പുതുവര്ഷം സാധാരണക്കാരന് നിരാശ സമ്മാനിച്ച് കൊണ്ട് പാചക വാതക വിതരണ രംഗം. അധാർ കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധപ്പെടുതതവർക്ക് സബ്സിഡി ലഭിക്കില്ല എന്നതിന് പുറമേ വില വര്ധനവും കൂടി ആയപ്പോൾ പുതുവര്ഷ ആരംഭം തന്നെ സാധാരണക്കാരന്റെ ജീവിത ഭാരം കൂടുകയാണ്. അധാര് കാർഡിന്റെ കാര്യത്തില സുപ്രീം കോടതി പോലും അഭിപ്രായം വ്യക്തമാക്കിയ സാഹചര്യത്തിൽ അധാര് നിര്ബന്ധം എന്നാ വ്യവസ്ഥ തീര്ത്തും നീതി രഹിതമാണ്. തിരുവനതപുരം ജില്ല മാത്രം എടുക്കുകയാണെങ്കിൽ പോലും പകുതി ആളുകള്;ക്ക് പോലും അധാര് കാർഡുമായി പാചക വാതക കണെക്ഷൻ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിൽ ഏറെ പേരും അധാര് കാർഡ് ലഭിക്കാത്തവരും ആണ്. എന്നാൽ ഈ ആളുകള് എല്ലാം വോട്ടു ചെയ്യുന്നവരും , വോട്ടർ കാർഡ് ഉള്ളവരും ആണ്. ആധാർ ലഭിചിചിട്ടില്ല എന്നതിന്റെ പേരില് ഇവരുടെ പൌരാവകാശങ്ങൾ ചോദ്യം ചെയ്യീപ്പെടെണ്ടത് ഉണ്ടോ. തീര്ച്ചയായും പരിഷ്കാരങ്ങൾ നല്ലതാണു. പക്ഷെ പരിഷ്കാരത്തിന്റെ പേരില് സാധാരണക്കാരനെ ചൂഷണം ചെയ്യപ്പെടാതെ നോക്കണം. ഇപ്പോൾ ഈ പരിഷ്കാരങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത് സാധാരണക്കാരന മാത്രമാണ്. സാമ്പത്തിക ഭദ്രത ഉള്ളവര്ക്ക് എത്ര ഉയര്ന്ന തുക നല്കിയും പാചക വാതകം ഉള്പ്പെടെയുള്ള കാര്യങ്ങൾ നേടി എടുക്കാൻ കഴിയും. അതിനാല ഇക്കാര്യത്തിൽ ഒരു പുനര് വിചിന്തനം അത്യാവശ്യം ആണ്. കൂടാതെ അധാർ ലഭിക്കാത്തവർക്ക് അത് തടസ്സം കൂടതെ ലഭിക്കുവാനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ട്. എത്ര പുതിയ വർഷങ്ങൾ പിറന്നാലും സാധാരണക്കാരന്റെ ജീവിത ഭാരം എന്നും ഇത്തരത്തിൽ ഉള്ളതായിരിക്കും എന്നും അവനു പ്രതീക്ഷ വേണ്ട എന്നുമുള്ള സന്ദേശമാണ് ഈ പുതുവര്ഷ ദിനം സമ്മാനിക്കുന്നത് എന്നതില എന്നെപോലെ ഉള്ള സാധാരണക്കാര നിരാശരാണ്.........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
♥ഹൃദയതർപ്പണം♥
♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്, എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...
-
ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും തമ്മില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടു എങ്കില...
-
ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സന...
-
കള്ള് ചെത്ത് വ്യവസായം നിരോധിക്കണം എന്നാ കോടതിയുടെ പരാമര്‍ശം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. തീര്ച്ചയായും കോടതിക്ക്...