2016, മേയ് 31, ചൊവ്വാഴ്ച

കോപ്പ അമേരിക്ക കപ്പ് !!!!






Argentina is the favorite

Argentina is the favorite  with a 38.53 percent chance of lifting the trophy. This is unsurprising, as Lionel Messi’s side is currently ranked No. 1 in the world. The model gives the USMNT a 1.10 percent chance of winning the tournament, while Bolivia and Haiti are the biggest underdogs, each with a mere 0.20 percent chance of being crowned champion.

Chances of reaching the quarterfinals:

GROUP A
91.71% - Colombia
44.21% - Costa Rica
37.69% - United States
26.39% - Paraguay

GROUP B
86.98% - Brazil
76.14% - Ecuador
22.79% - Peru
14.08% - Haiti

GROUP C
86.25% - Uruguay
73.69% - Mexico
23.28% - Jamaica
16.79% - Venezuela

GROUP D
93.54% - Argentina
84.35% - Chile
13.12% - Panama
9.00% - Bolivia

Chances of winning Copa America Centenario:
38.53% - Argentina
20.60% - Chile
12.98% - Colombia
8.55% - Brazil
6.58% - Uruguay
4.45% - Ecuador
3.31% - Mexico
1.35% - Costa Rica
1.10% - United States
0.65% - Paraguay
0.43% - Jamaica
0.40% - Peru
0.40% - Panama
0.28% - Venezuela
0.21% - Bolivia
0.20% - Haiti

2016, മേയ് 30, തിങ്കളാഴ്‌ച

മെയ് 31 ലോക പുകയില വിരുദ്ധ ദിനം !!!!







പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക, പുകയിലഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ലോകാരോഗ്യസംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേര്‍, അതായത് ഒരു വര്ഷം 50 ലക്ഷം പേര്‍ പുകയിലജന്യ രോഗങ്ങള്‍കൊണ്ട് മരിച്ചുവീഴുന്നു. നൂറുപേര്‍ അര്‍ബുദംമൂലം മരിക്കുമ്പോള്‍ അതില്‍ 30പേര്‍ പുകവലി കാരണം രോഗം വന്നു മരിക്കുന്നവരാണ്. പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

ഒരു സിഗരറ്റില്‍ നാലായിരത്തില്‍പരം രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, 600ഓളം രാസവസ്തുക്കള്‍ നേരിട്ട് കാന്‍സര്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണ്. ശ്വാസകോശാര്‍ബുദത്തിലെ പ്രധാന വില്ലനാണ് പുകയില. സിഗരറ്റ്പുകയിലെ അമ്പതില്‍പ്പരം രാസവസ്തുക്കള്‍ അര്‍ബുദകാരികളാണ്. വായ, തൊണ്ട, അന്നനാളം എന്നിവിടങ്ങളിലെ അര്‍ബുദത്തിനുള്ള പ്രധാന കാരണം പുകയിലയാണ്. മൂത്രസഞ്ചി, വൃക്ക, പാന്‍ക്രിയാസ് എന്നിവയില്‍ ക്യാന്‍സറിനുള്ള പരോക്ഷ കാരണവും പുകയിലതന്നെ. പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു പുകയെടുത്ത് പത്തുസെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദം ഉയര്‍ത്തുക വഴി പക്ഷാഘാതത്തിനും കാരണമാകുന്നു. സിഗരറ്റില്‍ അടങ്ങിയിട്ടുള്ളതില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശാര്‍ബുദത്തിനിടയാക്കും. സിഗരറ്റിലെ ഏറ്റവും കൊടിയ രാസവസ്തുവായ ബെന്‍സ് പയറിന്‍ രക്തത്തില്‍ കലര്‍ന്ന് ശരീര കോശങ്ങളെ നശിപ്പിക്കുകയും എല്ലാ അവയവങ്ങളെയും ക്ഷയിപ്പിക്കുകയും ചെയ്യും.

സിഗരറ്റുവലിച്ച് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡും കാര്‍ബണ്‍ ഡൈ ഓക്സൈഡും മോട്ടോര്‍വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയേക്കാള്‍ ദോഷകരമാണ്. ഇന്ത്യയില്‍ കാന്‍സര്‍ രോഗികളില്‍ 90 ശതമാനത്തിനും ശ്വാസകോശത്തിലും തൊണ്ടയിലും വായയിലുമാണ് രോഗം ബാധിക്കുന്നത്. പുകവലിയില്‍നിന്ന് പിന്മാറി പുകയില അടങ്ങിയ പാന്‍മസാലകള്‍ പോലുള്ളവയുടെ വര്‍ധിച്ചുവരുന്ന ഉപഭോഗമാണിതിനു കാരണം.

2020 ആകുമ്പോള്‍ പ്രതിവര്‍ഷം 90 ലക്ഷം മനുഷ്യര്‍ പുകയിലജന്യരോഗങ്ങളാല്‍ മരിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 70 ലക്ഷം പേരും വികസ്വരരാഷ്ട്രങ്ങളില്‍നിന്നുള്ളവരാകും. ഈ ദുരന്തം ഒഴിവാക്കാന്‍ പുകയിലയോടുള്ള അഭിനിവേശം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളു. സമൂഹത്തെ എരിക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കേണ്ടതുണ്ട്. കേരളത്തിലെ പാന്‍മസാലയുടെ നിരോധനം എന്തായാലും ഈ രംഗത്തുള്ള നല്ല ചുവടുവെപ്പായിമാറട്ടെ. പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവാന്മാരാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സര്‍ക്കാര്‍ ചെയ്യട്ടെ എന്ന് കരുതി മാറി നില്‍കേണ്ടതില്ല. സന്നദ്ധ സംഘടനകളുടെ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം. ഇന്ന് പുകയില വിരുദ്ധ ദിനം ആചരിക്കുമ്പോള്‍ അതാവട്ടെ നമ്മുടെ ഒാരോരുത്തരുടേയും പ്രതിജ്ഞ.

മഴയെത്തും മുൻപേ !!!!





മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പിലാക്കാനുള്ള സര്ക്കാര് തീരുമാനത്തിന് അഭിനന്ദനങ്ങൾ. തീര്ച്ചയായും ഇത്തവണ കാലവർഷം വളരെ ശക്തം ആയിരിക്കും എന്നാണ് സൂചനകൾ. അതോടൊപ്പം തന്നെ കാലവര്ഷ കെടുതികളും സാംക്രമിക രോഗങ്ങളും ഒക്കെ മുൻ വർഷത്തെക്കാൾ വര്ധിക്കുവാനും സാധ്യതയുണ്ട്! അല്പം വൈകി എങ്കിലും ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് പരിഹാരം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം !

2016, മേയ് 26, വ്യാഴാഴ്‌ച

ജെയിംസ്‌ ആൻഡ്‌ ആലീസ് !!!!





ഏതൊരു കലാരൂപം ആയാലും അത് അനുവാചകരുടെ ചിന്താ സരണിയിലേക്ക്‌, മനസ്സിലേക്ക് ആഴത്തിൽ പതിപ്പിച്ചു കൊണ്ട് കടന്നു പോകുമ്പോഴാണ് അതിനു പൂർണ്ണത ഉണ്ടാകുന്നതു. പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ സിനിമ എടുക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല  സാമ്പത്തിക ലാഭം തന്നെയാണ് മുഖ്യം എന്ന്.  എന്നാൽ കച്ചവട നിറക്കൂട്ടുകളും ചിന്ഹങ്ങളും വേണ്ടുവോളം തിരുകി കയറ്റുമ്പോഴും ഒരു കല നിര്വ്വഹിക്കേണ്ട ചില ധർമ്മങ്ങളും ഉത്തരവാദിത്വങ്ങളും വളരെ സമർത്ഥമായി പ്രതിഫലിപ്പിക്കാൻ ചില കലാകാരന്മാര്ക്ക് സാധിക്കാറുണ്ട്. അവിടെയാണ് ഒരു ചിത്രം കലാപരമായും സാമ്പത്തികമായും മുന്നില് നിൽക്കുന്നത്. തീര്ച്ചയായും ജെയിംസ്‌ ആൻഡ്‌ ആലീസ് അത്തരത്തിൽ കലാപരമായും സാമ്പത്തികമായും വളരെ ഉയരങ്ങളിൽ തന്നെയാണ്,.  സംവിധയകാൻ സുജിത് വാസുദേവിനും പ്രിത്വിരാജിനും ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തർക്കും അക്കാര്യത്തിൽ അഭിമാനിക്കാം. നിങ്ങളുടെ ശ്രമം പൂർണ്ണമായും വിജയിച്ചിരിക്കുന്നു. ഇവിടെ ജയിംസും ആലീസും വെറും കമിതാക്കളോ ദമ്പതികളോ മാത്രമല്ല മറിച്ചു അവർ രണ്ടുപേരും ഓരോ പ്രതീകങ്ങൾ ആണ്. ഒരു പക്ഷെ നമ്മളെ ഓരോരുത്തരെയും അവർ പ്രതിനിധാനം ചെയ്യുന്നു.  ഈ ജീവിതം എത്ര ക്ഷണികം ആണെന്നും , ആ സമയത്തിനുള്ളിൽ തന്നെ ഒരു വേള തിരുത്താൻ കഴിയുമായിരുന്ന എത്രയോ  തെറ്റുകളിൽ കൂടി നമ്മൾ നിരന്തരം യാത്ര ചെയ്യുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തൽ. ഈ ചിത്രം വളരെയേറെ ചിന്തിപ്പിച്ചു . തീര്ച്ചയായും മനുഷ്യ സഹജമായ ദൌർബല്യങ്ങൾ എത്രയോ തെറ്റുകളിൽ കൂടി എന്നെയും വഴി നടത്തിയിട്ടുണ്ട്. ഒരു പക്ഷെ പലതും ഒഴിവാക്കാൻ കഴിയുമായിരുന്നവ. ചിത്രത്തിൽ ഒന്ന് രണ്ടു സന്ദർഭങ്ങൾ മാത്രം സൂചിപ്പിക്കുമ്പോഴും നമ്മുടെ  ജീവിത യാത്രയുടെ കണക്കു എടുക്കാൻ ഒരു പീറ്റെർ വരുകയാണെങ്കിൽ ഏതാണ്ട് മുക്കാൽ പങ്കും തിരുത്തലിന്റെ വഴി കാട്ടി  തന്നേനെ. ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും പ്രായഭേദമോ ലിംഗ ഭേദമോ കൂടാതെ ഇത്തരത്തിൽ ഒരു തിരിച്ചറിവ് ഉണ്ടാകുന്നു എന്നത് തന്നെയാണ് ജെയിംസ്‌ ആൻഡ്‌ ആലീസ് എന്നാ ചിത്രത്തിന്റെ വിജയം.
ഒരു പക്ഷെ ജീവിതത്തിന്റെ വെറും പുറം കാഴ്ചകളിലും നിറക്കൂട്ടുകളിലും   മാത്രം മാത്രം അഭിരമിക്കുന്നവർക്ക് ഈ ചിത്രവുമായി എളുപ്പത്തിൽ സമരസപ്പെടാൻ സാധിച്ചു എന്ന് വരില്ല.  എന്നാൽ ചിത്രം പൂർണ്ണം ആകുമ്പോൾ അത്തരത്തിൽ ഉള്ളവർക്ക് പോലും കയ്പ്പ് നിറഞ്ഞതും നിറങ്ങളില്ലാതതുമായ ജീവിത യാദര്ത്യങ്ങളെ  കുറിച്ച് അന്ഗീകരിക്കേണ്ടി വരുന്നു . ആത്മാർഥമായി തന്നെ പറയട്ടെ സമീപകാലത്ത് ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഇത്രയേറെ സ്വാധീനിച്ച ഒരു ചിത്രം വേറെ ഇല്ല.. ഒന്ന് തിരിഞ്ഞു നോക്കിയാൽ തിരുത്താൻ കഴിയുമായിരുന്ന ഒട്ടേറെ തെറ്റുകളോ സാഹചര്യങ്ങളോ എന്റെ ജീവിതത്തിലും നിങ്ങളുടെ ജീവിതത്തിലും ഉണ്ട് !
കാണുക ! അനുഭവിച്ചറിയുക !

2016, മേയ് 24, ചൊവ്വാഴ്ച

നവകേരളം !!!!





ഒരു ജനതയുടെ  പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പുതിയ നിറച്ചാർത്ത് നൽകി   അധികാരത്തിലേറുന്ന ഇടതുമുന്നണി സർക്കാരിന് ഹൃദയം നിറഞ്ഞ ആശംസകൾ  !
അഭിവാദ്യങ്ങളോടെ !

2016, മേയ് 23, തിങ്കളാഴ്‌ച

ഞാവൽ - അറിയേണ്ടതും അറിയാതെ പോകുന്നതും !!!!


 ഏപ്രിൽ -മെയ്‌ മാസ്സങ്ങൾ ഞാവലുകൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാലം .

 പോഷകങ്ങളുടെ കലവറയാണ് ഞാവല്‍. ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവയുടെ കലവറയാണ് ഞാവല്‍ .

പ്രമേഹത്തിന് ഉത്തമപ്രതിവിധിയാണ് ഞാവല്‍.ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ്. ഞാവല്‍ പഴം മാത്രമല്ല ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്തുന്നു. മാത്രമല്ല ഞാവല്‍ പഴത്തിന്റെ മധുരം പ്രമേഹത്തെ കാര്യമായി തന്നെ ഇല്ലാതാക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ടു തന്നെ ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് രക്തത്തെ ശേുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് വിളര്‍ച്ച മാറ്റുന്നതിനും ഉത്തമമാണ്.
ആരോഗ്യമുള്ള ഹൃദയത്തിന് ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോളിന്റെ സാധ്യത കുറയ്ക്കുന്നു. കൂടാതെ നിരന്തരം ഞാവല്‍ കഴിക്കുന്നത് ആര്‌ത്രൈറ്റിസ് സാധ്യതയും ഇല്ലാതാക്കുന്നു.

അള്‍സറിന് പ്രതിവിധിയാണ് ഞാവല്‍. ഞാവല്‍ കഴിക്കുന്നത് ദഹനപ്രവര്‍ത്തനങ്ങളെ ത്വരിത ഗതിയിലാക്കുന്നു. ഇതുവഴി അള്‍സര്‍ സാധ്യതയും കുറയുന്നു.

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഞാവല്‍ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മോണയ്ക്കും പല്ലിനുമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു. മോണകളിലുണ്ടാകുന്ന രക്ത പ്രവാഹവും ഞാവല്‍ പഴം കഴിക്കുന്നതിലൂടെ ഇല്ലാതാവുന്നു.

സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു മുഖക്കുരുവിന് പരിഹാരം നല്‍കും. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മതി. ഞാവലിന്റെ പള്‍പ്പ് റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയാലും എണ്ണമയമുള്ള ചര്‍മ്മത്തിന് ആശ്വാസമാകും.



ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കരുത് എന്നുള്ളതാണ് ഞാവലിന്റെ ആകെയുള്ള ദോഷം.

2016, മേയ് 19, വ്യാഴാഴ്‌ച

🌟ജനവിധി 2016🌟



ജനവിധി വന്നു ! വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതു പക്ഷം അധികാരത്തിൽ! ആദ്യം തന്നെ  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! ഒപ്പം എല്ലാം ശരിയാകും എന്ന പ്രതീക്ഷയും പ്രാർത്ഥനയും !
ഇരു മുന്നണികളുടെ പരമ്പരാഗതമായ ഭരണമാറ്റം എന്നതിലപ്പുറം വളരെ ഗൗരവമായി കാണേണ്ടുന്ന  ചില വസ്തുതകൾ ഈ തിരെഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. രണ്ടു മുന്നണികൾ എന്നതിൽ അപ്പുറത്തേക്ക് വോട്ടുകൾ മറ്റൊരു പക്ഷത്തേക്ക് കൂടി മാറിയിരിക്കുന്നു എന്നത് യാഥാര്തയമാണ് . വോട്ടു കച്ചവടം , വോട്ടു മറിക്കൽ എന്നിങ്ങനെ ഉപരിപ്ലവമായ പ്രധിരോധിക്കലുകൾക്ക് അപ്പുറം  ചില വസ്തുതകൾ ചര്ച്ച ചെയ്യപ്പെടേണ്ടത് ഉണ്ട്.  കാരണം ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്നതിന് ഉപരി മൂന്നാമത് ഒന്ന് കൂടി വളരെ പ്രത്യക്ഷമായി ജനങ്ങളുടെ മുന്നില് എത്തിയപ്പോൾ ഉണ്ടായ ആശയ കുഴപ്പം  വളരെ  പ്രകടമാണ് ഈ തിരെഞ്ഞെടുപ്പിൽ . ഒരു പക്ഷെ രണ്ടു പ്രധാനമുന്നികളെ സംശയ ദ്രിഷ്ട്ടിയോടെ സമീപിച്ചിരുന്ന ഒരു വിഭാഗത്തിന്റെ സമീപനവും തെളിഞ്ഞു കാണാം . കാരണം കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ബോധ്യപ്പെട്ട വസ്തുത തന്നെയാണിത്. ഇത്തരത്തിൽ ആശയക്കുഴപ്പമോ സംശയമോ പ്രകടിപ്പിച്ചവരുടെ കൂട്ടത്തിൽ പാർട്ടികളിൽ ഉറച്ചു വിശ്വസിക്കുന്നവർ മുതൽ നിഷ്പക്ഷമതികൾ വരെ ഉണ്ട് താനും . എന്തായാലും പാർട്ടികളിൽ വിശ്വസിക്കുന്നവർ എന്തൊക്കെ അഭിപ്രായങ്ങൾ പറഞ്ഞാലും മറിച്ചു വോട്ടു ചെയ്യും എന്ന് കരുതേണ്ട . കാരണം വോട്ടിംഗ് യന്ത്രത്തിന് മുന്നില് നിൽക്കുമ്പോൾ സ്വാഭാവികമായും അവരുടെ വിരലുകൾ അവർ വിശ്വസിക്കുന്ന ചിന്ഹ്നങ്ങളിലേക്ക് തന്നെ നീളും. എന്നാൽ ഇത്തരം സംശയങ്ങളും ആശയകുഴപ്പവുമായി വോട്ടിംഗ് യന്ത്രത്തിന് മുന്നിലേക്ക്‌ എത്തുന്ന     നിഷ്പക്ഷമതികളുടെ വിരലുകൾ ചിലപ്പോൾ ഏതു ചിഹ്നതിലേക്കും നീളാം. ഒരു പക്ഷെ അന്തിമ വിധി നിർണ്ണയിക്കുന്നതിൽ അവരുടെ പങ്കു വളരെ വലുതും ആയിരിക്കാം. . ഇത്തരം യാഥാര്ത്യങ്ങളെ ഉപരിപ്ലവമായ കാര്യങ്ങൾ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാൽ ഭാവിയിൽ അത് കൂടുതൽ വിപരീത ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്യേണ്ട വസ്തുത തന്നെയാണ് ഇത് എന്ന കാര്യം പ്രസക്തമാണ്‌ !
💥💥💥💥💥

2016, മേയ് 6, വെള്ളിയാഴ്‌ച

ജെയിംസ്‌ ആൻഡ്‌ ആലീസ് !!!!


ഈ സിനിമ കണ്ടു കഴിഞ്ഞ ഉടൻ ഒരാളെങ്കിലും തന്റെ ഭാര്യയെ വിളിച്ചു വെറുതെ ഒന്ന് സുഖ വിവരം അന്വോഷിച്ചു എങ്കിൽ അതാണ് ഈ സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം !!!!
ജീവിതത്തിൽ നഷ്ട്ടമായേക്കാവുന്ന പല നല്ല മുഹൂർത്തങ്ങളും നഷ്ട്ടപ്പെടാതിരിക്കാൻ  ഉതകുന്ന തരത്തിലുള്ള വലിയ ഒരു തിരിച്ചറിവ് ഈ സിനിമ തീര്ച്ചയായും നമുക്ക് നല്കുന്നുണ്ട് !!!!
ഭാര്യയെയും മക്കളെയും മനസ്സ് നിറഞ്ഞു സ്നേഹിക്കുന്ന ഓരോ പുരുഷനും കുടുംബസമേതം കാണേണ്ട ചിത്രം !!!!

പുഞ്ചിരിയിൽ തുടങ്ങാം !


നമുക്ക് ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചിരുന്നു എങ്കിൽ, ഉയര്ന്നു കേൾക്കുന്ന നിലവിളികൾക്കു ചെവിയോർത്തിരുന്നു എങ്കിൽ എത്രയോ ദുരന്തങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നു. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് കുറച്ചു മെഴുകു തിരികൾ കത്തിച്ചതുകൊണ്ട്, പ്ലക്കാർഡുകൾ പിടിച്ചു നെടുനീളൻ വാചക കസർത്ത് നടത്തിയിട്ട് എന്ത് ഫലം.
രക്ഷക്കായി നിലവിളിക്കുമ്പോൾ അപായ ചങ്ങലയിലേക്കു കൈ എത്തിക്കാൻ മടിക്കുന്ന നമ്മൾ, കണ്മുന്നിൽ ചോരവാർന്നു കിടക്കുന്ന സഹജീവിയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത നമ്മൾ, അയൽപക്കത്ത്‌ ഒരു നിലവിളി കേട്ടാൽ അതിന്റെ കാരണം അന്വോഷിക്കാൻ കൂട്ടാക്കാത്ത നമ്മൾ. പരസ്പരം കാണുമ്പോൾ അബദ്ധത്തിൽ പോലും ഒന്ന് പുഞ്ചിരിക്കാതിരിക്കാൻ ബലമായി ചുണ്ടുകൾ ചേർത്ത് പിടിക്കുന്ന നമ്മൾ

കത്തിക്കാനെടുത്ത മെഴുകു തിരികളിൽ കുറച്ചു ബാക്കി വച്ചേക്കുക, പ്ലക്കാർഡുകൾ സൂക്ഷിച്ചു വയ്ക്കുക , നെടുനീളൻ വാചകങ്ങൾ പലയാവർത്തി മനപാഠം ആക്കുക , കാരണം അവ വീണ്ടും  നമുക്ക് ഉപയോഗിക്കേണ്ടി വരും.

നമ്മുടെ സ്വാർത്ഥത, മനോഭാവം, സമീപനം ഇവയിൽ മാറ്റം വരുതാതിടത്തോളം  ദുരന്തങ്ങൾ തുടർക്കഥ ആകും. ഇനിയും ഒരു ദുരന്തം ഉണ്ടാകതെയിരിക്കട്ടെ . ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് നമുക്ക് കണ്ണോടിക്കാം , ഉയർന്നു കേൾക്കുന്ന നിലവിളികൾക്കു കാതോർക്കാം. മറ്റുള്ളവരെ നോക്കി ഹൃദ്യമായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിക്കാം. ആ പുഞ്ചിരിയിൽ നിന്നാകട്ടെ മാറ്റത്തിന്റെ ആദ്യ തുടക്കം !

2016, മേയ് 5, വ്യാഴാഴ്‌ച

ജെയിംസ്‌ ആൻഡ്‌ ആലിസ് REVIEW


ജീവിതത്തിലെ ചെറിയ ചെറിയ തെറ്റുകളും , പരിഹാരങ്ങളും തിരിച്ചറിവുകളുമായി മനോഹരമായ ഒരു സിനിമാ അനുഭവം- ജെയിംസ്‌ ആൻഡ്‌ ആലീസ്‌...



ജെയിംസ്‌ ആൻഡ്‌ ആലിസ്

പ്രശസ്ത ഛായാഗ്രഹകന്‍ ആയ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ജയിംസ് ആന്റ് ആലീസ്.പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നായികയായെത്തുന്നത് വേദികയാണ്. ഇവിടെയ്ക്ക് ശേഷം ധാര്‍മിക് ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരകഥയൊരുക്കിയിരിക്കുന്നത് ഡോ എസ് ജാനാര്‍ദനന്‍ ആണ്.

കഥ

ജയിംസ് ഒരു അനാഥനാണ്. ഒരു ചിത്രകാരനായ അയാള്‍ കോടീശ്വരനായ ഡേവിഡ് തേക്കെപറമ്പിലിന്റെ മകളായ ആലീസുമായി പ്രണയത്തിലാവുന്നു. ഡേവിഡിനു ജയിംസ് അനാഥനായത് ഒരു വിഷയമല്ല. പക്ഷെ ഒരു സ്ഥിരവരുമാനമില്ല എന്ന കാരണത്താല്‍ അദ്ദേഹം കല്യാണത്തിനു വിസമ്മതിക്കുന്നു. ആലീസ് ജയിംസിനോടൊപ്പം ഇറങ്ങി വരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് ജയിംസ് ചെറിയ ഒരു ആഡ് മേക്കര്‍ ആണ്. ആലീസാകട്ടെ ഒരു ബാങ്കില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

പ്രണയകാലത്തിന്റെ തീക്ഷ്ണതയൊന്നും വിവാഹ ജീവിതത്തിനില്ല എന്ന് ജയിംസും ആലീസും മനസ്സിലാക്കി വരുന്നു. ജയിംസിന്റെ ജോലി തിരക്കുകള്‍ കാരണം പലപ്പോഴും ആലീസിന്റെയും മകളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നു. പഴയ വൈരാഗ്യം മറന്ന് ആലീസിന്റെ അപ്പച്ചന്‍ ഇവരെ തിരികെ വിളിക്കുമ്പോള്‍ ഈഗോ കാരണം ജയിംസ് അപ്പച്ചനെ കാണാന്‍ കൂട്ടാക്കുന്നില്ല. ജയിംസിനെ കാണാതെ അപ്പച്ചന്‍ മരിക്കുന്നു. ഇത് ആലീസില്‍ വലിയ മുറിവുണ്ടാക്കുന്നു. ആലീസും മകളും ജയിംസിന്റെ വീട് വിട്ടിറങ്ങുന്നു. ആലീസ് വിവാഹമോചനത്തിനു അപേക്ഷിക്കുന്നു. കൗണ്‍സിലിംഗ് സമയത്ത് ജയിംസില്‍ ആലീസ് ആരോപിക്കുന്ന കുറ്റങ്ങളില്‍
ഒരെണ്ണമെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന കാലത്ത് തന്നോട് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കിലായിരുന്നു എന്ന പറഞ്ഞ് ജയിംസ് വിവാഹ മോചനത്തിനു സമ്മതിക്കുന്നു. തന്റെ മകളുടെ പിറന്നാള്‍ ദിവസം കുറച്ച് സമയം തന്നോടൊപ്പം ആലീസും മകളും ചിലവഴിക്കണമെന്ന ജയിംസിന്റെ അപേക്ഷ ആലീസ് അംഗീകരിക്കുന്നു. അതനുസരിച്ച് ജയിംസിനെയും പ്രതീക്ഷീച്ച് ആലീസും മകളും കാത്തിരിക്കുമ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്..!!!!!

വിശകലനം.

കുടുബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരുപാടൊരുപാട് സിനിമകള്‍ സിനിമ ഉണ്ടായ കാലം മുതല്ക്കേ ഉണ്ടായിട്ടുള്ളതാണ്. പ്രണയവിവാഹവും അതിനു ശേഷം സംഭവിക്കുന്ന കലഹങ്ങളും പിന്നീടുണ്ടാകുന്ന ഒത്തുച്ചേരലുകളുമുള്ള നിരവധി സിനിമകള്‍ കണ്ട് ഒരുപാട് വട്ടം മലയാളി സിനിമ പ്രേക്ഷകര്‍ പുളകിതരായിട്ടുമുണ്ട്. പിന്നെ എന്താണ് വീണ്ടും ഇത്തരമൊരു പ്രമേയത്തിനു പ്രസക്തി എന്ന് ചിന്തിക്കുന്നവര്‍ക്കായി ഇതിന്റെ സെക്കന്റ് ഹാഫില്‍ ഒരു വ്യത്യസ്ഥത ഒരുക്കി വെച്ചിട്ടുണ്ട്. ഒരു പക്ഷെ ആ ഒരു സ്പാര്‍ക്ക് ആയിരിക്കണം ഈ കഥ സിനിമയാക്കാന്‍ പൃഥ്വിരാജ് സമ്മതം മൂളിയതിനു കാരണവും.
സുജിത് വാസുദേവിന്റെ ക്യാമറകണ്ണിലൂടെ ഒത്തിരി മനോഹര സിനിമകള്‍ മലയാളികള്‍ കണ്ടതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധാന വൈഭവം ഈ ചിത്രത്തിലൂടെ അനുഭവിക്കാനുള്ള ഭാഗ്യം പ്രേക്ഷകര്‍ക്കുണ്ടായി, ദോഷം പറയരുതല്ലോ തരക്കേടില്ലാത്ത തരത്തില്‍ ജയിംസിനെയും ആലീസിനെയും അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്. സംവിധായകന്‍ തന്നെ ക്യാമറാമാന്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ അനന്തമായ നീലാകാശം പരമാവധി പ്രയോജനപ്പെടുത്തിയാണ് സുജിത് വാസുദേവ് ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അതു തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണവും. അഭിനേതാക്കളില്‍ പൃഥ്വിരാജ്, വേദിക എന്നിവര്‍ക്ക് മാത്രമേ കാര്യമായ റോളുകള്‍ ഉണ്ടായിരുന്നുള്ളു. ഇരുവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ശബ്ദ സാന്നിധ്യമായി എത്തുന്ന അനൂപ് മേനോനും തകര്‍ത്തിട്ടുണ്ട്. നടന്‍ ശ്രീകുമാറിന്റെ ഡ്യൂപ്പാവാന്‍ പാകത്തിലൊരു നടനെ ഈ സിനിമയില്‍ കാണാം.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ ചെറിയ അഡ്ജസ്റ്റ്മെന്റുകളിലൂടെയാണ് ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നത് എന്ന സദ്ദുദേശപരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. ഇത് പക്ഷെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കവണ്ണം പ്രഹര ശേഷി ചിത്രത്തിന്റെ തിരകഥയ്ക്ക് ഇല്ലാതെ പോയി എന്നത് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതില്‍ നിന്ന് ചിത്രത്തെ പിന്നോട്ട് വലിക്കും. വിവാഹിതര്‍ക്കും വിവാഹത്തിനു തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം

കഴിച്ച് കുറച്ച് കാലങ്ങള്‍ ആയവര്‍ക്കും മാത്രമേ ഈ സിനിമയോട് ശരിയായ രീതിയില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തിയറ്ററില്‍ വന്ന് സിനിമ കാണുന്ന ബഹുഭൂരിപക്ഷം വരുന്ന കുടുബബന്ധങ്ങളെ കുറിച്ചൊന്നും ഗൗരവമായി ചിന്തിക്കാന്‍ പ്രായമായിട്ടില്ലാത്ത യൂത്തന്മാര്‍ക്ക് രസിക്കില്ല എന്ന് തന്നെയാണ്..!!

ബോക്സോഫീസ് സാധ്യത

കുടുബ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ഈ ചിത്രം കുടുബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്താല്‍ ഹിറ്റ് ഉറപ്പിക്കാം...!!

പ്രേക്ഷക പ്രതികരണം.

പൃഥ്വിരാജിന്റെ നീളന്‍ മുടി ഗെറ്റപ്പൊക്കെ കണ്ട് ഒരു സ്റ്റൈലിഷ് പടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശരായെങ്കിലും സിനിമ അവസാനിച്ചപ്പോള്‍ അങ്ങിങ്ങായി കയ്യടികള്‍ ഉയര്‍ന്നു.

റേറ്റിംഗ് : 3/5

അടിക്കുറിപ്പ്: ഈ സിനിമ കണ്ട് കഴിഞ്ഞ ഉടന്‍ ഒരാളെങ്കിലും തന്റെ ഭാര്യയെ വിളിച്ച് വെറുതെ ഒന്ന് സുഖവിവരം അന്വേഷിച്ചു എങ്കില്‍ അതാണ് ഈ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.
NATIONAL STAR

2016, മേയ് 4, ബുധനാഴ്‌ച

💕ജയിംസ് ആന്‍ഡ് ആലീസ്💕





💞പ്രശസ്ത ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലീസ്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ച വ്യക്തിയാണ് സുജിത് വാസുദേവ്. പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ്, ദൃശ്യം, പാപനാശം, അനാര്‍ക്കലി തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ക്കു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.💞
ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. വേദിക നായികയായി എത്തുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ജയിംസും ആലീസും.  ആഡ് ഫിലിം മേക്കറാണ് ജയിംസ്. ആലീസാകട്ടെ ബാങ്കുദ്യോഗസ്ഥ. ഒരു ന്യൂ ജന്‍ സ്വഭാവത്തിന്റെ ഉടമയാണ് ജയിംസ്. രൂപത്തിലും വേഷത്തിലുമെല്ലാം ഇതു പ്രകടവുമാണ്.
തിരക്കേറിയ ഈ കാലഘട്ടത്തിലെ ജീവിതത്തിനിടയില്‍ പരസ്പരം തിരിച്ചറിയാതെ പോകുന്ന, ഓരോ കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പലപ്പോഴും അശ്രദ്ധകൊണ്ടു മാത്രം സംഭവിക്കുന്ന നിസാര പ്രശ്‌നങ്ങള്‍ വളര്‍ന്നു വലുതാകുന്നു. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍.. ഇതെല്ലാം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
സായ്കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, ജോണ്‍ സാമുവല്‍, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, ഷാജു, പാര്‍വതി നായര്‍, ഉമാ നായര്‍ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.
സുജിത് വാസുദേവിന്റേതാണ് കഥ. ഛായാഗ്രഹണവും ഇദ്ദേഹംതന്നെ നിര്‍വഹിക്കുന്നു. ഡോ. എസ്. ജനാര്‍ദ്ദനനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

💖❤💖💛💖💚💖💙💖

2016, മേയ് 3, ചൊവ്വാഴ്ച

പറയാതെ വയ്യ !!!!

ഏതൊരു ദുരന്തം സംഭവിച്ചാലും എല്ലാത്തിനും മുകളില്‍ ജാതിയും രാഷ്ടീയവും മാത്രം ചര്‍ച്ചചെയ്യുന്ന വര്‍ത്തമാനകാല സമൂഹം മാനുഷികതയ്ക് എതിരെ മുഖം തിരിക്കുന്നതും ദുരന്തം ഉണ്ടാകാനുളള സാഹചര്യങ്ങളും അത് തടയാനുളള നടപടികളും ചര്‍ച്ച   ചെയ്യപ്പെടാത്തതും
തികച്ചും ദൗര്‍ഭാഗ്യകരമാണ് .

പറയാതെ വയ്യ !!!!


തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിൽ കഴിഞ്ഞ കുറച്ചു ദിവസ്സമായി തെരുവ് നായകളുടെ ശല്യം വളരെ അധികം വർധിച്ചിരിക്കുന്നു. കുറെ ദിവസ്സങ്ങളായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട് എങ്കിലും ഓരോ ദിവസ്സം കഴിയും തോറും നായ്ക്കളുടെ എണ്ണവും ആക്രമണ സ്വഭാവവും വര്ദ്ധിച്ചു വരുന്നതായി കാണുന്നു. ഒരു പക്ഷെ ചൂട് കൂടിയ അവസ്ഥയും കാരണമാകാം. ഇന്ന്( 04/05/2016 ബുധൻ) പോലും  തമ്പാനൂർ ബസ്‌ സ്റ്റാന്റ് , റെയിൽവേ സ്റ്റെഷെൻ, മാഞ്ഞാലിക്കുളം എന്നിവിടങ്ങളിൽ ഒക്കെ വളരെ അധികം തെരുവ് നായ്ക്കളെ കാണാൻ ഇടയായി. ജാഗ്രത പാലിച്ചില്ലെങ്കിൽ അടുത്ത ദിവസ്സങ്ങളിൽ തന്നെ  തെരുവ് നായ്ക്കളുടെ കൂടുതൽ ആക്രമണ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാൻ സാധ്യത ഉണ്ട്. ഒരു പക്ഷെ എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയണം എന്നോ ശ്രദ്ധിക്കണം എന്നോ ഇല്ല . എന്നാലും നമുക്ക് ചുറ്റും സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ  നമ്മുടെ ശ്രദ്ധയിൽപെടുന്ന പക്ഷം  അത് ചൂണ്ടി കാട്ടുക എന്നത് നമ്മൾ ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്വം ആണല്ലോ....

പ്രാർത്ഥനയോടെ

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️