2009, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

തുമ്പ പൂക്കള്‍ ചിരിക്കുന്നു ......

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കുടി. സ്നേഹത്തിന്റെയും ,സഹോദര്യതിന്റെയും, ഐശ്വര്യത്തിന്റെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കുടി വന്നെതുകയായി. തുമ്പയും , മുക്കുറ്റിയും, കാക്കപ്പൂവും നിറഞ്ഞ ബാല്യത്തിന്റെ നാടിടവഴികളിലൂടെ സന്ച്ചരിക്കുമ്പോള്‍ ഓര്‍മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴികിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ ചുറ്റുപാടുനിന്നും പതിയെ ഉയര്ന്നു കേള്ക്കുന്ന പൂവിളികള്‍ ,ആഹ്ലാദത്തിന്റെ അലയൊലികള്‍ . മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്പേ പൂക്കള്‍ തേടി നാട്ടിടവഴികളില്‍ കുടിയുള്ള യാത്രകള്‍ , പുല്‍ക്കൊടി തുമ്പുകളില്‍ നിന്നു ഇറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍ ,സുര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്ക്കുന്ന പൂ മൊട്ടുകള്‍ , ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ. ഓണം എന്നും അങ്ങനെ ആണ്. ഒരുപാടു നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സുന്ദര ദിനങ്ങള്‍ . ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായത് സ്വാഭാവികം . എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നിലകൊള്ളുന്നു. തുമ്പയും , മുക്കുറ്റിയും, കാക്കപൂവും നിറഞ്ഞ നാട്ടുവഴികള്‍ അന്യമാകുമ്പോഴും , ഊഞ്ഞാല്‍ കെട്ടിയ തൈമാവുകള്‍ അപൂര്‍വ കാഴ്ചകള്‍ ആകുമ്പോഴും സ്നേഹത്തിന്റെയും, സഹോദര്യതിന്റെയും ഐശ്വര്യത്തിന്റെയും ,സമത്വത്തിന്റെയും സന്ദേശം ഉണര്‍ത്തി ഓണമെതുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും നന്മയുടെയം ഉറവകള്‍ ഒരിക്കലും നഷ്ട്ടം ആകുന്നില്ല എന്ന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടുവഴികളിലും വയല്‍ വരമ്പുകളിലും , വേലി പടര്പുകളിലും തുമ്പയും , മുക്കുറ്റിയും, കാക്കപൂവും, ചിരി തൂകി നില്ക്കുന്നു, ഓണനിലാവ്‌ ഒഴുകിപ്പരക്കുന്നു. ,ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു , പൂവിളികള്‍ ഉയരുന്നു...........................................
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണംശംസകള്‍

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം തന്നെ അമൃതം

രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കുടി ആഘോഴിക്കുകയാണ്. ഈ അവസ്സരത്തില്‍ നമുക്കു അഭിമാനിക്കാന്‍ ഏറെ നേട്ടങ്ങള്‍ ഉണ്ട്. കലാ, ശാസ്ത്ര , രാഷ്ട്രിയ , സാങ്കേതിക രംഗങ്ങളില്‍ നാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലയളവില്‍ ഏറെ പരിക്കുകളില്ലാതെ നമ്മുടെ രാജ്യം മുന്നോട്ടു പോകുന്നതില്‍ നിന്നു തന്നെ നമ്മുടെ രാജ്യത്തിന്റെ കരുത്ത്‌ നമുക്കു മനസിലാക്കാം . എന്നിരുന്നാല്‍ തന്നെ പട്ടിണി, ദാരിദ്ര്യം, തൊഴില്‍ ഇല്ലായ്മ തുടങ്ങിയകാര്യങ്ങളില്‍ നാം ഇന്നും പഴയ നിലയില്‍ തന്നെ. താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ മറ്റുള്ളവരോടൊപ്പം കൈ പിടിച്ചു ഉയര്‍ത്തുന്നതിനും കര്മാപധതികള്‍ ആവിഷ്കരിക്കെണ്ടാതാണ്. ഈ അടുത്തകാലത്ത്‌ ആരോഗ്യരംഗം വളരെ ഏറെ വെല്ലുവിളികള്‍ നേരിടുന്നു. എച്ച് വന്‍ എന്‍ വന്‍ പോലുള്ള രോഗങ്ങള്‍ തുടരെ പൊട്ടിപ്പുറപ്പെടുന്നു. ആരോഗ്യരന്ഗത്ത് നാം കുടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സമയം ആയി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി തീവ്രവാദ ആണ്. തീവ്രവാദത്തിനെതിരെ നാം നിതണ്ട്ണ്ട ജാഗ്രത പുലര്‍ത്തണം. എന്തെല്ലാം ഭിന്ന വിചാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യ എണ്ണ വികാരത്തിന് മുന്നില്‍ നാമെല്ലാം ഒറ്റക്കെട്ടാണ്. നാനാത്വത്തിലെ ഈ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ വച്ചു ശ്രേഷ്ട്ടം ആക്കുന്നത്. ഈ സ്വാതന്ത്ര്യ പുലരിയില്‍ നമുക്കു ഒന്നായി അണിചേര്‍ന്നു പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടി പ്രയനിക്കാം . ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

സാന്ദ്രമാം മൌനത്തിന്‍ ......................

കലാ, സാംസ്‌കാരിക, രാഷ്ട്രിയ, സാമുഹിക രംഗങ്ങളില്‍ ഈ അടുത്ത കാലത്തായി നികത പ്പെടാനാവാത്ത അനവധി നഷ്ട്ടങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. മൈകള്‍ ജാക്ക്സന്‍ , ഗെം ഗുബയി ഹന്ങള്‍, മാധവിക്കുട്ടി, പട്ടമ്മാള്‍ , കൌമുദി ടീച്ചര്‍ , പണകാട് ശിഹാബ്‌ അലി തങ്ങള്‍ ,ലോഹിതദാസ്, രാജന്‍ പി ദേവ്, ഇപ്പോഷിത മുരളിയും. അകാലത്തിലുള്ള പ്രതിഭധനരരുടെ വേര്‍പാടുകള്‍ സൃഷ്ട്ടിക്കുന്ന വേദന എത്ര വലുതാണ്. മുരളി എന്ന മഹാ നടനെ കുറിച്ചു ഓര്‍ക്കുമ്പോള്‍ അദ്ദേഹം ജീവന്‍ നല്കിയ കഥാപാത്രങ്ങള്‍ തിരമാല പോലെ വന്നു നിറയുന്നു. സത്യപ്രതിഞ്ഞ , ലാല്‍ സലാം , പുലിജന്മം , നൈതുകാരന്‍, അമരം, താലോലം , ആര്‍ദ്രം, ധനം .....പറഞ്ഞാലും എന്നിയാലും തീരാത്ത കഥപാട്രതാന്ങള്‍. മറക്കാനാവാത്ത ഒരുപിടി കഥാപാത്രങ്ങളുമായി മലയാളസിനിമയിലെ നൈതുകാരനും വിട വാങ്ങുമ്പോള്‍ അഭ്രപാളികളില്‍ അദ്ദേഹം അവശേഷിപ്പിച്ച കഥാപാത്രങ്ങള്‍ ജന മനസ്സില്‍ എന്നും ജീവിക്കും. യുനിവേര്സിടി സെനറ്റ്‌ ഹാളില്‍ തിങ്ങി നിറഞ്ഞ ആയ്യിരക്കനക്കിനു ആളുകളോടൊപ്പം നിന്നു ആ മഹാ നടന്റെ ചേതന അറ്റ ശരീരത്തില്‍ ഒരു പിടി പൂക്കള്‍ അര്പിക്കുംബപോള്‍ ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനം ചെവിയില്‍ മുഴങ്ങുന്നുടയിരുന്നു.
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ
ശാന്തമായി അന്ദ്യമാം ശൈയ്യ പുല്‍കി
മറ്റൊരത്മാവിന്‍ ആരുമറിയാത്ത
ദുഖമീ മന്ച്ചതില്‍ പൂക്കളായി .............................................................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️