2017, ജൂൺ 23, വെള്ളിയാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......





പ്രിയപ്പെട്ട മെസ്സീ , അന്നൊരു  മഴക്കാലത്താണ്  ആദ്യമായി നമ്മൾ കൂട്ടുകാരായതു. പിന്നീട് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരുപാടു മഴക്കാലങ്ങൾ നമ്മെ കടന്നു പോയി .വിജയപരാജയങ്ങളുടെ മഴ നനഞ്ഞതും  അന്നും  ഇന്നും ഒരുമിച്ചു തന്നെയാണ്. ജൂൺ 24 നു നീയാകുന്ന കളിയഴകിനു 30 ന്റെ നിറവ്  . ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ പിറന്നാളിനും രണ്ടു ദിവസ്സം മുൻപ് പിറന്നാൾ ആഘോഷിക്കുന്ന എനിക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന പിറന്നാൾ സമ്മാനങ്ങൾ നീ തന്നിട്ടുണ്ട്. പലരും ചോദിക്കാറുണ്ട് എന്തിനാണ് നിന്നെക്കുറിച്ചു ഇത്രമാത്രം സംസാരിക്കുന്നത് , എഴുതുന്നത് എന്നൊക്കെ. അവരോടൊക്കെ പറയാൻ ഒരു ഉത്തരമേ ഉള്ളു. നീ സൃഷ്ട്ടിക്കുന്ന ശൂന്യതയിൽ നിന്റെ മഹത്വങ്ങൾ പറഞ്ഞു കണ്ണീർ വാർക്കുന്നതിനേക്കാൾ നിന്റെ സാന്നിധ്യത്തിൽ , നിന്റെ കളിയഴക് നിറയുന്ന വേളയിൽ തന്നെ നിനക്കു അർഹമായ ആദരവ്,  പരിഗണന, പ്രോത്സാഹനം നല്കണം എന്നു നിർബന്ധം ഉള്ളത് കൊണ്ടു തന്നെയാണ് നിന്റെ സാന്നിധ്യം ഞങ്ങൾ ആഘോഷമാക്കുന്നത്, നിന്റെ കളിയിടങ്ങൾ ഞങ്ങൾ ഉത്സവങ്ങൾ ആക്കി മാറ്റുന്നത്.  നീ എന്നും ഞങ്ങളുടെ വിശ്വാസ്സം കാത്തിട്ടേയുള്ളു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും ഇടം നൽകാതെ കളിക്കളത്തിൽ നീ ഇന്ദ്രജാലങ്ങൾ കാട്ടിക്കൊണ്ടേയിരുന്നു. ഞങ്ങളെ പരിഹസിക്കാൻ ആർക്കും വിട്ടു കൊടുക്കില്ല എന്നത് നിന്റെ നിർബന്ധം കൂടിയായിരുന്നു. പകരം വയ്ക്കാൻ കഴിയാത്ത സ്നേഹവും പരിഗണനയും നീ ഞങ്ങൾക്ക് തിരിച്ചും നൽകി. എങ്കിലും ചെറിയ പിഴവുകൾ പറ്റുമ്പോൾ പോലും നീ ഏറെ വേദനിച്ചിരുന്നു. സ്വാർത്ഥമായ ചിന്തയിൽ ആയിരുന്നില്ല. നിന്നെ സ്നേഹിക്കുന്ന ഞങ്ങളെ പോലെയുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ല എന്ന വേദന ആയിരുന്നു  അതിനു പിന്നിൽ . നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. മനുഷ്യ സാധ്യമായതിനു അപ്പുറം നീ ചെയ്യുമ്പോഴും നീ ഞങ്ങളുടെ അരികിൽ തന്നെ ഞങ്ങളിൽ ഒരാളായി എപ്പോഴും ഉണ്ടായിരുന്നു. ആകാശത്തോളം വളരുമ്പോഴും നിന്റെ പാദങ്ങൾ ഭൂമിയിൽ തന്നെ ഉറച്ചു നിന്നിരുന്നു. നിന്റെ കണ്ണുകൾ ഞങ്ങളെ തേടിക്കൊണ്ടേയിരുന്നു. നിന്റെ പുഞ്ചിരി ഞങ്ങൾക്ക് നേരെ തന്നെയായിരുന്നു. രാജ്യത്തിനു വേണ്ടി ഒരു കപ്പ് നേടുക എന്നത് നിന്റെ ആഗ്രഹമായിരുന്നു, അതിനു വേണ്ടി നീ തീവ്രമായി ശ്രമിക്കുകയും ചെയ്തു. അതു കൊണ്ടാണല്ലോ നാലു ഫൈനലുകളിൽ നിന്റെ ടീമിനെ എത്തിക്കാൻ നിനക്കു കഴിഞ്ഞത്.  എല്ലാ കളികളിലും മനുഷ്യ സാധ്യമായതിനും അപ്പുറം  നിന്റെ വിസ്മയങ്ങൾ കാണുകയും ചെയ്തു. വരുന്ന ലോകകപ്പ്  നിനക്ക് നേടാൻ സാധിക്കും എന്ന ഉറച്ച വിശ്വാസവും പ്രതീക്ഷയും ഉണ്ട്. തീർച്ചയായും നിനക്കതു സാധിക്കുക തന്നെ ചെയ്യും. എല്ലാ ആശംസകളും പ്രാത്ഥനകളും.
2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥ പിറന്നാൾ സമ്മാനമായി വീണ്ടും ഒരിക്കൽ കൂടി ......

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...