2010, ജനുവരി 1, വെള്ളിയാഴ്‌ച

മോഹന്‍ലാലും , കപട ആസ്വാധനങ്ങളും...........

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഈ അടുത്ത് മലയാള സിനിമ രംഗത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ യാഥാര്‍ത്യ ബോധത്തോട് കൂടി ഉള്ളവ ആയിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ ക്കുറിച്ച്, സിനിമ നിര്‍മാണ ചെലവിനെക്കുറിച്ച് , എല്ലാം അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. അതില്‍ത്തന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്, ഉത്സവ സീസണുകളിലും മറ്റും അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ അടുത്ത ദിവസ്സം ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണമാണ്. റോഷന്‍ ആന്ദൃസ് , മോഹന്‍ലാല്‍ ടീമിന്റെ ഈ ചിത്രം സാധാരണ ജീവിത യധാര്ത്യങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്.ചിത്രത്തിന്റെ പ്രമേയവും ലാളിത്യവും കൊണ്ട് ഏറെ മികച്ചുനില്‍ക്കുന്ന ചിത്രം . ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ തൊട്ടു അടുത്ത തിയേറ്ററില്‍ ഒരു ഹിന്ദി ചിത്രം ഓടുന്നു. എന്റെ അടുത്ത് നില്‍ക്കുന്ന ഒന്‍പതോളം പേരടങ്ങുന്ന സംഘം ,പെണ്‍കുട്ടികളും, ആണ്‍കുട്ടികളും , അവര്‍ ഏതു സിനിമ കാണണം എന്നാ ചര്‍ച്ചയിലാണ്. അതില്‍ ഭുരി ഭാഗം പേരും ഇവിടം സ്വര്‍ഗമാണ് കാണണം എന്നാ അഭിപ്രായക്കാര്‍ ആണ്. എന്നാല്‍ ഒന്ന് രണ്ടു പേര്‍ക്ക് ഹിന്ദി ചിത്രം തന്നെ കാണണം . അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ട്ടം എന്ന് കരുതി, അപ്പോഴാണ്‌ അതില്‍ ഒരു യുവാവ് പറയുന്നത് കേട്ടത്, എടാ നമുക്ക് ഹിന്ദി സിനിമ തന്നെ കാണാം , മലയാളവും കണ്ടു അങ്ങ് ചെന്നാല്‍ അവന്മാര്‍ കളിയാക്കും , ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഹിന്ദി കണ്ടെന്നു പറഞാല്‍ ഒരു വെയിട്ടല്ലേ, . അവസാനം അവരെലാം ഹിന്ദി കാണാന്‍ പോയി . എത്ര കപടമായ ആസ്വാദനത്തിന്റെ മുഖമാണ് അവിടെ വെളിപ്പെട്ടത്, ഒന്നും മനസ്സില്‍ ആയില്ലെങ്കിലും വെയിറ്റ് കളയാതിരിക്കാന്‍ ഹിന്ദി ചിത്രം കാണുന്ന ഒരു കൂട്ടം യുവാക്കള്‍ . തന്നെ തന്നെ വില കുറച്ചു കാണുന്ന മലയാളിയുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ ആ യുവ സംഘത്തോട് സഹതാപം തോന്നി. മറ്റു ഭാഷകളില്‍ ഒരു ആഴ്ച പോലും തികച്ചു ഓടാത്ത ചിത്രങ്ങള്‍ക്ക് സൂപ്പര്‍ ഹിറ്റ് പരിവേഷം ചാര്തിക്കൊടുക്കുന്നതില്‍ ഈ കപട അസ്സ്വാ ദാനമാണ് പ്രധാന പങ്കു വഹിക്കുന്നത്. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ നിയന്ത്രനഗല്‍ആവശ്യമാണ്. കപട ആസ്വാദനത്തിന്റെ ഒരു കഥ തന്നെ ഉണ്ട്, ഒരു മലയാളിയും , ഒരു തമിഴനും ഒരു തെലുങ്ങനും കൂടി മൂന്നു ഭക്ഷയിലെയും മികച്ച ഓരോ ചിത്രങ്ങള്‍ കാണാന്‍ പോയി . തെലുങ്ക് ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും സന്തോഷമായി, തെലുങ്ങനു വളരെ സന്തോഷം, . തമിള്‍ ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും പിന്നെയും സന്തോഷം , തമിഷന് വളരെ സന്തോഷം, അവസാനം മലയാള ചിത്രം കണ്ടു , തമിഷനും തെലുങ്കനും സന്തോഷം മലയാളിക്ക് വലിയ നിരാശയും ദുഖവും , അയ്യോ എന്താ കാര്യം , ചോദിച്ചപ്പോള്‍ മലയാളി പറഞ്ഞു പടം നല്ലത് തന്നെ പക്ഷെ അതിനെ ക്കുറിച്ച് എന്ത് കുറ്റം പറയും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അതാണ് വിഷമം, ഇതാണ് മലയാളിയുടെ കപട അസ്സ്വധന രീതിക്ക് ഉദാഹരണം. എന്നാല്‍ എല്ലാ യുവാക്കളും അങ്ങനെ അല്ല സിനിമയെ ഗൌരവമായി സംമീപിക്കുന്ന യുവാക്കളാണ് അധികം പേരും അവര്‍ ക്ഷമിക്കുക . അതിനാല്‍ നല്ല സിനിമയെ കുറ്റം പറയാന്‍ വഴികള്‍ ആലോചിക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവട്ടെ, . എന്തിനു ഇങ്ങനെ എഴുതി കൂട്ടുന്നു എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രത്തില്‍ സ്രീനിവാസ്സന്‍ പ്രസ്സങ്ങിച്ചു നില്‍ക്കുമ്പോള്‍ അര്രും കേള്‍ക്കാനില്ല എന്ന് കളിയാക്ക്ന്ന മോഹന്‍ ലാലിനോട് പറയുന്ന ദയലോഗ് -- സമൂഹത്തോട് എനിക്ക് പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ വിളിച്ചു പറയുന്നു, അത് ആരും കേള്‍ക്കണം എന്നില്ല , എന്നാലും ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ അത്രയുമായി..............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...