2011, ഒക്‌ടോബർ 26, ബുധനാഴ്‌ച
കുട്ടനും, മുട്ടനും പിന്നെ മലയാള സിനിമയും .............
ഇന്ന്  തിരുവനതപുരത്ത് നിന്ന്  മുരുക്കുംപുഴയിലേക്ക്  യാത്ര ചെയ്യേണ്ടി  വന്നപ്പോള്‍   തമിഴ് നാട്ടിലാണോ, മുംബൈയില്‍  ആണോ  ഞാന്‍ നില്‍ക്കുന്നത്  എന്ന്  ശങ്കിച്ച്  പോയി.  കാരണം  മറ്റൊന്നുമല്ല  എല്ലായിടത്തും  വിജയിന്റെയും,  സുര്യയുടെയും,  ഷാരൂഖിന്റെയും  പോസ്റ്ററുകള്‍ .  ഈ ചിത്രങ്ങള്‍  കളിക്കുന്ന തിയട്ടെരുകള്‍ക്ക്  മുന്‍പില്‍  വന്‍ ജനക്കൂട്ടം. കഴക്കൂട്ടം എത്തിയപ്പോള്‍  കൃഷണയില്‍  രാ വന്‍ , കഠിനം കുളം  വി ട്രക്ക്സില്‍  ഏഴാം അറിവ്,  വെട്ടുറോഡ്  ഹരിശ്രീയില്‍  വേലായുധം  , നഗരത്തില്‍  മാത്രമല്ല  ഗ്രാമങ്ങളും  തമിലും, ഹിന്ദിയും  നിറഞ്ഞിരിക്കുന്നു.  മലയാള സിനിമ  വ്യവസായത്തിന്  ഉപകരിക്കേണ്ടുന്ന കോടികള്‍ അന്യ ഭാഷകള്‍  കൊണ്ട് പോകുന്നത്  കണ്ടു  വല്ലാത്ത വിഷമം തോന്നി.  മലയാള സിനിമയില്‍  എന്നും  സമര പ്രഖ്യാപനങ്ങള്‍ക്ക്  മാത്രം  യാതൊരു കുറവും ഇല്ല. പണ്ട് ചെറിയ  ക്ലാസ്സില്‍  കുട്ടനും, മുട്ടനും  എന്ന് പേരുള്ള രണ്ടു അട്ടിന്കുട്ടികളെ  തമ്മില്‍ തല്ലിച്ച്  ചോര കുടിക്കുന്ന  ചതിയന്‍ ചെന്നായുടെ  പാഠം  പഠിച്ചത്  ഓര്‍മ്മയുണ്ട്. ഇന്ന് മലയാള സിനിമയ്ക്കും  ഈ ഗതിയാണ്.  ഇവിടെ നൂറായിരം  സംഘടനകള്‍ , ആ സംഘടനകളില്‍  തന്നെ മറ്റൊരയിരം  ചേരി തിരിവുകള്‍.  ഓരോ സംഘടനക്കരും തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍  വ്യഗ്രതയിലും. ഇവിടെ ഓരോ സംഘടനയുടെയും  തലപ്പത്തിരിക്കുന്നവര്‍  വര്‍ഷങ്ങളായി  ഈ മേഘലയില്‍  പ്രവര്‍ത്തിച്ചു  സാമ്പത്തിക  ഭദ്രത  ഉണ്ടാക്കിയവര്‍  ആണ്.  ഒരു മാസമോ,  ഒരു വര്‍ഷമോ  സിനിമ മുടങ്ങിയാലും  അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല.  എന്നാല്‍ ടിക്കറ്റ്  നല്‍കുന്നവര്‍ , പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ , ലൈറ്റ് ബോയ്സ്, ടച്  അപ്പ് ബോയ്സ്  ത്ടങ്ങി  ഒരു ദിവസ്സത്തെ  കൂലി  മുടങ്ങിയാല്‍ പട്ടിണിയി ആകുന്ന  ഒരു ബഹുപൂരിപക്ഷം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്, അവരുടെ കാര്യം എന്തെ  നിങ്ങള്‍ മറന്നു പോകുന്നു. ഇവിടെ അഭിനയത്തെ വിലക്കാനും, നിര്‍മ്മാണം നിര്‍ത്തി വൈക്കാനും,  തെയെട്ടരുകള്‍  അടച്ചിടാനും ഒക്കെ ആഖ്വാനം ചെയ്യുന്നവര്‍  ഈ ബഹുഭൂരിപക്ഷത്തെ  ഓര്‍ക്കാത്തത്  എന്തെ. ഈ സംഖടനകള്‍  കൊണ്ട്  സിനിമ വ്യവസ്സയത്തിനു  എന്ത്  നേട്ടം  ഉണ്ടായി. ഈ വ്യവസായത്തിന്റെ  വളര്‍ച്ചയെ  മുരടിപ്പിക്കാന്‍  അല്ലാതെ  എന്ത്  നേടി. ഈ സംഘടനകളുടെ  തലപ്പത് ഇരിക്കുന്നവര്‍ എല്ലാം  തന്നെ കാലാകാലങ്ങളായി  അവിടെ അള്ളി പിടിച്ചിരിക്കാന്‍  ശ്രമിക്കുന്നു  അല്ലാതെ അവര്‍ ഈ വ്യവസ്സയത്തിനു  ഗുണപരമായ  എന്തു നല്‍കി. ഈ  സംഘടനകള്‍  പിരിച്ചു വിടണം. മലയാള സിനിമയുടെ  പൂര്‍ണ്ണ  നിയന്ത്രണം  സര്‍ക്കാര്‍ ഏറ്റെടുക്കണം. സിനിമാ താരം  കൂടിയായ  മന്ത്രി  ശ്രീ ഗണേശന്റെ  വാക്കുകള്‍  പ്രതീക്ഷ നല്‍കുന്നു. ഈ സംഘടനകള്‍  പിരിച്ചു വിട്ടു  മലയാള  സിനിമയുടെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കാനും, അത് വഴി  മലയാള സിനിമയുടെ  നല്ല കാലം  തിരിച്ചു പിടിക്കാനും  അങ്ങേക്ക്  സാധിക്കട്ടെ. അതിനു പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണ  വാഗ്ദാനം  ചെയ്യുന്നു.  കാരണം ഇതൊക്കെ കണ്ടു കേട്ടും പ്രേക്ഷകര്‍ക്ക് മടുത്തിരിക്കുന്നു. ഈജിപ്ത്, ടുണിഷ്യ , ലിബിയ  തുടങ്ങിയ സ്ഥലങ്ങളില്‍  പ്രക്ഷോഭം  ഉണ്ടായി  നേതാക്കള്‍  അധികാരം വിടുകയോ, പലായനം ചെയ്യുകയോ ചെയ്തതുപോലെ  സാംസ്‌കാരിക രംഗങ്ങളിലും  ബഹുജന പ്രക്ഷോഭങ്ങള്‍  ഉണ്ടായി കൂടാ എന്നില്ല. പ്രേക്ഷകരെ   അത്തരം പ്രക്ഷോഭങ്ങള്‍ക്ക്  നിര്‍ബന്ധിക്കുന്ന  പ്രവര്തനഗളില്‍ നിന്ന്   എല്ലാവരും  പിന്തിരിയട്ടെ. അല്ലെങ്കില്‍  പരസ്പരം വിലക്കാന്‍  മത്സരിക്കുന്ന  നിങ്ങളെ ഒന്നടങ്കം  വിലക്കാനുള്ള  ശക്തിയും, അര്‍ഹതയും, സ്വാതന്ത്യവും  ഞങ്ങള്‍  പ്രേക്ഷര്‍ക്കു ഉണ്ട്  എന്നാ യാദാര്‍ത്ഥ്യം  നിങ്ങള്‍  മറക്കാതിരിക്കുക. കുട്ടനും മുട്ടനും കഥയില്‍ ചെന്നയ്ക്ക്  സംഭവിച്ചത്  പോലെ  ചിലത്  സംഭവിക്കുമ്പോള്‍  മാത്രമേ  മലയാള  സിനിമ  രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം  മലയാള സിനിമയുടെ സ്നേഹ വീട്ടില്‍  നിന്നും കോടിക്കണക്കിനു  ഇന്ത്യന്‍ രുപീകള്‍  അന്യ ഭാഷക്കാര്‍  കൊണ്ട് പൊയ്ക്കൊണ്ടിരിക്കും .........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സൗഹൃദം
സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️
- 
ചായ നിറച്ച കപ്പ് അയാള്‍ക്ക് നേരെ നീട്ടിയപ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ആദ്യ പെണ്ണ് കാണല്‍ ചടങ്ങിന്റെ ടെന്‍ഷന്‍ അവ...
- 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എന്‍ഡോ സള്ഫാന് എന്നാ കീട നാശിനിയുടെ പ്രതി പ്രവര്‍ത്തനം മൂലം ദുരന്...
- 
നൂറ്റി പതിനാറു വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്കയുടെ വിള്ളലുകള്‍, അത് മനസ്സുകളില്‍ അതിലും വലിയ ആശങ്കയുടെ വിള്ളലുകള...
 
