2017, ജനുവരി 10, ചൊവ്വാഴ്ച

വേണ്ട, നമുക്കീ എന്‍ഡോ സള്‍ഫാന്‍............




കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസ ധനമായി അഞ്ചു ലക്ഷം രൂപ വീതം മൂന്നു മാസത്തിനകം നൽകണം എന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവ്സന്തോഷകരമാണ്. ആശ്വാസധനത്തിനുള്ള തുക മരുന്ന് കമ്പനികളിൽ നിന്ന് ഈടാക്കാം എന്നതും കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ട് എന്നുമുള്ള നിരീക്ഷണങ്ങളും ഏറെ പ്രാധാന്യം അർഹിക്കുന്നു. തീർച്ചയായും എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ഇരകളായി മരണപ്പെട്ട ജീവിതങ്ങൾക്കും മരിച്ചു ജീവിക്കുന്ന ഒരു തലമുറക്കും ഒന്നും തന്നെ പകരമാവില്ല എങ്കിലും പരമോന്നത നീതിപീഠത്തിന്റെ ഈ വിധി ആശ്വാസകരം തന്നെയാണ്. തീർച്ചയായും ഈ വിധി കൃത്യമായ സമയത്തിനുള്ളിൽ തന്നെ നടപ്പിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അത് ഇരകൾക്കുആശ്വാസം നൽകുന്നതിനൊപ്പം തന്നെ സർക്കാരിന് കൂടുതൽ ശോഭ നൽകുകയും ചെയ്യും. ഡി വൈ എഫ്  ഐ യുടെ ഹർജിയിലാണ് സുപ്രീം കോടതി ഈ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. ഇതുപോലുള്ള ജനകീയ വിഷയയങ്ങളിൽ ഇനിയും കൃത്യമായ ഇടപെടലുകൾ ഡി വൈ എഫ് ഐ യുടെ ഭാഗത്തു നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ . പൊതുവായ  വിഷയങ്ങളിൽ ഇടപെടാനുള്ള പൊതുസമൂഹത്തിന്റെ താല്പര്യമില്ലായ്മയെ പലപ്പോഴും നമ്മൾ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ എൻഡോസൾഫാൻ വിഷയത്തിൽ പൊതുസമൂഹം പ്രകടിപ്പിച്ച ബദ്ധശ്രദ്ധ എടുത്തു പറയേണ്ടതാണ്. 2010 ഡിസംബർ 3 നു ഞാൻ ബ്ലോഗിൽ എഴുതിയ വേണ്ട നമുക്കീ എൻഡോസൾഫാൻ എന്ന പോസ്റ്റ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകൾക്കും നിറഞ്ഞ പിന്തുണയും പ്രതികരണവും ആണ് കിട്ടിയത്. ആ പോസ്റ്റ് ചുവടെയുള്ള  ലിങ്കിൽ .....

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...