2012, മാർച്ച് 21, ബുധനാഴ്‌ച
എല്ലാം നമുക്കറിയാം, പക്ഷെ .............
യാത്രകള്‍ നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍  എത്ര  വ്യത്യസ്തമാണ്. ദിവസ്സവും  രാവിലെയും  വൈകിട്ടും  മുരുക്കുംപുഴയില്‍ ന്നിന്നു  തിരുവനന്തപുരതെക്കും  തിരിച്ചും ഉള്ള ഹ്രസ്സ്വമായ  തീവണ്ടി  യാത്രകള്‍  പോലും പുതിയ അനുഭവങ്ങള്‍  സമ്മാനിക്കുന്നു.  നിശ്ചിതമായ  മാസ്സ വരുമാനം  ചിട്ടി,  ലോണ്‍  തുടങ്ങി  മറ്റു ചിലവുകളില്‍ തട്ടി  മാസ്സതിന്റെ  പകുതിയില്‍  തന്നെ പൂര്‍ണ്ണമാകുന എന്നെ പോലെ ഒരു സാധാരണക്കാരനെ  സംബന്ധിച്ചിടത്തോളം  തീവണ്ടിയിലെ  യാത്ര  ആശ്വാസം  തന്നെയാണ് . പലപ്പോഴും  വെള്ളത്തിന്റെ  പ്രകൃതമാണ്  ജീവിതത്തിനു, വെള്ളം അത് നിലനില്‍ക്കുന്ന  പാത്രത്തിന്റെ  രൂപം പ്രാപിക്കുന്നത് പോലെ  ചുറ്റുപാടുകളും, സാഹചര്യങ്ങളും  നമ്മുടെ  ജീവിതത്തെയും  രൂപപ്പെടുത്തുന്നു. കാരണം മുരുക്കുംപുഴയില്‍ രണ്ടു ട്രെയിനുകളെ  നിര്തുകയുല്ല്, കൊല്ലം പസ്സെഞ്ഞെരും,  മലബാര്‍ എക്സ്പ്രസ്സും  അത് കൊണ്ടുതന്നെ  അവയുടെ സമയത്തിനു  അനുസരിച്ച്  ഓരോ ദിവസ്സവും  ക്രമീകരിക്കപ്പെടുന്നു. എന്നിരുന്നാലും   ഈ യാത്രകളില്‍  ഒരു ദിവസ്സത്തെ  മുഴുവന്‍  കാര്യങ്ങളും  ചര്‍ച്ച ചെയ്യപ്പെടുന്നു. സച്ചിന്റെ  നൂറാം  സെഞ്ചറി , പിറവം  തിരഞ്ഞെടുപ്പ്,  ഈ  അടുത്ത കാലത്ത്  സിനിമയുടെ വിജയം,  എന്ന് വേണ്ട പ്രാദേശികവും, ദേശിയവും,  അന്തരടെശിയവുമായ എല്ലാ കാര്യങ്ങളും  ചര്‍ച്ച ചെയ്യപ്പെടുന്നു. പലപ്പോഴും ഈ യാത്രകളില്‍  വിദേശിയരായ  പലരെയും  പരിചയപ്പെടാനും സാധിക്കാറുണ്ട്.  ഇന്ഗ്ലാണ്ട്  കാരനായ  ലെസ്ലി  , ജെര്‍മ്മനി കാരനായ  തോമസ്, സ്പയിന്‍  കാരനായ  സാന്ജ്ജസ്  , ഇറ്റലി ക്കാരായ  ലോറ, എട്വര്ദ് തുടങ്ങിയവര്‍  അവരില്‍ ചിലര്‍ മാത്രം. പലപ്പോഴും ആദ്യ കാഴ്ച്ചയില്‍  തന്നെ അവര്‍  നമുക്ക് സമ്മാനിക്കുന്ന  പുഞ്ചിരിയില്‍ നിന്നാണ്  പിന്നീടുള്ള  സംഭാഷണങ്ങള്‍  ആരംഭിക്കുന്നത്. പലപ്പോഴും അവരോടു  സംസാരിക്കുമ്പോള്‍  അനുയോജ്യമായ  വാക്കുകള്‍ കിട്ടാന്‍  വിഷമിക്കാറുണ്ട്,  അപ്പോഴാണ്  എന്റെ  ഇംഗ്ലീഷ്  പരിജ്ഞാനം  എത്ര  മോശം ആണെന്ന് തിരിച്ചറിയുന്നത്. എങ്കിലും  കാര്യങ്ങള്‍  മനസ്സിലാക്കാന്‍  ഭാഷ  പലപ്പോഴും  തടസ്സം ആകാറില്ല. അവരുമായുള്ള  സംഭാഷണങ്ങള്‍  എന്തെ ഭാഷ  ശുദ്ധിയെ  മെച്ചപ്പെടുത്തുകയും  ചെയ്തിട്ടുണ്ട്.  പലപ്പോഴും  സംഭാഷണ  മദ്ധ്യേ  കേരളത്തെക്കുറിച്ചും  മലയാളി കളെ കുറിച്ച്  ചോദിക്കാറുണ്ട്. പരിചയപ്പെട്ട  എല്ലാവരും തന്നെ  കേരളത്തെക്കുറിച്ചും  മലയാളികലെക്കുരിച്ചും നല്ല വാക്കുകള്‍  മാത്രം പറയുന്നു. എല്ലാം  നന്മകളെയും  കുറിച്ച് വാ തോരാതെ  പറയുന്ന അവര്‍  എല്ലാവരും അവസാനമായി  ഒരു വാചകം  കൂടി  കൂട്ടിചേര്‍ക്കാറുണ്ട്. നിങ്ങളുടെ  നാട് മനോഹരം തന്നെ  പക്ഷെ  എത്ര  വൃത്തിഹീനം ആയിട്ടാണ്  നിങ്ങള്‍  പരിസ്സരം സൂക്ഷിക്കുന്നത്. നിങ്ങളുടെ  റോഡ് , റെയില്‍വേ  സ്റ്റേഷന്‍  , ബസ് സ്റ്റോപ്പ്  എന്ന് വേണ്ട  എല്ലായിടവും  മാലിന്യങ്ങള്‍  കൊണ്ട് നിറഞ്ഞിരിക്കുന്നു.  ഇവിടെ  നിയമം ബാധകമല്ലേ,  ഞങ്ങളുടെ  നാട്ടില്‍  ഇത്തരം നിയമങ്ങള്‍  കര്‍ശനമാണ്. മാത്രമല്ല  ഓരോ പൌരനും  പരിസ്സരം  വൃത്തിയായി സൂക്ഷിക്കുന്നത്  തങ്ങളുടെ  കടമ ആയി  കരുതുകയും ചെയ്യുന്നു,  നിങ്ങള്‍  ഉന്നത  വിദ്യഭ്യാസ്സം  ഉള്ളവര്‍ അല്ലെ പിന്നെന്ത  അങ്ങിനെ. ഇങ്ങനെ  നിരവധി  മറുചോദ്യങ്ങള്‍ . അവയ്ക്ക് മുന്‍പില്‍  കടമകള്‍  മറന്ന മലയാളിയുടെ വിളറിയ ചിരിയുമായി  നില്‍ക്കേണ്ടി വരുന്നു. ഇത്തരം  മാലിന്യ കൂമ്പാരങ്ങള്‍  നമ്മുടെ  നാടിന്റെ  ശാപമാണ്. മാലിന്യ  സംസകരണം കാര്യക്ഷമാമാക്കേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു.    മനുഷ്യത്വത്തിന്റെ  പക്ഷത് നിന്ന്  നാം ഓരോരുത്തരും  മുന്‍കൈ എടുത്തു നമ്മുടെ കടമകള്‍ നിര്‍വഹിച്ചാല്‍  മാത്രമേ   മാത്രമേ  ഇതിനു പരിഹാരം  കാണാന്‍ സാധിക്കുകയുള്. ഇത് പറഞ്ഞു തരാനും  ബോധ്യപ്പെടുത്താനും  ലെസ്ല്യും, എട്വര്‍ഡും, തോമസ്സും  ഒന്നും വേണ്ട കാരണം  ഇതൊക്കെ  നമുക്ക് അറിവുള്ള കാര്യങ്ങള്‍ തന്നെ, ഒരു പക്ഷെ  നമ്മള്‍  ബോധപൂര്‍വ്വം  മറക്കുന്നതും ........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
