2015, നവംബർ 27, വെള്ളിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........

മുംബൈ ഭീകരാക്രമണത്തിൽ  സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട്  2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........


മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന  നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു  .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും  പതറാതെ നില്ക്കാൻ  , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌ .........

പൊള്ളുന്ന യാദര്ത്യങ്ങൾ.....

വിശപ്പടക്കാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി കാത്തിരിക്കുന്ന കുടുബത്തിന്റെ ദയനീയ ചിത്രം നമ്മൾ കണ്ടു. തീര്ച്ചയായും ഏറെ വേദനാജനകമായ കാര്യം തന്നെയാണ്.ഉപരിപ്ലവമായ കാഴ്ചകൾക്കും വിവാദങ്ങൾക്കും മാത്രം ഇടം നല്കുന്ന ഇന്നത്തെ വർത്തമാനകാല മാധ്യമ സംസ്കാരത്തിൽ ഇത്തരത്തിലുള്ള യാദര്ത്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന മാധ്യമപ്രവർത്തനം ഏറെ പ്രശംസ അര്ഹിക്കുന്നു. ഒരിക്കലും ഇത് ഒറ്റപ്പെട്ട ഒരു വാർത്ത‍ ആയി നമ്മൾ കാണുവാൻ പാടില്ല. ഇതു യാദര്ത്യങ്ങളുടെ ഒരു മുകൾ പരപ്പ് മാത്രമാണ്. ഒരിക്കലും നമ്മൾ കാണുവാൻ അല്ലെങ്കിൽ ഏറ്റെടുക്കുവാൻ മനസ്സ് വൈക്കാത്ത പൊള്ളുന്ന യാദര്ത്യങ്ങൾ.ഇത്തരം ഒരു വാര്ത്ത കാണുമ്പോൾ പലരും അത്ഭുതപ്പെടുന്നത് കാണുമ്പോൾ ആണ് ശരിക്കും അത്ഭുതം . കാരണം നമുക്ക് ചുറ്റും നടക്കുന്ന യാദര്ത്യങ്ങൾ നമ്മൾ കാണാതെ പോകുന്നു, തിരിച്ചറിയപ്പെടാതെ പോകുന്നു, കണ്ടെത്താതെ പോകുന്നു. നമുക്ക് തൊട്ടടുത്ത്‌ ഒരു സഹജീവി ജീവിതവുമായി പോരടിക്കുന്നത് മറ്റാരെങ്കിലും പറയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്.ഇത്തരത്തിൽ ഒരു ജീവിതം എന്റെ ചുറ്റും ഉണ്ടോ എന്ന് നമ്മൾ അത്ഭുതം കൂറുന്നത് അത് കൊണ്ടാണ്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ജീവിതങ്ങളും കഥകളും ആണ് ഏറെയും. നമുക്ക് അത്മാര്തമായി ചുറ്റും ഒന്ന് കണ്ണോടിക്കാം, ചെവിയോര്ക്കാം.  ഉപരിപ്ലവമായ കാഴ്ചകൾക്കും ശബ്ദ കോലാഹലങ്ങൾക്കുംഅപ്പുറത്തെ നിറമില്ലാത്ത  കഴ്ച്ചകളിലെക്കും ശബ്ദങ്ങളിലെക്കും   . അപ്പോൾ മാത്രമാണ് ഒരക്കലും നിലക്കാത്ത കണ്ണീർ കാഴ്ചകൾ , വിശപ്പിന്റെ ദര്ദ്ര്യത്തിന്റെ തേങ്ങലുകൾ നമുക്ക് അനുഭവവേദ്യമാകുന്നത്.  ഒറ്റക്കും കൂട്ടായുമായ പ്രവര്തനങ്ങ്ളിലൂടെ നമുക്ക് സഹജീവികളുടെ വിശപ്പ്‌ അകറ്റാം. വിശപ്പിന്റെ തേങ്ങൽ അവരിൽ നിന്ന് അകലുമ്പോൾ മാത്രമേ അവര്ക്ക് സ്വപ്‌നങ്ങൾ കാണുവാൻ കരുത്തു ഉണ്ടാവുകയുള്ളൂ...   ഇത്തരം വാർത്തകൾ അറിയുമ്പോൾ നല്ല വാക്കും സഹായവുമായി ഓടിയെത്തുന്ന ഓരോ സുമനസ്സുകൾക്കും നന്മ ഉണ്ടാകട്ടെ.....  പ്രാർത്ഥനയോടെ.....

മലയാളി മുറ്റം .......


പതിവ് പോലെ ഉച്ചഭക്ഷണത്തിന് ഇരുന്നു. എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവര്ത്തകരും ടേബിളിൽ ഉണ്ടകും.  അന്നത്തെ വിശേഷങ്ങളും വീട്ടു കാര്യങ്ങളും തമാശകളുമായി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണ പൊതി നിവര്ത്തപ്പോൾ എല്ലാവര്ക്കും പരാതി സാമ്പാറിലും അവിയലിലുമൊക്കെ  പച്ചക്കറികളുടെ എണ്ണം  തുലോം കുറവ്. എന്താ കാരണം  പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം തന്നെ. സ്വയംപര്യാപ്തത എന്നൊക്കെ പറഞ്ഞു നാം ബഹളം  വൈക്കുമ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഒരു മഴയോ , വരൾച്ചയോ ഒക്കെ ഉണ്ടായാൽ നമ്മൾ നട്ടം തിരിയുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. തീര്ച്ചയായും ഇത്തരം ഒരു സാഹചര്യത്തിന് ഞാൻ ഉള്പ്പെടയുള്ള ഓരോ വ്യക്തികളും ഉത്തരവാദികളാണ്. കൃഷിയെ പറ്റിയും വിലക്കയറ്റത്തെ പറ്റിയുമൊക്കെ നീണ്ട പ്രസ്ന്ഗം നടത്തുമ്പോഴും വീട്ടിൽ ഒരു ചീരയോ വെണ്ടയോ ഒക്കെ വച്ച് പിടിപ്പിക്കാൻ നമുക്ക് സമയമില്ല. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിലുള്ള പച്ചകറികൾ എങ്കിലും നമുക്ക് സ്വന്തമായി വിളയിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിലക്കയറ്റത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ. ഇത്രയും പറഞ്ഞിട്ട് ഒരു ചീരയോ വെണ്ടയോ ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഞാൻ കുടുങ്ങിയത് തന്നെ, വിലക്കയറ്റത്തെ കുറ്റം പറഞ്ഞു കൊണ്ട് നേരെ മാർക്കറ്റിലേക്ക് തന്നെയാണ് എന്റെയും യാത്ര... എന്റെ മാത്രമല്ല ഒരു ശരാശരി മലയാളിയുടെ രീതി ഇതായിപ്പോയി... തീര്ച്ചയായും നമ്മുടെ അനുഭവങ്ങൾ നമ്മുടെ വഴികാട്ടി ആകട്ടെ. ഇത്തരം ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം...  ഒരു ചീരയോ , വെണ്ടയോ മുരിങ്ങയോ ഒക്കെ നമ്മുടെ പറമ്പുകളിൽ സാധാരണ കാഴ്ചയായി മാറട്ടെ.......

2015, നവംബർ 24, ചൊവ്വാഴ്ച

പറയാതെ വയ്യ......

ജീവനക്കാരെ സംബന്ധിച്ച സര്ക്കാരിന്റെ പരിഷ്കരണ നിർദേശങ്ങൾ വരുമ്പോൾ   അത് ചര്ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. ചില നിർദേശങ്ങൾ അന്ഗീകരിക്കുമ്പോഴും  പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. എല്ലാ വിഭാഗത്തിൽ പെട്ട സംഘടനാ നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാരും ഉണ്ട്. അത് ആവശ്യം വേണ്ടതും ആണ്. ഇന്നലെയും ചില ചനെലുകളിൽ പരിഷ്കരണ നടപടികളെ കുറിച്ചുള്ള ചർച്ചകൾ നടന്നത് കണ്ടു. എല്ലാ സംഘടനകളിൽ പെട്ട നേതാക്കളും അവരുടെ നിലപാടുകൾ ചൂണ്ടി ക്കാട്ടുകയും ചെയ്തു. മുഴുവൻ ജീവനക്കാരെയും പ്രതിനിധാനം ചെയ്തു കൊണ്ട് തന്നെയാണ്. നമ്മുടെ സംഘടനകളുടെ തലപ്പത്തുള്ളവർ ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ചർച്ചകളിൽ നമ്മുടെ സംഘടനാ നേതാക്കൾക്ക് ഒപ്പം തന്നെ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ഈ ചർച്ചകളിൽ വിളിക്കാറുണ്ട്. എന്നാൽ വിരമിച്ച ജീവനക്കാർ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തെരും  കുറ്റം പറയുക മാത്രമാണ് ചെയ്തു കാണുന്നത്. ഇന്നും ഇന്നലെയും അല്ല എക്കാലത്തും വിരമിച്ച ജീവനക്കാർ ചർച്ചകളിൽ ഇത്തരം  അഭിപ്രായങ്ങൾ തന്നെയാണ് പറയുന്നത്, തികച്ചും ദൌര്ഭാഗ്യകരമാണ്. അവർ വിരമിച്ച ശേഷം പ്രളയമാണ് നടക്കുന്നത് എന്നാ തരത്തിലാണ് അവരുടെ വിമർശനങ്ങൾ. എന്നാൽ അത്തരം വിമർശനങ്ങൾ തികച്ചും ഏക പക്ഷീയം ആണ്. ഇത്തരത്തിൽ വിമര്ശനം ഉന്നയിക്കുന്ന വിരമിച്ച ജീവനക്കാരുടെ വാക്കുകൾ കേട്ടാൽ അവർ സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഒരു സംഘടനകളിലും പ്രവര്തിക്കാത്തവർ ആണോ, അതോ അന്നത്തെ സംവിധാനങ്ങളോട് ഒരു  വിധത്തിലും ഉള്ള പരാതികൾ ഇല്ലാത്തവർ ആയിരുന്നോ എന്നൊക്കൊ  അത്ഭുതപ്പെട്ടു പോകും .നിലവിൽ സർവീസിൽ തുടരുന്ന ആൾ എന്നാ നിലയിൽ എന്റെ അനുഭവത്തിൽ സംഘടനാ തലപ്പത് പ്രവർത്തിക്കുന്നവർ പക്വതയോടെ തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്.  നിലവിലുള്ള ജീവനക്കാർ കാര്യക്ഷമത ഉള്ളവരും മേലുദ്യോഗസ്ഥർ കാര്യപ്രപ്തിയുള്ളവരും ദീര്ഘാ വീക്ഷണത്തോടെയും ഇച്ചാ ശക്തിയോടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുതുന്നവരും തന്നെയാണ്. ഇത് സംഘടനാ നേതാക്കളെയും എന്റെ സഹപ്രവര്തകരെയും മേലുദ്യോഗസ്തരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഞാൻ പറയുന്നതല്ല മറിച്ചു എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന അഭിപ്രായം തന്നെയാണ് . അതേസമയം  വസ്തുതകൾ ശരിയാം വണ്ണം കാണാതെ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തരെയും കുറ്റപ്പെടുത്തുന്നത് ദൌര്ഭാഗ്യകരമാണ് ......

2015, നവംബർ 23, തിങ്കളാഴ്‌ച

ആത്മാവിഷ്കാരം.... നന്ദി.......

കലാഹൃദയരായ സർക്കാർ ജീവനക്കാരുടെ ആത്മാവിഷ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ടു മരവിപ്പിച്ചിരിക്കുന്നു. തികച്ചും സന്തോഷകരവും സ്വാഗതാർഹവുമായ കാര്യം. തീര്ച്ചയായും ഈ ഉത്തരവ് മരവിപ്പിക്കുന്നതിൽ ഉപരിയായി ഉത്തരവ് റദ്ദു ചെയ്യുകയാണ് വേണ്ടത്. എന്നിരിക്കിലും കലാഹൃദയരായ സര്ക്കാര് ജീവനക്കാരുടെ ഹൃദയ വ്യഥ തിരിച്ചറിഞ്ഞു സത്വര നടപടി എന്ന നിലയിൽ ഉത്തരവ് മരവിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളും നന്ദിയും . ഒപ്പം ഈ ഉത്തരവിന്റെ തുടക്കം മുതൽ തന്നെ പിന്തുണയും നിലപാടുമായി എത്തിയ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി എസ് അച്യുതാന്ദന് പ്രതേക അഭിനന്ദനവും നന്ദിയും. കൂടാതെ ഈ ഉത്തരവിന് എതിരെ നിലപാട്  അറിയിച്ച ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരൻ,  മുൻജില്ലാ പഞ്ചായത്ത് പ്രതിനിധിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ  സഖാവ് എം ആർ രവി ,  എൻ. ജി .ഓ യൂണിയൻ , ഫെറ്റോ സംഘടനകൾക്കും പ്രതിനിധികൾക്കും  പ്രവർത്തകർക്കും, ഒപ്പം  വ്യകതിപരമായി പിന്തുണയും നിലപാടും അറിയിച്ച പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.......

2015, നവംബർ 22, ഞായറാഴ്‌ച

ആത്മാവിഷ്കാരം അത്മാവകാശം .....

കലാകാരന്മാർ ആത്മശുദ്ധി ഉള്ളവര ആണ്. ആ ശുദ്ധത അവർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും പുലര്താറുണ്ട്. കലാകാരന്മാർ അവർ ഏതു രംഗത്ത് പ്രവർത്തിക്കുന്നവർ ആയാലും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും ആത്മാവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള നടപടികൾഅത് ഏതു ഭാഗത്ത്‌ നിന്ന് ഉണ്ടായാലും  ദൌര്ഭാഗ്യകരമാണ്  , അപലപനീയമാണ്. പ്രസിഡന്റ്‌ , പ്രധാനമന്ത്രി തുടങ്ങി ഇങ്ങു താഴെ തട്ടിൽ ഉള്ള ജനപ്രതിനിധികൾക്ക് പോലും പുസ്തകം എഴുതാം, പരസ്സ്യങ്ങളിലും സിനിമകളിലും അഭിനയിക്കാം അതെ അവസ്സരത്തിൽ സര്ക്കാര് ജീവനക്കാരുടെ അതമാവിഷ്കാര സ്വാതന്ത്ര്യം വിലങ്ങു  വൈക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്.. കലാഹൃദയരായ സർക്കാർ ജീവനക്കാര്ക്കു അവരുടെ ആത്മാവിഷ്കാര സ്വാതന്ത്ര്യം നിലനിര്താൻ അകമഴിഞ്ഞ പിന്തുണയുമായി എത്തിയ സഖാവ് വി എസ് നു അഭിവാദ്യങ്ങൾ ഒപ്പം ഹൃദയം നിറഞ്ഞ  നന്ദിയും........

2015, നവംബർ 19, വ്യാഴാഴ്‌ച

ചുംബന സമരത്തിന്‌ കാലം നൽകിയ തിരുത്ത്‌......

നമ്മുടെ നാടിൻറെ സംസ്കാരത്തെയും മൂല്യങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് വലിയ കോലാഹലങ്ങളോടെ നടത്തിയ ചുംബന സമരം എന്ന ആഭാസ പ്രകടനത്തിന് കാലം തന്നെ അനിവാര്യമായ  തിരുത്ത്‌ നല്കിയിരിക്കുന്നു . തീര്ച്ചയായും ചുംബന സമരത്തെ അതിന്റെ തുടക്കം   മുതൽ തന്നെ എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  നമ്മൾ ബഹുമാനിക്കുന്ന പല വ്യക്തിത്വങ്ങളും ദീർഘവീക്ഷണം ഇല്ലാതെ അന്ന് ചുംബന സമരത്തെ അനുകൂലിക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കാലം തന്നെ അവര്ക്ക് മറുപടി നല്കും എന്ന് വിശ്വസ്സിക്ക്കയും  ചെയ്തു. കാലത്തിനു നന്ദി..  നിങ്ങളെ പോലെ തന്നെ ഉറച്ച രാഷ്ട്രീയ ബോധം ഉള്ളവര തന്നെയാണ് ചുംബന സമരത്തെ എതിര്ത്ത ഞങ്ങളും . അതുപോലെ സദാചാര പോലീസിനു എതിരെ സമരം ചെയ്യുന്നവരുമാണ് ഞങ്ങൾ. പക്ഷെ അതിനു പരസ്യമായി കെട്ടിപ്പിടിച്ചും ചുംബിച്ചും തന്നെ സമരം ചെയ്യണമെന്നു ഞങ്ങള്ക്ക് തോന്നിയിട്ടില്ല അന്നും ഇന്നും. അക്ഷരങ്ങളിലൂടെയും സഭ്യമായ മറ്റു സമര മര്ഗ്ഗങ്ങളിലൂടെയും അന്നും ഇന്നും ഞങ്ങൾ പോരാടുന്നു, ഇനിയും തുടരുകയും ചെയ്യും. സത്യം പറഞ്ഞാൽ ദീർഘ വീക്ഷണം ഇല്ലാതെ ചുംബന സമരത്തെ അന്ധമായി അനുകൂലിച്ച പല ബഹുമാനിത വ്യക്തിത്വങ്ങളും പെട്ട് പോവുക ആയിരുന്നു. പിന്നീട് ജാള്യം മറയ്ക്കാനായി തൊടുന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അത് മനസ്സിലാക്കുവാൻ കഴിയും . എന്നാൽ ഇപ്പോൾ ചുംബനസമരതിനു നേതൃത്വം നൽകിയവർ പോലിസ് പിടിയിൽ ആകുമ്പോഴും ചാനെലുകളിൽ വന്നിരുന്നു ന്യായീകരണങ്ങൾ പറയുന്നതു കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് .  ആശയത്തെയാണ് പിന്തുണച്ചത്‌ എന്നതാണ് ഇപ്പോഴത്തെ ന്യായവാദം . കേട്ടപ്പോൾ ചിരിയാണ് വന്നത്, കാരണം സദാചാര പോലിസിനെ എതിര്ക്കാൻ ലോകത്ത് ആകെയുള്ള സമര ആശയം പരസ്യമായി കെട്ടിപ്പിടിക്കലും ചുംബിക്കലും മാത്രമായി കരുതാൻ മാത്രം ബുദ്ധി ശൂന്യർ ആണോ ഇവർ എന്ന് തോന്നിപ്പോയി. നമ്മൾ എല്ലാം മനുഷ്യര് ആണ് . പിശക് പറ്റുക സ്വാഭാവികം . അത് മനസ്സിലായാൽ അത് അന്ഗീകരിക്കുക എന്നതാണ് മഹത്വമുള്ള കാര്യം അല്ലാതെ ന്യായ വാദങ്ങൾ പറഞ്ഞു കൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക അല്ല . തീര്ച്ചയായും ഇപ്പോൾ നിങ്ങൾ പറയുന്ന തൊടു ന്യായങ്ങൾ പറയുന്നത് കേട്ട് തോന്നുന്ന സഹതാപം  കൂടുതൽ ന്യായീകരണങ്ങൾ നിരത്തി പുച്ഛം ആക്കി മാറ്റരുതേ എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. കാരണം നിങ്ങളെയൊക്കെ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവരാണ് ഞങ്ങൾ........

2015, നവംബർ 18, ബുധനാഴ്‌ച

സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........


 തുടക്കം മുതൽ ചുംബന സമരം പോലുള്ള പ്രതിഷേധ സമരങ്ങളെ ശക്തമായി എതിര്ത്ത ഒരു വ്യക്തിയാണ് ഞാൻ. ഞാൻ അന്ന് പങ്കു വച്ചിരുന്ന  ആശങ്കകൾ ഇന്ന് സത്യമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.2014 ഒക്ടോബർ 28 നു സ്നേഹഗീതം എന്നാ എന്റെ ബ്ലോഗിൽ ചുംബന സമരത്തിന്‌ എതിരെ ഞാൻ എഴുതിയ സദാചാരത്തിന്റെ കാണാപ്പുറങ്ങൾ എന്നാ പോസ്റ്റ്‌ ഇപ്പോഴത്തെ  പ്രസക്തമായ സാഹചര്യത്തിൽ   ഒരിക്കൽ കൂടി.......

സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ്‌ ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ   സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ  അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും  പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം -  എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2015, നവംബർ 17, ചൊവ്വാഴ്ച

ജയൻ- അന്നും ഇന്നും എന്നും ........

നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 35വര്‍ഷം പിന്നിടുന്നു.

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്. 
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി. 
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു. 
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍. 
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു. 
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം. 
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.

2015, നവംബർ 16, തിങ്കളാഴ്‌ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2015, നവംബർ 10, ചൊവ്വാഴ്ച

അനാര്‍ക്കലി....


ശന്തനു. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ്‌ രംഗത്ത്‌ ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ്‌. സക്കറിയ.കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ്‌. ഇവര്‍ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുമ്പ്‌ നേവിയിലെ ഉദ്യോഗസ്‌ഥരായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ്‌ അനാര്‍ക്കലി.
പ്രശസ്‌ത തിരക്കഥാകൃത്ത്‌ സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന 'അനാര്‍ക്കലി'യില്‍ ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
ഹിന്ദി നടന്‍ കബീര്‍ ബേദി, സുരേഷ്‌ കൃഷ്‌ണ, മേജര്‍ രവി, രഞ്‌ജി പണിക്കര്‍, മധുപാല്‍, ജയരാജ്‌ വാര്യര്‍, അരുണ്‍ ചെമ്പില്‍ അശോകന്‍, മിയ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
മാജിക്‌ മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിക്കു ശേഷം രാജീവ്‌നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്‌ വാസുദേവ്‌ നിര്‍മ്മിക്കുന്നു.
സംവിധായകന്‍ സച്ചിതന്നെയാണ്‌ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്‌. റഫീഖ്‌ അഹമ്മദ്‌, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക്‌ വിദ്യാസാഗര്‍ സംഗീതം പകരുന്നു. അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ്‌ മുണ്ടാഷര്‍ 'അനാര്‍ക്കലി'യില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്‌.
ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും വേഷമിടുന്ന ഈ ചിത്രത്തില്‍ നാദിറാ ഇമാമായി പ്രിയാല്‍ ഗോര്‍ പ്രത്യക്ഷപ്പെടുന്നു.
72-ലെ ദ്വീപ്‌ എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന സിനിമയാണ്‌ 'അനാര്‍ക്കലി.' ലക്ഷദ്വീപിന്റെ ജീവിത-സംസ്‌കാരം ഭാഷാ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണയം, ഹ്യൂമര്‍, സാഹസികത എന്നിവയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്‌. ബോളിവുഡിലെ ഗണേഷ്‌ മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ്‌ ലോക്കല്‍ സൗണ്ട്‌ കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്‌. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ്‌ അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്‌, എക്‌സിക്യുട്ടീവ്‌ പ്ര?ഡ്യൂസര്‍, റോഷന്‍ ചിറ്റൂര്‍, കല- അജയന്‍ മങ്ങാട്‌, മേക്കപ്പ്‌- റോഷന്‍, വസ്‌ത്രാലങ്കാരം- സുനില്‍ ജോര്‍ജ്‌, സ്‌റ്റില്‍സ്‌- ഹാസിഫ്‌ ഹക്കിം, എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം, അസോസിയേറ്റ്‌ ഡയറക്‌ടര്‍- വാവ.

2015, നവംബർ 2, തിങ്കളാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...