2014, മാർച്ച് 23, ഞായറാഴ്‌ച

തെരുവ് നായ്ക്കളുടെ നഗരം..........

തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പലവട്ടം ഇതിനെ കുറിച്ച് എഴുതുകയും ശ്രദ്ധയിൽ  കൊണ്ട് വരുകയും ചെയ്തിട്ടുള്ളതാണ്‌ . തമ്പാനൂർ ബസ്‌ സ്റ്റാന്റ്, റെയിൽവേ സ്റേഷൻ എന്നിവിടങ്ങളിൽ എല്ലാം തെരുവ് നായ്ക്കളുടെ ശല്യമാണ്.   ഇന്നലെയുണ്ടായ അനുഭവമാണ്‌ വീണ്ടും ഇത്തരത്തിൽ എഴുതാൻ പ്രരണ ആയതു. സാധാരണ ട്രെയിനിൽ ആണ് യാത്രചെയ്യുന്നത്, ഇന്നലെ ഉദേശിച്ച ട്രെയിൻ കിട്ടാത്തത് കൊണ്ട് ബസിൽ പോകാം എന്ന് കരുതി കൊല്ലം ഫാസ്റ്റ് പിടിക്കുന്ന സ്ഥലത്തേക്ക് ചെന്ന് അപ്പോഴാണ് അറിയുന്നത്. പുതുതായി പണികഴിപ്പിച്ച ടെർമിനലിൽ ഒരു ഭാഗത്താണ് ഇപ്പോൾ കൊല്ലം ഭാഗത്തേക്ക്‌ ഉള്ള ബസ്‌ പിടിക്കുന്നത്‌ എന്ന്. നേരെ  അങ്ങോട്ടേക്ക് നടന്നു. ആ ഭാഗത്ത്‌ ആളുകളുടെ എണ്ണത്തേക്കാൾ തെരുവ് നായ്ക്കൾ ആണ് കൂടുതൽ , നായ്ക്കളുടെ കടി ഏല്ക്കാതെ ആ ഭാഗത്ത്‌ കൂടി പോകാൻ കഴിയുന്നത്‌ തന്നെ ഭാഗ്യമാണ്. ഈ അടുത്ത് തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തെ കുറിച്ചും പട്ടി പിടുതത്തെ കുറിച്ചും ഒക്കെ വാർത്തകൾ കണ്ടു പക്ഷെ ഫലപ്രദമായ നടപടികൾ ഉണ്ടായതായി കാണുന്നില്ല. ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ ആണോ ആ ഭാഗത്ത്‌ കാണുന്നത് എന്നറിയില്ല, ഇനിയിപ്പോൾ വന്ധ്യം കരണം ചെയ്താ നായ്ക്കൾ കടിക്കില്ല എന്ന് അധികാരികൾ കരുതുന്നുണ്ടോ എന്തോ. എന്തായാലും നായകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം വന്ധ്യംകരണം ചെയ്തിട്ടുണ്ടോ, കടിക്കാതിരിക്കണോ എന്നൊന്നും തീരുമാനിക്കാനുള്ള  വകതിരിവ് അവയ്ക്ക് ഇല്ലലൊ. ..........
" എന്തായാലും തെരുവ് നായ്ക്കളുടെ കടി ഏല്ക്കാതെ ഞാൻ രക്ഷപ്പെട്ടു എന്ന് കരുതി എന്നെ കടിക്കുമ്പോൾ മാത്രമേ ഞാൻ പ്രതികരിക്കൂ എന്നൊരു മനോഭാവം എനിക്കില്ല"

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...