2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ഇന്ത്യയുടെ ഹൃദയത്തിനു ഏറ്റ മുറിവ്........



1991 മെയ്‌ 21 പാതിരാത്രി ഉറക്കത്തിൽ എപ്പോഴോ ഉച്ചഭാഷിണിയിലൂടെ ഉള്ള അറിയിപ്പ് കേട്ട് ഞെട്ടിയുനര്ന്നു, നമ്മുടെ പ്രിയങ്കരനായ രാജീവ്‌ ജി നമ്മെ വിട്ടു പോയിരിക്കുന്നു......... രാഷ്ട്രീയത്തിന്റെ അകം പുറങ്ങളെ കുറിച്ച് തീര്ത്തും അഞ്ജനയിരു്ന ആ സമയത്തും രാജീവ്‌ ഗാന്ധിയെ ഏറെ ആരാധനയോടെ നോക്കി കണ്ടിരുന്നു. അദ്ധേഹത്തിൽ ഏറെ പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സമയത്താണ് ഇത്തരത്തിൽ ദുഖകരമായ വാര്ത്ത പുറത്തു വന്നത്. രാജ്യം എത്ര വൈകാരികം ആയാണ് അദ്ധേഹത്തിന്റെ വിയോഗത്തോട്‌ പ്രതികരിച്ചത്. എല്ലാ വീടുകളിലും ടി വി ഇല്ലാതിരുന്ന അക്കാലത്തു , ടി വി ഉള്ള വീടുകളിലേക്ക് ജനം ഓടിയെത്തി , അലമുറയിട്ടു........ മറക്കാനാകാത്ത ഒര്മ്മചിത്രമായി .
 ഇന്നിപ്പോൾ രാജീവ്‌ ഗാന്ധി വധത്തിലെ പ്രതികളെ വിട്ടയക്കണം എന്നാ തരത്തിലുള്ള വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ആണ് ഇത്തരം ഒരു കുറിപ്പ് എഴുതുന്നത്‌. എത്ര ക്രൂരമായാണ് അദ്ദേഹം വധിക്കപ്പെട്ടത്, തന്റെ കൊലയാളികൾ ആണ് മുൻപിൽ നില്ക്കുന്നത് എന്നത് അറിയാതെ എത്ര സ്നേഹ വായപോടെ ആണ് അദ്ദേഹം അവരോടു പെരുമാറിയത്, ആ ഒരു നിമിഷത്തിൽ പോലും മനുഷ്യത്വം എന്നാ വാക്കിന്റെ വിലയുടെ ഒരു അംശം പോലും കാണിക്കാൻ തയ്യാർ ആകാതെ അതി ക്രൂരമായി അദ്ധേഹത്തെ വധിച്ച , അതിൽ പങ്കാളികൾ ആയ ആളുകളോട് മനുഷ്യത്വം കാണിക്കണം അവരെ വിട്ടയക്കണം എന്ന് പറയുന്നത് എത്ര ദുഖകരം ആണ്. രാജീവ്ജി ഒരു വ്യക്തി എന്നതിൽ ഉപരി ഒരു രാജ്യത്തിൻറെ പ്രതിരൂപം തന്നെ ആയിരുന്നു. അത്തരത്തിൽ ഒരു രാജ്യത്തിന്‌ ഏറ്റ മുറിവ് വിലകുറച്ച് കാണാൻ കഴിയുമോ. നമ്മുടെ നീതിന്യായ വ്യവസ്ഥ ശക്തവും നീതി യുക്തവുമാണ്, പക്ഷെ പലപ്പോഴും തീരുമാനം ഉണ്ടാകുന്നതിലെ കാലതാമസ്സം ഇത്തരത്തിൽ ഉള്ള കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിലും ഒക്കെ കൊണ്ട് ചെന്ന് എത്തിക്കുന്നു. എനിക്ക് ഒരു സ്വപ്നം ഉണ്ട് ...... എന്നായിരുന്നു രാജീവ്ജിയുടെ അവസാന പ്രസ്ന്ഗം.... തീര്ച്ചയായും ഒരു നേതാവ് എന്നാ നിലയില അദ്ദേഹത്തിന് തന്റെ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഒത്തിരി സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നിരിക്കണം, എന്നാൽ നേതാവ് എന്നതില ഉപരി അദ്ദേഹം ഒരു സാധാരണ മനുഷ്യനും കൂടി ആയിരുന്നു. അദ്ദേഹത്തിന് തന്റെ കുടുംബത്തെ കുറിച്ചും , കുട്ടികളെ കുറിച്ചും ഒരുപാടു സ്വപനങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്നു. ആ സ്വപനങ്ങളും പ്രതീക്ഷകളും തകര്ക്കാൻ ആ കപലികർക്കു ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. ഇന്നിപ്പോൾ പറയുന്ന മനുഷ്യത്വത്തിന്റെ ഒരംശം ഒരു നിമിഷം അധെഹത്തോട് കാട്ടിയിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ കുറിച്ചും ജനങ്ങള് കുറിച്ചും സ്വന്തം കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമുള്ള അദ്ധേഹത്തിന്റെ സ്വപ്നങ്ങള്ക്ക് പ്രതീക്ഷകൾക്കു വേണ്ടി അദ്ദേഹത്തിന് പ്രവര്തിക്കാമായിരുന്നു. ഇന്ത്യുടെ ചരിത്രം തന്നെ മറ്റൊരു രീതിയിൽ എഴുതപ്പെടുമായിരുന്നു. ഇന്നിപ്പോൾ അവസാനം കേള്ക്കുന്ന വാർത്ത‍ രാജീവ്‌ ഗാന്ധി വധത്തിൽ പങ്കാളി ആയ നളിനിയുടെ മകൾ അമ്മയെ മോചിപ്പിക്കണം എന്ന് പറഞ്ഞു  രാഹുൽ ഗാന്ധിക്ക്  കത്തെഴുതി എന്നാണ്.ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പൂർണ്ണ അവകാശവും സ്വാതന്ത്ര്യവും ഉള്ള വ്യക്തി രാഹുൽ ഗാന്ധി തന്നെ ആണ്. തന്റെ കുടുംബത്തിനു തുടരെ തുടരെ ഉണ്ടായ ദുരന്തങ്ങളിൽ എത്ര സംയമനത്തോടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടുള്ളത്. പ്രതികള്ക്ക് വധ ശിക്ഷ നല്കണം എന്നാ അഭിപ്രായം തനിക്കില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത്രയും വലിയ ദുരന്തങ്ങള ഏറ്റു വാങ്ങിയിട്ടും അദ്ധേഹത്തിന്റെ വലിയ മനസൂ തന്നെ ആണ് ഇത്തരത്തിൽ പറയാൻ അദ്ധേഹത്തെ പ്രേരിപ്പിച്ചത്.  അദ്ദേഹത്തിന് നഷട്ടമായ പിതൃ വാത്സല്യവും, സ്നേഹവും , സംരക്ഷണവും തിരിച്ചു നല്കാൻ ഈ മനുഷ്യത്വ വാദികൾക്ക് കഴിയുമോ. വോട്ടു രാഷ്ട്രീയത്തിൽ കണ്ണ് വച്ച് കൊണ്ട് മനുഷ്യത്വത്തിന്റെ പേര് പറഞ്ഞു പ്രതികളെ മോചിപ്പിക്കണം പറയുന്നവർ,  ഇത്തരം ഷുദ്ര ശക്തികൾ ഈ രൂപത്തില അല്ലെങ്കിൽ മറ്റൊരു രൂപത്തില നാളെ  തങ്ങൾക്കു
നേരയും വന്നു കൂടാ എന്നാ യാദര്ത്യം മറക്കരുത്.................. കുറ്റ കൃത്വങ്ങളുടെ പ്രാധാന്യം കുറക്കുന്നതിനും, ശിക്ഷ ഇളവു ചെയ്യുന്നതിനും ഉള്ള അവസ്സരം സ്രിഷ്ട്ടിക്കാതെ ഉണര്ന്നു പ്രവര്തിക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥക്കും സാധിക്കട്ടെ.........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...