2008, നവംബർ 29, ശനിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്

മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എണ്ണ സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ചിമ്മുന്ന നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്‍ഹതയുമുല്ല് .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രടിസന്ധികളിലുംപതറാതെ നില്‍കാന്‍ , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോധതമായ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌

മാനിഷാദ

തീവ്രവാദം അത് എന്തിന് വേണ്ടി ആയാലും എവിടെ നിന്നായാലും തുടച്ചു മാടപെടെണ്ടാതാണ്. ജാതിയുടെയും മതത്തിന്റെയും രാജ്യങ്ങളുടെയും പേരില്‍ നമ്മുടെ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക, ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മളാരും മുക്തരല്ല. ഇന്നു മുംബയിലെ ടാജിലും തൃടെന്റിലും നരിമാനിലും നടന്ന ആക്രമണങ്ങളില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ . അവരുടെ സ്വപ്‌നങ്ങള്‍ പ്രതീക്ഷകള്‍ അത് അവരുടേത് മാത്രമല്ല അവരുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് അവിടെ പൊലിഞ്ഞു പോയത്. അച്ഛന്റെ അമ്മയുടെ സഹോദരന്റെ സഹോദരിയുടെ കുട്ടുകാരന്റെ കുട്ടുകാരിയുടെ സാമീപ്യം ആഗ്രഹിച്ചവര്‍ക്ക് അവരെയൊക്കെ നഷ്ട്ടപ്പെട്ടു ഒപ്പം നിറമുള്ള സ്വപ്നങ്ങളും. നാളെ അതിന്റെ ഇരകള്‍ നമ്മലാകാം . സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേക്ക് ഒതുങ്ങിക്കുടുമ്പോള്‍ മനസ്സിന്റെ വാതിലുകള്‍ കൊട്ടി അടക്കുമ്പോള്‍ ഒന്നോര്‍ക്കുക ഇന്നു നമ്മുടെ അയല്‍ക്കര്‍ക്കുണ്ടായ അനുഭവം നാളെ നമുക്കുമുണ്ടാവാം . കാരണം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വേരുകള്‍ അത്ര മാത്രം ശക്തിപ്പെട്ടിരിക്കുന്നു. ഇതിനെ ചെറുക്കാന്‍ നാം ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അന്യന്റെ വേദന നമ്മുടെ വേദന ആയി കാണാം . പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വാതായനങ്ങള്‍ തുറന്നു കൊണ്ടു നമ്മുടെ ചുറ്റുപാടും കുടുതല്‍ സുരക്ഷിതമാക്കി മാറ്റം . ഹെ തീവ്രവാദി നീ ഒന്നോര്‍ക്കുക നീ യുദ്ധം ചെയ്യുന്നത് നിന്നോട് തന്നെയാണ് അതില്‍ നിന്നു നീ ഒന്നും നേടാന്‍ പോകുന്നില്ല , നിന്റെ തന്നെ നാശം മാത്രം.

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...