2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

അമ്മ......

അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ

അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്

സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

നമുക്ക് ഇതെന്തു പറ്റി....... ?

ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു  എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക.  നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്,  ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും    നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ  അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ   അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ...  നമയുടെ,  സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ  ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കഥയല്ലിത് അനുഭവം .........

എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച്‌ കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി  രാവിലെ  നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ്‌ മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ്‌ .  അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക്‌ വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു.......  നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.

പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍‌ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.

സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍‌മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.


ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമാ‍യ മൂഡ് സൃഷ്ടിക്കുന്നു.

പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറം‌ലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.

റേറ്റിംഗ്: 4.5/5
കടപ്പാട് - വെബ്‌ ദുനിയ മലയാളം

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...