2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

യുവരാജിനെ കല്ലെറിയുമ്പോൾ.........

ലോകകപ്പ്‌ ഫൈനലിലെ തോൽവിക്ക് കാരണം യുവര്ജ് ആയതു കൊണ്ട് അദ്ധേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞു എന്നാ വാർത്തകൾ വരുന്നു. യഥാർത്ഥത്തിൽ യുവരാജ് ആണോ ഇന്ത്യയുടെ തോല്വിക്ക് കാരണം . സാധാരണ കാഴ്ചപ്പാടിൽ ഒരു പക്ഷെ അത്തരത്തിൽ വിലയിരുത്ത പെട്ടേക്കാം. പക്ഷെ ധാർമികതയുടെ കണ്ണിലൂടെ കാണുമ്പോൾ അത് മനുഷ്യ നിര്മ്മിതമായ നീതിക്കും , വിധികൽപ്പനകൾക്കും മുകളിലുള്ള തീർപ്പുകൽപ്പിക്കൽ തന്നെ ആണ്. കാരണം ഒരേ തെറ്റിന് രണ്ടു നീതി  അത് മനുഷ്യ നിര്മ്മിതം മാത്രമാണ് . ശ്രീശാന്ത് ഉള്പ്പെടയുള്ള താരങ്ങൾ ക്രൂശിക്കപ്പെടുമ്പോൾ അതെ ആരോപണം ഉള്ള ധോണിയെ പോലെ ഉള്ളവര സ്വതന്ത്രമായി വിഹരിക്കുന്നു. ഒന്നുകിൽ ഒരേ ശിക്ഷ അല്ലെങ്കിൽ ഒരേ ഇളവു ഈ രണ്ടു കൂട്ടരും അര്ഹിക്കുന്നു. അല്ലാത്ത പക്ഷം അത് നീതിയോടുള്ള വെല്ലുവിളി തന്നെ ആണ്. നീതിയും ധര്മ്മവും പാലിക്കപ്പെടാതെ വരുമ്പോൾ എന്തൊക്കെ വെട്ടിപ്പിടിച്ചാലും അന്തിമ വിധി പരാജയം തന്നെ ആയിരിക്കും. അത്തരത്തിൽ ഉള്ള ഒരു വിധി തീര്പ്പു ആയിരുന്നു ഇന്ത്യയുടെ ഫൈനലിലെ പരാജയം . അവിടെ യുവരാജിനെ പഴിചാരുന്നു എന്ന് മാത്രമേ ഉള്ളു.
ധര്‍മസ്സര്‍വ്വത്ര വിജയീ
ഇതൊരു പ്രപഞ്ച പ്രവര്‍ത്തന നിയമമാണ്. അലംഘനീയമായ നിയമം. ധര്‍മബുദ്ധിയോടെ ആര് സത്യത്തെ സമീപിക്കുന്നുവോ അവന്‍ ഭqതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധര്‍മത്തിലൂടെ ആര് അസത്യത്തെ സമീപിക്കുന്നുവോ അവന്‍ എല്ല‍ാം നഷ്ടപ്പെട്ട് പരാജയമടയും. മനുഷ്യചരിത്രം പുരാതനകാലം മുതന്‍ ഇന്നുവരെ തെളിയിച്ചിട്ടുള്ള നിയമമാണിത്. മഹാഭാരതത്തില്‍ വ്യാസപ്രഖ്യാപിതങ്ങളായ രണ്ടു മുദ്രാവാക്യങ്ങളുണ്ട്. "ധര്‍മോ രക്ഷതി രക്ഷിതഃ - ധര്‍മം രക്ഷിക്കപ്പെട്ടാല്‍ അത് തിരിച്ചും രക്ഷിക്കും; ‘യതോധര്‍മസ്തതോജയഃ - എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ടാകും". ജീവിതത്തിന്റെ അന്തിമവിജയം സത്യാനുഭവം കൊണ്ടുള്ള ധന്യതയാണെന്നോര്‍ക്കണം. അത് ധര്‍മം കൊണ്ടുമാത്രമേ സാദ്ധ്യമാവൂ.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...