2011, ജൂലൈ 29, വെള്ളിയാഴ്‌ച

മലയാള സിനിമ മാറ്റത്തിന്റെ വഴിയിലോ ! ?...........

കുറെ കുട്ടി താരങ്ങളും , അവര്‍ കൊണ്ട് നടക്കുന്ന ചില കുട്ടി സംവിധായകരും ചേര്‍ന്ന് മലയാള സിനിമയില്‍ വിപ്ലവം നടക്കുന്നു എന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് വളരെ നാളുകളായി. ഒരു കാമറക്കു പകരം നൂറു ക്യാമറകള്‍ കെട്ടി തൂക്കി ചിത്രീകരണം നടത്തുക, ഏഴു ഡി ക്യാമറയില്‍ ചിത്രീകരിക്കുക, സാധാരണ സീനുകള്‍ തല കീഴായും ചരിച്ചും, മറിഞ്ഞും ചിത്രീകരിക്കുക, നായകനും, വില്ലനും സംഘട്ടന രംഗങ്ങളില്‍ ആകാശത്തേക്ക് പറന്നു തിരികെ ഭൂമിയില്‍ പതിക്കാന്‍ രണ്ടു മണിക്കൂര് എടുക്കുക , ഇവര്‍ പറയുന്ന വിപ്ലവങ്ങള്‍ ഇതൊക്കെയാണ് അല്ലാതെ ആശയപരമായോ , ആഖ്യാന പരമായോ, കഥ ആവിഷ്ക്കരിക്കുന്ന രീതിയിലോ ഒരു വിപ്ലവവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് യാദാര്‍ത്ഥ്യം. സമ്പന്നതയില്‍ വളരന്നു സാധാരണക്കക്കാരന്റെ ചുറ്റുപാടുകളോ, ജീവിത സാഹചര്യങ്ങളോ അറിയാത്ത അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താല്‍പ്പര്യമില്ലാത്ത , വരേണ്യ വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ എടുക്കുന്ന ഇത്തരം കുട്ടി താരങ്ങളാണ് മലയാള സിനിമയുടെ ഇന്നത്തെ തകര്‍ച്ചക്ക് കാരണം. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പോലും തങ്ങള്‍ക്കു പരിചിതമായ വരേണ്യ വര്‍ഗ്ഗത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുവനാണ് ഈ കുട്ടിതാരങ്ങള്‍ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങള്‍ മലയാള സിനിമയെ സാധാരണ പ്രേക്ഷകരില്‍ നിന്നും അകറ്റി നിര്താനെ വഴി തെളിക്കുകയുള്ള്. സാധാരണ പ്രേക്ഷകരാണ് സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിപ്ലവത്തിന് കാരണമായി പറയുന്ന മറ്റൊരു കാരണം സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കിലും ചിത്രങ്ങള്‍ വിജയിക്കുന്നു എന്നാണ്. ഇതില്‍ എന്താണ് പുതിയ വിപ്ലവം. ഇത് വിപ്ലവമാനെങ്കില്‍ മലയാള സിനിമയുടെ തുടക്കം മുതല്‍ ഈ വിപ്ലവം നടക്കുന്നുണ്ട്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ നഖഷതങ്ങള്‍ , സല്ലാപം, നന്ദനം തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ പുതുമുഖങ്ങളെ വച്ച് ചെയ്തിട്ടും കാലാകാലങ്ങളില്‍ വന്‍ വിജയം നേടിയവയാണ്. അന്നെല്ലാം പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ ഉണ്ടായിരുന്നു, മാത്രമല്ല അന്ന് പുറത്തിറങ്ങിയ എല്ലാ പുതു മുഖ ചിത്രങ്ങളും വിജയിച്ചുമില്ല. ഇന്നും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്‌. ട്രാഫിക്‌ , കൊക്ക്ടയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ മൂന്നു പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍ ഇതിനിടയില്‍ പരാജയപ്പെട്ട പുതുമുഖ ചിത്രങ്ങള്‍ മുപ്പതു എണ്ണം വരും. അപ്പോള്‍ ഇവിടെ വിപ്ലവം ഒന്നും അരങ്ങേരുന്നില്ല . മാണിക്കകല്ല് പോലെ സാധാരണക്കാരന്‌ വേണ്ടി നില കൊള്ളുന്ന ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ വിജയിപ്പിക്കും, വരേണ്യ വര്‍ഗത്തിന് വേണ്ടിയുള്ള തട്ടി കൂട്ടുകള്‍ അത്തരക്കാര്‍ കാണും അത് കാണാന്‍ സാധാരണക്കാരനെ കിട്ടില്ല. സാധാരണ മനുഷ്യന്റെ ജീവിതത്തെ നോക്കി കാണാനും അവന്റെ ചിന്തകളെ ആവിഷ്കരിക്കാനും സാധിച്ചലെ സാദാരണ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുകയുള്ളൂ. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ നല്ല കാമ്പുള്ള കഥകള്‍ തിരഞ്ഞെടുക്കുകയും സാധാരണക്കാര്‍ക്ക് പരിചിതമായ ഭാഷയില്‍ അവതരിപ്പിക്കുവാനും ശ്രമിച്ചാല്‍ മാത്രമേ ഇന്നത്തെ ഈ ദുരവസ്ഥയില്‍ നിന്ന് മലയാള സിനിമയ്ക്ക് മോചനം ലഭിക്കൂ. കുട്ടിതാരങ്ങളുടെ കാട്ടിക്കൂട്ടലുകള്‍ സാധാരണ പ്രേക്ഷകര്‍ക്ക്‌ മടുത്തിരിക്കുന്നു. ജീവിത ഗന്ധിയായ കഥകള്‍ ലളിത്യമായി പറയാന്‍ സാധിച്ചലെ കുട്ടിതാരങ്ങള്‍ക്ക് ഭാവിയുള്ളു, അല്ലെങ്കില്‍ ഒരിക്കലും നടക്കാന്‍ പോകാത്ത വിപ്ലവം , നടക്കുന്നു എന്ന് വീമ്പിളക്കി കാലം കഴിക്കാം......

2011, ജൂലൈ 21, വ്യാഴാഴ്‌ച

2011, ജൂലൈ 2, ശനിയാഴ്‌ച

ഈ അഹങ്കാരം അഭിനന്ദനീയം ..............

മലയാള സിനിമയുടെ അഭിമാനമായ യുവ നടന്‍ ശ്രീ പ്രിത്വിരജിന്റെ വിവാഹത്തെയും, അദ്ദേഹം നല്‍കിയ അഭിമുഖത്തെയും സംബന്ധിച്ച് ചില തരം താണ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നത്‌. സ്വന്തം പേരോ, രൂപമോ, വ്യക്തിത്വമോ പോലും പരസ്യമായി പ്രകടിപ്പിക്കാന്‍ ധൈര്യം ഇല്ലാത്ത ചില മാന്യ ദേഹങ്ങള്‍ ആണ് ഇത്തരം തരം താണ പരിപാടികള്‍ക്ക് പിന്നില്‍ എന്നുള്ളതില്‍ നിന്ന് തന്നെ ഇവരുടെ ഉള്ളിലിരുപ്പ് വ്യക്തമാണ്‌. തങ്ങള്‍ക്കു നേടാന്‍ കഴിയാത്തതോ, പറയാന്‍ കഴിയാത്തതോ, പ്രവര്‍ത്തിക്കാന്‍ കഴിയാത്തതോ മറ്റൊരാള്‍ ചെയ്യുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ഈര്‍ഷ്യയും , അസൂയയുമാണ് ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വെളിവാകുന്നത്. അഹങ്കാരം എന്നാ വാക്കിനു ഇവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം വിചിത്രമാണ്. കഠിന പരിശ്രമം കൊണ്ട് ഒരാള്‍ വിജയം കൈ വരിച്ചാല്‍, തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചാല്‍ ഒക്കെ അഹങ്കാരമാണ്. പ്രിത്വിരാജ് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചു , ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ ആ പെണ്‍കുട്ടിക്ക് താലി ചാര്‍ത്തുകയും ചെയ്തു, അതും അഹങ്കാരം. അഭിമുഖങ്ങളില്‍ തനിക്കു നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തവും, ശക്തവുമായ ഭാഷയില്‍ മറുപടി പറയുന്നു , അത് മറ്റൊരു അഹങ്കാരം. മമ്മൂട്ടി, മോഹന്‍ലാല്‍, മദ്യപാനം, ആര്‍ക്കിട്ടെങ്കിലും പണി കൊടുക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വളരെ വ്യക്തം ആയാണ്‌പ്രിത്വിരാജ് പ്രതികരിച്ചത്. മമ്മൂട്ടിയോടും, മോഹന്‍ലാലിനോടും ഉള്ള ബഹുമാനവും, ആദരവും നിലനിര്‍ത്തികൊണ്ട് തന്നെയാണ് അവര്‍ യോജിച്ച വേഷങ്ങള്‍ ചെയ്യണമെന്നു അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ ഇത്തരത്തില്‍ മമ്മൂട്ടി, മോഹന്ക്ലാല്‍ എന്നിവരോടൊപ്പം നില്‍ക്കാനും , അവരുടെ നിലയില്‍ നിന്ന് കൊണ്ട് മറുപടി പറയാനും ഇന്ന് മലയാളത്തില്‍ പ്രിത്വിരാജ് മാത്രമേയുള്ളൂ എന്നത് യാഥാര്‍ത്ഥ്യമാണ്. മലയാളത്തിലെ മറ്റു ഏതു താരത്തിനു ഇങ്ങനെ പറയാനുള്ള ചന്കൂട്ടമുണ്ട് , ആര്‍ക്കുമില്ല കാരണം പ്രിത്വിരാജ് എന്നാ നടന്‍ അത്തരം ഒരു നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അത് അഹങ്കരമാനെങ്കില്‍ മറ്റുള്ളവരും ആ പാത പിന്തുരുക, . ചോദ്യ കര്‍ത്താവിനെയും, ചോദ്യത്തെയും മാറ്റി നിര്‍ത്തി , ബന്ധപ്പെട്ട ഉത്തരങ്ങളെ മാത്രം നിരത്തി കൊണ്ട് ഒരാളെ വിമര്ഷിക്കുന്നതിലെ ഔചിത്യമില്ലായ്മ തരം താണ പ്രവര്‍ത്തി തന്നെയാണ്. മലയാള സിനിമ തനിക്കു നല്‍കുന്ന പേര് , മലയാള സിനിമയ്ക്കും തിരിച്ചു നല്‍കും എന്ന് അത്മവിശ്വസ്സത്തോടെ പറയുന്ന ആ ചെറുപ്പക്കാരനെ അഭിനന്ദിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഈ ചെറു പ്രായത്തില്‍ തന്നെ ഉറുമി എന്നാ ചിത്രം സ്വന്തമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് പ്രിത്വിരാജ്. സ്ഥിരോല്സാഹിയും, പരിശ്രമ ശാലിയുമായ ആ ചെറുപ്പക്കാരനെ തളര്‍ത്താന്‍ ഇത്തരം വൃത്തികെട്ട നീക്കങ്ങള്‍ക്ക്‌ സാധിക്കുകയില്ല. ഇങ്ങനെ മറ്റുള്ളവരെ പറ്റി അടിസ്ഥാനമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ , അതില്‍ കുറച്ചു സമയം സ്വയം വിമര്‍ശനത്തിനു ഉപയോഗപ്പെടുതിയിരുന്നെങ്കില്‍ എന്നേഈ നാട് നന്നായേനെ . അതുകൊണ്ട് ശ്രീ പ്രിത്വിരാജ് താങ്കള്‍ ഇതൊന്നും കാര്യമാക്കേണ്ട . താങ്കള്‍ ഇനിയും അഹങ്കാരിയായി തന്നെ തുടരുക കാരണം ഈ അഹങ്കാരം അഭിനന്ദനീയമാണ്.....

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️