2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

നമ്മുടെ സ്വന്തം മൊയ്തീൻ ....

മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്നു തീര്പ്പാക്കി കാഞ്ചന മാല ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടത് കേട്ട് ഞങ്ങൾ അമ്പരന്നു. അവസാനമായി അവൻ കുടിച്ച ഇരുവഞ്ഞിപുഴയിലെ വെള്ളം കുടിക്കണമെന്നു പറഞ്ഞു അലമുറയിട്ട അവർ ആ വെള്ളം കുടിച്ചു ആശ്വസ്സിച്ചത് കേട്ട് ഞങ്ങൾ അതിശയിച്ചു. മൂന്നാം ദിവസ്സം പൊന്തിയിട്ടും താൻ നേരിൽ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീൻ തിന്നു പോയിരുന്നു എന്ന് അറിഞ്ഞ അവർ  മീൻ കൂട്ടാതായി എന്ന് കേട്ട് ഞങ്ങൾ വ്യസ്സനിച്ചു.
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ് 

തെറ്റും ശരിയും ......

സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരില് നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ എല്ലാം ചര്ച്ച ചെയ്യുന്നത് കണ്ടു. തീര്ച്ചയായും ഇത്തരം പരാമർശങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. വ്യക്തിപരമായി എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നിരിക്കിലും അത് ഒരു വലിയ വിഭാഗത്തെ  വേദനിപ്പിക്കുന്ന  വിധത്തിൽ ആകാൻ പാടില്ല. വാക്കും പ്രവർത്തിയും  പലപ്പോഴും പിശക് പറ്റുന്നതകാറുണ്ട്. പക്ഷെ അത്തരം വീഴ്ചകൾ വന്നാൽ അത് തിരുത്തുക തന്നെയാണ് അഭികാമ്യം, നേതൃത്വം തെറ്റിനെ തെറ്റ്അല്ലെങ്കിൽ ശരിയെ ശരി  എന്ന് പറയുന്നത് വരെ അഭിപ്രയം പറയാൻ കാത്തിരിക്കുന്ന ഇന്നത്തെ യുവത്വത്തെ സഹതാപത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. തെറ്റാണെങ്കിൽ അതിനു മറ്റാരുടെയും അഭിപ്രായം കാത്തു നില്ക്കാതെ തെറ്റ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ യുവതയ്ക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ പ്രതീക്ഷക്കു വകയുള്ളൂ. രാഷ്ട്രീയവും വ്യക്തിതാല്പര്യ്ങ്ങളും മാത്രം നോക്കി പൊതു അഭിപ്രായം പറയുന്ന സാമൂഹിക പശ്ചാത്തലം ജീർണ്ണതയുടെ മുഖം തന്നെയാണ് വെളിവാക്കുന്നത്.......

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️