2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

ഹേ ഐശ്ശര്യ , ഇറ്റ്സ് നോട് ജസ്റ്റ് അനോതെര്‍ ഫിലിം

രാജ്യത്തിന്റെ യെശ്ശസ്സു വാനോളം ഉയര്‍ത്തിയ റഹ്മാനും രസ്സുളിനും ഒരായിരം അഭിനന്ദനങള്‍. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും തങ്ങളില്‍ വന്നു ചേര്ന്ന കര്‍മം ആത്മവിശ്വാസത്തോടെ പുര്നതയില്‍ എത്തിച്ത്തിനുള്ള അംഗീകാരമാണ് ഈ ഒസ്കാരുകള്‍ . എന്തിനേയും വിമര്‍ശിക്കാന്‍ സ്വാതന്ത്രിയം ഉള്ളപ്പോള്‍ തന്നെ നമ്മള്‍ വിമര്‍ശിക്കുന്ന സംഭവത്തില്‍ നന്മയുടെ, സ്നേഹത്തിന്റെ , പ്രതീക്ഷയുടെ , അന്ഗീകാരത്തിന്റെ ഒരംശം ഉണ്ടെങ്കില്‍ അത് വിളിച്ചു പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകണം. കുറെ നാളുകള്‍ക്കു മുന്പ് കാന്‍ ഫിലിം ഫെസ്ടിവേലിനു എത്തിയ ഐശ്ശ്വരിയ രായിയോടു ഒരു പത്ര പ്രവര്‍ത്തകന്‍ സ്ലം ഡോഗ് എന്ന ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ , വളരെ ഉധസീനതയില്‍ ഇറ്റ്സ് ജസ്റ്റ് അനോതെര്‍ ഫിലിം , ഇതു മറ്റേതൊരു ചിത്രവും പോലെ അല്ലാതെ ഇതു കൊണ്ടു യാതൊരു നേട്ടവും എല്ലാ എന്ന് പരിഹസ്സ പുര്‍വ്വം മറുപടി നല്കി. അത് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. കാരണം ആ ചിത്രം എങ്ങനെയോ ആയിക്കോട്ടെ പക്ഷെ ആ ചിത്രത്തിന് ഇന്ത്യക്കാര്‍ നല്കിയ സംഭാവനകലോ ആചിത്രം ഇന്ത്യക്കാര്‍ക്ക് നല്കുന്ന നേട്ടങ്ങളോ വിലയിരുത്താതെ വളരെ പരിഹസ്സ രുപേനയാണ് ഐശ്വരിയ പ്രതികരിച്ചത്. ഇന്നിപ്പോള്‍ ഐശ്വരിയ ഉള്പ്പെടെ ഉള്ള ഏതൊരു ഇന്ത്യക്കാരനും മറ്റേതൊരു ചിത്രത്തെയും പോലെ സ്ലാംടോങിനെ മാറ്റി നിര്‍ത്താന്‍ സാധിക്കുമോ. എന്റെ ലേഖനങ്ങള്‍ വായിക്കുന്ന ആയിരങ്ങള്‍ ഉണ്ട് . എന്നാല്‍ ഐശ്വര്യയെ പ്പോലെ ഉള്ള ഒരാളുടെ വാക്കുകള്‍ ശ്രദ്ധിക്കുന്ന കോടി ജനങ്ങളുണ്ട്‌ . അപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകുടി വിശാല മനസ്സില്‍ കാനെണ്ടിയിരുന്നില്ലേ . കൊട്ടാര കേട്ടിലോ , മനിമാളികയിലോ കഴിയുന്നത്‌ കൊണ്ടു മാത്രം ഒരാള്‍ ശ്രേഷ്ട്ടനാകുന്നില്ല , ചേരിയില്‍ കഴിയുന്നത്‌ കൊണ്ടു ഒരാള്‍ മോശ ക്കാരനും ആകുന്നില്ല. എല്ലാവരും രക്തവും, മാംസവും ചേര്ന്ന ശരീരതാലും അതിനുള്ളിലെ മനസ്സിനാലുമാണ് ശ്രിസ്ട്ടിക്കപെട്ടിരിക്കുന്നത്. സ്നേഹം, നന്മ , കാരുണ്യം , സഹാനുഭുതി, പ്രവര്‍ത്തികളിലെ നിര്‍മലത, വിശാലമായ കാഴ്ചപ്പാട് ഇവയൊക്കെ തന്നെയാണ് മനുഷ്യന്റെ ശ്രേഷ്ട്ടത നിര്‍ണയിക്കുന്നത്. അത് മനിമാളികയായാലും ചേരിയില്‍ ആയാലും . താനെഴുതുന്നത് യാഥാര്‍ഥ്യം ആവുക എന്നതാണ് ഏതൊരു എഴുത്തുകാരനെ സംബന്ധിച്ചും സംതൃപ്തി നല്കുന്നത് . ഞാനെഴുതിയ സ്ലാംടോഗ് മിളിനെര്‍ -കാഴ്ചയുടെ കാണാപ്പുറങ്ങള്‍ എന്ന ലേഖനം വായിച്ചു ധാരാളം പേര്‍ അഭിപ്രായം അറിയിച്ചിരുന്നു .ഇന്നിപ്പോള്‍ ഓസ്കാര്‍ പ്രഖാപനം കഴിഞ്ഞപ്പോള്‍ അതിലും ഏറെപ്പേര്‍ അഭിപ്രായങ്ങള്‍ അറിയിക്കുന്നു. സാഹിത്യ , സാംസ്‌കാരിക , സിനിമ , മാധ്യമ രംഗം ഉള്ളവരും എന്റെ സ്നേഹിതരും ഉള്പ്പെടെ ഉള്ള നിങ്ങളുടെ എല്ലാം അഭിപ്രായങ്ങള്‍ എന്റെ സത്യാസന്ധമായ എഴുത്തിനു കിട്ടിയ അന്ഗീകാരമായി കരുതുന്നു. ഇനിയും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും ഉണ്ടാകുമല്ലോ. റഹ്മാനും പൂക്കുട്ടിക്കും ഒരിക്കല്‍ കുടി ഹൃദയം നിറഞ്ഞ അഭിനന്ദനങള്‍ . ജയരാജ് മുരുക്കുംപുഴ - 9349025945

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

പ്രണയവര്‍ണങ്ങള്‍

കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന ,നിരനിരയായി നിറയെ പുത്ത് നില്ക്കുന്ന വാക മരങ്ങള്‍ നിറഞ്ഞ പാതയോരത്ത് അന്ന് ആദ്യമായി അവര്‍ കണ്ടുമുട്ടി. യാദ്രിചികമാണോ അതോ മനപൂര്‍വമാണോ എന്തായാലും പിന്നീടും പല തവണകള്‍ അവര്‍ തമ്മില്‍ കാണാനിടയായി . ആ കണ്ടുമുട്ടലുകള്‍ക്കിടയില്‍ എപ്പോഴോ അവന്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി, അവള്‍ അവനെയും. പിന്നീടെപ്പൊഴോ കണ്ടുമുട്ടിയപ്പോള്‍ , വാക മരത്തിലെ ചുവന്ന പൂക്കള്‍ മെല്ലെ താഴേക്ക്‌ അടര്‍ന്നു വീഴുന്നത് പോലെ അവന്റെ പ്രണയം അവളോട്‌ പറഞ്ഞു "എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. .അത് കേട്ട് അവളുടെ മുഖം വാകപൂവ് പോലെ ചുവന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു . എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തുണ്ടായ തിളക്കം അത് നാളിതുവരെ മറ്റൊരിടത്തും അവന്‍ കണ്ടിരുന്നില്ല. ഈ ലോകം തന്നെ തന്റെ കാല്‍ ചുവട്ടില്‍ എന്ന് അവന് തോന്നി. അവരുടെ സ്നേഹ പ്രകടനത്തില്‍ പങ്കു ചേര്‍ന്നത്‌ പോലെ വാകമരങ്ങള്‍ ചുവന്ന പൂക്കള്‍ പൊഴിച്ചു കൊണ്ടേയിരുന്നു. പിന്നെയും പല തവണകള്‍ അവര്‍ കണ്ടുമുട്ടി .അപ്പോഴെന്നോ ഒരിക്കല്‍ കൂടി അവന്‍ പറഞ്ഞു . എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. അത് കെട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി. എനിക്കും ഇഷ്ടമാണ് ചിരി നിര്‍ത്താതെ തന്നെ അവള്‍ പറഞ്ഞു. അവളുടെ സ്നേഹത്തിന്റെ ആഴം കുറഞ്ഞു വരന്നത് പോലെ അവന് തോന്നി . പിന്നെയും വാകമരങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. അപ്പോഴും അവരുടെ സമാഗമങ്ങള്‍ തുടര്‍ന്ന് കൊണ്ടേ യിരുന്നു. എങ്കിലും അവളുടെ സ്നേഹത്തിന്റെ മാറ്റ് ഒന്നു കൂടി അറിയണമെന്ന് അവന് തോന്നി . ഒരിക്കല്‍ കൂടി അവന്‍ അവളോട്‌ പറഞ്ഞു എന്ക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ്. പതിവുപോലെ അവള്‍ ചിരിക്കാന്‍ തുടങ്ങി , എനിക്കും എന്ന്ന ഒറ്റ വാക്കില്‍ ഉത്തരം ഒതുക്കുകയും ചെയ്തു. അവളുടെ സ്നേഹത്തെ ക്കുറിച്ചുള്ള അവന്റെ അശാന്കകള്‍ക്ക് ഒന്നു കൂടി കനം വച്ചു. എന്നായാലും അവളുടെ സ്നേഹം പൂര്‍ണമായി തനിക്ക് തിരികെ കിട്ടും എന്ന് അവന് ഉറപ്പുണ്ടായിരുന്നു. അങ്ങനെ കുളിര്‍മഞ്ഞും ഇളംവെയിലും പ്രണയം കൈ മാറുന്ന നിരനിരയായി നിറയെ പൂത്തുനില്‍ക്കുന്ന വാകമരങ്ങള്‍ നിറഞ്ഞ പാതയോരത്ത് ഒരിക്കല്‍ കൂടി അവര്‍ കണ്ടുമുട്ടി. അവളുടെ സ്നേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ എങ്ങനെ അവളെ അറിയിക്കും അവള്‍ തെറ്റി ധരിച്ചാലോ .അവളുടെ സ്നേഹം പൂര്‍ണമായി തിരികെ കിട്ടുമെന്ന് അവന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു. വാകപൂക്കള്‍ നിറഞ്ഞ പാതയോരത്ത് നിന്നുകൊണ്ട്‌ അവന്‍ ഒരിക്കല്‍ കൂടി അവളോട്‌ പറഞ്ഞു എനിക്ക് നിന്നെ ഒരുപാടു ഇഷ്ട്ടമാണ്. അവളുടെ മറുപടി എന്താകും , അവന്റെ ഹൃദയതാളം വേഗത്തിലായി, ഇളം മഞ്ഞിലും അവന്‍ വിയര്‍ക്കാന്‍ തുടങ്ങി ,അവന്‍ കണ്ണുകള്‍ മെല്ലെ അടച്ചു അവളുടെ മറുപടിക്കായി കാതോര്‍ത്തു. പെട്ടെന്നാണ് അവളുടെ മറുപടി അവന്റെ കാതുകളില്‍ മുഴങ്ങിയത്. എനിക്കും നിന്നെ ഒരുപാടു ഇഷ്ടമാണ് ,പ്രണയത്തിന്റെ തീവ്രതകളെല്ലാം ആവാഹിച്ച മറുപടിയില്‍ അവളുടെ സ്നേഹത്തിന്റെ ആഴം അവന്‍ തിരിച്ചറിഞ്ഞു. അവന് തന്നെത്തന്നെ വിശ്വസിക്കാന്‍ ആയില്ല . അവന്‍ പതിയെ കണ്ണുകള്‍ തുറന്നു , എന്നാല്‍ അവള്‍ അടുത്തുണ്ടായിരുന്നില്ല . അവന്‍ ചുറ്റും നോക്കി, അവളെ കാന്നുന്നില്ല , വാകപ്പൂക്കള്‍ നിറഞ്ഞ പാതയിലേക്ക് കണ്ണോടിച്ചപ്പോള്‍ മറ്റൊരാളുടെ കൈയും പിടിച്ചു കൊണ്ടു അവള്‍ നടന്നകലുന്നത് അവന്‍ കണ്ടു, അവളുടെ സ്നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറ്റു വാങ്ങാന്‍ എത്തിയ പുതിയ അതിഥി യോട് അപ്പോഴും അവള്‍ പറയുന്നുണ്ടായിരുന്നു എനിക്ക് നിന്നെ ഒരുപാടു ഇഷ്ടമാണ് ,അപ്പോഴും വാക മരങ്ങളില്‍ നിന്നു ചുവന്ന പൂക്കള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...