2016, ഏപ്രിൽ 27, ബുധനാഴ്‌ച

💕ജയിംസ് ആന്‍ഡ് ആലീസ്💕 മെയ്‌ 5 മുതൽ !!!





💞പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയാണ് സുജിത് വാസുദേവ്. പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ദൃശ്യം, പാപനാശം, അനാര്‍ക്കലി തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.💞
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വേദിക നായികയായി എത്തുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയിംസും ആലീസും.  ആഡ് ഫിലിം മേക്കറാണ് ജയിംസ്. ആലീസാകട്ടെ ബാങ്കുദ്യോഗസ്ഥ. ഒരു ന്യൂ ജന്‍ സ്വഭാവത്തിന്റെ ഉടമയാണ് ജയിംസ്. രൂപത്തിലും വേഷത്തിലുമെല്ലാം ഇതു പ്രകടവുമാണ്.
തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതത്തിനിടയില്‍ പരസ്പരം തിരിച്ചറിയാതെ പോകുന്ന, ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രം സംഭവിക്കുന്ന നിസാര പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍.. ഇതെല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, ഉമാ നായര്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
സുജിത് വാസുദേവിന്റേതാണ് കഥ. ഛായാഗ്രഹണവും ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഡോ. എസ്. ജനാര്‍ദ്ദനനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്ത്തിയായി !!!!.
💖❤💖💛💖💚💖💙💖

പ്രകൃതിയുടെ നന്മകൾ !!!!


ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശമറ്റ ജീവജാലങ്ങളുമായി  ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന്  പ്രോഫെസ്സർ ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്നു, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും , തെച്ചിയുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ സൌന്ദ്വാര്യം ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , ഇനിയും വൈകിക്കൂടാ, പ്രകൃതിയുടെ സ്വാഭാവിക താളം വീണ്ടെടുക്കാൻ നമുക്ക് ഓരോരുത്തര്ക്കും  നമ്മളാൽ കഴിയുന്നത്‌ പോലെ ചെയ്യാം !
പ്രാർത്ഥനയോടെ

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

നഷ്ട്ട സൗഭാഗ്യം.........






ആഗോള താപനത്തിന്റെ ഫലമായി ഭൂമിയുടെ ചൂട് വര്‍ധിക്കുന്നു എന്ന് മുറവിളി കൂട്ടുമ്പോഴും , താപനത്തിന് കാരണക്കാരായത്‌ നമ്മള്‍ ഓരോരുത്തരും തന്നെ യാണെന്ന് നാം മറന്നു പോകുന്നു. പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളെയും വേണ്ടതിലേറെ ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് ആഗോളതാപനം. ഒരു ജനതയെ സംബന്ധിച്ച് വികസനം ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഒരു മരം മുറിച്ചു മാറ്റുമ്പോള്‍ , സുരക്ഷിതമായി വളരാന്‍ കഴിയുന്നിടങ്ങളില്‍ ഒന്നോ രണ്ടോ തൈ ചെടികള്‍ വച്ച് പിടിപ്പിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല, . ഇന്ന് ഭൂമിയാകെ വരണ്ടുണങ്ങി, പുഴകളും നദികളുമൊക്കെ വറ്റി , കുറ്റിയറ്റ നെല്പാടങ്ങളും വംശം അറ്റ ജീവജാലങ്ങലുമായി ഭൂമി തേങ്ങുകയാണ് , ഞാന്‍ പഠിക്കുന്ന സമയം ബോട്ടണി ക്ലാസ്സില്‍ തുമ്പച്ചെടി കണ്ടിട്ടില്ലാത്തവര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു മൂന്നു പേര്‍ എഴുന്നേറ്റു നിന്ന്, അത് കണ്ടു എനിക്ക് അത്ഭുതമായിരുന്നു, തുമ്പച്ചെടി കണ്ടിട്ടില്ല എന്ന് ഇവര്‍ കള്ളം പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി കാരണം എന്റെ ഗ്രാമത്തില്‍ അന്നൊക്കെ നിറയെ തുമ്പയും , കാക്കപ്പൂവും ,തെച്ചിയും ഒക്കെ  ഉണ്ടായിരുന്നു, പക്ഷെ ഇന്ന് ഞാന്‍ പോലും എന്റെ ഗ്രാമത്തില്‍ ഒരു തുംബചെടിയെ തേടി അലയേണ്ടി വരുന്നു, ഒരു കാക്ക പൂവിന്റെ  സൌന്ദര്യം  ഓർമ്മകളിൽ  മാത്രമാകുന്നു . എന്താണ് സംഭവിക്കുന്നത്‌ നഷ്ട്ടമാകുന്ന നന്മകള്‍ കണ്ടു വേദനയോടെ വിലപിച്ചു പോകുന്നു, . നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് എന്നോ പടിയിറങ്ങിപ്പോയ ഒത്തിരി നന്മകളും, സ്നേഹവുമൊക്കെ പോലെ , പ്രകൃതിയെയും നമ്മള്‍ അവഗണിക്കുന്നു. എന്നാലും എവിടെയൊക്കെയോ ഉയര്‍ന്നു കേള്‍ക്കുന്ന ചില വേറിട്ട ശബ്ദങ്ങളും , കടുത്ത ചൂടിലും പിടിച്ചു നില്‍ക്കുന്ന ചില പച്ചതുരുതുകളുടെ ശീതളിമയും നമുക്ക് പ്രതീക്ഷ നല്‍കുന്നു.... , നഷ്ട്ടസൌഭാഗ്യം എന്നാ എന്റെ കവിത പ്രക്രിതിസ്നേഹികൾക്കായി സമര്‍പ്പിക്കുന്നു.

പച്ചില  ചാര്‍ത്തു പുതച്ചു നില്‍ക്കും
മലയാള നാടിതിന്നോർമ്മ മാത്രം
വ്യർത്ഥമാം   ജീവിത യാത്രയിങ്കല്‍
വെട്ടി തെളിക്കുന്നു വനങ്ങളെല്ലാം
തേനൂറും മാങ്കനി നല്കിയോരെന്‍
തൈ മാവിന്‍ ചുവടും മുറിച്ചു നിങ്ങള്‍
മാവിന്റെ തുഞ്ചത്ത് രാ പാർതിരുന്നൊരാ
പറവതന്‍ ദുഖമിതാരറിയാൻ
കുളിര്‍ കാറ്റില്‍ ഇളകുന്ന പാടങ്ങളില്ലിവിടെ
മധുര ഗാനം പൊഴിക്കും കുയിലുകളും
ഒരു കുഞ്ഞു തെന്നല്‍ ഒന്നെകീടുവാൻ
കൊടും വേനലില്‍ തണല്‍ തൊട്ടിലാകാന്‍
ഇനിയില്ല ഒരു വൃക്ഷ ചുവടു പോലും
ഒരു കുഞ്ഞു പൂവിന്റെ ഗന്ധം പടര്‍ത്താന്‍
ശേഷിപ്പതില്ല ഒരു വല്ലി പോലും
ആദി കവി വാക്യം ഒരുമിച്ചു പാടാം
അരുതരുതു കാട്ടാളാ നിന്‍ ക്രുര വൃത്തി
ശന്തയാം പ്രകൃതിയെ ദ്രോഹിചീടുകിൽ
സംഹാര രുദ്രയാം അവള്‍ ഒരു നാള്‍
അവള്‍ തന്‍ താണ്ഡവ നടനത്തില്‍
ക്ഷണ ഭംഗുരംമാനുഷര്‍ തന്‍ ജീവിതം
ഹാ കഷ്ട്ടം വിലപിക്കുമ്പോഴും
നഷ്ട്ട സൌഭാഗ്യ സ്വപ്‌നങ്ങള്‍ തന്‍ -
വേദന കണ്ണുനീര്‍ മുത്തായി പതിക്കുന്നു ഭൂമിയില്‍..............

2016, ഏപ്രിൽ 20, ബുധനാഴ്‌ച

💕ജയിംസ് ആന്‍ഡ് ആലീസ്💕





💞പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയാണ് സുജിത് വാസുദേവ്. പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ദൃശ്യം, പാപനാശം, അനാര്‍ക്കലി തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.💞
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വേദിക നായികയായി എത്തുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയിംസും ആലീസും.  ആഡ് ഫിലിം മേക്കറാണ് ജയിംസ്. ആലീസാകട്ടെ ബാങ്കുദ്യോഗസ്ഥ. ഒരു ന്യൂ ജന്‍ സ്വഭാവത്തിന്റെ ഉടമയാണ് ജയിംസ്. രൂപത്തിലും വേഷത്തിലുമെല്ലാം ഇതു പ്രകടവുമാണ്.
തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതത്തിനിടയില്‍ പരസ്പരം തിരിച്ചറിയാതെ പോകുന്ന, ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രം സംഭവിക്കുന്ന നിസാര പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍.. ഇതെല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, ഉമാ നായര്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
സുജിത് വാസുദേവിന്റേതാണ് കഥ. ഛായാഗ്രഹണവും ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഡോ. എസ്. ജനാര്‍ദ്ദനനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്നു.
💖❤💖💛💖💚💖💙💖

2016, ഏപ്രിൽ 17, ഞായറാഴ്‌ച

മെസ്സി@500 !!!!




മെസ്സിയുടെ കരിയറിലെ 500 ഗോളുകൾ !!!!

LIONEL MESSI’S 500 GOALS, SEASON BY SEASON

2004/05: 1 Goal with Barça/ 0 Goals with Argentina/ 1 Goal

2005/06: 8 Goals with Barça/ 2 Goals con Argentina/ 10 Goals

2006/07: 17 Goals with Barça/ 4 Goals with Argentina/ 21 Goals

2007/08: 16 Goals with Barça/ 3 Goals with Argentina/ 19 Goals

2008/09: 38 Goals with Barça/ 3 Goals with Argentina/ 41 Goals

2009/10: 47 Goals with Barça/ 1 Goal with Argentina/ 48 Goals

2010/11: 53 Goals with Barça/ 4 Goals with Argentina/ 57 Goals

2011/12: 73 Goals with Barça/ 9 Goals with Argentina/ 82 Goals

2012/13: 60 Goals with Barça/ 9 Goals with Argentina/ 69 Goals

2013/14: 41 Goals with Barça/ 7 Goals with Argentina/ 48 Goals

2014/15: 58 Goals with Barça/ 4 Goals with Argentina/ 62 Goals

2015/16: 38 Goals with Barça/ 4 Goals with Argentina/ 42 Goals

TOTAL: 450 GOALS WITH BARÇA/ 50 GOALS WITH ARGENTINA/ 500 GOALS

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

എന്റെ ഗ്രാമം!!!!



 ദേവ ചൈതന്യം തുടിക്കുന്ന കാവും

ഓശാന പാടുന്ന പള്ളി മുറ്റങ്ങളും

തേനൂറും ഒപ്പന പാട്ടിന്റെ താളവും

ദീപങ്ങള്‍ തെളിയുന്ന കാര്‍ത്തിക രാത്രിയും 

തിരുവാതിരക്കളി താള മേളങ്ങളും

തെയ്യം, തിറ, തുള്ളല്‍ , കഥകളി വേഷവും

ശംഖും  , ഇടയ്ക്കയും , സോപാന ഗാനവും,

അരയാലിലകളെ തഴുകുന്ന കാറ്റും 

മുറ തെറ്റാതെത്തുന്നവര്‍ഷ മേഘങ്ങളും

കണിക്കൊന്ന പൂവിന്റെ വര്‍ണവും കാന്തിയും

വിഷുപ്പക്ഷി തന്‍ കൂജനങ്ങളും 

തെങ്ങും , കവുങ്ങും നിറഞ്ഞ പറമ്പും

തൂക്കണാം കുരുവി തന്‍ കൂടും

പനം തത്ത മൂളുന്ന പാട്ടും 

തേക്ക് പാട്ടിന്റെ ഈരടികള്‍ -

ഒഴുകിയെത്തുന്ന വയലേലകളും

നിറഞ്ഞൊഴുകും പുഴയും

അതിലിളകിയാടുന്ന കളിവഞ്ചിയും

കൂടിയാട്ടത്തിന്റെ നിറപ്പകിട്ടും

മലയാളി മംഗ തന്‍ ശാലീന ഭാവങ്ങളും

ഒന്ന് ചേരുമീ ഗ്രാമ ഭൂവിലെന്‍ ജീവിതം ധന്യം

എന്റെ ഗ്രാമമേ നീയെന്റെ സ്വന്തം......

2016, ഏപ്രിൽ 12, ചൊവ്വാഴ്ച

കണിക്കൊന്നകള്‍ പൂവിടും കാലം .............





ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണി ഒരുക്കുന്നതിനായി  കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെ വിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കളുമായി അടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

പറയാതെ വയ്യ !!!!



ഒരു സന്യാസി , സദാ സമയവും ഈശ്വരനെ ഭജിച്ചു കൊണ്ടിരിക്കും. വഴിപോക്കർ നല്കുന്ന ഭക്ഷണം കഴിച്ചു സമയാസമയങ്ങളിൽ വിശപ്പടക്കും. വളരെ സുഖമായ ജീവിതം. അങ്ങനെയിരിക്കെ  ഒരു ദിവസ്സം വഴിപോക്കർ ആരും ഭക്ഷണം നല്കിയില്ല. സന്യാസിക്കു വിശന്നിട്ടു വയ്യ.  വിശപ്പ്‌ സഹിക്ക വയ്യാതെ സന്ന്യാസി ഈശ്വരനെ പഴി പറഞ്ഞു കൊണ്ടിരുന്നു. സദാസമയവും ഈശ്വര നാമം ജപിക്കുന്ന എനിക്ക് വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം തരാൻ സാധിക്കാത്ത ഈശ്വരനെ  ഭജിച്ചിട്ടു എന്ത് കാര്യം . പെട്ടെന്ന് സന്യാസി ഒരു അശരീരി  കേട്ടു. എന്തിനാണ് നീ ഈശ്വരനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, നിനക്ക് ഈശ്വരൻ നല്ല ആരോഗ്യവും ബുദ്ധിയും ചിന്ത ശേഷിയും നല്കിയിട്ടുണ്ട് . അത് പ്രയോജനപ്പെടുത്തി നിനക്ക് നിന്റെ വിശപ്പടക്കാനുള്ള  ഭക്ഷണം കണ്ടെതാവുന്നതെ  ഉള്ളു. ഈശ്വരനെ ഭജിക്കുന്നത് നല്ലത് തന്നെ . പക്ഷെ ഈശ്വരൻ നല്കിയിരിക്കുന്ന കഴിവുകളും അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം കടമകൾ ശരിയാം വണ്ണം നിർവഹിക്കുന്നതാണ്‌ ശരിയായ ഈശ്വര വിശ്വാസം. പലപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ  ഈശ്വരനെ കുറ്റപ്പെടുത്താനും ഈശ്വരന്റെ നിലനില്പ്പിനെ ചോദ്യം ചെയ്യാനുമാണ് പലരും തിടുക്കം കാട്ടുന്നത്. മറിച്ച് ഈശ്വരൻ മനുഷ്യന് മാത്രം നല്കിയിരിക്കുന്ന വിശേഷ  ബുദ്ധിയും വിവേചന ശേഷിയും ഉപയോഗപ്പെടുത്തി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ആണ് ചെയ്യേണ്ടത്. കൊല്ലം പരവൂരിൽ ഉണ്ടായ വെടിക്കെട്ട്‌ ദുരന്തത്തിൽ  വ്യക്തിപരമായി നേരിട്ടും അല്ലാതെയും അറിയാവുന്ന കുറേപേർ അപകടപെട്ടിട്ടുണ്ട് . വളരെയേറെ വിഷമകരമായ സാഹചര്യം തന്നെയാണ്. തീര്ച്ചയായും വ്യക്തിക്കും സമൂഹത്തിനും ദോഷം ഉണ്ടാകാത്ത ആചാരങ്ങൾ അതിന്റെ തനിമയിൽ നിലനില്ക്കുന്നത് കൊണ്ട്ട്  ദോഷം പറയാനില്ല. എന്നാൽ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്‌ തുടങ്ങി മനുഷ്യര്ക്കും മൃഗങ്ങള്ക്കും ദോഷകരമായിട്ടുള്ള ആചാരങ്ങൾക്ക് നിയന്ത്രണം കൂടിയേ തീരു. മറ്റു ജീവജാലങ്ങൾക്ക് ഇല്ലാത്ത ബുദ്ധിയും ചിന്താശേഷിയും ഒക്കെ മനുഷ്യന് മാത്രം കൈമുതൽ ആയതു കൊണ്ടാവണം ഈശ്വരനെ പോലെ ഒരു ശക്തിയിൽ അവൻ വിശ്വസിക്കുന്നത്. അത്തരത്തിലുള്ള വിശ്വസ്സങ്ങൾക്ക് ഒപ്പം തന്നെ സ്വന്തം ബുദ്ധിയും വിവേചന ശേഷിയും ശരിയാം വണ്ണം പ്രയോജനപ്പെടുത്താനും മനുഷ്യന് സാധിക്കണം. വാഹനാപകടം , മദ്യദുരന്തം , എന്ന് വേണ്ട പ്രകൃതി ദുരന്തങ്ങൾ പോലും മാനുഷികമായ പ്രവർത്തനങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നതു. അണുശക്തി കണ്ടെത്താനും ഉപയോഗപ്പെടുത്താനും ഉള്ള കഴിവ് ഈശ്വരൻ മനുഷ്യർക്ക്‌ നല്കിയിട്ടുണ്ട് എന്നാൽ അതോടൊപ്പം തന്നെ ആ അണുശക്തി നന്മക്കു വേണ്ടി അല്ലെങ്കിൽ തിന്മക്കു വേണ്ടി  ഉപയോഗപ്പെടുതാണോ എന്ന് വിവേചിച്ചു തീരുമാനിക്കുവാനുള്ള ബുദ്ധിയും ഈശ്വരൻ മനുഷ്യന് നല്കിയിട്ടുണ്ട്. അതുകൊണ്ട് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഈശ്വരന്റെ നിലനില്പ്പ് ചോദ്യം ചെയ്യപ്പെടുന്നതിന്  പകരം ഈശ്വരൻ നല്കിരിക്കുന്ന കഴിവുകൾ ശരിയാം വണ്ണം പ്രയോജനപ്പെടുത്തി ദുരന്തങ്ങൾ ഒഴിവാക്കുകയും അതിജീവികകുയുമാണ് വേണ്ടത്. ഒരിക്കൽ വേനലിൽ നടന്നു തളര്ന്നു ഒരാൾ തെങ്ങിൻ തോപ്പിൽ എത്തി. ഒരു തെങ്ങിന്റെ ചുവടിൽ കിടന്നു വിശ്രമിച്ചു . പെട്ടെന്ന് അയാളുടെ തലയിൽ ഒരു ഉണക്ക തേങ്ങ വീണു , ചാടി എണീറ്റ അയാൾ ഈശ്വരനെ കുറ്റപ്പെടുത്തി , നടന്നു തളര്ന്ന ഞാൻ വന്നു കിടന്ന സമയം നോക്കി തന്നെ നീ തേങ്ങ എന്റെ തലയിലേക്കിട്ടു. എന്തൊരു ദുഷ്ട്ടനാണ് നീ.. സ്വാഭാവികമായും ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും നമ്മൾ എല്ലാം ഇത്തരത്തിൽ തന്നെയാണ് ഈശ്വരനെ കുറ്റം പറയുന്നത്. പക്ഷെ ഒരു കാര്യം ഉണ്ട്. ന്യുട്ടന്റെ സിദ്ധാന്തം അറിയില്ല എങ്കിലും കിടക്കുന്നതിനു മുൻപ് തെങ്ങിന്റെ മുകളിലേക്ക് നോക്കി വീഴാൻ പാകമായ തേങ്ങ ഉണ്ടോ എന്ന് അറിയുന്നതിന് ഈശ്വരൻ നല്കിരിക്കുന്ന ബുദ്ധിശക്തി, ചിന്താശേഷി , വിവേചന ശേഷി എന്നിവ തന്നെ ധാരളമല്ലേ !!!!!

2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

ലോകാരോഗ്യ ദിനം ഏപ്രില്‍ 7


                 



ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. 1948ല്‍ നടന്ന ആദ്യത്തെ ലോകാരോഗ്യ സമ്മേളനത്തില്‍ വച്ചാണ് ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റ വിഷയം:' ,"പ്രമേഹത്തെ എങ്ങനെ തോൽപ്പിക്കാം" എന്നതാണ് !!!!

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം !!!!






ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു
ഓട്ടിസം ഒരു രോഗമല്ല; മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്. സാമൂഹീകരണ പ്രക്രിയയിലും ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. ഈ മേഖലകളിലെല്ലാം പ്രകടമായ പിന്നോക്കാവസ്ഥ ഓട്ടിസം ബാധിച്ചവരെ ജീവിതത്തിന്റെ പൊതുമണ്ഡലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമാകും. അടുത്ത ബന്ധുക്കളുമായിപ്പോലും സൌഹൃദമോ ആശയവിനിമയമോ സാധിക്കാന്‍ കഴിയാതെ തികച്ചും ഒറ്റപ്പെട്ട് സദാസമയവും ദിവാസ്വപ്നത്തിലെന്നപോലെ കഴിയുന്ന അവസ്ഥ, ഓട്ടിസം ബാധിച്ച കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹീകരണവും ദുഷ്കരവും പ്രയാസകരവുമാക്കും.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഏതാണ്ട് രണ്ട് വയസ്സാകുമ്പോഴേക്കും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും. വസ്തുക്കളെ അല്ലെങ്കില്‍ ആളുകളെ കൈചൂണ്ടി കാണിക്കാനോ പേരുപറഞ്ഞ് തിരിച്ചറിയാനോ കഴിയാതിരിക്കുക, പേരുവിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക, ഒരേ പ്രവര്‍ത്തിതന്നെ അര്‍ഥരഹിതമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുക, ഏതെങ്കിലും ഒരു വസ്തുവിനോട് അമിതമായി അടുപ്പം കാണിക്കുക, ഒരേ പ്രവൃത്തിയില്‍ തന്നെ മണിക്കൂറുകളോളം മുഴുകിയിരിക്കുക തുടങ്ങിയവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. മുതിര്‍ന്നുവരുമ്പോള്‍ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ തീരെ തയ്യാറാകാതിരിക്കുക, ചര്‍ച്ചകളില്‍ പങ്കുകൊള്ളാന്‍ താല്‍പര്യമില്ലായ്മ, ഭാവനാശേഷി ഒട്ടുമേ പ്രയോഗിക്കാത്ത അവസ്ഥ, ചില ശീലങ്ങളോട് മാനസികമായി ഒട്ടിപ്പോവുക, നിര്‍ബന്ധബുദ്ധി, ഒട്ടും അയവില്ലാത്ത വ്യക്തിത്വം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ പ്രകടമാകും. ബുദ്ധിപരമായ പിന്നോക്കാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ, പിരുപിരുപ്പ് ഒന്നും ചെയ്യാതിരിക്കുക, ദുര്‍വാശി, അസ്വാഭാവികമായ ചില ആഹാരശീലങ്ങള്‍, ചലനപരമായ പ്രയാസങ്ങള്‍ എന്നിവയില്‍ ചിലത് അനുബന്ധ പ്രശ്നങ്ങളായി ഓട്ടിസം ബാധിച്ചവരില്‍ കണ്ടേക്കാം.

ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു. ജനിതകമായ ചില സവിശേഷതകള്‍, മസ്തിഷ്കത്തിന്റെ ഘടനാപരമായ ചില തകരാറുകള്‍, ഘനലോഹങ്ങളുടെയും ചിലതരം കീടനാശിനികളുടെയും മനുഷ്യശരീരത്തിലെ സാന്നിധ്യം തുടങ്ങിയവ മസ്തിഷ്കത്തില്‍ ഓട്ടിസത്തിന് കാരണമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ട്. ശരീരത്തില്‍ രസം എന്ന ലോഹത്തിന്റെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങളുമായി വലിയ സാമ്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മരുന്നുനല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാല്‍ സൌഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നു മേഖലകളില്‍ പരിശീലനം നല്‍കുകയാണ് ഓട്ടിസത്തിന്റെ പ്രധാന ചികിത്സ.

കുട്ടി കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങളെന്നനിലയ്ക്ക് വീട്ടിലും വിദ്യാലയത്തിലും വേണം ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍. അതുകൊണ്ടുതന്നെ നല്ല മാറ്റങ്ങള്‍ കുട്ടിയില്‍ ഉണ്ടാക്കുന്നതില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് വളരെ വലുതാണ്. പൊതുവിദ്യാലയങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം ചേര്‍ന്നുള്ള വിദ്യാഭ്യാസമാണ് ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ഗുണംചെയ്യുക. തികച്ചും ഉള്‍വലിയുന്ന സ്വഭാവക്കാരായതിനാല്‍ സാധാരണ ക്ളാസ്മുറിയില്‍ തുടക്കത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. എന്നാല്‍, മറ്റു കുട്ടികളുമായി ഇടപെടുന്നതിലൂടെ ഇവരുടെ സാമൂഹീകരണവും ആശയവിനിമയശേഷിയും വളരെവേഗം മെച്ചപ്പെടും. സാധാരണകുട്ടികളെപ്പോലെ ഭാരിച്ച പഠന ഉദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. പഠനവേഗവും പഠനനേട്ടങ്ങളും ആരംഭത്തില്‍ കുറവായിരിക്കാം. പഠനപ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ആസൂത്രണംചെയ്ത് ഇവര്‍ക്ക് പ്രത്യേകമായി നല്‍കണം. രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഇവര്‍ക്ക് ആവശ്യമാണ്. മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പൂര്‍ണമായ ഉള്‍വലിയലിലേക്കായിരിക്കും ഇത്തരം കുട്ടികളെ നയിക്കുക. ക്ളാസില്‍, സംഘപഠനത്തിന് പൊതുവെ ഇവര്‍ ഇണങ്ങണമെന്നില്ല. ഇവരുടെ സാമൂഹീകരണം, ആശയവിനിമയ ശേഷിവികസനം, പെരുമാറ്റനവീകരണം എന്നിവയ്ക്കാണ് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടര്‍പഠനം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്. ഇത്തരം കഴിവുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവ വളര്‍ത്താന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണം.
ഓട്ടിസം ഒരു മാനസിക പ്രശ്നമായി അംഗീകരിച്ച് അതുള്ളവരെ പി ഡബ്ള്യു ഡി ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടിസക്കാരായ കുട്ടികളുടെ വിദ്യാലയപ്രവേശനത്തിന് നിയമപരമായ പിന്തുണയുണ്ട്. വിവിധതരം അലവന്‍സുകളും സ്കോളര്‍ഷിപ്പുകളും പൊതുവിദ്യാലയങ്ങളിലും അംഗീകൃത സ്കൂളുകളിലും പഠിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനും ഓട്ടിസം ബാധിച്ചകുട്ടികള്‍ക്ക് അര്‍ഹതയുണ്ട്

എൽ ക്ലാസ്സിക്കോ !!!!




ബാർസിലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്ന എൽ ക്ലാസ്സിക്കോ ഇന്ന് രാത്രി 12 മണിക്ക് !!!!
മെസ്സിയുടെ 500 ആം ഗോളിനായി ലോകം കാത്തിരിക്കുന്നു !!!!
ലൈവ് - സോണി സിക്സ് 

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...