2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

🌹🌟പ്രിയദർശനം🌟🌹






മലയാളത്തിന്റെ പ്രിയ സംവിധായകൻ ശ്രീ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ അത് കാലത്തിന്റെ കാവ്യ നീതി കൂടിയാണ്. മലയാള സിനിമാ ചരിത്രത്തിൽ കലാപരമായും വാണിജ്യപരമായും ഏറ്റവും കൂടുതൽ സംഭാവന നൽകിയ ചലചിത്രകാരന് കാലം നൽകുന്ന അംഗീകാരം. തീർച്ചയായും പൂച്ചക്കൊരു മൂക്കുത്തിയിൽ തുടങ്ങി ഒപ്പത്തിൽ എത്തി നിൽക്കുമ്പോൾ പ്രിയദർശൻ എന്ന പ്രതിഭയെ അത്ഭുതത്തോടെ , ആദരവോടെയെ നോക്കി കാണാൻ കഴിയൂ. ഇപ്പോഴിതാ എയ്ഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അദ്ദേഹം  സംവിധാനം ചെയ്ത 'സില സമയങ്ങളില്‍' എന്ന തമിഴ് ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലെ അവസാന പത്തിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ. സൗത്ത് ഇന്ത്യക്കാർ പ്രേതെകിച്ചു മലയാളികൾ ഒരിടം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുന്ന ഹിന്ദി ചലച്ചിത്ര  രംഗത്ത് പോലും മുൻ നിരയിൽ ഇരിപ്പിടം കണ്ടെത്തിയ ചലച്ചിത്രകാരൻ. അദ്ദേഹം സംവിധാനം ചെയ്ത ഒന്നോ രണ്ടോ ഹിന്ദി ചിത്രങ്ങൾ ഒഴിച്ചാൽ മറ്റെല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. പല ചിത്രങ്ങളും എത്ര തവണ കണ്ടു എന്ന് പോലും അറിയില്ല . ഇത് വ്യക്തിപരമായി എന്റെ മാത്രം അനുഭവം ആയിരിക്കാൻ വഴിയില്ല. കാരണം മലയാളികളുടെ ആകെ ആസ്വാദനത്തിന്റെ രസക്കൂട്ടുകൾ മതിയായ അളവിൽ വിന്യസിപ്പിക്കുന്നതിൽ പ്രിയദര്ശന് പോലെ മറ്റൊരു ഒരു ചലച്ചിത്രകാരനും  കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം
. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഇഷ്ട്ടമാണ് എങ്കിലും വ്യക്തിപരമായി ഏറെ ഇഷ്ടം ചിത്രം എന്ന സിനിമയോടാണ്. ആദ്യ കാഴ്ച്ചയിൽ തന്നെ ഉള്ളിൽ ഉറഞ്ഞു കൂടിയ ആസ്വാദന ചാരുത കാലമേറെ കഴിഞ്ഞു ഇന്ന് കാണുമ്പോഴും അതേ അളവിൽ തുളുമ്പി നിൽക്കുന്നു . ഒപ്പത്തിന്റെ വിജയം അടയാളപ്പെടുത്തുന്ന മറ്റൊന്ന് കൂടി ഉണ്ട്. ഒരു പക്ഷെ എല്ലാത്തിനും മുകളിൽ പ്രസക്തമായതു അത് തന്നെയാവാം , പഴയ തലമുറ , പുതിയ തലമുറ  എന്ന തരത്തിൽ സിനിമയെ വിഭജിക്കുന്ന ഇന്നത്തെ കാലത്തു അത്തരം വേർതിരിവുകൾക്കു പ്രസക്തിയില്ല എന്നും  നല്ല സിനിമകൾ എല്ലാ തലമുറകൾക്കും ഉള്ളതാണ് എന്നുമുള്ള  യാഥാർഥ്യമാണ് ശ്രീ പ്രിയദർശൻ ഒപ്പം എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ മലയാളിക്ക് മനസ്സിലാക്കി തരുന്നത് . ഒരു പക്ഷെ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. തീർച്ചയായും ഇന്ന് രംഗത്ത് നിന്ന്  മാറി നിൽക്കുന്ന  പ്രതിഭാധനരായ ഒട്ടേറെ സംവിധായകർക്ക് പ്രചോദനം നല്കാൻ ഒപ്പത്തിന്റെ വിജയത്തിലൂടെ ശ്രീ പ്രിയദര്ശന് സാധിച്ചു. മലയാള സിനിമ ലോകത്തു മറ്റൊരു പൂക്കാലം തിരികെ  വരുന്നു എന്ന് പ്രതീക്ഷിക്കാം . പിന്നെ പലപ്പോഴും പല കണ്ടു മുട്ടലുകളും യാദൃച്ഛികമാണ്. പ്രിയൻ സാറിനെ കാണാനും പരിചയപ്പെടാനും സാധിച്ചതും അത്തരം ഒരു അനുഭവം ആണ്. പ്രിയൻ സാറിനെക്കാളും അദ്ദേഹത്തിന്റെ അച്ഛനുമായി ആയിരുന്നു ഏറെ അടുപ്പം  . പലപ്പോഴും ഫോണിൽ വിളിക്കുകയും ഇടക്കൊക്കെ വീട്ടിൽ പോയി കാണുകയും ചെയ്യാറുണ്ടായിരുന്നു. ആ സ്നേഹവും വാത്സല്യവും നേരിട്ടറിയാൻ പല തവണ കഴിഞ്ഞിട്ടുണ്ട്. ചില നിയോഗങ്ങൾ അങ്ങനെയാണ്.
ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടു മുട്ടാൻ സാധ്യത ഇല്ലാത്തവർ പോലും ഏതോ ജന്മ ബന്ധങ്ങളുടെ തീരത്തു വച്ച് കണ്ടുമുട്ടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന നിമിഷങ്ങൾ !!!!

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...