2016, നവംബർ 30, ബുധനാഴ്‌ച

സ്നേഹപൂർവ്വം കേരളം ബ്ലാസ്റ്റേഴ്സിന്........





ഐ എസ്‌ എൽ 2016  ലീഗ് റൗണ്ടിലെ മല്സരങ്ങൾ പൂർത്തിയാവുകയാണ്. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ നേരിടുന്ന കേരളക്ക് വിജയമോ സമനിലയോ മതിയാകും സെമിയിലെത്താൻ. എന്നാൽ ഇനി ലീഗ് റൌണ്ട് എന്നതിന് പ്രാധാന്യം ഇല്ല. നോർത്ത് ഈസ്റ്റുമായുള്ള മത്സരം കോർട്ടർ ഫൈനൽ എന്ന നിലയിൽ തന്നെ കാണണം. സമനില ആകരുത്. മികച്ച ഗോൾ ശരാശരിയിൽ വിജയം തന്നെ ആകണം കേരളയുടെ ലക്‌ഷ്യം. ഡൽഹി - നോർത്ത് ഈസ്റ്റ് മത്സരത്തിൽ പ്രതീക്ഷിച്ച ഫലത്തിൽ നിന്ന് മാറ്റം ഉണ്ടായില്ല. ഡൽഹി കരുത്തരാണ്, വിജയം നേടാനുള്ള പ്രാപ്തി അവർക്കു ഉണ്ടായിരുന്നു താനും. കേരളയെ പോലെ ഒരു ടീം സെമിയിലോ ഫൈനലിലോ എത്തിയാലുള്ള അപകടം എല്ലാ ടീമുകൾക്കും അറിയാം, പ്രതേകിച്ചു ഫൈനലിലിനു കേരളം വേദി ആകുക കൂടി ആണെങ്കിൽ അത് മറ്റു ടീമുകൾക്ക് സമ്മർദ്ദം കൂട്ടുകയും ചെയ്യും. അതിനാൽ തന്നെ കേരളം സെമിയിൽ എത്താൻ മറ്റൊരു ടീമും ആഗ്രഹിക്കില്ല. അത്തരം മാനസിക നിലയും സമീപനവുമായി ഡൽഹി ഉൾപ്പെടെയുള്ള ടീമുകൾ കളിച്ചാൽ അത് അവരുടെ ശരീര ഭാഷയിലും പ്രകടനത്തിലും തെളിഞ്ഞു കാണുകയും ചെയ്യും . അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അത് സ്വാഭാവികമാണ്. എന്നാൽ മറ്റു ടീമുകൾ ആകരുത് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. അത് നിശ്ചയിക്കാനുള്ള കരുത്തും പ്രതിഭയും നിശ്‌ചയ ദാർട്യവും കേരളം ടീമിനുണ്ട്. തീർച്ചയായും ഒരിക്കലും കൈവിടാത്ത പോരാട്ട വീര്യവും വിജയതൃഷ്ണയും അതൊന്നു മതി അനായാസം കേരളം ലക്ഷ്യത്തിൽ എത്താൻ. സ്വന്തം കരുത്തു തിരിച്ചറിയുക എന്നത് തന്നെയാണ് പ്രധാനം. തീർച്ചയായും നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ കേരളത്തിന് വ്യക്തമായ ആധിപത്യം ചെലുത്താൻ കഴിയും അതിനു അനുകൂലമായ നിരവധി ഘടകങ്ങൾ ഉണ്ട്. അവ ശരിയാം വണ്ണം പ്രയോജനപ്പെടുത്തുക ഒപ്പം  ഒട്ടും ലാഘവമായി കാര്യങ്ങൾ കാണാതെയും ഇരിക്കുക. സ്വന്തം അണികളുടെ മുന്നിൽ മികച്ച വിജയവുമായി സെമിയിൽ എത്താനുള്ള സുവർണ്ണാവസരം ...... അതേ മുന്നിലുള്ള അവസ്സരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനം .....
വിജയാശംസകൾ......
പ്രാർത്ഥനയോടെ ......

അഭിനന്ദനങ്ങൾ ........



വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന കേസിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നൂറു ശതമാനവും ശരിയായ നിരീക്ഷണവും തന്നെയാണ്. പ്രായമായ മാതാപിതാക്കളുടെ പരിരക്ഷയിൽ ആൺമക്കൾക്കും പെണ്മക്കൾക്കും തുല്യ ഉത്തരവാദിത്വം ഉണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകൾ വീട്ടിനുള്ളിൽ പീഡിപ്പിക്കപ്പെട്ടാൽ നിയമത്തിന്റെ കണ്ണിൽ മക്കൾ എല്ലാം തുല്യ ഉത്തരവാദികളാണ്.വൃദ്ധയായ മാതാവിനെ മകൾ മർദ്ദിച്ചു എന്ന് തെളിഞ്ഞാൽ ആ മകൾക്കൊപ്പം മറ്റു മക്കളും ശിക്ഷാർഹരാകും എന്ന കമ്മീഷന്റെ നിരീക്ഷണം ഏറെ ഉചിതമായ ഒന്നാണ്. കാരണം പരസ്പരം പഴിചാരി മാതാപിതാക്കളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന ഓരോ മക്കൾക്കും ഉള്ള വിധിയാകണം ഇത്. നമ്മുടെ നാട്ടിൽ ഒട്ടേറെ നിയമങ്ങൾ ഉണ്ട് എന്നാൽ അത്തരം നിയമങ്ങൾ വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നല്കുന്നവ കൂടി ആകണം. അത്തരത്തിലുള്ള വ്യക്തമായ നിർദേശങ്ങളുടെ അഭാവം അന്ന് പലപ്പോഴും ഇത്തരം കുറ്റങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുന്നത്. ബഹുമാനപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ കേസിൽ നടത്തിയ നിരീക്ഷണം വ്യക്തമായ സൂചനകളും മാർഗ്ഗ നിർദേശങ്ങളും നൽകുന്ന ഒന്ന് തന്നെ ആണ്. എല്ലാ നിയമങ്ങളും ഇത്തരത്തിൽ സുവ്യക്തമായി നിശ്ചയിക്കപ്പെട്ടാൽ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റം വളരെ വലുതായിരിക്കും. ഇത്തരത്തിൽ നിരീക്ഷണം നടത്തിയ ബഹുമാനപ്പെട്ട സംസ്ഥന മനുഷ്യാവകാശ കമ്മീഷന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......

Hands Up for #HIV Prevention.


2016, നവംബർ 28, തിങ്കളാഴ്‌ച

കണ്ണന്റെ അമ്മ .........


ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നിൽ  വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രാർത്ഥിച്ചു . തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നൊന്തുരുകി  പ്രാർത്ഥിച്ചു  . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ണന്റെ  മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു.....

2016, നവംബർ 20, ഞായറാഴ്‌ച

സ്നേഹപൂർവ്വം കേരളം ബ്ലാസ്റ്റേഴ്സിന് !





victory has a thousand fathers but defeat is an orphan , വളരെ ശരിയാണ്. ഇക്കഴിഞ്ഞ മത്സരത്തിൽ മുംബൈയോട് 5  ഗോളുകൾക്ക്  കേരളം ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോൾ നേരിടേണ്ടി വന്ന വിമർശനങ്ങളും റിപ്പോർട്ടുകളും ഈ വാചകം ശരിവയ്ക്കുന്ന തരത്തിലായിരുന്നു . കാരണം അത്രമേൽ വലിയ വിമർശനങ്ങൾ ആണ് കേരളം ടീം നേരിടേണ്ടി വന്നത്.വിജയവും പരാജയവും സ്വാഭാവികമാണ്. കളിയായാലും വ്യക്തി ജീവിതം ആയാലും വിജയത്തിലും സന്തോഷത്തിലും ഒപ്പം അഭിരമിക്കുന്നവർ അല്ല പരാജയത്തിലും വീഴ്ചയിലും  കൂടെ നിൽക്കുന്നവരും മുന്നോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുകയും ചെയ്യുന്നവരാണ് യഥാർത്ഥ സഹചാരികൾ. വിജയാഘോഷത്തിൽ പങ്കെടുക്കുന്ന കോടിക്കണക്കിനു ആരാധകരേക്കാൾ വീഴ്ചയിലും ഒപ്പം നിന്ന് പ്രചോദനം നൽകുന്ന പത്തു പേര് ഉണ്ടെങ്കിൽ അതാണ് ഏതു ടീമിന്റെയും മുതൽക്കൂട്ട്. തീർച്ചയായും പരാജയങ്ങളിൽ ആരാധകർക്ക് നിരാശ ഉണ്ടാകും അത്രയേറെ വിജയ പ്രതീക്ഷയുമായി വരുന്നവർ  അവരുടെ നിരാശ പ്രകടിപ്പിക്കും , എന്നാൽ അത് ടീമിന്റെ മുന്നോട്ടുള്ള യാത്രയുടെ ആത്മ വിശ്വാസ്സം തകർക്കുന്ന തരത്തിൽ ആകരുത്. ഒരു ടീമും അജയ്യർ അല്ല. എല്ലാ ടീമുകളും വിജയ പരാജയങ്ങൾ നേരിടുന്നുണ്ട്. ഭാഗ്യം ഒരു വലിയ ഘടകം ആണ് എന്നിരുന്നാലും അതിനെല്ലാം മുകളിൽ ഓരോ ദിവസത്തെയും നമ്മുടെ മാനസിക നിലയും സമീപനവും തന്നെയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. മറ്റേതൊരു ടീമിനെക്കാളും പ്രതിഭയും ശക്തിയും അർഹതയും ഉള്ള ടീമാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. സ്വന്തം ശക്തിയിലും പ്രതിഭയിലും ഉള്ള വിശ്വാസവും തിരിച്ചറിവും ഒന്ന് മാത്രം മതി ബ്ലാസ്റ്റേഴ്സിന് ലക്ഷ്യത്തിൽ എത്തി ചേരാൻ. സ്വന്തം ശക്തി തിരിച്ചറിയുമ്പോൾ തന്നെ ദൗർബല്യങ്ങൾ കൂടി മനസ്സിലാക്കി പഴുതുകൾ അടക്കുക എന്നതാണ് പ്രധാനം. ദൗർബല്യങ്ങൾ എല്ലാവരിലും ഉണ്ട് എന്നാൽ അത്തരം ദൗര്ബല്യങ്ങൾക്കും പരിമിതികൾക്കും ഇടയിലും സ്വന്തം ശക്തിയിൽ വിശ്വസിക്കുകയും ധീരമായി പൊരുതുകയും ചെയ്യുമ്പോഴാണ് വിജയികൾ പിറവിയെടുക്കുന്നത്.  ആരാധകർ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. അത് കൊണ്ട് തന്നെ വിജയാരവം എത്ര വലുതായിരുക്കുമോ അത്ര തന്നെ വലുതായിരിക്കും പരാജത്തിൽ നേരിടേണ്ടി വരുന്ന വിമർശനങ്ങളും. എന്നാൽ പരാജയങ്ങളിൽ നിരാശരാവാതെ ആത്മവിശ്വാസത്തോടെ ടീമിന് വിജയ വഴിയിൽ തിരിച്ചെത്താനുള്ള പ്രചോദനം നൽകുവാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്.  നമ്മുടെ പ്രിയപ്പെട്ട സച്ചിനും നിവിൻ പോളിയും ഒക്കെ വലിയ പ്രോത്സാഹനവും പ്രചോദനവും ഒക്കെ നൽകുന്നുണ്ട്. തീർച്ചയായും അവരുടെ ഒക്കെ ശ്രമങ്ങൾക്ക് ഫലം ഉണ്ടാകുക തന്നെ ചെയ്യും. മറ്റേതൊരു ടീമിനെക്കാളും പ്രതിഭയും ശക്തിയും ഉള്ളപ്പോൾ മറ്റെല്ലാം മറന്നു പോരാടുക, പതറാതെ ഉറച്ച മനസ്സോടെയുള്ള സമീപനം ഒന്ന് മാത്രം മതി ഫലം തങ്ങൾക്കു അനുകൂലമാക്കി മാറ്റാൻ. 7th ഡേ എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ കഥാപാത്രം പറയുന്ന പോലെ കളിക്കുന്നത് എപ്പോഴും ജയിക്കാൻ വേണ്ടി മാത്രമായിരിക്കണം, പിന്നെ പൊരുതി തോറ്റാൽ അങ്ങ് പോട്ടെന്നു വയ്ക്കണം. തീർച്ചയായും അവസ്സാന വിസിൽ വരെയും ആത്മ വിശ്വാസ്സം കൈവിടാതെ ഉറച്ച മനസ്സോടെ ധീരമായി പൊരുതൂ ബ്ലാസ്റ്റേഴ്‌സ് , വിജയം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്.... ആശംസകൾ ...
പ്രാത്ഥനയോടെ .....

2016, നവംബർ 17, വ്യാഴാഴ്‌ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................





വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

EZRA







This winter..fear will have a new name...
Prithviraj’s ‘Ezra’ is an upcoming Malayalam movie directed by Jay K. The movie also features Tovino Thomas and Priya Anand. Rahul Raj is the music composed and Tirru is handling the cinematography. The movie is a horror thriller.
Sometimes, truth is stranger than fiction. And though one can scoff at the theory of haunted houses and ghosts, there are still a few things that defy logic and explanation. That's one of the reason why the team of Prithviraj and Priya Anand's upcoming horror-thriller Ezra asked the services of a priest by the second week of its filming.

Its director Jay K tells us, "We were shooting in an old house in Fort Kochi for the movie when all of a sudden the lights started flickering. We brushed it off as random power fluctuation but that apparently was not the case."


The team had its technical support look at the issue; however it was of no avail. "The power generator soon failed. Once we got that up and running, the next such incident we had to face was that soon one of our cameras stopped working and then its support panthers gave away. There were all sort of chaos happening," explains the filmmaker.


He says this prompted that team to ask a priest to visit the set just to be sure. "We didn't want to take any chances because it was spooky and the equipment are expensive. We gathered the entire cast and crew of the day and the priest blessed the sets before we resumed filming," Jay says. "The funny thing was the lights were flickering even while he was reciting the bible."


Gimmick or not, the horror movie sure seems to have caught the attention of viewers even during the filming. Incidentally, the supposedly haunted sets of TheConjuring 2 was also blessed by a priest after a heavy curtain kept waving violently when there was no breeze or anyone near, said its actor Patrick Wilson

2016, നവംബർ 4, വെള്ളിയാഴ്‌ച

മഴയിൽ ഒരു തോണി !!!!





കടവത്തൊരു തോണി 
ഏകനായ് മഴനനഞ്ഞങ്ങനെ
യാമങ്ങൾ കൊഴിയുന്നു മൂകമായ്

തീരമണഞ്ഞവർ ഓർക്കാൻ വഴിയില്ല 
ഓർക്കാൻ മറ്റു ചിലതുള്ളപ്പോൾ
തോണി വെറും തോണി തന്നെ  

ആവശ്യം വരുമ്പോൾ പിന്നെയും വരും ചിലർ 
പിന്നെ വരാത്തവരാണേറെയും 

ഋതുക്കൾ പലതു മാറി വന്നാലും 
പുതിയതീരം തേടുന്നവർക്കായ് 
തോണി കടവിലുണ്ടാകും 
യാത്ര പൂർത്തിയാകും വരെ !

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...