2013, ഡിസംബർ 26, വ്യാഴാഴ്‌ച

പ്രതീക്ഷ

ഇന്നലെകൾ മാഞ്ഞു പോയി..
ഇന്നിൻ നിമിഷവും ഓര്മ്മയായി...
നാളെകൾ ഇന്നലെയുടെ പങ്കു പറ്റും ...
അപ്പോഴും നാം നല്ല നാള് തേടും ...

അസ്തമയ അന്ത്യം ഉദയമല്ലൊ.....
പുലർവെട്ടം എന്നും പ്രതീക്ഷയല്ലോ ....

ഇനിയും പിറക്കാത്ത നല്ല നാളെ ......
നാളെ പുലർന്നിടും കാത്തിരിക്കാം........

പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2013, ഡിസംബർ 21, ശനിയാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2014വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - ജീത്തു ജോസഫ്‌ ( മെമ്മറീസ് , ദൃശ്യം )

മികച്ച ചിത്രം - നടൻ (കമൽ)

മികച്ച രണ്ടാമത്തെ ചിത്രം - അമേൻ ( ലിജോ ജോസ് )

മികച്ച തിരക്കഥ - സഞ്ജയ്‌ ബോബി ( മുംബൈ പോലീസെ )

മികച്ച നടന്‍ - ജയറാം ( നടൻ )

മികച്ച നടി - ശോഭന ( തിര )

മികച്ച രണ്ടാമത്തെ നടന്‍ -  ഇന്ദ്രജിത്ത് ( ഏഴാമത്തെ വരവ്, അമേൻ , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് )

മികച്ച രണ്ടാമത്തെ നടി -  ആൻ അഗസ്റിൻ ( അര്ടിസ്റ്റ് )

ജനപ്രിയ താരം - പ്രിത്വിരാജ് ( മെമ്മറീസ് , മുംബൈ പോലിസ് )

മികച്ച സഹ നടന്‍ -  ജോയ് മാത്യു ( അമേൻ , സക്കറിയയുടെ ഗർഭിണികൾ, നടൻ, മങ്കി പെൻ )

മികച്ച സഹ നടി -  കെ പി എ സി ലളിത ( നടൻ )

മികച്ച ഗാന രചന -  ഡോക്ടര മധു വാസുദേവ്  ( നടൻ )

മികച്ച സംഗീത സംവിധായകന്‍ - ഔസേപ്പച്ചൻ ( നടൻ )

മികച്ച ഗായകന്‍ -  വിജയ്‌ യേശുദാസ് ( മെമ്മറീസ് ) തിരയും തീരവും .....

മികച്ച ഗായിക -  വൈക്കം വിജയ ലക്ഷ്മി ( നടൻ ) ഒറ്റയ്ക്ക് പാടുന്ന .....

മികച്ച ഗാനം -  മൂളി വരുന്ന ( നടൻ ) തിരയും തീരവും (മെമ്മറീസ് )

ജനപ്രിയ ഗാനം - വാതിൽ ( നേരം ) കണ്മണിയെ ( കളി മണ്ണ് )

മികച്ച ഹാസ്യ താരം -   ശ്രീജിത്ത്‌ രവി ( പുണ്യാളൻ അഗര്ബതീസ് )

മികച്ച പുതുമുഖ  സംവിധാനം  -  രോജിൻ തോമസ്‌ , ഷാനിൽ മുഹമ്മദ്‌ ( ഫിലിപ്പ് ആൻഡ്‌ മങ്കി പെൻ )

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -  പുണ്യാളൻ അഗര്ബതീസ്

മികച്ച ചായഗ്രഹകാന്‍ -  അഭിനന്ദൻ രാമാനുജം ( അമേൻ )

മികച്ച എഡിറ്റർ - മഹേഷ്‌ നാരായണൻ ( മുംബൈ പോലിസ് )

മികച്ച പുതുമുഖം -   ധ്യാൻ ശ്രീനിവസ്സൻ ( തിര ) കീര്ത്തി സുരേഷ്  ( ഗീതാഞ്ജലി )

മികച്ച ബാലതാരം - സനൂപ് ( ഫിലിപ്പ് ആൻഡ്‌  മങ്കി പെൻ )

2013, ഡിസംബർ 10, ചൊവ്വാഴ്ച

കിം കി ദുക് നു മുന്നില് മറന്നു പോകുന്നവര ............


സത്യജിത് റെ, മ്രിനാൽ സെൻ, അടൂര ഗോപാലകൃഷ്ണൻ , അരവിന്ദൻ , ശ്യാം ബനഗൽ , ഗൗതം ഘോഷ് , ഷാജി എൻ കരുണ്‍, ടി വി ചന്ദ്രൻ, ജാനു ബറുവ , റിതുപര്ണോ ഘോഷ്, അപരന സെൻ ............ ഇങ്ങനെയുള്ള  ഉജ്ജ്വല പ്രതിഭകൾക്ക് മുന്നില് കിം കി ദുക് ഇന്റെ സ്ഥാനം എത്രയോ താഴെ............ ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ല  പിന്നെ എന്തിനു ഈ വർണനകൾ......
1 http://en.wikipedia.org/wiki/Kim_Ki-duk
2 http://en.wikipedia.org/wiki/Satyajit_Ray
3 http://en.wikipedia.org/wiki/Mrinal_Sen
4 http://en.wikipedia.org/wiki/Adoor_Gopalakrishnan
5 http://en.wikipedia.org/wiki/Shyam_Benegal
6 http://en.wikipedia.org/wiki/G._Aravindan
7 http://en.wikipedia.org/wiki/Shaji_N._Karun
8 http://en.wikipedia.org/wiki/Gautam_Ghose
9 http://en.wikipedia.org/wiki/T._V._Chandran
10 http://en.wikipedia.org/wiki/Jahnu_Barua
11 http://en.wikipedia.org/wiki/Rituparno_Ghosh
12 http://en.wikipedia.org/wiki/Aparna_Sen

ചൂലിൽ നിന്ന് തീപ്പെട്ടിയിലേക്കുള്ള ദൂരം..........

ലോകത്ത് ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്കും , ഒരു പ്രസ്ഥാനവും മറ്റൊരു പ്രസ്ഥാനത്തിനും വെല്ലുവിളി അല്ല സ്വന്തം കടമകളും കര്തവ്വ്യങ്ങളും ഉത്തര വാദിത്ങ്ങളും ശരിയാം വണ്ണം നിര്വ്വഹിക്കുക ആണെങ്കിൽ മാത്രം .  പ്രധാനപ്പെട്ട രണ്ടു കക്ഷികൾ മാത്രം ഉള്ള സംസ്ഥാനങ്ങൾ മാത്രം ആണെങ്കിൽ പോലും ഒരു തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ അവർ ജനങ്ങളെ സമീപിക്കുന്നത് എതിര് പാര്ടിയുടെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടി മാത്രമാകും. ഭരണ പക്ഷത്  ആയാലും പ്രതി പക്ഷത് ആയാലും ഒരു കക്ഷിക്ക് എതിര് പാർട്ടിയുടെ കോട്ടങ്ങൾ പറയുന്നതിന് മുകളില തങ്ങളുടെ സ്ഥാനത് ഇരുന്നു കൊണ്ട് ചെയ്താ നല്ല കാര്യങ്ങളും നേട്ടങ്ങളും ജനങ്ങളോട് ഉറക്കെ പറയാൻ സാധിക്കതിടത്തോളം  , ജനങ്ങൾ അത് ശരിയാണ് എന്ന് ഏറ്റു   പറയാത്തിടത്തോളം  അവർ മറ്റു മാർഗ്ഗങ്ങൾ തേടി പോകും. തങ്ങൾക്കു ഒപ്പമുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റി തരുന്നു എന്നുണ്ടെങ്കിൽ ആരും മറ്റൊരു മാര്ഗ്ഗതെ കുറിച്ച് ചിന്തിക്കില്ല . അത് കൊണ്ടാണ് പല ഇടങ്ങളിലും 20 ഉം  25 ഉം വർഷങ്ങൾ ഒരു കക്ഷി തന്നെ ഭരിക്കുന്നത്‌. ഇപ്പോൾ തന്നെ  ഡൽഹിയിലെ ജനങ്ങൾ പ്രതീക്ഷയോടെ ചൂൽ എല്പിചിരിക്കുന്നവർ ചൂലിന്റെ ധര്മ്മം മറന്നു  അത് ഒരു മൂലയിലോ, വാരിയിലോ തിരുകി വച്ചാൽ ഉപയോഗ ശുന്യമായ ചൂൽ ഉള്പ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുകളയാൻ ജനങ്ങൾ തീപ്പെട്ടികൾ അന്വോഷിച്ചു പോയാലും അതിശയിക്കപ്പെടെണ്ട കാര്യമില്ല........

2013, ഡിസംബർ 8, ഞായറാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014

മലയാള സിനിമ നിലവാര തകര്ച്ചയിലേക്ക്.........
2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പുരസ്കാരങ്ങൾക്ക് അർഹാതയുള്ളവയെ കണ്ടെത്താനുള്ള യാത്രയിൽ വലിയ നിരാശയാണ് അനുഭവപ്പെട്ടത്. ഏഴു സുന്ദര രാത്രികൾ , ദൃശ്യം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളോടെ 150 മലയാള ചിതര്ങ്ങളാണ് 2013 ഇൽ പുറത്തിറങ്ങുന്നത്. ഇവയിൽ മികച്ച ചിത്രങ്ങളെ തേടി പോയപ്പോൾ വലിയ പ്രയാസം തന്നെ ആയിരുന്നു. കാരണം ചിത്രങ്ങൾ ഉന്നത നിലവാരം പുലര്തിയത് കൊണ്ടല്ല  മറിച്ച്‌ അവയുടെ നിലവാര തകര്ച്ച കാരണം എങ്ങനെ ചിത്രങ്ങൾ ഉള്പ്പെടുതും എന്നാ നിരാശ ആയിരുന്നു.  ഈ 150 ചിത്രങ്ങളില വളരെ പണിപ്പെട്ടു 20 ചിത്രങ്ങൾ ലിസ്റ്റ് ചെയ്തു. ഈ 20 ചിത്രങ്ങൾ പോലും സംവിധാനം , അഭിനയം , തിരക്കഥ തുടങ്ങി ഏതെങ്കിലും ഒരു വിഭാഗത്തിൽ എങ്കിലും മികവു പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് ഉള്പ്പെട്ടത്‌. എല്ലാ തരത്തിലും നിലവാരം പുലര്തിയ നാലോ അഞ്ചോ ചിത്രങ്ങൾ മാത്രമേ ഉള്ളു എന്നതാണ് സത്യം. ഈ 150 ചിത്രങ്ങളില പകുതിയും പുതുമുഖ സംവിധയകരുടെത് ആയിരുന്നു. എന്നാൽ ഫിലിപ്പ് ആൻഡ്‌ മങ്കി പെൻ ,നേരം പോലുള്ള ചിത്രങ്ങൾ മാത്രമാണ് ഈ 20 ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയത്.  മിക്ക പുതുമുഖ സംവിടയകരുടെയും ചിത്രങ്ങൾ കള്ളുകുടി , തെറി വിളി, കഞ്ചാവ്  തുടങ്ങി വെറും { വെടി } വഴിപാടുകൾ മാത്രമായി ഒതുങ്ങി പോയി. ഇവ സാമ്പത്തിക വിജയം പോലും നേടിയില്ല എന്നതാണ് പരിതാപകരം. ഒരു പക്ഷെ  മികച്ച ഒന്നോ രണ്ടോ ചിത്രങ്ങളുടെ നിലവാരം ഉയര്തികാട്ടി മലയാള സിനിമ ഉയരങ്ങളിലേക്ക് എന്ന് വിളിച്ചു കൂവുന്നതിനു പകരം എല്ലാ വിധത്തിലും പരാജയമായ 140 ചിത്രങ്ങളുടെ അവസ്ഥയെ കുറിച്ച് ചര്ച്ച ചെയ്യുന്നതായിരിക്കും മലയാള സിനിമയുടെ ഭാവിക്കു നല്ലത്.....
2013 ഇൽ പുറത്തിറങ്ങിയതും എന്നാൽ 2012 ദേശിയ , സംസ്ഥാന പുരസ്കാരങ്ങൾക്ക് പരിഗനൈക്കാത്തതും ആയ ചിത്രങ്ങൾ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
സെല്ലുലോയിദ് , 101 ചോദ്യങ്ങൾ , ഷട്ടർ , അന്നയും റസൂലും തുടങ്ങിയ മികച്ച നിലവാരം പുലര്തിയ ചിത്രങ്ങൾ അത് കൊണ്ടാണ് ലിസ്റ്റിൽ പെടാതെ പോയത്
 മികച്ച മലയാള ചിത്രം , സംവിധയകാൻ  തുടങി എല്ലാ വിഭാഗത്തിൽ പെട്ട പുരസ്കാരങ്ങല്ക്കും നിർദേശങ്ങൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ലിസ്റ്റിൽ ഉള്ളവയി നിന്നും , കൂടാതെ  ഈ ലിസ്റ്റിൽ പെടാത്ത യോഗ്യമായ ചിത്രങ്ങൾ എന്ന് നിങ്ങള്ക്ക് തോന്നുനവയിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു........
1 അമേൻ
2 ഇമാനുവൽ
3 മുംബൈ പോലീസെ
4 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
5 5 സുന്ദരികൾ
6 കടൽ കടന്നൊരു മാത്തുക്കുട്ടി
7 മെമ്മറീസ്
8 കളി മണ്ണ്
9 അര്ടിസ്റ്റ്
10 കുഞ്ഞനന്തന്റെ കട
11 ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്
12സക്കറിയയുടെ ഗർഭിണികൾ
13 ഫിലിപ്പ് ആൻഡ്‌ ദി മങ്കി   പെൻ
14 തിര
15 ഗീതാഞ്ജലി
16 നടൻ
17 പുണ്യാളൻ അഗര്ബതീസ്
18 24 നോര്ത്ത് കാതം
19 നീലാകാശം പച്ചക്കടൽ
20 നത്തോലി ഒരു ചെറിയ മീനല്ല
21 നേരം
22 ഏഴു സുന്ദര രാത്രികൾ ( വൈറ്റിങ്ങ്)
23 ദൃശ്യം (വൈറ്റിങ്ങ് )


2013, ഡിസംബർ 5, വ്യാഴാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2014


നിർദേശങ്ങൾ ക്ഷണിക്കുന്നു..........
2012 ദേശിയ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്ക് പരിഗനിക്കപ്പെട്ടതും എന്നാൽ 2013 ഇൽ  റിലീസ് ചെയ്തതുമായ അത്തരം ചിത്രങ്ങൾ ഒഴിവാക്കിയാണ് പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്‌............

മികച്ച ചിത്രം

മികച്ച രണ്ടാമത്തെ ചിത്രം

മികച്ച സംവിധായകന്‍ -

മികച്ച തിരക്കഥ -

മികച്ച നടന്‍ -

മികച്ച നടി -

മികച്ച രണ്ടാമത്തെ നടന്‍ -

മികച്ച രണ്ടാമത്തെ നടി -

മികച്ച സഹ നടന്‍ -

മികച്ച സഹ നടി -


മികച്ച ഗാന രചന -

മികച്ച സംഗീത സംവിധായകന്‍ -

മികച്ച ഗായകന്‍ -

മികച്ച ഗായിക -

മികച്ച ഗാനം -

ജനപ്രിയ ഗാനം -

മികച്ച ഹാസ്യ താരം -

മികച്ച പുതുമുഖ  സംവിധാനം  -

ജനപ്രീതിയും കലാമുല്യവും ഉള്ള ചിത്രം -

മികച്ച ചായഗ്രഹകാന്‍ -

മികച്ച എഡിറ്റൊര്‍ -
 

ജനപ്രിയ താരം - ....

മികച്ച പുതുമുഖം -    



2013, നവംബർ 27, ബുധനാഴ്‌ച

വെടി വഴിപാടുകാർ പൊറുക്കുക..........

സദാചാര വാദികൾ പൊറുക്കുക എന്നതായിരുന്നു വെടി വഴിപാട്‌ എന്നാ ചിത്രത്തിന്റെ ടാഗ് ലൈൻ. എന്നാൽ ആ വാചകം കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ  വെടി വഴിപാടുകാർ പൊറുക്കുക. കാരണം സെൻസർ ബോര്ഡ് ചിത്രത്തിന് പ്രദർശനാനുമതി നല്കിയില്ല . പക്ഷെ ഇത്തവണ സെൻസർ ബോര്ഡിന്റെ തീരുമാനത്തിനെ സ്വാഗതം ചെയ്യുന്നു. കാരണം പലപ്പോഴും സെൻസർ ബോര്ഡ് അയഞ്ഞു കൊടുത്തത് കൊണ്ടാണ് ന്യൂ ജെനരേശൻ  എന്നപേരിൽ തെറി പടങ്ങൾ മലയാളത്തിൽ കുമിഞ്ഞു കൂടിയത്. അന്നൊക്കെ ഞാൻ ഉള്പ്പെടയുള്ള ആളുകള് സെൻസർ ബോര്ഡ് കൂടുതൽ കാര്യക്ഷമമായി പ്രവര്ത്തിക്കണം എന്ന് വിമര്ശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെൻസർ ബോര്ഡ് സ്വീകരിച്ചത് പോലുള്ള നടപടികള വളരെ മുൻപേ സ്വീകരിച്ചിരുന്നു എങ്കിൽ മലയാള സിനിമയിലെ പല മാലിന്യങ്ങളും ഉണ്ടാകുമായിരുന്നില്ല. ഇതൊരു തുടക്കം ആവട്ടെ. പിന്നെ ഞാൻ ഒരു സദാചാര വാദി അല്ല, വെടി വഴിപാട്‌ എന്നാ ചിത്രത്തിന് എതിരും അല്ല  പക്ഷെ ചില യാദര്ത്യങ്ങൾ പറഞ്ഞെ പറ്റു. ഞാൻ ഏറെ ബഹുമാനിക്കുന്ന അതിലേറെ ഇഷ്ട്ടപ്പെടുന്ന ശ്രീ മുരളി ഗോപി ഇന്നലെ പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. കാരണം ആവിഷ്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു എന്നത് . ഒരു തരത്തിലും യോജിക്കുന്നില്ല കാരണം ആവിഷ്കാരം എന്നാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ അത് നിയന്ത്രിക്കപ്പെടുക തന്നെ വേണം. മുരളി പറഞ്ഞത് സിനിമയിൽ കുളിമുറിയിൽ ഒരാൾ പുക വലിക്കുന്നത് കാണിക്കുമ്പോൾ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കണം എന്നാണ്. തീര്ച്ചയായും അത് വേണം , കാരണം ഞാനും മുരളിയും നമ്മുടെ കുളിമുറികളിൽ കയറി പുകവലിക്കുന്നതും മദ്യപിക്കുന്നതും , മറ്റു തരത്തില സംതൃപ്തി കണ്ടെത്തുന്നതും ഒക്കെ നമ്മുടെ സ്വകാര്യതകളിലാണ്, സ്വകാര്യതകളിൽ അങ്ങനെ ചെയ്യാത്തവർ വിരളവും ആണ്, പക്ഷെ സിനിമ പോലൊരു ജനകീയ മാധ്യമം പ്രദർശിപ്പിക്കുന്നത് ആബാല വൃദ്ധം ജനങ്ങളുടെ മുന്പിലാണ് അപ്പോൾ ചില മുന്നറിയിപ്പോ മരയോ ഒക്കെ  ആവശ്യമാണ്. അതുപോലെ ചില ന്യൂ ജെനരേശൻ എഴുത്തുകാർ പറയാറുണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്ന ഭാഷയാണ് നമ്മൾ സിനിമയിൽ ഉപയോഗിക്കുന്നത് എന്ന് , അവിടെയും പ്രശനം ഇത് തന്നെ ആണ്. ഞാൻ എന്റെ സുഹൃത്തുക്കളുമായി സ്വകാര്യതയിൽ എന്തിനെ   കുറിച്ചും  പറയും അത് നമ്മുടെ സ്വാതന്ത്ര്യം അത്തരം സംഭാഷണങ്ങൾ ഒരു സമൂഹത്തിന്റെ കാതുകളിൽ എത്തിക്കുംബോഴാണ്   അനൌചിത്യം ആകുന്നതു. പിന്നെ വെടി വഴിപാടു എന്നചിത്രം ആറ്റുകാൽ പൊങ്കാല ദിവസ്സം വീടുകളില ഒറ്റക്കാകുന്ന പുരുഷൻമാർ കാണിക്കുന്ന പ്രശ്നങ്ങള ആണെന്ന് കേള്ക്കുന്നു. കുഴപ്പമില്ല പക്ഷെ ഒറ്റക്കാകുന്ന അവസ്സരങ്ങളിൽ പുരുഷന്മാര്ക്ക് നേരിടേണ്ടി വരുന്ന മുഖ്യ പ്രശ്നങ്ങള ചിത്രത്തിൽ അവത്തരിപ്പിക്കുന്നുണ്ടോ എന്നറിയില്ല, പുരുഷന്മാര ഒറ്റക്കാകുന്ന അത്തരം അവസ്സരങ്ങളിൽ അവര്ക്ക് ചില ചുമതലകൾ കൂടി ഉണ്ട് . ഭഷണം ഉണ്ടാക്കുകുക , കുട്ടികളെ നോക്കുക, വീട് വൃത്തിയാക്കുക, തുണി അലക്കുക, ക്രികെറ്റ് പോലുള്ള കളികള കളിക്കുക, എഴുത്ത് , ചിത്ര രചന പോലുള്ള അവന്റെ സര്ഗ്ഗ വസ്സനകൾ പ്രകടിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ . പക്ഷെ ഇത്തരം വശങ്ങള ചിത്രം പറയുന്നുണ്ടോ എന്നറിയില്ല. ഒരു പക്ഷെ ഇത്തരം വശങ്ങള കാണിച്ചാൽ ആ ചിത്രത്തിന്റെ വിപണി മൂല്യം എത്രയായിരിക്കും എന്നതും ഒരു ഘടകം തന്നെ ആണ്. പിന്നെ മുരളി പറഞ്ഞ മറ്റൊരു കാര്യം പണ്ട് ദേവിക റാണി ചുംബിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല എന്നാണ്. ദേവിക റാണി ചുംബിച്ചു എന്ന് കരുതി സിനിമ  പിന് മുറക്കാർ എല്ലാം ചുംബിക്കണം എന്നും, അതിനെ ആരും കുറ്റം പറയരുത് എന്നും ഉണ്ടോ...... എന്തായാലും സെൻസർ ബോര്ടിനെ നിയമിച്ചിരിക്കുന്നത് അവരുടെ ചുമതല കാര്യക്ഷമായി നിർവഹിക്ക്കുന്നതിനാണ്  , അത് അവർ ചെയ്യുക തന്നെ വേണം. എന്തായാലും വെടി വഴിപാടു എന്നാ ചിത്രം എല്ലാ വിജയവും നേടട്ടെ എന്ന് ആശംസിക്കുന്നു......

2013, നവംബർ 26, ചൊവ്വാഴ്ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........

മുംബൈ ഭീകരാക്രമണത്തിൽ  സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട്  2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........

മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌ .........

2013, നവംബർ 15, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട സച്ചിൻ , ഞങ്ങള്ക്ക് കരയാതിരിക്കാനാവില്ല........


സച്ചിന്റെ അവസാന മത്സരം എന്ന യാദാർത്യ ബോധം  മനസ്സിനെ പല വട്ടം ബോധ്യപ്പെടുത്തിയിരുന്നു എങ്കിലും അവസാന വിക്കെറ്റും വീണ സമയം താങ്കളുടെ ചിത്രം സ്ക്രീനില തെളിഞ്ഞപ്പോൾ  അറിയാതെ എന്റ കണ്ണുകള നിറഞ്ഞു പോയി. താങ്കളുടെ കണ്ണുകളും സജലങ്ങൾ ആയതു കണ്ടു അറിയാതെ വിതുമ്പി പോയി. കഴിഞ്ഞ 24 വർഷങ്ങളിൽ ഇന്ത്യ എന്ന പേരിനൊപ്പം ചേർത്ത് വച്ച സച്ചിൻ ടെൻദുൽകർ എന്ന പ്രതിഭയെ ഞാൻ  എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്.  തീര്ച്ചയായും ഈ വരികൾ കുറിക്കുമ്പോഴും ഉള്ളിലെ വിങ്ങലിനു ശമനം ആകുന്നില്ല.  ഇത് എന്റെ മാത്രം അനുഭവമല്ല എല്ലാ ഇന്ത്യക്കാരുടെയും ഹൃദയ വികാരം തന്നെയാണ്  . അത്രമേൽ താങ്കളെ സ്നേഹിച്ച ഞങ്ങൾ എങ്ങനെ കരയാതിരിക്കും.......... മുന്നോട്ടുള്ള ജീവിതയാത്രയിലുംഎല്ലാ നന്മകളും ആശംസിക്കുന്നു....    നന്ദി സച്ചിൻ...........

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ്  ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രതിബദ്ധത കൂടിയേ തീരൂ ........


തീര്ച്ചയായും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ട്. ഇപ്പോൾ  ഇത് പറയാൻ കാരണം ഈയിടെ തന്റെ സിനിമകളെ  കുറിച്ച് വിമര്ശനം ഉയർന്നപ്പോൾ ഒരു യുവ സംവിധയകാൻ പറയുന്ന കേട്ടു, ഞാൻ സമൂഹത്തെ ഉധരിക്കാനല്ല സിനിമ എടുക്കുന്നത്, മറിച്ച് സാമ്പത്തിക നേട്ടം തന്നെയാണ് ലക്‌ഷ്യം എന്ന്. ഇത്തരം വാക്കുകൾ ഒരു യഥാര്ത കലാകാരന് ചേര്ന്നതല്ല. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് എന്ത് മൂല്യ ച്ചുതിയും  ചിത്രീകരിക്കാൻ തയ്യാറാകുമ്പോൾ  സമൂഹം അതിനെതിരെ പ്രതികരിക്കും . നിങളുടെ ഒരുചിത്രത്തിന്റെ പരാജയം , മികച്ച രീതിയിൽ മറ്റൊരു സിനിമ ഉണ്ടാക്കുന്നതിലൂടെ മാറാവുന്നത്തെ ഉള്ളു, എന്നാൽ നിങ്ങൾ ഒരു ചിത്രത്തിലൂടെ സമൂഹത്തില എത്തിക്കുന്ന തെറ്റായ സന്ദേശങ്ങളും, മൂല്യ ച്യുതികളും എളുപ്പം മായ്ച്ചു കളയാൻ കഴിയുന്നതല്ല. കാരണം സിനിമ പോലുള്ള ഒരു മാധ്യമത്തിനു അത്രയും സ്വാധീനം ഉണ്ട് എന്നത് തന്നെ. തെറ്റായ സന്ദേശങ്ങളും മൂല്യ ശോഷണവും , തെറി വിളികളുമായി വരുന്ന സിനിമകളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്താൻ മാധ്യമങ്ങളും , പ്രേക്ഷകരും തയ്യാറാകണം. സെൻസർ ബോർഡിൽ തങ്ങളുടെ ബന്ധുക്കളോ, വേണ്ടപ്പെട്ടവരോ ഉണ്ടെങ്കിൽ എന്ത് അസംബന്ധവും ചിത്രീകരിക്കാനും തെറിവിളികൾ ഉള്പ്പെടുതനും , ഒന്ന് രണ്ടു ബീപ് ശബ്ദങ്ങള കേള്പ്പിച്ചു കൊണ്ട് ചിത്രം പ്രദര്ശനത്തിന് എത്തിക്കാം എന്ന് കരുതുന്നവർക്ക് മാധ്യമങ്ങളും, പ്രേക്ഷകരും ചുട്ട മറുപടി കൊടുക്കണം. രാജാവ്‌ നഗ്നൻ ആണ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ സമൂഹത്തിനും, പ്രേക്ഷകര്ക്കും മാധ്യമങ്ങള്ക്കും ഉണ്ട് എന്ന കാര്യം ഓര്ക്കുക.......

ന്യൂ ജനറേഷൻ തെറി പ്പടങ്ങൾ എന്നപേരിൽ ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി ഇൽ വന്ന ലേഖനം ചുവടെ..........

ന്യൂജനറേഷന്‍ തെറിപ്പടങ്ങള്‍
http://eastcoastdaily.com/new/writers-corner/item/6734-new-gerneration-films
വാരാന്ത്യം പ്രമാണിച്ച്‌ കുടുംബസമേതം ഒരു സിനിമയ്ക്ക്‌ പോവാമെന്നു വിചാരിച്ചു. അടുത്ത ടൗണിലെ നാലു തിയേറ്ററുകളിലും ഓടുന്നത്‌ നവതലമുറസിനിമകള്‍.! തമ്മില്‍ ഭേദമെന്നു തോന്നിയ ഒരു ബാനര്‍ തീരുമാനിച്ച്‌ ഞങ്ങള്‍ തിയേറ്ററിലെത്തി ടിക്കറ്റ്‌ എടുത്ത്‌ ഹാളില്‍ പ്രവേശിച്ചു. സീറ്റുകള്‍ പകുതിയേ നിറഞ്ഞിട്ടുള്ളു. എല്ലാം ടീനേജുകാര്‍. കോളേജില്‍ നിന്നും ക്ലാസ്‌ കട്ട്‌ ചെയ്തു വന്നതോ മറ്റോ ആയ ആണ്‍ പെണ്‍ കൂട്ടങ്ങള്‍. ലൈറ്റുകള്‍ മെല്ലെ അണഞ്ഞു. സിനിമ തുടങ്ങുകയായി. ടൈറ്റിലുകള്‍ തെളിഞ്ഞുതുടങ്ങി. തിരക്കഥാകൃത്തിനെയും നിര്‍മ്മാതാവിനെയും ഗാനരചയിതാവിനെയുമൊന്നും മുന്‍ പരിചയം വരുന്നില്ല. എല്ലാവരും പുത്തന്‍ കൂറ്റുകാരാവണം. അവസാനം സംവിധായകന്റെ പേരെഴുതിക്കാണിച്ചു. ഹാളില്‍ കയ്യടികള്‍, വിസിലടികള്‍.. ഒന്നുരണ്ട്‌ സിനിമകള്‍ തരക്കേടില്ലാതെ നിര്‍വ്വഹിച്ച ആളാണു കക്ഷി.

ഒന്നാം സീനില്‍ തന്നെ മുട്ടനൊരു തെറിയുടെ അകമ്പടിയോടെ നായകനെത്തുകയായി. ഗ്രാമ്യഭാഷയിലുള്ള ആ തെറിവാക്കു കേട്ടയുടന്‍ ഹാളില്‍ വീണ്ടും കയ്യടി. ഞാനൊന്ന് പാളിനോക്കി. മക്കള്‍ ആവേശത്തോടെ സ്ക്രീനും നോക്കിയിരുപ്പാണ്‌. പിന്നെയങ്ങോട്ട്‌ സിനിമ തീരുവോളം പുട്ടിനു തേങ്ങയെന്നപോലെ ഓരോ പത്തു മിനിട്ടിലും ഓരോ തെറിവാക്കു വീതം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സ്ക്രീനില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒപ്പം കയ്യടിയും. ആസ്വദിയ്ക്കാനോ, ചിന്തിയ്ക്കാനോ, ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒറ്റ സീന്‍ പോലുമില്ലാതിരുന്ന ആ സിനിമ അവസാനിയ്ക്കുമ്പോള്‍ കഥാതന്തു എന്താണെന്നുപോലും മനസ്സിലാക്കാനാവാതെ നഷ്ടപ്പെട്ടുപോയ ടിക്കറ്റ്‌ കാശിനെയോര്‍ത്ത്‌ വിഷാദവാനായി.

“ന്യൂ ജനറേഷന്‍ സിനിമകള്‍ മലയാളചലച്ചിത്രമേഖലയില്‍ എല്ലാ അര്‍ത്ഥത്തിലും സമഗ്രമായ നവോത്ഥാനമാണ് സൃഷ്ടിച്ചത്. ഈ പാതയിലൂടെ മലയാളസിനിമയ്ക്ക് കുറേദൂരം സഞ്ചരിക്കേണ്ടതുണ്ട്.” ഇതെന്റെ വാക്കുകളല്ല, പ്രസിദ്ധമായ ഡിസി ബുക്ക്‌സിന്റെ ബ്ലോഗില്‍ കണ്ട വരികളാണ്. മലയാള സിനിമയുടെ പ്രതിസന്ധിഘട്ടത്തിലാണത്രേ ന്യൂജനറേഷന്‍ സിനിമകള്‍ രക്ഷകരായി എത്തിയത്. മലയാളത്തിലെ സാമ്പ്രദായിക രീതിയിലുള്ള ചലച്ചിത്രാഖ്യാനത്തെ ചോദ്യം ചെയ്തും തച്ചുടച്ചുമാണ് ഈ ചിത്രങ്ങള്‍ എത്തിയതെന്നും ഈ ബ്ലോഗ് വിലയിരുത്തുന്നു. ഇത് അംഗീകരിക്കാം, എല്ലാ ന്യൂജനറേഷന്‍ ചിത്രങ്ങളും തെറി സിനിമകളാണെന്ന അഭിപ്രായവും എനിക്കില്ല. എന്നാല്‍ സാമ്പ്രദായിക രീതികളെ തച്ചുടച്ച് വരുമ്പോള്‍ തെറിയഭിഷേകം മാത്രമായി മാറുന്ന സിനിമകളെ ന്യൂജനറേഷന്‍ എന്ന ചലച്ചിത്രസംഘത്തില്‍ ഉള്‍പ്പെടുത്തി. ന്യൂജനറേഷന്‍ എന്ന വാക്കിന്റെ വിലകൂടി കളയണമോയെന്നത് ഈ ചലച്ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ തീരുമാനിക്കേണ്ടുന്ന ഒന്നാണ്.

വാസ്‌തവത്തില്‍ എന്താണ്‌ ഈ ന്യൂ ജനറേഷന്‍ സിനിമ? ആദിമധ്യാന്തങ്ങളില്ലാതെ, കൃത്യമായ സീന്‍ ഓര്‍ഡര്‍ പോലുമില്ലാതെ വൃത്തികെട്ട വാക്കുകളും ആംഗ്യങ്ങളും വാരിവിതറി രണ്ടര മണിക്കൂര്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അതിനെ സിനിമയെന്ന് വിളിയ്ക്കാമോ? ഗാനങ്ങള്‍ അരോചകവും അര്‍ത്ഥമില്ലാത്തതുമായ കുറെ ശബ്ദഘോഷങ്ങള്‍ മാത്രം. കലാമൂല്യം തെല്ലുമില്ലാത്ത വിരസമായ ഇത്തരം സിനിമകളുടെ ഒരു തരംഗമാണ്‌ ന്യൂ ജനറേഷന്‍ എന്ന പേരില്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അധികം താമസിയാതെ ഈ അസംബന്ധചിത്രങ്ങള്‍ കെട്ടടങ്ങി ജീവിതഗന്ധികളായ പ്രമേയങ്ങളുമായി, ശ്രവണസുഖമുള്ള ഗാനങ്ങളുമായി പഴയ വസന്തകാലം മലയാളസിനിമ തിരിച്ചുപിടിച്ചില്ലായെങ്കില്‍ കുടുംബപ്രേക്ഷകരെ നഷ്ടപ്പെട്ട്‌ ഈ വ്യവസായം അന്യം നിന്നുപോകും. പദ്മരാജനും ഭരതനുമൊക്കെ സ്വര്‍ഗ്ഗലോകത്തിരുന്ന് കണ്ണീര്‍ വാര്‍ക്കുകയാവണം. ഗ്രഹണം പിടിച്ച മലയാളസിനിമയുടെ അപചയകാലമോര്‍ത്ത്‌.

2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

എത്രയോ മുൻപേ സച്ചിൻ വിടപറഞ്ഞിരുന്നു ! ! !

 ഇപ്പോൾ ഔദ്യോഗികമായി  വിടപറയൽ പ്രഖ്യാപനം നടത്തി എങ്കിലും ,തീര്ച്ചയായും  മാനസ്സികമായി വളരെ മുൻപേ തന്നെ സച്ചിൻ ക്രിക്കെട്ടിനോട്  വിട പറഞ്ഞിരുന്നു, ഇന്ന് ഇന്ത്യൻ ക്രിക്കെട്ടിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അപച്ചയത്തോട് അത്രമാത്രം അമര്ഷവും വേദനയും സച്ചിന് ഉണ്ടായിരുന്നു. ബി സി സി ഐ യുടെ പ്രവർത്തനങ്ങളിൽ സച്ചിന് അതൃപ്തി ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഐ പി എല് ചാമ്പ്യൻ ട്രോഫി യുമായി ശ്രീനിവാസ്സൻ സമീപിച്ചപ്പോൾ സച്ചിൻ അവഗണിച്ചു കൊണ്ട് പിന്മാരിയതും അത് കണ്ടു ശ്രീനിവാസ്സൻ ഇളിഭ്യൻ ആയി മടങ്ങിയത്. ലോകം മുഴുവൻ അത് കണ്ടതാണ്. തീര്ച്ചയായും സച്ചിനെ പോലെ മാന്യൻ ആയ ഒരു കളിക്കാരന് ധോനിയെ പോലെ സ്വര്തമതിയും , ശ്രീനിവസ്സനെ പോലെ സ്വേച്ചധി പധിയും, ബി സി സി ഐ യെ പോലെ അഴിമതിയിൽ മുങ്ങി ന് ഇളക്കുന്ന ഒരു കായിക സംവിധാനത്തിൽ തുടരാൻ കഴിയുന്നത്‌ വളരെ പ്രയാസ്സകാരം തന്നെ ആണ്. ശ്രീശാന്തിനെ പോലെ യുള്ള ഒരു കളിക്കാരനെ ബലിയാടാക്കി കൈകഴുകാം എന്നാ തീരുമാനം തന്നെ സച്ചിൻ എതിര്തിരുന്നു. എന്തായാലും സച്ചിൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ശ്രീശാന്തിന്റെ വിലക്കോടെ തന്നെ ക്രിക്കെറ്റ് മൽസരങ്ങൾ കാണുന്നത് നിരത്തിയ എന്നെ പോലെ ഒരു ക്രിക്കെറ്റ് ആരാധകനു സച്ചിന്റെ തീരുമാനം കൂടിയാകുമ്പോൾ ക്രിക്കെട്ടിനോടുള്ള അകലം വര്ധിക്കുന്നു. ..........

2013, ഒക്‌ടോബർ 6, ഞായറാഴ്‌ച

നന്ദി..........

എന്റെ ബ്ലോഗ്‌ സ്നേഹഗീതത്തിന്റെ പേജ് കാഴ്ചകൾ 30000 എത്തിച്ച എന്റെ പ്രിയപ്പെട്ടവര്ക്ക് ഹൃദയം നിറഞ്ഞ നന്ദി........

തുടക്ക കാലത്ത് എഴുതിയത് പോലെ വളരെ സജീവമായി ബ്ലോഗില എഴുതുവാൻ കഴിയുന്നില്ല എങ്കിലും ഓരോ ദിവസ്സവും എന്റെ പ്രിയപ്പെട്ടവർ നല്കുന്ന പിന്തുണ വളരെ സജീവമായി തുടരാൻ പ്രേരണ ആകുന്നു.... ഈ സ്നേഹവും പ്രോത്സാഹനവും എന്നും തുടരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂര്വ്വം സ്നേഹഗീതം മുന്നോട്ടു .........

രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌

ബ്ലോഗ് കാഴ്‌ചക്കാർക്കിടയിലുള്ള ഏറ്റവും ജനപ്രിയമായ രാജ്യങ്ങളുടെ ഗ്രാഫ്

എൻട്രി പേജ്‌കാഴ്‌ചകള്‍‌

ഇന്ത്യ
12647

അമേരിക്കൻ ഐക്യനാടുകൾ
9726

സിംഗപ്പുർ
1954

റഷ്യ
1531

സംയുക്ത അറബ് രാഷ്ട്രം
1032

സൗദി അറേബ്യ
430

നെതർലൻഡ്സ്
185

ബ്രിട്ടൻ
162

ഉക്രൈൻ
159

ജർമനി
142
ബ്രൌസറുകള്‍ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌

എൻട്രി പേജ്‌കാഴ്‌ചകള്‍

Firefox
10097 (34%)

UniversalFeedParser
7527 (25%)

Internet Explorer
4119 (13%)

Chrome
3731 (12%)

SimplePie
2881 (9%)

Opera
1085 (3%)

Safari
113 (<1%)

Mobile Safari
57 (<1%)

Epiphany
23 (<1%)

SurfCop
21 (<1%)

ചിത്രം ഏറ്റവും ജനപ്രിയമായ ബ്രൗസറുകൾ കാണിക്കുന്നു
ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍‌ അടിസ്ഥാനമാക്കിയുള്ള പേജ്‌കാഴ്ചകള്‍‌
എൻട്രി പേജ്‌കാഴ്‌ചകള്‍

Windows
15567 (81%)

Linux
3040 (15%)

Macintosh
216 (1%)

Other Unix
74 (<1%)

Android
64 (<1%)

Nokia
54 (<1%)

iPhone
40 (<1%)

iPad
18 (<1%)

SonyEricsson
16 (<1%)

Windows NT 6.1
6 (<1%)

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ബി സി സി ഐ ക്ക് ഓര്മ്മയുണ്ടോ ...?


ഇപ്പോൾ ശ്രീശാന്തിനെ വിലക്കിയ  ബി സി സി ഐ ഈ സംഭവം ഒര്ക്കുന്നുണ്ടോ.......?

2011 മാർച്ച്‌ 10 നു ഞാൻ ബ്ലോഗില എഴുതിയ കുറിപ്പാണ് താഴെ , അന്ന് ബി സി സി ഐ എന്തെങ്കിലും നടപടി എടുത്തോ.......?

അന്ന് ധോണിയെ വിലക്കാത്തത് എന്ത്......?

2011, മാർച്ച് 10, വ്യാഴാഴ്ച

വാതു വൈപ്പിന്റെ നിഴലില്‍.........

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനു മണിക്കൂര്കള്‍ക്ക് മുന്‍പ് ഷയിന്‍ വോണ്‍ ട്വിട്ടെരില്‍ കുറിച്ചു, ഈ മത്സരം
സമനിലയില്‍ ആകും. അത് പോലെ തന്നെ സംഭവിച്ചു. വാതു വൈപ്പിന്റെ സംശയങ്ങള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ അത് തികച്ചും യാദ്രിശ്ചികം എന്നാ നിലയില്‍ കാര്യങ്ങള്‍ അവസാനിച്ചു. എനാല്‍ പുതിയ സംഭവങ്ങള്‍ വീണ്ടും സംശയത്തിനു ഇടയാക്കുന്നു. രണ്ടായിരത്തി എട്ടു ഐ. പി. എല്‍ ആദ്യ സീസ്സനില്‍ വത് വൈപ്പുംയി ബന്ധപ്പെട്ടു ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ പുറത്താക്കിയ പ്രദീപ്‌ അഗര്‍വാള്‍ കഴിഞ്ഞ ഇന്ത്യ - ഹോളണ്ട് മത്സരത്തില്‍ കളിക്കാരുടെ ഗലരിയിലും, , ട്രെസ്സിംഗ്റൂമിലും കാണപ്പെട്ടു . കോട്ട്ല ഗ്രവുണ്ടില്‍ പോലും പ്രവേശനം നിഷേധിക്കപെട്ടിരുന്ന ഒരാള്‍ എങ്ങനെ ഇത്തരത്തില്‍ കളിക്കാരോടൊപ്പം കാണപെട്ടു എന്നത് വളരെ പ്രധാനമാണ്. സംശയങ്ങള്‍ ഉയരുക സ്വാഭാവികം. ഇന്ത്യന്‍ നായകനായ ധോനിയുടെ സമീപനവും സംശയകരമാണ്. ആദ്യ മത്സരത്തില്‍ ആദ്യ പന്ത് ശ്രീക്ക് നല്‍കിയതില്‍ തുടങ്ങി, കഴിഞ്ഞ മത്സരത്തില്‍ പീയുഷിനെ കൊണ്ട് അവസാന ഓവറുകള്‍ എരിയിച്ചത് വരെയുള്ള ധോനിയുടെ നടപടികള്‍ സംശയിക്കെണ്ടാതാണ്. തനിക്കു ഇഷ്ട്ടപ്പെടുന്ന കളിക്കാരെ, അവര്‍ എത്ര മോശം പ്രകടനം നടത്തിയാലും വീണ്ടും ടീമില്‍ എടുക്കുക, ഉദാഹരണമായി അമ്പേ പരാജയപ്പെട്ട പീയുഷിനെ മാനസ്സികമായി കരുതനക്കുവാന്‍ വേണ്ടി എന്നാ തരത്തില്‍ അടിസ്തനമിലാത്ത കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ടീമില്‍ ഇടം കൊടുക്കുക, ഒരു മത്സരത്തില്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞു ശ്രീ യെ ഒഴിവാക്കുക, ശ്രീയെ മനസ്സികമായ് കരുത്തന്‍ ആക്കാന്‍ ധോനിക്ക് തോന്നുമെന് ഒരു വിസ്വസ്സവും നമുക്കില്ല. മൂന്നു ഫാസ്റ്റ് ബോവുലെര്സിനെ ഉള്‍പ്പെടുത്തുന്നതിന് പകരം ഏഴു ബാറ്സ്മന്മാര്‍ തന്നെ വേണം എന്ന് പറയുക , കളികാര്‍ വിക്കെറ്റ്നേടുമ്പോഴും, മറ്റും നിര്‍വികാരമായി പെരുമാറുക തുടങ്ങി എല്ലാ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്. ധോണി ഒരിക്കലും മികച്ച ക്യാപ്റ്റന്‍ അല്ല. സഹകളിക്കാരുടെ പ്രകടനം കൊണ്ടുള്ള വിജയങ്ങള്‍ കാരണമാണ് ധോണി ഇന്നും ആ സ്ഥാനത് തുടരുനത്. ഒരു നല്ല ക്യാപ്ടന് വേണ്ട ഒരു ഗുണവും ധോനികില്ല, കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുവാനോ, അവരെ ഒതോരുമിപ്പിച്ചു നിര്തുവാണോ ധോനിക്ക് കഴിയുന്നില്ല. ശ്രീശാന്തിനെ പോലെ ഉള്ള ജൂനിയര്‍ താരങ്ങളെ അവഹെളിക്കുമ്പോള്‍ തന്നെ സഹീര്ഖന്‍ , ഹര്‍ഭജന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മുന്‍പില്‍ തലയും താഴ്തി നില്‍ക്കുന്ന ധോണി സൌരവ് ഗന്ഗുളിയെ പോലെ ഉള്ള ക്യാപ്ടന്‍ മാരുടെ രീതികള്‍ മനസ്സിലാക്കേണ്ടതാണ്. അത് പിന്നെ എങ്ങനെ വളര്‍ത്തി വലുതാക്കിയ ഗന്ഗുളിയെ പോലും ചവുട്ടി താഴ്ത്തിയ ധോണി മറ്റുള്ളവരെ പിന്നെ എങ്ങനെ കാണാനാണ്. ഇപ്പോള്‍ ഇത്തരം വിവാദം ഉണ്ടായതു നന്നായി. കാരണം ഇനിയെങ്കിലും ധോണി യാദാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാരട്ടെ, ടീം ഉണര്‍ന്നു കളിക്കാട്ടെ, എല്ലാ മത്സരങ്ങളും വിജയിച്ചു കപ്പു നേടട്ടെ. അടുത്ത മത്സരങ്ങളില്‍ നിന്ന് പീയുഷിനെയും, ഹര്‍ഭജനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവുലെര്സിനെയും, ഉള്‍പ്പെടുത്തുക, അല്ലെങ്കില്‍ പീയുഷിനെയു, ഏതെങ്കിലും ഒരു ബാറ്സ്മനെയും ഒഴിവാക്കി അസ്വിനെയും, മൂന്നു ഫാസ്റ്റ് ബോവ്ലെര്സിനെയും ഉള്‍പ്പെടുത്തുക, നിരവധി സാധ്യതകള്‍ ഉള്ളപ്പോള്‍ കടുപിടുതം നടത്തി ഇന്ത്യയെ തോല്പിക്കണോ, ധോണി ഒന്ന് ചിന്തിച്ചു നോക്കൂ.......

Posted by ജയരാജ്‌മുരുക്കുംപുഴ

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ശ്രീ ഒപ്പം ഞങ്ങളുണ്ട്..........


ശ്രീനിവാസൻ അധ്യക്ഷനായ സമിതിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല . കാരണം ശ്രീക്കെതിരെയുള്ള ഗൂടാലോചനയിൽ മുഖ്യ പ്രതികൾ ശ്രീനിവാസ്സനും ധോണിയും തന്നെയാണ്. ഒരു പക്ഷെ ഗൂഢാലോചന ശ്രീനിവസ്സന്റെയും ഡല്ഹി പോലീസിന്റെയും കൈകളില നിന്ന് അത്ഭുതകരമായി മുംബൈ പോലീസിന്റെ കൂടി ഇടപെടലിൽ എത്തിയതോടെ ആണ് ചതിയുടെ കാണാപ്പുറങ്ങൾ ജനങ്ങൾക്ക്‌ വ്യക്തമായത്. ഒരു പക്ഷെ മുംബൈ പോലീസു ഇടപെട്ടില്ലയിരുന്നു എങ്കിൽ ഇതിനും എത്രയോ മുൻപ് തന്റെ കസേരയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് ശ്രീനിവസ്സൻ ഈ വിലക്ക് പ്രഖ്യാപനം നടത്തിയേനെ. ഇവിടെ തെറ്റേത്, ശരിയേത് എന്നതിനപ്പുറം നീതി നിഷേധം  , തുല്യ നീതി തുടങ്ങിയ വിഷയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീനിവസ്സൻ , ധോണി, സാക്ഷി ധോണി , മൈയ്യപ്പൻ , വിന്ദൂൂ ധാരാസിംഗ് , രാജ് കുണ്ടറ  ഇങ്ങനെ ആരോപണ വിധേയരായവർ ഒട്ടനവധിയാണ്. ഇതിൽ ഒരാളാണ് ശ്രീശാന്തും, . കേസ് കോടതിയിലാണ് , മതിയായ തെളിവുകള ഇല്ല എന്ന് കോടതി പറയുകയും ചെയ്തിട്ടുണ്ട്, മാത്രമല്ല ഡല്ഹി പോലീസിന്റെ വ്യ്ഗ്രതകളെ നിശിതമായി വിമര്ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീതിന്യായ വ്യവസ്ഥയെ പോലും മറികടന്നു കൊണ്ട് നീതിന്യായ വ്യവസ്ഥ തള്ളിക്കളഞ്ഞ വസ്തുതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീശാന്തിനു വിലക്കെർപ്പെടുതിയിരിക്കുന്നു. കോടതി വിധി വന്നതിനു ശേഷം വിലക്ക് ഏർപ്പെടുതംയിരുന്നല്ലോ, പക്ഷെ അതിനു പോലും കാത്തു നില്ക്കാതെ ഡല്ഹി പോലീസു കാണിച്ച വ്യഗ്രതയെക്കളും ഉപരിയായി വ്യഗ്രത കാണിച്ചു കൊണ്ട് ബി സി സി ഐ തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കി കഴിഞ്ഞു. അധികാരം കയ്യാളുന്നവന്റെയും അധികാരത്തിന്റെ തണലിൽ ജീവിക്കാൻ വിധിക്കപ്പെട്ടവന്റെയും അന്തരത്തിന്റെ വിടവ് ഇവിടെ ഒന്ന് കൂടി വര്ധിചിരിക്കുന്നു. അധികാര സ്ഥാനത്തിരുന്നു എന്ത് അധാര്മ്മിക പ്രവര്ത്തിയും ചെയ്യുകയും അധികാരം ഉപയോഗിച്ചുകൊണ്ട് മറ്റുള്ളവരെ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഏകാധിപത്യ പ്രവണത തന്നെയാണ് ഇവിടെയും വെളിവാകുന്നത്.  ഇങ്ങനെ ഒരുകൂട്ടം ആളുകള് നിയന്ത്രിക്കുന്ന , അവര്ക്ക് വേണ്ടി മാത്രം തിരക്കഥ തയ്യാറാക്കപ്പെടുന്ന ഒരു കളിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ രാത്രികളും , പാഴാക്കി ക്കളഞ്ഞ പകലുകളും തിരച്ചു കിട്ടില്ലലോ എന്നാ വേദനയാണ് . ഇനി ക്രിക്കെറ്റ് എന്നാ കളിയെ പഴയത് പോലെ ഉൾകൊള്ളു വാനോ  സ്നേഹിക്കുവാണോ കഴിയുമെന്നു തോന്നുന്നില്ല. കാരണം തിരിച്ചറിവുകൾ സമ്മാനിക്കുന്ന നിമിഷങ്ങളാണ് മുന്നില്. പ്രിയപ്പെട്ട ശ്രീശാന്ത് നിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. നിനക്ക് തിരിച്ചു വരൻ കഴിയും. തളരാതെ മുന്നേറുക . നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാര്ക്കുള്ള വിശ്വാസം നിന്റെ തിരിച്ചു വരവിനു പ്രതീക്ഷ നല്കുന്നു. എന്നെപോലെയുള്ള സാധാരണ ക്രിക്കെറ്റ് പ്രേമികൾക്ക്‌ എപ്പോഴോ കൈമോശം വന്ന ക്രിക്കെറ്റ് എന്നാ കളിയോടുള്ള അഭിനിവേശത്തിന് വീണ്ടും ഊര്ജ്ജം നല്കാൻ നിന്റെ തിരിച്ചു വരവ് അനിവാര്യം തന്നെയാണ്........

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പൊന്നോണം വരവായി.........

ഓണം വന്നോണം വന്നോണം വന്നേ
മാമല നാട്ടിലിന്ന്നോണം വന്നേ
ഓണ നിലാവ് പരക്കുന്നുണ്ടേ
ഓണപ്പാട്ടുകൾ പാടുന്നുണ്ടേ
തൊടിയിലെ തുമ്പപ്പൂ പുഞ്ചിരിച്ചേ
വേലിയിൽ കാക്കപ്പൂ കണ്‍ തുറന്നെ
ഓണത്തുമ്പികൾ മൂളുന്നുണ്ടേ
ഓണത്താരാടി വരുന്നു ചെമ്മേ
ഊഞ്ഞാലാടി കളിക്കുന്നുണ്ടേ
ഓണസദ്യ ഒരുക്കുന്നുണ്ടേ
ഓണ പ്പൂവിളി ഉയരുന്നുണ്ടേ
ഓണത്തപ്പൻ എഴുന്നള്ളു ണ്ടെ
ഓണം വന്നോണം വന്നോണം വന്നേ ..............

തിരുവോണ പ്പുലരിയിൽ ........

ഒരമ്മയുടെ തീരങ്ങൾ കൈവഴികൾ തേടി നാം
തിരുവോണ നാളിൽ യാത്രയായി
പുതുമഞ്ഞു വീണൊരാ വീഥി കളൊക്കെയും
പുതു പൂക്കള പുഞ്ചിരി തേൻ നിറച്ചു
പുലര വെയിലൊളി മെല്ലെ പടരും മുൻപേ
പൂക്കളിറുത്തു മടങ്ങിയെത്തി
തിരുമുറ്റം മെഴുകി പൂക്കളം തീർത്തു
ഓണപ്പുടവ യുടുത്തു നിന്നു
ഊഞ്ഞാൽ കളികളും പാട്ടും മേളവും
ആമൊദമാർപ്പു വിളികളുമായി
തൂശനിലയിൽ വിളമ്പിയ സദ്യ
ഒന്നിച്ചോരെ മനസ്സോടെ യുണ്ടു
സന്തോഷ ചിത്തരായി സർവ്വരും ചേർന്നപ്പോൾ
സന്താപമൊക്കെ അകന്നുപോയി
മാനുഷരെല്ലാരും ഒന്നുപോൾ വാഴുന്ന
മാതൃകാ ദിനമാണീ തിരുവോണ നാൾ
 മാവേലി നാടിന്റെ പുണ്യോത്സവം
ഇത് മലയാളി  നാടിന്റെ തിരുവുത്സവം ......

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2013, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മനസ്സ് നിറയ്ക്കുന്ന മെമ്മറീസ് ..........


ഇന്നലെ തിരുവനന്തപുരം ശ്രീകുമാറിൽ മാറ്റിനി ഷൊവ്ക്കു മെമ്മറീസ് കണ്ടു. മെമ്മറീസ് വളരെ മികച്ച ചിത്രമെന്നതും ചിത്രത്തിന്റെ വൻ വിജയവുമെല്ലാം ഇതിനകം തന്നെ ചര്ച്ചയായി കഴിഞ്ഞു. എന്നാൽ ഇതിനു പുറമേ എന്നെ സന്തോഷിപ്പിച്ച കാര്യം ചിത്രം കാണാൻ വന്ന പ്രേക്ഷകരാണ്. കാരണം ടിക്കറ്റ്‌ കിട്ടാൻ വളരെ നേരം ക്യുവിൽ നില്ക്കേണ്ടി വന്നു അതിനു പുറമേ വന്ന പ്രേക്ഷകരിൽ ആബാല വൃദ്ധ ജനങ്ങള് ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അത് വളരെ കൌതുകമായി തോന്നി. കാരണം വളരെ പ്രായം ചെന്ന പുരുഷന്മാര, അമ്മമാർ, സ്ത്രീകള് , കുട്ടികൾ , ഇന്നിന്റെ പ്രധിനിധികൾ ആയ യുവാക്കൾ എന്ന് വേണ്ട എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും ഉണ്ടായിരുന്നു. അത്തരം ഒരു ആൾക്കൂട്ടത്തിൽ ഇരുന്നു സിനിമ ആസ്വദിച്ചപ്പോൾ എവിടെയോ നഷ്ട്ട്മായ സിനിമയുടെ ഒരു നല്ല കാലം തിരിച്ചു കിട്ടിയത് പോലെ തോന്നി. പിന്നെ നമ്മൾ ഫേസ് ബുക്ക്‌ എഴുതുകാര്ക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് ഒരു സംസാരം കേട്ടു, എന്റെ അടുത്തിരുന്ന വൃദ്ധയായ അമ്മയോട് അവരുട മകള പറയുകയാണ് അമ്മെ എന്താണ് ഇത്രയം ആളുകള് വരുന്നത് എന്നോ നല്ല സിനിമ എന്ന് ഫേസ് ബുക്കിൽ എല്ലാവരും എഴുതുന്നത്‌ കൊണ്ടാണ് എന്ന്. പിന്നെ ടികെറ്റ് എടുക്കാൻ ക്യുവിൽ നിന്നപ്പോൾ രാവിലത്തെ ഷോ കണ്ടിട്ട് സംവിധായകൻ സോഹൻ ലാൽ ഇറങ്ങുന്നത് കണ്ടു... അധികാരികതക്ക് വേണ്ടി മാത്രമാണ് സോഹനെ കുറിച്ച് പരാമര്ഷിച്ചത്...........

അധിക്ഷേപിച്ചവർ ആരോപണങ്ങൾ പിൻ വലിക്കുമോ........?


ശ്രീ ബ്ലെസി സംവിധാനം ചെയ്താ കളി മണ്ണ് എന്നാ ചിത്രം പുറത്തിറങ്ങി. ശ്വേത മേനോന്റെ പ്രസവ രംഗത്തിന്റെ പേരില് ചിത്രം ഇറങ്ങുന്നതിനും മുൻപേ വിവിധ മേഘലകളിൽ പെട്ട പലരും വിമർശനങ്ങളുമായി എത്തുകയുണ്ടായി. അവരില തന്നെ ചിലര് വ്യക്തിപരമായി അധിക്ഷേപ വാക്കുകൾ ചൊരിയുകയുണ്ടായി. എന്നാൽ ചിത്രം ഇറങ്ങി പ്രേക്ഷകര ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. മാതൃത്വത്തിന്റെ മഹനീയത വെളിവാക്കുന്ന ചിത്രം എന്നാ നിലയില എല്ലാവരുടെയും പ്രശംസകൾ നേടിയിരിക്കുന്നു. അനാവശ്യ വിവാദങ്ങള ഉണ്ടാക്കിയവർ പ്രതേകിച്ചു വ്യക്തിപരമായി പൂരപ്പറമ്പ് പ്രയോഗങ്ങൾ വരെ നടത്തിയവർ അവരുടെ പ്രസ്താവനകൾ പിന് വലിക്കാൻ തയ്യാറാകുമോ. ഒരിക്കലുമില്ല കാരണം അതിനു സഹിഷ്ണുത വേണം , അതില്ലാത്തവർ അത് കൊണ്ടാണ് ഇങ്ങനെ അല്ലെങ്കിൽ ഇത് കൊണ്ടാണ് അങ്ങനെ എന്ന് പറഞ്ഞു തങ്ങളുടെ വാദങ്ങള ന്യായീകരിച്ചു കൊണ്ടേ ഇരിക്കും..............

മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.

പ്രിയപ്പെട്ട ടോം ജോസഫ്‌ നിങ്ങൾ മാത്രമല്ല കായിക പ്രേമികൾ മൊത്തത്തിൽ പ്രേതെകിച്ചു മലയാളികൾ ഒന്നടങ്കം അപമാനിതരായിരിക്കുന്നു .....,.
സിനിമ അവാര്ട് പോലെ ഒരു വര്ഷത്തെ പ്രകടനം നോക്കി നല്കുന്ന പുരസ്കരമല്ല അര്ജുന പുരസ്കാരം ഒരു നീണ്ട കാലം കളിക്കളത്തിൽ ചിന്തിയ വിയര്പ്പിന്റെ ആദരം തന്നെയാണ് അര്ജുന പോലുള്ള പുരസ്കാരങ്ങൾ . എന്നാൽ ടോം താങ്കളെപ്പോലുള്ള ഒരാളെ അപമാനിച്ചതിലൂടെ അത്തരം വിസ്വസ്സ്യതക്ക് ഭംഗം വന്നിരിക്കുന്നു. താങ്കള്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദികളെ നമുക്കെല്ലാം തിരിച്ചറിയാം. ശബ്ദവും രൂപവും ഇല്ലാത്തവർക്ക് ഇത് രണ്ടും മറ്റാരെക്കാളും ഉണ്ട് എന്ന് വാഴ്ത്തപ്പെടുന്ന നാളിൽ നമുക്ക് ഇതിനുള്ള ഉത്തരം നല്കാം......

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ക്രിക്കെറ്റ് താരങ്ങള്ക്കു അര്ജുന പുരസ്കാരങ്ങൾ നല്കരുത്........

ബി സി സി ഐ യെ പോലെ ഇന്ത്യൻ കായിക മന്ത്രാലയത്തിനു ഒരു അധികാരവും ഇല്ലാത്ത ഒരു ബോര്ടിനു വേണ്ടി കളിക്കുന്ന ക്രികെറ്റ് താരങ്ങള്ക്കു കായിക പുരസ്കാരങ്ങൾ നല്കരുത്. കാരണം വര ഇന്ത്യ എന്നാ രാജ്യത്തിന്‌ വേണ്ടി അല്ല മത്സരിക്കുന്നത് മറിചു ബി സി സി ഐ എന്നാ സ്ഥാപനത്തിന് വേണ്ടി മാത്രമാണ് . ഇന്ത്യൻ കായിക മന്ത്രാലയത്തിനു ബി സി സി ഐ യിൽ ഒരു നിയന്ത്രണവും ഇല്ല എന്ന് ബി സി സി ഐ തന്നെ പറയുന്ന സാഹചര്യത്തിൽ വിരട്ട് കൊഹ്ലിക്ക് ഇത്തവണ നല്കിയ അര്ജുന പുരസ്‌കാരം ഉള്പ്പെടെ ഇതുവരെ ക്രിക്കെറ്റ് താരങ്ങള്ക്കു നല്കിയ എല്ലാ കായിക പുരസ്കാരങ്ങളും ഇന്ത്യൻ സര്ക്കാര് തിരിച്ചെടുക്കണം. ഇതിനെ കുറിച്ച് രവി ശാസ്ത്രി എന്ത് പറയും.......

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

ഇതാ വീണ്ടും മറ്റൊരു സൌഹൃദ ദിനം കൂടി.....


മഴ പൈയ്യുകയാണ്. തെങ്ങോല തലപ്പുകളെ കുളിരണിയിച്ചു കൊണ്ടു മഴ പൈയ്യുകയാണ്. തുറന്നിട്ട ജനല്‍ പാളികള്‍ക്ക്‌ ഇടയിലുടെ മഴയുടെ സൌന്ദര്യം നോക്കി നിന്നപ്പോള്‍ ഓര്‍മ്മകള്‍ ഉണരുകയായി. ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ബാല്യത്തില്‍ ചെളി വെള്ളത്തില്‍ ചാടി ക്കളിച്ചതും, കളി വഞ്ചികള്‍ ഒഴുക്കിയതും , മഴ നനഞ്ഞു പനി പിടിച്ച കാരണം സ്കൂളില്‍ പോകാന്‍ ആവാതെ വിഴമിച്ചതും ഇന്നലത്തേത് പോലെ തോന്നുന്നു. എനിക്ക് ഒരു സുഹൃത്തിനെ ആദ്യമായി നാഴ്ട്ടപ്പെടുന്നത് ഒരു മഴക്കാലതാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം . എന്റെ പ്രിയ കുട്ടുകാരന്‍ ശങ്കരന്‍ നമ്പൂതിരി . എനിക്ക് ആദ്യമായി ഒരു മയില്‍ പീലി തുണ്ട് തന്നത് അവനാണ്. എന്നിട്ട് എന്നോട് പറഞ്ഞു. മാനം കാണിക്കാതെ പുസ്തകത്തില്‍ ഒളിച്ചു വൈക്കണം, മയില്‍ പീലി പ്രസവിക്കും ,അപ്പോള്‍ നിനക്കു ഒരുപാടു മയില്‍‌പീലി കുഞ്ഞുങ്ങളെ കിട്ടും ,അപ്പോള്‍ എനിക്കും ഒരു കുഞ്ഞിനെ തരണം. മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച മയില്‍ പീലി മുറിക്കു ഉള്ളില്‍ കയറി തുറന്നു നോക്കും , മയില്‍‌പീലി പ്രസ്സവിച്ചോ എന്നറിയാന്‍. അന്നൊരു മഴക്കാലമായിരുന്നു ശങ്കരന്‍ അന്ന് ക്ലാസ്സില്‍ വന്നില്ല. ഉച്ച ആയപ്പ്പോഴേക്കും മഴയ്ക്ക് ശക്തി കുടി. കുറെ കഴിഞ്ഞപ്പോള്‍ ശന്കരനെയും കൂട്ടി അവന്റെ അച്ഛന്‍ വന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. എന്നാല്‍ ശങ്കരന്റെ അച്ഛന്‍ ടീച്ചറിനോട് പറഞ്ഞതു കേട്ടപ്പോള്‍ വിഷമം  തോന്നി. ശങ്കരന്റെ അച്ചന് സ്ഥലം മാറ്റം കിട്ടി . ടി .സി . വാങ്ങി യാത്ര പറയാന്‍ വന്നതാണ്. എടാ ഞാന്‍ പൂവ്വാന് ? എവിടേക്ക് ?അച്ചന് സ്ഥലം മാറ്റം എന്നാലും അച്ചന് ജോലി ഇവിടെ കിട്ടുമ്പോ തിരിച്ചു വരും . പിന്നെ ഒരു കാര്യം മറക്കല്ലേ ഞാന്‍ തന്ന മയില്‍‌പീലി പ്രസ്സവിച്ചോ ഇല്ലങ്കില്‍ മാനം കാണാതെ സൂക്ഷിച്ചു വൈക്കനെ കുഞ്ഞു വിരിയുമ്പോള്‍ ഒന്നു എനിക്കും തരണേ . മഴയത്ത് അച്ഛന്റെ കൈയും പിടിച്ചു സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴും ശങ്കരന്‍ തിരിഞ്ഞു നോക്കി എന്നെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് എത്രയോ മഴക്കാലങ്ങള്‍ വന്നിരിക്കുന്നു. അന്ന് എന്നെ പിരിഞ്ഞ ശങ്കരനെ പിന്നെ ഇന്നുവരെ കണ്ടിട്ടില്ല . എവിടെ ആണെന്നറിയില്ല . ശങ്കരന്‍ നമ്പൂതിരി എന്ന് എവിടെ കേട്ടാലും അത് എന്റെ ശങ്കരന്‍ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട് ,എന്നാലും ഇന്നുവരെയും എന്റെ ശങ്കരനെ എനിക്ക് കണ്ടെത്താനായിട്ടില്ല. ഇന്നീ മഴക്കാലത്തും ഞാന്‍ നിന്നെ കുറിച്ചു ഓര്‍ക്കുന്നു. ഒരു പക്ഷെ നീയും എന്നെ ക്കുറിച്ച് ഓര്‍ക്കുന്നുണ്ടാവും . എന്നെങ്കിലും ഒരു മയില്‍ പീലി കുഞ്ഞിന്റെ അവകാശവും  തേടി നീ വരുമെന്ന പ്രതീക്ഷയില്‍ മാനം കാണിക്കാതെ മയില്‍‌പീലി തുണ്ട് പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ചു ഓരോ മഴക്കാലവും ഞാന്‍ കാത്തിരിക്കും. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ സൌഹൃദ ദിനാശംസകൾ........

2013, ജൂലൈ 1, തിങ്കളാഴ്‌ച

ഒളിക്യാമറ ................

ഉറക്കത്തിൽ അയാൾ ഞെട്ടി ഉണര്ന്നു , വല്ലാത്ത കിതപ്പ്, വിയര്ത് കുളിച്ചിരിക്കുന്നു. ഇപ്പോൾ കുറെ നാളായി അങ്ങനെയാണ്. ഉറങ്ങാൻ കഴിയുന്നില്ല, ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല വല്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരിക്കുന്നു. ഏതോ ഒളിക്യമാരകൾ തന്റെ ചുറ്റും ഉള്ളത് പോലെ , തന്നെ പിന്തുടരുന്നത് പോലെ ഒരു തോന്നൽ. താൻ എന്തിനു ഇങ്ങനെ ഭയക്കുന്നു എന്ന് എത്ര ചിന്തിച്ചിട്ടും അയാള്ക്ക് മനസ്സിലായില്ല . ഒടുവില അയ്യാൾ തീരുമാനിച്ചു ,ജീവിതം അവസാനിപ്പിക്കുക. അയാൾ വിജനമായ മലഞ്ചെരുവിൽ ചെന്ന് അഗാധമായ കൊക്കയിലേക്ക് നോക്കി , ഇല്ല ആരും ഇല്ല അയാൾ താഴേക്ക്‌ ചാടി.......
അപ്പോൾ ചനെലുകളിൽ യുവാവിന്റെ ആത്മഹത്യാ ലൈവ് ആയി ആഘോഷിക്കപ്പെടുകയായിരുന്നു............

2013, ജൂൺ 28, വെള്ളിയാഴ്‌ച

അശ്ലീല ഹൌസ് ................


വീടുകളുടെ അകത്തളങ്ങളിൽ വന്നു അശ്ലീലം പറയുകയും ഇതാണ് മലയാളി സംസ്കാരം എന്ന് ലോകത്തോട്‌ വിളിച്ചു പറയുകയും ചെയ്യുന്ന മലയാളി ഹൌസ് എന്നാ സംസ്കാര ശൂന്യമായ പരിപാടി സഭ്യതയുടെ എല്ലാ അതിര് വരമ്പുകളും ലംഘിക്കുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ പരിപാടിയിലെ ഒരു പുരുഷ താരം  ഈ പരിപാടിയിൽ പങ്കെടുക്കുന്ന പെണ്‍കുട്ടിയെ ഉടു തുണി ഉരിഞ്ഞു കാണിക്കുകയും, അശ്ലീല പദങ്ങൾ ചേർത്ത് ശകാരിക്കുകയും ചെയ്തു എന്നാണ്. എല്ലാവരുടെയും വീടുകളില നടക്കുന്നതാണ് ഇത് എന്ന് അവകാശപ്പെടുന്നവർ  ഇതിനെയും ന്യയീകരിക്കുമോ. നമ്മുടെ വീടുകളിൽ നമ്മുടെ കുടുംബങ്ങഗളോട് ഇത്തരതിലാണോ നമ്മൾ പെരുമാറുന്നത്. ഒരിക്കലുമല്ല. മാത്രമല്ല  ഒരു ഷോ യുടെ പേരില് ഇത്തരത്തിൽ പെണ്‍കുട്ടികളെ അപമാനിക്കുന്നത്  ന്യായീകരിക്കാൻ കഴിയുന്നതാണോ. ഇത് റിയാലിറ്റി ഷോ ആണ് ഗെയിം അല്ല എന്ന് നൂറു വട്ടം വിളിച്ചു പറയുന്ന ഇതിന്റെ അണിയറക്കാർ അപ്പോൾ ഇതെല്ലാം ശരിക്കും പീഡനം എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്. കേരളത്തിലെ സ്ത്രീ സമൂഹം ഇത് കാണുന്നില്ലേ ? മക്കളെ ഇത്തരത്തിൽ അപമാനിക്കുന്നത് കണ്ടിരിക്കാൻ ഏതെങ്കിലും മാതാ പിതാക്കൾക്ക്‌ കഴിയുമോ? കേരള സര്ക്കാരും വനിതാ കമ്മിശ്ശനും, സ്ത്രീ സംഘടനകളും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടുക തന്നെ വേണം. ഈ പരിപാടിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും എതിരെ നിയമ നടപടികള സ്വീകരിക്കണം. എല്ലാ രംഗത്തും ഉള്ള സ്ത്രീ സമൂഹം ഇത്തരം സഭ്യത ഇല്ലാത്ത പരിപാടികൾക്കെതിരെ പ്രതികരിക്കണം. പീഡനം നടന്നതിനു ശേഷം മാത്രം ആവരുത് നമ്മുടെ പ്രതികരണം, മറിച്ച്‌ പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളുക തന്നെ വേണം.......

2013, ജൂൺ 23, ഞായറാഴ്‌ച

മലയാളി ഹൌസ് ഉടൻ നിര്ത്തലാക്കുക.......


സുര്യ ടി വി സംപ്രേഷണം ചെയ്യുന്ന മലയാളി ഹൌസ് എന്നാ ;പരിപാടി  എത്രയും പെട്ടെന്ന് നിര്ത്തലാക്കുക. ഇന്നലെ അതെ ചാനെലിൽ ഈ ഷോയുമായി ബന്ധപ്പെട്ടവർ നടത്തിയ ന്യായീകരണങ്ങൾ കേട്ടപ്പോൾ കൂടി  ഇനി ഒരു നിമിഷം പോലും ഈ പരിപാടി തുടരുന്നത് സാംസ്കാരിക കേരളത്തിന്‌ ഭൂഷണമല്ല എന്ന് എല്ലാ മലയാളികള്ക്കും ബോധ്യമായി. പ്രദീപും , രാഹുലും ഉൾപ്പെടെയുള്ളവർ  ഈ ഷോയിൽ പങ്കെടുതില്ലയിരുന്നു എങ്കിൽ ഈ പരിപാടിയെ കുറിച്ച് ഏറ്റവും കൂടുതൽ വിമർശിക്കുന്നവർ ഇവര ആകുമായിരുന്നു. മലയാളി സമൂഹത്തെ നോക്കി കൊഞ്ഞനം കാട്ടുന്ന ഈ ഷോ അടിയന്തിരമായി നിര്ത്തണം. ബഹുമാനപ്പെട്ട വനിതാ കമ്മിഷൻ സ്വമേധയ കേസ് എടുത്തിട്ടുണ്ട്, അതിന്റെ നടപടി എത്രയും വേഗം ഉണ്ടാവണം. മലയാളി സ്ത്രീ സമൂഹത്തിന്റെ പ്രധിനിധികൾ ആയ ബഹുമാനപ്പെട്ട ശ്രീമതി ടീച്ചര് , ബഹുമാനപ്പെട്ട ബിന്ദു കൃഷണ , ബഹുമാനപ്പെട്ട ശോഭ സുരേന്ദ്രൻ തുടങ്ങിയവര രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദം ഉയർത്തണം. കാരണം മലയാളി സ്ത്രീകളുടെ പ്രശ്നങ്ങളിൽ കേരളത്തിന്റെ ശബ്ദം തന്നെയാണ് മേല പറഞ്ഞ മൂന്നു പേരും.കൂടാതെ യുവജന സംഘടനകളും , കല  സംസകരിക , രാഷ്ട്രീയ , സിനിമ , സാമൂഹ്യ  രംഗങ്ങളിലെ പ്രമുഖര എല്ലാം ഇത്തരം ജീര്ന്നതകൾക്ക് എതിരെ രംഗത്ത് വരണമെന്ന് അപേഷിക്കുന്നു. കാരണം ഇപ്പോൾ മുളച്ച ഈ വിഷ വിത്ത് വലിയ മരമായി മാറാതിരിക്കാനും, കൂടുതൽ മുളകൾ ഉണ്ടാവതിരിക്കാനും അത് അനിവാര്യമാണ്. ഒപ്പം പറയട്ടെ പ്രിയപ്പെട്ട രേവതി  ഈ പരിപാടിയിൽ നിന്ന് എത്രയും വേഗം പുറത്തു വരിക, കാരണം നിങ്ങള്ക്ക് ഞങ്ങളുടെ മനസ്സില് ഒരിടം  ഉണ്ട് അത് നഷ്ട്ടപ്പെട്തതിരിക്കുക.........

2013, ജൂൺ 16, ഞായറാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി .......

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2013, ജൂൺ 3, തിങ്കളാഴ്‌ച

നന്ദി ..................

നന്ദി ..................

എന്റെ ബ്ലോഗ്‌ പോസ്റ്റുകളുടെ പേജ് കാഴ്ചകൾ 25000 നു മുകളില എത്തിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില ഉള്ള മലയാളികള്ക്ക് ഹൃദയം നിറഞ്ഞ നന്ദി...........

2013, മേയ് 24, വെള്ളിയാഴ്‌ച

ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........

ഇന്ത്യൻ ക്രിക്കെട്ടിനെ രക്ഷിക്കാൻ........
ശ്രീനിവസ്സൻ രാജി വയ്ക്കുക, ധോനിയെ ടീമിൽ നിന്ന് പുറത്താക്കുക, ...........

മുംബൈ പോലീസ് @ ഡല്ഹി പോലീസ്


ശ്രീശാന്തിന്റെ കാമുകിമാർ എത്ര , ശ്രീശാന്തിന്റെ വസ്ത്രങ്ങൾ ഉള്പ്പെടെ യുള്ളവയുടെ വില എത്ര, ശ്രീശാന്ത് മദ്യപിക്കുമോ , ശ്രീശാന്തിന്റെ മുറിയില ഗര്ഭ നിരോധന ഉറ ഉണ്ടോ...... ഡല്ഹി പോലീസ് അന്വോഷണം പുരോഗമിക്കുന്നു.......
അതെ സമയം മുംബൈ പോലീസ് അന്വോഷണം ശകതമാക്കുന്നു..... തങ്ങൾക്കു ലഭ്യമായ തെളിവുകള വച്ച് മുംബൈ പോലീസ് എത്ര ഉന്നതർ ആയാലും അവരെ ചോദ്യം ചെയ്യന്നു , അറസ്റ്റ് ചെയ്യുന്നു...... നിയമത്തിനു മുന്നില് എല്ലാവരും തുല്യരെന്നു തെളിയിക്കുന്ന മുംബൈ പോലീസിന് അഭിനന്ദനങ്ങൾ........

ശ്രീശാന്തിനെ കുടുക്കി ശ്രീനിവാസൻ കുടുങ്ങി.........


ശ്രീനിവാസനും , ധോണിയും ചേര്ന്ന നടത്തിയ ഗൂഡാലോചന തന്നെയാണ് ശ്രീയെ കുടുക്കിയത് എന്ന് റിപ്പോർട്ടുകൾ. ധോനിയുടെ ഭാര്യ സാക്ഷി ധോണി തന്റെ കൂട്ടുകാരിയെ ഉപയോഗിച്ച് ഗൂഡാലോചന യിൽ പങ്കാളി ആകുകയും ശ്രീയുടെ നീക്കങ്ങൾ മനസ്സിലാക്കി ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീയെ എന്നെന്നേക്കുമായി ഒതുക്കാനും ആയിരുന്നു നീക്കം അതിൽ അവർ വിജയിക്കുകയും ചെയ്തു പക്ഷെ അപ്പോഴാണ് അവർ പോലും നിര്നചിരിക്കാതെ മുംബൈ പോലീസിന്റെ രംഗ പ്രവേശം അതോടെ അവർ നടപ്പിലാക്കിയ കെണിയിൽ അവർ തന്നെ വീണു. ശ്രീനിവസ്സന്റെയും. ധോനിയുടെയും കരീര് അവസാനം കൂടിയായി അവരുടെ തന്നെ പദ്ധതികൾ മാറി ..........................

അവിശുദ്ധ കൂട്ട്.........


ശ്രീനിവാസനും ധോണിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടുതൽ വാർത്തകൾ വെളിച്ചത് വരുന്നു. ഇന്ഗ്ലാണ്ടിനോട് സംബൂര്ന്ന പരാജയം ഏറ്റു വാങ്ങിയപ്പോൾ ധോനിയെ കപ്ടാൻ സ്ഥാനത് നിന്ന് നീക്കം ചെയ്യാൻ സെലെക്ഷൻ കമ്മിറ്റി തീരുമാനിച്ചപ്പോൾ വീറ്റൊ പവർ ഉപയോഗിച്ച് ആ തീരുമാനം അട്ടിമറിക്കുകയും , വാതു വയിപൂ ഉള്പ്പെടയുള്ള തന്റെ പ്രവർത്തികൾക്ക് പിന്തുണ നല്കുന്ന ധോനിയുടെ കടുംപിടുതങ്ങൾക്ക് വഴങ്ങി കൊടുക്കുകയും ആയിരുന്നു .......

ദൈവത്തിന്റെ കരങ്ങൾ...........


ഡല്ഹി പോലീസിന്റെ ഒത്താശയോടെ ശ്രീനിവസ്സൻ, ധോണി , സാക്ഷി ധോണി തുടങ്ങിയവരുടെ ഗൂഢാലോചന യിൽ ശ്രീശാന്ത് കെണിയിൽ പെടുമ്പോൾ ശ്രീശാന്തിന്റെ ദൈവ വിശ്വസ്സത്തെ എല്ലാവരും കളിയാക്കി എന്നാൽ അതെ ദൈവം തന്നെയാണ് മുംബൈ പോലീസിന്റെ രൂപത്തില എത്തിയതും ഒട്ടേറെ സത്യങ്ങള വെളിച്ചത് കൊണ്ട് വന്നതും

2013, മേയ് 21, ചൊവ്വാഴ്ച

വാതു വൈപ്പുകാരനോട് ഒപ്പം സാക്ഷി ധോണി...............


ചെന്നയിൽ നടന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്ങ്സ് മല്സരം നടക്കുന്നതിനു  മുൻപ് സ്റെടിയത്തിൽ വന്ന വിന്ദു ധാരസിങ്ങിനെ  ബി സി സി ഐ യുടെ പ്രസിഡന്റ്‌ ആയ  ശ്രീനിവസ്സന്റെ മകൻ ചെന്ന് സ്വീകരിക്കുകയും കൂട്ടിക്കൊണ്ടു വന്നു വി ഐ പി ഗാല്ലര്രിയിൽ  ഇരുന്ന ധോനിയുടെ ഭാര്യ സാക്ഷി ധോനിയുടെ സമീപം സീറ്റ് നല്കുകയും സാക്ഷി ധോണിയും വിന്ദു ധാരസിങ്ങും ഒരുമിച്ചു കളി കാണുകയും ചെയ്യുന്ന ദ്രിശ്യങ്ങൾ മാധ്യമങ്ങളിൽ കൂടി എല്ലാവരും കണ്ട് കഴിഞ്ഞു..... ബി സി സി ഐ പ്രസിഡന്റ്‌ സരീനിവാസ്സന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് അതിന്റെ നായകന് ധോണിയും. ധാരസിങ്ങിന്റെ പുത്രനായ വിന്ദു ധാരസിങ്ങിനെ ഇന്നലെ വാതു വൈപ്പിൽ നേരിട്ട് ബന്ധം ഉണ്ട് എന്ന് പറഞ്ഞു ഡല്ഹി പോലീസെ അറസ്റ്റ് ചെയ്തു അങ്ങനെ ആണെങ്കില ശ്രീനിവാസ്സൻ, അദ്ധേഹത്തിന്റെ മകൻ , ധോണി , ധോനിയുടെ ഭാര്യ സാക്ഷി ഇവരെ ഒക്കെ അറസ്റ്റ് ചെയ്യുമോ........... മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ല്‌ എറിഞ്ജോളൂ ... പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യ നിലയില വേണം.........

ശ്രീക്കെതിരെ ആസൂത്രിത നീക്കം........


മലയാളത്തിന്റെ സ്വന്തം ശ്രീശാന്തിനു എതിരെ ഡല്ഹി പോലീസെ ഉള്പ്പെടെയുള്ള ഒരു സംഘത്തിന്റെ ആസൂത്രിത ഗൂഡാലോചന. ശ്രീയുടെ കരിയര് അവസാനിപ്പിക്കുക എന്നാ ഒരു ലക്‌ഷ്യം മാത്രമാണ് ഇതിനു പിന്നിൽ എന്ന് വ്യക്തമായിക്കഴിഞ്ഞു.

1 ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽ തൂവാല തിരുകി.......
ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. . ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന് സമ്മതിക്കാം.......
.
2 ഓവറിനു മുൻപ് വാം അപ്പ്‌ ചെയ്തു........ എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ്‌ ചെയ്തവർ ഉണ്ട്.... അപ്പോൾ അത് തെറ്റാണോ......

3 ശ്രീയോട് ഒപ്പം കാറിൽ പെണ്‍കുട്ടി ഉണ്ടായിരുന്നു......
ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും

4 ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......
അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്...

5 ശ്രീ വില കൂടിയ ഡ്രസ്സ്‌ വാങ്ങി ......
വില കൂടിയ ഡ്രസ്സ്‌ വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ്‌ ധരിക്കുന്നത്  കുറ്റമാണോ......

6 ആരും കേസ് കൊടുക്കാത്തത്  കൊണ്ട്  ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസെ അഭ്യർത്ഥിക്കുന്നു......

ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്‌ ചെയ്തിട്ടു ആരെങ്കിലും കേസേ കൊടുക്കൂ എന്ന് അഭ്യര്തിക്കുന്നത് ലോക ചരിത്രത്തില ആദ്യം......

7 പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......
കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തര വാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്.....

8 ശ്രീയുടെ മുറിയില നിന്ന് ഗര്ഭ നിരോധന ഉറ കണ്ടെടുത്തു.......
ഇപ്പോൾ,  പൊതു സ്ഥലങ്ങളില പോലും ഉറകൾ ലഭ്യമാകാനുള്ള സംവിധാനം നിലവില ഉണ്ട്...

9 ശ്രീയുടെ ലാപ്‌ ടോപിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങൾ.....

ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ്‌ ടോപിൽ പെണ്‍കുട്ടികളുടെ ചിത്രം

10 ശ്രീയുടെ ലാപ്‌ ടോപ്പിൽ വത് വെപ്പുകാരന്റെ ചിത്രം
ധോനിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐ പ്രസിഡന്റ്‌ സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......

മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെരിഞ്ഞിട്ടുണ്ട്...... പക്ഷെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കൂ. തെറ്റ് ചെയ്യാത്തവർ ഇല്ല , പക്ഷെ നീതി അത്ഘു എല്ലാവര്ക്കും തുല്യമാകണം. .......


2013, മേയ് 16, വ്യാഴാഴ്‌ച

ശ്രീയെ കുടുക്കിയത് തന്നെ..............



വാതു വൈപ് കേസുമായി ബന്ധപ്പെട്ടു  ശ്രീശാന്ത് അറ്രെസ്റ്റിൽ ആയ വാര്തയെ വളരെ സൂക്ഷ്മമായാണ് ഞാൻ സമീപിച്ചത്. കാരണം എന്നും ശ്രീക്ക് പ്രോത്സാഹനം നല്കുകയും , വ്യക്തിപരമായി നല്ലൊരു ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ഒരാൾ എന്നാ നിലയില ശ്രീക്ക് ഉണ്ടായ ഈ അനുഭവംവളരെ ദുഖകരമാണ്. അപ്പോഴും എല്ലാ രിപോര്ടുകളും ക്ലിപ്പിങ്ങുകളും സൂക്ഷ്മായി പരിശോധിക്കുകയായിരുന്നു. അതിൽ നിന്ന് മനസ്സിലാവുന്നത് ശ്രീക്ക് ചതി പറ്റി എന്ന് തന്നെയാണ്. വിശ്വസിച്ച ആളുകള് തന്നെയാണ് ഈ ചതി,ക്ക് പിന്നിൽ എന്ന് ശ്രീയുടെ വാക്കുകളും ബോധ്യപ്പെടുത്തുന്നു. ശ്രീ തെറ്റ് ചെയ്തോ ഇല്ലയോ എന്നത് പരിശോധിക്കുന്നതിന് മുൻപ് ഇത്തരം ഒരു സംഭവം ഉണ്ടാകുവാൻ ഇടയായ സാഹചര്യം അത് വ്യക്തമായി പുറത്തു കൊണ്ട് വരണം. ഇന്നലെ ശ്രീ പറഞ്ഞത് ജിജു തന്നെ ചതിച്ചു എന്നാണ്. ക്ലിപ്പിങ്ങുകൾ സൂചിപ്പിക്കുന്നതും അത് തന്നെയാണ് . എന്തെന്നാൽ ഡല്ഹി പോലീസെ അറെസ്റ്റ്‌ ചൈയ്യുംബോഴും, വാനിൽ കൊണ്ട് വരുമ്പോഴും, കോടതിയിൽ ഹജരാക്കുമ്പോഴും ശ്രീശാന്ത് വളരെ വിഷമത്തിൽ ആയിരുന്നു അദ്ധേഹത്തിന്റെ ശരീര ഭാഷ അത് വ്യക്തമാക്കുന്നുണ്ടായിരുന്നു .പക്ഷെ ജിജു അപ്പോഴൊക്കെ വളരെ ഉല്ലാസ്സവനായി കാണപ്പെട്ടു. തനിക്കു ഒന്നും നഷ്ട്ടംയിട്ടില്ല എന്നും തന്റെ ലക്ഷ്യം നേടി എന്നും തന്നെയാണ് ജിജുവിന്റെ ഭാവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌. അതുകൊണ്ട് തന്നെ ശ്രീയെ കുടുക്കിയത്തിനു പിന്നിൽ ഇനിയും ആരൊക്കെയോ ഉണ്ട് എന്ന് വ്യക്തമാണ്‌,. മാത്രമല്ല ഡല്ഹി പോലീസിന് ഈ വിവരം ചോര്തിക്കൊടുതതിലും ആര്ക്കോ പങ്കു ഉണ്ട് അവര്തന്നെയാണ് ശ്രീക്കെതിരെ പ്രവര്തിച്ചത്.  ഡല്ഹി പോലീസെ എല്ലാ മാച്ചുകളും കുത്തിയിരുന്ന് കണ്ടു ഇത് കണ്ടു പിടിച്ചു എന്ന് കരുതുന്നില്ല. മരിച്ചു ആരോ ശ്രീയെ കുടുക്കാൻ ചോര്തിക്കൊടുത്ത വാര്ത്തയുടെ അടിസ്ഥാനത്തിൽ ആണ് അവർ ഈ നടപടികള സ്വീകരിച്ചത്. അതുകൊണ്ട് ശ്രീ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കുന്നതോടൊപ്പം ഇത്തരം സാഹചര്യങ്ങളുടെ നിജസ്ഥിതി കൂടി വെളിച്ചത് കൊണ്ട് വരണം. ഇന്ന് വരെ ശ്രീ എന്നാ ചെറുപ്പക്കാരനെ മലയാളി വെറുതെ വിട്ടിട്ടില്ല.ഇപ്പൊ അവര്ക്ക് വീണ്ടും അവസ്സരം വീണ്ടു കിട്ടിയിരിക്കുന്നു. പക്ഷെ മാനസ്സികമായി തളര്ന്നിരിക്കുന്ന ആ ചെറുപ്പക്കാരനെ കൂടുതൽ ഉപദ്രവിക്കരുതേ എന്ന് അപേക്ഷിക്കുന്നു, തെറ്റ് ചെയ്തെങ്കിൽ ശ്രീ ശിക്ഷ അനുഭവിചോളും പക്ഷെ ഇപ്പോൾ വേണ്ടത് ഒരു കൈത്താങ്ങ്‌ ആണ്..... മലയാളി സമൂഹം അത് ചെയ്യുമെന്നു കരുതാം.......

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

ഉത്തരവാദികൾ നമ്മൾ തന്നെ...........

വീണ്ടും പീഡനം , വീണ്ടും,ബലാത്സംഗം ........ വീണ്ടും, വീണ്ടും എന്ന് തുടങ്ങി ഇത്തരം വാർത്തകൾക്ക് കണ്ണും കാതും കൊടുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി,  എന്തുകൊണ്ട്  ഇങ്ങനെ വീണ്ടും വീണ്ടും ...... സംഭവങ്ങൾ ആവര്തിക്കപ്പെടുന്നു. നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങളും അത് പാലിക്കുവാൻ വേണ്ട സംവിധാനങ്ങളും ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ തുടരെ ഉണ്ടാകുന്നു. ഒന്നുകിൽ നമ്മുടെ നിയമങ്ങളുടെ ശക്തിയില്ലയ്മയോ, അതിന്റെ ന്യൂനത കളോ ആകാം, അതുമല്ലെങ്കിൽ ഇത്തരം നിയമങ്ങൾ നടപ്പില വരുത്തുന്നതിൽ നമുക്ക് പിഴവ് സംഭവിക്കുന്നതോ ആകാം. ഇവിടെ ശക്തമായ ഒരു നിയമത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അത്തരം നിയമങ്ങള്ക്ക് പഴുതുകളും ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു അവിടെയാണ് നമ്മുടെ നിയമ സംവിധാനത്തിന് പിഴവ് പറ്റുന്നത്. ബലാത്സംഗ കേസുകൾക്കു വധശിക്ഷ നല്കണം എന്ന് ആവശ്യം ഉയർന്നപ്പോൾ തന്നെ  അത് പാടില്ല മാനുഷിക വശങ്ങൾ കണക്കില എടുക്കണം എന്ന് പറഞ്ഞു ഒരു വിഭാഗം എതിര്പ്പുമായി എത്തി. പിഞ്ചു കുഞ്ഞിനെ ഉള്പ്പെടെ ഒരു മനുഷ്യത്വവും ഇല്ലാതെ പീടിപ്പിക്കുന്നവർക്ക് എന്തിന്റെ പേരിലാണ് മനുഷ്യത്വം പരിഗണിക്കേണ്ടത്. അത്തരക്കാർക്കു വധ ശിക്ഷ തന്നെ നല്കണം . ഒരു പക്ഷെ വധ ശിക്ഷയെ എതിർക്കുന്നവർ തങ്ങളുടെ മകള്ക്കോ , ചെറു മകള്ക്കോ ഇത്തരം അനുഭവം ഉണ്ടായാൽ മാനുഷിക പരിഗണ പറഞ്ഞു കൊണ്ട് വെറുതെ ഇരിക്കുമോ. ഒരിക്കലും ഇല്ല അപ്പോൾ അവനവനു വരുമ്പോൾ മാത്രമേ അതിന്റെ ഭീകര  അവസ്ഥ മനസ്സില് ആകുകയുള്ളൂ. അതുകൊണ്ട് തന്നെ  ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ തന്നെ നല്കണം അതിനു പരിമിതി ഉണ്ടെങ്കിൽ അവരുടെ ലിംഗം ചേദിച്ചു കളയണം , അതുമല്ലെങ്കിൽ അത്തരം കുറ്റം ചെയ്യുന്നവരുടെ ലൈംഗിക ശേഷി പൂര്ണ്ണമായും തളര്തുക തന്നെ വേണം. ഇത്തരത്തിൽ കര്ശനമായ നിയമങ്ങള പാലിക്കാൻ കഴിഞ്ഞാല ഇത്തരം കുറ്റ കൃത്യങ്ങൾ പൂര്ന്നമയും തടയാൻ കഴിയും, അതിനു ഉതകുന്ന നിയമ നിര്മ്മാണം നടത്താനുള്ള ആര്ജ്ജവം അധികാരികല്ക്ക് ഉണ്ടാവണം. ഇത്തരം നിയമങ്ങള നിര്മ്മിക്കുവാനും ,അത് നടപ്പിലാക്കുവാനും വേണ്ട ഇടപെടലുകൾ സമൂഹത്തില നിന്ന് ഉണ്ടാവണം. ഒരു സമൂഹ ജീവി എന്നാ നിലയില നമ്മൾ ഓരോരുത്തരും നമ്മുട കടമകൾ നിര്വ്വഹിക്കെണ്ടിയിരിക്കുന്നു. ഇന്ന് ഒരാള്ക്കു ഉണ്ടായ അനുഭവം അത് നാളെ നമ്മളിൽ ഏതൊരാള്ക്കും ഉണ്ടാകാം എന്നാ ബോധത്തോട് കൂടി ഉണര്ന്നു പ്രവര്ത്തിക്കുക തന്നെ വേണം. വീണ്ടും വീണ്ടും........ തുടങ്ങിയ വാർത്തകൾ ഇനി ഉണ്ടാകാതെ ഇരിക്കണം എങ്കിൽ നമ്മൾ ഓരോരുത്തരും കൂടുതൽ ജാഗ്രത കാട്ടിയെ തീരു....  അവസാനമായി ഒരിക്കൽ കൂടി പറയട്ടെ ഇത്തരം പീഡനങ്ങളും ബലത് സന്ഗങ്ങളും നടുതുന്നവർക്ക് അര്ഹമായ ശിക്ഷ അതിവേഗത്തിൽ നടപ്പിലാക്കണം.  നിയമങ്ങള നടപ്പിലാക്കുന്നതിൽ ഉള്ള കാലതമാസ്സവും നിയമത്തിന്റെ പോരായ്മയാണ്. ഇത്തരം കുറ്റം ചെയ്യുന്നവര്ക്ക് തൊട്ടടുത്ത ദിവസ്സം തന്നെ ശിക്ഷ വിധിക്കണം, അത് വധ ശിക്ഷയോ , ലിന്ഗ ചെദനമൊ, ലൈംഗിക ശേഷി തളര്തുകയോ ചെയ്യുന്നത് തന്നെ ആവുകയും വേണം , അതിൽ കുറഞ്ഞ ഒരു ശിക്ഷ ഇനി വേണ്ട തന്നെ.............

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ഒരു നിമിഷം ...........

എവിടെ തുടങ്ങണം എങ്ങിനെ പറയാം എന്നൊന്നും പിടികിട്ടുന്നില്ല, പറഞ്ഞു വരുന്നത് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥയെ കുറിച്ച് തന്നെയാണ്. വളരെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്ള ഒരു വ്യക്തിയാണ് ഞാനും, പക്ഷെ അത്തരം ഒരു കാഴ്ചപ്പാടിന്റെ പക്ഷം ചേർന്ന് കൊണ്ടല്ല ഇത് എഴുതുന്നത്‌. ., ഇന്നത്തെ ഈ സാഹചര്യത്തിൽ ഏതൊരു സാധാരണ പൌരനേയും പോലെ നിരാശനാണ് ഞാനും . നമ്മുടെ കൊച്ചു കേരളം നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾ നമുക്ക് മുന്നില് ഒരു പരിഹാരവും കാണാതെ കിടക്കുന്നു. പക്ഷെ ഇവിടെ ഒരു രാഷ്ട്രീയ കഷികളും അത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതായി കാണുന്നില്ല. ഭരണ പക്ഷമായാലും , പ്രതിപക്ഷമായാലും ഇത്തരം ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചാൽ മാത്രമേ ജനങ്ങളുടെ പിന്തുണ ഉണ്ടാകൂ. ഇത് ആരെയും കുറ്റപ്പെടുത്താൻ വേണ്ടി എഴുതുന്നതല്ല, മരിച്ചു ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ്. കാരണം സാധാരണ ജനങ്ങള് വളരെ നിരാശരാണ്. ഇന്ന് അവര്ക്ക് ആരെയും വിശ്വാസം ഇല്ലാതായിരിക്കുന്നു. ഇത് ഇത്ര ഉറപ്പിച്ചു പറയാൻ കാരണം, ട്രെയിനിലും , ബസിലും ഒക്കെയായി എന്നും വളരെ യാത്ര ചെയ്യുന്ന വ്യക്തിയാണ് ഞാൻ അപ്പോഴൊക്കെ ആളുകളുടെ സംസാരവും മറ്റും ശ്രദ്ധിക്കാറുണ്ട് , കൂടാതെ ഹൊട്ടെലുകലിൽ, പീടികകളിൽ , മർകെറ്റുകലിൽ ഒക്കെ പോയി സാധനങ്ങൾ വാങ്ങുന്ന ഒരാൾ എന്നാ നിലക്ക് അവിടങ്ങളിൽ നടക്കുന്ന സംഭാഷണങ്ങൾക്ക് സാക്ഷിയാകരും ഉണ്ട്. അതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം മൊത്തത്തിൽ ഒരു നിരാശ സാധാരക്കര്ക്ക് ഉണ്ട് എന്നുള്ളതാണ്. ആ നിരാശ ഭരണപക്ഷതിനോടും , പ്രതിപക്ഷതിനോടും ഒരു പോലെ തന്നെ ഉണ്ട് താനും. അത് കൊണ്ട് തന്നെയാണ് ആരെയും വിശ്വാസം ഇല്ലാ എന്നാ നിലയിലേക്ക് അവർ എതിചെർന്നിരിക്കുന്നത്. ഇവിടെ എന്നും ഒരു ഭരണ പക്ഷവും പ്രതിപക്ഷവും ആവശ്യമാണ് , അത് മാറി മാറി വരും എങ്കിലും , പക്ഷെ രണ്ടു കൂട്ടരും ജനങ്ങളുടെ പ്രശ്നങ്ങളോട് കൂടുതൽ ചേർന്ന് നിന്ന് പ്രവര്ത്തിക്കേണ്ടത് ഉണ്ട് . തീര്ച്ചയായും ഭരണപക്ഷത് ഉള്ളവരും പ്രതിപക്ഷത് ഉള്ളവരും ആര് തന്നെ ആയിരുന്നാലും കുറച്ചു കൂടി ജനകീയ പ്രശ്നങ്ങള്ക്ക് മുന്ഗണന കൊടുക്കുക ഇന്നത്തെ സാഹചര്യത്തിൽ പരമപ്രധാനമാണ്. ഒരു കക്ഷിയെയും കുറ്റം പറയുന്നത് അല്ല മറിച്ച് ജനങ്ങളുടെ പ്രതികരങ്ങളുടെ വെളിച്ചത്തില ഒരു ഒര്മ്മപ്പെടുത്തൽ മാത്രമാണ് ഇത് , കാരണം സാധരക്കാരന്റെ വിശ്വാസം ആര്ജ്ജിക്കുന്ന ഒരു ഭരണ പക്ഷവും, പ്രതിപക്ഷവും നമ്മുക്ക് കൂടിയേ തീരു............

2013, മാർച്ച് 24, ഞായറാഴ്‌ച

മാനിഷാദ.........

യുഗങ്ങൾക്കു മുൻപ് രത്നാകരൻ  എന്നാ കാട്ടാളനും കൊള്ളക്കാരനുമായ ഒരാൾ തിരിച്ചറിവിന്റെയും, അത്മബോധതിന്റെയും പശ്ചാ താപത്തിന്റെയും   വെളിച്ചത്തിൽ വാല്മീകി  എന്നൊരു ശ്രേഷ്ട്ടൻ ആയി പരിണമിച്ചു, അതുകൊണ്ട് രാമായണം പോലൊരു  മഹത്തായ ഇതിഹാസം ഭാരതീയര്ക്ക് ലഭിക്കുകയും ചെയ്തു  എന്നാൽ  ഇന്നത്തെ കാലത്ത്  ഏതെങ്കിലും  രത്നാകരന്മാർക്കു വാല്മീകിമാർ ആയി മാറുവാനുള്ള സാഹചര്യം ഉണ്ടോ.....? ഒരു പക്ഷെ  ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു രത്നാകരൻ  തിരിച്ചറിവിന്റെയും ആത്മബോധതിന്റെയും, പശ്ചാതാപത്തിന്റെയും  പേരില് വാല്മീകി ആയി മാറിയാലും , നീ വാല്മീകിയല്ല  നീ രത്നാകരനാണ്  എന്ന് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടും  വേട്ടയാടിക്കൊണ്ടും സമൂഹം പുറകെ ഉണ്ട്ടാകും...............

2013, മാർച്ച് 10, ഞായറാഴ്‌ച

സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി..........,സെല്ലുലോയിദ് ഈ ആഴ്ച അമേരിക്കയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും .......


സെല്ലുലോയിദ് യു കെ യിലും പ്രദര്ശനം തുടങ്ങി............
CELLULOID - UK SCREENING SCHEDULE
www.ashirvad.co.uk/1/theaters_time.html

1.Worcester
31 March Sunday @ 3 Pm - WR1 1DX

2.Edinburgh Odeon
31 March Sunday @ 3 Pm - EH14 3HR

3.Maidstone Odeon
31 March Sunday @ 8 Pm - ME16 8RG

4.Southend Odeon
31 March Sunday @ 8 Pm - SS1 1TJ

5.Bournemouth Odeon
31 March Sunday @ 3 Pm - BH1 2BZ

6.East Kilbride Odeon
31 March Sunday @ 6 Pm - G74 1PG

7.Braehead Odeon
31 March Sunday @ 6 Pm- PA4 8XU

8.Huddersfield Odeon
31 March Sunday @ 3 Pm- HD1 6PG

9.Basingstoke Odeon
31 March Sunday @ 3 Pm- RG21 6YR

10.Derby Odeon
31 March Sunday @ 3 Pm- DE21 4SY

11.Hull Odeon
31 March Sunday @ 3 Pm - HU1 2TX

12.Preston Odeon
31 March Sunday @ 3 Pm - PR2 2YQ

13.Stoke-On-Trent Odeon
31 March Sunday @ 6 Pm - ST1 5SN

14.Bromborough Odeon
31 March Sunday @ 3 Pm - CH62 3PN

15.Cardiff Odeon
31 March Sunday @ 6 Pm - CF10 4JY

16.Lee Valley Odeon
31 March Sunday @ 6 Pm - N9 0AS

17.Nuneaton Odeon
31 March Sunday @ 5 Pm - CV10 7SD

18.Newcastle( Metro) Odeon
31 March Sunday @ 5 Pm- NE11 9XZ

19.Leeds- Bradford Odeon
31 March Sunday @ 3 Pm - BD3 7AT

20.Southampton Odeon
31 March Sunday @ 3 Pm - SO15 1RE

21.Leicester Odeon
31 March Sunday @ 6.30 Pm- LE2 7LT

22.Birmingham Odeon
31 March 4 Pm ,7.30 Pm & 1 St April @ 4 Pm - B16 8LP*

23.Trafford Centre Odeon
31 March 3 Pm & 1 St April 3 Pm -M17 8DF

24.Warrington Odeon
1 St April Monday @ 3 Pm - WA5 8UD

25.NORWICH HOLLYWOOD CINEMAS
16 March Sat @ 7 Pm

26.Ipswich Corn Exchange Theatre
24 March Sun @ 2 Pm

27.Slough Empire Cinemas
31 March Sun 6 Pm & 1 St April 3 Pm -- SL1 1DD

28.Basildon Empire Cinemas
6 Th April ( Time TBC) - SS14 3WB

29.Omni Plex Cinemas- Belfast
1 St April Monday 11 Am

30.Savoy Cinemas Nottingham
31 St March @ 2 Pm-- NG7 1QN

31.Andover Odeon Cinemas
31 March @ 8 Pm -- SP10 2RW

32.Weston Super Mare Odeon
6 April Sat @ 11 Am -- BS23 1VR

33.Aylesbury Odeon
31 St March ( Time TBC) -- HP20 1UR

34.Portsolent Odeon
6 Th April ( Time TBC) --PO6 4TS

35.SWANSEA Odeon
6 Th April ( Time TBC )-- SA1 2BA

36.Bristol Odeon
7 Th April ( Time TBC)-- BS1 2DS

37.Tunbridge Wells Odeon
6 Th April ( Time TBC)-- TN2 3UW

38.Guildford Odeon Cinemas
6 Th April ( Time TBC)-- GU1 4SJ

39.Chelsford Odeon Cinemas
6 Th April ( Time TBC)-- CM2 6FH

40.Kettering Odeon
2 April ( Time TBC)-- NN15 6XS

41.Salisbury Odeon Cinemas
6 Th April ( Time TBC)-- SP1 2AA

42.Sheffield Odeon
6 Th April ( Time Tbc)-- S1 1DL

For More Details Or Enquiry Of The Screening In Any Areas Please Contact...
Sheejo : 07852931287 / Sam : 07795464160 /
Email: Sheejo@Ashirvad.Co.Uk
Email: Ashirvadcinemas@Yahoo.Co.Uk
Web: Ashirvad.co.uk

അമേരിക്കന്‍ മലയാളികള്‍ക്ക് കമല്‍ സംവിധാനം ചെയ്തു 7 സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ  മികച്ച ചിത്രം ,പ്രിത്വിരാജ് മികച്ച നടന്‍  സംസ്ഥാന പുരസ്കാരം നേടിയ സെല്ലുലോയിദ്  എന്നാ മലയാള സിനിമയുടെ ചരിത്രം കാണാന്‍ സുവര്‍ന്നാവസ്സരം......
സെല്ലുലോയിദ്  അമേരിക്കയിലെ പ്രദര്‍ശനങ്ങള്‍........

Celluloid - USA - New Jersey showtime
BIG Cinemas - Movie City
Shop Rite Complex, 1655 Oak Tree Road Edison NJ 08820

Fri, 08 Mar 2013 2:45pm | 7:25pm | 10:15pm
Sat, 09 Mar 2013 11:15am | 2:45pm | 7:25pm |10:15pm
... Sun, 10 Mar 2013 12:15pm | 3:45pm | 7:15pm
Mon, 11 Mar 2013 4:10pm | 7:35pm
Tue, 12 Mar 2013 4:10pm | 7:35pm
Wed, 13 Mar 2013 4:10pm | 7:35pm
Thu, 14 Mar 2013 4:10pm | 7:35pm
ദയവായി ഈ അവസ്സരം പ്രയോജനപ്പെടുത്തുക.......

സെല്ലുലോയിദ് ഗള്‍ഫ്‌ രാജ്യങ്ങളിലും .....

CELLULOID - Released in all GCC countries..

UAE Theatre List and Timings...

Dubai

... Golden Cinema (Bur Dubai - (1.30 & 7.30pm) & (Fri - 1.30am)

Bollywood Cinemas (Al Quoz Mall - 1.30, 4, 7 & 10) (Thu - 12.30 latenight)

Galleria (1.30, 4.30, 7.30, 10.30 & 1.15)

Grand Ibn Battuta, Grand Cinecity (10.30, 1, 3.30, 6, 8.30 & 11);

VOX Cinemas (Deira City Centre - (12.15, 3, 5.45, 8.30 & 11.15);

Sharjah

StarCinePlex (1.30, 4.30, 7.30 & 10.30) & (Thu - 1am)

Al Hamra (4.30 & 10.30) & 1.30am (Thurs)

Grand Megamall (11, 1.30, 4, 6.30, 9 & 11.30)

Ajman

VOX Cinemas (City Centre - (6.15, 9 & 11.45)

Ras Al Khaimah

Gulf Cinema (1.45, 5, 8 & 10.45) & (Thu - 1am)

Fujairah

Grand Dana (3.15, 7.30 & 10.15)

VOX Cinemas (Fujairah City Centre - (5.45, 8.30 & 11.15)

Abu Dhabi

National (Fri - 11am (4.30 & 10.30pm)

El Dorado (Fri - 10.30am) & (1.30, 4.30, 7.30 & 10.30pm) (Thu - 1am)

Grand Safeer (Mussafah - 10.30am - Fri), (1.30, 4.30, 7.30, 9.30 & 10.30) & (12mn & 1.15am - Thu, Fri)

Al Ain

Club Cinema (1.30, 6.30 & 9pm)

2013, മാർച്ച് 5, ചൊവ്വാഴ്ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........



മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങലാണീ  മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി

ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2013, ജനുവരി 28, തിങ്കളാഴ്‌ച

ജെ സി ഡാനിയേലും , വിഗതകുമാരനും സെല്ലുലോയിടില്‍ എത്തുമ്പോള്‍........................

മലയാള സിനിമയുടെ പിതാവ്  ശ്രീ ജെ സി ദാനിയേലിന്റെ  ജീവിത കഥ പറയുന്ന ശ്രീ കമലിന്റെ സെല്ലുലോയിട്  എന്നാ ചിത്രം  പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുകയാണ. ആദ്യ മലയാള ചിത്രമായ  വിഗതകുമാരന്‍  , ആ ചിത്രത്തിന്റെ സമഗ്ര വിഭാഗങ്ങളും  കൈകാര്യം ചെയ്തത്. ശ്രീ ദാനിയേല്‍ ആയിരുന്നു.  വിഗതകുമാരന്‍ എന്നാ വാക്കിന്റെ അര്‍ഥം നഷ്ട്ടപ്പെട്ടു പോയ മകന്‍ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ  ഒരു മകനെ നഷ്ട്ടപ്പെട്ട  ഒരു കുടുംബത്തിന്റെ  കഥയാണ്‌  വിഗതകുമാരന്‍ . ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ആ മകനെ തിരിച്ചു കിട്ടുമ്പോള്‍  വിഗത കുമാരന്‍  പൂര്‍ത്തിയാകുന്നു. ശ്രീ ഡാനിയേല്‍ കഥയും തിരക്കഥയും  സംഭാഷണവും, ക്യാമറയും എഡിറ്റിങ്ങും നിര്‍മ്മാണവും സംവിധാനവും മാത്രമല്ല ചിത്രത്തിലെ നായക് കഥാപാത്രത്തെയും അവതരിപ്പിച്ചു. നായികയായി അഭിനയിച്ചത് തിരുവനതപുരം തൈക്കാടു  സ്വദേശി  റോസി എന്നാ ദളിത്‌ യുവതി ആയിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്തെ കപിടോള്‍ തിയേറ്ററില്‍ ആണ് നടന്നത്. വലിയ ആഘോഷത്തോടെ പ്രദര്‍ശനം തുടങ്ങി എങ്കിലും റോസിയെ സ്ക്രീനില്‍ കണ്ടതോടെ യാഥാഷ്ടികാരായ ആളുകള്‍ ബഹളം തുടങ്ങി.  ഒരു സ്ത്രീ സിനിമയില്‍ അഭിനയിക്കുന്നു എന്നത് അന്നത്തെ സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല . മാത്രമല്ല റോസി എന്നാ ദളിത്‌ യുവതി നായര്‍ സ്ത്രീ ആയി അഭിനയിക്കുകയു ചെയ്ത. ആദ്യ പ്രദര്‍ശനം തന്നെ തടസ്സപ്പെട്ടു. ആളുകള്‍ സ്ക്രീന്‍ കുത്തിക്കീറി . പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നായികയായ റോസി തമിഴ് നാട്ടിലേക്ക് ഓടിപ്പോയി. ആളുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദാനിയേലും  തന്റെ സ്വപ്‌നങ്ങള്‍ ഉപേഷിച്ച് തമിള്‍ നാട്ടിലേക്ക് പോയി അവിടെ അദ്ദേഹം ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ തുടങ്ങി. ആദ്യ ചിത്രത്തിന്റെ വിധി സാമ്പത്തികമായി അദ്ധേഹത്തെ വളരെ കഷ്ട്ട സ്ഥിതിയില്‍ ആക്കി എങ്കിലും അദ്ധേഹത്തിന്റെ മനസ്സില്‍ എന്നും സിനിമ തന്നെ ആയിരുന്നു. അടി തടി മുറൈ  എന്നാ ഒരു ഹ്രസ്വ ചിത്രം കൂടി അദ്ദേഹം ചെയ്തെങ്കിലുംസാമ്പത്തികമായി അദ്ദേഹം തകര്‍ന്നു പോയി. പലപ്പോഴും കേരള സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചു എങ്കിലും തമിഴ്നാട്‌ സര്‍ക്കാരിനോട്  സഹായം ചോദിക്ക് എന്നാണ് അദ്ദേഹത്തിന് മറുപടി കിട്ടിയത്. ജീവിത സായന്തനത്തില്‍ തന്റെ സിനിമ സ്വപനങ്ങളും താലോലിച്ചു കൊണ്ട്  ഈ ലോകത്ത് ആരോടും പരിഭവവും പരാതിയുമില്ലാതെ അദ്ദേഹം കഴിഞ്ഞു കൂടി..... പിന്നീട് അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മള്‍ മലയാളികള്‍ അദ്ധേഹത്തെ മലയാള സിനിമയുടെ പിതാവായി അന്ഗീകരിക്ക്കയും, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സമഗ്ര സംഭാവന നല്‍കുന്നവര്‍ക്ക് ജെ സി ദനിയൈ എന്നാ പേരില്‍ അവാര്‍ഡു ഏര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ ഈ വര്ഷം മുതല്‍ ശ്രീമതി റോസിയുടെ പേരിലും അവാര്‍ഡു നല്‍കും എന്ന് മുഖ്യമന്ത്രി പറയുക ഉണ്ടായി . തീര്‍ച്ചയായും വളരെ ഉചിതമായ തീരുമാനം. എന്തായാലും ശ്രീ കമല്‍ സെല്ലുലോയിദ് എന്നാ ചിത്രത്തില്‍ മലയാള സിനിമയുടെ പിതാവിന്റെ ജീവിത കഥയുമായി വരുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്  ഇരു കൈയും നീട്ടി സ്വീകരിക്കാം. ഇന്ന് താരങ്ങളും സിനിമ പ്രവര്‍ത്തകരും നേടുന്ന ആദരവും  ബഹുമാനവും ജനപിന്തുണയും  ജെ സി ഡാനിയേല്‍ എന്നാ മഹത് വ്യക്തിയുടെ ജീവ ത്യാഗത്തിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ ഈ ചിത്രം മലയാളികള്‍ എത്റെടുക്കക്കുക തന്നെ വേണം , അത് അധെഹതോടുള്ള ആദരവിന് പുറമേ ഒരു പശ്ചാത്താപ ക്രിയ കൂടിയാണ്.............................. സെല്ലുലോയിദ് എന്നാ ചിത്രത്തിന് എല്ലാ വിജയ ആശംസകളും നേരുന്നു.........................

2013, ജനുവരി 27, ഞായറാഴ്‌ച

ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് അനിവാര്യം..........

മലയാളി താരം ശ്രീശാന്തിന്റെ സാന്നിധ്യം ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. ഗാംഗുലി ,സിദ്ധു  തുടങ്ങിയ മുന്‍കാല താരങ്ങള്‍ ഇത് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെ ആയി. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ള ഏതൊരു ബോവ്ലെരെക്കളും മികവു പ്രകടിപ്പിക്കുന്ന താരമാണ് ശ്രീശാന്ത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കാര്യം തന്നെ  എടുത്താല്‍ ഒട്ടേറെ പരാജയങ്ങളില്‍ കൂടി കടന്നു പോകുന്ന കാലമാണ്. ടീമില്‍ ഇപ്പോള്‍ നിലവില്‍ ഉള്ള കളിക്കാര്‍ തന്നെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികവു പുലര്‍ത്തുകയും മറ്റുള മത്സരങ്ങളില്‍ അമ്പേ പരജയപ്പെദുകയുമാനു ചെയ്യുന്നത്. എങ്കില്‍ പോലും അത്തരം കളിക്കാര്‍ക്ക്‌ വീണ്ടും പരിഗണന നല്‍കുകയും ഒരു ചാന്‍സ് കൂടി നല്‍കാം എന്നാ ഉദാര സമീപനം നല്‍കുകയുമാണ് ചെയ്യുന്നത്. ശ്രീശാന്തിനെ സംബന്ധിച്ച്  പറയുകയാണെങ്കില്‍ പ്രതിഭ വേണ്ടുവോളം ഉണ്ടെങ്കിലും ഒരു മലയാളി ആയി ജനിച്ചു പോയി എന്നതാണ്. ടീം തിരെഞ്ഞെടുപ്പിലും മറ്റും ഇന്നും തുടരുന്ന ഇത്തരം ദുഷ് പ്രവണതകളെ ചോദ്യം ചെയ്യാനോ , തങ്ങളുടെ കളിക്കാര്‍ക്ക്‌ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കുന്നതിണോ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് പോലും കഴിയുന്നില്ല. പകരം ശ്രീശാന്തിനെ പോലെ ഉള്ള പ്രതിഭാശാലികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അപ്പുറം മറ്റു കളിക്കാരെ താലപ്പൊലിയും നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിക്കാനും, അത്തരക്കാരുടെ ഏറാന്‍ മൂളികള്‍ ആയി നില കൊല്ലാനും മാത്രമേ കേരള ക്രിക്കെറ്റ് അസ്സോസ്ഷ്യഷന് കഴിയുന്നുള്ളൂ. ഈ അടുത്ത് പ്രഖ്യാപിച്ച പദമാ പുരസ്കാരങ്ങളില്‍ പോലും മലയാളികള്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യാക്കാര്‍ തഴയപ്പെട്ടു. കായിക താരങ്ങളെ തിരെഞ്ഞു എടുക്കുമ്പോഴും, ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോഴും മലയാളികള്‍ ഇത്തരത്തില്‍ അവഗണന നേരിടാറുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അശ്വിന്റെ കാര്യം എടുത്താല്‍ ഒട്ടു മിക്ക കളികളില്‍ പരാജയപ്പെട്ടിട്ടും ഇപ്പോഴും ടീമില്‍ തുടരുന്നത് ശ്രീകാന്തിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ്. എന്നാല്‍ ശ്രീശാന്തിന്റെ കാര്യം വരുമ്പോള്‍ കെ സി എ പോലും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. ഒരു പക്ഷെ മറ്റു വല്ല സംസ്ഥാനങ്ങളിലും  ആണ് ജനിചിരുന്നത് എങ്കില്‍ ശ്രീശാന്തിനു ഇതിലും പരിഗണന കിട്ടിയേനെ. ഇനി വരുന്ന മലസരങ്ങളില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുക തന്നെ വേണം .ധോനിയുടെ ധാര്‍ഷ്ട്ട്യത്തിന                        മുന്നില്‍ ഏറാന്‍ മൂളികളായി നില്‍ക്കാതെ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ കെ സി എ തയ്യാറാകണം. ഒരു കളിക്കാരന് അയാളുടെ കളിമികവിന്റെ ഉന്നതിയില്‍ ആണ് ടീമില്‍ ഇടം നല്‍കേണ്ടത് . അടുത്ത ടീം തിരെഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ,തീര്ച്ചയായം ഉണ്ടാവുക തന്നെ വേണം.............................
ഇന്ത്യ ട്വന്റി ട്വന്റി  ലോക കപ്പു നേടിയപ്പോള്‍ അവസാന പന്ത്  തന്റെ കൈയില്‍  കുടുക്കി   ഇന്ത്യയ്ക്ക് കപ്പു നേടി തന്നത് ശ്രീശാന്ത് ആണ്. അത് പോലെ ലോകകപ്പ്‌  മത്സരങ്ങളില്‍ ധോണി ശ്രീശാന്തിനെ പുറത്തിരുത്തി എന്നാല്‍ ഫൈനലില്‍ ശ്രീശാന്തിനെ കളിപ്പിച്ചു , ഇന്ത്യ കപ്പും നേടി...... ശ്രീയുടെ സാന്നിധ്യം ആണ്  ഇന്ത്യയുടെ വിജയത്തിന് കാരണം ... അതുപോലെ ഈ അട്ത്  പാകിസ്ഥാനുമായും ഇന്ഗ്ലാണ്ടുമായും കളികള്‍ തോറ്റു  നിന്നപ്പോള്‍ ആണ് കൊച്ചി ഏകദിനം വന്നത് , കൊച്ചി ഏകദിനത്തിന്റെ  തലേന്ന്  ഇന്ത്യന്‍ ടീം ശ്രീശാന്തിനെ വിളിച്ചു വരുത്തുകയും നെറ്റ്സില്‍ പന്ത് എരിയിക്കുകയും ചെയ്തു..... ശ്രീയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമില്‍ ഉണ്ടായതോടെ വീണ്ടും ഇന്ത്യ വിജയം നേടിത്തുടങ്ങി........ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു........  ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ശ്രീ തന്നെയാണ്.......

2013, ജനുവരി 17, വ്യാഴാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌ 
പിഞ്ചു ജീവന്റെ തുടിപ്പ് 
അനാഥത്വത്തിന്റെ വിങ്ങല്‍ 
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം 
കാമന്ധതയുദെ ചോരപ്പാടുകള്‍ 
എട്ടു ദിക്കും പൊട്ടും നിലവിളികള്‍ 
എവിടെയും പ്രാണന്‍റെ  പിടച്ചില്‍ 
റെയില്‍ പാളത്തില്‍ സൌമ്യമാര്‍ 
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌ 
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍ 
കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍ 
ചെന്നായ കൂട്ടം പല്ലിളിക്കുന്നു 
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ 
അച്ഛന്‍ അമ്മ സോദര നും 
ആയിരമല്ല, അഞ്ഞൂറല്ല  മകള്‍ക്ക് മതിപ്പുവില 
നൂറു മതിയെന്ന് പെറ്റ വയര്‍ 
കാമുകനും ചേര്‍ന്ന് പതിക്കായി 
ചിതയോരുക്കുന്ന പാതിവ്രതകള്‍ 
മദ്യം , മയക്കുമരുന്ന് , പെണ്ണ് 
കൊഴുക്കുന്ന വാണിഭങ്ങള്‍ 
ബിവരേജസ്സിലെ നീണ്ട ക്യൂ 
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി 
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം 
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍ 
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍ 
നാം അറിയാതെ ചോദിച്ചു പോകും 
എവിടെനിന്ന് എവിടെക്കീ യാത്ര.........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...