2010, മേയ് 27, വ്യാഴാഴ്‌ച

എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി ...........

മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നഷ്ട്ട പ്രണയത്തിന്‍ തേങ്ങല്‍ലാണീ മഴ
നഷ്ട്ട ബന്ധങ്ങള്‍ തന്‍ വിങ്ങലാണീ മഴ
നഷ്ട്ട സ്വപ്‌നങ്ങള്‍ തന്‍ കണ്നുനീരാണീ മഴ
നഷ്ട്ട മോഹങ്ങള്‍ തന്‍ പിടച്ചിലാണീ മഴ
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
ഒരു ചെറു ചാറ്റല്‍ മഴയെന്നാകിലും
ചോര്‍ന്നോലിക്കുന്നരാ ജീര്‍ണ്ണിച്ച
മേല്‍ക്കൂര തന്‍ കീഴിലായി
സ്വന്തം കുടുംബ സുരക്ഷ തേടുന്നോരാ
പാവം മാനവ ഹൃദയത്തിന്‍ വേദന
എന്‍ വേദനയാണെന്ന് അറിയുന്നു ഞാന്‍
എങ്കിലും മഴയെ ഞാന്‍ സ്നേഹിച്ചു പോയി
നീറുന്ന മനസ്സിലേക്ക് ഇറ്റിറ്റു വീഴുന്ന
സ്നേഹത്തിന്‍ നീര്‍ത്തുള്ളി പോലയാണീ മഴ
മഴയെ ഞാന്‍ സ്നേഹിച്ചു പോയി...............

2010, മേയ് 19, ബുധനാഴ്‌ച

ഇത് മലയാളത്തിന്റെ അവകാശം............

ഇന്ത്യയില്‍ വലുതും ചെറുതുമായ എഴുനനുറോളം ഭാഷകളാണ് ഉള്ളത്. അവയില്‍ സംസ്കൃതം, പേര്‍ഷ്യന്‍, അറബിക് , തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ആറ് ഭാഷകള്‍ക്ക് മാത്രം ആണ് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്ലാസിക്കല്‍ പദവിക്ക് തികച്ചും അര്‍ഹതയുള്ള മലയാള ഭാഷയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ്‌ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളത്. അതിനു പറയുന്ന ന്യായം മാനദാണ്ട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ്. മാനദാണ്ട്ടങ്ങള്‍ നോക്കിയാല്‍ മലയാളത്തിനു ഒരു കാലത്തും ക്ലാസിക്കല്‍ പദവി കിട്ടീല്ല. അത് കൊണ്ട് മലയാളത്തിന്റെ മഹത്വം കണക്കിലെടുത്ത് ക്ലാസിക്കല്‍ പദവി എത്രയും വേഗം നല്‍കണമെന്ന് അപേഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും, സാംസ്‌കാരിക കേരളം ഒന്നടന്കവും ആവശ്യപ്പെട്ടിട്ടും ഇതിനു പരിഹാരം കിട്ടാത്തത് തികച്ചും നിര്‍ഭാഗ്യകരം ആണ്. ക്ലാസിക്കല്‍ പദവി കിട്ടുന്ന ഭാഷക്ക് ആ ഭാഷയുടെ വികസ്സനതിനായി നൂറു കോടി രൂപയോളം ലഭിക്കും. കൂടാതെ യുനിവേര്സിടി ഗ്രാന്റ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മികവിന്റെ കേന്ദ്രവും , സര്‍വകലാശാലകളില്‍ പ്രതേക കേന്ദ്രങ്ങളും ലഭിക്കും. മലയാളം ലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. സിനിമ, കല , സാഹിത്യം രാഷ്ത്രിയം, സാമൂഹിക മേഘലകളില്‍ ഒന്നടങ്കം മലയാളത്തിന്റെ കൈയൊപ്പ്‌ വ്യക്തമാണ്‌. ലോക ചരിത്രത്തില്‍ മലയാളം നല്‍കിയിട്ടുള്ള ഉന്നത സൃഷ്ട്ടികള്‍ മറ്റേതൊരു ഭാഷയിലെക്കാലും മുകളില്‍ ഉള്ളവയാണ്. യാഥാര്‍ത്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും അവ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ കാണുവാന്‍ ബഹുമാനപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കാത്തത് നിരാശ ജനകമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും , സാംസ്‌കാരിക കേരളത്തിന്റെ ഒന്നടന്ക്കം ആവശ്യമായി കണ്ടു എത്രയും വേഗം മലയാളത്തിനു , ആ ഭാഷ അര്‍ഹിക്കുന്ന പരിഗണയും പദവിയും നല്‍കുവാന്‍ കേന്ദ്രത്തില്‍നിന്നു നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം മലയാളം , മലയാളികള്‍ക്ക് പെറ്റമ്മയെ പോലെയാണ്.........

2010, മേയ് 11, ചൊവ്വാഴ്ച

അമ്മക്കിളിക്കൂട്ടിലെ തേങ്ങലുകള്‍ .................

മാതൃത്വത്തിന്റെ മഹത്വം ഓര്‍മപ്പെടുത്തിക്കൊണ്ട്‌ മറ്റൊരു മാതൃ ദിനം കൂടി കടന്നു പോയിരിക്കുന്നു. പക്ഷെ അമ്മക്കിളിക്കൂടുകളില്‍ തേങ്ങലുകള്‍ അവസ്സാനിക്കുന്നില്ല. ഏറെ കൊട്ടി ഘോഷത്തോടെ നാം മാതൃദിനം ആചരിക്കുംബോഴും തെരുവില്‍ വലിച്ചെറിയപ്പെടുന്ന അമ്മമാരുടെയും, വൃദ്ധ സദനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്. യാന്ത്രികമായ ഈ ജീവിത യാത്രയില്‍ ബന്ധങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന വിലയോ, പരിഗനയോ നല്‍കാന്‍ നമുക്ക് കഴിയുന്നില്ല. എപ്പോഴോ ഒരു തിരിച്ചറിവില്‍ എല്ലാം കൂട്ടി ഇണക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഒരിക്കലും നേരെ ആക്കാന്‍ കഴിയാതവണ്ണം ബന്ധങ്ങളുടെ കണ്ണികള്‍ അറ്റ് പോയിരിക്കും . ഇക്കഴിഞ്ഞ മാതൃ ദിനത്തില്‍ പുറത്തു വന്ന സര്‍വ്വേ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പറയുന്നത്.ശിശു അവകാശ സംഘടനയായ സേവ് ദി ചില്ദ്രന്റെ പഠനം അനുസരിച്ച് അമ്മമാര്‍ക്ക് നല്ല ജീവിത സാഹചര്യമുള്ള എഴുപത്തേഴു ഇടത്തരം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് എഴുപത്തിമുന്നാം സ്ഥാനം മാത്രമേ ഉള്ളു. ആരോഗ്യ ക്ഷേമ കാര്യങ്ങളില്‍ അമ്മമാര്‍ക്ക് പ്രതേക ശ്രദ്ധ കിട്ടുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാര്‍ അക്കിയപ്പോഴാണ് ഇന്ത്യയ്ക്ക് എഴുപതിഎഴില്‍ എഴുപത്തിമുന്നാം സ്ഥാനം മാത്രം കിട്ടിയത്. കെനിയ , കോങ്ഗോ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ക്ക് പോലും ഇന്ത്യയിലെ അമ്മമാരെക്കളും പരിഗണന ലഭിക്കുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുബയിലെ അമ്മമാരാണ് ഏറ്റവും സന്തോഷവതികള്‍ എന്നും സര്‍വ്വേ പറയുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിലെയും, കേരളത്തിലെയും, അസംത്രിപ്തര്‍ ആയ അമ്മമാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത്. മാറിയ ജീവിത സാഹചര്യങ്ങളില്‍ കടന്നുപോയ ഇന്നലെകളെയും, വരാനിരിക്കുന്ന നാളകളെയുംമറന്നു ഇന്നിന്റെ മായിക വലയത്തില്‍ മയങ്ങി നില്‍ക്കുന്ന പുതു തലമുറയുടെ മാനസ്സിക വൈകല്യമാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം . നാളെ നമ്മുടെയും അവസ്ഥ ഇതാണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാമന്യ ബുദ്ധി ഇല്ലായ്മയും , മറ്റുള്ളവരെ പോയിട്ട്, സ്വയംസ്നേഹിക്കുവാന്‍ പോലും മടി കാണിക്കുകയോ, മറന്നു പോകുകയോ ചെയ്യുന്ന ഒരു പുത്തന്‍ തലമുറയുടെ അധപതനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്‌. ഈ അമ്മമാരുടെ തേങ്ങലുകള്‍ക്കു കാതോര്‍ക്കാന്‍ , അവര്‍ക്ക് ഇത്തിരി സ്നേഹം പകരാന്‍ ആശ്വസ്സതിന്റെ കൈത്താങ്ങ്‌ നല്‍കാന്‍ കുറച്ചു സമയം നമുക്ക് മാറ്റി വയ്ക്കാം. സ്വയം സ്നേഹിക്കുവാനും , മറ്റുള്ളവരെ സ്നേഹിക്കുവനുമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കാം, . മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ ച്ചുട്ടുപടുകല്ല് നാം അറിയാതെ മാറ്റം സംഭവിക്കുന്നു. കാരണം സ്നേഹത്തിന്റെ ശക്തി മറ്റെന്തിനെക്കാളും വലുതാണ്‌. ജീവിതത്തില്‍ എന്തൊക്കെ നേടിയാലും, വെട്ടി പ്പിടിചാലും , സ്നേഹമുള്ള മനസ്സ് ഇല്ലെങ്കില്‍ ഒന്നുമില്ലാതത്തിനു സമം ആണ്..............................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...