2012, ജൂലൈ 31, ചൊവ്വാഴ്ച

അവാര്‍ഡും , ഹാസ്യ താരവും.........

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ നടനുള്ള അവാര്‍ഡു നല്‍കിയപ്പോള്‍ കുറച്ചു പേര്‍ എതിര്‍പ്പുമായി രംഗത്ത് വരികയുണ്ടായി. നവരസ്സങ്ങളില്‍ മറ്റേതൊരു രസ്സതിനും മുകളിലാണ് ഹാസ്യത്തിന്റെ സ്ഥാനം. വാചികമായും, ആംഗികമായും , അഭിനയപരമായും ഏറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ ഹാസ്യം അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ സാധിക്കൂ. അത് കൊണ്ട് തന്നെ ഹാസ്യ നടന്‍ എന്നാല്‍ മറ്റേതൊരു അഭിനെതവിനെക്കളും ഒരു പടി മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. അവാര്‍ഡിന്റെ വിവിധ വിഭാഗങ്ങള്‍ എടുത്താല്‍ തന്നെ ഹാസ്യ താരത്തിനുള്ള അവാര്‍ഡു മറ്റു വിഭാഗങ്ങളില്‍ ഉള്ള അവാര്‍ഡുകളെ ക്കാള്‍ മൂല്യം ഉള്ളത് തന്നെയാണ്. യാദാര്‍ത്ഥ്യം അങ്ങനെ യിരിക്കെ ഹാസ്യ താരങ്ങളെ വിലകുറച്ച് കാണുന്ന കോണുകളില്‍ നിന്നാണ് ഇത്തരം വാദഗതികള്‍ ഉണ്ടാവുന്നത് എന്ന് വേണം കരുതാന്‍. ശ്രീ ജഗതി ശ്രീകുമാറിന് ഹാസ്യ താരത്തിനുള്ള അവാര്‍ഡു നല്‍കി ആദരിച്ച സംസ്ഥാന ചലച്ചിത്ര ജൂറിക്ക് അഭിനന്ദനങ്ങള്‍.......................

2012, ജൂലൈ 25, ബുധനാഴ്‌ച

ഇതെല്ലാം കോപ്പിയടിയോ ......................?

കോപ്പിയടി ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ ഈ സമയത്ത് ചില സൈടുകളിലും മാധ്യമങ്ങളിലും കോപ്പിയടി ചിത്രങ്ങള്‍ എന്ന് പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത
ചിത്രങ്ങളുടെ പേരുകള്‍ കാണുകയുണ്ടായി. അവയെല്ലാം കോപ്പിയടി ആണോ അഥവാ യാദ്രിചികമായി സംഭവിച്ചതാണോ എന്നറിയില്ല, എങ്കിലും അവയില്‍ ചില ചിത്രങ്ങളും അവ കോപ്പ്യടിച്ചു എന്ന് പറയുന്ന ചിത്രങ്ങളും , കൂടുതല്‍ ചിത്രങ്ങളുടെ പേരുകള്‍ വരും ദിവസ്സങ്ങളില്‍..........................

ഉസ്താദ് ഹോട്ടെല്‍ - സോള്‍ കിച്ചന്‍

ബചെലോര്‍ പാര്‍ട്ടി - ഹാങ്ങ്‌ ഓവര്‍

22 ഫിമയില്‍ കോട്ടയം - ഹാര്‍ഡ് കാന്‍ഡി

ചാപ്പ കുരിശു - ഹാന്‍ഡ്‌ ഫോണ്‍

ബുട്ടിഫുല്‍ - ആന്‍ടാച്ചബില്സ്

കക്ക്ടയില്‍ - ബട്ടര്‍ ഫ്ലൈ ഓണ്‍ വ്ഹീല്സ്

പ്രണയം - ഇന്നസ്സെന്‍സെ

ട്രാഫിക്‌ - റൈസ്

മഞ്ഞു പോലൊരു പെണ്‍കുട്ടി- ക്രൈം ആന്‍ഡ്‌ പുനിഷ്മെന്റ്റ് ഇന്‍ സബര്ബിയ

മാളൂട്ടി - എവെരി ബദ്യ്സ് ചൈല്‍ഡ്

മൂക്കില്ല രാജ്യത്ത്- ദി ഡ്രീം ടീം

സസ്നേഹ സുമിത്ര - റെബേക്ക

ഒരു മറവത്തൂര്‍ കനവു - ജീന്‍ ഡി ഫ്ലോരെട്ടി

പട്ടാഭിഷേകം - ലാര്‍ജര്‍ താന്‍ ലൈഫ്

അങ്കിള്‍ ബന്‍ - അങ്കിള്‍ ബാക്ക്

മേഘ മല്‍ഹാര്‍ - ബ്രിഎഫ് എന്‍ കൌണ്ടര്‍

അഗസ്റ് ഒന്ന് - ഡേ ഓഫ് ജാക്കാള്‍

നിര്‍ണയം - ഫുജിടീവ്

ഉദയനാണു താരം - ബൌ ഫിങ്ങേര്‍

ബിഗ്‌ ബി - ഫൌര്‍ ബ്രോതെര്സ്‌

അന്‍വര്‍ - ട്രെയിടോര്‍

തൂവല്‍സ്പര്‍ശം- ത്രീ മെന്‍ ആന്‍ഡ്‌ എ ബോയ്‌

താള വട്ടം - വന്‍ ഫ്ലു ഓവര്‍ കക്കൂസ് നെസ്റ്റ്

പച്ച ക്കുതിര - റൈന്‍ മാന്‍

കാക്കക്കുയില്‍ - എ ഫിഷ്‌ കാല്ല്ട് വാണ്ട

ബോഇന്ഗ് ബോഇന്ഗ് - ബോഇന്ഗ് ബോഇന്ഗ്

ഹൃദയത്തില്‍ സൂക്ഷിക്കാന്‍ - മീറ്റ്‌ ദി പാരെന്റ്സ്

യോദ്ധ - ബ്ലിന്ദ് ഫുരി ആന്‍ഡ്‌ ദി ഗോള്ടെന്‍ ചില്‍ഡ്

രംജി റാവു സ്പീകിംഗ് - സീ ദി മാന്‍ രണ്

ഹലോ മൈ ഡിയര്‍ റൊണ്ഗ് നമ്പര്‍ - നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റ്

മാന്നാര്‍ മത്തായി സ്പീകിംഗ്‌ - വേര്ടിഗോ

വ്യൂഹം - ലെതല്‍ വെപ്പാന്‍

കൌതുക വാര്‍ത്തകള്‍ - വര്ത് വിന്നിംഗ്

ഭാര്‍ഗവ ചരിതം - അനലിസ് ദിസ്‌

പോലീസെ - ടോന്ഗോ ആന്‍ഡ്‌ കാശ്

ജെയിംസ്‌ ബോണ്ട്‌ - ബാബ്യ്സ് ഡേ ഔട്ട്‌

വടക്കുംനാതന്‍ - ബീടിഫുല്‍ മൈന്‍ഡ്

ചെപ്പു - ക്ലാസ്സ്‌ ഓഫ് നിന്റീന്‍ എഇട്ടി ഫൌര്‍, ടു സര്‍ വിത്ത്‌ ലവ്


വെട്ടം - ഫ്രഞ്ച് കിസ്സ്‌

ഒള്യ്മ്പിയന്‍ അന്തോണി ആദം - കിന്റെര്‍ ഗര്ടെന്‍ കോപ

ആകാശ ദൂത് - വ്ഹോ വില്‍ ലവ് മൈ ചില്ട്രെന്‍

അഭിമന്യു - ദി ഗോഡ് ഫാദര്‍ ടു

വന്ദനം - സ്റെക് ഔട്ട്‌

നിന്നിഷ്ട്ടം എന്നിഷ്ട്ടം - സിറ്റി ലയിട്സ്


ആയുഷ്കാലം - ഗോസ്റ്റ്

ചിത്രശലഭം -ആനന്ദ്

ചിത്രം - ജോരു ക ഗുലാം

ചന്ദ്രലേഖ - വയിള്‍ യു ആര്‍ സ്ലീപിംഗ്

വെള്ളാനകളുടെ നാട് - യൌര്സ് മയിന്‍ ആന്‍ഡ്‌ അവെര്സ്

രയിസ് - ഡെഡ് ലൈഫ്

ഓളങ്ങള്‍ - മാന്‍ വോമന്‍ ആന്‍ഡ്‌ ചയില്ദ്

ഈ ശബ്ദം ഇന്നത്തെ ശബ്ദം - ഡതു വിഷ്

രാജാവിന്റെ മകന്‍ - രിന്ജ് ഓഫ് അന്ജ്ജല്സ്

കാഴ്ച - ബഷു ദി ലിറ്റില്‍ സ്ട്രന്ജ്ജര്‍

ഏപ്രില്‍ ഫൂള്‍ - ഭേജ ഫ്രൈ

ലൈഫ് ഈസ്‌ ബുടിഫുല്‍ - ഡെഡ് പോഎട്സ് സൊസൈറ്റി

വിസ്മയത്തുമ്പത്ത് - ജസ്റ്റ്‌ ലൈക്‌ ഹെവന്‍

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ - ഹെവന്‍ കാന്‍ വൈട്സ്

ഹലോ - സെല്ലുലാര്‍





2012, ജൂലൈ 18, ബുധനാഴ്‌ച

അറിഞ്ഞോ... എന്റെ അബ്ദുവിനു കല്യാണമായി .......

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്ക്‌ുറ്റം അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഴങ്ങള്‍ക്ക് ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........

2012, ജൂലൈ 11, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡു..........?

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ആഴ്ച പ്രഖ്യാപിക്കുകയാണ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അധ്യക്ഷനായ ജൂറി ചിത്രങ്ങള്‍ വിലയിരുത്തുകയാണ്. ദേശിയ അവാര്‍ഡു പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന സംസ്ഥാന അവാര്‍ഡു പ്രഖ്യാപനം ആയതിനാല്‍ എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അവാര്‍ഡു പ്രഖ്യാപനത്തിനായി മലയാളികള്‍ കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും , ആശങ്കകളും.................

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപ്പീ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡു നേടുമോ........?

ദേശിയ തലത്തില്‍ മികച്ച മലയാള ചിത്രമായ ഇന്ത്യന്‍ രുപീയുടെ സംവിധായകന്‍ രഞ്ജിത്ത് മികച്ച സംവിധായകനുള്ള അവാര്‍ഡു നേടുമോ.....?

ദേശിയ തലത്തില്‍ പരാമര്‍ശം നേടിയ ആധിമാധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി മികച്ച നവാഗത സംവിധായകന്‍ ആകുമോ....?

പ്രണയത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രം മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യ കഥാപാത്രം അല്ല അതിനാല്‍ സഹ നടനുള്ള അവാര്‍ഡിനെ പരിഗണിക്കാന്‍ കഴിയൂ എന്നാ ദേശിയ അവാര്‍ഡു ജൂറിയുടെ മാനദണ്ഡം ഇവിടെയും പാലിക്കപ്പെടുമോ.....?

ഇന്ത്യന്‍ റുപീ എന്നാ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്കാരത്തിന് അവസാന നിമിഷം വരെ പരിഗണിച്ച പ്രിത്വിരാജിനു ഇന്ത്യന്‍ റുപീ, ഉറുമി, മാണിക്യാ കല്ല്‌, തുടങ്ങിയ ചിത്രങ്ങളിലെ മികച്ച മൂന്നു കഥാപാത്രങ്ങള്‍ക്ക് മികച്ച നടനുള്ള അവാര്‍ഡു നല്‍കുമോ........?

ഗോവ അന്തരാഷ്ട്ര ഫിലിം ഫെസ്ടിവേളില്‍ ഉദ്ഘാടന ചിത്രമായി മലയാളത്തിന്റെ അഭിമാനമായ ഉരുമിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുമോ.......?

ഷാനഗ് ഹായ് മേളയില്‍ മല്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രം ആകാശത്തിന്റെ നിറം പരിഗണിക്കപ്പെടുമോ..........?

കെട്ടുറപ്പില്ലാത്ത പ്രമേയം എന്ന് ദേശിയ ജൂറി വിലയിരുത്തിയ പ്രണയം അവാര്‍ഡു നേടുമോ.............?

മാധവ രാംദാസിന്റെ മേല്‍വിലാസം അന്ഗീകരിക്കപ്പെടുമോ...........?

ഉരുമിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറിന് അര്‍ഹമായ പുരസ്കാരം ലഭിക്കുമോ........?

ഇന്ത്യന്‍ രുപീയിലെ ഉജ്ജവാല പ്രകടനം തിലകന് സഹനടനുള്ള അവാര്‍ഡു നേടിക്കൊടിക്കുമോ.......?

ഈ പുഴയും സന്ധ്യകളും എന്നാ മനോഹരമായ വരികള്‍ സമ്മാനിച്ച്‌ നമ്മെ വിട്ടു പിരിഞ്ഞ മുല്ലനെഴിക്കു അര്‍ഹിക്കുന്ന പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുമോ....?


അവാര്‍ഡുകള്‍ പ്രോത്സാഹനവും, പ്രചോധനവുമാണ്, അത് അര്‍ഹിക്കുന്ന കൈകളില്‍ എത്തുമ്പോഴാണ് അവയുടെ മൂല്യം വെളിവാകുന്നത്. ദേശിയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും മറ്റു ചലച്ചിത്ര പുരസ്കാരങ്ങലെക്കള്‍ മൂല്യം കല്പ്പിക്കുന്നവയാണ്. ഇത്തവണത്തെ ദേശിയ ജൂറി ഒരു പരിധി വരെ അവാര്‍ഡിന്റെ മൂല്യം ഉയര്തിപ്പിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. സംസ്ഥാന ജുരിയും ഇത്തരം വിലയിരുത്തലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ആരുടേയും പക്ഷം ചേര്‍ന്ന് നില്‍ക്കാത്ത സത്യസന്ധമായ അവാര്‍ഡു പ്രഖ്യാപനത്തിന് നമുക്ക് കാതോര്‍ക്കാം.........

2012, ജൂലൈ 1, ഞായറാഴ്‌ച

പ്രിത്വിരാജ് സിംഹാസനത്തില്‍ ........... മുല്ലമൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് .........

ശ്രീ എസ് . ചന്ദ്രകുമാര്‍ നിര്‍മിച്ചു ശ്രീ ഷാജി കൈലാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിംഹാസ്സനവും ശ്രീമതി മേരി സോമനും, സോമന്‍ പുല്ലാട്ടും ചേര്‍ന്ന് നിര്‍മിച്ചു ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്നീ ചിത്രങ്ങള്‍ റിലീസിങ്ങിന് തയ്യാറായി. ഷാജി കൈലാസ് തന്നെ തിരക്കഥ ഒരുക്കുന്ന സിംഹസ്സനത്തില്‍ പ്രിത്വിരാജ് ആണ് നായകന്‍ . ഈ ആഴ്ച എത്തേണ്ടിയിരുന്ന സിംഹാസ്സനം പ്രിത്വിരാജ് ചിക്കന്‍ പോക്സ് ബാധിതന്‍ ആയി വിശ്രമത്തില്‍ ആയതു കൊണ്ട് ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളത് കൊണ്ടാണ് വൈകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും വേഗം പ്രിത്വിരാജ് സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അര്‍ജുന്‍ മാധവ എന്നാ കരുത്തുറ്റ കഥാപാത്രമായാണ് സിംഹസ്സനത്തില്‍ പ്രിത്വിരാജ് എത്തുന്നത്‌. പ്രിത്വിരജിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ് അര്‍ജുന്‍ മാധവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിതൃ പുത്റ സ്നേഹത്തിന്റെ മഹനീയത വരച്ചു കാട്ടുന്ന ചിത്രത്തില്‍ സായി കുമാര്‍ അതി ശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിത്വിരജിനെയും സായി കുമാറിനെയും കൂടാതെ വന്ദന , ഐശ്വര്യ ദേവന്‍, തിലകന്‍ , സിദ്ധിക്ക് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്യുന്നു. ബിജി പാല്‍ , രാജാമണി ടീമിന്റെ സംഗീതം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി ക്കഴിഉഞ്ഞു. ശരവണന്റെ ക്യാമറ ,ഡോണ്‍ മാക്സിന്റെ എഡിറ്റിംഗ് എന്നിവയും സിംഹസ്സനത്തിനു മുതല്‍കൂട്ടാണ്. പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല ശക്തമായി കുതിക്കുവാനാണ് തുടങ്ങിയ സിംഹാസ്സനതിന്റെ പരസ്യ വാചകങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു.

അതുപോലെ ശ്രീ ബിജു കെ ജോസെഫിന്റെ രചനയില്‍ ശ്രീ അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും ഈ ആഴ്ച തീറെരുകളില്‍ എത്തുന്നു. ശ്രീ ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ നായകന്‍. ചുരുട്ട ജോസ് എന്നാ നാടന്‍ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്‌. വ്യത്യസ്തങ്ങള്‍ ആയ നിരവധി വേഷങ്ങള്‍ ഭംഗിയായി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ കൈകളില്‍ ചുരുട്ട ജോസ് എന്നാ കഥാപാത്രവും ഭദ്രമാണ്. കൂട്ടത്തില്‍ എടുത്തു പറയേണ്ട കാര്യം കഴിഞ്ഞ ആഴ്ച ചൈനയില്‍ നടന്ന ഷാന്ഗ് ് ഹായ് ഫിലിം ഫെസ്റ്റി വേലില്‍ ഇന്ത്യയില്‍ നിന്ന് നോമിനഷന്‍ നേടിയ ഏക ചിത്രം ആകാശത്തിന്റെ നിറം ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച ഇന്ദ്രജിത്ത് ആണ് ഇന്ത്യയെ പ്രധിനിധീകരിച്ചു ഷാന്ഗ് ഹായ് മേളക്ക് എത്തിയതി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. മുല്ലമൊട്ടും മുന്തിരിച്ചാറും ഇന്ദ്രജിത്തിന്റെ മറ്റൊരു മുഖം കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കും . ഇന്ദ്രജിത്തിനെ കൂടാതെ മേഘ്ന രാജ് , അനന്യ , തിലകന്‍ പ്രവീണ തുടങ്ങിയ വന്താര നിര ചിത്രത്തില്‍ അണി നിരക്കുന്നു. മോഹന്‍ സിതാര ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
സിംഹാസ്സനവും , മുല്ലമൊട്ടും മുന്തിരി ചാറും നേടുന്ന വിജയം മലയാള സിനിമയ്ക്കു കൂടുതല്‍ കുതിപ്പ് നല്‍കും . രണ്ടു ചിത്രങ്ങള്‍ക്കും വിജയാശംസകള്‍. കൂട്ടത്തില്‍ ഷങ്ങ ഹായ് മേളക്ക് ഇന്ത്യന്‍ പ്രതിനിധി ആയ ഇന്ദ്രജിത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ഒപ്പം തന്നെ പ്രിത്വിരാജ് പൂര്‍ണ്ണ സുഖം പ്രാപിച്ചു കൂടുതല്‍ ശക്തനായി മലയാള സിനിമയിലേക്ക് വരട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു....................

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️