2017, ജനുവരി 16, തിങ്കളാഴ്‌ച

കേരളത്തിന് അർഹമായ റേഷൻ വിഹിതം അനുവദിക്കണം........






കേരളത്തിന് അർഹമായ റേഷൻ വിഹിതം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കൊണ്ട് കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിമാസം 1 .33 ലക്ഷം മെട്രിക് ടൺ കേന്ദ്ര വിഹിതം ലഭിച്ചിരുന്ന കേരളത്തിന് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയപ്പോൾ ലഭിക്കുന്ന വിഹിതം 1 .18  ലക്ഷം മെട്രിക് ടൺ മാത്രമാണ്.2 .76 കോടി ജനങ്ങൾക്ക് സൗജന്യ ധാന്യവിതരണം നടത്തിയിരുന്ന കേരളത്തിന്  ഇന്ന് 1 .54 കോടി ജനങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിക്കുന്നത് പ്രതിമാസം 85416  മെട്രിക് ടൺ ധാന്യമാണ്. ശേഷിക്കുന്ന 1 .80 കോടി ജനങ്ങൾക്ക് 33333 മെട്രിക് ടൺ ധാന്യം ആണ് ലഭ്യമാക്കിയത്.മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്ത സംസ്ഥാനത്തെ 54 ശതമാനം വിഭാഗത്തിന് ആളൊന്നിന് 2 കിലോഗ്രാം ധാന്യം പോലും ലഭിക്കാത്ത സ്ഥിതി വിശേഷം ആണ് നിലവിൽ. വളരെ ഗുരുതരമായ ഒരു അവസ്ഥാ വിശേഷമാണ്.   കേരളത്തിന് പ്രത്യേകമായി ലഭിച്ചിരുന്ന സ്റ്റാറ്റിയൂട്ടറി റേഷൻ സമ്പ്രദായം 2013 ഇൽ കേന്ദ്ര സർക്കാർ നീക്കം ചെയ്തത് കേരളത്തിന് വലിയ തിരിച്ചടിയായി. ഇന്ത്യയിൽ ഭക്ഷ്യ ദൗർബല്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ 16  ആം സ്ഥാനമാണ് കേരളത്തിന് നൽകിയിരിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെടെണ്ടവരുടെ എണ്ണം 1 .54 എന്ന് നിശ്ചയിച്ചു കൊണ്ട് പ്രതിവർഷം കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ധാന്യ വിഹിതത്തിൽ നിന്ന് 2  ലക്ഷം ടൺ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ദൗര്ഭാഗ്യകരവും അശാസ്ത്രീയവുമാണ് .അന്നപൂർണ പദ്ധതിയുൾപ്പെടെയുള്ള മറ്റു പദ്ധതികളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട ധാന്യ വിഹിതത്തിലും വൻ കുറവാണു നടത്തിയിരിക്കുന്നത്. ഇത് തികച്ചും അനീതിയാണ്. ആളോഹരി റേഷൻ എന്ന 1965 ഇൽ തുടങ്ങിയ കരാർ സർക്കാർ പാലിക്കുകയാണ് വേണ്ടത്. ഭക്ഷ്യ കമ്മി ഏറ്റവും കൂടുതലായി നേരിടുന്ന കേരളത്തിന് പ്രത്യേക പരിഗണന നല്കണം. ഇപ്പോൾ തന്നെ കുറവുള്ള 2 ലക്ഷം മെട്രിക് ടൺ ധാന്യത്തിനു പുറമെ കുറച്ചധികം ധാന്യം കൂടി കേരളത്തിന്റെ വിഹിതത്തിൽ അനുവദിക്കണം. എങ്കിൽ മാത്രമേ നിലവിൽ സംജാതമായിരിക്കുന്നു അവസ്ഥാവിശേഷം മറികടക്കാൻ സാധിക്കുകയുള്ളു. തീർച്ചയായും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ വേഗം തീരുമാനം കൈക്കൊള്ളുക തന്നെ വേണം. സംസ്ഥാന സർക്കാരിന്റെ മാതൃകാ പരമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇത്തരം ഗുരുതരമായ അവസ്ഥയിൽ കേരളം പിടിച്ചു നിൽക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഉള്ള പരിമിതികൾ വ്യക്തമാണ്. അത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ സംസ്ഥാന സർക്കാരിനെ പഴി ചാരാതെ കേന്ദ്ര സർക്കാർ കേരളത്തിലെ സാധാരണ ജനവിഭാഗങ്ങളുടെ ഇത്തരത്തിലുള്ള  അവകാശങ്ങൾ സംരക്ഷിച്ചു നൽകാൻ കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടതാണ്. പരിമിതമായ ഭൂവിസ്തൃതിയാലും പ്രകൃതി വിഭങ്ങളാലും തന്നെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ചു ഇക്കാര്യത്തിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് കരുതുന്നു..
പ്രാർത്ഥനയോടെ.....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...