2008, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കൊയ്ത്തുകാലം

ചേന്നന്റെ സ്വപ്നങ്ങളില്‍ എന്നും നിറഞ്ഞു നിന്നത് ആവനിപ്പാടവും അവിടുത്തെ കാഴ്ചകളും ആയിരുന്നു . കതിരുകള്‍ നിറഞ്ഞു നില്ക്കുന്ന പാടം. കൈതയും കാട്ടുചെമ്പും നിറഞ്ഞ പുഴവക്ക് . പുഴയില്‍ തോര്‍ത്തുമുണ്ട് കൊണ്ടു മീന്‍ പിടിക്കുന്ന കുട്ടികള്‍ . പുഅതയുടെ ഇരു വസങ്ങളിലുമായി വിശാലമായ നെല്‍പ്പാടങ്ങള്‍. കാട്ടുചെമ്ബിന്റെ ഇലകളില്‍ മുത്തുമണികള്‍ പോലെ തിളങ്ങുന്ന മഞ്ഞിന്‍ തുള്ളികള്‍ . പുഅഴയില്‍ ഒളികന്നിടു‌ നോക്കുന്ന മാനതുകന്നികള്‍ . ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന കൊറ്റികള്‍ . കൂട്ടമായി വന്നെത്തുന്ന കുളക്കൊഴിക്ഴ്ല്‍. തെങ്ങോലതുംബുകളില്‍ ഇളകിയാടുന്ന തുക്കനാം കുരുവിക്ക്‌ുട്ടംനെല്‍കതിരുകള്‍ കൊതിപ്പരക്കുന്ന പണം തത്തകള്‍ . കൊയ്തുകഴിഞ്ഞ പാടങ്ങളില്‍ മേയുന്ന കാലിക്കുട്ടം . അവയ്ക്ക് മുകളില്‍ സൌജന്യ സവാരി നടത്തുന്ന ഇരട്ടവാലനും കൊട്ടികളുംപുഴയുടെ ഒരു ഓരത്ത് കുളിക്കുകയും തുണി അലക്കുകയുംചെയ്യുന്ന പെണ്‍കൊടികള്‍ . തലയില്‍ കത്ടയുമായിപോകുംമ്പോഴും അവരെ ഒളികണ്ണിട്ടു നോക്കുന്ന പണിക്കര്‍ . അവരെ കാണുമ്പോള്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കൊഞ്ഞനം കാട്ടുന്ന ചിലര്‍ . തോപ്പിപ്പലയുമായി പൊരിവെയിലില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകര്‍ . വയല്‍ വരമ്പില്‍ അവര്‍ക്കുള്ള കഞ്ഞിയുമായി കാത്തു നില്ക്കുന്ന സ്ത്രീകളും കുട്ടികളും . വരമ്പോരതിരുന്നു കഞ്ഞി കുടിക്കുന്നവര്‍ കുറച്ചുകൂടി കഞ്ഞി ഒഴിക്കട്ടെ എന്ന് സ്നേഹത്തോടെ ചോദിക്കുന്ന പെണ്ണുങ്ങള്‍ . ചെന്നനും അവരിലോരലാണ് . പാടവും പുഴയോരവും ആത്മാവിന്റെ അമ്സങ്ങളായി മാത്രം കരുതുന്ന സാതികന്‍ . ഇപ്പൊ തീരെ അവസ്സനാണ് . എന്നാലും സ്വപ്നങ്ങളില്‍ പാടവും കാതുകളില്‍ തെക്കുപാട്ടിന്റെ ഈരടികലുമാണ് . പെട്ടെന്നാണ് വെളിപാട് ഉണ്ടായതു പോലെ ചെന്നാന്‍ ചാടി എഴുന്നേറ്റത്‌ . പ്രായത്തിന്റെ അവസ്സത തളര്തുമ്പോഴും എവിടെ നിന്നോ പകര്ന്നു കിട്ടിയ ഉര്‍ജവുമായി മേല്ക്ക്‌ുരയില്‍ തിരുകി വച്ചിരുന്ന കൊയ്ത്തരിവാള്‍ ഉരിയെടുത്തു . എന്തോ നിസ്ച്ചയിച്ചുരച്ചത് പോലെ അവ്വ നിപ്പടതെക്ക് നടന്നു . വഴിയില്‍ കണ്ടവരൊന്നും ചെന്നനെ തടഞ്ഞില്ല , അവരൂരോരുതരും ചെന്നാണ് വഴിമാറിക്കൊടുത്തു . കാരണം ഇതു ആധ്യമായ്ല്ല ചെന്നാന്‍ ഇങ്ങനെ ചെയ്യുന്നത്. വഴിയില്‍കണ്ടാവരെയൊന്നും ശ്രദ്ധിക്കാതെ ചെന്നാന്‍ ആവനിപാടത്തെത്തി . കൊയ്തരിവാലുമായി ചെന്നാന്‍ പാടതെക്കിറങ്ങി , പെട്ടെന്ന് സോബോധം തിരിച്ചു കിട്ടിയതുപോലെ ചെന്നാന്‍ കാല് പുറകോട്ടു വച്ചു . യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികള്‍ കവിളിലേക്കു ഒഴുകിയിറങ്ങി . തന്റെ മുന്നില്‍ ആവനിപ്പടം ഇല്ല പകരം നിര നിര ആയി വാനോളം ഉയര്ന്നു നില്ക്കുന്ന ഫ്ലാറ്റുകള്‍ .തന്റെ കൈയിലിരിക്കുന്ന തുരുമ്പു പിടിച്ച കൊയ്തരിവളിലും മുന്നില്‍ ഉയര്ന്നു നില്ക്കുന്ന ഫാട്ടുകളിലുമായി നോക്കി നെടുവീര്‍പ്പിട്ടു . പിന്നെ പതുക്കെ തന്റെ കുടിലിലേക്ക് മടക്കയ്യാത്ര . കുടിലില്‍ തിരിച്ചെത്തിയ ചെന്നാന്‍ തുരുമ്പു പിടിച്ച കൊയ്തരിവല്‍ വളരെ ഭദ്രമായി മേല്‍ക്കൂരയില്‍ തിരികിവച്ചു . കാരണം സോബോധം നഷ്ടമാകുന്ന സമയങ്ങളില്‍ ആ കൊയ്ത്തരിവാള്‍ താന്‍ വീണ്ടും തേടുമെന്ന് ചെന്നനരിയാം......എന്തെന്നാല്‍ ചേന്നന്റെ സ്വപ്നങളില്‍ എന്നും നിറഞ്ഞു നിന്നത് ആവണി പാടവും അവിടുത്തെ കാഴ്ച്ചകലുമായിരുന്നു .

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...