2010, ഫെബ്രുവരി 27, ശനിയാഴ്‌ച

സച്ചിന്‍ കാലഘട്ടത്തിന്റെ സൌഭാഗ്യം...........

സച്ചിനെ ക്കുറിച്ച് എന്ത് പറഞ്ഞാലും , എത്ര പറഞ്ഞാലും മതിയാകില്ല, പക്ഷെ എല്ലാ വിഷയങ്ങളെയും കുറിച്ച് എഴുതുന്ന ബ്ലോഗ്‌ എന്നാ നിലക്ക് സച്ചിനെക്കുറിച്ച് പറഞ്ഞില്ലന്ന്കില്‍ ഈ ബ്ലോഗിന് പൂര്‍ണ്ണത ഉണ്ടാകില്ല. സച്ചിന്‍ എന്നാ പ്രതിഭയെ ക്കുറിച്ച് പറയ്യാന്‍ അക്ഷരങ്ങളും, വാക്കുകളും, വരികളും മതിയാകില്ല,. അക്ഷരങ്ങള്‍ക്കും , വാക്കുകള്‍ക്കും, വരികള്‍ക്കും അപ്പുറത്താണ് ആ പ്രതിഭയുടെ സ്ഥാനം. ഏകദിന ക്രിക്കെട്ടില്‍ അസ്സാധ്യമെന്നു കരുതിയ ഇരട്ട സെഞ്ചുറി നേടിക്കൊണ്ട് വേറിട്ട രക്കൊടിന്റെ ചരിത്ര വഴികളിലേക്ക് സച്ചിന്‍ നടന്നു കയറുമ്പോള്‍ ആ പ്രതിഭയുടെ പ്രകടനങ്ങള്‍ക്ക് മുന്‍പില്‍ നമുക്ക് ശിരസ്സ്‌ നമിക്കാം. എന്ത് കൊണ്ട് സച്ചിന്‍ എന്ന് ചോദിക്കുമ്പോള്‍ നമുക്ക് ചെന്ന് എത്താന്‍ കഴിയുക ആത്മസമര്‍പ്പനതിന്റെ , കഠിന അധ്വാനത്തിന്റെ നടവഴികളിലാണ്. സച്ചിന്റെ വാക്കുകളില്‍ ക്രിക്കെറ്റ് അദ്ദേഹത്തിന് ആഹ്ലാദവും, അഭിനിവേശവുമാണ്. ഇരുന്നൂറു എന്നാ കൊടുമുടി കയറിയ ശേഷവും മിതമായ ശൈലിയില്‍ ഉള്ള ആഹ്ലാദ പ്രകടനം നടത്തിയ ആ ഒരു നിമിഴം മാത്രം മതി സച്ചിന്‍ എന്നാ വ്യക്തിയുടെ മഹത്വം മനസ്സിലാക്കാന്‍. ക്രിക്കെറ്റ് എന്നാല്‍ സച്ചിന്‍ എന്ന് മാറുന്ന സാഹചര്യത്തിലും അമിത ആവേശം കാട്ടാതെ നിയന്ത്രണത്തോടെ , വിനയപൂര്‍വ്വമുള്ള പെരുമാറ്റത്തിലൂടെ രേക്കൊടുകള്‍ക്കും ഒത്തിരി അപ്പുറം സച്ചിന്‍ എത്തിക്കഴിഞ്ഞു. വ്യക്തി ജീവിതത്തിലും, ക്രിക്കെറ്റ് ജീവിതത്തിലും ഒരു പോലെ മികവു പുലതുന്ന സച്ചിന്‍ ഈ നേട്ടങ്ങള്‍ക്ക്‌ തികച്ചും അര്‍ഹനാണ്. സച്ചിനെപ്പോലെ ഒരു കളിക്കാരന്റെ ജീവിത കാലത്ത് ജീവിക്കാന്‍ കഴിയുക എന്നത് തന്നെ മഹ്ഹാഭാഗ്യമാണ്...............................

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ പറയാനുള്ളത്..............

ലോക സിനിമയില്‍ തന്നെ മലയാളത്തിനു ഒരു പ്രത്യക സ്ഥാനമാണുള്ളത്. ജീവിത യാധര്ത്യങ്ങളെ അതിന്റെ തീവ്രതയോടും സത്യാ സന്ധതയോടും ചിത്രീകരിക്കുന്നതില്‍ മലയാളസിനിമ എന്നും ഒരു പടി മുന്നിലാണ് . എന്നാല്‍ ഈ അടുത്ത കാലത്ത് മലയാള സിനിമ രംഗത്ത് ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങള്‍ , സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വിഷമം ഉണ്ടാക്കുന്നവയാണ്. ഇന്ന് സിനിമ രംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട് . അത്തരം വെല്ലുവിളികളെ കൂട്ടായ പ്രവര്തനതിലുടെ നേരിടെണ്ടതുണ്ട്. ഒട്ടേറെ തിയറ്ററുകള്‍ അടച്ചു പൂട്ടുന്നു, അനേകം പേര്‍ക്ക് തൊഴില്‍ നഴ്ട്ടപ്പെടുന്നു, വ്യാജ സി. ഡി. കള്‍, ഭാരിച്ച നിര്‍മാണ ചെലവു , അവശ കലാകാരന്മാരുടെ സംരക്ഷണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുട് . എന്നാല്‍ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത വിധം ആരോപണങ്ങളും വിവാധങ്ങളുമായി സിനിമ ശ്വാസം മുട്ടുകയാണ്, സിനിമയെ സ്നേഹിക്കുന്നവര്‍ക്കും. തുച്ചമായ വരുമാനം ആണെങ്കില്‍ പോലും സിനിമയെ അത്ര മേല്‍ സ്നേഹിക്കുന്നത് കൊണ്ട് മാത്രം അതുമായി ബന്ധപ്പെട്ട തൊഴിലില്‍ തുടരുന്ന ആയിരങ്ങള്‍ ഉണ്ട് , അതില്‍ തിയറ്ററില്‍ ടിക്കറ്റ്‌ പരിശോധിച്ച് കടത്തി വിടുന്നവര്‍, ലൈറ്റ് ബോയ്‌ , ഉള്‍പ്പെടെ ഒട്ടേറെ പ്പേര്‍ ഇന്ന് തൊഴില്‍ നാഴ്ട്ടപ്പെട്ടു കഴിയുന്നുമുണ്ട്. എങ്കിലും ഇവര്‍ ഉള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം സിനിമയെ നെഞ്ചേറ്റി ലാളിക്കുന്നുണ്ട്. തൊഴില്‍ പരമായ പ്രശ്നങ്ങള്‍ എല്ലാ മേഘലകളിലും ഉണ്ടാവും. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ അതിന്റെ ചട്ടക്കൂടില്‍ നിന്ന് തന്നെ പരിഹരിക്കുകയാണ് വേണ്ടത്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും , ആരോപണങ്ങള്‍ക്ക് വിധേയരായി സംഘര്‍ഷം അനുഭവിക്കുന്നവരും നമ്മുടെ മുന്നില്‍ ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വൈകാരികമായ തള്ളിച്ചയില്‍ പറയുന്ന കാര്യങ്ങള്‍ ആരോപണ വിധേയരയവര്‍ക്ക് നല്‍കുന്ന മാനസ്സിക വ്യഥ തിരിച്ചരിയെണ്ടാതുണ്ട്. പ്രശന്‍ പരിഹാരത്തിന് മറുവിഭാഗം നടത്തുന്ന നീക്കങ്ങളില്‍ സഹകരിച്ചു കൊണ്ട് എത്രയും വേഗം ഈ വിവാദങ്ങള്‍ അവസ്സ്നിപ്പിക്കാന്‍ ശ്രമിക്കണം. കലാകാരന്മാരെ ആദരവോടും , ബഹുമാനത്തോടും, കാണുന്നവരും അതിലേറെ അവരെ സ്നേഹിക്കുന്നവരുമാണ്‌ മലയാളി പ്രേക്ഷകര്‍. വ്യക്തി ജീവിതത്തിലോ , ഔദ്യോഗിക ജീവിതത്തിലോ എന്തെങ്കിലും വീഴ്ചകള്‍ പറ്റിയാലും അവ പോരുതുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്നവരാന് ഞങ്ങള്‍ പ്രേക്ഷകര്‍. ആരോപനഗളുടെ സത്യാവസ്ഥ മനസ്സിലാക്കാനും, അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളെ തിരിച്ചറിയാനും അവയെ തള്ളിക്കളയാനും ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ സാധിക്കും. അടിസ്ഥാന പരമല്ലാത്ത ആരോപണങ്ങള്‍ കേട്ടത് കൊണ്ട് ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹത്തിനു ഒരു കുറവും വരികയില്ല എന്നാല്‍ അതെ സമയം ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടെണ്ടാതുണ്ട്. ഒരാള്‍ എന്തെങ്കിലും ആരോപണങ്ങള്‍ നടത്തുമ്പോള്‍ , പിന്നീടുള്ളവര്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങളുമായി പുത്തന്‍ പ്രസ്താവനകള്‍ ഇറക്കുകയും , പ്രശ്നം കുറച്ചുകൂടി സങ്കീര്‍ണ്ണം ആക്കുകയും ചെയ്യുന്ന രീതിയും ഒട്ടും നന്നല്ല. ഈ വിവാധങ്ങല്‍ക്കിടയിലും സംയമനം പാലിക്കുന്ന ഒട്ടേറെ ആളുകള്‍ ഉണ്ട്. വളരെ നല്ല കാര്യം. കാരണം പ്രശ്നങ്ങള്‍ പരിധി കടക്കാതിരിക്കട്ടെ. മമ്മൂട്ടി യെയും , മോഹന്‍ലാലിനെയും, സുരേഷ് ഗോപിയും, ജയരമിനെയു, ദിലീപിനെയും , പ്രിത്വിരാജിനെയുമൊക്കെ നമ്മള്‍ പ്രേക്ഷകര്‍ സ്നേഹിക്കുന്നു , അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു...... , ന്ഞ്ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നിങ്ങളോട് പറയാനുള്ളത് എന്തെന്നാല്‍ നല്ല കഥയും കഥാപാത്രങ്ങളും നമുക്ക് തരൂ , പകരം നമ്മള്‍ പ്രേക്ഷകരുടെ സ്നേഹംആവോളം തിരിച്ചു നല്‍കാം. നമ്മള്‍ പ്രേക്ഷകര്‍ നല്‍കുന്ന ഈ പിന്തുണയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ട് നിങ്ങളുടെ വരവും കാത്തു എന്നും നമ്മള്‍ ഉണ്ടാവും ..........

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

മൂവന്തി താഴ്വരയില്‍..........................

കാവ്യാത്മക രചനകളിലുടെമലയാളി മനസ്സുകളെ കീഴടക്കിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരിയുടെ വിട വാങ്ങലോടെ മലയാളത്തിനു മറ്റൊരു നഷ്ട്ടം കൂടി. അദ്ദേഹം തൂലിക ചലിപ്പിച്ച എല്ലാ ഗാനങ്ങളും മികച്ചവ തന്നെ ,എങ്കിലും അദ്ധേഹത്തിന്റെ ഗാനങ്ങളിളുടെ കടന്നു പോകുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളത് കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയില്‍ എന്നാ ഗാനമാണ്. ഒരു നോവ്‌ പാട്ടായി മനസ്സില്‍ ആഴ്ന്നിരങ്ങുമ്പോഴും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന പാട്ടാണ് മൂവന്തിതാഴ്‌വരയില്‍. എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ , ഒരു പക്ഷെ ഒരിക്കലും ആരോടും പറയാതെ ആര്‍ക്കും ബാധ്യത ആകാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വകാര്യ ദുഖങ്ങളുടെ കൂട്ടത്തില്‍ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പൂവിതള്‍ അടര്‍ന്നു വീഴുന്നതുപോലെ ചില സ്വകാര്യ നൊമ്പരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ നമ്മുടെ മനസ്സില്‍ നിന്ന് അടര്‍ന്നു വീഴാറുണ്ട്‌.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെ തേടിയെത്തുന്ന ചില പാട്ടുകള്‍ ജീവിത അവസാനം വരെ നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്രമേല്‍ എന്നില്‍ സ്വാധീനം ചെലുത്തിയ പാട്ടാണ് അത്. കന്മദം എന്നാ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ അതിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. പഠനത്തിന്റെ കൈ വഴികളില്‍ ആയിരുന്ന ഞാന്‍ വീട്ടിലും ,കോളേജിലും എപ്പോഴുംമൂളി നടന്നിരുന്ന പാട്ട് ആയിരുന്നു മൂവന്തി താഴ്‌വരയില്‍. എന്നാല്‍ ചിത്രം റിലീസ് ആയ സമയം ഞാന്‍ മറ്റൊരു രാജ്യത്തില്‍ ആയിരുന്നു. പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , ഒരു കൈതാങ്ങിനു ആരുമില്ലാതെ, അതിജീവനത്തിന്റെ പാതയില്‍ പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി നേപ്പാള്‍ എന്നാ ചെറിയ രാജ്യത്തിലെ ഹെട്ടുട എന്നാ വലിയ നഗരത്തിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. സ്കൂള്‍ ഹോസ്ടലിന്റെ മട്ടുപ്പാവില്‍ നിലാവില്‍ നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോള്‍ അറിയാതെ മനസ്സില്‍ നിറയുന്നതും ചുണ്ടില്‍ മൂളിപ്പാട്ടായി വിടരുന്നതും ഈ പാട്ട് ആയിരുന്നു. അപ്രതീക്ഷിതമായി നാടും ,വീടും , സൌഹൃധങ്ങളും , പ്രണയങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി ജീവിതത്തിന്റെ മറ്റൊരു തുരുത്തില്‍ എത്തപ്പെട്ടപ്പോള്‍ , ഒരു സ്നേഹ വാക്കിനോ, സാന്ത്വന സ്പര്‍ശതിണോ, ഒരു തലോടലിനോആരുമില്ലാത്ത ആ നാളുകളില്‍ സ്വയം സ്നേഹിക്കുകയും, ആസ്വസ്സിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും മാത്രമേ എനിക്ക് സാധിക്കുമായിരുന്നുല്ല്. അപ്പോഴൊക്കെ ഒരു സ്നേഹഗീതം പോലെ ആ പാട്ട് എന്നെ തഴുകിയിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്നിലെ വേദനകള്‍ അലിഞ്ഞില്ലതാവാരുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഞാന്‍ പാകപ്പെടുമ്പോള്‍ , എനിക്കെപ്പോഴോക്കെയോ നഷ്ട്ടമായ സ്നേഹവാക്കുകളും, സൌഹൃധങ്ങളും, പ്രണയങ്ങലുമൊക്കെ ഈ പാട്ട് എന്നെ ഓര്‍മ്മപ്പെടുതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതുന്നത്‌ സ്നേഹതെക്കുരിച്ചാണ്, സൌഹൃതങ്ങളെക്കുറിച്ചാണ്, പ്രണയതെക്കുരിച്ചാണ്. സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു, സ്നേഹവാക്ക്, ഒരു തലോടല്‍, ഒരു സാന്ത്വനസ്പര്‍ശം, എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ക്കായി കരുതി വയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന വരികളില്‍ ഒന്നിലെങ്കിലും പ്രചോദനം നല്‍കുന്ന എന്തെങ്കിലും തിരികി വയ്ക്കാറുണ്ട്. കാരണം അവയുടെ വില മറ്റാരേക്കാളും എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്, . വാടിക്കരിഞ്ഞ ഒരു ചെടിക്ക് നല്‍കുന്ന ഒരു തുള്ളി വെള്ളം കൊണ്ട് ഒരു വസന്തം സൃഷ്ട്ടിക്കുന്നതുപോലെ , ഒരു സ്നേഹവാക്കിനു ചിലപ്പോള്‍ ഒരു ജീവിതത്തെ തന്നെ തളിരനിയിക്കാന്‍ സാധിക്കും. എന്നാലും ചില നിമിഴങ്ങളില്‍ എന്റെ മനസ്സില്‍ അഹങ്കാരം നിറയുന്നതായി തോന്നുമ്പോള്‍, അഹന്ത തല പോക്കുന്നതായി അറിയുമ്പോള്‍, ഞാനെന്ന ഭാവം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുന്നത് മൂവന്തി താഴ്വരയില്‍ എന്നാ പാട്ട് കേള്‍ക്കുകയാണ്. ആ പാട്ട് ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ യാധര്ത്യ ബോധത്തിലേക്ക്‌ മടങ്ങി വരും, അഹങ്കാരവും, അഹങ്തയുമില്ലാത്ത ഒരു പച്ച മനുഷ്യനായി ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വരും. അത് കൊണ്ട് തന്നെ ആ പാട്ടിനെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.അപ്പോഴു പിന്നെയും സ്വകാര്യ ദുഖങ്ങള്‍ ബാക്കി. ആ പാട്ട് എഴുതിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരി സാറും, അതിനു ഈണമിട്ട ശ്രീ രവീന്ദ്രന്‍ മാഷും, ആ പാട്ട് ചിത്രീകരിച്ച ശ്രീ ലോഹിതദാസ് സാറും, അകാലത്തില്‍ വിടപറഞ്ഞിരിക്കുന്നു.....................................

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

പ്രണയ ദുഖം ...

പൂവണിഞ്ഞ പ്രണയങ്ങളുടെ ആഹ്ലാദവും , നഷ്ട്ട പ്രണയങ്ങളുടെ നൊമ്പരങ്ങളും പേറി മധുരമൂറുന്ന ഓര്‍മ്മയായി , സുഖമുള്ള നോവായി ഇതാ പ്രണയ ആഘോഷത്തിന്റെ മറ്റൊരു ദിനം കൂടി ആഗതമായി. പ്രണയത്തിനു എത്ര മുഖങ്ങളാണ്, . മഴവില്ല് കാണുന്ന കൌതുകത്തോടെ പ്രണയത്തെ നോക്കികണ്ടവര്‍, പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍‌പീലി തുണ്ട് പോലെ ആരോടും പറയാതെ മനസ്സില്‍ പ്രണയം കാത്തു സൂക്ഷിച്ചവര്‍, പ്രണയത്തിന്റെ ആഴങ്ങളില്‍ മുങ്ങി മറഞ്ഞവര്‍, പ്രണയത്തിന്റെ വിഹായസ്സില്‍ പറന്നുയര്‍ന്നവര്‍, പ്രണയത്തിന്റെ തീ നാളത്തില്‍ ചിറകു അറ്റവര്‍, പ്രണയ മഴയില്‍ അലിഞ്ഞു ചേര്‍ന്നവര്‍, പ്രണയം കണ്ണ് നീര്‍ തുള്ളികള്‍ മാത്രം സമ്മാനിച്ചവര്‍, പ്രണയം നല്‍കിയ ഊര്‍ജ്ജം ഒന്ന് കൊണ്ട് മാത്രം ജീവിതം വെട്ടി പിടിച്ചവര്‍, ജീവിതയാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പ്രണയം അടിയറ വച്ചവര്‍ , പ്രണയം ത്യാഗമാനെന്നു തിരിച്ചറിഞ്ഞു തിരിഞ്ഞു നടന്നവര്‍, പ്രണയം എന്നാ യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക്‌ നെഞ്ചു വിരിച്ചു നടന്നു പോയവര്‍ , അങ്ങനെ പ്രണയം യാത്ര തുടരുന്നു. കുറവുകളും, പരിമിതികളും പരസ്പരം അന്ഗീകരിച്ചുകൊണ്ട് സത്യസന്ധമായ , ആത്മാര്‍ത്ഥ പ്രണയം നിലവില്‍ കുളിച്ചു നില്‍ക്കുന്ന താജ് മഹാളിനെക്കളും സുന്ദരവും, ദീപ്തവും, മൂല്യം ഉള്ളതുമാണ്. പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്ക്ന്നവര്‍ക്ക്, ഇപ്പോഴും പ്രണയിക്കുന്നവര്‍ക്ക്, ഇനിയും പ്രണയിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രണയ ദുഖം എന്നാ എന്റെ ഈ കവിത സമര്‍പ്പിക്കുന്നു,
ഭൂമിയിലെ ആദ്യത്തെ സ്ത്രീയും, പുരുഷനും -
നമ്മളായിരുന്നെങ്കില്‍
ഒന്നിനെയും പേടിക്കാതെ നമുക്ക് പ്രണയിക്ക മായിരുന്നു
ജാതി നോക്കാതെ, മതം നോക്കാതെ, നമുക്ക് പ്രണയിക്ക മായിരുന്നു
ഗാഡമായി പുണരമായിരുന്നു
ചുടു ചുമ്പനങ്ങള്‍ ഏകാമായിരുന്നു
നഗ്നത ആവോളം ആസ്സ്വധിക്കമായിരുന്നു
തമ്മില്‍ അലിഞ്ഞു ചേരാമായിരുന്നു
ഇന്നും നാം പ്രണ യിക്കുന്നു
പക്ഷെ നമ്മുടെ പ്രണയം എന്തിനെയൊക്കെയോ പേടിക്കുന്നു
പൂര്‍വ്വികര്‍ ചെയ്താ ക്രൂരത
ഗാഡമായി പുണരാന്‍ ആകാതെ
ചുടു ചുംബനങ്ങള്‍ ഏകാനകാതെ
നഗ്നത ആവോളം അസ്സ്വധിക്കാന്‍ ആവാതെ
തമ്മില്‍ അലിഞ്ഞു ചേരാന്‍ ആകാതെ
മുട്ടത്തോട് പൊട്ടിചു പുറത്തു വരാന്‍ ആകാത്ത
കിളിക്കുഞ്ഞിനെ പോലെ ,
പ്രണയം നമ്മുടെ ഉള്ളില്‍ വച്ച് തന്നെ മരിക്കുന്നു ...............................

2010, ഫെബ്രുവരി 1, തിങ്കളാഴ്‌ച

എ. ആര്‍. റഹുമാന്‍ ഒരു പാഠപുസ്തകം ...........

വീണ്ടും എ.ആര്‍. റഹുമാന്‍. രാജ്യത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിക്കൊണ്ട് ഗ്രാമി പുരസ്കാരത്തിലൂടെ എ. ആര്‍. റഹുമാന്‍ വീണ്ടും. ഗോള്ടെന്‍ ഗ്ലോബ് , ബാഫ്ഫ്ട, ഓസ്കാര്‍ എന്നീ പുരസ്കാരങ്ങള്‍ക്ക് പിറകെ സംഗീത ലോകത്തെ അത്യുന്നത ബഹുമതിയായ ഗ്രാമിയുടെ രണ്ടു പുരസ്കാരങ്ങള്‍ നേടി റഹുമാന്‍ സംഗീത ലോകത്തിന്റെ നെറുകയില്‍. ഒരാള്‍ രണ്ടു തരത്തില്‍ മഹത്വ വല്ക്കരിക്കപ്പെടാം, ഒരു മഹാന്റെ മകനോ ,മകളോ ആയി ജനിക്കുക വഴി ജന്മന മഹത്വവല്‍ക്കരിക്കപ്പെടുന്നവരും , സ്വന്തം കഴിവുകളില്‍ കൂടി മഹത്വം ആര്ജ്ജിക്കുന്നവരും. ഇതില്‍ രണ്ടാമത്തെ ഗണത്തിലാണ് രഹുമാന്റെ സ്ഥാനം. പ്രശസ്ത സന്ഗീതഞ്ഞനായ ആര്‍. കെ . ശേഖരിന്റെ മകനായി പിറന്നിട്ട്ടും , പട്ടിണിയും, ദാരിദ്രവും നിറഞ്ഞ പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റി പകല്‍ മുഴുവന്‍ വിവിധ ട്രൂപ്പുകളില്‍ പണി ചെയ്തും , രാവിന്റെ നിശബ്ദ യാമങ്ങളില്‍ തന്റെ കീ ബോര്‍ഡില്‍ തീര്‍ത്ത താളലയങ്ങള്‍ ലോകം കീഴടക്കാനായി അദ്ദേഹം കരുതി വയ്ക്കുകയുമാണ് ചെയ്തത്. ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി തന്റെ സംഗീതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വിഷാദം ബാല്യകാലത്തെ നൊമ്പരങ്ങള്‍ ആണെന്ന്. നമ്മള്‍ സ്വയം പരിമിതികള്‍ കല്‍പ്പിച്ചു അതിന്ള്ളില്‍ തളക്കപ്പെടുമ്പോള്‍ ,പരിമിതികള്‍ക്ക്‌ അപ്പുറം എത്രത്തോളം വളരാന്‍ കഴിയുമെന്ന് റഹുമാന്‍ കാട്ടി തരുന്നു. കഠിനദ്വാനവും, പരിശ്രമവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുംപോളും പിന്നിട്ട വഴികള്‍ അദ്ദേഹം മറക്കുന്നില്ല. വയറു നിറയെ കഴിക്കുന്നവന്‍ വിശപ്പിന്റെ വില അറിയുന്നില്ല , വിശപ്പിന്റെ വില അറിയുന്നവനെ മറ്റുള്ളവരുടെ വിശപ്പടക്കാന്‍ മനസ്സ് ഉണ്ടാവൂ, എന്നധേഹം പറയുന്നു. സംഗീതലോകത്ത്‌ ഒരു വ്യക്തിക്ക് ഉയരാന്‍ കഴിയുന്നതിന്റെ പരംമാവധി ഉയരത്തില്‍ നില്‍ക്കുമ്പോഴും വിനയം കൊണ്ട്, അദ്ധേഹത്തിന്റെ തല കുനിയുന്നു. ഒരു കവി പാടിയത് പോലെ ഫലങ്ങള്‍ നിറയുമ്പോള്‍ വൃക്ഷത്തിന്റെ കൊമ്പ് താഴുന്നതുപോലെ ഓരോ പുരസ്കാരങ്ങളും അദ്ധേഹത്തെ കൂടുതല്‍, കൂടുതല്‍ വിനയാന്നിതന്‍ ആക്കി തീര്‍ക്കുന്നു. ചെറിയൊരു സ്ഥാന ലബ്ധിയില്‍ പോലും സ്വയം മറക്കുകയും, അഹന്തയും ഗര്‍വ്വുമോക്കെയായി മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ പോലും സാധിക്കാത്ത ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനു വിലയേറിയ ഒരു പാഠപുസ്തകമാണ് എ.ആര്‍. റഹുമാന്‍. ........................................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️