2010, ഏപ്രിൽ 30, വെള്ളിയാഴ്‌ച

മമ്മൂട്ടി- പ്രിത്വിരാജ് ,അനിവാര്യമായ ഒത്തുചേരല്‍ ................................

ഒട്ടേറെ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ആശ്വാസ്സമായി മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുന്നു. ഇക്കഴിഞ്ഞ വിഷു സീസ്സനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിരുന്നു . പക്ഷെ അത്തരം ഒരു അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുവാന്‍ മലയാള സിനിമയ്ക്ക് കഴിയാതെ പോയി, നിര്‍ഭാഗ്യകരം എന്നല്ലാതെ എന്ത് പറയാന്‍. സമസ്ത മേഘലകളിലും പ്രതിസന്ധി നേരിടുന്നു എനൂ പറഞ്ഞു കൊണ്ട് മലയാള സിനിമ വിലപിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അതിനു തക്കതായ പരിഹാരം കാണാന്‍ കഴിയാതെ പോകുന്നത് താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നതുപോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്. ഈ വേനല്‍ക്കാല സീസണില്‍ കുറച്ചു ചിത്രങ്ങള്‍ എങ്കിലും നേട്ടം ഉണ്ടാക്കിയേനെ എന്നാല്‍ ഈ വേനല്‍ അവധിക്കാലം തന്നെ സമരങ്ങള്‍ക്കും, നിരോധനങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുത്തു കൊണ്ട് , മലയാള സിനിമ പ്രവര്‍ത്തകര്‍ തങ്ങളുടെ തന്നെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാണ്. തമിഷ് ചിത്രങ്ങളും, ഹിന്ദി ചിത്രങ്ങളും തടയും എന്ന് പറഞ്ഞവര്‍ക്ക് അതിനു സാധിക്കുകകൂടി ചെയ്യാതെ വന്നതോടെ മലയാള സിനിമയുടെ സമ്പത്ത് മറ്റു ഭാഷകള്‍ കൊണ്ട് പോകുകയാണ്. എന്നാല്‍ ചിലര്‍ വാദിക്കുന്നത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും പ്രതിസന്ധി ഉണ്ട് എന്നാണു, ശരിയായിരിക്കാം എന്ന് വച്ച് നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൂടെ. നമ്മുടെ കുറ്റം മറ്റുള്ളവര്‍ക്കും ഉണ്ടെന്നു കരുതി സമാധനിക്കാതെ നമ്മുടെ പ്രശ്നഗള്‍ക്ക് എത്രയും വേഗം പീരിഹാരം കാണുകയല്ലേ വേണ്ടത്. പ്രേഷകന് മലയാളം കിട്ടിയില്ലെങ്കില്‍ അവന്‍ മറ്റു ഭാഷ ചിത്രങ്ങള്‍ കാണും , അല്ലാതെ മലയാളം സിനിമ മാത്രമേ കാണാവു എനൂ ഒരു സംഘടനക്കും പറയാന്‍ കഴിയില്ലല്ലോ, അത് കൊണ്ട് എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി നല്ല ചിത്രങ്ങള്‍ തരൂ. ഈ രംഗം കൊണ്ട് ജീവിക്കുന്ന ലൈറ്റ് ബോയ്സ് , ടിക്കറ്റ്‌ കൊടുക്കുന്നവര്‍, ഫിലിം പെട്ടി ചുമക്കുന്നവര്‍ തുടങ്ങി സാധാരണ ജീവനക്കാരെ പരിഗണിച്ചെങ്കിലും പ്രശ്നങ്ങള്‍ പരിഹരികൂ. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന മലയാള സിനിമയ്ക്ക് പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു നല്‍കുവാന്‍ മമ്മൂട്ടി- പ്രിത്വിരാജ് ടീമിന്റെ പോക്കിരിരാജ എത്തുകയാണ്. മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയും യുവത്വത്തിന്റെ ആവേശമായി മാറിയ പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ പ്രതീഷിക്കാന്‍ ഏറെ. ഒരു നടനു എത്താന്‍ കഴിയുന്നതിന്റെ പരമാവധി ഉയരത്തി നില്‍ക്കുന്ന മമ്മൂട്ടിയും , വളരെ ചുരുങ്ങിയ സമയം കൊണ്ട് ആ ഉയരത്തിലേക്ക് കുതിക്കുന്ന പ്രിത്വിരാജും ഒന്നിക്കുമ്പോള്‍ മലയാള സിനിമ ആസ്സ്വസ്സിക്കുകയാണ്. ഒരു പക്ഷെ കാലഘട്ടം ആവശ്യപ്പെടുന്ന ഈ ഒത്തുചേരല്‍ മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതല്‍ കരുത്തുപകരും എന്നാ കാര്യം തീര്‍ച്ചയാണ്........

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഐ. പി. എല്ലും, ബി. പി. എല്ലും, പിന്നെ കുറെ ചിന്തകളും........

ഈ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ, ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന ഒരു ഇന്ത്യക്കാരനായ ഞാന്‍ ക്രിക്കെട്ടിന്റെ മഹത്വത്തെ കുറച്ചു കാണിക്കുന്നതിനോ ആരെയെങ്കിലും വ്യക്തിപരമായി കുറ്റം പറയാനോ, ആരുടെയെങ്കിലും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറാനോ ഉള്ള ശ്രമമല്ല......... ഐ. പി. എല്ലും, ബി. പി. എല്ലും ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു പദങ്ങള്‍. ഐ. പി എല്‍ എന്നാല്‍ കോടികള്‍ മാത്രം ഒഴുകുന്ന , സാധാരണക്കാരന് അപ്രാപ്യമായ ഇന്ത്യന്‍ പ്രീമീര്‍ ലീഗ്, ബി. പി എല്‍ എന്നാല്‍ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്ത ബഹു ഭൂരിപക്ഷം ജനങ്ങളെ സൂചിപ്പിക്കുന്ന പദം. ഈ ഐ. പി. എല്‍ തരങ്ങതിനിടയില്‍ നാം മറന്നു പോകുന്ന മറ്റൊരു മൂന്നു അക്ഷരമാണ് ബി. പി എല്‍. ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്‍ക്കുന്ന കോടിക്കണക്കിനു ഇന്ത്യക്കാരില്‍ ഒരാളായി നിന്ന് കൊണ്ട് തന്നെ പറയട്ടെ, ക്രിക്കെട്ടിനെ അത്രയധികം സ്നേഹിക്കുന്ന ഒരു ജനതയ്ക്ക് ഈ ഐ. പി എല്‍ നല്‍കുന്ന പാഠം എന്താണ്. ഇപ്പോഴത്തെ ഐ. പി. എല്ലിന്റെ സ്ഥിതി കാണുമ്പോള്‍ പല സംശയങ്ങളും നമ്മളില്‍ ഉണ്ടാവുക സ്വാഭാവികം. ക്രിക്കെട്ടിളുടെ നമുക്ക് ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്‌ അതൊന്നും വിസ്മരിക്കുന്നില്ല പക്ഷെ ഈ ഐ. പി എല്‍ സാധാരണ ജന വിഭാഗത്തിന് എന്ത് നേട്ടമാണ് നല്‍കുന്നത്. മറ്റു പ്രാദേശിക ടീമുകള്‍ പോരാടുന്ന ഐ.പി.എല്ലില്‍ കേരളത്തിനും ഒരു ടീം ആവശ്യം തന്നെ ആണ്. അങ്ങനെ ഒരു ടീം ഉണ്ടായെങ്കില്‍ അതില്‍ നമ്മള്‍ സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ മറ്റു വ്യവസ്സായങ്ങള്‍ കൊണ്ട് ഉണ്ടാകാതതിലും വലിയ എന്ത് വികസ്സനമാണ് ഐ. പി എല്‍ കൊണ്ട് വരുന്നത്. സാധാരണ ജനവിഭ്ഗങ്ങളുടെ ജീവിത നിലവാരത്തെ അത് എത്ര കണ്ടു സ്വാധീനിക്കും. ഐ.പി. എല്‍ എന്നാ കോടികളുടെ ചൂതാട്ടത്തിന് ജനങ്ങളുടെ അധ്വാന ശേഷിയും , ചിന്ത ധാരയും കുറച്ചു അവന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്താന്‍ മാത്രമേ സഹായിക്കു. നാമാരും കാണാത്ത മറ്റൊരു അപകടം കൂടി ഉയര്‍ന്നു വരുന്നുട്. പ്രാദേശിക വാദം തന്നെയാണത്. ഇന്ത്യയും, പാകിസ്താനും, അല്ലെങ്കില്‍ ഇന്ത്യയും ഓസ്ട്രളിയയും തമ്മില്‍ കളിക്കുമ്പോള്‍ ദേശ സ്നേഹത്തിന്റെ വലിയൊരു സാന്നിധ്യം പ്രകടമാകാറുണ്ട്‌,എന്നാല്‍ ഈ ഐ. പി എല്‍ കൊണ്ട് പ്രാദേശിക വാദം ശക്തിപ്പെടുന്നു എന്നതല്ലാതെ ദേശസ്നേഹം ഒരു ഘടകം പോലും ആകുന്നില്ല. കേരളത്തിന്റെ ടീം ഇപ്പോള്‍ ഐ. പി എല്ലില്‍ കളിക്കാത്തത് കൊണ്ട്, നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെയോ, ബംഗ്ലൂര്‍ റയല്‍ ചാലെങ്ങേര്സിനെയോ, കൊല്‍ക്കൊട്ട നൈറ്റ് രിടെര്സിനെയോ ഒക്കെ പിന്തുണയ്ക്കുന്നു, എന്നാല്‍ കേരളത്തിന്‌ ടീം ഉണ്ടായാല്‍ നമ്മളെല്ലാം ആ ടീമിനൊപ്പം ചേരും അങ്ങനെ പ്രാദേശികമായി വിഘടിച്ചു നില്‍ക്കുന്നത് കൊണ്ട് എന്ത് ഗുണം. മറ്റു രാജ്യങ്ങളിലും പ്രാദേശിക മത്സരങ്ങള്‍ ഉണ്ട് പക്ഷെ അവിടെ ഒന്നും ഈ വിഘടന ശ്രമം കാണുന്നില്ല. ബ്രിട്ടിഷ് ഭരണത്തിന്റെ ഫലമായുണ്ടായ വിഘടന വാദം ഐ. പി എല്ലോടെ ഇന്ത്യയില്‍ വീണും തല പോക്കുകയാണ്. അത് അപകടമാണ്. ഐ പി. എല്‍ മത്സരങ്ങള്‍ ആരോഗ്യകരമായും, സുതാര്യമായും നടക്കട്ടെ , സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഐ. പി എല്‍ ടീം ഉടമകള്‍ കോടികളുടെ ഒരംശമെങ്കിലും ചിലവാക്കട്ടെ, ഈ ടീമുകളുമായി ബന്ധപ്പെട്ടവര്‍ കുറച്ചെങ്കിലും തുക സാധാരണ ജനത്തിന്റെ പുരോഗതിക്കായി നീക്കി വയ്ക്കട്ടെ , അതിനായി ചെറിയ ഒരു ശ്രമം എങ്കിലും നടത്തിയാല്‍ തന്നെ കുറെയൊക്കെ പരാതികള്‍ മാറിക്കിട്ടും...... ............

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കണിക്കൊന്നകള്‍ പൂവിടും കാലം .....................

ഒരിക്കലും അസ്തമിക്കാത്ത നന്മകളെയും, പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുതിക്കൊണ്ട് ഇതാ മറ്റൊരു വിഷുപുലരി കൂടി ആഗതമായിരിക്കുന്നു. നിറയെ പൂവുകള്‍ ചൂടി കണിക്കൊന്നകള്‍ പുഞ്ചിരി തൂകുന്നു. ഇനിയും അവശേഷിക്കുന്ന ചില്ലകളില്‍ ഇരുന്നു വിഷുപ്പക്ഷികള്‍ നീട്ടി പാടുന്നു. ബാല്യത്തിന്റെ ഇട നാഴികളില്‍ എവിടെയോ കൊയ്ത്തു പാട്ടിന്റെ ഈരടികള്‍ മുഴങ്ങി കേള്‍ക്കുന്നു. കണ്ണിമാങ്ങയും, കശുവണ്ടിയും, ചക്കയും നിറഞ്ഞ ഫലവൃഷങ്ങള്‍ , കണിയോരുക്കതിനായി കൊന്നപ്പൂവു തേടിയുള്ള യാത്രകള്‍. ഇന്നും വിഷുവിന്റെ പ്രാധാന്യം കുറയുന്നില്ല, ഒരു പക്ഷെ എന്റെ ബാല്യത്തിലെ വിഷുവിനോളം ഇപ്പോഴത്തെ വിഷു ആഘോഷങ്ങള്‍ തിളക്കമുള്ളതല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ഇന്ന് ജനിച്ചു ജീവിക്കുന്ന തലമുറയ്ക്ക് ഇപ്പോഴത്തെ വിഷു എന്റ ബാല്യകാലത്തിലെവിഷു പോലെ തന്നെ പ്രിയമുള്ളതായിരിക്കാം.മാറ്റങ്ങളില്‍ ജീവിക്കാന്‍ കഴിയുക ഭാഗ്യം തന്നെയാണ്. ഒരു പക്ഷെ നാളെ ഇനിയും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടാകാം. എന്നാലും വിഷുവിന്റെയും, ഓണത്തിന്റെയും ഒക്കെ അടിസ്ഥാനപരമായ നന്മയ്ക്ക് എന്നും സ്ഥായിയായ ഭാവം ഒന്ന് തന്നെയാണ്, . പറമ്പിലും, പാതയോരങ്ങളിലും പൂവിട്ടു നില്‍ക്കുന്ന കണിക്കൊന്നകള്‍ കാണുക ആനന്ദകരമാണ്. എങ്കിലും വിഷുപ്പുലരി കഴിയുമ്പോള്‍ ഒരു പൂവ് പോലും അവശേഷിക്കാത്ത , ഒടിഞ്ഞു തൂങ്ങിയ ചില്ലകളുമായി നിസ്സഹായരായി നില്‍ക്കുന്ന കൊന്നമരങ്ങളെകാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും, എന്നിരുന്നാലും മലയാള മണ്ണിനു മുഴുവനും കണി ഒരുക്കിയ നിര്‍വൃതിയും , സംതൃപ്തിയും ആ കൊന്നമരങ്ങള്‍ അനുഭവിക്കുന്നുണ്ടാകണം , അതുകൊണ്ടാണല്ലോ മുളപൊട്ടിയ പുതിയ ചില്ലകളില്‍ നിറയെ കൊന്നപ്പൂക്കലുമായിഅടുത്ത വിഷുവിനും കൊന്നമരങ്ങള്‍ മലയാളികള്‍ക്ക് കണി ഒരുക്കുന്നത്, ഒരിക്കലും അസ്തമിക്കാത്ത നന്മകളും, പ്രതീക്ഷകളും പോലെ...............

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...