2011, മേയ് 12, വ്യാഴാഴ്‌ച

സ്നേഹപൂര്‍വ്വം ചിത്രചേച്ചിക്ക്...........

എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ജീവിത യാത്രയില്‍ ചില സന്ദര്‍ഭങ്ങളില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ നാം പകച്ചു പോകുന്നു.ദുഖത്തിന്റെ സ്ഥാനം സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും അപ്പുറത്ത് ആകുമ്പോള്‍ നമ്മള്‍ എല്ലാവരും നിസ്സഹായരായി തീരുന്നു. അതുവരെ നമ്മള്‍ പിന്തുടര്‍ന്ന പാതയും, മുന്നോട്ടുള്ള പാതയും കണ്ണുനീരിനാല്‍ മറയ്ക്കപ്പെടുന്നു. സാന്ത്വന വാക്കുകള്‍ക്കും, ആശ്വസ്സ വചനങ്ങള്‍ക്കും പകരം വൈക്കന്‍ കഴിയാത്ത നഷ്ട്ടങ്ങള്‍. പക്ഷെ നമുക്ക് പരസ്പരം ആശ്വസ്സിപ്പിച്ചേ തീരു, സാന്ത്വന്‍ വാക്കുകള്‍ പറഞ്ഞെ മതിയാകൂ. മുന്നോട്ടുള്ള പാതയെ മറച്ചിരിക്കുന്ന കണ്ണുനീര്‍ തുടച്ചു മാറ്റുക തന്നെ വേണം . കാരണം ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിഷമ സന്ധികളില്‍ ഒന്നില്‍ കൂടിയാണ് ചേച്ചി കടന്നു പോകുന്നത് എന്ന് അറിയാം. സംഗീതത്തിന്റെ വഴികളിലേക്കുള്ള ചേച്ചിയുടെ മടക്കതിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്നു. ഇന്നലയോളം എന്തെന്ന് അറിഞ്ഞില്ല, നാളെയും എന്തെന്ന് അറിയില്ല, പക്ഷെ ഇതിനു രണ്ടിന്റെയും നടുവിലുള്ള ഇന്ന് നമുക്ക് ജീവിച്ചേ മതിയാകൂ. നമ്മില്‍ നിഷിപ്തം ആയിരിക്കുന്ന കര്‍മ്മങ്ങള്‍ പൂര്തീകരിച്ചേ തീരു. ദൈവം തന്ന വരദാനം ആയം സംഗീതത്തിന്റെ ലോകത്ത് ചേച്ചിക്ക് ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ചേച്ചിയുടെ താരാട്ട് പാട്ട് കേട്ടാണ് ഉറങ്ങുന്നത്. അവര്‍ക്ക് താരാട്ട് പാടിക്കൊടുക്കുന്ന അമ്മയാണ് ചേച്ചി. ഇനിയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കും താരാട്ട് പാടിക്കൊടുക്കേണ്ട അമ്മയാണ് ചേച്ചി. അത് കൊണ്ട് എത്രയും വേഗം ചേച്ചി മടങ്ങി വരണം. ഒന്നും ഒരിടത്തും അവസ്സനിക്കുന്നില്ല. ഓരോ അവസാനവും മറ്റൊന്നിന്റെ തുടക്കമാണ്‌. അസ്തമയം ഉദയത്തിന്റെ മുന്നോടിയാണ്. നമ്മുടെ യാത്രയില്‍ നിറയെ കല്ലും, മുള്ളും ആണ്. മുള്ള് കാലില്‍ തറച്ചത് കൊണ്ടോ , മുള്ള് കാലില്‍ തറക്കും എന്നാ ഭയം കൊണ്ടോ നാം യാത്ര അവസ്സനിപ്പിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് മുന്‍പേ കടന്നു പോയവര്‍ എല്ലാം ഇത്തരം ദുര്‍ഘട പാതകള്‍ പിന്നിട്ടവര്‍ ആണ്. വിപരീതമായ ജീവിത അനുഭവങ്ങളില്‍ പോലും നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും ദൈവം കരുതി വച്ചിട്ടുണ്ടാകും. ഓട്ടം നിലച്ച ഒരു ഘടികാരത്തിന്റെ കാര്യം എടുത്താല്‍ പോലും അത് ദിവസ്സത്തില്‍ രണ്ടു തവണ കൃത്യ സമയം കാണിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും. സംഗീത ലോകത്തേക്ക് എത്ര വേഗം മടങ്ങി വരന്‍ കഴിയുമോ അത്രയും വേഗം ചേച്ചി മടങ്ങി വരണം. ചേച്ചി മടങ്ങി വരുമ്പോള്‍ , ഓ ഇവള്‍ വന്നോ എന്ന് ചിലര്‍ പുരികം ച്ചുളിചെക്കാം, അത് കാര്യം ആക്കണ്ട, കാരണം പന്തീരാണ്ട് കഴിഞ്ഞാലും ചിലരുടെ പുരികങ്ങള്‍ ചുളിഞ്ഞു തന്നെ ഇരിക്കും. മലയാളി മനസ്സുകളുടെ എല്ലാവിധ പ്രാര്‍ത്ഥനയും , പിന്തുണയും ചേച്ചിയോടൊപ്പം ഉണ്ട്. ആ സ്നേഹത്തിന്റെ കരുത്തില്‍ ചേച്ചിയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...