2015, മാർച്ച് 25, ബുധനാഴ്‌ച

പുകയും കുടിയും പുറത്ത്..........

സര്ക്കാര് ഉദ്യോഗസ്ഥര് ജോലി സമയത്ത് ലഹരി ഉപയോഗിച്ചാൽ കര്ശന നടപടി. നടപടി സ്വീകരിച്ചില്ലെങ്കിൽ മേലുദ്യോഗസ്തര്ക്കും ശിക്ഷ. ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് എതിരെ നടപടി സ്വീകരിക്കാത്ത മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ കൃത്യ വിലോപതിനു നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ വകുപ്പ് സർക്കുലർ . സര്ക്കാര് ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അടിയന്തിരമായി സസ്പെന്ഡ് ചെയ്യാനും സർക്കുലറിൽ നിര്ദേശിച്ചു.
സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ലങ്ഘിച്ചു കൊണ്ട് ചില ഉദ്യോഗസ്ഥര് ജോലി സമയത്ത് പുക വലിക്കുകയും മദ്യപിക്കുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് നടപടി. ഇവര്ക്കെതിരെ നടപടി എടുക്കുന്നതിൽ മേലുദ്യോഗസ്ഥർ പലപ്പോഴും വിമുഖത കാട്ടുന്നു.ജോലി സമയത്ത് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്നാ ചട്ടത്തിലെ വ്യവസ്ഥകൾ ഇനി സര്ക്കാര് കര്ശനമായി നടപ്പാക്കും.
വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ 1960 ലെ കേരള സര്ക്കാര് ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. നിയമനാധികരികൾക്കും വകുപ്പ് അധ്യ്ക്ഷന്മാര്ക്കും ആയിരിക്കും ഇതിന്റെ ചുമതല. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ , ഓഫീസിലെ മോശമായ പെരുമാറ്റം തുടങ്ങിയവ ശ്രദ്ധയിൽ പെടുകയോ പരാതി ലഭിക്കുകയോ ചെയ്യുന്ന പക്ഷം മേലധികാരി കര്ശന നടപടി എടുക്കണം. അടിയന്തിരമായി സസ്പെണ്ട് ചെയ്തു തുടര് നടപടി സ്വീകരികണം എന്നാണ് നിര്ദേശം.
ജോലി സമയത്ത് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നതായി കണ്ടാൽ മേലധികാരി അക്കാര്യം പോലീസ് സ്റ്റെഷനിൽ റിപ്പോർട്ട്‌ ചെയ്യണം എന്നും നിര്ദേശം  ഉണ്ട്. പോലീസ് കേസ് എടുത്തു ബന്ധപ്പെട്ട ആളുടെ രക്ത സാമ്പിൾ പരിശോധനക്ക് വിടും . കുറ്റം തെളിഞ്ഞാൽ പിഴയോടെ 6 മാസം വരെ തടവും ലഭിക്കാം . വെറ്റില മുറുക്കൽ ലഹരി പദാർത്ഥങ്ങളുടെ ഗണത്തിൽ പെടുതിയ്യിട്ടില്ല .........
കടപ്പാട് - മലയാള മനോരമ ദിനപ്പത്രം മാർച്ച്‌ 26 വ്യാഴം 

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...