2009, മാർച്ച് 5, വ്യാഴാഴ്ച
സാമ്പത്തിക മാന്ദ്യം - യാഥാര്‍ത്യവും പുകമരയും
ലോകം സമ്ബതിക പ്രതി സന്ധി നേരിടുകയാണ്. ആഗോള വല്ക്കരനതിന്റെയും മറ്റും ഫലമായി ഈ സാമ്ബ്ബതിക പ്രതിസന്ധി എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇന്ത്യയെ പോലെ കരുത്തുറ്റ സമ്പത്ത് വ്യവസ്ഥയുള്ള ഒരു രാജ്യം പിടിച്ചു നില്ക്കുന്നു എങ്കിലും പ്രത്യാഘാതങ്ങള്‍ ഇവിടെയും കണ്ടു തുടങ്ങിയിട്ടുണ്ട്. ഐ ടി മേഘലയില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധാരാളം പിരിച്ചു വിടല്‍ ഭീഷണികള്‍ നേരിടുകയാണ്. ടെക്നോ പാര്‍ക്ക് ഉള്പ്പീടെ ഉള്ള ഐ. ടി. ആസ്ഥാനങ്ങളില്‍ നിന്നും ധാരാളം യുവാക്കളെ പിരിച്ചു വിടുകയോ അവരുടെ സംബലം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. മാന്ദ്യത്തെ അതി ജീവിക്കുവാനുള്ള വഴികള്‍ നല്ലത് തന്നെ. അത്തരം വഴികള്‍ ആലോചിക്കുമ്പോള്‍ തന്നെ അത് യുവാക്കളുടെ സംബലം വെട്ടിക്കുറച്ചു കൊണ്ടോ ,അവരെ പിരിച്ചു വിട്ടു കൊണ്ടോ ചൈയ്യേണ്ടാതല്ല . യുവാക്കളെ പിരിച്ചു വിടുന്ന കമ്പനികള്‍ ഒന്നു ആലോചിക്കണം നിങ്ങള്‍ക്ക് വേണ്ടി ഈ യുവാക്കള്‍ നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. സമ്ബതിക മാന്ദ്യവും ഉയര്ച്ചയുമൊക്കെ ഒരു സമ്പദ് വ്യവസ്ഥയില്‍ സാധാരണമാണ്. അത്തരം സാഹചര്യങ്ങളില്‍ യുവാക്കള്‍ക്ക് കുടുതല്‍ ആത്മ വിസ്വസ്സവും സംരക്ഷണവും നല്‍കേണ്ട കമ്പനികള്‍ ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പും കുടാതെ അവരെ പിരിച്ചു വിടുന്നത് കടുത്ത വന്ച്ചനയാണ്. തൊഴില്‍ സ്ഥാപനങ്ങളില്‍ പണി എടുക്കുന്ന യുവാക്കളുമായി പൊതുവായ ചര്‍ച്ചയില്‍ കുടി മാന്ദ്യം പരിഹരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും കുടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സജ്ജരാകുകയുമാണ് അധികൃതര്‍ ചെയ്യേണ്ടത്. അതുപോലെ ഇന്ത്യയുടെ പ്രതേകിച്ചു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഉള്ള ആയിരക്കണക്കിന് ആളുകള്‍ മടങ്ങി വരവിനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ക്കു സംരക്ഷണം നല്കുവാനും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാരാകെണ്ടാതാണ്. പ്രവാസി കാര്യ ക്ഷേമ വകുപ്പുമായി ചേര്‍ന്നു ക്ഷേമ പട്തതികള്‍ ആവിഷ്കരിക്കുകയും അവര്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ് . ഈ അവസ്ഥയെ കൂട്ടായ പ്രവര്തനതിളുടെ പ്രധിരോധിച്ചു കൊണ്ടു കൂടുതല്‍ കരുത്തുറ്റ ഒരു സമ്പത്ത് വ്യവസ്ഥക്ക് വേണ്ടി നമുക്കു പരിശ്രമിക്കാം. സമ്പത്ത് വ്യവസ്ഥകള്‍ മെച്ചപ്പെടുകയും ഇന്നത്തേതിലും മെച്ചപ്പെട്ട തോഴിലവസ്സരങ്ങളും വേതനവും നിങ്ങളെ തേടി എത്തുകയും ചെയ്യും. അപ്പോഴും ഓരോര്മപ്പെടുതലായി ഈ മാന്ദ്യവും അത് മൂലമുണ്ടായ പ്രത്യാഘാതങ്ങളും ഓര്‍മയില്‍ ഉണ്ടാവണം . ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ നമുക്കു ഒരുമിച്ചു പ്രവര്‍ത്തിക്കാം . ജയരാജ് മുരുക്കുംപുഴ -9349025945
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
♥ഹൃദയതർപ്പണം♥
♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്, എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...
-
ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും തമ്മില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടു എങ്കില...
-
ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സന...
-
കള്ള് ചെത്ത് വ്യവസായം നിരോധിക്കണം എന്നാ കോടതിയുടെ പരാമര്‍ശം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. തീര്‍ച്ചയായും കോടതിക്ക്...