2016, ജൂലൈ 25, തിങ്കളാഴ്‌ച

ആരാണിവൻ ?






നാഗസാക്കി ആക്രമണത്തിന് ശേഷം 1945 ൽ ജോ ഓ ഡോണേൽ എടുത്ത  ചിത്രമാണിത്. തന്റെ കുഞ്ഞനുജന്റെ ശവശരീരം തോളിലേന്തി ശവദാഹത്തിനായി ഊഴം  കാത്തുനിൽക്കുന്ന  ജപ്പാൻ കാരനായ  10 വയസ്സുകാരന്റെ കരളലിയിപ്പിക്കുന്ന ചിത്രം. ജോയുടെ തന്നെ വാക്കുകൾ എടുത്താൽ, തന്റെ കുഞ്ഞനുജനെ ചുമലിലേറ്റി 10 വയസ്സുകാരനായ ഒരുബാലൻ മെല്ലെ അവിടേക്കു കടന്നു വന്നു. നിസ്സംഗമായ മുഖഭാവത്തോടെ അചഞ്ചലമായി അവൻ അവിടെ നിന്നു. പട്ടാളക്കാർ വന്നു അവന്റെ ചുമലിലെ കെട്ടഴിച്ചു അനുജന്റെ ശരീരം ഏറ്റുവാങ്ങുമ്പോൾ മാത്രമാണ് അവന്റെ കുഞ്ഞനുജൻ മരിച്ചതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടത്. പട്ടാളക്കാർ അവന്റെ കുഞ്ഞനുജന്റെ ശരീരം അഗ്നിയിലേക്കു എടുത്തപ്പോൾ അവന്റെ അത് നോക്കി നിൽക്കുന്ന നിസ്സഹായനായ അവന്റെ ചിത്രം എന്നെ കരയിച്ചു.  കുറെ നേരം ആ അഗ്നിനാളങ്ങളിൽ നോക്കി നിന്ന ശേഷം അവൻ അകലേക്ക് നടന്നു മറഞ്ഞു . അവൻ നടന്നു മറയുമ്പോൾ അവന്റെ മുഖത്തേക്ക് ഞാൻ നോക്കി. തികച്ചും നിസ്സംഗംമായ അവന്റെ മുഖം , കീഴ്ച്ചുണ്ടുകളിൽ രക്തം പൊടിഞ്ഞിരുന്നു. ഉള്ളിലെ വേദനകൾ കടിച്ചമർത്തുമ്പോൾ രക്തം പൊടിയാതിരിക്കുമോ ? അതിലും എത്രയോ വേദനയാണ് അവന്റെ പിഞ്ചു ഹൃദയം  ഏറ്റു വാങ്ങേണ്ടി വന്നത്.  ഓരോ യുദ്ധവും നമ്മെ ഓർമിപ്പിക്കുന്നു ഇത്തരം നഷ്ട്ടങ്ങളുടെയും വേര്പാടുകളുടെയും നൊമ്പരപ്പെടുത്തുന്ന കഥകൾ . എന്നിട്ടും നാം വീണ്ടും വീണ്ടും പടവെട്ടിക്കൊണ്ടിരിക്കുന്നു .

വാൽകഷ്ണം-  1988 ൽ  ഇസാവോ ടോകഹാത സംവിധാനം ചെയ്ത ഗ്രേവ് ഓഫ് ദി ഫയർ ഫ്‌ളൈസ് എന്ന ജാപ്പനീസ് ആനിമേറ്റഡ് ചിത്രം ഇതേ വിഷയമാണ് ചർച്ച ചെയ്യുന്നത്. എല്ലവര് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രമാണിത്.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...