2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

പറയാതെ വയ്യ...........

സംവിധായകൻ ശ്രീ രഞ്ജിത്ത് ഫേസ് ബുക്കിനെ കുറിച്ച് പരാമര്ശം നടത്തിയത് വലിയ വിവാദം ആയ സാഹചര്യത്തിൽ ആണ്   ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. ഇന്നലെ ഏതാണ്ട് ഉച്ച കഴിഞ്ഞ സമയത്താണ് ചില ഓണ്‍ലൈൻ മാധ്യമങ്ങൾ ഇത്തരത്തിൽ ഒരു വാർത്ത‍ കൊടുത്തത്. ഫേസ് ബുക്ക്‌ നിറയെ മനോരോഗികളാണ് , ടോയിലേറ്റ് ചുമരിൽ എഴുതുന്ന ഭാഷയാണ് അവർ ഉപയോഗിക്കുന്നത് , കൂലിക്ക് വേണ്ടി എഴുതുന്നവർ ആണ് ഇത്തരക്കാർ എന്നിങ്ങനെ മൂന്നോ നാലോ വരികൾ മാത്രം. സത്യം പറഞ്ഞാൽ ഇത് വായിച്ചപ്പോൾ വലിയ വിഷമം തോന്നി. ഉടൻ തന്നെ ദ്രിശ്യ മാധ്യമങ്ങൾ പരിശോധിച്ചു, അപ്പോൾ അവിടെയും ജസ്റ്റ്‌ ഇൻ, ബ്രീകിംഗ് ന്യൂസ്‌ ഈ തലക്കെട്ടുകളിൽ ഫേസ് ബുക്ക്‌ നിറയെ മനോരോഗികൾ - രഞ്ജിത് എന്നാ സ്ക്രോല്ലിംഗ് ന്യൂസ്‌ കാണിക്കുന്നു. അത് കൂടി കണ്ടപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമായി . എന്നാലും രഞ്ജിത് സാറിനെ പോലെ ഒരാള് ഇങ്ങനെ പറഞ്ഞതിന്റെ വാസ്തവം അന്വോഷിക്കാൻ തന്നെ തീരുമാനിച്ചു . അങ്ങനെ ആ വാര്ത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കേട്ടു. അപ്പോൾ ഒരു കാര്യം മനസ്സിലായി രഞ്ജിത് സർ അങ്ങനെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് പക്ഷെ അത്തരം ഭാഷ ഉപയോഗിച്ച് എഴുതുകയും അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കുറിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് . കൂടാതെ വര്താ സമ്മേളനം തുടങ്ങിയത് തന്നെ ഫേസ് ബുക്ക്‌ പോലുള്ള ഓണ്‍ലൈൻ മാധ്യമങ്ങള്ക്ക് നന്ദി പറഞ്ഞു കൊണ്ട് കൂടിയാണ്. പക്ഷെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞത് അദ്ധേഹത്തിന്റെ ചില വാചകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും , റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തപ്പോഴാണ്. എന്നാൽ ഏതു സന്ദർഭത്തിൽ ആണ് അദ്ദേഹം ഇത് പറഞ്ഞത് എന്ന് ഈ മാധ്യമങ്ങൾ ഒന്നും പറഞ്ഞതുമില്ല. ഇത് കേട്ട പാടെ ഫേസ് ബുക്ക്‌ ഉള്പ്പെടെയുള്ള മാധ്യമങ്ങളിൽ ശ്രീ രണ്ജിതിനു എതിരെ വിമർശങ്ങൾ ഉയര്ന്നു തുടങ്ങി. അത് അതിന്റെ മൂര്ധന്യതയിൽ എത്തുകയും ചെയ്തു. ചില ദ്രിശ്യ മാധ്യമങ്ങൾ നീണ്ട ചർച്ചകൾ തന്നെ സംഘടിപ്പിച്ചു . ഇവിടെ ആര്ക്കാണ് പിഴച്ചത്, വാർത്ത‍ സമ്മേളനം നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവര്തകര്ക്കോ ? ചോദ്യങ്ങള്ക്ക് വ്യക്തമായി ഉത്തരം പറഞ്ഞ ശ്രീ രണ്ജ്ജിതിനോ ? രഞ്ജിത്ത് പറഞ്ഞ ചില വാചകങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്താ മാധ്യമങ്ങല്ക്കോ ? മാധ്യമ റിപ്പോർട്ടുകൾ കണ്ടു പ്രതികരിക്കാൻ ഇറങ്ങിയ ഞാൻ ഉള്പ്പെടെയുള്ള ഓണ്‍ലൈൻ വക്താക്കൾക്കോ? അതോ ഈ വിഷയവുമായി നീണ്ട ചർച്ചകൾ നടത്തുമ്പോഴും ശ്രീ രഞ്ജിത് നടത്തിയ വാർത്താ സമ്മേളനത്തിന്റെ പൂര്ന്ന രൂപം കാണിക്കാത്ത വാർത്താ മാധ്യമങ്ങല്ക്കോ ?............  ശരിക്കും ചര്ച്ച വേണ്ടത് മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം തേടിയാണ്. കാരണം ഇന്നലെ മറ്റൊരാൾ , ഇന്ന് രഞ്ജിത്ത് , നാളെ നമ്മളിൽ ആരുമാകാം , സന്ദര്ഭികമായി പറയുന്ന കാര്യങ്ങളിൽ ചിലത് മാത്രം അടര്തിയെടുക്കപ്പെടുമ്പോൾ തകര്ന്നു വീഴുന്നത് ഒട്ടേറെ ബന്ധങ്ങളുടെ ഇഴയടുപ്പം ആകാം...... അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ അതിര് കടന്ന വിവാദങ്ങളിൽ കൊണ്ട് എത്തിക്കുന്നതിൽ  നമ്മളെല്ലാം ഒരേ പോലെ പങ്കാളികൾ ആണ്....... കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള സാവകാശവും സഹിഷ്ണുതയും നമ്മൾ ഓരോരുത്തരും പ്രകടിപ്പിക്കുക തന്നെ വേണം..ഒരു പുനര് വിചിന്തനം അത്യാവശ്യമാണ്. .......

മദ്യ നിരോധനം - ചില ചിന്തകൾ........

ഒരു കഥയിൽ നിന്ന് തുടങ്ങാം ..
അച്ഛനും അമ്മയും രണ്ടു ആണ്‍ മകളും അടങ്ങുന്ന ഒരു കുടുംബം . അച്ഛൻ തികഞ്ഞ ഒരു മദ്യപാനി. ഉത്തരവാദിത്തങ്ങളും കടമകളും മറക്കുകയും ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും ചെയുന്ന ആൾ. പാവപ്പെട്ട ആ അമ്മ എല്ലാം സഹിച്ചു കൊണ്ട് തന്റെ രണ്ടു മക്കളെയും വളര്ത്തി വലുതാക്കി. പക്ഷെ മൂത്ത മകൻ അച്ഛനെ പോലെ തന്നെ മദ്യപാനി ആയി മാറി , കുടുംബത്തിനും സമൂഹത്തിനും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു . എന്നാൽ രണ്ടാമത്തെ മകൻ ആ നാട്ടിലെ തന്നെ ഏറ്റവും മര്യാദയും നന്മയും ഉള്ളവനായി മാറി . ഒരേ കുടുംബത്തിൽ ഒരേ പശ്ചാത്തലത്തിൽ പിറന്ന രണ്ടു പേര് എങ്ങിനെ ഇത്രയും വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾക്ക് പാത്രമായി ......
നമുക്ക് അവരോടു തന്നെ ചോദിക്കാം...
മൂത്ത മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ച എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും ആണ് , സ്വാഭാവികമായും ഞാനും അങ്ങിനെ ആയി.......
രണ്ടാമത്തെ മകൻ - എനിക്ക് ഓര്മ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന കാഴ്ചയും എന്റെ  അച്ഛൻ മദ്യപിച്ചു വരുന്നതും ഇത്തരത്തിൽ പെരുമാറുന്നതും തന്നെ ആണ് എന്നാൽ അത് മൂലം എന്റെ അമ്മയ്ക്കും ഞങ്ങൾ രണ്ടു മക്കള്ക്കും അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ എത്ര വലുതാണ്. അത് കൊണ്ട് അച്ഛന്റെ വഴി പിന്തുടരാതെ നന്നായി പഠിക്കുകയും  എത്രയും വേഗം  ഒരു ജോലി നേടുകയും എന്റെ അമ്മയുടെയും കുടുംബത്തിന്റെയും വിഷമങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യണം എന്നാ ചിന്ത ആണ്  എന്നെ ഇത്തരം ഒരു മനുഷ്യൻ ആക്കി മാറ്റിയത്.......
തീര്ച്ചയായും മുകളിൽ പറഞ്ഞ കഥ വളരെ പ്രസക്തമാണ്. കാരണം കാഴ്ചപ്പാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാത്തിനും കാരണം. ഏതു കാര്യമായാലും നമ്മൾ അതിനെ എങ്ങിനെ കാണുന്നു എന്നത് പരമ പ്രധാനമാണ്.
ഇന്നിപ്പോൾ മദ്യ നിരോധനത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന സമയമാണ്. തീര്ച്ചയായും മുകളിൽ പറഞ്ഞ പോലെ ഈ വിഷയതോടും നമ്മൾ സമീപിക്കുന്ന രീതിയും കാഴ്ചപ്പാടും വളരെ വ്യത്യസ്തങ്ങൾ ആയിരിക്കാം.എന്നിര്ക്കിലും അത്യന്ധികമായി അതിൽ വരുന്ന നന്മ നമ്മൾ തിരിച്ചറിയുക തന്നെ വേണം. ഒരു പക്ഷെ ഒരു ഭരണ സംവിധാനത്തിന് രാഷ്ട്രീയ പരമായോ, സാമുദായിക പരമായോ , സംഘടനാ പരമായോ ഒക്കെ ഉള്ള പരിമിതികളോ, നിയന്ത്രനങ്ങലോ ഇത്തരം വിഷയങ്ങളിൽ ഉണ്ടാവുക സ്വാഭാവികം മാത്രം എന്നാൽ അവയ്ക്കെല്ലാം ഉപരി ആയി സമൂഹത്തോടുള്ള പ്രധിബധതയും ഉത്തരവാദിത്വവും തന്നെ ആണ് ഇത്തരം വിഷയങ്ങളിൽ മുന്നില് നില്ക്കേണ്ടത്. മദ്യപിക്കുന്നവർ തന്നെ പല വിഭാഗങ്ങൾ ഉണ്ട്. മദ്യത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു വിഭാഗമാണ് അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വിഭാഗം. ഇത്തരം ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി വര്ധിചിരിക്കുന്നു. അത് പോലെ തന്നെ ശരാശരി കുടിയന്മാരുടെ എണ്ണവും  മുന്പെന്നതെക്കളും കൂടിയിരിക്കുന്നു. അത്യാവശ്യത്തിനു മാത്രം മ്ധ്യപിക്കുന്നവർ മുകളിൽ പറഞ്ഞ രണ്ടു വിഭാഗങ്ങളിലുമായി മാരിക്കൊണ്ടിരിക്കുകയം ചെയ്യുന്നു. തീര്ച്ചയായും ആശങ്ക ഉണര്ത്തുന്ന ഒരു സാഹചര്യം തന്നെ ആണ് ഇത്. അത് കൊണ്ട് തന്നെ നടപടികൾ തീര്ച്ചയായും കൈകൊള്ളേണ്ട സന്ദര്ഭം തന്നെ ആണിത്. ബാറുകളുടെ അടച്ചു പൂട്ടലുകലോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉണ്ട് . ഓരോ ഗ്രാമങ്ങൾ എടുത്തു നോക്കിയാൽ പുലര്ച്ചെ ആളുകൾ ഒരു പ്രതേക ദിക്ക് നോക്കി പോകുന്നത് കാണാം . കൂലി പണിക്കു പോകുന്നതിനു മുൻപ് മദ്യപിക്കുന്നതിനു  വേണ്ടി ഏതോ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പോകുന്ന കൂട്ടര് ആണു അവർ. ഓരോ പഞ്ചായത്തിലും ഇത്തരത്തിൽ അനവധി നിയമ ലങ്ഘന മദ്യ വില്പന കേന്ദ്രങ്ങൾ നമ്മൾ അറിയാതെ നടക്കുന്നുണ്ട്. ഇപ്പോൾ തന്നെ മദ്യ നിരോധനത്തെ പറ്റി പലരോടും ചോദിച്ചപ്പോൾ , എങ്കിൽ ഞങ്ങൾ ഉണ്ടാക്കി കുടിക്കും എന്നാ മറുപടി കേട്ടു, തീര്ച്ചയായും  ഇത്തരം നിയമ ലങ്ഘന കേന്ദ്രങ്ങൾ ഉള്ളത് തന്നെ ആണ് ആളുകളെ കൊണ്ട് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. തീര്ച്ചയായും നമ്മുടെ ഗ്രാമങ്ങളിൽ ഓരോ പഞ്ചായത്തിലും ഉള്ള ഇത്തരം നിയംലന്ഘ്ന മദ്യ കേന്ദ്രങ്ങൾ എടുത്താൽ അവ ഓരോന്നും ചെയ്യുന്ന കാര്യങ്ങൾ ഏതു വലിയ ബാറുകൾ ചെയ്യുന്ന കാര്യങ്ങൾക്കും അപ്പുറമുള്ള പ്രവര്തികളാണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ നിയമം ലങ്ഘിച്ചു മദ്യം ഉണ്ടാക്കുന്നവരെയും  വിൽക്കുന്നവരെയും വാങ്ങുന്നവരെയും ശക്തമായ്  നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരണം. നിയമങ്ങൾ ഇപ്പോൾ തന്നെ നിലവിൽ ഇല്ല എന്നല്ല . നിയമങ്ങൾ അത് എല്ലാക്കാലത്തും ഉണ്ട് എന്നാൽ അത് അര്ജ്ജവത്തോടെ നടപ്പിലാക്കുവാനുള്ള ഇച്ചാശക്തി ആണ് വേണ്ടത്. ഒരു പക്ഷെ പലപ്പോഴും ഇത്തരത്തിലുള്ള നിയമലന്ഘിത മദ്യ കേന്ദ്രങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കുന്നു , അവര്കെതിരെ നടപടി എടുക്കാൻ അലംഭാവം കാണിക്കുകയും ചെയ്യുന്നു. താഴെ തട്ടിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ സൃഷ്ട്ടിക്കു്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ ഉള്ള നിയമ ലങ്ഘിത മദ്യം ഉണ്ടാക്കുന്നവര്ക്കും അത് ഉപയോഗിക്കുന്നവര്ക്കും കേസ് ചുമതുന്നതിനു ഒപ്പം  നിശ്ചിത തുക പിഴ ഈടാക്കണം . വീണ്ടും അവർ ഇത്തരം പ്രവർത്തികൾ തുടർന്നാൽ കഠിന തടവും  വൻ തുക പിഴ ,ഈടാക്കുകയും വേണം . കൂടാതെ ബോധവല്ക്കരണം ഊര്ജ്ജിതമാക്കുകയും വേണം. മദ്യം മാത്രമല്ല മറ്റു ലഹരി വസ്തുക്കളുടെ കാര്യത്തിലും നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുക തന്നെ വേണം.ഗ്രാമങ്ങളിലും മറ്റും പ്രതേക ബോധവല്ക്കരണ യുണിട്ടുകൾ  തുടങ്ങുകയും  വേണം. അവയുടെ പ്രവര്ത്തനം മികച്ച രീതിയിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത്തരത്തിൽ മാതൃക പരമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളിലൂടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചെറിയ ചുവടു വൈപ്പ് നമുക്ക് തുടങ്ങാം. ആശംസകൾ..........

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

തോറ്റാലും മാറ്റില്ലേ, ധോണിക്കെന്താ കൊമ്പുണ്ടോ?

ഇന്ത്യയില്‍ മാത്രം കളിച്ചാല്‍ പോരല്ലോ, വിദേശത്തും കളി ജയിച്ചേ പറ്റൂ. വിദേശത്ത് ഇന്ത്യയുടെ റെക്കോര്‍ഡ് ധോണിയുടെ കീഴില്‍ ദയനീയമാണ്. വിദേശത്തെ തോല്‍വിയുടെ കാര്യത്തില്‍ രണ്ട് കളി കൂടി തോറ്റാല്‍ ലോകറെക്കോര്‍ഡിലെത്തും ധോണി.
ഇംഗ്ലണ്ടിനെതിരെ 0- 4 ന് തോല്‍വി, ഓസ്‌ട്രേലിയയ്‌ക്കെതിരെ 0 - 4ന് തോല്‍വി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 0 - 1ന് തോല്‍വി, ന്യൂസിലന്‍ഡിനെതിരെ 0 - 1ന് തോല്‍വി, ഇംഗ്ലണ്ടിനെതിരെ വീണ്ടും 1 - 3 ന് തോല്‍വി. 2011 ന് ശേഷം ഇന്ത്യയുടെ വിദേശത്തെ റെക്കോര്‍ഡാണിത്. എല്ലാം ധോണിക്ക് കീഴില്‍. ഒരു ജയം. 13 തോല്‍വി. മൂന്ന് സമനില. എന്നിട്ടും രാജിവെക്കാന്‍ ധോണിയോ പുറത്താക്കാന്‍ ബി സി സി ഐയോ തയ്യാറല്ല.ക്രിക്ക്കറ്റിൽ നിന്ന് ജനങ്ങള് അകന്നു പോകുന്നതിന്റെ കാരണവും ഇതൊക്കെ തന്നെ ആണ്.......

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

‘സപ്തമ . ശ്രീ. തസ്‌കര:’ .....

ജാഗ്രത....ഈ ഓണ നാളുകളിൽ നിങ്ങളുടെ ഹൃദയങ്ങൾ കൊള്ളയടിക്കപ്പെട്ടെക്കാം. കാരണം അവർ ഏഴു കള്ളന്മാർ വരുന്നു. വെറും കള്ളന്മാർ അല്ല നന്മയും ഐശ്വര്യവും  ഉള്ള ഏഴു കള്ളന്മാർ .........
നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന ‘സപ്തമ ശ്രീ തസ്‌കര’ ഈ ഓണ നാളുകളിൽ തെയെറെരുകളിൽ എത്തുന്നു.
ഈ ഓണ ആഘോഷ നാളുകളിൽ പ്രേക്ഷക ഹൃദയങ്ങൾ കവരുന്ന ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാകും ചിത്രം.
പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ആസിഫലി, നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ് എന്നിവരും പ്രധാനവേഷത്തിലത്തെുന്നു. സംസ്‌കൃത പദമാണ് സപ്തമ ശ്രീ തസ്‌കര, മലയാളത്തില്‍ പറഞ്ഞാല്‍ ഐശ്വര്യമുള്ള ഏഴു കള്ളന്‍മാര്‍. പേരു സൂചിപ്പിക്കുംപോലെ ഏഴ് കള്ളന്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് അവതരിപ്പിപ്പെടുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. കൃഷ്ണനുണ്ണിയായി പൃഥിരാജും ഷഹബായി ആസിഫലിയും എത്തുന്നു. മംഗോളിയന്‍ സര്‍ക്കസ് താരം ഫ്‌ലവര്‍ ബാറ്റ്‌സെറ്റ് സെഗ്, റീനു മാത്യൂസ്, ജോയ് മാത്യു, സനുഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതത്തിനുവേണ്ടി കാമറ ചലിപ്പിച്ച ജയേഷ് നായരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് മനോജ് കണ്ണോത്തും സംഗീതം റെക്‌സ ് വിജയനുമാണ്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിലെ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും ആഗസ്റ്റ് സിനിമതന്നെയാണ്.
 തീര്ച്ചയായും ഈ ഓണനാളുകൾ ഐശ്വര്യം ഉള്ള കള്ളന്മാരുടെ ആഘോഷ നാളുകൾ കൂടിയാകും .............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...