2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

ശ്രീശാന്തിനും നീതി ലഭിക്കണം.......





സ്വാഭാവിക നീതി അത് ഏതൊരു പൗരന്റെയും അവകാശമാണ്. അവിടെ ജാതിയും മതവും രാഷ്ട്രീയവും മറ്റു പ്രാദേശിക വികാരങ്ങളും തടസ്സമാകയുമരുത്. ഇവിടെയാണ് ശ്രീശാന്ത് എന്ന കളിക്കാരന് നിഷേധിക്കപ്പെട്ടിരിക്കുന്ന നീതി നമ്മൾ ചർച്ച ചെയ്യേണ്ടത്. കോടതി കുറ്റവിമുക്തനാക്കിയ  ശേഷവും ഈ നീതി നിഷേധം തുടരുകയാണ്. ഇത്തരം നീതി നിഷേധത്തിനു മുൻകൈ എടുത്തവർ ഇന്ന് എവിടെ നിൽക്കുന്നു എന്നത് കാലത്തിന്റെ കാവ്യ നീതി മാത്രമാണ്.എന്നിരുന്നാൽ തന്നെ  ധോണി, റെയ്ന തുടങ്ങി ഈ സംഭവുമായി ബന്ധപ്പെട്ടു കേട്ട കളിക്കാരെല്ലാം ഇന്നും കളിക്കളത്തിൽ തുടരുന്നു. കൊടും കുറ്റവാളികളുടെയും രാജ്യദ്രോഹികളുടെയും വരെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ ആളുകളുള്ള നാട്ടിൽ എന്തിനേറെ മനുഷ്യ ജീവനെക്കാളും   തെരുവുനായ്ക്കൾക്കു നീതി വേണമെന്ന് വാദിക്കുന്ന ആളുകൾക്കിടയിൽ ആണ് ഇത്തരത്തിൽ  ശ്രീശാന്തിനെ പോലെയുള്ളവർക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നത് എന്നത് ദുഖകരമാണ്. പരമോന്നത നീതിപീഠത്തിനെയും പുതിയ ഭരണ സമിതിയെയും പൂർണ്ണ വിശ്വാസ്സം ഉള്ളത് കൊണ്ടാണ് ശ്രീശാന്തിന്റെ കാര്യത്തിൽ സ്വാഭാവിക നീതി പാലിക്കപ്പെടും എന്ന പ്രതീക്ഷ ഉള്ളത്. തീർച്ചയായും എത്രയും വേഗത്തിൽ തന്നെ ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം നടത്തുന്ന ഒരു കളിക്കാരന്റെ വിലക്ക് നീക്കി അദ്ദേഹത്തിന് സ്വാഭാവിക നീതി ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കാം.
പ്രാർത്ഥനയോടെ ......

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️