2016, മാർച്ച് 31, വ്യാഴാഴ്‌ച

പ്രതീക്ഷയോടെ !!!!





വിരാട് കോഹ്‌ലിയെ പോലുള്ള പ്രതിഭാശാലികളായ കളിക്കാർ ലോകകപ്പ്‌ അർഹിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ അവർ അത് നേടുകയും ചെയ്യും. വിരാട് കോഹ്‌ലി നായകനും സഞ്ജു സാംസൻ വിക്കെറ്റ് കീപ്പറും ആയി അടുത്ത ലോകകപ്പ്‌ ഇന്ത്യ നേടും എന്ന് ഉറപ്പാണ്‌ !!!!
പ്രാർത്ഥനയോടെ!!!!

ദൗർഭാഗ്യകരം!!!!



ഇന്ത്യ ട്വന്റി 20 ലോക കപ്പിൽ നിന്ന് പുറത്തായി എന്ന വാർത്ത‍ കേട്ടു, തികച്ചും ദൗർഭാഗ്യകരമായി  പോയി ! വാർത്ത‍ കേട്ടു എന്ന് പ്രതേകിച്ചു പറയാൻ കാരണം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാറില്ല. ധോണി എന്ന ലോകം കണ്ട ഏറ്റവും സ്വാർത്ഥനും അഴിമതിക്കാരനുമായ ഒരു കളിക്കാരൻ ഏകദിനത്തിലും ട്വന്റി 20 യിലും ഉള്ളിടത്തോളം ഏകദിന , ട്വന്റി 20 മത്സരങ്ങൾ കാണാൻ മനസാക്ഷി അനുവദിക്കുകയില്ല താനും. ടെസ്റ്റിൽ നിന്നും ഈ ശാപം നേരത്തെ ഒഴിഞ്ഞു പോയത് കൊണ്ട് ടെസ്റ്റ്‌ മത്സരങ്ങൾ ആസ്വദിക്കാറുണ്ട് . എത്ര കളിക്കാരുടെ അവരുടെ  കുടുംബങ്ങളുടെ ശാപം ഏറ്റുവാങ്ങിയ ഒരാളാണ് ധോണി. ധോണി ചെയ്തിടത്തോളം തെറ്റുകൾ മറ്റൊരു താരവും ചെയ്തിട്ടുമില്ല..
 വിരാട് കോഹ്‌ലിയെ പോലുള്ള പ്രതിഭാശാലികളായ കളിക്കാർ ലോകകപ്പ്‌ അർഹിക്കുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ അവർ അത് നേടുകയും ചെയ്യും. വിരാട് കോഹ്‌ലി നായകനും സഞ്ജു സാംസൻ വിക്കെറ്റ് കീപ്പറും ആയി അടുത്ത ലോകകപ്പ്‌ ഇന്ത്യ നേടും എന്ന് ഉറപ്പാണ്‌ !!!!
പ്രാർത്ഥനയോടെ!!!!

2016, മാർച്ച് 30, ബുധനാഴ്‌ച

എന്നും നന്മകൾ !!!!

ഒരിക്കൽ ഗാന്ധിജി ട്രെയിൻ യാത്രക്ക്  ഒരുങ്ങുകയായിരുന്നു . സ്റ്റെഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ പുറപ്പെടാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് ഗാന്ധിജി ട്രെയിനിലേക്ക്‌ ചാടിക്കയറി. തിടുക്കപ്പെട്ടു കയറുന്നതിനു ഇടയിൽ ഒരു കാലിലെ ചെരുപ്പ് ട്രാക്കിലേക്ക് വീണു പോയി. ട്രെയിൻ മുന്നോട്ടു പോകുന്നു. പെട്ടെന്ന് ഗാന്ധിജി തന്റെ മറ്റേ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരിയെടുത്തു . എന്നിട്ട് ആദ്യത്തെ ചെരുപ്പ് വീണ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു. ആ ബോഗിയിൽ ഇത് കണ്ടു നിന്നവർ എല്ലാം അത്ഭുതപ്പെട്ടു . അവരോടായി ഗാന്ധിജി പറഞ്ഞു. " എന്തായാലും ഈ ഒരു ചെരുപ്പ് കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല , തന്റെ കാലിൽ നിന്നും ട്രാക്കിലേക്ക് വീണു പോയ ഒരു ചെരുപ്പ് കൊണ്ടും ആർക്കും പ്രയോജനം ഇല്ല, മറിച്ച് രണ്ടു ചെരുപ്പുകളും ഒരിടത്ത് കിടന്നാൽ അത് കിട്ടുന്ന ആളിന് പ്രയോജനപ്പെടും "! എന്ത്  സുന്ദരമായ ഒരു പ്രവർത്തിയാണ് ഗാന്ധിജി ചെയ്തത്. നമ്മൾ ആണെങ്കിലോ എന്റെ ചെരുപ്പ് ഇട്ടു ആരും സുഖിക്കണ്ട എന്ന് കരുതി ഒന്നുകിൽ ആ ഒറ്റ ചെരുപ്പ് ബാഗിലാക്കി വീട്ടില്  കൊണ്ട്  വന്നിടും അല്ലെങ്കിൽ മറ്റെവിടെക്കെങ്കിലും വലിച്ചെറിയും .
ഒന്ന് ആലോചിച്ചു നോക്കു, ദിവസ്സവും നമ്മൾ എത്ര ഭക്ഷണം പാഴാക്കി കളയുന്നു. ഉപയോഗിക്കാത്തതും പാകം അകാത്തതുമായ കുപ്പായങ്ങൾ , ചെരുപ്പുകൾ തുടങ്ങി നമുക്ക് ഉപയോഗം ഇല്ലാത്തതും എന്നാൽ നമ്മുടെ സഹജീവികൾക്ക് വളരെ ഉപയോഗം ഉള്ളതുമായ  എത്രയോ വസ്തുക്കൾ നമ്മുടെ പക്കൽ ഉണ്ടാവും . അവയെല്ലാം  എത്തേണ്ട കൈകളിൽ എത്തുകയാണെങ്കിൽ എത്ര നന്നായേനെ . മാധുര്യമൂറുന്ന വാക്കുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുക്കാതെ നമുക്ക് ഓരോരുത്തർക്കും ഇത്തരം ചെറിയ ചെറിയ നന്മകളിലൂടെ ഈ ലോകം കൂടുതൽ സുന്ദരമാക്കി തീർക്കാം !!!!

2016, മാർച്ച് 28, തിങ്കളാഴ്‌ച

അഭിനന്ദനങ്ങൾ !




ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ! വളരെ സന്തോഷകരമായി തോന്നിയത് അമിതാഭ് ബച്ചനെയും ജയസുര്യയെയും ഒരു പോലെ പരിഗണിച്ചു  എന്നതാണ്!  ദേശിയ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് എന്നതിന്റെ പേരിലും പ്രായം കൂടിപ്പോയി എന്നതിന്റെ പേരിലും ബച്ചനെ മാറ്റി നിർത്തിയില്ല! അതെ പോലെ തന്നെ പ്രായം കുറവാണ് , ഇനിയും അവസ്സരം ഉണ്ട്  എന്ന നിലയിൽ ജയസുര്യയെയും  അവഗണിച്ചില്ല !
തീര്ച്ചയായും പ്രായവും പരിചയവും ഒന്നുമല്ല അവാര്ടിനു മാനദണ്ഡം ആക്കേണ്ടത്. അവിടെ പ്രകടനം തന്നെയാവണം മുൻപിൽ നില്ക്കേണ്ടത്. 100 മീറ്ററിലെ അജയ്യനാണ് ഉസ്സൈൻ ബോൾട്ട്. വിരമിക്കുന്നത് വരെ ഏതു  പ്രായത്തിലും ഒന്നാമതായി ഓടി എത്തിയാൽ ഉസ്സൈൻ ബോൾട്ട് തന്നെയാണ് ജേതാവ്. പ്രായമായി എന്ന് കരുതി ഒന്നാമത് എത്തിയ ബോൾടിനെ മാറ്റി നിരത്തി രണ്ടാമത് എത്തിയ ആളിനെ ജേതാവായി പ്രഖ്യാപിക്കാറില്ല. അത് പോലെ തിരിച്ചും . ബോൾടിനെ മറികടന്നു ഒരു യുവ താരം മുന്നില് എത്തിയാൽ ഇനിയും അവസ്സരം ഉണ്ട് , ഇത്തവണ കൂടി ബോൾടിനെ ജേതാവാക്കം എന്ന് ആരും പറയില്ല. കറ തീർന്ന പ്രകടനം തന്നെയാവണം ജേതാവിനെ നിശ്ചയിക്കുന്ന മാനദണ്ഡം . നിർഭാഗ്യവശാൽ മലയാള സിനിമയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്‌. അവിടെ പ്രകടനം അല്ല മാനദണ്ഡം!  സുഖിപ്പിക്കൽ മാത്രമാണ് ! ഒരു പ്രാവശ്യം പറയും പ്രായമായല്ലോ യുവാക്കളെ പരിഗണിക്കാം, പിന്നൊരിക്കൽ പറയും യുവാക്കളല്ലേ ഇനിയും അവസ്സരം ഉണ്ട് അത് കൊണ്ട് പ്രായമായവരെ പരിഗണിക്കാം എന്ന്. ഇതൊക്കെ കാണുമ്പോൾ പുച്ചമാണ് തോന്നുക! ശരിയായ പ്രകടനത്തിനാണ് പുരസ്കാരം നല്കേണ്ടത്! അര്ഹതയുള്ളവരുടെ കൈകളിൽ പുരസ്കാരങ്ങൾ എത്തിച്ചേരുമ്പോൾ ആണ് അതിനു തിളക്കം ഉണ്ടാകുന്നതു. കഴിഞ്ഞ ഒന്ന് രണ്ടു വര്ഷങ്ങളായി സംസ്ഥാന പുരസ്കാരങ്ങൾ സുഖിപ്പിക്കലും , വീതം വൈക്കലും  മാത്രമായി ചുരുങ്ങി പോകുന്നു!  ഒരു തരത്തിലും അർഹതയില്ലാത്ത ചില ആളുകൾ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷമായി സംസ്ഥാന പുരസ്കാര പട്ടികയിൽ ഇടം നേടുന്നത് പതിവായിരിക്കുന്നു. തികച്ചും നിർഭാഗ്യകരം! ഇച്ചാ ശക്തിയുള്ള ഒരു ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ജൂറിക്ക് ഇത്തരത്തിൽ അലംഭാവമായി പ്രവർത്തിക്കാൻ കഴിയില്ല . ഇനി വരും നാളുകളിൽ എങ്കിലും  പ്രകടനം മുഖ്യ മാനദണ്ഡം ആയി കണക്കാക്കുന്ന ഒരു ജൂറി നിഷ്പക്ഷതയോടെ അർഹതയുള്ളവരെ തിരെഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കാം !!!! ദേശീയ പുരസ്കാരങ്ങൾ നേടി മലയാള സിനിമയുടെ അഭിമാനം ഉയർത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !

2016, മാർച്ച് 25, വെള്ളിയാഴ്‌ച

വിശപ്പിന്റെ വേദന!





“ഒരു കാര്യം ഉറപ്പായി എനിക്കറിയാം. നാമാരും വിശപ്പ് എന്തെന്ന് അറിഞ്ഞിട്ടില്ല. അതിന്റെ വേദന അനുഭവിച്ചിട്ടില്ല. പക്ഷേ അത് എന്തെന്ന് ഞാനൊരു കൊച്ചു കുഞ്ഞില്‍ നിന്നും പഠിച്ചു. “ഒരിക്കല്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസ പറഞ്ഞു.

ആ സംഭവം മദര്‍ വിവരിച്ചതിങ്ങനെ.

“ഒരിക്കല്‍ തെരുവിലൊരു കൊച്ചുകുട്ടിയെ ഞാന്‍ കണ്ടു നിരവധി മിഴികളില്‍ ഞാന്‍ കാണാറുള്ള വിശപ്പ് ആ കൊച്ചു കുഞ്ഞിന്റെ മ്ലാനമായ മിഴികളിലും ഞാന്‍ കണ്ടു.

ഒന്നും ചോദിക്കാതെ കൈയ്യിലുണ്ടായിരുന്ന ഒരു കഷ്ണം റൊട്ടി ഞാനവള്‍ക്കു നല്കി. കുട്ടി അത് വളരെ ചെറിയ കഷണമായി കടിച്ചെടുത്ത് വളരെ പതുക്കെ കഴിക്കാന്‍ തുടങ്ങി. അത് കണ്ട് ഞാന്‍ പറഞ്ഞു,

“എന്താണിങ്ങനെ വളരെ പതുക്കെ കഴിക്കുന്നത്, വേഗം കഴിക്കൂ…”

കുഞ്ഞ് എന്നെ നോക്കി ഭയത്തോടെ പറഞ്ഞു,”ഇത് തീര്‍ന്നു പോയാലോ, പിന്നേം എനിക്കു വിശക്കില്ലേ.”

“അന്നാണ് ഞാന്‍ വിശപ്പിന്റെ വേദന അറിഞ്ഞത്, ആ കുഞ്ഞുകണ്ണിലും വാക്കിലും വിശപ്പ് തുളുമ്പി നിന്നിരുന്നു. ഈ വിശപ്പിന്റെ വിളി നാം മറക്കരുത്, അവഗണിക്കരുത്.”

ആയിരക്കണക്കിന് പേര്‍ അമിതാഹാരം മൂലം മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. ആ ആഹാരം പട്ടിണിക്കാര്‍ക്ക് കൊടുത്താല്‍ രണ്ട് മരണങ്ങളാണ് ഒരേസമയം ഒഴിവാകുക. ഒന്ന് ദരിദ്രന്റെ മരണം; മറ്റൊന്ന് അമിതാഹാരം മൂലമുള്ള ധനികന്റെ മരണം. ആഹാരം പാഴാക്കുമ്പോള്‍ തെരുവില്‍ വിശക്കുന്ന മിഴികളുമായി കഴിയുന്ന ഈ പിഞ്ചുകുഞ്ഞുങ്ങളെ ഓര്‍ക്കണം.

2016, മാർച്ച് 21, തിങ്കളാഴ്‌ച

ലോക ജലദിനം!!!!





എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

പൃഥ്വി ജൈത്രയാത്ര തുടരുന്നു; ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട്






  മെയില്‍ എന്ന് നിന്റെ മൊയ്തീന്‍ മുതല്‍ തുടങ്ങിയതാണ് പൃഥ്വിരാജിന്റെ സമീപകാലത്തെ വിജയ യാത്ര. പിന്നീട് അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട.. ഇപ്പോഴിതാ ഡാര്‍വിന്റെ പരിണാമം വരെ വന്നു നില്‍ക്കുന്നു ആ യാത്ര.  ഡാര്‍വിന്റെ പരിണാമവും വിജയം ആവര്‍ത്തിക്കുകയാണ് എന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 1.41 കോടി രൂപയാണ് ഡാര്‍വിന്റെ പരിണാമം ആദ്യ ദിവസം നേടിയ ഗ്രോസ് കലക്ഷന്‍. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മനോജ് നായരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ചൊരു ഫാമിലി ത്രില്ലര്‍ എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളില്‍ ചെമ്പന്‍ വിനോദ് എത്തുന്ന ചിത്രത്തില്‍ അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ചാന്ദ്‌നിയാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായകയായി അഭിനയിച്ചിരിയ്ക്കുന്നത്.
 http://malayalam.filmibeat.com/news/first-day-gross-collection-darwinte-parinamam-027615.html

2016, മാർച്ച് 18, വെള്ളിയാഴ്‌ച

ഡാര്‍വിന്‍റെ പരിണാമം: അടിപൊളി സിനിമ, പൃഥ്വിരാജിന് വീണ്ടും മെഗാഹിറ്റ്, തിയേറ്ററുകളില്‍ ജനസമുദ്രം; യാത്രി ജെസെന്‍ എഴുതുന്ന നിരൂപണം








ബുദ്ധിപരമായി എങ്ങനെ ഒരു മാധ്യമത്തെ ഉപയോഗിക്കണം എന്ന് അറിയുന്നവര്‍ ആ മേഖലയില്‍ വിജയം വരിക്കാറുണ്ട്. അത് സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജിന്‍റെ വിജയം തികച്ചും സ്വാഭാവികമാണ്. കാരണം തന്‍റെ മാധ്യമത്തെ ഏറ്റവും ബുദ്ധിപരമായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡാര്‍വിന്‍റെ പരിണാമം.

എന്ന് നിന്‍റെ മൊയ്തീന്‍, അനാര്‍ക്കലി, അമര്‍ അക്ബര്‍ അന്തോണി, പാവാട തുടങ്ങി തുടര്‍ച്ചയായ വിജയങ്ങളുടെ കണ്ണിയില്‍ പുതിയ ചേര്‍പ്പാണ് ഈ സിനിമ. ഒരു ഗംഭീര എന്‍റര്‍ടെയ്നറാണ് ഡാര്‍വിന്‍റെ പരിണാമം. ജിജോ ആന്‍റണി എന്ന താരതമ്യേന പുതുമുഖമായ സംവിധായകന്‍ അമ്പരപ്പിക്കുന്ന ക്രാഫ്റ്റുള്ള ഒരു സിനിമയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പൃഥ്വിരാജിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് ചെമ്പന്‍ വിനോദ് ജോസും സ്കോര്‍ ചെയ്യുന്നു.

അനില്‍ ആന്‍റോ എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ഡാര്‍വിനെ അവതരിപ്പിക്കുന്നത് ചെമ്പനാണ്. പ്രേമത്തിലൂടെയും മഹേഷിന്‍റെ പ്രതികാരത്തിലൂടെയും തരംഗമായി മാറിയ സൌബിന്‍ ഷാഹിര്‍ ഒരു മഹേഷ് ബാബു ഫാനായാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൌബിന്‍റെ ഓരോ ചെറുചലനങ്ങള്‍ പോലും തിയേറ്ററില്‍ ചിരി പടര്‍ത്തുകയാണ്.

മനുഷ്യന്‍ വിചാരിക്കുന്നതെല്ലാം നടക്കണമെന്നില്ല. വിധി അനുസരിച്ചുള്ളതേ നടക്കൂ. ഡാര്‍വിന്‍റെ പരിണാമം ചര്‍ച്ച ചെയ്യുന്നതും ഈ വിഷയമാണ്. ഡാര്‍വിന്‍ എന്ന വ്യക്തിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ സബ്ജക്ട്. ഡാര്‍വിന്‍റെ മാറ്റത്തിന് അനില്‍ ആന്‍റോ എങ്ങനെ കാരണമാകുന്നു എന്ന് ചിത്രം പറയുന്നു.

ഒരു ചെറിയ കഥയില്‍ അതിഗംഭീരമായ സംവിധാനമികവോടെ ഒരുക്കിയിരിക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. ചിത്രത്തിന്‍റെ ഒന്നാം പകുതി ത്രസിപ്പിക്കുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയെ അതീവഹൃദ്യമായി അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടി പൃഥ്വിരാജ് അടിച്ചുപൊളിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

കൊച്ചിയിലെ അവസാനവാക്ക് താനാണെന്ന് വിശ്വസിക്കുന്ന ഗുണ്ടയാണ് ഡാര്‍വിന്‍. അയാള്‍ അവിടെ വിഹരിക്കുകയാണ്. ഒരു സാധാരണക്കാരനായ അനില്‍ ആന്‍റോ നഗരത്തിലെത്തുന്നത് ഒരു ജോലിക്കാര്യവുമായി ബന്ധപ്പെട്ടാണ്. ഈ രണ്ട് കഥാപാത്രങ്ങളും ഒരു പ്രത്യേകസഹചര്യത്തില്‍ കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

പൃഥ്വിരാജിന്‍റെ ഭാര്യാകഥാപാത്രമായ അമലയെ ചാന്ദ്നി ശ്രീധരനാണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് ചാന്ദ്നി കാഴ്ചവയ്ക്കുന്നത്.

അഭിനന്ദന്‍ രാമാനുജത്തിന്‍റെ ഛായാഗ്രഹണമാണ് അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു ഘടകം. ആമേന്‍ പോലുള്‍ല വലിയ ഹിറ്റുകളുടെ ക്യാമറാമാനാണ് അഭിനന്ദന്‍. കാഴ്ചയുടെ ഉത്സവമാക്കി ഡാര്‍വിന്‍റെ പരിണാമത്തെ മാറ്റാന്‍ അഭിനന്ദന് കഴിഞ്ഞിരിക്കുന്നു

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമ ഒരു നിമിഷം പോലും ബോറടിക്കാത്ത വിധത്തില്‍ ഒരുക്കിയ സംവിധായകന്‍ ജിജോ ആന്‍റണി ഭാവിയിലേക്കുള്ള മികച്ച പ്രതീക്ഷയാണ്. ആദ്യചിത്രമായ കൊന്തയും പൂണൂലും ശ്രദ്ധേയമായിരുന്നെങ്കിലും ഡാര്‍വിന്‍റെ പരിണാമത്തിലൂടെയാണ് ഒരു കൊമേഴ്സ്യല്‍ വിജയത്തിന്‍റെ ചേരുവകളുള്ള സിനിമാലോകത്തേക്ക് ജിജോ കടക്കുന്നത്.

നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു എന്‍റര്‍ടെയ്നറാണെങ്കിലും മികച്ച ഒരു കുടുംബകഥയും ചിത്രം പറയുന്നുണ്ട്. നല്ല ആക്ഷന്‍ രംഗങ്ങളും കാഴ്ചക്കാര്‍ക്ക് മുതല്‍ക്കൂട്ടാണ്.

വെബ് ദുനിയ മലയാളം 

2016, മാർച്ച് 14, തിങ്കളാഴ്‌ച

കുല മഹിമയുടെ ചോര പൂക്കള്‍.............




പ്രണയ വിവാഹം കഴിച്ച മകളെ കുല മഹിമയും, കുടുംബ മഹിമയും നിലനിര്‍ത്താന്‍ അച്ഛനും, സഹോദരന്മാരും തന്നെ കൊല്ലുന്ന സംഭവങ്ങള്‍ ഉത്തര ഇന്ത്യയില്‍ സാധാരണം ആയി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പ്രണയത്തിന്റെ കണ്ണീര്‍ നദികള്‍ ഉത്തര ഇന്ത്യ യാകെ ഒഴുകി പടരുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ കണ്ണീര്‍ വറ്റാത്ത മിഴികളും,, നീറുന്ന ഹൃദയവുമായി കഴിയുന്ന നിസ്സഹായരായ ഒട്ടേറെ അമ്മമാര്‍.......... ആ അമ്മമാര്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു................
വളരെ മുൻപ് ഞാൻ ബ്ലോഗില എഴുതിയ കവിതയാണ് ഇത്.


അരുതേ എന്‍ മകളെ കൊല്ലരുതേ...........
കുല മഹിമയ്ക്കായി ചുട്ടെരിക്കാനോ
പത്തു മാസം വയറ്റില്‍ ചുമന്നതും
പേറ്റു    നോവിനായി കാത്തിരുന്നതും
കൈകാല്‍ വളരുവാന്‍ ഉറക്കമിളച്ചതും
കണ്മണി നിന്നില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തതും
ഓമനിചൂട്ടി  വളര്‍ത്തിയ പൊന്മകള്‍
ആരെയോ കൈ പിടിച്ചുഎങ്ങോ മറഞ്ഞപ്പോള്‍
വേദന കൊണ്ടെന്‍ മാതൃ ഹൃദയം പിടഞ്ഞു പോയി
ചിറകു മുളച്ച കിളിക്കുഞ്ഞു പോലെ നീ
കൂട് വിട്ടെങ്ങുപറന്നു പോയ്‌ അകലയായി
എവിടെ നീ എന്നാകിലും നന്മയുണ്ടാകണേ
അന്തരാത്മാവില്‍ നിന്നുയരുന്നു ഗദ്ഗതം
ചെയ്തൊരു അപരാധത്തിന് പകരമായി
കുല മഹിമ കാക്കുവാന്‍ , താതനും, സോദരും
നിന്‍ ജീവനായി കത്തി മിനുക്കുമ്പോള്‍
ആരുടെ പക്ഷത്ത് നില്ല്ക്കുമീ അമ്മ
മകളെ നിന്‍ ചോരയില്‍ എഴുതുന്ന
കുലമാഹിമയില്‍ ശിഷ്ട്ട ജീവിതം
ഉരുകി തീര്‍ക്കുവാനോ ഈ അമ്മതന്‍ തലവിധി ..........

2016, മാർച്ച് 13, ഞായറാഴ്‌ച

ഡാർവിന്റെ പരിണാമം മാർച്ച് 18ന് !






പൃഥ്വിരാജ് നായകനായി എത്തുന്ന ഡാർവിന്റെ പരിണാമം മാർച്ച് 18ന് തിയറ്ററുകളിലെത്തും. ജിജോ ആന്റണിയാണ്സംവിധാനം. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ഒരുക്കുന്ന ചിത്രമാണിത്....

ആഗസ്റ്റ് സിനിമാസ് ആണ് നിർമാണം. ജീവിതത്തെ നിസാരമായി കണ്ട് തമാശയും വില്ലത്തരവും മാത്രം കാണിച്ച്  ജീവിച്ച ഒരാള്‍, മറ്റൊരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ആകെ മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം....

ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. 

മൂന്നാം നാൾ ഞായറാഴ്ച !!!!





ഗസല്‍, കാണാക്കിനാവ്, സ്‌നേഹം, ആയിരത്തിലൊരുവന്‍, പെരുമഴക്കാലം തുടങ്ങി ഒട്ടനവധി ഹിറ്റ് കുടുംബചിത്രങ്ങളുടെ തൂലിക ചലിപ്പിച്ച മലയാളത്തിന്റെ സ്വന്തം തിരക്കഥാകൃത്ത് ടി എ റസാഖ് സംവിധായകന്റെ തൊപ്പിയണിഞ്ഞ ആദ്യചിത്രം മൂന്നാം നാള്‍ ഞായറാഴ്ച  പ്രദര്‍ശനത്തിനെത്തുന്നു. ടി എ റസാക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് നടന്‍ സലിം കുമാര്‍ ആണ്. വലിയ മുതല്‍മുടക്കില്ലാത്ത ചിത്രമാണിത്. ടി എ റസാഖ് തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ സലിം കുമാര്‍, ബാബു ആന്റണി, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, ജ്യോതി കൃഷ്ണ, തെസ്‌നിഖാന്‍, രാധാലക്ഷ്മി എന്നിവരാണ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനില്‍ ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രം മാര്‍ച്ച് 18 ന് പ്രദര്‍ശനത്തിനെത്തുന്നു.

2016, മാർച്ച് 10, വ്യാഴാഴ്‌ച

ഉറുമി !!!!

Ek Yodha Shoorveer !!!!




Ek Yodha Shoorveer (2016) - All Movie Songs Lyrics & Videos | Prithviraj Genelia D'Souza

"Ek Yodha Shoorveer" is an Upcoming Bollywood war-action film, it's India's first greatest Epic Adventure film, featuring Prithviraj, Prabhu Deva, Vidya Balan, Nitya Menon, Tabu, Amole Gupte & Genelia D'Souza in main leading role, directed by Santosh Sivan.

All soundtracks of Ek Yodha Shoorveer movie composed and written by Chander Shekhar Sehgal & Sunil Jha, and sung by various singers.

Movie Details -
Movie Name: Ek Yodha Shoorveer (2016)
Genre: Action, Romance, War, Adventure, Drama, Epic
Director: Santosh Sivan
Written by: Shankar Ramakrishnan
Star Cast: Prithviraj, Prabhu Deva, Vidya Balan, Nitya Menon, Tabu, Amole Gupte & Genelia D'Souza
Music by: Chander Shekhar Sehgal & Sunil Jha
Lyricist: Chander Shekhar Sehgal & Sunil Jha
Arrangers/Programmers: Chander Shekhar Sehgal & Deepak Dev
Banner: Muvoz Creations & Glamour Still
Producer: Muvoz Creations & Glamour Still
Country: India
Language: Hindi

ഡാർവിന്റെ പരിണാമം !!!!

'🚁പോക്കിരിയുടെ കുറച്ച് നുമ്മ എടുത്തിട്ടുണ്ടെങ്കിലും മേക്കിംഗ് അടിപൊളിയായിരിക്കും';
ഡാര്‍വിന്റെ പരിണാമം ട്രെയ്‌ലര് ‍ സൂപ്പര്‍ഹിറ്റ്
ജിജോ ആന്റണി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഡാര്‍വിന്റെ പരിണാമത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആദ്യ മണിക്കൂറുകളില്‍ തന്നെ വന്‍ ശ്രദ്ധ നേടി.
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോജ് ജോസാണ് ടെറ്റില്‍ റോളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ശംഭു ശര്‍മ്മ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് ശങ്കറാണ് എഡിറ്റിംഗ്.
കെ എല്‍ ടെന്‍ പത്ത് ഫെയിം ചാന്ദ്‌നി ശ്രീധരനാണ് നായിക. ഡാര്‍വിന്‍ എന്ന ഗുണ്ടയുടെ ജീവിതത്തിലെത്തുന്ന ചെറുപ്പക്കാരനും അവരിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ. മനോജ് നായരും ജിജോ ആന്റണിയും ചേര്‍ന്നാണ് രചന.
മാര്‍ച്ച്  18 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.📡


2016, മാർച്ച് 8, ചൊവ്വാഴ്ച

നമ്മൾ അറിയാതെ പോകുന്നത് .....?





 
ഇവിടെ കാണുന്ന ചിത്രങ്ങൾ നമ്മെ പ്രധാനമായും ഓർമ്മപ്പെടുത്തുന്നത്‌ സമകാലിക സമൂഹത്തിൽ നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ കുറിച്ചാണ്. ഒരു പക്ഷെ പ്രകൃതി നിയമം പോലെ സിംഹം വേട്ടയാടിപിടിച്ച ഈ കുരങ്ങനും അതിന്റെ കുഞ്ഞും ഒക്കെ നൊമ്പരം ഉളവാക്കുന്ന ഓർമ്മപ്പെടുത്തൽ തന്നെയാണ് ! ഇവിടെ സിംഹം വേട്ടയാടിപ്പിച്ചു കൊന്ന കുരങ്ങന്റെ മാറിൽ അപ്പോഴും പിടി വിടാതെ കിടക്കുന്ന കുട്ടിക്കുരങ്ങൻ. പിന്നീട് ആ കുട്ടിക്കുരങ്ങന് എന്ത് സംഭവിച്ചു. അതും സിംഹത്തിന്റെ ഭക്ഷണമായോ? ഇവിടെയാണ് നമ്മളിൽ നിന്ന് നഷ്ട്ടമാകുന്ന മനുഷ്യത്വവും നമ്മൾ ഒക്കെ സംശയത്തോടെ വീക്ഷിക്കുന്ന ദൈവ സാന്നിധ്യവും പ്രകടമാകുന്നത്. നിസ്സഹായനായ ആ കുട്ടിക്കുരങ്ങനെ സ്വന്തം കുഞ്ഞിനെ പോലെ താലോലിക്കുന്ന സിംഹത്തെയാണ് പിന്നീട് നാം കാണുന്നത്. പിന്നീട് അവസ്സരം വീണു കിട്ടിയപ്പോൾ അതിന്റെ അച്ഛൻ കുരങ്ങു അതിനെ രക്ഷപ്പെടുത്തി മരച്ചില്ലകളിലേക്ക്‌ മറഞ്ഞു.
എന്ത് മാജിക് ആണ് ഇവിടെ പ്രവർത്തിച്ചത്! ഒരു പക്ഷെ വാദത്തിനു വേണ്ടി പലതും നമുക്ക് പറയാം എങ്കിലും നമ്മിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വവും നമ്മൾ അറിയാതെ നമ്മെ തഴുകുന്ന ദൈവ സ്നേഹവും തന്നെയാണ് ഇവിടെ വെളിവാകുന്നത് !!!!

2016, മാർച്ച് 7, തിങ്കളാഴ്‌ച

വനിതാ ദിന ആശംസകൾ !!!!





ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.
 തീര്ച്ചയായും പ്രതികൂല സാഹചര്യങ്ങളെ പോലും ത്യാഗ മനോഭാവം കൊണ്ടും സഹിഷ്ണുത കൊണ്ടും പോരാട്ട വീര്യം കൊണ്ടും അനുകൂലമാക്കി മാറ്റിയ ധീര വനിതകളെ നിങ്ങള്ക്ക് പ്രണാമം.
പുരാണങ്ങളിൽ പോലും  പ്രചോദനം നല്കുന്ന  ഒട്ടനവധി സ്ത്രീ കഥാപാത്രങ്ങൾ നമുക്ക് കാണാം. ഒരു സ്ത്രീ എന്നാ നിലയിൽ ഏറ്റവും കൂടുതൽ ത്യാഗവും , മാനസ്സിക സംഘര്ഷവും ,വേദനയും അനുഭവിച്ചത് ഒരു പക്ഷെ ഗാന്ധാരി ആയിരിക്കും. സ്വന്തം ഭര്ത്താവിനു കാണാൻ കഴിയാത്ത കാഴ്ചകൾ തനിക്കും വേണ്ട എന്ന് തീരുമാനിച്ച അവർ ഒരു പക്ഷെ ആകെയുള്ള ഒരു മകനെ കുറിച്ച് പോലും ആശങ്ക പെടുകയും വേദനിക്കുകയും ചെയ്യുന്ന അമ്മമാർക്കിടയിൽ നൂറു ആണ്മക്കൾ നല്കിയ വേദനയും വേര്പാടും എത്ര സഹനത്തോടെ ആയിരിക്കും അഭിമുഖീകരിചിരിക്കുക.
അമ്മ , ഭാര്യ , കാമുകി, മകൾ ,സഹോദരി , സുഹൃത്ത്‌  തുടങ്ങി സര്വ്വ നിലകളിലും ഓരോ സ്ത്രീയുടെയും സ്നേഹം ,വാത്സല്യം , സഹനം , ത്യാഗം അതിനുമപ്പുറം മറ്റൊന്നുമില്ല തന്നെ.......

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീ അവളുടെ അവകാശങ്ങളെ കുറിച്ച് , ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞു കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിക്കുവാനുള്ള അവസ്സരമാണിത്....... ഹൃദയം നിറഞ്ഞ വനിതാ ദിന ആശംസകൾ.......



പ്രണാമം !!!!




ജനങ്ങളുടെ സ്നേഹം മതിയാവോളം ലഭിക്കുക എന്നതാണ് ഒരു കലാകാരനെ സംബന്ധിച്ച് മഹാഭാഗ്യം !ഒരു കലാകാരന്റെ വേഷപ്പകർച്ചകളെക്കാൾ മാനുഷിക ഭാവങ്ങളാണ് ജനഹൃദയങ്ങളിൽ അവരെ ചിര പ്രതിഷ്ട്ടർ ആക്കുന്നത് !  പ്രിയപ്പെട്ട കലാഭവൻ മണി താങ്കളെ അവസാനമായി  ഒരു നോക്ക് കാണാൻ തടിച്ചു കൂടിയ ജനസഞ്ചയം അതിനു സാക്ഷ്യമാണ് !!!!

2016, മാർച്ച് 4, വെള്ളിയാഴ്‌ച

വിവേചനം ?


ശ്യാമ പ്രസാദിന്റെ ഇവിടെ ,  മേജർ രവിയുടെ പിക്കെറ്റ് 43 എന്നീ ചിത്രങ്ങളെ സംസ്ഥാന അവാർഡിൽ പരിഗണിക്കാതിരുന്നതിനു  പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്‌. രാഷ്ട്രീയം സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിലും ഉണ്ടെന്നു ഇവർ ഓർക്കണം. പിക്കെറ്റ് 43 യും ഇവിടെയും ദേശീയ തലത്തിൽ അർഹമായ പുരസകാരങ്ങൾ നേടും എന്ന് തന്നെ പ്രതീക്ഷിക്കാം .

2016, മാർച്ച് 3, വ്യാഴാഴ്‌ച

അവസ്സര വാദം !!!!

   

രാഷ്ട്രീയത്തിൽ ജനങ്ങൾ ഏറ്റവും വെറുക്കുന്നത് അവസ്സര വാദം തന്നെ ആണ് !!!  മാറി മാറി വരുന്ന ഭരണ സംവിധാനങ്ങളിൽ എല്ലാം തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ അവസ്സര വാദം ചെയ്യുന്നവരെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു പോലെ അകറ്റി നിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ ജനാധിപത്യത്തിന്റെ ജീർണ്ണതക്ക് എല്ലാവരും ഒരുപോലെ ഉത്തരവാദികൾ ആയിരിക്കും !!!!

പുരസ്‌കാരം അപമാനമാകുമ്പോൾ !!!!


 അർഹാരയവർക്ക് പുരസ്കാരം നിഷേധിച്ചു കൊണ്ട് അപമാനിക്കുന്നതിനെക്കാൾ  എത്രയോ വലുതാണ് തങ്ങളേക്കാൾ അർഹരായവർ ഉണ്ട് എന്ന് പുരസ്കാര ജേതാക്കൾക്ക് തന്നെ പറയേണ്ടി വരുന്ന നിസ്സഹായ അവസ്ഥ !!!! ഉത്തരവാദിത്തം മറന്നു വ്യക്തി താല്പര്യങ്ങൾക്കും രാഷ്ട്രീയ വിലപേശലുകൾക്കും വഴങ്ങി കൊടുക്കുന്ന ജൂറികൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ !!!!

പ്രിഥ്വിരാജ് - സ്റ്റാർ ഓഫ് ദി ഇയർ !!!!


 

2015 ഇൽ വിമൽ , നാദിർഷ, സച്ചി എന്നീ പുതുമുഖ സംവിധായകരോട് ഒപ്പമുള്ള മൂന്നു ചിത്രങ്ങളിൽ നിന്ന് മാത്രം മലയാള സിനിമയ്ക്ക്  100 കോടിയിൽ ഏറെ സാമ്പത്തിക നേട്ടം!!!!  വ്യക്തി താല്പര്യങ്ങൾ മൂലം സംസ്ഥാന  അവാർഡിൽ പ്രധാന പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടു എങ്കിലും ജനപ്രിയ ചിത്രം ഉൾപ്പെടെ  യുള്ള  പുരസ്കാരങ്ങൾ !!!!  ഏഷ്യാ വിഷൻ, സിമ , ഏഷ്യാനെറ്റ്‌ , വനിതാ .... ജനകീയ പുരസ്കാരങ്ങളിൽ ഏറിയ പങ്കും !!!!
പ്രിഥ്വിരാജ് എന്ന അഭിനയ പ്രതിഭയെ സാക്ഷ്യപ്പെടുത്താൻ പ്രേക്ഷകർക്ക്‌ ഇതിലും അപ്പുറം ഒന്നും വേണ്ട !!!!


2016, മാർച്ച് 2, ബുധനാഴ്‌ച

പ്രിയപ്പെട്ട മാർട്ടിൻ ............





ലോക ക്രിക്കെറ്റ് കണ്ടിട്ടുള്ള മികച്ച താരങ്ങളിൽ ഒരാളായ മാർട്ടിൻ ക്രോ അന്തരിച്ചു!
പ്രതിഭാധനനായ ആ കളിക്കാരനെ കുറിച്ച് പ്രിയപ്പെട്ട  മാർട്ടിൻ  എന്ന പേരില് 2015 മാർച്ച്‌ 29 നു സ്നേഹഗീതം എന്ന എന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പ് ചുവടെ !!!!

ഒരു ലോകകപ്പ്‌ മല്സരം കൂടി കടന്നു പോയി...  നുസീലണ്ടിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ കപ്പു നേടി. പക്ഷെ ഈ മത്സരങ്ങൾക്ക് ഇടയിൽ  വീണ്ടും ലോകം ശ്രദ്ധിച്ച പേരാണ് മാർട്ടിൻ ക്രോ . തീര്ച്ചയായും ഇത്  കാലത്തിന്റെ കാവ്യ നീതി തന്നെയാണ് . മാർട്ടിൻ ക്രോ എന്നാ അതുല്യ പ്രതിഭയെ ഇന്നത്തെ തലമുറയ്ക്ക് കൂടി അടുത്തറിയാൻ കാലം ഒരുക്കിയ സന്ദര്ഭം. ഇത്തവണ ന്യൂ സീലണ്ട് ഉജ്ജ്വലമായി തന്നെ കളിച്ചു. ചരിത്രം പരിശോധിച്ചാൽ അറിയാം 1992 ലോകകപ്പ്‌ മാർട്ടിൻ ക്രൌയുടെ നേതൃത്വത്തിൽ ന്യൂസീലണ്ട് അത്ഭുതകരമായ പ്രകടനം ആണ് ക്ഴ്ച്ചവച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ച അവർ  സെമിയിൽ പരാജയപ്പെടുക ആയിരുന്നു. മാർട്ടിൻ ക്രോ എന്നാ മികച്ച നായകൻ മുന്നില് നിന്ന് നയിച്ചപ്പോൾ അവർ ചരിത്രം എഴുത്ക ആയിരുന്നു. ഇന്നിപ്പോൾ ന്യൂ സീലണ്ട് ആദ്യമായി ഫൈനൽ കളിച്ചപ്പോൾ അത് കാണാൻ മാർട്ടിൻ എത്തി. കാൻസർ ബാധിതനായി മരണത്തിന്റെ കാലപരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഒരിക്കൽ താൻ മുന്നില് നിന്ന് നയിച്ച രാജ്യത്തിൻറെ അന്തിമ പോരാട്ടം കാണാൻ ആ അതുല്യ പ്രതിഭ എത്തി. തീര്ച്ചയായും മാർട്ടിൻ അങ്ങയോടു വൈകാരികമായ ഒരു അടുപ്പവും ആരാധനയും ഇപ്പോഴും ഉണ്ട് . കാരണം കുട്ടിക്കാലത്ത് ക്രിക്കെറ്റ് കളിക്കുമ്പോൾ പലപ്പോഴും മടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റും ടെന്നീസ് ബാളും  ഉപയോഗിച്ചകും കളി അപ്പോഴൊക്കെ ഞങ്ങൾ ടീമിലെ ഓരോരുത്തരും ഓരോ പ്രമുഖ കളിക്കാരന്റെ പേര് ആകും സ്വീകരിക്കുക. അതിൽ ഗവാസ്കർ , കപിൽ ദേവ് , ദിലീപ് വെങ്ങ്സർക്കാർ ,സച്ചിൻ , ഗാംഗുലി ( ഇന്ത്യ ) , അലൻ ബോര്ടെർ , ഡേവിഡ്‌ ബൂണ്‍ ( ഓസ്ട്രേലിയ ) , ഗ്രഹം ഗൂച് , ഇയാൻ ബോതം, അലൻ ലാംബ് (ഇംഗ്ലണ്ട് ) , ഡേവിഡ്‌ ഹ്യുട്ടാൻ, ആന്റി ഫ്ലവർ , ഗ്രാന്റ് ഫ്ലവർ  ( സിംബാബ്വേ ), കേപ്ലെർ വെസ്സ്ല്സ് ,  ഹാൻസി ക്രോന്യേ , ഡോണാലദ്  ( സൌത്ത് ആഫ്രിക്ക ), മാർട്ടിൻ ക്രോ , റിച്ചാർഡ്‌ ഹാഡ്‌ലി  ( ന്യൂ സീലണ്ട്), അര്ജുന രണതുങ്ങ , അരവിന്ദ ദിസില്വ, ജയസുര്യ  ( ശ്രീ ലങ്ക )   വിവ് റിച്ചാർഡ്‌ ,കൊട്നേ വാല്ഷ് , അംബ്രോസ് , ലാറ ( വെസ്റ്റ് ഇന്ടീസ് )  തുടങ്ങി എല്ലാവരും ഉണ്ടാകും. തീര്ച്ചയായും അന്നൊക്കെ ഞാൻ പ്രതിനിധാനം ചെയ്യുന്ന പേര് മാർട്ടിൻ ക്രൌയുടെത് ആയിരുന്നു. അദേഹത്തിന്റെ കളി , നേത്രുത്വ പാടവം ഒക്കെ വല്ലാതെ അകര്ഷിച്ചിരുന്നു. കാലം ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ ഇന്നും ആ കളിയഴക് നിറഞ്ഞു നില്ക്കുന്നു. കാലപരിധി നിശ്ചയിച്ചാലും ഇല്ലെങ്കിലും മരണം അത് ആര്ക്കും എപ്പോഴും സംഭവിക്കാം. പക്ഷെ കാലപരിധി നിശ്ചയിക്കാൻ കഴിയാത്ത പ്രതിഭാ വിലാസം അത് ലോകം ഉള്ളിടത്തോളം നിലനില്ക്കുക തന്നെ ചെയ്യും ......... പ്രാർത്ഥനയോടെ......

വാൽ കഷ്ണം   - ഓക്ലണ്ടിലെ ഈദെൻ പാർകിൽ 1992 ഫെബ്രുവരി 22 ആം തീയതി നടന്ന 5 മത് ലോകകപ്പ്‌ ക്രിക്കെറ്റ് മത്സരത്തിലെ ആദ്യ  കളിയിൽ ഓസ്ട്രലിയയെ 37 റണ്‍സിനു  പരാജയപ്പെടുത്തിയ   ന്യൂസീലണ്ട്  ക്യപ്ടാൻ  മാർട്ടിൻ ക്രോവ്യുടെ  പിന്നാലെ ആരാധകര്   തടിച്ചു കൂടുകയായിരുന്നു  . മാർട്ടിൻ ക്രോ പുറത്താകാതെ  നേടിയ 100 രണ്‍സ് ആണ് ന്യൂ സീലണ്ടിനു  വിജയം  സമ്മാനിച്ചത്‌ .  ഇത് ഒരു തുടക്കം  മാത്രം   ആയിരുന്നു    .മാർട്ടിൻ ക്രൌയുടെ പ്രൊചൊദനകരമായ  മികവുറ്റ നേതൃത്വത്തിൽ പിന്നീടുള്ള   മത്സരങ്ങൾ എല്ലാം    ആധികാരികമായി   വിജയിച്ച ന്യൂസീലണ്ട് സെമി ഫൈനലിൽ പരാജയപ്പെടുക ആയിരുന്നു....സെമി ഫൈനൽ മത്സരത്തിനിടയിൽ പരുക്കേറ്റ മാർട്ടിൻ  ക്രോ ഫീൽഡ്    ക്യപ്ടന്സി ജോണ്‍  റൈറ്റിനു  കൈമാറുക   ആയിരുന്നു

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...