2015, ജൂൺ 15, തിങ്കളാഴ്‌ച

മഴക്കാല രോഗങ്ങൾ പടരുന്നു .......... കരുതിയിരിക്കാം

മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.

എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ
മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...