2015, മാർച്ച് 24, ചൊവ്വാഴ്ച

മുല്ലപ്പെരിയാറും ദേശീയ ചലച്ചിത്ര അവാർഡും ...........

ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്കാരങ്ങൾ നേടി മലയാളത്തിന്റെ അഭിമാനമായ മുഴുവൻ പേര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. .....
ഇനി ഇവിടെ എന്ത് കൊണ്ട് മുല്ലപ്പെരിയാറിനെ പരാമർശിച്ചു . തീര്ച്ചയായും ദേശിയ ജൂറിയിൽ അംഗമായിരുന്ന ഡോക്ടര നന്ത്യാട്ട് ഗോപാലകൃഷ്ണൻ ഇന്നലെ ഒരു ചനെലിൽ പറഞ്ഞ അഭിപ്രായമാണ്. ശ്രീ ജയരാജ്‌ സംവിധാനം ചെയ്താ ഒറ്റാൽ മികച്ച ചിത്രമായി അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടിരുന്നു എന്നാൽ ജൂറി അധ്യക്ഷൻ ഭാരതീരാജ ഒറ്റാലിന് മികച്ച ചിത്രം എന്നാ പുരസ്‌കാരം നിഷേധിക്കുക ആയിരുന്നു. അതിന്റെ കാരണം എന്ത് എന്ന് ചോദിച്ചപ്പോഴാണ് ശ്രീ നന്ത്യാട്ട് പറഞ്ഞത് , മുല്ലപ്പെരിയാർ പോലുള്ള വിഷയങ്ങൾ നിലനിൽക്കുമ്പോൾ ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതം ഇല്ല എന്ന്. ജൂറി യിലെ അംഗം എന്നാ നിലയില അദ്ധേഹത്തിന്റെ ഈ വെളിപ്പെടുത്തൽ ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെ. മാത്രമല്ല കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര ജൂറി ചെയർമാൻ ആയിരുന്ന ഭാരതീരാജ മലയാളത്തിനോട് പക തീര്ർക്കുക ആയിരുന്നു എന്നാ വാദങ്ങളും ഉയരുന്നുണ്ട്. ഭാരതീരജക്കെതിതിരെ നിലനില്ക്കുന്ന ചില കേസുകളുടെ പശ്ചാത്തലത്തിൽ ആണ് സലിം കുമാർ സംവിധാനം ചെയ്താ കമ്പാർട്ട്മെന്റ് ഉള്പ്പെടയുള്ള ചിത്രങ്ങൾ തഴയപ്പെത് എന്നാണ്.കൂടാതെ ദേശീയ പുരസ്കാരത്തിന് അര്ഹതയുണ്ടായിരുന്ന പ്രമുഖരായ മലയാളീ താരങ്ങളെ എല്ലാം അവഗണിക്കുകായിരുന്നു എന്നും പറയപ്പെടുന്നു.                         തീര്ച്ചയായും അർഹാതപ്പെട്ടവർക്കുള്ള പുരസ്കാരങ്ങൾ രാഷ്ട്രീയ പ്രാദേശിക വികരങ്ങളാൽ നിഷേധിക്കപ്പെടുന്നത് നിര്ഭാഗ്യകരമാണ്.

ഇനി മറ്റൊന്ന് ശ്രീ നന്ത്യാട്ട് പറഞ്ഞത്. പ്രാദേശിക ജൂറി ചിത്രങ്ങൾ തിരെഞ്ഞെടുക്കപ്പെടുമ്പോൾ വിവിധ കറ്റഗാരി യിലേക്ക് പരിഗണിക്ക തക്ക വിധം ചിത്രങ്ങൾ തിരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം എന്നാണ്. കാരണം ഹൌ ഓൾഡ്‌ ആർ യു എന്നാ ചിത്രം ഉണ്ടായിരുന്നു എങ്കിൽ സാമൂഹിക പ്രതിബദ്ധത ഉള്ള ചിത്രം എന്നാ നിലയിലും മഞ്ജു വര്യര്ക്ക് മികച്ച നടി  എന്നാ നിലയിലും നല്ല അവസ്സരം ഉണ്ടായിരുന്നു എന്ന് വാദങ്ങൾ ഉയരുന്നുണ്ട്. കൂടാതെ ശ്രീ നന്ത്യാട്ട് പറഞ്ഞ മറ്റൊരു വസ്തുത ജൂറിയിൽ സംഗീതം , ക്യാമറ തുടങ്ങി എല്ലാ വിഭാങ്ങളിലെയും പ്രഗൽഭർ ഉള്പ്പെടനം എന്നാണ്. തീര്ച്ചയായും അതും ചര്ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

ഒറ്റാലിനെ  കുറിച്ച് പറയുക ആണെങ്കിൽ ശ്രീ ജയരാജ്‌ തന്നെ പറയുന്നു അത് പര്സ്ഥിതി ചിത്രം അല്ല ബാലവേല ആണ് ചിത്രത്തിന്റെ പ്രമേയം എന്ന്. ഒറ്റാലിനെ പരിസ്ഥിതി ചിത്രം എന്നാ നിലയിൽ ഒതുക്കുക ആയിരുന്നു എന്നാ വാദഗതികൾക്ക് ഇത് ആക്കം  കൂടുകയും ചെയ്യുന്നു. ഒറ്റാൽ കാണാൻ ഭാരതീരാജ വിസ്സമ്മതം പ്രകടിപ്പിച്ചു എന്നാ വാർത്തകൾ വരുന്നുണ്ട്. സംസ്ഥാന ജൂറി അധ്യക്ഷൻ ആയിരുന്ന സമയത്ത് ചിത്രങ്ങൾ കാണാൻ നില്ക്കാതെ മടങ്ങിയത് പോലെ ദേശിയ അവാര്ട് ചിത്രങ്ങളില പലതും ജൂറി അധ്യക്ഷൻ കണ്ടിട്ടില്ല എല്ലാ വാര്ത്തകളും വരുന്നുണ്ട്.

 ഇനി മറ്റൊരു വിഷയം സംവിധയകാൻ ശ്രീ രഞ്ജിത്ത് പറഞ്ഞത് പോലെ അവാർഡു കിട്ടിയ ചിത്രങ്ങൾ ജനങ്ങൾക്ക്‌ മുന്നില് എത്തണം. തീര്ച്ചയായും ജനങ്ങളുടെ വിലയിരുത്തലിനു കൂടി ഇത്തരം പുരസ്കാര ചിത്രങ്ങൾ എത്തേണ്ടത് ഉണ്ട്. അതിനു നമ്മുടെ സര്ക്കാര് വേണ്ട നടപടികൾ സ്വീകരിക്കുക തന്നെ വേണം . കാരണം കഴിഞ്ഞ വർഷങ്ങളിൽ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ പോലും ഇതുവരെയും പ്രേക്ഷകർക്ക്‌ മുന്നില് എത്തിയിട്ടില്ല എന്നാ വസ്തുത നമുക്ക് മുന്നില് ഉണ്ട്. അത് കൊണ്ട് അതിനു ഒരു പരിഹാരം ഉണ്ടാവുക തന്നെ വേണം.സര്ക്കാര് അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.....
വാല്കഷ്ണം - മികച്ച പരിസ്ഥിതി ചിത്രം - ഒറ്റാൽ
                            പ്രമേയം - ബാല വേല ......
കഴിഞ്ഞ വര്ഷത്തെ ദേശിയ അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരെഞ്ഞെടുക്കപ്പെട്ടത്‌ പേരറിയാത്തവർ എന്നാ മലയാള ചിത്രം ആയിരുന്നു. എന്നാൽ ഭാര്തീരാജ് ജൂറി അധ്യക്ഷൻ ആയിരുന്ന കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ജൂറി പേരറിയാത്തവർ എന്നാ ചിത്രത്തിന് പുരസ്കാരങ്ങൾ നല്കിയില്ല . അപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു എന്ത് കൊണ്ട് ദേശീയ പുരസ്കാരം നേടിയ പേരറിയാത്തവർ സംസ്ഥാന തലത്തിൽ അവഗണിക പ്പെട്ടു എന്ന് അതിന്  ഉത്തരമായി ഭാരതീരാജ ജൂറി അധ്യക്ഷൻ ആയിരുന്ന ജൂറിയിലെ ഒരു അംഗം ആയിരുന്ന ഒരു പ്രമുഖ പഴയ കാല നായികാ പറഞ്ഞത് പേരറിയാത്തവർ മികച്ച പരിതസ്ഥിതി ചിത്രമായല്ലേ അവിടെ തിരെഞ്ഞെടുത്തത് , സംസ്ഥാനതലത്തിൽ മികച്ച പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല എന്ന്. ഈ വരികൾ ഒന്ന് കൂടി വായിക്കുക കാരണം ആ നടി പറഞ്ഞത് പരിസ്ഥിതി എന്നല്ല പരിതസ്ഥിതി എന്നാണ്. പരിസ്ഥിതിയും പരിതസ്ഥിതിയും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംസ്ഥാന  ഒരു ജൂറിയുടെ അധ്യക്ഷൻ അധ്യക്ഷൻ ആയിട്ടുള്ള ദേശിയ ജൂറിയിൽ നിന്ന് ഒറ്റാലിന് ആല്ല കാവിയ തലൈവന് പോലും മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡു കിട്ടിയാൽ അത്ഭുത പെടെണ്ടത് ഇല്ല.............

                        

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...