2015, ജൂലൈ 26, ഞായറാഴ്‌ച

ബി സി സി ഐ ക്ക് ഒരു തുറന്ന കത്ത് ........


ക്രിക്കെട്ടിനെ ഒരു വികാരമായി കാണുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്തു ഹൃദയം കൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയായി എഴുതുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി ക്രിക്കെട്ടിനെ സ്നേഹിക്കാൻ കഴിയാതെ , മനസ്സ് കൊണ്ട് അസ്സ്വദിക്കാൻ സാധിക്കാതെ ഏറെ വിഷമത്തിലായിരുന്നു എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികൾ. ഒരു മലയാളി എന്നാ നിലയിൽ അതിനു പ്രേതെകിച്ചു കാരണം ശ്രീശാന്തിന്റെ വിലക്ക് തന്നെ. ശ്രീശാന്തിനു വിലക്ക് കല്പ്പിച്ചതോടെ എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ക്രിക്കെറ്റ് എന്നാ കളിക്കും വിലക്ക് വീണിരുന്നു.  ശ്രീശാന്തിനു സ്വാഭാവിക നീതി ലഭിക്കുന്ന നിമിഷം വീണ്ടും ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു ,. ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായി തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ ബി സി സി ഐ ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നു. ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം ചെയ്യുന്ന ഒരു കായികതാരത്തിന് ഈ വിലക്ക് തുടരുന്നത് അനീതിയാണ്. സ്വഭാവിക നീതി പൂര്ണ്ണം ആകണമെങ്കിൽ ശ്രീശാന്തിന്റെ വിലക്ക് മാറ്റപ്പെടണം. ശ്രീശാന്ത് തന്നെ പറഞ്ഞത് പോലെ നമുക്ക് ആരോടും പകയില്ല , നമ്മുടെ മുന്നില് ക്രിക്കെറ്റ് മാത്രമേ ഉള്ളു. എത്രയും വേഗം അതിലേക്കു മടങ്ങി എത്തണം. അതിനു ഈ വിലക്ക് മാറണം. നിരപരാധിയായ ഒരു കളിക്കാരാൻ വേണ്ടതിലേറെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനിയും അനീതി തുടരുവാൻ പാടില്ല. എത്രയും വേഗം ബി സി സി വിലക്ക് പിൻവലിക്കണം. നീതി അത് സമയത്ത് തന്നെ കിട്ടണം . തീര്ച്ചയായും ക്രിക്ക്കീട്ടിനെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ ശ്രീയുടെ വിലക്ക് പിൻവലിക്കുക തന്നെ വേണം. കേരള ക്രിക്കെറ്റ് അസ്സോസ്സിയെഷനും ശക്തമായ നടപടികൾ ഇതിനു വേണ്ടി കൈക്കൊള്ളും എന്നുതന്നെ കരുതാം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ കായിക മന്ത്രി സര്ബാനന്ദ സോനവലും ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ നടത്തണം. കൂടാതെ പ്രതിപക്ഷത് നിന്ന്  ബഹുമാനപ്പെട്ട  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , സീതാറാം യെച്ചുരി എന്നിവരും ഇക്കാര്യത്തിൽ നിലപാട് വ്യകതമാക്കണം. കൂടാതെ  സംസ്ഥന സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി  കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , പ്രതിപക്ഷ നേതാവ് അച്യുതാന്ദൻ എന്നിവരുടെ ഇടപെടലുകളും വളരെയേറെ പ്രാധാന്യം അര്ഹിക്കുന്നു. ശ്രീശാന്തിനെ പോലെ ആത്മ സമര്പ്പണം ചെയ്യുന്ന ഒരു കായിക താരത്തിനു സ്വാഭാവിക നീതി അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനിയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം ..... ചടുലമായ നീക്കങ്ങൾ മൂളിപ്പറക്കുന്ന പന്തുകൾ വീണ്ടും ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞു........  പ്രാർത്ഥനയോടെ.....

സ്നേഹപൂര്വ്വം ശ്രീശാന്തിന്........

ഒരു പാട് നീണ്ട  പ്രാർത്ഥനകൾക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും ശേഷം മലയാളത്തിന്റെ ശ്രീ ക്രിക്കെട്ടിലേക്ക് മടങ്ങി വരുന്നു.ഏതൊരു മലയാളിക്കും സന്തോഷിക്കുവാനും അഭിമാനിക്കുവാനും ഉള്ള നിമിഷങ്ങൾ. തീര്ച്ചയായും ശ്രീയെ പോലെ നിശ്ചയദാര്ട്ട്യവും  ആത്മ സമർപ്പണവും കൈമുതലാക്കിയ ഒരു കായികതാരത്തിന്റെ വിജയം തന്നെയാണിത്. ഒരുപാട് കുറ്റപ്പെടുത്തലുകൾ, കല്ലെറിയലുകൾ... ഏതൊരു ഉറച്ച മനസ്സും തളര്ന്നു പോകുന്ന അവസ്ഥ എങ്കിലും ശ്രീയിലെ പോരാളി തളര്ന്നിരുന്നില്ല. എന്നും ശുഭ പ്രതീക്ഷകളുമായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം സ്വാഭാവിക നീതിയുടെ കിരണങ്ങൾ എത്തുകയായി. കാർമേഘങ്ങള്ക്ക് എത്ര സമയം സൂര്യനെ മറയ്ക്കുവാൻ കഴിയും , എത്ര കാർ കൊണ്ട് മൂടിയാലും സൂര്യൻ ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട് പുറത്തേക്കു വരും. തീര്ച്ചയായും ഇരുൾ മൂടിയ മേഘങ്ങൾ അകന്നു പോയി. ഇനി കൂടുതൽ ഉജ്ജ്വലമായി പ്രകാശി ക്കേണ്ടുന്ന നാളുകൾ. ശ്രീയെപോലെ ആത്മ സമര്പ്പണം ചെയുന്ന ഒരാൾക്ക്‌ ക്രിക്ക്ര്ട്ടിന്റെ ഉന്നതിയിൽ തിരിച്ചെത്താൻ അധിക സമയം വേണ്ടി വരില്ല എന്ന് ഉറപ്പു. മറ്റെല്ലാം മറക്കുക. ശ്രീ തന്നെ പറഞ്ഞത് പോലെ ആരോടും പകയില്ല , പരിഭവമില്ല. നമ്മുടെ മുന്നിൽ ക്രിക്കെറ്റ് മാത്രം . അതിനായി ആത്മസമർപ്പണം ചെയ്യുക. ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. വിലക്കുകൾ മാറി സ്വാഭാവിക നീതി പൂർണ്ണമായിഎത്തുന്ന നിമിഷം ഇനി വൈകില്ല. ഉറച്ച കാലടികളോടെ ദ്രിഡമാര്ന്ന മനസ്സോടെ     കളിക്കളത്തിലേക്ക് ഇറങ്ങുക. മൂളിപ്പറക്കുന്ന ആ പന്തുകൾ കണ്ടു സ്റെടിയങ്ങളിൽ ആരവം ഉയരുന്ന നിമിഷങ്ങൾ ഇതാ വീണ്ടും.......... പ്രാർത്ഥനയോടെ ......... 

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️