2009, ജനുവരി 28, ബുധനാഴ്‌ച

സ്ലം ഡോഗ് മില്ലയാനാര്‍ -കാഴ്ച്ചയുടെ കാണാപ്പുറങ്ങള്‍

ഇന്ത്യയെ പോലെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാന്‍ തക്ക ഒരു രാജ്യവും ലോകത്തില്ല. ഒരു ചിത്രം കാണുന്നത് മുലം തകര്ന്നു പോകാന്‍ തക്ക വിധം ധുര്‍ബലമാണോ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം .ശ്രീ അമിതാഭ് ബച്ചനും , ശ്രീ അറിഞ്ടാം ചൌധരിയും പ്രസ്താവിക്കുന്നത് കേട്ടാല്‍ നമുക്കു അങ്ങനെ സംശയിക്കേണ്ടി വരും. ഇന്ത്യയെ അപമാനിക്കാന്‍ വേണ്ടി മാത്രം ഫോക്കസ് ചെയ്യുകയാണ് ഈ ചിത്രം ചെയ്തതെങ്കില്‍ അത് തെറ്റാണെന്ന് പറയാം. എന്നാല്‍ യാധര്ത്യങ്ങളെ നാം വിസ്മരിച്ചു കുടാ. മുഴു പട്ടിണിയുടെയും ,അര്‍ദ്ധ പട്ടിണിയുടെയും ,ചുവന്ന തെരുവിന്റെയും ,വര്ങിയ സന്ഘട്ടനങളുടെയും എത്ര മറക്കാന്‍ ശ്രമിച്ചാലും സാധിക്കാത്ത വികൃതമായ ഒരു വശം ഇന്ത്യയിലുമുണ്ട്. അത് ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും അത്തരം കഥകള്‍ പറയാനുണ്ട്. അപ്പോള്‍ പിന്നെ ഇന്ത്യയെ മാത്രം ഫോക്കസ് ചെയ്തു ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശ്ശസ്സിനു കളങ്കം വരുത്തിയിരിക്കുന്നു എന്ന് ഒരു പക്ഷം പറയുമ്പോള്‍ , എന്റെ അഭിപ്രായം മറ്റൊന്നാണ്‌ . ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യത്തിന്റെയും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമാണ് ഈ ചിത്രം. ലോകത്ത് ഒരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ലാത്ത മതേതരവും സാംസ്കാരികവും സാമുഖികവുമായ സംസ്ക്രിതിയുള്ള ഇന്ത്യയെപ്പോലെ ഒരു രാജ്യത്തെ ഒരു ചിത്രം കൊണ്ടു തകര്‍ക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയുകയില്ല, . എന്നാല്‍ എന്ത് കൊണ്ടു ഇന്ത്യയിലെ ഒരു യുവാവിനെ കേന്ദ്ര കഥാപാത്രമാക്കി എന്നാലോചിക്കുമ്പോള്‍ തോന്നുന്നത് , മറ്റൊരു രാജ്യത്തിലെയും യുവാക്കളെ ഇന്ത്യന്‍ യുവാക്കളുടെ സ്ഥാനത്ത് പ്രതിഴ്ട്ടിക്കാന്‍ ലോകത്തിലെ ഒരു സംവിധായകനും സാധിക്കുകയില്ല. കാരണം ഇന്ത്യന്‍ യുവത്വം അത് ചേരിയില്‍ ആയാലും മറ്റു എവിടെ ആണെന്കിലും , ഇന്ത്യന്‍ യുവാക്കളുടെ ധൈര്യവും അറിവും തീഴ്നതയും, അനുഭവങ്ങളുടെ കരുത്തും ലോകത്തില്‍ മറ്റൊരു യുവത്വത്തിനും അവകാശപ്പെടാന്‍ കഴിയില്ല. അത്രമേല്‍ ഇന്ത്യന്‍ യുവത്വം ലോകത്തിലെ മറ്റേതൊരു യുവത്വത്തിനും മുകളിലാണ്. ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായ ഓസ്കാര്‍ നേട്ടം വരെ റഹ്മാനും , രസ്സുല്‍ പുക്കുട്ടി എണ്ണ മലയാളിയുമുല്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏതാപ്പെടുമ്പോള്‍ തന്നെ ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി നാം തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ റഹ്മാനും രസ്സു‌ല്‍ പുക്കുടിക്കും കിട്ടുന്ന ഒസ്കാരുകള്‍ കാട്ടി ലോകത്തോട്‌ ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി വിളിച്ചറിയിക്കാം . എന്തൊക്കെ പ്രതിസ്സന്ധികള്‍ ഉണ്ടായാലും ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നേറ്റം തടയാന്‍ ഒരു ശക്തിക്കുമാവില്ല. അതിനാല്‍ ഈചിത്രം ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ട വീര്യതിനും വിജയ തൃഷ്ണ ക്കുമുള്ള അന്ഗീകാരമായി കണക്കാകാം .

2009, ജനുവരി 16, വെള്ളിയാഴ്‌ച

റിയാലിറ്റി ഷോ

ഓരോ സെക്കംടുംഓരോ ഉഗാങ്ങളായി രാഹുലിനു തോന്നി. എത്രയും പെട്ടെന്ന് ഇതൊന്നു അവസ്സനിചിരുന്നെന്കില്‍ ,ഏറ്റവും ജന പ്രീതി ആര്‍ജിച്ച റിയാലിറ്റി ഷോയുടെ സെമിഫൈനലിന്റെ എലിമിനറേന്‍ റൌണ്ട് പുരോഗമിക്കുകയാണ്. ഇനി താനും അരവിന്ദും മാത്രം ,അതിലൊരാള്‍ പുറത്താകും ഒരാള്‍ ഫൈനലില്‍ എത്തും . പുറത്തായവരുടെ കണ്ണുനീരും ഫൈനലില്‍ എത്തിയവരുടെ സന്തോഷവും ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല .കാരണം താന്‍ പുറത്തായി എന്ന പ്രഹ്യപനമ് കെല്ക്കാന് മാത്രമായി അവന്‍ മനസ്സിനെ പാകപ്പെടുതുകയായിരുന്നു .അരവിന്ധുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റെ പാട്ടു അത്ര മികച്ചതോന്നുമല്ല എന്ന് രതുലിനു തന്നെ അറിയാം . അവതാരക രണ്ജിത അസ്വസ്സിപ്പിക്കാന്‍ പറഞ്ഞതൊന്നും രാഹുല്‍ കേട്ടതെ ഇല്ല. അവസ്സാനം സെലിബ്രിടി ഗസ്റ്റ് ആയി വന്ന നയന്‍‌താര റിസള്‍ട്ട് കവര്‍ തുറന്നു .ഫൈനലില്‍ എത്തിയത് രാഹുല്‍. പ്രേക്ഷകരുടെ എസ് എം എസ്സുകളുടെ പിന്‍ബലത്തില്‍ അരവിന്ദിനെ പിന്തള്ളി രാഹുല്‍ ഫൈനലില്‍ കടന്നു . രാഹുല്‍ ഇന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, . അരവിന്ദിന്റെ ദുഖം കണ്ണ് നീരായി ഒഴുകിയപ്പോള്‍ രാഹുല്‍ അരവിന്ദിനെ കെട്ടിപ്പിടിച്ചു. താനല്ല യഥാര്‍ത്ഥ വിജയി അരവിന്ധനെന്നു പറയുകയും ചെയ്തു. പക്ഷെ കാര്യം ഇല്ലല്ലോ. പ്രേക്ഷകര്‍ രാഹുല്‍ ഇന് നല്കിയ പിന്തുണ അത്ര ശക്തം ആയിരുന്നു. വീടിലേക്ക്‌ ഉള്ള മടക്ക യാത്രയില്‍ രാഹുല്‍ ഇന്റെ മനസ്സില്‍ സന്തോഷം തിര തല്ലുക ആയിരുന്നു. സ്റ്റുഡിയോ കടന്നു രാഹുല്‍ ഇന്റെ ബൈക്ക് മെയിന്‍ റോഡിലേക്ക്‌ കടന്നു. ഫൈനലില്‍ എത്തിയ ആഹ്ലാദത്തില്‍ എതിരെ വന്ന വാഹനങ്ങള്‍ ഒന്നും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല . പെട്ടെന്നാണ് എതിരെ വന്ന ടിപ്പര്‍ ലോറി രാഹുല്‍ ഇന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. അമ്മേ എന്ന നിലവിളി ഓടെ രാഹുല്‍ റോഡിലേക്ക്‌ തെറിച്ചു വീണു. വീഴ്ശ്ചയില്‍ തല പൊട്ടി രക്തം ഒഴുകാന്‍ തുടങ്ങി . രാഹുല്‍ ഇന്റെ ബോധം നശിച്ചു തുടങ്ങിയിരുന്നു. അര്‍ദ്ധ ബോധ അവസ്ഥയില്‍ അവന്‍ വിളിച്ചു പറഞ്ഞു -ആരെങ്കിലും എന്നെ ഹോസ്പിറ്റലില്‍ എത്തിക്കണേ അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും. ചുറ്റും കുടി നിന്നവര്‍ ഓരോ അഭിപ്രായം പറഞ്ഞതല്ലാതെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ നിരങ്ങി നിരങ്ങി രാഹുല്‍ ഓരോ ആളുകളുടെ മുന്നിലും കൈ കൂപ്പി യാചിച്ചു. തന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ട് വരനെ എന്ന് പൊട്ടി ക്കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ടവര്‍ കണ്ടവര്‍ അയ്യോ പാവം എന്ന് പറഞ്ഞതല്ലാതെ ഒരു സഹായവും ചെയ്തില്ല. ഒരല്‍പം വെള്ളം എങ്കിലും തരണേ എന്ന് പറഞ്ഞു കൊണ്ടു രാഹുല്‍ ബോധം അറ്റ് റോഡില്‍ നിലം പതിച്ചു. ഏതോ റിയാലിറ്റി ഷോ കണ്ടു രസിക്കുന്ന മട്ടില്‍ ആളുകള്‍ അപ്പോഴും രാഹുല്‍ ഇന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

2009, ജനുവരി 7, ബുധനാഴ്‌ച

മാറ്റുവിന്‍ ചട്ടങ്ങളെ

നിയമ പരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ വളരെയധികം സ്വാഗതാര്‍ഹമാണ്. ബഹു ഭാര്യത്വം , ശാന്തി നിയമനം , ദയാവധം , ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം കമ്മിഷന്‍ കാലാനുസൃതമായ മാറ്റം ഉള്കൊണ്ടിരിക്കുന്നു. നിയമങ്ങള്‍ ശ്രിഷ്ടിക്കപ്പെടുമ്പോള്‍ അവ എന്നും ഒരു പോലെ നിലനില്‍ക്കപ്പെടെണ്ടാവയല്ല . കാലങതിക്കനുസ്സരിച്ചു മാറ്റങ്ങള്‍ അനിവാര്യമാണ് താനും. അത്തരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില കോണുകളില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടാവുക സ്വാഭാവികം. എന്നിരുന്നാലും സമുഹത്തിന് നന്മക്കു ഉതകുന്ന തരത്തിലുള്ള നിയമ പരിഷ്ക്കാരങ്ങള്‍ ഞാനുള്‍പ്പെടെയുള്ള വളരെ സാധാരണക്കാരായ ജനങ്ങള്ക്ക് പ്രതീക്ഷക്കു വക നല്കുന്നു.

ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ മരണത്തെക്കാള്‍ ഭയാനകവും ഭീധിതവും ധാരുനവും ദയനീയവും നിസ്സഹായവുമായ അവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക്‌ ദയാവധം അനുഗ്രഹമാണ് . എന്നാല്‍ ഇതിനെ ചൊല്ലി ചില കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായങ്ങള്‍ ബാലിശമാണ് . അത്തരക്കാര്‍ പറയുന്നതു തോന്നുട്ടി ഒന്‍പതു ശതമാനം ജനങ്ങളും ദൈവ വിസ്വസ്സികലയിട്ടുള്ള നാട്ടില്‍ ദയാവധം അനുവദിക്കരുത് എന്നാണ്. അപ്പോഴാണ് നമ്മള്‍ മറു ചോദ്യം ഉന്നയിക്കാന്‍ ബാധ്യസ്തരാകുന്നത്. തോന്ണ്‌ുട്ടി ഒന്‍പതു ശതമാനം ആളുകളും ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസ്സരിച്ച് ജീവിചിരുന്നെന്കില്‍ ഈ നാടൊരു സ്വര്‍ഗം ആയേനെ. അപ്പോള്‍ അതല്ല കാര്യം സന്കുചിതമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്തുന്നവരാന് ധയവധതിനെതിരെയും ശബ്ദിക്കുന്നത്‌.
ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാരെയും ശന്തിമാരായി നിയമിക്കനമെന്നത് അന്ഗീകരിക്കപ്പെടെണ്ടാതുതന്നെ . ഒരു ദൈവ് വും ഇന്നയാള്‍ തന്നെ പൂജ നടത്തണം എന്ന് ആവശ്യപ്പെടും എന്ന് തോന്നുന്നില്ല. മന്ത്രങ്ങളിലും പുജവിധികളിലും പ്രാവീണ്യം നേടി മാനസികവും ശാരീരികവും ആയി സമര്‍പ്പണം ചെയ്യുന്ന ആരും അതിന് യോഗ്യരാണ്‌. അത്തരത്തില്‍ അല്ലാതെ മന്ത്രവും പുജവിധികളും അറിയില്ല എങ്കിലും ഒരു പ്രത്യക വിഭാഗത്തില്‍പ്പെട്ട ആലയതുകൊണ്ട് ദൈവം പ്രസ്സധിക്കുമോ അങ്ങനെ മാത്രമെ ഒരു ദൈവം പ്രസ്സധിക്ക് എങ്കില്‍ ആ ദൈവത്തിന്റെ മുന്‍പില്‍ കൈ കുപ്പി നില്ക്കാന്‍ നമ്മള്‍ക്കവുമോ

ബഹു ഭാര്യത്വതെ കുറിച്ചുള്ള നിര്‍ദേശവും സ്വാഗതാര്‍ഹം തന്നെ. ബഹു ഭാര്യത്വതിനെ അനുകുളിക്കുന്ന ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഒന്നു ചോദിക്കട്ടെ നിങ്ങളുടെ ഭാര്യമാരില്‍ എത്ര പേര്‍ ബഹു ഭാര്യത്വതെ അനുകൂളിക്കുന്നുട്. ആരുമുണ്ടാവില്ല അങ്ങനെ നോക്കുമ്പോള്‍ അവിടെയും സന്കുചിതമായ താല്‍പ്പര്യങ്ങള്‍ മാത്രമാണ് ശബ്ധമുയര്തുന്നത്.

പ്രതിക്ഷേധം അവകാശമാണെന്ന് പറയുമ്പോള്‍ തന്നെ അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ , അവര്ക്കു അല്‍പ്പം മുന്‍കരുതല്‍ സീകരിക്കാന്‍ ഹര്‍ത്താലിന് ഒരാഴ്ച മുന്പ് നോടിസ്സു നല്കുന്നത് വഴി സാധിക്കും . പൊടുന്നനെ ഉള്ള ഹര്‍ത്താലുകള്‍ കാരണം ജീവിതത്തിന്റെ സമസ്ത മേഘലകളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ഒരു നിര്ധേശ്ശവും സ്വാഗതാര്‍ഹം തന്നെ .

അത്തരത്തില്‍ സാധാരണ ജനങ്ങളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ നിയമപരിഷ്ക്കരണ കമ്മിശ്ശന്റെ നിര്‍ദേശങ്ങള്‍ വളരെ സ്വാഗതാര്‍ഹംമാന്

ജയരജ്മുരുക്കുംപുഴ 9349025945

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...