2010, ഫെബ്രുവരി 14, ഞായറാഴ്‌ച

മൂവന്തി താഴ്വരയില്‍..........................

കാവ്യാത്മക രചനകളിലുടെമലയാളി മനസ്സുകളെ കീഴടക്കിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരിയുടെ വിട വാങ്ങലോടെ മലയാളത്തിനു മറ്റൊരു നഷ്ട്ടം കൂടി. അദ്ദേഹം തൂലിക ചലിപ്പിച്ച എല്ലാ ഗാനങ്ങളും മികച്ചവ തന്നെ ,എങ്കിലും അദ്ധേഹത്തിന്റെ ഗാനങ്ങളിളുടെ കടന്നു പോകുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയമുള്ളത് കന്മദം എന്നാ ചിത്രത്തിലെ മൂവന്തി താഴ്‌വരയില്‍ എന്നാ ഗാനമാണ്. ഒരു നോവ്‌ പാട്ടായി മനസ്സില്‍ ആഴ്ന്നിരങ്ങുമ്പോഴും ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന പാട്ടാണ് മൂവന്തിതാഴ്‌വരയില്‍. എന്ത് കൊണ്ട് എന്ന് ചോദിച്ചാല്‍ , ഒരു പക്ഷെ ഒരിക്കലും ആരോടും പറയാതെ ആര്‍ക്കും ബാധ്യത ആകാതെ എന്റെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വകാര്യ ദുഖങ്ങളുടെ കൂട്ടത്തില്‍ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ഒരു പൂവിതള്‍ അടര്‍ന്നു വീഴുന്നതുപോലെ ചില സ്വകാര്യ നൊമ്പരങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ നാമറിയാതെ നമ്മുടെ മനസ്സില്‍ നിന്ന് അടര്‍ന്നു വീഴാറുണ്ട്‌.ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെ തേടിയെത്തുന്ന ചില പാട്ടുകള്‍ ജീവിത അവസാനം വരെ നമ്മളെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. അത്രമേല്‍ എന്നില്‍ സ്വാധീനം ചെലുത്തിയ പാട്ടാണ് അത്. കന്മദം എന്നാ ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പേ അതിലെ പാട്ടുകള്‍ ഹിറ്റായിരുന്നു. പഠനത്തിന്റെ കൈ വഴികളില്‍ ആയിരുന്ന ഞാന്‍ വീട്ടിലും ,കോളേജിലും എപ്പോഴുംമൂളി നടന്നിരുന്ന പാട്ട് ആയിരുന്നു മൂവന്തി താഴ്‌വരയില്‍. എന്നാല്‍ ചിത്രം റിലീസ് ആയ സമയം ഞാന്‍ മറ്റൊരു രാജ്യത്തില്‍ ആയിരുന്നു. പൊള്ളുന്ന ജീവിത യാധര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , ഒരു കൈതാങ്ങിനു ആരുമില്ലാതെ, അതിജീവനത്തിന്റെ പാതയില്‍ പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി നേപ്പാള്‍ എന്നാ ചെറിയ രാജ്യത്തിലെ ഹെട്ടുട എന്നാ വലിയ നഗരത്തിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. സ്കൂള്‍ ഹോസ്ടലിന്റെ മട്ടുപ്പാവില്‍ നിലാവില്‍ നക്ഷത്രങ്ങളെയും നോക്കി ഇരിക്കുമ്പോള്‍ അറിയാതെ മനസ്സില്‍ നിറയുന്നതും ചുണ്ടില്‍ മൂളിപ്പാട്ടായി വിടരുന്നതും ഈ പാട്ട് ആയിരുന്നു. അപ്രതീക്ഷിതമായി നാടും ,വീടും , സൌഹൃധങ്ങളും , പ്രണയങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി ജീവിതത്തിന്റെ മറ്റൊരു തുരുത്തില്‍ എത്തപ്പെട്ടപ്പോള്‍ , ഒരു സ്നേഹ വാക്കിനോ, സാന്ത്വന സ്പര്‍ശതിണോ, ഒരു തലോടലിനോആരുമില്ലാത്ത ആ നാളുകളില്‍ സ്വയം സ്നേഹിക്കുകയും, ആസ്വസ്സിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും മാത്രമേ എനിക്ക് സാധിക്കുമായിരുന്നുല്ല്. അപ്പോഴൊക്കെ ഒരു സ്നേഹഗീതം പോലെ ആ പാട്ട് എന്നെ തഴുകിയിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ എന്നിലെ വേദനകള്‍ അലിഞ്ഞില്ലതാവാരുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ഞാന്‍ പാകപ്പെടുമ്പോള്‍ , എനിക്കെപ്പോഴോക്കെയോ നഷ്ട്ടമായ സ്നേഹവാക്കുകളും, സൌഹൃധങ്ങളും, പ്രണയങ്ങലുമൊക്കെ ഈ പാട്ട് എന്നെ ഓര്‍മ്മപ്പെടുതിക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതുന്നത്‌ സ്നേഹതെക്കുരിച്ചാണ്, സൌഹൃതങ്ങളെക്കുറിച്ചാണ്, പ്രണയതെക്കുരിച്ചാണ്. സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി, ഒരു, സ്നേഹവാക്ക്, ഒരു തലോടല്‍, ഒരു സാന്ത്വനസ്പര്‍ശം, എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ക്കായി കരുതി വയ്ക്കാറുണ്ട്. ഞാന്‍ എഴുതുന്ന വരികളില്‍ ഒന്നിലെങ്കിലും പ്രചോദനം നല്‍കുന്ന എന്തെങ്കിലും തിരികി വയ്ക്കാറുണ്ട്. കാരണം അവയുടെ വില മറ്റാരേക്കാളും എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്, . വാടിക്കരിഞ്ഞ ഒരു ചെടിക്ക് നല്‍കുന്ന ഒരു തുള്ളി വെള്ളം കൊണ്ട് ഒരു വസന്തം സൃഷ്ട്ടിക്കുന്നതുപോലെ , ഒരു സ്നേഹവാക്കിനു ചിലപ്പോള്‍ ഒരു ജീവിതത്തെ തന്നെ തളിരനിയിക്കാന്‍ സാധിക്കും. എന്നാലും ചില നിമിഴങ്ങളില്‍ എന്റെ മനസ്സില്‍ അഹങ്കാരം നിറയുന്നതായി തോന്നുമ്പോള്‍, അഹന്ത തല പോക്കുന്നതായി അറിയുമ്പോള്‍, ഞാനെന്ന ഭാവം എന്നെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ആദ്യം ചെയ്യുന്നത് മൂവന്തി താഴ്വരയില്‍ എന്നാ പാട്ട് കേള്‍ക്കുകയാണ്. ആ പാട്ട് ഒരു തവണ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ യാധര്ത്യ ബോധത്തിലേക്ക്‌ മടങ്ങി വരും, അഹങ്കാരവും, അഹങ്തയുമില്ലാത്ത ഒരു പച്ച മനുഷ്യനായി ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വരും. അത് കൊണ്ട് തന്നെ ആ പാട്ടിനെ ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.അപ്പോഴു പിന്നെയും സ്വകാര്യ ദുഖങ്ങള്‍ ബാക്കി. ആ പാട്ട് എഴുതിയ ശ്രീ ഗിരിഷ് പുത്തെന്‍ചേരി സാറും, അതിനു ഈണമിട്ട ശ്രീ രവീന്ദ്രന്‍ മാഷും, ആ പാട്ട് ചിത്രീകരിച്ച ശ്രീ ലോഹിതദാസ് സാറും, അകാലത്തില്‍ വിടപറഞ്ഞിരിക്കുന്നു.....................................

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...