മിസ്റ്റർ ഫ്രാഡ് മായി ബന്ടപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ആയ സമയം ആയതു കൊണ്ട് ഇന്നലെ മനോരമ ന്യൂസ് ചാനലിൽ ബി ഉണ്ണികൃഷ്ണനും ജോണി ലൂക്കോസും തമ്മിലുള്ള നേരെ ചൊവ്വ കണ്ടു. അതിൽ ഉണ്ണികൃഷ്ണന്റെ ഒരു പരാമര്ശമാണ് ഈ കുറിപ്പ് എഴുതാൻ കാരണം. 21 ആം വയസ്സിൽ എംപി അപ്പനെ വിമര്ശിച്ചു കൊണ്ട് താൻ ലേഖനം എഴുതി എന്നും അത് കണ്ടിട്ട് എം പി അപ്പൻ തന്നെ നേരിട്ട് കാണണം എന്ന് ആവശ്യപ്പെട്ടു എന്നും അതിന്പ്രകാരം അദേഹത്തെ കണ്ടപ്പോൾ ഇനിയും ഒരു പാട് എഴുതണം എന്ന് പറഞ്ഞു ആശംസിച്ചു എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താൻ ആരാണ് എന്ന് സ്ഥാപിക്കുവാനുള്ള ഉണ്ണികൃഷ്ണന്റെ ഒരു ശ്രമം ആയിരുന്നു ഈ സംഭവത്തെ കുറിച്ചുള്ള അവതരണം. പക്ഷെ ഇത് കേട്ട എന്നെ പോലെ ഉള്ളവര്ക്ക് തോന്നിയത് മറ്റൊന്നാണ്. എന്തെന്ന് വച്ചാൽ തന്നെ വിമര്ശിച്ച ചെറിയ പയ്യനെ പോലും എത്ര സഹിഷ്ണുതയോടെ ആണ് എം പി അപ്പനെ പോലെ ഒരാള് കൈകാര്യം ചെയ്തത്. അദേഹം തനിക്കെതിരെയുള്ള വിമര്ശനം ഉൾക്കൊള്ളുകയും വിമര്ശിച്ച ആളെ അന്ഗീകരിക്കുകയും ചെയ്തു. പക്ഷെ അന്നത്തെ 21 കാരനിൽ നിന്ന് 42 കാരനിലേക്ക് എത്തിയിയ്ട്ടും തനിക്കെതിരെ ഉയരുന്ന വിമര്ശനങ്ങളെ സഹിഷ്ണുതയോടെ കാണുവാനും ചര്ച്ച ചെയ്യുവാനും സാധിക്കാത്ത ഉണ്ണികൃഷ്ണനെ ഓര്ത് സഹതാപം തോന്നുക മാത്രമാണ് എന്നെപോലെ ഉള്ള കാണികൾക്ക് തോന്നിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
♥ഹൃദയതർപ്പണം♥
♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്, എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...
-
ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും തമ്മില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടു എങ്കില...
-
ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സന...
-
കള്ള് ചെത്ത് വ്യവസായം നിരോധിക്കണം എന്നാ കോടതിയുടെ പരാമര്‍ശം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. തീര്‍ച്ചയായും കോടതിക്ക്...