2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

തനിയാവര്‍ത്തനം ...................

ദുരന്തങ്ങള്‍ തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഓരോ വ്യക്തികളും അതിനു കാരണക്കാര്‍ തന്നെയാണ്. കരിക്കകം സ്കൂള്‍ വന്‍ അപകടം നടന്നപ്പോള്‍ , ഇനി ഒരിക്കലും അത്തരം ദുരന്തം ഉണ്ടാകരുതേ എന്നാ പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിയ കവിതയാണ് തനിയാവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ ചാന്നാങ്കര സ്കൂള്‍ ബസ്‌ അപകടം നടക്കുമ്പോള്‍ വീണ്ടും ആ കവിത സമര്‍പ്പിക്കുകയാണ്, അപ്പോഴും ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു ഇനിയും ഇതുപോലൊരു ദുരന്തം ഉണ്ടാകരുതേ..........

ദുരന്തം
ഞെട്ടല്‍
വാദ പ്രതിവാദങ്ങള്‍
ചാനല്‍ ചര്‍ച്ചകള്‍
ജാഥകള്‍ , റാലികള്‍
കവല പ്രസംഗങ്ങള്‍
പിന്നെ എല്ലാം പഴയ പടി ............
വീണ്ടും ദുരന്തം
മറ്റൊരു തനിയാവര്‍ത്തനം .

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഇനിയും ...................

അകലെയൊരു പക്ഷിയുടെ പാട്ടൊന്നു കേള്‍ക്കവേ
അരികിലായ് ചെമ്പകം പൂവിട്ടു നില്‍ക്കവേ
ഒരു കുളിര്‍ തെന്നെലെന്‍ മേനിയെ തഴുകവേ
ഒരു മാരിവില്ലിന്‍ നിറച്ചാര്‍ത്ത് കാണ്കവേ

രാത്രിമഴ ഓര്‍മ്മതന്‍ മാറാല നീക്കവേ
നിലാവിന്റെ നാട്ടിലൊരു കുടമുല്ല പൂക്കവേ
സ്നേഹമായ് എന്നുമെന്‍ അരികില്‍ നീ നില്‍ക്കവേ
ഒരു സാന്ത്വനത്തില്‍ എന്‍ ഹൃദയം നിറയവേ
ഇനിയും എഴുതാതിരിക്കുവതെങ്ങിനെ ഞാന്‍............

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

നന്ദി.... ഒരായിരം നന്ദി ..............

നന്ദി.... ഒരായിരം നന്ദി....., ഈ വാക്കുകള്‍ ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല, മറിച്ച് ഹൃദയത്തില്‍ നിന്നുള്ള സ്നേഹാക്ഷരങ്ങള്‍ തന്നെയാണ്. സ്നേഹഗീതം സ്നേഹ നിറവിന്റെ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കുറഞ്ഞ കാലയളവില്‍ ആരോഗ്യകരമായ ചര്‍ച്ചകളിലൂടെ, സ്നേഹം പങ്കു വൈക്കലുകളിലൂടെ , ചില്ലറ പിണക്കങ്ങളിലൂടെ അതിലേറെ ഇണക്കങ്ങളിലൂടെ സ്നേഹഗീതത്തിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരായിരം നന്ദി.എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായത് ഒന്നേയുള്ളൂ, അത് സ്നേഹം തന്നെയാണ്. കാരണം സ്നേഹം ഉണ്ടെങ്കില്‍ എല്ലാമുണ്ട്, എന്നാല്‍ എല്ലാം ഉണ്ടെങ്കിലും സ്നേഹം ഇല്ലെങ്കില്‍ ഒന്നുമില്ല.ഒരിക്കലും ഉറവ വറ്റാത്ത സ്നേഹമാണ് ലോകത്തിന്റെ നില നില്പിന് ആധാരം. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവകള്‍ മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് ഒഴുകി പരക്കട്ടെ. നമുക്ക് സ്നേഹിക്കാം മതിയാവോളം. ഇടവേളകള്‍ ഇല്ലാതെ എഴുതിയത് കൊണ്ടാവാം ചെറിയൊരു ഇടവേള പോലും നിങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല . പക്ഷെ ഇപ്പോള്‍ അനിവാര്യമായ ഒരു ഇടവേള എടുക്കുകയാണ്. എന്റെ സൃഷ്ട്ടികള്‍ മഹത്തരമോ, ഉദാത്തമോ അല്ല എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട് തന്നെ എഴുതുമ്പോഴും നിങ്ങളുടെ പ്രോത്സാഹനമാണ് മുന്നോട്ടു പോകാന്‍ പ്രേരണ നല്‍കിയത്. ഇപ്പോഴും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും കൂടെയുള്ളപ്പോള്‍ എത്രനാള്‍ മാറിനില്‍ക്കാന്‍ കഴിയും എന്ന് അറിയില്ല, ചിലപ്പോള്‍ നാളെത്തന്നെ മടങ്ങി വന്നലുമായി . എങ്കിലും ജീവിതത്തിന്റെ അനിശ്ചിതത്വം ആശയപരമായ ചിന്തകള്‍ക്ക് വിലങ്ങു തീര്‍ക്കുമ്പോള്‍ അത് അന്ഗീകരിക്കാതെ തരമില്ലല്ലോ. പക്ഷെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുകയാണ് ,എത്രയും വേഗം ഞാന്‍ മടങ്ങി വരും............... നന്ദി......... ഒരായിരം നന്ദി............

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി. തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കയിപ്പു ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ ഇന്ന് എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക. തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്. ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു. തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകള് അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...