2010, ജനുവരി 28, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഐ. ടി രംഗവും അമേരിക്കന്‍ ഭീക്ഷണിയും

അമേരിക്ക ഇന്ത്യയെ ഭയപ്പെടുന്നുവോ...? അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമയുടെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ ഏതൊരുകൊച്ചു കുട്ടിക്കും അത് സത്യമാണെന്ന് മനസ്സില്‍ ആകും . സെനെറ്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയവും, ജനപിന്തുണയില്‍ ഉണ്ടായ ഇടിവും ഭയന്ന് ഒബാമ പ്രഖ്യാപന പെട്ടി പൊട്ടിക്കുമ്പോള്‍ , ഇന്ത്യ ഒരു പേടി സ്വപ്നമായി മനസ്സിലുന്ടെന്ന കാര്യം വ്യക്തമാകുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്ക യെ മറി കടന്നു ഒന്നാം സ്ഥാനത് എത്തും എന്നും ഒബാമ ഭയക്ക്ന്നു. ഐ ടി രംഗത്ത് പുറം കരാര്‍ നല്‍കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നിര്‍ത്തല്‍ ചെയ്യുക വഴി ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യയെ പോലെ പുറം കരാറുകള്‍ ഉള്‍പ്പെടെയുള്ള മേഘലകളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ട് വരുക എന്നതാണ്. മറ്റു ഏതൊരു രാജ്യത്തെ ഐ ടി പ്രോഫെഷനുലുകളെ കളും ഇന്ത്യന്‍ യുവാക്കള്‍ വളരെ മുന്നില്‍ തന്നെയാണ്. ഒരു പക്ഷെ ഇന്ത്യന്‍ യുവാക്കളുടെ തലച്ചോറിന്റെ മിടുക്ക് കൊണ്ടാണ് അമേരിക്ക പോലും പിടിച്ചു നില്കുന്നത്. ഇന്ത്യന്‍ യുവാക്കളെ അവഗണിച്ചു കൊണ്ട് അമേരികായ്ക്ക് എന്നല്ല ലോകത്ത് ഒരു രാജ്യങ്ങള്‍ക്കും വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ല . പക്ഷെ നമ്മള്‍ കുടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം ആയിരിക്കുന്നു. പുറം കരാര്‍ ജോലികള്‍ ഏറ്റു എടുക്കുന്നതിനോടൊപ്പം കുടുതല്‍ സ്വയം പര്യാപ്തമായ തൊഴില്‍ അവസ്സരങ്ങള്‍ സൃഷ്ട്ടിക്കേണ്ട സമയം ആഗതമായിരിക്കുന്നു. നമ്മുടെ ഐ .ടി. രംഗത്തെ കുട്ടികള്‍ ഒരു കാരണത്താലും പിന്തള്ളപ്പെടാന്‍ ഇടയാകരുത്. മിടുക്കും പ്രോഫെഷനളിസ്സവും കൊണ്ട് വളരെ മുന്നില്‍ നല്‍കുന്ന ഇന്ത്യന്‍ ഐ. ടി യുവാക്കളെ തളര്‍ത്താന്‍ ഒബാമയുടെ ചിലറ പ്രഖ്യാപനങ്ങള്‍ക്ക് കഴിയില്ല . തന്റെ പ്രസ്സംഗത്തില്‍ ഒബാമ പറയുന്നു, "ഞാന്‍ വിട്ടു ഒഴിയില്ല ഞങ്ങളും ", പക്ഷെ ഒബാമ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്, എല്ലാക്കാലത്തു എല്ലാവര്ക്കും ഒന്നും പിടിച്ചു വൈക്കാന്‍ കഴിയില്ല , കാലം ആവശ്യപ്പെടുമ്പോള്‍ എല്ലാം വിട്ടു കൊടുക്കേണ്ടി വരും ,ഇന്നല്ലെങ്കില്‍ നാളെ. അത് കൊണ്ട് ഇന്ത്യന്‍ യുവാക്കളോട് പ്രതേകിച്ചു ഐ. ടി യുവാക്കളോട് പറയാനുള്ളത്, നിങ്ങള്‍ ഒരിക്കലും തളരാന്‍ പാടില്ല , നിരാശാര്‍ആകാനും കാരണം ഒരു രാജ്യം മുഴുവനും നിങ്ങളോടൊപ്പം ഉണ്ട് ..............................

2010, ജനുവരി 22, വെള്ളിയാഴ്‌ച

പുണ്യം അഹം നല്‍കുന്ന പ്രതീക്ഷകള്‍...............

പ്രശസ്ത എഴുത്തുകാരനും തകഴിയുടെ ചെറു മകനുമായ ശ്രീ രാജ്നായരുടെ പുണ്യം അഹം എന ചിത്രം മലയാള സിനിമയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. പുണ്യം അഹം എന്നാ ചിത്രതിളുടെ രാജ് നായര്‍ തന്റെ സാന്നിധ്യം അറിയിക്കുമ്പോള്‍ മലയാള സിനിമക്ക് പ്രതീക്ഷ അര്‍പ്പിക്കാവുന്ന മറ്റൊരു സംവിധായകന്റെ പിറവി കൂടി. ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കൈയൊപ്പ്‌ പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഒട്ടേറെ ബിംബങ്ങളിലൂടെ മനസ്സിന്റെ സങ്കീര്‍ണ്ണ അവസ്ഥകളെ, ജീവിത യാധര്ത്യങ്ങളെ, സ്നേഹത്തിന്റെ ശക്തിയെ, നിസഹായ അവസ്ഥകളെ അതി ശക്തമായി ചിത്രീകരികാന്‍ പുണ്യം അഹതിലൂടെ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളും , അവ തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ആകുലതകളും തീവ്രമായ ആവിഷ്കാരത്തിലൂടെ പുണ്യം അഹം കാട്ടി തരുന്നു. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച മാറ്റങ്ങളും , കുടുംബ ബന്ധങ്ങളില്‍ സ്നേഹ പൂര്‍ണ്ണമായ ഒരു വാക്കിനു പോലുമുള്ള പ്രാധാന്യവും , ഒക്കെ ചിത്രം പറയുന്നുണ്ട്. നാരായണനുണ്ണി എന്നാ കഥാപാത്രമായി പ്രിതിരജും, ജയശ്രീ ആയി സംവൃതയും മനോഹരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നു. അവരെ കൂടാതെ മറ്റു കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ തങ്ങളുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു.പ്രിത്വിരാജിനെയും , സംവൃതയും പോലുള്ള യുവതാരങ്ങള്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ധൈര്യപൂര്‍വ്വം തിരഞ്ഞെടുകുന്നത് പ്രശംസനീയം തന്നെ. കഥാപാത്രങ്ങളുടെ സൂഷ്മ ഭാവങ്ങള്‍ പോലും പ്രിത്വിരജും സംവൃതയും ,കെ. പി. എ സി ലളിതയും, നെടുമുടിവേണുവും , ഗോപകുമാറും, ഉള്‍പ്പെടെയുള്ള താരങ്ങള്‍ വളരെ ശ്രദ്ധിച്ചിരിക്കുന്നു. ഒരു ചിത്രത്തിന്റെ നിര്‍മാണ ഘട്ടതില്ടന്നെ വാണിജ്യ ചിത്രമെന്നോ, സമാന്ധര സിനിമയെന്നോ ഉള്ള ലെബലുകളിലോടെ മാറ്റി നിര്‍ത്തപ്പെടുന്ന ഇക്കാലത്ത് ഇത് പോലൊരു നല്ല ചിത്രം പ്രേക്ഷകര്ക് മുന്നില്‍ എത്താനും അവ ചര്‍ച്ച ചെയപ്പെടാനും സാധിക്കുന്നത് തന്നെ വലിയ കാര്യം ...............................

2010, ജനുവരി 11, തിങ്കളാഴ്‌ച

ഒഴുകും നിണതിന്‍ നിറം ഒന്ന് തന്നെ .........

ഈ അടുത്ത കാലത്തായി അസ്ട്രലിയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കപ്പെടുതുന്നതാണ്. വംശീയമായോ, അല്ലാതെയോ ഉള്ള ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയെ പോലെ മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യത്തിലെ പൌരന്മാര്‍ക്ക് നേരെ ആണെന്നത് വേദനാജനകമാണ്. ആസ്ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സാംസ്കാരിക അന്തസത്തയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും അതിന്റെ നല്ല വശങ്ങള്‍ സ്വംശീകരിക്കപ്പെടുകയും ചെയ്യാന്‍ ഇന്ത്യ ഒരു കാലത്തും മടി കാണിചിട്ടില. ഐ ടി മേഘലയിലും ആരോഗ്യ മേഘലയിലും ഒട്ടനവധി ഇന്ത്യന്‍ യുവാക്കള്‍ ആസ്ട്രേലിയയില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ യുവാക്കളുടെ ജീവനെക്കുറിച്ചു ആശങ്കപെടാന്‍ കാരണമാക്കുന്നു. എന്തിനാണ് ഇത്തരം ആക്രമണങ്ങള്‍ എന്ന് ചിന്തിക്കുമ്പോള്‍ ക്രിക്കെറ്റില്‍ ആസ്ട്രേലിയയുടെ ആധിപത്യം ചോദ്യം ചെയ്യാന്‍ തക്ക ശക്തിയായി ഇന്ത്യ മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു ഉപോല്‍ബലകമായി ഉണ്ടായിരിക്കാം. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. അതിനാല്‍ ബഹുമാനപ്പെട്ട പ്രസിഡന്റും , പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയും , മറ്റു മന്ത്രിമാരുല്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു. അതോടൊപ്പം നമ്മുടെ സാംസ്കാരിക നായകന്മാരും ഇത്തരം ആക്രമണങ്ങളെ അപലപിക്കെണ്ടാതാണ്. അനാവശ്യ വിവാദങ്ങളും, വാദ പ്രതിവാധങ്ങളും മാറ്റി നിര്‍ത്തി ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടെണ്ടാതുണ്ട്, കാരണം , ദേശവും , ഭാഷയും, വേഷവും വ്യത്യസ്തം ആണെങ്കിലും മുറിവുകളില്‍ നിന്ന് ഇറ്റു വീഴുന്ന ചോരതുള്ളികള്‍ക്കു ചുവപ്പ് നിറം തന്നെയാണ്.................

2010, ജനുവരി 1, വെള്ളിയാഴ്‌ച

മോഹന്‍ലാലും , കപട ആസ്വാധനങ്ങളും...........

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ഈ അടുത്ത് മലയാള സിനിമ രംഗത്തെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ യാഥാര്‍ത്യ ബോധത്തോട് കൂടി ഉള്ളവ ആയിരുന്നു. താരങ്ങളുടെ പ്രതിഫലത്തെ ക്കുറിച്ച്, സിനിമ നിര്‍മാണ ചെലവിനെക്കുറിച്ച് , എല്ലാം അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. അതില്‍ത്തന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്, ഉത്സവ സീസണുകളിലും മറ്റും അന്യ ഭാഷ ചിത്രങ്ങളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ അടുത്ത ദിവസ്സം ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം തന്നെ ഇതിനു ഉദാഹരണമാണ്. റോഷന്‍ ആന്ദൃസ് , മോഹന്‍ലാല്‍ ടീമിന്റെ ഈ ചിത്രം സാധാരണ ജീവിത യധാര്ത്യങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്.ചിത്രത്തിന്റെ പ്രമേയവും ലാളിത്യവും കൊണ്ട് ഏറെ മികച്ചുനില്‍ക്കുന്ന ചിത്രം . ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ തൊട്ടു അടുത്ത തിയേറ്ററില്‍ ഒരു ഹിന്ദി ചിത്രം ഓടുന്നു. എന്റെ അടുത്ത് നില്‍ക്കുന്ന ഒന്‍പതോളം പേരടങ്ങുന്ന സംഘം ,പെണ്‍കുട്ടികളും, ആണ്‍കുട്ടികളും , അവര്‍ ഏതു സിനിമ കാണണം എന്നാ ചര്‍ച്ചയിലാണ്. അതില്‍ ഭുരി ഭാഗം പേരും ഇവിടം സ്വര്‍ഗമാണ് കാണണം എന്നാ അഭിപ്രായക്കാര്‍ ആണ്. എന്നാല്‍ ഒന്ന് രണ്ടു പേര്‍ക്ക് ഹിന്ദി ചിത്രം തന്നെ കാണണം . അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആസ്വാദനത്തിന്റെ ഇഷ്ട്ടം എന്ന് കരുതി, അപ്പോഴാണ്‌ അതില്‍ ഒരു യുവാവ് പറയുന്നത് കേട്ടത്, എടാ നമുക്ക് ഹിന്ദി സിനിമ തന്നെ കാണാം , മലയാളവും കണ്ടു അങ്ങ് ചെന്നാല്‍ അവന്മാര്‍ കളിയാക്കും , ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഹിന്ദി കണ്ടെന്നു പറഞാല്‍ ഒരു വെയിട്ടല്ലേ, . അവസാനം അവരെലാം ഹിന്ദി കാണാന്‍ പോയി . എത്ര കപടമായ ആസ്വാദനത്തിന്റെ മുഖമാണ് അവിടെ വെളിപ്പെട്ടത്, ഒന്നും മനസ്സില്‍ ആയില്ലെങ്കിലും വെയിറ്റ് കളയാതിരിക്കാന്‍ ഹിന്ദി ചിത്രം കാണുന്ന ഒരു കൂട്ടം യുവാക്കള്‍ . തന്നെ തന്നെ വില കുറച്ചു കാണുന്ന മലയാളിയുടെ സംസ്കാരത്തിന്റെ പ്രതിനിധികളായ ആ യുവ സംഘത്തോട് സഹതാപം തോന്നി. മറ്റു ഭാഷകളില്‍ ഒരു ആഴ്ച പോലും തികച്ചു ഓടാത്ത ചിത്രങ്ങള്‍ക്ക് സൂപ്പര്‍ ഹിറ്റ് പരിവേഷം ചാര്തിക്കൊടുക്കുന്നതില്‍ ഈ കപട അസ്സ്വാ ദാനമാണ് പ്രധാന പങ്കു വഹിക്കുന്നത്. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ നിയന്ത്രനഗല്‍ആവശ്യമാണ്. കപട ആസ്വാദനത്തിന്റെ ഒരു കഥ തന്നെ ഉണ്ട്, ഒരു മലയാളിയും , ഒരു തമിഴനും ഒരു തെലുങ്ങനും കൂടി മൂന്നു ഭക്ഷയിലെയും മികച്ച ഓരോ ചിത്രങ്ങള്‍ കാണാന്‍ പോയി . തെലുങ്ക് ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും സന്തോഷമായി, തെലുങ്ങനു വളരെ സന്തോഷം, . തമിള്‍ ചിത്രം കണ്ടു ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ക്കും പിന്നെയും സന്തോഷം , തമിഷന് വളരെ സന്തോഷം, അവസാനം മലയാള ചിത്രം കണ്ടു , തമിഷനും തെലുങ്കനും സന്തോഷം മലയാളിക്ക് വലിയ നിരാശയും ദുഖവും , അയ്യോ എന്താ കാര്യം , ചോദിച്ചപ്പോള്‍ മലയാളി പറഞ്ഞു പടം നല്ലത് തന്നെ പക്ഷെ അതിനെ ക്കുറിച്ച് എന്ത് കുറ്റം പറയും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല അതാണ് വിഷമം, ഇതാണ് മലയാളിയുടെ കപട അസ്സ്വധന രീതിക്ക് ഉദാഹരണം. എന്നാല്‍ എല്ലാ യുവാക്കളും അങ്ങനെ അല്ല സിനിമയെ ഗൌരവമായി സംമീപിക്കുന്ന യുവാക്കളാണ് അധികം പേരും അവര്‍ ക്ഷമിക്കുക . അതിനാല്‍ നല്ല സിനിമയെ കുറ്റം പറയാന്‍ വഴികള്‍ ആലോചിക്കാതെ നല്ലതിനെ നല്ലതെന്ന് പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവട്ടെ, . എന്തിനു ഇങ്ങനെ എഴുതി കൂട്ടുന്നു എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഇവിടം സ്വര്‍ഗമാണ് എന്നാ ചിത്രത്തില്‍ സ്രീനിവാസ്സന്‍ പ്രസ്സങ്ങിച്ചു നില്‍ക്കുമ്പോള്‍ അര്രും കേള്‍ക്കാനില്ല എന്ന് കളിയാക്ക്ന്ന മോഹന്‍ ലാലിനോട് പറയുന്ന ദയലോഗ് -- സമൂഹത്തോട് എനിക്ക് പറയാന്‍ തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ വിളിച്ചു പറയുന്നു, അത് ആരും കേള്‍ക്കണം എന്നില്ല , എന്നാലും ഒരാളെങ്കിലും ശ്രദ്ധിച്ചാല്‍ അത്രയുമായി..............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...