2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

മഹിതം മലയാളം





"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ".
ആശയ വിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധിയാണ് ഭാഷ. തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.മലയാളിയുടെ മാതൃഭാഷ മലയാളമാണ്.മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും,  ലിപി  ഉണ്ടെങ്കിൽ  അതു ഉൾപെടുന്ന അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം ദ്രാവിഡ  ഗോത്രത്തില്‍പ്പെടുന്ന മലയാള ഭാഷയ്ക്ക് 2013-ല്‍ ശ്രഷ്ഠ പദവി ലഭിച്ചു. മലയാള ഭാഷോത്പത്തിയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുണ്ട്. ഒരു ആദി ദ്രാവിഡഭാഷയില്‍ നിന്നു ഭൂമി ശാസ്ത്രപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായി വികസിച്ചതാണ് മലയാളമെന്നും അതല്ല തമിഴില്‍ നി്ന്നു വേര്‍തിരിഞ്ഞു രൂപപ്പെട്ടതാണ് എന്നതുമാണ് പ്രബലമായ രണ്ടു വാദങ്ങള്‍. ഭാഷാപരമായ പരിണാമത്തിന്റെ ഫലമായാണ് മലയാളം രൂപപ്പെട്ടതെന്ന് എല്ലാവരും സമ്മതിക്കുന്നു. തമിഴ്, സംസ്കൃതം എന്നിവയുമായി മലയാളത്തിന് ഗാഢമായ ബന്ധമുണ്ട്. വാമൊഴിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പതിമൂന്നാം  നൂറ്റാണ്ടു മുതലാണ് സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളം വളര്‍ച്ച നേടിയത്. ഈ കാലയളവിലുണ്ടായ രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ കാവ്യം.ഒമ്പതാം നൂറ്റാണ്ടു മുതല്‍ വട്ടെഴുത്ത് ലിപിയാണ് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്നീട് കോലെഴുത്ത് രൂപപ്പെട്ടു. ഗ്രന്ഥലിപിയില്‍ നിന്നാണ് ഇന്നത്തെ മലയാളലിപി ഉണ്ടായത്. പതിനാറാം  നൂറ്റാണ്ടു മുതലാണ് മലയാളമെഴുതാന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചു തുടങ്ങിയത്. ഭാഷാപിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ 'കിളിപ്പാട്ടുകള്‍' എഴുതാന്‍ ഉപയോഗിച്ചത് ഗ്രന്ഥ ലിപിയാണ്. ദേശഭേദമനുസരിച്ചുള്ള ഉച്ചാരണഭേദങ്ങളും ശൈലീഭേദങ്ങളും വാമൊഴി മലയാളത്തില്‍ നിലനില്‍ക്കുന്നു.

പതിനാറാം  നൂറ്റാണ്ടു മുതല്‍ അച്ചടി കേരളത്തില്‍ എത്തിയെങ്കിലും മലയാളം അച്ചടി തുടങ്ങിയത് വൈകിയാണ്. 1772-ല്‍ റോമില്‍ മുദ്രണം ചെയ്ത 'സംക്ഷേപവേദാര്‍ത്ഥം' (1772) മാണ് അച്ചടിക്കപ്പെട്ട അദ്യ മലയാള പുസ്തകം.
ഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.  ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണ് . മാതൃഭാഷയ്‌ക്കുമേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ജീവിക്കാനുള്ള അവകാശം പോലെ തന്നെയാണ് മാതൃ ഭാഷയിലെ  വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവും .കുട്ടിയുടെ അറിവും കഴിവും ശേഷിയുമടക്കം സര്‍വതോന്മുഖ പുരോഗതി ലക്ഷ്യമിടുന്നതായിരി ക്കണം വിദ്യാഭ്യാസം . ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ.  മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍.മാതൃഭാഷയെ സംരക്ഷിക്കുവാന്‍ നമുക്ക് ഓരോരുത്തർക്കും  ബാധ്യതയുണ്ട്.

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശ്രീശാന്തിനും നീതി ലഭിക്കണം.......





സ്വാഭാവിക നീതി അത് ഏതൊരു പൗരന്റെയും അവകാശമാണ്. അവിടെ ജാതിയും മതവും രാഷ്ട്രീയവും മറ്റു പ്രാദേശിക വികാരങ്ങളും തടസ്സമാകയുമരുത്. ഇവിടെയാണ് ശ്രീശാന്ത് എന്ന കളിക്കാരന് നിഷേധിക്കപ്പെട്ടിരിക്കുന്ന നീതി നമ്മൾ ചർച്ച ചെയ്യേണ്ടത്. കോടതി കുറ്റവിമുക്തനാക്കിയ  ശേഷവും ഈ നീതി നിഷേധം തുടരുകയാണ്. ഇത്തരം നീതി നിഷേധത്തിനു മുൻകൈ എടുത്തവർ ഇന്ന് എവിടെ നിൽക്കുന്നു എന്നത് കാലത്തിന്റെ കാവ്യ നീതി മാത്രമാണ്.എന്നിരുന്നാൽ തന്നെ  ധോണി, റെയ്ന തുടങ്ങി ഈ സംഭവുമായി ബന്ധപ്പെട്ടു കേട്ട കളിക്കാരെല്ലാം ഇന്നും കളിക്കളത്തിൽ തുടരുന്നു. കൊടും കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വരെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ ആളുകളുള്ള നാട്ടിൽ എന്തിനേറെ മനുഷ്യ ജീവനെക്കാളും   തെരുവുനായ്ക്കൾക്കു നീതി വേണമെന്ന് വാദിക്കുന്ന ആളുകൾക്കിടയിൽ ആണ് ഇത്തരത്തിൽ  ശ്രീശാന്തിനെ പോലെയുള്ളവർക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നത് എന്നത് ദുഖകരമാണ്. പരമോന്നത നീതിപീഠത്തിനെയും പുതിയ ഭരണ സമിതിയെയും പൂർണ്ണ വിശ്വാസ്സം ഉള്ളത് കൊണ്ടാണ് ശ്രീശാന്തിന്റെ കാര്യത്തിൽ സ്വാഭാവിക നീതി പാലിക്കപ്പെടും എന്ന പ്രതീക്ഷ ഉള്ളത്. തീർച്ചയായും എത്രയും വേഗത്തിൽ തന്നെ ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കളിക്കാരന്റെ വിലക്ക് നീക്കി അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കാം.
പ്രാർത്ഥനയോടെ ......

2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

പ്രണയഭാരം .............



പ്രണയ ഉപഹാരങ്ങളുമായി ഗിഫ്റ്റ് ഷോപ്പിന്റ  പടിയിറങ്ങുമ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. പട്ടു തുണിയില്‍ ആ പ്രണയ സമ്മാനങ്ങള്‍ തോളില്‍ ഭാണ്ഡമാക്കി  തൂക്കി കൊണ്ട് തന്റെ പ്രണയിനികളെ ലക്ഷ്യമാക്കി അയാള്‍ നടന്നു. ചുവന്ന പട്ടില്‍ ഇത് എന്റെ ഹൃദയമാണ് എന്ന് ഓരോ സമ്മാനങ്ങളിലും എഴുതി വച്ചിരുന്നു. നാലും കൂടിയ കവലയില്‍ എത്തിയപ്പോള്‍ അയാള്‍ക്ക് സംശയം ആദ്യം എങ്ങോട്ട് പോകണം, എന്തായാലും ആദ്യം ഇടത്തേക്ക് പോകാം. അവിടെയാണ്, കാര്‍ത്തിക, റസിയ, പിന്നെ ഡേയ്‌സിയും , ആദ്യം കാര്‍ത്തികയെ കാണാം . പക്ഷെ അവള്‍ക്കു സമ്മാനം കൊടുത്തു കഴിയുമ്പോള്‍ ഭാണ്ഡത്തിലുള്ള  മറ്റു സമ്മാനങ്ങളെ കുറിച്ച് ചോദിച്ചാല്‍ എന്ത് പറയും, അവള്‍ക്കു സംശയം തോന്നിയാലോ. എന്തെങ്കിലും നമ്പര്‍ പറഞ്ഞു രക്ഷപ്പെടാം, അയാള്‍ ഓര്‍ത്തു. ആദ്യം കാര്‍ത്തികയെ കണ്ടു സമ്മാനം നല്‍കി , സമ്മാനം വാങ്ങി , ഓ ഗ്രേറ്റ്‌ ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന് പറഞ്ഞു കൊണ്ട് അവള്‍ ചിരിച്ചു. അതിനു ശേഷം അയാള്‍ റസിയയുടെ വീട് ലക്ഷ്യമാക്കി നടന്നു. നടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു എന്ത് കൊണ്ടാണ് കാര്‍ത്തിക ഭാണ്ഡത്തിലുള്ള  മറ്റു സമ്മാനങ്ങളെ പറ്റി ചോദിക്കാത്തത്. എന്തായാലും രക്ഷപെട്ടു. റസിയ, ഡെയ്സി  ഇവര്‍ക്കും ഗിഫ്റ്റുകള്‍ നല്‍കി ഒരു ലൈനില്‍ താമസ്സിക്കുന്നവരെ ത്രിപ്തിപ്പെടുതിയപ്പോള്‍ ഒരു വിധം സമാധാനമായി. ഇനി അടുത്ത ലൈനിലേക്ക് . പക്ഷെ അപ്പോഴും അയാള്‍ക്ക് ഒരു സംശയം ബാക്കിയായിരുന്നു. എന്ത് കൊണ്ട് അവരാരും ഭാണ്ഡത്തില്‍ ഉള്ള മറ്റു ഗിഫ്റുകളെ കുറിച്ച് ചോദിക്കാത്തത്. പിന്നെയും അയാള്‍ നാൽക്കവലയിൽ എത്തി. അടുത്ത ലൈനില്‍ പോകും മുന്‍പ് അല്പം വിശ്രമിക്കാം. അയാള്‍ അടുത്ത് കണ്ട മരച്ചുവടിലേക്ക് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അയാളെ അത്ഭുതപെടുത്തി. തന്നെപ്പോലെ കുറെ ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളും ആയി അവിടെ ഇരിക്കുന്നു. ഓരോരുത്തരും ഓരോ ലൈനുകളില്‍ പോയി വന്നു വിശ്രമിക്കുക ആണ്. തങ്ങള്‍ കൊടുത്ത ഗിഫ്റ്റുകള്‍ വാങ്ങിയവര്‍ ഭാണ്ഡത്തിലെ മറ്റു ഗിഫ്ട്ടുകളെ കുറിച്ച് ചോദിക്കാത്തത് എന്ത് കൊണ്ട്  എന്നാണ് എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് . തമ്മില്‍ കണ്ടപ്പോള്‍ ആ ചെറുപ്പക്കാര്‍ക്ക് തങ്ങളുടെ സംശയത്തിന്റെ ഉത്തരം പിടികിട്ടി. കാര്‍ത്തിക , ഡെയ്സി , റസിയ തുടങ്ങി എല്ലാവര്ക്കും അറിയാമായിരുന്നു ഇത് പോലെ തങ്ങളുടെ പ്രണയ പട്ടികയിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ ഭാണ്ഡങ്ങളുമായി  ഇനിയും വരാന്‍ ഉണ്ടെന്നും , ഗിഫ്ടുകളുമായി വരുന്നവന്മാരുടെ പ്രണയ പട്ടികയില്‍ വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകുമെന്നും , പ്രണയത്തിന്റെ ആ ഭാരങ്ങള്‍ ആണ് അവന്മാരുടെ തോളത്തു  തൂങ്ങുന്നത് എന്നും.......... എന്നിട്ടും സമ്മാനങ്ങള്‍ വാങ്ങുന്നതിനും കൊടുക്കുന്നതിനും മാത്രം ഒരു കുറവും ഉണ്ടായില്ല..........

പണത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും , തൂക്കം നോക്കി പ്രണയം അളന്നു തിട്ടപ്പെടുത്തുന്ന ഇന്ന് പ്രണയവും കച്ചവട വല്ക്കരിക്കപ്പെട്ടിരിക്കുന്നു , എങ്കിലും അവശേഷിക്കുന്ന നാട്ടിടവഴികളിലും , പള്ളിമെടകളിലും, ഉത്സവ പറമ്പുകളിലും ഒക്കെയായി പ്രണയാർദ്രമായ  ഒരു നോട്ടത്തിലൂടെ, പുഞ്ചിരിക്കുന്ന തിരിഞ്ഞു നോട്ടങ്ങളിലൂടെ നിശബ്ദമായി പ്രണയത്തിന്റെ വിശുദ്ധി ഇപ്പോഴും മങ്ങാതെ , മറയാതെ നില്‍ക്കുന്നു....... ഹൃദയം നിറഞ്ഞ പ്രണയ ദിന ആശംസകള്‍......

2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

#EZRA




#EZRA
✨🌹❤നൂറിലേറെ തവണ എസ്ര കണ്ടു, ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു - പൃഥ്വിരാജ്
✨ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തെ കാത്തിരിയ്ക്കുന്നത്. നവാഗതനായ ജയ്‌കെ സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരിയ്ക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
✨എല്ലാം പ്രതീക്ഷകളും നിലനിര്‍ത്തി നാളെ (ഫെബ്രുവരി 10 ന്) ചിത്രം റിലീസ് ചെയ്യും. എസ്ര എന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജിനും ഏറെ പ്രതീക്ഷയുണ്ട്. സിനിമയെ കുറിച്ച് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം...
💖ജൂത കഥ
ജൂത കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരിയ്ക്കും എസ്ര. ജൂത കമ്യൂണിറ്റിയില്‍പ്പെട്ട ദമ്പതികളുടെ കഥയാണിത്. കേരളത്തിലെ ജൂതമത ചരിത്രത്തെ കുറിച്ച് എസ്രയില്‍ പറയുന്നുണ്ട്.
  
💖അത്ഭുതപ്പെടുത്തുന്നു
ഇതിനോടകം ഞാന്‍ എസ്ര നൂറിലേറെ തവണ കണ്ടു കഴിഞ്ഞു. ഓരോ തവണ കാണുമ്പോഴും ചിത്രം ഒരു അത്ഭുതമായി തോന്നുന്നു. പ്രേക്ഷക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് പൃഥ്വി പറയുന്നത്.
  
💖ഭാര്‍ഗ്ഗവി നിലയത്തിന് ശേഷം
മലയാളത്തിലെ ക്ലാസിക് ചിത്രമായ ഭാര്‍ഗ്ഗവി നിലയത്തിന് ശേഷമുള്ള ആദ്യത്തെ സ്‌ട്രൈറ്റ് ഹൊറര്‍ ചിത്രമായിരിക്കും എസ്ര. മിക്ക ഹൊറര്‍ ചിത്രങ്ങളും കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. എന്നാല്‍ ഹൊറര്‍ ചിത്രത്തിന് ഇതുവരെയുള്ള ഫോര്‍മുലകളെല്ലാം എസ്ര തിരുത്തിയെഴുതും എന്നും പൃഥ്വിരാജ് പറഞ്ഞു.
💖ചിത്രത്തിലെ കഥാപാത്രങ്ങള്‍
തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ഇംഗ്ലീഷ് വിംഗ്ലീഷ് പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള സിനിമയാണ് എസ്ര. ഇവരെ കൂടാതെ ബാബു ആന്റണി, വിജയരാഘവന്‍, സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, അലന്‍സിയര്‍, ഭരത് ദബോല്‍ക്കര്‍, ആന്‍ ഷീതല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
  
💖അണിയറയില്‍
സുജിത്ത് വാസുദേവസാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനാണ്. രാഹുല്‍ രാജും സുഷൈന്‍ ശ്യാമും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
❤🔥❤🔥❤🔥❤🔥❤

2017, ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്ത്രീത്വം ( ലക്ഷ്മി നായർ ) അക്രമാക്കിക്കപ്പെടുമ്പോൾ .....



ലാ അക്കാദമിയിലെ കുട്ടികൾ ബഹുമാനപ്പെട്ട ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സാറിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നു എന്നാൽ പ്രിൻസിപ്പാളിനും അവരുടേതായ ഭാഗം പറയാൻ ഉണ്ടാകും . നിങ്ങളുടെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ പരിഹരിക്കണം, മുതലെടുപ്പ് നടത്താൻ പിന്തുണയുമായി വരുന്ന രാഷ്ട്രീയ നേതാക്കളെ വിശ്വസിക്കരുത് എന്ന്. ഇപ്പോൾ ഇത് പറയാൻ കാരണം ലാ അക്കാദമി സമരം തുടങ്ങിയപ്പോൾ മുതൽ വിദ്യാര്ഥികളുടയും പ്രിൻസിപ്പാളിന്റെയും ഭാഗത്തു നിന്നാണ് ഞാനും സംസാരിച്ചത്. എന്നാൽ ലക്ഷ്മി നായരുടെ  കൂടി ഭാഗം പറഞ്ഞു എന്ന നിലയിൽ എനിക്കും പലഭാഗത്തും നിന്നും പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മി നായർ എന്ന വ്യക്തിയോട് എനിക്ക് ബഹുമാനമാണ്, കാരണം അത്രമേൽ പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ലക്ഷ്മിനായർക്കു കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെ. ജിഷ്ണു പ്രണോയ് മരിച്ച നെഹ്‌റു കോളേജ് , ടോംസ് കോളേജ്  അല്ലെങ്കിൽ വര്ഷങ്ങളായി വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുകയും ആത്മഹത്യാ ചെയ്യുകയും ചെയ്‌ത കേരത്തിലെ അങ്ങോളമിങ്ങോളം ഉള്ള സ്വാശ്രയ കോളേജുകൾ, ഇവിടെയുള്ള അല്ലെങ്കിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്ന പ്രിൻസിപ്പാളിന്റെ പേരുകൾ എത്ര പേർക്ക് അറിയാം. അവിടെയെല്ലാം പ്രിൻസിപ്പാൾ മാർ ഉണ്ട്, ഉണ്ടായിരുന്നു . പിന്നെ അത് പോലുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ലക്ഷ്മി നായർ മാത്രം ആക്രമിക്കപ്പെടുന്നു. ഞാൻ മുൻപേ പറഞ്ഞത് പോലെ അവർ ഒരു സ്ത്രീ ആയി പോയി എന്നതും ഒരു കാരണമാണ്. എന്നാൽ ഈ വിഷയത്തിൽ അതിലുപരി മറ്റു ചില അജണ്ടകൾ ഉണ്ട്. ഒരുകാര്യത്തിൽ വിദ്യാർത്ഥികളെ തെറ്റ് പറയുന്നില്ല എന്തെന്നാൽ അവർക്കു അക്കാദമിക് തലത്തിൽഎന്തെങ്കിലും ബിദ്ധിമുട്ടുകൾ നേരിടുന്നു എങ്കിൽ അത് പരിഹരിക്കപ്പെടുക തന്നെ വേണം. എന്നാൽ മറ്റൊരു തരത്തിൽ വിദ്യാർത്ഥികൾ തെറ്റുകാരുമാണ്, തങ്ങളുടെ പ്രിൻസിപ്പലിനെ വ്യക്തിപരമായി ആക്രമിക്കാൻ മാധ്യമങ്ങൾക്കും സമൂഹത്തിനും വിട്ടു  നൽകി  എന്ന വിധത്തിൽ. അവിടെയാണ് മറ്റു ചില വശങ്ങൾ കൂടി പരിശോധിക്കേണ്ടി  വരുന്നത്. മാധ്യമങ്ങൾ ഈ വിഷയത്തിൽ എന്ത് കൊണ്ട് ഇത്രയേറെ ആവേശം കാണിക്കുന്നു , ഉത്തരം ലളിതമാണ് ലാ അക്കാദമി ആയതു കൊണ്ട് തന്നെയാണ്. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നത് നമുക്കെല്ലാം ബോധ്യമുള്ളതാണല്ലോ. അപ്പോൾ പിന്നെ അഭിഭാഷക സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന ലാ അക്കാദമി യെ പോലെ ഒരു സ്ഥാപനത്തിന് എതിരെ പ്രവർത്തിക്കാൻ കിട്ടുന്ന അവസ്സരം അവർ പാഴാക്കുമോ. കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുടു ചോറ് വരുക എന്ന തന്ത്രപരമായ സമീപനം ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ നടത്തുന്നത്. ഒരാളെക്കുറിച്ചു അല്ലെങ്കിൽ ഒരു വിഷയത്തെക്കുറിച്ചു നിരന്തരം മോശം അഭിപ്രായം സമൂഹത്തിൽ  അവതരിപ്പിക്കുമ്പോൾ ചെറിയ അളവിൽ ലഹരി മരുന്ന് കുത്തി വച്ച് അതിനു അടിമയാക്കുന്ന സൈക്കോളജിക്കൽ പ്രവർത്തനമാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും  ഇത്തരം പ്രവർത്തനങ്ങളിലൂടെ ചിലർ നടത്തുന്നത്. പിന്നെ ഇതിനു പിന്നിലെ രാഷ്ട്രീയ മുതലെടുപ്പ് അത് നമ്മൾ കണ്ടു കൊണ്ടിരിക്കുകയുമാണല്ലോ. വിദ്യാർത്ഥികൾക്കുണ്ടായ പ്രശ്നത്തിൽ എസ എഫ് ഐ ഇടപെട്ട് നടത്തിയ പരിഹാരം അഭിന്ദനം അർഹിക്കുന്നു. എല്ലാ വിദ്യാർത്ഥി സംഘടനകളും ചർച്ചയിൽ പങ്കെടുത്തതും എസ എഫ്ഇ ഐ ഒഴികെ മറ്റുള്ളവർ ഇറങ്ങിപ്പോയതും , ചർച്ച  തുടരാൻ സന്നദ്ധമായ സംഘടനാ എന്ന നിലയിൽ എസ എഫ് ഐ അവരുടെ ആവശ്യങ്ങൾ നേടിയെടുത്തതും എല്ലാം സമൂഹം കാണുന്നുണ്ട്. നിർഭയയും സൗമ്യയും ജിഷയുമെല്ലാം അക്രമിക്കപ്പെട്ടപ്പോൾ ശക്തമായി ശബ്ദമുയർത്തിയ ആൾ ആണ് ഞാൻ ഇന്നിപ്പോൾ ലക്ഷ്മി നായരെ വ്യക്തി പരമായി തേജോവധം ചെയ്യുന്നത് കാണുമ്പോഴും ശക്തമായി തന്നെ പ്രതികരിക്കുന്നു. ഒരു സ്ത്രീയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തേജോവധം ചെയ്യുന്നതും കാണുമ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിൽ മിണ്ടാതിരിക്കാൻ കഴിയില്ല. ലക്ഷ്മി നായരുടെ ഔദ്യോഗികമായ വീഴ്ചകൾ ഉണ്ടെങ്കിൽ വിമർശിക്കാം എന്നാൽ വ്യക്തിപരമായി അവരെ തേജോവധം ചെയ്യുന്നത് ന്യായമാണോ. ലക്ഷ്മി നായരെ വിമർശിക്കുന്ന എത്രപേർ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ കുറിച്ച് ശബ്ദിച്ചു. സ്ത്രീ പ്രവർത്തകർ ഉൾപ്പെടയുള്ളവർ ഈ വിഷയത്തിൽ പ്രതികരിച്ചു കണ്ടില്ല. ഏതെങ്കിലും ഒരു ചാനെൽ പാനലിൽ കുറച്ചു സ്ത്രീകളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ കുറിച്ചുള്ള ന്യൂസ് ചർച്ചകൾ സംഘടിപ്പിച്ചില്ല. ലക്ഷ്മി നായർ ഒരു സ്ത്രീ എന്ന നിലയിൽ താങ്കളോട് ബഹുമാനമാണ്. ഔദ്യോഗികവും കലാപരവുമായ മേഖലകളിൽ ഒരേ സമയം വ്യക്തി മുദ്ര പതിപ്പിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ലക്ഷ്മി നായർ. പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും അത്തരം സന്ദർഭങ്ങളിൽ ആണ് നമ്മൾ ഒപ്പമുള്ളവരെ തിരിച്ചറിയുന്നത്. ഒരു പക്ഷെ ഇത് അതിനുള്ള ഒരു അവസരമായി കരുതിയാൽ മതി. സ്ത്രീയുടെ കരുത്തും സ്വാതന്ത്ര്യവും വ്യക്തിത്വവും ചിന്തകളും എന്നും ഉയർത്തിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...