2011, ഒക്‌ടോബർ 1, ശനിയാഴ്‌ച
മോഹന്‍ലാലിനെ അപമാനിക്കരുതേ ............,
പുതിയ ലക്കം കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ മലയാളത്തിലെ ഒരു യുവ താരത്തിനു വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖമാണ് ഈ ലേഖനത്തിന് ആധാരം. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം മുഖം കാണിക്കുകയും, അതില്‍ തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ പരാജയങ്ങളായ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ മുഖ്യ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്താ, സ്വന്തം നിലയില്‍ ഒരു ചിത്രം പോലും വിജയിപ്പിക്കാന്‍ സാധിക്കാത്ത , മലയാള സിനിമയിലെ പുതിയ അലിയാണ് താന്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ആ യുവതാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ അഭിമുഖത്തിന്റെ ആദ്യ വരി മുതല്‍ അവസാന വരി വരെ പൊരുത്തക്കേടുകള്‍ മാത്രമാണ്. താന്‍ ഒരിക്കലും ഫോണ്‍ വന്നാല്‍ എടുക്കുകയില്ല എന്ന് താരം പറയുന്നു, അഭിമുഖത്തിന്റെ അവസ്സാനം ആ കാര്യം സ്രെസ്സ് ചെയ്തു എഴുതണം എന്നും പറയുന്നു, പക്ഷെ ഉപ്പും മുളകും ചേര്‍ന്ന സിനിമയ്ക്ക് ശേഷം ഫോണില്‍ കൂടിയുള്ള അഭിനന്ദനങ്ങള്‍ കേട്ട് അയാളുടെ ചെവി പൊട്ടിപ്പോയി എന്നും പറയുന്നു, ഫോണ്‍ വരുമ്പോള്‍ എടുക്കാത്ത അയാളുടെ ചെവി അഭിനന്ദനങ്ങള്‍ കേട്ട് പൊട്ടാന്‍ തക്ക വണ്ണം , അഭിനന്ദനങ്ങള്‍ വരുമ്പോള്‍ മാത്രം സ്വയം പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ എന്നാ നിലയിലേക്ക് നമ്മുടെ ടെക്നോളജി വളര്‍ന്നുവോ?. ഈ യുവ താരത്തിന്റെ സമീപകാലത്തെ ഏതു അഭിമുഖം എടുത്താലും മലയാളത്തിലെ ഒരു യുവ സൂപ്പര്‍ താരത്തെ അനാവശ്യമായി അവഹേളിക്കുന്ന സമീപനമാണ് കാണുന്നത്. സ്വന്തം നിലയില്‍ ചിത്രങ്ങള്‍ വിജയിപ്പിക്കുകയും, മലയാളത്തിലെ ഒന്നാം നിരയില്‍ നില്‍ക്കുകയും ചെയ്യുന്ന ആ യുവ സുപെര്താരത്തിന്റെ അഭിമുഖങ്ങളില്‍ ഈ യുവതാരത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് കേട്ടിട്ടില്ല. ഒരു പക്ഷെ യുവ സുപെര്താരത്തെ കുറ്റം പറയുക വഴി കിട്ടുന്ന ചീപ് പുബ്ലിസിടിക് വേണ്ടി ചെയ്യുന്നതാകണം. ഈ യുവ താരത്തെ കാളും കഴിവുറ്റ വിനീത് ശ്രിനിവാസന്‍, ഷാന്, രജത് .... തുടങ്ങിയ മറ്റു യുവതാരങ്ങള്‍ ഒന്നും തന്നെ ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടില്ല. ഇങ്ങനെയുള്ള ഒരാള്‍ മതി മറ്റു യുവ താരങ്ങള്‍ക്ക് കൂടി പേര് ദോഷം കേള്‍പ്പിക്കാന്‍. ഇവിടെ മോഹന്‍ലാലിനെ പരാമര്‍ശിക്കാന്‍ കാരണം മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകര്‍, ഒരാള്‍ ഈ യുവതാരത്തെ വച്ച് അപൂര്‍വ്വ രാഗം മീട്ടി സംഗതി പോയപ്പോള്‍ വയലിന്‍ എടുത്തു തന്ത്രികള്‍ പൊട്ടിയത് കാരണം ഇപ്പോള്‍ പുതിയ ഒരു ഉന്നവുമായി പരീക്ഷണം നടത്തുന്ന ആളും, രണ്ടാമത്തെ ആള്‍ തന്റെ ഒരു ചിത്രത്തില്‍ അഥിതി താരമായി ഇയാള്‍ക്ക് ഒരു റോള്‍ നല്‍കിയ മലയാള സിനിമയിലെ സ്നേഹവീട്ടിന്റെ ഉടമയും ആണ്, ഈ രണ്ടു സംവിടയകാര്, ഈ യുവതാരത്തെ മലയാളത്തിലെ മഹാ നടനായ മോഹന്‍ലാലിനോട് താരതമ്യം ചെയ്തു ആ മഹാനടനെ അപമാനിച്ചിരിക്കുന്നു. വെറും നാല് ചിത്രങ്ങള്‍ മാത്രം അഭിനയിച്ച ഈ യുവതാരത്തെ മുപ്പതു വര്‍ഷവും, മുന്നൂറു ചിത്രങ്ങളുമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാനടനോട് തുലനം ചെയ്യുക വഴി ആ മഹാ നടന്റെ കഴിവിനെ അപമാനിച്ചിരിക്കുന്നു. അഥിതി താരമായി തന്റെ ചിത്രത്തില്‍ അഭിനയിച്ച യുവ നടന്‍ അഭിനയിച്ച എല്ലാ ചിതങ്ങളുടെയും സെറ്റില്‍ നല്ല സൌഹൃദം പുലര്തം ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഈ യുവ താരം അഭിനയിച്ച സെറ്റുകളില്‍ എല്ലാം ഈ സംവിധായകന്‍ പോയിരുന്നു എന്നത് അവിസ്സ്വസ്സനീയമായി തോന്നുന്നു. ഗതാഗതം സംബന്ധിച്ച സിനിമയില്‍ വിനീത് ശ്രീ നിവസ്സന്റെ കഥാപാത്രം അപകടത്തില്‍ പെടുമ്പോള്‍ മട്ടുപാവില്‍ നിന്ന് നായികയോട് അതിനെ കുറിച്ച് ഈ യുവ നടന്‍ പറയുന്ന ഒരു രംഗമുണ്ട്, വികാര തീവ്രമായ ഈ രംഗത്തില്‍ ഇയാളുടെ സംഭാഷണവും, ഭാവങ്ങളും ദയവായി ശ്രദ്ധിക്കുക അഭിനയത്തിന്റെ കാര്യത്തില്‍ എത്ര താഴെയാണ് ഇയാളുടെ സ്ഥാനം എന്ന് ആ ഒരു രംഗം നമ്മളെ ബോധ്യപ്പെടുത്തും. അങ്ങനെയുള്ള ഒരാളെ മലയാളത്തിന്റെ മഹാനടനുമായി താരതമ്യം ചെയ്തത് ബാലിശമായിപ്പോയി. സഹപ്രവര്‍ത്തകരെ അനാവശ്യമായി കുറ്റം പറഞ്ഞു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന അസുരവിത്തുകളെ മുളയിലെ നുള്ളാന്‍ പ്രേക്ഷകര്‍ മടിക്കില്ല. അതുകൊണ്ട് മറ്റുള്ളവരെ കുറ്റം പറയുന്നതിന് പകരം സ്വന്തം പ്രയന്ടം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ ശ്രമിക്കൂ.......................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
-
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
-
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
-
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...