2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ഓ.എന്‍.വി - മലയാളത്തിന്റെ ധന്യത ......

ജി. ശങ്കരക്കുറുപ്പ്, എസ.കെ. പൊറ്റക്കാട്‌, തകഴി ശിവശങ്കര പിള്ള, എം.ടി . വാസുദേവന്‍‌ നായര്‍ , ഇപ്പോഴിതാ ഭാരതത്തിന്റെ പരമോന്നത സാഹിത്യ പുരസ്കാരം , ജ്ഞാനപീഠം ഓ.എന്‍ വി കുറുപ്പിനും. ആകാശത്തോളം വളരന്ന്ന നമ്മുടെ സ്വന്തം മലയാളത്തെ ഓര്‍ത്തു നമുക്ക് അഭിമാനിക്കാം. ജീവിതവും, കവിതയും ഒന്നായിതീരുന്ന ഓ.എന്‍.വി. കവിതകളുടെ മുഖമുദ്ര അവയുടെ ലാളിത്യം ഒന്ന് തന്നെയാണ്. മനുഷ്യനും, പ്രകൃതിയും, ജീവിതവുമൊക്കെ ഒന്ന് ചേര്‍ന്ന ഓ.എന്‍ വി കവിതകള്‍ ജീവിതതിന്ന്റെ , പ്രകൃതിയുടെ അവസ്ഥകളുടെ നേര്‍കാഴ്ചകള്‍ തന്നെയാണ്. കാലത്തിനും മുന്‍പേ കുതിക്കുന്ന കവി മനസ്സ് , കവിതകളിലുടെ ഭാവികാലത്തിന്റെ
ചൂണ്ടു പലകയാകുന്നു
. ജി. ശങ്കര കുറുപ്പിന് ശേഷം മലയാള കവിതയ്ക്ക് ഓ.എന്‍ .വി യിലൂടെ വന്നു ചര്‍ന്ന അംഗീകാരം കവിതകളുടെ വളര്‍ച്ചയ്ക്ക് നല്‍ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അക്ഷരങ്ങളിലൂടെ മാനവ സ്നേഹത്തിനെ അതിന്റെ ഉദാത്ത തലങ്ങളില്‍ പ്രതിഷ്ട്ടിക്കാനും, സ്നേഹത്തിന്റെ ശക്തി മനസ്സിലാക്കി കൊടുക്കുന്നതിനും ഓ. എന്‍. വി എന്നാ സ്നേഹ ഗായകന് സാധിച്ചു എന്നത് ഒരു കാര്യം മാത്രം മതി അദ്ധേഹത്തിന്റെ മഹത്വം തിരിച്ചറിയാന്‍. പുരസ്കാര പ്രഖ്യാപനം കേട്ട് അദ്ദേഹം പ്രതികരിച്ച വാക്കുകള്‍ മതി ഓ.എന്‍. വി എന്നാ വലിയ മനസ്സിനെ തിരിച്ചറിയാന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞു, എന്റെ ഗ്രാമത്തിലെ കടലിലെ ഉപ്പും , അവിടുത്തെ മനുഷ്യരുടെ കണ്നീരുപ്പുമാണ് എന്റെ കവിതയ്ക്ക് ഉപ്പു പകര്‍ന്നത്. ഒരു കവി ആയിരിക്കുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല , നാനാതരത്തിലുള്ള പ്രലോഭനങ്ങളെ അതി ജീവിക്കേണ്ടതുണ്ട്, ജീവിത അന്ത്യം വരെ സത്യസന്ധമായി എഴുത്തും, കവിയായിരിക്കും.ഹൃദയത്തില്‍ നിന്നുള്ള ആ വാക്കുകള്‍ക്കു മുന്നില്‍ മലയാളം ഒന്നടങ്കം പ്രണാമം അര്‍പ്പിക്കുന്നു. മലയാളത്തിനു അര്‍ഹാതപ്പെട്ടതും, മലയാളത്തിന്റെ അവകാശവുമായ ക്ലാസിക്കല്‍ ഭാഷ പദവി ഒട്ടും വൈകാതെ മലയാളത്തെ തേടിയെത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം, ഒപ്പം അതിനായി ഒരുമിച്ചു പ്രയത്നിക്കാം...................

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

സിനിമയ്ക്കും, പ്രേക്ഷകര്‍ക്കും വേണ്ടി.........

അലാസ ഭാവങ്ങളില്‍ നിന്നും ഉണര്‍ന്നു മലയാള സിനിമ വീണ്ടും സജീവമായിരിക്കുന്നു. ഓരോ ഉത്സവ സീസണ്‌കളും ഇത്തരത്തില്‍ സിനിമയ്ക്ക് സജീവത നല്‍കാറുണ്ട് , അത് കഴിയുമ്പോള്‍ വീണ്ടും പഴയ അലസ ഭാവങ്ങളിലേക്ക് താണ് പോകുകയാണ് പതിവ്. എന്നാല്‍ ഈ റംസാന്‍ റിലീസ്‌ പുറത്തു വന്ന ശ്രീ രഞ്ജിത്തിന്റെ പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ , ശ്രീ പത്മകുമാര്‍ സംവിധാനം ചെയ്താ ശിക്കാര്‍ , ശ്രീ ലാല്‍ ജോസിന്റെ എല്‍സമ്മ എന്നാ ആണ്‍കുട്ടി എന്നീ മൂന്നു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നുള്ള പ്രതികരണം ആശാവഹമാണ്. ലാളിത്യമാര്‍ന്ന പ്രമേയങ്ങള്‍ തികച്ചും വ്യത്യസ്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മൂന്നു ചിത്രങ്ങളുടെയും വിജയരഹസ്യം. ഒരു പക്ഷെ നന്മയുടെയും, സ്നേഹത്തിന്റെയും , ഗ്രാമീണ നിഷ്കളങ്കതയുടെയുമൊക്കെ പശ്ചാത്തലം ഈ ചിത്രങ്ങളെ കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധ്യത ഒരുക്കി. രഞ്ജിത്തും, പദ്മകുമാരും , ലാല്‍ജോസും, തങ്ങളുടെ പക്ഷത് നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതോ, ആവശ്യപ്പെടുന്നതയോ ഉള്ള സൃഷ്ട്ടികള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. അതുപോലെ തന്നെ മഹാ നടന്‍ മാരായ ശ്രീ മമ്മൂട്ടിയും, ശ്രീ മോഹന്‍ലാലും തങ്ങളുടെ അഭിനയ വൈവിധ്യം ഒരിക്കല്‍ കൂടി പ്രകടമാക്കിയിരിക്കുന്നു. ഒരിക്കല്‍ കൂടി ഈ അഭിനയ പ്രതിഭകള്‍ക്ക് തങ്ങളുടെ മാന്ത്രിക സ്പര്‍ശം പകര്‍ന്നു നല്കാന്‍ കഴിഞ്ഞിരിക്കുന്നു. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും ആനുമെല്ലാം ലാല്‍ജോസിന്റെ കഥാപാത്രങ്ങളിലൂടെ കൂടുതല്‍ തിളങ്ങുന്നു. കുഞ്ചാക്കോ ബോബനെയും ഇന്ദ്രജിത്തിനെയും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ മലയാള സിനിമ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാലം എത്ര മുന്നോട്ടു പോയാലും മലയാളികള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്നേഹവും, നന്മയും, ബന്ധങ്ങളുടെ ഇഴയടുപ്പവും എന്നും പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കും എന്ന് ഈ ചിത്രങ്ങളുടെ വിജയങ്ങള്‍ തെളിയിക്കുന്നു. ഇനിയും നന്മയും, സ്നേഹവും, ഗ്രാമീണ നിഷ്കളങ്കതയും, നിറഞ്ഞ മണ്ണിന്റെ മണമുള്ള , മഴയുടെ കുളിരുള്ള , മഞ്ഞിന്റെ തണുപ്പുള്ള , തെന്നലിന്റെ സുഖമുള്ള ചിത്രങ്ങള്‍ ഉണ്ടാകട്ടെ, അവയെ നമുക്ക് ഹൃദയപൂര്‍വ്വം സ്വീകരിക്കാം...........

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

അവാര്‍ഡുകളില്‍ സംഭവിക്കുന്നത്‌.............

ദേശിയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിനു അഭിമാനിക്കാവുന്ന നേട്ടം. കൂട്ടത്തില്‍ അടുത്ത വര്‍ഷത്തെ അവാര്‍ഡു പ്രഖ്യാപനം വരെ ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ചില കാര്യങ്ങളും. കുട്ടിസ്രാങ്ക് ഉള്‍പ്പെടെ ബഹു രാഷ്ട്ര കമ്പനി ആയ റിലയന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് പതിനേഴു അവാര്‍ഡുകള്‍. സ്വാധീനവും, ലോബിയിങ്ങും ആണ് ഇതിനു പിന്നിലെന്ന് വാദം. അതല്ല കമ്പനി നിര്മീചതു മികച്ച ചിത്രങ്ങള്‍ എന്ന് മറു വാദം. മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മാനസ്സിനാണ് അവാര്‍ഡു, മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അന്ഗീകരമില്ല. അതുപോലെ ബച്ചന് പാ എന്നാ ഒറ്റ ചിത്രം മാത്രം ആയതു കൊണ്ട് മമ്മൂട്ടിയുടെ ഒരു ചിത്രത്തിലെ പ്രകടനം മാത്രമേ വിലയിരിതിയുള്ള്. എങ്കില്‍ പിന്നെ അടുത്ത വര്ഷം മുതല്‍ ഒരു നടന്റെ ഒരു ചിത്രം അയച്ചാല്‍ മതിയല്ലോ. ഹരികുമാര്‍ ഇടപെടാത്തത് കൊണ്ടാണ് മലയാളത്തിനു അവാര്‍ഡുകള്‍ കുറഞ്ഞു പോയത് എന്ന് ശിവന്‍, താന്‍കൂടി പിന്തുണ നല്‍കിയിട്ടാണ് ശിവന് അവാര്‍ഡു കിട്ടിയത് എന്ന് ഹരികുമാര്‍. പത്മപ്രിയ ടബ്പ്‌ സ്വന്തമായി ടബ്പ്‌ ചെയ്യാത്തത് കൊണ്ട് അവാര്‍ഡില്ല. ബച്ചന്‍ മുഖം മൂടി വച്ചാലും ഭാവങ്ങള്‍ മിന്നി മറയുന്നു. പലേരിമാനിക്യംമികച്ച ചിത്രം, ഹരിഹരന്‍ മികച്ച സംവിടയകന്‍ എന്നിങ്ങനെ സംസ്ഥാന അവാര്‍ഡു വന്നപ്പോള്‍ മികച്ച സംവിടയകന്റെ ചിത്രമല്ലേ മികച്ച ചിത്രം എന്ന് വാദം. ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു പര്നഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരന ഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, . പഴസ്സിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴസ്സിരജയാണ് മികച്ച സിനിമ എന്നും, പഴശ്ശി രാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിശ്രന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴസ്സിരജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കൂട്ടിസ്രന്കിന്ന്ടെ സംവിടയകനെ തഴഞ്ഞു പഴസ്സിരജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടി ശ്രങ്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല. ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്തിച്ചവര്‍ക്കും........

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ഉള്‍ക്കടലിരംബങ്ങള്‍ ...........

മലയാള സിനിമയുടെ സൗമ്യ തേജസ്സു ശ്രീ വേണു നാഗവള്ളിയും ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് വിട വാങ്ങിയിരിക്കുന്നു. പ്രണയത്തിന്റെ ഉള്‍ക്കടല്‍ ഇരമ്പങ്ങള്‍ മലയാളി മനസ്സില്‍ നോവിന്റെയും വിരഹത്തിന്റെയും വേണുഗാനമായി പൈയ്തു ഇറങ്ങിയ നാളുകള്‍ മലയാളിക്കിനി ദീപ്തമായ ഓര്‍മ്മ മാത്രം. വിഷാദ കാമുകന്‍ എന്നാ ലേബലില്‍ തളചിടുമ്പോഴും പ്രണയത്തിന്റെ വിഷാദ ഭാവങ്ങള്‍ ഓരോ ചിത്രത്തിലും വ്യത്യസ്തമായി കോറിയിടാന്‍ സാധിച്ചതാകണം വേണു നാഗവള്ളി എന്നാ നടന്റെ വിജയം. പൂര്‍ണ്ണതയില്‍ എത്തിയ പ്രണയങ്ങളെക്കാളും ത്യജിക്കപ്പെടെണ്ടി വരുന്ന പ്രണയങ്ങളാണ് ജീവിത കാലം മുഴുവന്‍ മനസ്സില്‍ ഒരു നോവായി നിറയുന്നത്. ഒരു പക്ഷെ അത് കൊണ്ടാകണം വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമാ പ്രേക്ഷകരെ പിന്തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതും. ഒരു പക്ഷെ ഇന്നത്തെ പ്പോലെ ആശയ വിനിമയത്തിന് മൊബൈല് ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന സമയത്തെ പ്രണയിതാക്കളുടെ വിഹ്വലതകളും ,സ്വപ്നങ്ങളും, പ്രതീക്ഷകളും , പുഞ്ചിരിയും, കണ്ണീരും ചാലിച്ചെടുത്ത പ്രണയ സുഗന്ധം നിറഞ്ഞ കഥകള്‍ കാണാന്‍ ഇനിയും വേണു നാഗവള്ളി ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു. ഗായകനായും, അവതരകനായും, കഥാകാരനായും , സംവിധായകനായും, സമസ്ത മേഘലകളിലും വ്യക്തി മുദ്ര പതിപ്പിച്ച മഹാനായ കലാകാരന്‍ വിട വാങ്ങുമ്പോള്‍ , ഒരു അഭിനേതാവെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ നല്‍കാന്‍ നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോകുന്നു, വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം........

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

അനുപമമായ നേട്ടം, അര്‍ഹിക്കുന്ന അംഗീകാരം....

യൂത്ത് ഒളിമ്പിക്സില്‍ ബാട്മിന്റാനില്‍ വെള്ളി മെടല്‍ നേടുക വഴി പ്രണോയ് ഭാരതത്തിനു ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുന്നു. കേരളത്തിന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ജേതാവായി പ്രണോയ് ചരിത്രത്തില്‍ ഇടം പിടിക്കുമ്പോള്‍ ഓരോ മലയാളിക്കും ലോകത്തിന്റെ നെറുകയില്‍ എത്തിയ സന്തോഷവും, അഭിമാനവും. പലപ്പോഴും, ക്രിക്കെട്ടിന്റെ ഗ്ലാമറിന്റെയും , പണക്കൊഴുപ്പിന്റെയും, നിഴലില്‍ ഒതുങ്ങിക്കൂടെണ്ടി വരുന്ന മറ്റു കായിക താരങ്ങള്‍ക്ക് തങ്ങളുടേതായ ലോകത്തേക്കുള്ള ഒരു പാത ഒരുക്കാന്‍ പ്രണോയിയുടെ ഈ വിജയത്തിന് കഴിഞ്ഞിരിക്കുന്നു. ഇത്തരത്തില്‍ മഹത്തായ നേട്ടം കൈവരിച്ച പ്രനോയിക്ക്‌ അര്‍ഹമായ അന്ഗീകാരങ്ങള്‍ നല്‍കി കേരള സര്‍ക്കാരും, മുഖ്യമന്ത്രിയും,കായിക മന്ത്രിയും, ധനകാര്യ മന്ത്രിയും, സ്പോര്‍ട്സ് കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മാതൃക കാട്ടിയിരിക്കുന്നു. വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്ന ഈ നടപടി പ്രശംസനീയമാണ്. പലപ്പോഴും അര്‍ഹതപ്പെട്ട സമയത്ത് അന്ഗീകാരങ്ങള്‍ നല്കാന്‍ നമള്‍ മറന്നു പോകുന്നു എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മുറവിളി കൂട്ടിയിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട അന്ഗീകാരങ്ങളും, പ്രോത്സാഹനങ്ങളും, നല്‍കാന്‍ സര്‍ക്കാരും, മറ്റുള്ളവരും തയ്യാറാകുമ്പോള്‍ അതിനെ പ്രശംസിക്കുവാനും എന്നെപ്പോലുള്ളവര്‍ക്ക് കഴിയണം, . അതാണല്ലോ യദാര്‍ത്ഥ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്. പ്രണോയിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വെള്ളി പതക്കത്തിന്റെ തിളക്കം നല്‍കുന്ന പ്രകാശത്തിലൂടെ കൂടുതല്‍ കായിക താരങ്ങള്‍ ഉയരത്തിന്റെ പാതകളില്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം. ആശംസകള്‍..........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...