2015, ഡിസംബർ 30, ബുധനാഴ്‌ച

ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങൾ !!!!

2007 ഇൽ എനിക്ക് ഉണ്ടായ അനുഭവമാണ്‌ ചുവടെ പറയുന്നത്. ഈ സംഭവം ഇപ്പോൾ ഒര്ക്കാൻ കാരണം കഴിഞ്ഞ ദിവസ്സം പത്രത്തിൽ കണ്ട സമാന സ്വഭാവമുള്ള ഒരു വാര്ത്തയാണ് !!!!!!!

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം  അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക്  ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ്‌ ആണ്.......

ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു മൂന്നു  വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെ പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത്‌ തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ്‌ , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................

2015, ഡിസംബർ 28, തിങ്കളാഴ്‌ച

കുയിലുകൾ പാടുന്നു !!!!

ഏറെ നാളുകൾക്ക് ഇപ്പുറം കുയിൽ പാട്ട് കേട്ടു!!!! ഇന്നത്തെ ശബ്ദ കോലാഹലങ്ങൾക്ക് ഇടയിൽ ശ്രവ്യമാകാത്തത് കൊണ്ടോ ഏറെ കാലമായിരുന്നു കുയിലുകൾ പാടുന്നത് കേട്ടിട്ട് !!!! എന്തായാലും ഇന്ന് അത് കേൾക്കാൻ കഴിഞ്ഞു !!!! പഴയ തലമുറ കുയിലെന്നോ പുതിയ തലമുറ കുയിലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം സ്വതസിദ്ധവും മധുരതരവുമായിരുന്നു ആ പാട്ട് എന്നതാണ് ഏറെ സന്തോഷം നല്കിയത്!!!! മാന്തളിരുണ്ട് മദിച്ച കുയിലുകൾ എന്നൊക്കെ തങ്ങളെ കുറിച്ച് വർണ്ണിക്കാൻ ഇന്നാരും ഇല്ലാലോ എന്നൊരു പരിഭവവും , ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലും ആ പാട്ടിൽ ഉണ്ടായിരുന്നോ!!!! എന്തായാലും കുയിലുകൾ മനോഹരമായി പാടുന്നു !!!! ഒന്ന് ചെവിയോർത്ത്‌ നോക്കൂ !!!! കേൾക്കുന്നുണ്ടോ !!!!

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പുതുവത്സര ആശംസകൾ !!!!!

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകം ഒന്നടങ്കം  തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിൽ അമർന്നിരിക്കുന്ന ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. മനുഷ്യന്റെ  ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരക്ഷിതർ ആയിരിക്കുമ്പോൾ  ആരാണ് നിങ്ങൾക്ക് സംരക്ഷണം നല്കുന്നത് , കഷ്ട്ടതയുടെയും പീഡ്നതിന്റെയും   മധ്യത്തിൽ  നിങ്ങളെ കൈ കൈ വിടാതിരിക്കുന്നത്  ആരാണ്, നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വെടിയാൻ പോലും തയ്യാറാകുന്നത് ആരാണ്,  തിന്മ പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങളെ പിടിച്ചു നിരത്തുന്നത്  ആരാണ്, നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ്,  സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ്,  അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോൾ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു ഏതെല്ലാം   തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടായിരുന്നാലും  , വിജ്ഞാനമോ  മലകളെ നീക്കാന്‍ പോന്ന പോരുന്ന വിശ്വാസ്സമോ ഉണ്ടായിരുന്നാലും, സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ദഹിപ്പിക്കുന്നതിന്  എല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാത്തവർ ആണ്  , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും  പോകുന്നില്ല . ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2015, ഡിസംബർ 23, ബുധനാഴ്‌ച

ഹാപ്പി ക്രിസ്ത്മസ്.....

തൂമഞ്ഞു പെയ്യുന്ന ധനുമാസ രാവുകൾ മറ്റൊരു ക്രിസ്ത്മസിന്റെ ആഗമനം വിളിച്ചോതുന്നു.സ്നേഹത്തിന്റെയും , സഹനത്തിന്റെയും മഹതതായ ഓര്മ്മ പുതുക്കൽ. തീര്ച്ചയായും ഏതൊരു ആഘോഷത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെയാണ്. എന്നെ സംബധിച്ച് സ്നേഹം നിസ്വാര്തമാണ്. ഞാൻ സ്നേഹിക്കുന്ന ഒരാളും തിരിച്ചു എനിക്ക് സ്നേഹം നല്കണം എന്നാ ഒരു നിര്ബന്ധവും എനിക്കില്ല. അത് കൊണ്ട് തന്നെ പ്രതികരണം എപ്രകാരം ഉള്ളത് ആയാലും എന്റെ സമീപനത്തെ അത് സ്വാധീനിക്കാരും ഇല്ല. ആരുടെ സ്നേഹത്തെയും അളക്കുവാൻനോ പരീക്ഷിക്കുവാനോ ഞാൻ മിനക്കെടാറില്ല . അതിൽ ഒട്ടു താല്പര്യവും ഇല്ല താനും. അങ്ങനെ ചെയ്യുന്നവരോട് ഒട്ടെതിർപ്പും ഇല്ല . പലരും ചോദിക്കാറുണ്ട് , നിനക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾക്കു വേണ്ടി സമയം പാഴാക്കുന്നത് എന്തിനെന്നു . അവരോടു ചെറു ചിരിയോടെ ഞാൻ പറയുന്നത് ഇത്ര മാത്രം. ഞാൻ ചെയ്യുന്ന എനിക്ക് പ്രയോജനമില്ലാത്ത , എന്റെ സമയം പാഴാക്കി കളയുന്ന കാര്യങ്ങൾ ഞാൻ സ്നേഹിക്കുന്നവര്ക്ക് കുറച്ചെങ്കിലും പ്രയോജനം ഉണ്ടാക്കുന്നു എങ്കിൽ അതല്ലേ വലിയ സന്തോഷം.
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.....

2015, ഡിസംബർ 22, ചൊവ്വാഴ്ച

തിരിച്ചറിയപ്പെടാതെ !!!!

ദയാബായിയെ ബസ്സിൽ നിന്ന് ഇറക്കി വിട്ട സംഭവം ദൌർഭാഗ്യകരമാണ്. ഇവിടെ ഞാൻ ആ സംഭവത്തെ എതിർക്കുകയോ, ന്യായീകരിക്കുകയോ അല്ല മറിച്ചു പകരം മറ്റൊരു  തരത്തിൽ സമീപിക്കുക ആണ്. ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങൾ ഉണ്ടാക്കുന്നവരെ ബിംബങ്ങൾ ആക്കി ഉയർത്തിക്കാട്ടി വാർത്തകൾ ചമയ്ക്കുന്ന വർത്തമാനകാലത്തു  ദയാബായിയെ പോലെ സമൂഹത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന വ്യക്തികളെ അല്ലെങ്കിൽ അവരുടെ പ്രവര്ത്തനങ്ങളെ നമ്മുടെ മാധ്യമങ്ങൾ അവഗണിക്കുകയാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ആത്മസമർപ്പണം നടത്തുന്ന വ്യക്തികളെ , അവരുടെ പ്രവര്ത്തനങ്ങളെ സാധാരണ ജനങ്ങളിൽ കാര്യമായി എത്തിക്കാൻ ശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം വ്യക്തിത്വങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതും അപമാനിതർ ആകേണ്ടി വരുന്നതും !!!!

ബ്യുട്ടിഫുൾ ഗെയിം- പൃഥ്വിരാജ് ചിത്രം - കാസ്റ്റിംഗ് കാൾ

മലയാളത്തിലെ ആദ്യത്തെ ഫുട്*ബോള്* സിനിമയല്ല, ബ്യൂട്ടിഫുള്* ഗെയിം. എന്നാല്*, അവതരണത്തില്* അടിമുടി പുതുമകളുമായാണ് പ്രശസ്ത ഫാഷന്* ഫോട്ടോഗ്രാഫര്* ജമേഷ് കോട്ടക്കല്* ബ്യൂട്ടിഫുള്* ഗെയിം എന്ന തന്റെ കന്നി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്* മാത്രമല്ല, താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലുമുണ്ട് പുതുമ. തനി മലപ്പുറം നാട്ടുഭാഷയിലാണ് ഓഡീഷനുവേണ്ടി അണിയറശില്*പകള്* ആളുകളെ ക്ഷണിച്ചത്. ഡിസംബര്* 26, 27 തീയതികളില്* മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടില്* ആക്ട് ലാബിന്റെ നേതൃത്വത്തിലാണ് ഓഡീഷന്*. പതിനേഴിനും മുപ്പതിനും ഇടയില്* പ്രായമുള്ളവര്*ക്കാണ് പങ്കെടുക്കാന്* അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്*ക്കുവേണ്ടി പ്രത്യേക ശില്*പശാലയും സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്*ബോള്* ടീമിലെ അംഗങ്ങളെ കണ്ടെത്താനാണ് ഓഡീഷന്* നടത്തുന്നത്. ബന്ധപ്പെടാനുള്ള നമ്പര്*: 9020697124, 9895644781, 9847586842.
ആദംസ് എന്റര്*ടെയ്ന്*മെന്റിന്റെ ബാനറില്* ആസിഫലി നിര്*മിച്ച് പൃഥ്വിരാജ് നായകനാവുന്ന ചിത്രം മലപ്പുറത്തിന്റെ ഫുട്*ബോള്* ആവേശത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിക്കൊപ്പം നിരവധി പഴയകാല ഫുട്*ബോള്* താരങ്ങളും ഏതാനും ആഫ്രിക്കന്* ഫുട്*ബോള്* താരങ്ങളും ചിത്രത്തില്* അണിനിരക്കുന്നുണ്ട്. അടുത്ത വര്*ഷം മലപ്പുറം അരീക്കോട്ടാണ് ചിത്രീകരണം.
പ്രിജേഷ്, മുഹമ്മദ്, സജിന്*, ജാഫര്* തുടങ്ങിയവരാണ് നിര്*മാണ പങ്കാളികള്*. നവാഗതനായ അജയ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ജോ ആൻഡ് ബോയുമായി മഞ്ജുവാര്യർ ക്രിസ്തുമസിന്;

                                                         
തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ്‌ ജോ ആൻഡ്‌ ദി ബോയ്‌.
 പുതിയ ചിത്രമായ ജോ ആൻഡ് ദി ബോയ് യിൽ ഇതുവരെ അവതരിപ്പിച്ച
കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യതസ്തം ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുക. 20 കാരിയുടെ വേഷമാണ് മഞ്ജു ഇതിൽ അവതരിപ്പിക്കുന്നത്‌. സമ്മർ ഇൻ ബത്ലേഹമിൽ ചൂളമടിച്ച് കറങ്ങി നടന്ന ആ മഞ്ജുവിനെ ആർക്കും മറക്കാനാകില്ല. പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ കഥാപാത്രത്തെ പോലെ ചുറുചുറക്കൻ കഥാപാത്രമായിരിക്കും ജോയുടെതും . ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം.. 20 കാരിയായ ജോ ആയി മഞ്ജുവും ബോയ്‌ ആയി സനൂപും എത്തുന്നു. അവർ രണ്ടു പേരും അപരിചിതർ ആണ്. രണ്ടു പേരും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ. ഇവർ രണ്ടു പേരുടെയും ഒത്തുചേരലിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് രസകരമായ രീതിയിൽ ചിത്രം പറയുന്നത്. ഫിലിപ്സ് ആൻഡ്‌ മങ്കി പെന്നിന് ശേഷം റോജിൻ തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജോ ആൻഡ്‌ ദി ബോയ്‌.



2015, ഡിസംബർ 21, തിങ്കളാഴ്‌ച

നിയമം പരിഷ്കരിക്കണം !!!!

നിർഭയ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നത് കുട്ടി കുറ്റവാളികൾക്ക് വേണ്ടി നിയമം പരിഷ്കരിച്ചാൽ സാന്ദർഭികമായി കുറ്റത്തിൽപെടുന്ന കുട്ടികൾക്കും ശിക്ഷ ബാധകമായി പോകും എന്നാണ്. എന്നാൽ ഇതിന്റെ മറുവശം ഇവർ കാണുന്നില്ല . എന്താണ് എന്നാൽ എത്ര വലിയ കുറ്റം ചെയ്താലും നിയമ പരിരക്ഷ ലഭിക്കും എന്ന് കരുതി കുട്ടി കുറ്റവാളികൾ എന്തിനും തുനിഞ്ഞു ഇറങ്ങിയാൽ ഉത്തരവാദിത്വം ഇക്കൂട്ടർ ഏറ്റെടുക്കുമോ ?തീര്ച്ചയായും പ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല ചെയ്ത കുറ്റത്തിന്റെ കാഠിന്യവും സ്വഭാവവും അനുസരിച്ച് തന്നെ ആകണം ശിക്ഷ ! അതിനായി നിയമം പരിഷ്കരിക്കുക തന്നെ വേണം !!!!

2015, ഡിസംബർ 12, ശനിയാഴ്‌ച

ആത്മാഭിമാനം അടിയറ വൈക്കില്ല .......


എന്തിന്റെ പേര് പറഞ്ഞായാലും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയവും നിന്ദ്യവുമാണ്‌ . സ്വാഭാവികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും ഇത്തരം ഹീനമായ പ്രശ്നങ്ങളിൽ കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം നമ്മൾ മലയാളികള് ആദരവോടെ കാണുന്നവർ തന്നെയാണ്. രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. എന്നാൽ നമ്മുടെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒക്കെ  അപമാനിക്കുന്ന നടപടികളെ ഒറ്റക്കെട്ടായി എതിര്ക്കും. സഹിഷ്ണുതയും നന്മയും ഒക്കെ ഏറെ ഉള്ളവരാണ് മലയാളികൾ. അത് കൊണ്ടാണ് ചെന്നൈ ആയാലും ലാത്തൂർ ആയാലും ഒക്കെ മലയാളി സഹായവുമായി ഓടി എത്തുന്നത്‌. അത്തരം സഹിഷ്ണുതാ മനോഭാവം ഒരു ദൌര്ബല്യം ആയി കരുതരുത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കാൻ ഇക്കൂട്ടര് ധൈര്യം കാണിക്കുമോ ? അത് കൊണ്ട് തന്നെയാണ് പറയുന്നത് നമ്മുടെ സഹിഷ്ണുത ദൌര്ബല്യമായി കരുതരുത്. ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്ന അപമാനം നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാം. അത് കൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ അത് ഏതു ഭാഗത്ത്‌ നിന്ന് ഉണ്ടായാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും ചെറുക്കുകയും വേണം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയും വേണം. മലയാളിയുടെ നന്മയും സഹിഷ്ണുതയും അതേപടി നിലനിര്ത്തി കൊണ്ട്  തന്നെ പറയട്ടെ  ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വൈക്കാൻ മലയാളി ഒരു കാലത്തും നിന്ന് കൊടുക്കില്ല അഥവാ അത്തരം നീക്കങ്ങൾ ഏതെങ്കിലും ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യും.....

2015, ഡിസംബർ 2, ബുധനാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2016


സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2016വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ദേശങ്ങൾക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - എന്ന് നിന്റെ മൊയ്തീൻ

മികച്ച സംവിധായകന്‍ -  വിമൽ ( എന്ന് നിന്റെ മൊയ്തീൻ )

മികച്ച നടന്‍ - പ്രിഥ്വിരാജ് ( എന്ന് നിന്റെ മൊയ്തീൻ , പിക്കറ്റ് 43, ഇവിടെ  )

മികച്ച നടി - പാർവതി  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച രണ്ടാമത്തെ ചിത്രം - പത്തേമാരി

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - വലിയ ചിറകുള്ള പക്ഷികൾ ( ഡോ. ബിജു )                                                            
                                                                           നിർണായകം ( വി കെ പ്രകാശ്‌ )

ജനപ്രിയ ചിത്രം - പ്രേമം ( അൽഫോൻസ്‌ പുത്രൻ)
                               
                                  അമർ അക്ബർ അന്തോണി ( നാദിർഷ)

ദേശീയോദ് ഗ്രഥൻ  ചിത്രം - പിക്കറ്റ് 43 ( മേജർ  രവി )

പരിസ്ഥിതി ചിത്രം  - 7000 കണ്ടി ( അനിൽ രാധാകൃഷ്ണ മേനോൻ )

പ്രത്യേക പരാമര്ശം - ജയസുര്യ ( കുമ്പസാരം  , സു സു സുധി  )

                                         ശ്വേത മേനോൻ  ( ആക്കൽ ദാമയിലെ പെണ്ണ്  )

                                         സായി കുമാർ  ( എന്ന് നിന്റെ മൊയ്തീൻ  )
                                       
                                           ശ്യാമ പ്രസാദ് ( ഇവിടെ )

മികച്ച തിരക്കഥ - വിമൽ  ( എന്ന് നിന്റെ മൊയ്തീൻ  )

ജനപ്രിയ താരം - ബിജു മേനോൻ  , മഞ്ജു വാരിയർ

മികച്ച സഹനടൻ - സുരേഷ് കൃഷ്ണ  ( അനാർക്കലി )

മികച്ച സഹനടി - സുരഭി  (എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ചായാഗ്രഹണം - ജോമോൻ ടി ജോണ്‍  ( എന്ന് നിന്റെ മൊയ്തീൻ  )

                                              സുജിത് വാസുദേവ്  ( അനാർക്കലി )

മികച്ച എഡിറ്റിംഗ് - മനോജ്‌  ( ഇവിടെ  )

മികച്ച ഗായകൻ - പി . ജയചന്ദ്രൻ  ( ജിലേബി  , റോക്ക് സ്റ്റാർ  )

                                   വിജയ്‌ യേശുദാസ് ( പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീൻ )

മികച്ച ഗായിക - ശ്രേയ ഘോഷാൽ  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ഗാനരചന -ശ്രീകുമാരൻ തമ്പി  ( അമ്മക്കൊരു താരാട്ട് )

മികച്ച സംഗീതം  - എം .ജയചന്ദ്രൻ  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ഗാനം -       മുക്കത്തെ പെണ്ണ് ( എന്ന് നിന്റെ മൊയ്തീൻ )

ജനപ്രിയ ഗാനം -   കണ്ണോണ്ട് ചൊല്ലാണ് ( എന്ന് നിന്റെ മൊയ്തീൻ )

മികച്ച പുതുമുഖ സംവിധാനം - ജയറാം കൈലാസ്  (അക്കൽദാമയിലെപെണ്ണ്

                                                             സച്ചി   ( അനാർക്കലി )

പുതുമുഖ താരങ്ങൾ - സിദ്ധാർഥ് മേനോൻ ( റോക്ക് സ്റ്റാർ )
                                         
                                         പത്മരാജ് രതീഷ്‌  ( ഫയർമാൻ, അച്ഛാ ദിൻ  )

                                         പാർവതി രതീഷ്‌  ( മധുര നാരങ്ങ  )

                                          ദീപ്തി സതി ( നീന )

മികച്ച ബാല താരം - മാസ്റ്റെർ ആകാശ്  ( കുമ്പസാരം  )

                                     ബേബി മീനാക്ഷി  ( അമർ അക്ബർ അന്തോണി  )
                                     

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️