2015, ഡിസംബർ 30, ബുധനാഴ്‌ച

ചെറിയ ജീവിതത്തിലെ വലിയ ഭാഗ്യങ്ങൾ !!!!

2007 ഇൽ എനിക്ക് ഉണ്ടായ അനുഭവമാണ്‌ ചുവടെ പറയുന്നത്. ഈ സംഭവം ഇപ്പോൾ ഒര്ക്കാൻ കാരണം കഴിഞ്ഞ ദിവസ്സം പത്രത്തിൽ കണ്ട സമാന സ്വഭാവമുള്ള ഒരു വാര്ത്തയാണ് !!!!!!!

ഏതാണ്ട് ഒരു വര്‍ഷത്തോളം ആകുന്നു. അന്ന് പതിവുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു ടി വി ചാനെല്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം തമ്പാനൂരില്‍ എത്തിയപ്പോഴേക്കും സമയം രാത്രി പത്തു മണിയോട് അടുത്തിരുന്നു. സ്റ്റാന്‍ഡില്‍ കണ്ട ഒരു ഫാസ്റ്റ് പാസ്സെന്‍ചേറില്‍ കയറി ഇരിപ്പുറപ്പിച്ചു. പെട്ടെന്ന് വെളുത്തു മെലിഞ്ഞ തല മൊട്ടയടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നോട് ചോദിച്ചു . ഈ ബസ്സ് വര്‍ക്കലക്ക് പോകുമോ. പോകും ഞാന്‍ പറഞ്ഞു. തോളില്‍ ഒരു ചെറിയ ബാഗുമായി വന്ന ആ ചെറുപ്പക്കാരന്‍ ഞാനിരുന്ന സീറ്റില്‍ തന്നെ വന്നിരുന്നു. ഒറ്റ നോട്ടത്തില്‍തന്നെ അറിയാം വളരെ ക്ഷീണിച്ചു അവശനായിരിക്കുന്നു. കണ്ട്ക്ടര്‍ ടിക്കറ്റ്‌ നല്കാന്‍ തുടങ്ങി. ഞാന്‍ പത്തു രുപനോട്ടു കൊടുത്തു കഴക്കുട്ടം ടിക്കറ്റ്‌ വാങ്ങി. എന്റെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ പോക്കെറ്റില്‍ കിടന്ന നാണയത്തുട്ടുകള്‍ എന്നി പെറുക്കി വര്‍ക്കലക്കുള്ള ടിക്കെട്ടുമെടുത്തു. ബസ്സ് പതുക്കെ യാത്ര തുടങ്ങി. അപ്പോള്‍ ഞാന്‍ ആ ചെരുപ്പക്കാരനോട്‌ ചോദിച്ചു. വര്‍ക്കലക്ക് ആദ്യമായി പോകുകയാണോ. അല്ല എന്റെ വീട് വര്‍ക്കലയില്‍ ആണ് , ചെറുപ്പക്കാരന്‍ പറഞ്ഞു. എവിടെ പോയിട്ട് വരുന്നു വല്ലാതെ ക്ഷീണി ചു ഇരിക്കുന്നലോ, ഞാന്‍ ചോദിച്ചു. എന്റെ ചോദ്യം കെട്ട് ഒരു നിമിഷം നിര്‍വികാരനായി ഇരുന്ന ആ ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു ഞാന്‍ ഗള്‍ഫില്‍ നിന്നും വരുകയാണ്. ആ ചെരുപ്പക്കാരന്റ്റ്‌ മറുപടി കെട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്നെ മുഖഭാവം കണ്ടിട്ടാവണം അവന്‍ അവന്റ് കഥ പറയാന്‍ തുടങ്ങി. എന്റെ പേരു അബ്ദു വീട് വര്കലയില്‍ ആണ്. ഉമ്മയും ഒരു അനുജത്തിയും ഉണ്ട്. പ്ലസ്‌ ടു വരെ പഠിച്ചു. പിന്നീട് കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഗള്‍ഫില്‍ പോയി ഏതാണ്ട് രണ്ടു വര്ഷം ആകുന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു ജോലി.ഒരു വര്ഷം കഴിഞ്ഞപ്പോള്‍ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ ചതിയില്‍ പെട്ട് ജയിലില്‍ ആയി . കഴിഞ്ഞ ഒരു വര്ഷം ആയി വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യയെ കുറിച്ചു ചിന്തിച്ചതാണ്. പക്ഷെ എന്റെ ഉമ്മയെയും അനുജതിയെയും എനിക്ക് കാണണം. പിന്നെ എന്താണ് ഉണ്ടാവുക എന്ന് എനിക്ക് അറിയില്ല. ഉച്ച ആയപോഴേ എയര്‍പോര്‍ട്ടില്‍ എത്തിയതാണ് നേരം ഇരുട്ടാന്‍ കാത്തിരിക്കുകയായിരുന്നു. പകല്‍ വെളിച്ചത്തില്‍ എങ്ങനെ നാട്ടില്‍ ചെന്നിറങ്ങും . ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, അവര്‍ പരിഹസ്സിക്കില്ലേ . അബ്ദുവിന്റെ നിസ്സഹായത കണ്ടു എന്റെ കണ്ണ് നിറഞ്ഞു . ഞാന്‍ അവനെ ആസ്സ്വസ്സിപ്പിച്ചു .നീ എന്തിന് ആളുകളെ പേടിക്കണം . അവര്‍ പലതും പറയും നീ അതൊന്നും കാര്യം ആക്കെണ്ടാതില്ല. നിന്നെ കാണുമ്പോള്‍ നിന്റെ ഉമ്മക്കും അനുജത്തിക്കും ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതായി നിനക്കു എന്താണ് കിട്ടുക, അവര്ക്കു നിന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. നീ ആളുകളെ കുറിച്ചോര്‍ത്തു വിഷമിക്കേണ്ട ആളുകള്‍ പലതും പറയുക , നമ്മള്‍ ശരിയായി ജീവിക്കുന്നിടത്തോളം അത്തരം ആളുകളെയും അവരുടെ വാക്കുകളെയും തീര്ത്തും അവഗണിക്കണം. അവര്ക്കു അത്തരത്തിലുള്ള വില കൊടുത്താല്‍ മതി. അവര്‍ പലതും പറയും പക്ഷെ നീ അവരുടെ മുന്നില്‍ തല ഉയര്ത്തി നില്‍ക്കണം. ഉമ്മക്കും അനുജത്തിക്കും ഇപ്പോള്‍ ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല എന്നോര്‍ത്ത് വിഷമിക്കേണ്ട. നീ ശ്രമിച്ചാല്‍ അതൊക്കെ സാധിക്കാവുന്നത്തെ ഉള്ളു. നിനക്കു ചെയ്യാന്‍ ഈ നാട്ടില്‍ തന്നെ ഒരുപാടു ജോലികള്‍ ഉണ്ട്. അത് ചെയ്തു നീ നിന്റെ ഉമ്മയെയും അനുജതിയെയും നോക്കണം . ഒരിക്കലും തളരരുത്, നിരാശയും പാടില്ല. അതുകൊണ്ട് പകല്‍ വെളിച്ചത്തെ ഭയപ്പെടെണ്ടതില്ല , ധൈര്യമായി ജീവിക്കണം അതാണ് നിന്റെ കുടുംബത്തിനു നിനക്കു നല്‍കാവുന്ന വലിയ സമ്മാനം. പിന്നീട് പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടിരുന്നു.ക്ഷീണം കൊണ്ടാവാം അബ്ദു പതുക്കെ ഉറക്കത്തിലേക്കു വീണു. പലപ്പോഴും നമ്മുടെ അടുത്തിരിക്കുന്ന ആളുകള്‍ ഉറങ്ങി നമ്മുടെ തോളിലേക്ക് ചായുമ്പോള്‍ നമ്മള്‍ അസ്വസ്ഥര്‍ ആകാറുണ്ട്. എന്നാല്‍ അബ്ദുവിന്റെ തല എന്റെ തോളത്തു ചാഞ്ഞപ്പോള്‍ ഞാന്‍ അവനെ ചേര്ത്തു പിടിച്ചു, പാവം ഉറങ്ങിക്കോട്ടെ. കഴക്കൂട്ടം  അടുക്കാരയപ്പോള്‍ ഞാന്‍ അബ്ധുവിനെ തട്ടി വിളിച്ചു .ഞാന്‍ പേഴ്സ് തുറന്നു നോക്കി , ഒരു നൂര് രൂപയും മുന്ന് പത്തു രുപ നോട്ടുകളും . മാസാവസാനം ആയി യാത്ര ചെലവിനു കരുതി വച്ചതാണ്. എന്റെ കാര്യം എങ്ങനെയും നടക്കും ഞാന്‍ നൂര് രൂപ അബ്ദുവിന് നേരെ നീട്ടി . അവന്‍ ആ നോട്ടു വാങ്ങിയില്ല, വേണ്ട ചേട്ടാ ചേട്ടന്റെ സ്നേഹത്തിന്റെ വില ഒന്നും ആ നോട്ടിന് ഇല്ലല്ലോ, ഇതുപോലെ സ്നേഹം കിട്ടിയിട്ട് വര്‍ഷങ്ങള്‍ ആകുന്നു, നന്ദിയുണ്ട്, ഒരുപാടു നന്ദിയുണ്ട് ഞാന്‍ ആ രൂപ അവന്റെ പോക്കെറ്റില്‍ വച്ചു കൊടുത്തു, എന്നിട് പറഞ്ഞു വര്‍ക്കല എത്തുമ്പോള്‍ നേരം ഒരുപാടു വൈകും ഭക്ഷണം കഴിച്ചിട്ടേ വീട്ടില്‍ പോകാവു. കഴക്ക്‌ുറ്റം സ്റ്റോപ്പ്‌ എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്‌ എന്റെ ഫോണ്‍ നമ്പര്‍ അബ്ധുവിനു കൊടുക്കുവാന്‍ വിട്ടു പോയി, ഇനി അവനെക്കുറിച്ചു എങ്ങനെ അറിയും, .പിന്നീട് എപ്പോഴൊക്കെയോ ഒരു വേദന ആയി അബ്ദു എന്റെ മനസ്സില്‍ കടന്നു വരാറുണ്ടായിരുന്നു. എന്നാല്‍ രണ്ടു ആഴ്ച മുന്പ് സിറ്റിയില്‍ കുടി പോകുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിയെത്തി ആദ്യം മനസ്സില്‍ ആയില്ല എങ്കിലും എന്റെ അബ്ദുവിനെ നാന്‍ തിരിച്ചറിഞ്ഞു. മുടിയൊക്കെ വളര്ന്നു സുന്ദരന്‍ അയ്യിരിക്കുന്നു. ചേട്ടാ സുഖം അല്ലെ , എന്നോടൊപ്പം ഉമ്മയും അനുജത്തിയും ഉണ്ട്, അവര്‍ അപ്പുറത്ത് നില്പുണ്ട് ചേട്ടനെ കാണണം എന്ന് പറഞ്ഞു. ഞാനും അബ്ദുവും അവര്ക്കു അരികിലേക്ക് പോയി എന്നെ കണ്ടത് ഉമ്മ എന്നെ കെട്ടിപ്പിടിച്ചു , മോനേ നിന്നെ കാണാന്‍ സാധിച്ചല്ലോ എന്റെ അബ്ധുവിനെ തിരിച്ചു തന്നത് നീയ്യാണു, നിന്നീക്കുരിച്ചു അവന്‍ പറയാത്ത ഒരു ദിവസ്സം പോലും ഇല്ല . അതെ ഇക്ക ഇക്കയെ കണ്ടപ്പോള്‍ എനിക്കും സന്തോഷമായി അബ്ദുവിന്റെ അനുജത്തി പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി . കുറെ നേരം അവരോടൊപ്പം ചിലവഴിച്ച ശേഷം ഞാന്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ അബ്ദു പേര്‍സ് തുറന്നു ഒരു നൂര് രൂപ നോട്ടു എടുത്തു എന്റെ നേരെ നീട്ടി. അത് കണ്ടു ഉമ്മ അബ്ധുവിനെ ശകാരിച്ചു, എന്താടാ അബ്ദു നീ നിന്റെ ചേട്ടനോട് കണക്കു പറയുന്നോ. അത് കെട്ട് അബ്ദു പറഞ്ഞു അങ്ങനെ അല്ല ഉമ്മ ഈ നോട്ടു ചേട്ടന്റെ കൈയ്യില്‍ ഇരുന്നാല്‍ ഒരു പാടു അബ്ധുമാര്‍ക്ക് അത് ഉപകരിക്കും ഏതായാലും ഉമ്മ ഇങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഇതു എന്റെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ. അത് കെട്ട് എല്ലാവരും ചിരിച്ചു. ഞാന്‍ അവരോട് യാത്ര പറഞ്ഞു പിരിഞ്ഞു .ഇത്തരം സന്തോഷവ് സ്നേഹവും നിറഞ്ഞ നിമിഷങ്ങള്ക്ക്  ഭാഗമാകാന്‍ കഴിയുന്നതല്ലേ ഈ ചെറിയ ജീവിതത്തില്‍ നമുക്കു കിട്ടാവുന്ന വലിയ ഭാഗ്യങ്ങള്‍.

രണ്ടായിരത്തി ഒന്‍പതു ജൂലൈ ഇരുപത്തി ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയ പോസ്റ്റ്‌ ആണ് മുകളില്‍ കാണുന്നത്. ഇന്നിപ്പോള്‍ ഈ പോസ്റ്റ്‌ ഒരിക്കല്‍ കൂടി ഓര്‍ക്കുവാന്‍ കാരണം എന്റെ അബ്ദുവിന് കല്യാണമായി ആ വിവരം നിങ്ങളെ അറിയിക്കുവാനാണ്. അന്ന് അബ്ദുവിനെയും കുടുംബത്തെയും കണ്ട ശേഷം രണ്ടു മൂന്നു വര്‍ഷങ്ങള്‍ കടന്നു പോയി, ഇതിനിടയില്‍ പല മാറ്റങ്ങളും സംഭവിച്ചു. അബ്ദുവിന്റെ സഹോദരിയുടെ വിവാഹം കഴിഞു. അബ്ദുവിന്റെ പ്രയത്നം കൊണ്ട് ആ കുടുംബം വീണ്ടും പ്രകാശിചു തുടങ്ങി. ഇന്നിപ്പോള്‍ അബ്ദുവും, ഉമ്മയും കൂടി എന്നെ കാണാന്‍ വന്നിരുന്നു. ഈ റമദാന്‍ പുണ്യം കഴിയുമ്പോള്‍ അബ്ദുവിന് കല്യാണമാണ്. അത് ആദ്യം എന്നോട് പറയണം എന്ന് അബ്ദുവിന് നിര്‍ബന്ധം , കല്യാണ കാര്യം പറഞ്ഞപ്പോള്‍ എന്റെ അബ്ദുവിന്റെ നാണം കലര്‍ന്ന മുഖത്തെ കണ്ണുകളുടെ തിളക്കം , എന്നോ കൈവിട്ടു പോയ പ്രതീക്ഷകള്‍ തിരിച്ചു പിടിച്ചതിന്റെ തിളക്കം തന്നെയാണ് എന്ന് എനിക്ക് മനസ്സിലായി..... എന്റെ അബ്ദുവിന്റെ വിവാഹത്തിന് ഞാനുണ്ടാകും, നമ്മള്‍ എല്ലാം ഉണ്ട്ടകും, ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകള്‍...........
ഇത് ഞാൻ 2012 ജൂലൈ 18 നു എഴുതിയ പോസ്റ്റ്‌ ആണ്.......

ഇന്നിപ്പോൾ അബ്ദുവിന്റെ വിവാഹം കഴിഞ്ഞു മൂന്നു  വര്ഷം പിന്നിടുന്നു... സന്തോഷപൂര്ന്നമായ ഒരു കുടുംബജീവിതവുമായി അബ്ദു നമ്മുക്കിടയിൽ ഉണ്ട്..
തീര്ച്ചയായും അബ്ദുവിനെ പോലെ ഒരുപാടുപേർ നമ്മുടെ തൊട്ടടുത്ത്‌ തന്നെ ഉണ്ട് അല്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾ തന്നെ അവരെ പോലെ ആകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഒരു ചെറിയ കൈത്താങ്ങ്‌ , സ്നേഹ പൂര്ണ്ണമായ ഒരു വാക്ക് , ഒരു നോക്ക് അത് മതി ഒരു ജീവിതം അല്ല ഒരു പാട് പേരുടെ ജീവിതം പ്രകശമാനമാക്കാൻ...................

2015, ഡിസംബർ 28, തിങ്കളാഴ്‌ച

കുയിലുകൾ പാടുന്നു !!!!

ഏറെ നാളുകൾക്ക് ഇപ്പുറം കുയിൽ പാട്ട് കേട്ടു!!!! ഇന്നത്തെ ശബ്ദ കോലാഹലങ്ങൾക്ക് ഇടയിൽ ശ്രവ്യമാകാത്തത് കൊണ്ടോ ഏറെ കാലമായിരുന്നു കുയിലുകൾ പാടുന്നത് കേട്ടിട്ട് !!!! എന്തായാലും ഇന്ന് അത് കേൾക്കാൻ കഴിഞ്ഞു !!!! പഴയ തലമുറ കുയിലെന്നോ പുതിയ തലമുറ കുയിലെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം സ്വതസിദ്ധവും മധുരതരവുമായിരുന്നു ആ പാട്ട് എന്നതാണ് ഏറെ സന്തോഷം നല്കിയത്!!!! മാന്തളിരുണ്ട് മദിച്ച കുയിലുകൾ എന്നൊക്കെ തങ്ങളെ കുറിച്ച് വർണ്ണിക്കാൻ ഇന്നാരും ഇല്ലാലോ എന്നൊരു പരിഭവവും , ഞങ്ങൾ ഇവിടെയൊക്കെ തന്നെ ഉണ്ട് എന്ന ഓർമ്മപ്പെടുത്തലും ആ പാട്ടിൽ ഉണ്ടായിരുന്നോ!!!! എന്തായാലും കുയിലുകൾ മനോഹരമായി പാടുന്നു !!!! ഒന്ന് ചെവിയോർത്ത്‌ നോക്കൂ !!!! കേൾക്കുന്നുണ്ടോ !!!!

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പുതുവത്സര ആശംസകൾ !!!!!

കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ മുമ്പില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി മറ്റൊരു പുതുവര്‍ഷം കുടി. സമാധാനത്തിന്റെ സ്നേഹത്തിന്റെ ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം . ലോകം ഒന്നടങ്കം  തീവ്രവാദത്തിന്റെയും ഭീകരതയുടെയും പിടിയിൽ അമർന്നിരിക്കുന്ന ഈ നാളുകളില്‍ സ്നേഹത്തില്‍ അധിഷ്ട്ടിതമായ ഒരു നവ ലോക സൃഷ്ടിക്കായി നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. മനുഷ്യന്റെ  ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുകയാണ് എന്ന് ഡോക്ടര്‍ ജോണ്‍ പ്ലോച്കേര്‍ പറഞ്ഞതു എത്ര ശരിയാണ്. അരക്ഷിതർ ആയിരിക്കുമ്പോൾ  ആരാണ് നിങ്ങൾക്ക് സംരക്ഷണം നല്കുന്നത് , കഷ്ട്ടതയുടെയും പീഡ്നതിന്റെയും   മധ്യത്തിൽ  നിങ്ങളെ കൈ കൈ വിടാതിരിക്കുന്നത്  ആരാണ്, നിങ്ങള്ക്ക് വേണ്ടി പ്രാണന്‍ വെടിയാൻ പോലും തയ്യാറാകുന്നത് ആരാണ്,  തിന്മ പ്രവർത്തിക്കുന്നതിൽ നിന്നും നിങ്ങളെ പിടിച്ചു നിരത്തുന്നത്  ആരാണ്, നന്മ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളോടൊപ്പം സഹകരിക്കുന്നത് ആരാണ്,  സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുന്നത് ആരാണ്,  അയാളാണ് യഥാര്‍ത്ഥ സ്നേഹിതന്‍. സൈന്റ് പോൾ സ്നേഹത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു ഏതെല്ലാം   തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടായിരുന്നാലും  , വിജ്ഞാനമോ  മലകളെ നീക്കാന്‍ പോന്ന പോരുന്ന വിശ്വാസ്സമോ ഉണ്ടായിരുന്നാലും, സര്വ്വസ്സ്വവും ദാനം ചെയ്യുകയോ സ്വന്തം ശരീരം ഹോമാഗ്നിയില്‍ ദഹിപ്പിക്കുന്നതിന്  എല്‍പ്പിച്ചു കൊടുക്കുകയോ ചെയ്താലും സ്നേഹം ഇല്ലന്കില്‍ ഒന്നുമില്ലാത്തവർ ആണ്  , സ്നേഹമില്ലെന്കില്‍ ഒന്നും നേടുവാനും  പോകുന്നില്ല . ഈ പുതു വര്‍ഷ പുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരനിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകലായി നമ്മുടെ സൌഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ. നഷ്ട്ടപ്പെട്ട സൌഹൃദങ്ങൾ  തിരിച്ചു പിടിക്കാനും പുതിയ സൌഹൃദങ്ങളുടെ ഊഷ്മളത  ഒന്നു കുടി ഊട്ടി  ഉറപ്പിക്കുവാനും നമുക്കീ പുതു വര്‍ഷ പ്പുലരി പ്രയോജനപ്പെടുത്താം .നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണ പൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം........ എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ...........

2015, ഡിസംബർ 23, ബുധനാഴ്‌ച

ഹാപ്പി ക്രിസ്ത്മസ്.....

തൂമഞ്ഞു പെയ്യുന്ന ധനുമാസ രാവുകൾ മറ്റൊരു ക്രിസ്ത്മസിന്റെ ആഗമനം വിളിച്ചോതുന്നു.സ്നേഹത്തിന്റെയും , സഹനത്തിന്റെയും മഹതതായ ഓര്മ്മ പുതുക്കൽ. തീര്ച്ചയായും ഏതൊരു ആഘോഷത്തിന്റെയും അടിസ്ഥാനം സ്നേഹം തന്നെയാണ്. എന്നെ സംബധിച്ച് സ്നേഹം നിസ്വാര്തമാണ്. ഞാൻ സ്നേഹിക്കുന്ന ഒരാളും തിരിച്ചു എനിക്ക് സ്നേഹം നല്കണം എന്നാ ഒരു നിര്ബന്ധവും എനിക്കില്ല. അത് കൊണ്ട് തന്നെ പ്രതികരണം എപ്രകാരം ഉള്ളത് ആയാലും എന്റെ സമീപനത്തെ അത് സ്വാധീനിക്കാരും ഇല്ല. ആരുടെ സ്നേഹത്തെയും അളക്കുവാൻനോ പരീക്ഷിക്കുവാനോ ഞാൻ മിനക്കെടാറില്ല . അതിൽ ഒട്ടു താല്പര്യവും ഇല്ല താനും. അങ്ങനെ ചെയ്യുന്നവരോട് ഒട്ടെതിർപ്പും ഇല്ല . പലരും ചോദിക്കാറുണ്ട് , നിനക്ക് ഒരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾക്കു വേണ്ടി സമയം പാഴാക്കുന്നത് എന്തിനെന്നു . അവരോടു ചെറു ചിരിയോടെ ഞാൻ പറയുന്നത് ഇത്ര മാത്രം. ഞാൻ ചെയ്യുന്ന എനിക്ക് പ്രയോജനമില്ലാത്ത , എന്റെ സമയം പാഴാക്കി കളയുന്ന കാര്യങ്ങൾ ഞാൻ സ്നേഹിക്കുന്നവര്ക്ക് കുറച്ചെങ്കിലും പ്രയോജനം ഉണ്ടാക്കുന്നു എങ്കിൽ അതല്ലേ വലിയ സന്തോഷം.
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് ആശംസകൾ.....

2015, ഡിസംബർ 22, ചൊവ്വാഴ്ച

തിരിച്ചറിയപ്പെടാതെ !!!!

ദയാബായിയെ ബസ്സിൽ നിന്ന് ഇറക്കി വിട്ട സംഭവം ദൌർഭാഗ്യകരമാണ്. ഇവിടെ ഞാൻ ആ സംഭവത്തെ എതിർക്കുകയോ, ന്യായീകരിക്കുകയോ അല്ല മറിച്ചു പകരം മറ്റൊരു  തരത്തിൽ സമീപിക്കുക ആണ്. ഇവിടെ ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങൾ ഉണ്ടാക്കുന്നവരെ ബിംബങ്ങൾ ആക്കി ഉയർത്തിക്കാട്ടി വാർത്തകൾ ചമയ്ക്കുന്ന വർത്തമാനകാലത്തു  ദയാബായിയെ പോലെ സമൂഹത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന വ്യക്തികളെ അല്ലെങ്കിൽ അവരുടെ പ്രവര്ത്തനങ്ങളെ നമ്മുടെ മാധ്യമങ്ങൾ അവഗണിക്കുകയാണ് . അത്തരത്തിൽ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി ആത്മസമർപ്പണം നടത്തുന്ന വ്യക്തികളെ , അവരുടെ പ്രവര്ത്തനങ്ങളെ സാധാരണ ജനങ്ങളിൽ കാര്യമായി എത്തിക്കാൻ ശ്രമിക്കാത്തത് കൊണ്ട് തന്നെയാണ് ഇത്തരം വ്യക്തിത്വങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നതും അപമാനിതർ ആകേണ്ടി വരുന്നതും !!!!

ബ്യുട്ടിഫുൾ ഗെയിം- പൃഥ്വിരാജ് ചിത്രം - കാസ്റ്റിംഗ് കാൾ

മലയാളത്തിലെ ആദ്യത്തെ ഫുട്*ബോള്* സിനിമയല്ല, ബ്യൂട്ടിഫുള്* ഗെയിം. എന്നാല്*, അവതരണത്തില്* അടിമുടി പുതുമകളുമായാണ് പ്രശസ്ത ഫാഷന്* ഫോട്ടോഗ്രാഫര്* ജമേഷ് കോട്ടക്കല്* ബ്യൂട്ടിഫുള്* ഗെയിം എന്ന തന്റെ കന്നി ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററില്* മാത്രമല്ല, താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലുമുണ്ട് പുതുമ. തനി മലപ്പുറം നാട്ടുഭാഷയിലാണ് ഓഡീഷനുവേണ്ടി അണിയറശില്*പകള്* ആളുകളെ ക്ഷണിച്ചത്. ഡിസംബര്* 26, 27 തീയതികളില്* മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടില്* ആക്ട് ലാബിന്റെ നേതൃത്വത്തിലാണ് ഓഡീഷന്*. പതിനേഴിനും മുപ്പതിനും ഇടയില്* പ്രായമുള്ളവര്*ക്കാണ് പങ്കെടുക്കാന്* അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്*ക്കുവേണ്ടി പ്രത്യേക ശില്*പശാലയും സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ട് യൂത്ത് ഫുട്*ബോള്* ടീമിലെ അംഗങ്ങളെ കണ്ടെത്താനാണ് ഓഡീഷന്* നടത്തുന്നത്. ബന്ധപ്പെടാനുള്ള നമ്പര്*: 9020697124, 9895644781, 9847586842.
ആദംസ് എന്റര്*ടെയ്ന്*മെന്റിന്റെ ബാനറില്* ആസിഫലി നിര്*മിച്ച് പൃഥ്വിരാജ് നായകനാവുന്ന ചിത്രം മലപ്പുറത്തിന്റെ ഫുട്*ബോള്* ആവേശത്തിന്റെ കഥയാണ് പറയുന്നത്. പൃഥ്വിക്കൊപ്പം നിരവധി പഴയകാല ഫുട്*ബോള്* താരങ്ങളും ഏതാനും ആഫ്രിക്കന്* ഫുട്*ബോള്* താരങ്ങളും ചിത്രത്തില്* അണിനിരക്കുന്നുണ്ട്. അടുത്ത വര്*ഷം മലപ്പുറം അരീക്കോട്ടാണ് ചിത്രീകരണം.
പ്രിജേഷ്, മുഹമ്മദ്, സജിന്*, ജാഫര്* തുടങ്ങിയവരാണ് നിര്*മാണ പങ്കാളികള്*. നവാഗതനായ അജയ്കുമാറാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ജോ ആൻഡ് ബോയുമായി മഞ്ജുവാര്യർ ക്രിസ്തുമസിന്;

                                                         
തിരിച്ച് വരവിന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ്‌ ജോ ആൻഡ്‌ ദി ബോയ്‌.
 പുതിയ ചിത്രമായ ജോ ആൻഡ് ദി ബോയ് യിൽ ഇതുവരെ അവതരിപ്പിച്ച
കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യതസ്തം ആയാണ് മഞ്ജു പ്രത്യക്ഷപ്പെടുക. 20 കാരിയുടെ വേഷമാണ് മഞ്ജു ഇതിൽ അവതരിപ്പിക്കുന്നത്‌. സമ്മർ ഇൻ ബത്ലേഹമിൽ ചൂളമടിച്ച് കറങ്ങി നടന്ന ആ മഞ്ജുവിനെ ആർക്കും മറക്കാനാകില്ല. പ്രേക്ഷകർ നെഞ്ചിലേറ്റിയ ആ കഥാപാത്രത്തെ പോലെ ചുറുചുറക്കൻ കഥാപാത്രമായിരിക്കും ജോയുടെതും . ജോയും ബോയിയും തമ്മിലുള്ള ബന്ധമാണ് ചിത്രം.. 20 കാരിയായ ജോ ആയി മഞ്ജുവും ബോയ്‌ ആയി സനൂപും എത്തുന്നു. അവർ രണ്ടു പേരും അപരിചിതർ ആണ്. രണ്ടു പേരും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ. ഇവർ രണ്ടു പേരുടെയും ഒത്തുചേരലിൽ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് രസകരമായ രീതിയിൽ ചിത്രം പറയുന്നത്. ഫിലിപ്സ് ആൻഡ്‌ മങ്കി പെന്നിന് ശേഷം റോജിൻ തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ജോ ആൻഡ്‌ ദി ബോയ്‌.



2015, ഡിസംബർ 21, തിങ്കളാഴ്‌ച

നിയമം പരിഷ്കരിക്കണം !!!!

നിർഭയ കേസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അഭിപ്രായപ്പെടുന്നത് കുട്ടി കുറ്റവാളികൾക്ക് വേണ്ടി നിയമം പരിഷ്കരിച്ചാൽ സാന്ദർഭികമായി കുറ്റത്തിൽപെടുന്ന കുട്ടികൾക്കും ശിക്ഷ ബാധകമായി പോകും എന്നാണ്. എന്നാൽ ഇതിന്റെ മറുവശം ഇവർ കാണുന്നില്ല . എന്താണ് എന്നാൽ എത്ര വലിയ കുറ്റം ചെയ്താലും നിയമ പരിരക്ഷ ലഭിക്കും എന്ന് കരുതി കുട്ടി കുറ്റവാളികൾ എന്തിനും തുനിഞ്ഞു ഇറങ്ങിയാൽ ഉത്തരവാദിത്വം ഇക്കൂട്ടർ ഏറ്റെടുക്കുമോ ?തീര്ച്ചയായും പ്രായത്തിന്റെ അടിസ്ഥാനത്തിൽ അല്ല ചെയ്ത കുറ്റത്തിന്റെ കാഠിന്യവും സ്വഭാവവും അനുസരിച്ച് തന്നെ ആകണം ശിക്ഷ ! അതിനായി നിയമം പരിഷ്കരിക്കുക തന്നെ വേണം !!!!

2015, ഡിസംബർ 12, ശനിയാഴ്‌ച

ആത്മാഭിമാനം അടിയറ വൈക്കില്ല .......


എന്തിന്റെ പേര് പറഞ്ഞായാലും കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയവും നിന്ദ്യവുമാണ്‌ . സ്വാഭാവികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയിലും ഇത്തരം ഹീനമായ പ്രശ്നങ്ങളിൽ കേരളം ഒറ്റക്കെട്ടായി നിലകൊള്ളും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാം നമ്മൾ മലയാളികള് ആദരവോടെ കാണുന്നവർ തന്നെയാണ്. രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. എന്നാൽ നമ്മുടെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒക്കെ  അപമാനിക്കുന്ന നടപടികളെ ഒറ്റക്കെട്ടായി എതിര്ക്കും. സഹിഷ്ണുതയും നന്മയും ഒക്കെ ഏറെ ഉള്ളവരാണ് മലയാളികൾ. അത് കൊണ്ടാണ് ചെന്നൈ ആയാലും ലാത്തൂർ ആയാലും ഒക്കെ മലയാളി സഹായവുമായി ഓടി എത്തുന്നത്‌. അത്തരം സഹിഷ്ണുതാ മനോഭാവം ഒരു ദൌര്ബല്യം ആയി കരുതരുത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കാൻ ഇക്കൂട്ടര് ധൈര്യം കാണിക്കുമോ ? അത് കൊണ്ട് തന്നെയാണ് പറയുന്നത് നമ്മുടെ സഹിഷ്ണുത ദൌര്ബല്യമായി കരുതരുത്. ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മൻ ചാണ്ടി നേരിടേണ്ടി വന്ന അപമാനം നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാം. അത് കൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ അത് ഏതു ഭാഗത്ത്‌ നിന്ന് ഉണ്ടായാലും കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും ചെറുക്കുകയും വേണം. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയും വേണം. മലയാളിയുടെ നന്മയും സഹിഷ്ണുതയും അതേപടി നിലനിര്ത്തി കൊണ്ട്  തന്നെ പറയട്ടെ  ആത്മാഭിമാനം ആരുടെ മുന്നിലും അടിയറ വൈക്കാൻ മലയാളി ഒരു കാലത്തും നിന്ന് കൊടുക്കില്ല അഥവാ അത്തരം നീക്കങ്ങൾ ഏതെങ്കിലും ഭാഗത്ത്‌ നിന്ന് ഉണ്ടായാൽ ഒറ്റക്കെട്ടായി നേരിടുകയും ചെയ്യും.....

2015, ഡിസംബർ 2, ബുധനാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2016


സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2016വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ദേശങ്ങൾക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച ചിത്രം - എന്ന് നിന്റെ മൊയ്തീൻ

മികച്ച സംവിധായകന്‍ -  വിമൽ ( എന്ന് നിന്റെ മൊയ്തീൻ )

മികച്ച നടന്‍ - പ്രിഥ്വിരാജ് ( എന്ന് നിന്റെ മൊയ്തീൻ , പിക്കറ്റ് 43, ഇവിടെ  )

മികച്ച നടി - പാർവതി  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച രണ്ടാമത്തെ ചിത്രം - പത്തേമാരി

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - വലിയ ചിറകുള്ള പക്ഷികൾ ( ഡോ. ബിജു )                                                            
                                                                           നിർണായകം ( വി കെ പ്രകാശ്‌ )

ജനപ്രിയ ചിത്രം - പ്രേമം ( അൽഫോൻസ്‌ പുത്രൻ)
                               
                                  അമർ അക്ബർ അന്തോണി ( നാദിർഷ)

ദേശീയോദ് ഗ്രഥൻ  ചിത്രം - പിക്കറ്റ് 43 ( മേജർ  രവി )

പരിസ്ഥിതി ചിത്രം  - 7000 കണ്ടി ( അനിൽ രാധാകൃഷ്ണ മേനോൻ )

പ്രത്യേക പരാമര്ശം - ജയസുര്യ ( കുമ്പസാരം  , സു സു സുധി  )

                                         ശ്വേത മേനോൻ  ( ആക്കൽ ദാമയിലെ പെണ്ണ്  )

                                         സായി കുമാർ  ( എന്ന് നിന്റെ മൊയ്തീൻ  )
                                       
                                           ശ്യാമ പ്രസാദ് ( ഇവിടെ )

മികച്ച തിരക്കഥ - വിമൽ  ( എന്ന് നിന്റെ മൊയ്തീൻ  )

ജനപ്രിയ താരം - ബിജു മേനോൻ  , മഞ്ജു വാരിയർ

മികച്ച സഹനടൻ - സുരേഷ് കൃഷ്ണ  ( അനാർക്കലി )

മികച്ച സഹനടി - സുരഭി  (എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ചായാഗ്രഹണം - ജോമോൻ ടി ജോണ്‍  ( എന്ന് നിന്റെ മൊയ്തീൻ  )

                                              സുജിത് വാസുദേവ്  ( അനാർക്കലി )

മികച്ച എഡിറ്റിംഗ് - മനോജ്‌  ( ഇവിടെ  )

മികച്ച ഗായകൻ - പി . ജയചന്ദ്രൻ  ( ജിലേബി  , റോക്ക് സ്റ്റാർ  )

                                   വിജയ്‌ യേശുദാസ് ( പിക്കറ്റ് 43, എന്ന് നിന്റെ മൊയ്തീൻ )

മികച്ച ഗായിക - ശ്രേയ ഘോഷാൽ  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ഗാനരചന -ശ്രീകുമാരൻ തമ്പി  ( അമ്മക്കൊരു താരാട്ട് )

മികച്ച സംഗീതം  - എം .ജയചന്ദ്രൻ  ( എന്ന് നിന്റെ മൊയ്തീൻ  )

മികച്ച ഗാനം -       മുക്കത്തെ പെണ്ണ് ( എന്ന് നിന്റെ മൊയ്തീൻ )

ജനപ്രിയ ഗാനം -   കണ്ണോണ്ട് ചൊല്ലാണ് ( എന്ന് നിന്റെ മൊയ്തീൻ )

മികച്ച പുതുമുഖ സംവിധാനം - ജയറാം കൈലാസ്  (അക്കൽദാമയിലെപെണ്ണ്

                                                             സച്ചി   ( അനാർക്കലി )

പുതുമുഖ താരങ്ങൾ - സിദ്ധാർഥ് മേനോൻ ( റോക്ക് സ്റ്റാർ )
                                         
                                         പത്മരാജ് രതീഷ്‌  ( ഫയർമാൻ, അച്ഛാ ദിൻ  )

                                         പാർവതി രതീഷ്‌  ( മധുര നാരങ്ങ  )

                                          ദീപ്തി സതി ( നീന )

മികച്ച ബാല താരം - മാസ്റ്റെർ ആകാശ്  ( കുമ്പസാരം  )

                                     ബേബി മീനാക്ഷി  ( അമർ അക്ബർ അന്തോണി  )
                                     

2015, നവംബർ 27, വെള്ളിയാഴ്‌ച

ഒരു ചെമ്പനീര്‍ പുവിന്റെ ഓര്‍മയ്ക്ക്........

മുംബൈ ഭീകരാക്രമണത്തിൽ  സ്വരാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണനെ അനുസമരിചു കൊണ്ട്  2008 നവംബർ 29 , ശനി ആഴ്ച ബ്ലോഗില ഞാൻ എഴുതിയ കുറിപ്പ് ചുവടെ........


മേജര്‍ സന്ദീപ് നീ രാജ്യത്തിന്‌ വേണ്ടി ചെയ്താ ത്യാഗം മറ്റൊന്നിനോടും തുലനം ചെയ്യാന്‍ ആവാത്തതാണ്. അത്തരമൊരു മഹത്തായ ത്യാഗം ചെയ്യാന്‍ എനിക്ക് സാധിച്ചില്ലല്ലോ അല്ലെങ്കില്‍ സാധിക്കിലല്ലോ എന്ന  സത്യം മനസ്സിലാക്കുമ്പോഴാണ് നിന്റെ പ്രവര്‍ത്തിയുടെ മഹത്വം നാം ഓരോരുത്തരും തിരിച്ചറിയുന്നത്‌. ഒന്നിനോടും താരതമ്യം ചെയ്യാനാവാത്ത വിധത്തില്‍ മഹത്വമുള്ളതായി നിന്റെ ജീവിതം . ഇന്നു നീലാകാശത്തില്‍ കണ്ണ് ചിമ്മുന്ന  നക്ഷത്രങ്ങളില്‍ ഏറ്റവുമധികം പ്രഭ ചൊരിഞ്ഞു കൊണ്ടു മിന്നിത്തിളങ്ങുന്ന നക്ഷത്രം ,അത് നീ തന്നെ അല്ലെ .അതെ അത് നീ തന്നെ ആണ് കാരണം അത്ര ഉജ്ജ്വലമായി പ്രകാശം ചൊരിയാന്‍ നിനക്കെ സാധിക്കയുള്ളൂ. നിനക്കെ അതിനുള്ള അര്ഹതയും ഉള്ളു  .മേജര്‍ സന്ദീപ് ഓരോ ജനമനസ്സിലും ജ്വലിച്ചു നില്ക്കുന്ന പൊന്‍ നക്ഷത്രമാണ് നീ . രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധികളിലും  പതറാതെ നില്ക്കാൻ  , വെളിച്ചം പകരാന്‍, നേര്‍വഴിക്കു നടത്താന്‍ , ഉജ്ജ്വല പ്രഭ വിതറി നീ എന്നും അവിടെ ഉണ്ടാകുമല്ലോ ?. ഉണ്ടാകും കാരണം ഈ രാജ്യവും ജനങ്ങളും നിനക്കു അത്രമേല്‍ പ്രിയമാണല്ലോ . നിന്റെ ധീരോദാത്തമായ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരു ചെമ്പനീര്‍ പൂവ് സമര്‍പ്പിക്കുന്നു . ജയ് ഹിന്ദ്‌ .........

പൊള്ളുന്ന യാദര്ത്യങ്ങൾ.....

വിശപ്പടക്കാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ബാക്കി കാത്തിരിക്കുന്ന കുടുബത്തിന്റെ ദയനീയ ചിത്രം നമ്മൾ കണ്ടു. തീര്ച്ചയായും ഏറെ വേദനാജനകമായ കാര്യം തന്നെയാണ്.ഉപരിപ്ലവമായ കാഴ്ചകൾക്കും വിവാദങ്ങൾക്കും മാത്രം ഇടം നല്കുന്ന ഇന്നത്തെ വർത്തമാനകാല മാധ്യമ സംസ്കാരത്തിൽ ഇത്തരത്തിലുള്ള യാദര്ത്യങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന മാധ്യമപ്രവർത്തനം ഏറെ പ്രശംസ അര്ഹിക്കുന്നു. ഒരിക്കലും ഇത് ഒറ്റപ്പെട്ട ഒരു വാർത്ത‍ ആയി നമ്മൾ കാണുവാൻ പാടില്ല. ഇതു യാദര്ത്യങ്ങളുടെ ഒരു മുകൾ പരപ്പ് മാത്രമാണ്. ഒരിക്കലും നമ്മൾ കാണുവാൻ അല്ലെങ്കിൽ ഏറ്റെടുക്കുവാൻ മനസ്സ് വൈക്കാത്ത പൊള്ളുന്ന യാദര്ത്യങ്ങൾ.ഇത്തരം ഒരു വാര്ത്ത കാണുമ്പോൾ പലരും അത്ഭുതപ്പെടുന്നത് കാണുമ്പോൾ ആണ് ശരിക്കും അത്ഭുതം . കാരണം നമുക്ക് ചുറ്റും നടക്കുന്ന യാദര്ത്യങ്ങൾ നമ്മൾ കാണാതെ പോകുന്നു, തിരിച്ചറിയപ്പെടാതെ പോകുന്നു, കണ്ടെത്താതെ പോകുന്നു. നമുക്ക് തൊട്ടടുത്ത്‌ ഒരു സഹജീവി ജീവിതവുമായി പോരടിക്കുന്നത് മറ്റാരെങ്കിലും പറയുമ്പോൾ മാത്രമാണ് നമ്മൾ അറിയുന്നത്.ഇത്തരത്തിൽ ഒരു ജീവിതം എന്റെ ചുറ്റും ഉണ്ടോ എന്ന് നമ്മൾ അത്ഭുതം കൂറുന്നത് അത് കൊണ്ടാണ്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന ജീവിതങ്ങളും കഥകളും ആണ് ഏറെയും. നമുക്ക് അത്മാര്തമായി ചുറ്റും ഒന്ന് കണ്ണോടിക്കാം, ചെവിയോര്ക്കാം.  ഉപരിപ്ലവമായ കാഴ്ചകൾക്കും ശബ്ദ കോലാഹലങ്ങൾക്കുംഅപ്പുറത്തെ നിറമില്ലാത്ത  കഴ്ച്ചകളിലെക്കും ശബ്ദങ്ങളിലെക്കും   . അപ്പോൾ മാത്രമാണ് ഒരക്കലും നിലക്കാത്ത കണ്ണീർ കാഴ്ചകൾ , വിശപ്പിന്റെ ദര്ദ്ര്യത്തിന്റെ തേങ്ങലുകൾ നമുക്ക് അനുഭവവേദ്യമാകുന്നത്.  ഒറ്റക്കും കൂട്ടായുമായ പ്രവര്തനങ്ങ്ളിലൂടെ നമുക്ക് സഹജീവികളുടെ വിശപ്പ്‌ അകറ്റാം. വിശപ്പിന്റെ തേങ്ങൽ അവരിൽ നിന്ന് അകലുമ്പോൾ മാത്രമേ അവര്ക്ക് സ്വപ്‌നങ്ങൾ കാണുവാൻ കരുത്തു ഉണ്ടാവുകയുള്ളൂ...   ഇത്തരം വാർത്തകൾ അറിയുമ്പോൾ നല്ല വാക്കും സഹായവുമായി ഓടിയെത്തുന്ന ഓരോ സുമനസ്സുകൾക്കും നന്മ ഉണ്ടാകട്ടെ.....  പ്രാർത്ഥനയോടെ.....

മലയാളി മുറ്റം .......


പതിവ് പോലെ ഉച്ചഭക്ഷണത്തിന് ഇരുന്നു. എല്ലാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സഹപ്രവര്ത്തകരും ടേബിളിൽ ഉണ്ടകും.  അന്നത്തെ വിശേഷങ്ങളും വീട്ടു കാര്യങ്ങളും തമാശകളുമായി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും. ഭക്ഷണ പൊതി നിവര്ത്തപ്പോൾ എല്ലാവര്ക്കും പരാതി സാമ്പാറിലും അവിയലിലുമൊക്കെ  പച്ചക്കറികളുടെ എണ്ണം  തുലോം കുറവ്. എന്താ കാരണം  പച്ചക്കറികളുടെ കുത്തനെയുള്ള വിലക്കയറ്റം തന്നെ. സ്വയംപര്യാപ്തത എന്നൊക്കെ പറഞ്ഞു നാം ബഹളം  വൈക്കുമ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഒരു മഴയോ , വരൾച്ചയോ ഒക്കെ ഉണ്ടായാൽ നമ്മൾ നട്ടം തിരിയുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. തീര്ച്ചയായും ഇത്തരം ഒരു സാഹചര്യത്തിന് ഞാൻ ഉള്പ്പെടയുള്ള ഓരോ വ്യക്തികളും ഉത്തരവാദികളാണ്. കൃഷിയെ പറ്റിയും വിലക്കയറ്റത്തെ പറ്റിയുമൊക്കെ നീണ്ട പ്രസ്ന്ഗം നടത്തുമ്പോഴും വീട്ടിൽ ഒരു ചീരയോ വെണ്ടയോ ഒക്കെ വച്ച് പിടിപ്പിക്കാൻ നമുക്ക് സമയമില്ല. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിലുള്ള പച്ചകറികൾ എങ്കിലും നമുക്ക് സ്വന്തമായി വിളയിക്കാൻ കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിലക്കയറ്റത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞേനെ. ഇത്രയും പറഞ്ഞിട്ട് ഒരു ചീരയോ വെണ്ടയോ ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാൽ ഞാൻ കുടുങ്ങിയത് തന്നെ, വിലക്കയറ്റത്തെ കുറ്റം പറഞ്ഞു കൊണ്ട് നേരെ മാർക്കറ്റിലേക്ക് തന്നെയാണ് എന്റെയും യാത്ര... എന്റെ മാത്രമല്ല ഒരു ശരാശരി മലയാളിയുടെ രീതി ഇതായിപ്പോയി... തീര്ച്ചയായും നമ്മുടെ അനുഭവങ്ങൾ നമ്മുടെ വഴികാട്ടി ആകട്ടെ. ഇത്തരം ഒരു അവസ്ഥക്ക് മാറ്റം വരുത്താൻ നമുക്ക് കൂട്ടായി പരിശ്രമിക്കാം...  ഒരു ചീരയോ , വെണ്ടയോ മുരിങ്ങയോ ഒക്കെ നമ്മുടെ പറമ്പുകളിൽ സാധാരണ കാഴ്ചയായി മാറട്ടെ.......

2015, നവംബർ 24, ചൊവ്വാഴ്ച

പറയാതെ വയ്യ......

ജീവനക്കാരെ സംബന്ധിച്ച സര്ക്കാരിന്റെ പരിഷ്കരണ നിർദേശങ്ങൾ വരുമ്പോൾ   അത് ചര്ച്ച ചെയ്യപ്പെടുക സ്വാഭാവികമാണ്. ചില നിർദേശങ്ങൾ അന്ഗീകരിക്കുമ്പോഴും  പോരായ്മകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയും ചെയ്യാറുണ്ട്. എല്ലാ വിഭാഗത്തിൽ പെട്ട സംഘടനാ നേതാക്കളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കാരും ഉണ്ട്. അത് ആവശ്യം വേണ്ടതും ആണ്. ഇന്നലെയും ചില ചനെലുകളിൽ പരിഷ്കരണ നടപടികളെ കുറിച്ചുള്ള ചർച്ചകൾ നടന്നത് കണ്ടു. എല്ലാ സംഘടനകളിൽ പെട്ട നേതാക്കളും അവരുടെ നിലപാടുകൾ ചൂണ്ടി ക്കാട്ടുകയും ചെയ്തു. മുഴുവൻ ജീവനക്കാരെയും പ്രതിനിധാനം ചെയ്തു കൊണ്ട് തന്നെയാണ്. നമ്മുടെ സംഘടനകളുടെ തലപ്പത്തുള്ളവർ ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവിടെ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ചർച്ചകളിൽ നമ്മുടെ സംഘടനാ നേതാക്കൾക്ക് ഒപ്പം തന്നെ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെയും ഈ ചർച്ചകളിൽ വിളിക്കാറുണ്ട്. എന്നാൽ വിരമിച്ച ജീവനക്കാർ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തെരും  കുറ്റം പറയുക മാത്രമാണ് ചെയ്തു കാണുന്നത്. ഇന്നും ഇന്നലെയും അല്ല എക്കാലത്തും വിരമിച്ച ജീവനക്കാർ ചർച്ചകളിൽ ഇത്തരം  അഭിപ്രായങ്ങൾ തന്നെയാണ് പറയുന്നത്, തികച്ചും ദൌര്ഭാഗ്യകരമാണ്. അവർ വിരമിച്ച ശേഷം പ്രളയമാണ് നടക്കുന്നത് എന്നാ തരത്തിലാണ് അവരുടെ വിമർശനങ്ങൾ. എന്നാൽ അത്തരം വിമർശനങ്ങൾ തികച്ചും ഏക പക്ഷീയം ആണ്. ഇത്തരത്തിൽ വിമര്ശനം ഉന്നയിക്കുന്ന വിരമിച്ച ജീവനക്കാരുടെ വാക്കുകൾ കേട്ടാൽ അവർ സർവീസിൽ ഉണ്ടായിരുന്നപ്പോൾ ഒരു സംഘടനകളിലും പ്രവര്തിക്കാത്തവർ ആണോ, അതോ അന്നത്തെ സംവിധാനങ്ങളോട് ഒരു  വിധത്തിലും ഉള്ള പരാതികൾ ഇല്ലാത്തവർ ആയിരുന്നോ എന്നൊക്കൊ  അത്ഭുതപ്പെട്ടു പോകും .നിലവിൽ സർവീസിൽ തുടരുന്ന ആൾ എന്നാ നിലയിൽ എന്റെ അനുഭവത്തിൽ സംഘടനാ തലപ്പത് പ്രവർത്തിക്കുന്നവർ പക്വതയോടെ തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്.  നിലവിലുള്ള ജീവനക്കാർ കാര്യക്ഷമത ഉള്ളവരും മേലുദ്യോഗസ്ഥർ കാര്യപ്രപ്തിയുള്ളവരും ദീര്ഘാ വീക്ഷണത്തോടെയും ഇച്ചാ ശക്തിയോടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുതുന്നവരും തന്നെയാണ്. ഇത് സംഘടനാ നേതാക്കളെയും എന്റെ സഹപ്രവര്തകരെയും മേലുദ്യോഗസ്തരെയും തൃപ്തിപ്പെടുത്താൻ വേണ്ടി ഞാൻ പറയുന്നതല്ല മറിച്ചു എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുന്ന അഭിപ്രായം തന്നെയാണ് . അതേസമയം  വസ്തുതകൾ ശരിയാം വണ്ണം കാണാതെ സംഘടനാ നേതാക്കളെയും ജീവനക്കാരെയും മേലുദ്യോഗസ്തരെയും കുറ്റപ്പെടുത്തുന്നത് ദൌര്ഭാഗ്യകരമാണ് ......

2015, നവംബർ 23, തിങ്കളാഴ്‌ച

ആത്മാവിഷ്കാരം.... നന്ദി.......

കലാഹൃദയരായ സർക്കാർ ജീവനക്കാരുടെ ആത്മാവിഷ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപെട്ടു മരവിപ്പിച്ചിരിക്കുന്നു. തികച്ചും സന്തോഷകരവും സ്വാഗതാർഹവുമായ കാര്യം. തീര്ച്ചയായും ഈ ഉത്തരവ് മരവിപ്പിക്കുന്നതിൽ ഉപരിയായി ഉത്തരവ് റദ്ദു ചെയ്യുകയാണ് വേണ്ടത്. എന്നിരിക്കിലും കലാഹൃദയരായ സര്ക്കാര് ജീവനക്കാരുടെ ഹൃദയ വ്യഥ തിരിച്ചറിഞ്ഞു സത്വര നടപടി എന്ന നിലയിൽ ഉത്തരവ് മരവിപ്പിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളും നന്ദിയും . ഒപ്പം ഈ ഉത്തരവിന്റെ തുടക്കം മുതൽ തന്നെ പിന്തുണയും നിലപാടുമായി എത്തിയ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി എസ് അച്യുതാന്ദന് പ്രതേക അഭിനന്ദനവും നന്ദിയും. കൂടാതെ ഈ ഉത്തരവിന് എതിരെ നിലപാട്  അറിയിച്ച ബഹുമാനപ്പെട്ട കെ പി സി സി പ്രസിഡന്റ്‌ വി എം സുധീരൻ,  മുൻജില്ലാ പഞ്ചായത്ത് പ്രതിനിധിയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ  സഖാവ് എം ആർ രവി ,  എൻ. ജി .ഓ യൂണിയൻ , ഫെറ്റോ സംഘടനകൾക്കും പ്രതിനിധികൾക്കും  പ്രവർത്തകർക്കും, ഒപ്പം  വ്യകതിപരമായി പിന്തുണയും നിലപാടും അറിയിച്ച പ്രിയപ്പെട്ടവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.......

2015, നവംബർ 22, ഞായറാഴ്‌ച

ആത്മാവിഷ്കാരം അത്മാവകാശം .....

കലാകാരന്മാർ ആത്മശുദ്ധി ഉള്ളവര ആണ്. ആ ശുദ്ധത അവർ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലും പുലര്താറുണ്ട്. കലാകാരന്മാർ അവർ ഏതു രംഗത്ത് പ്രവർത്തിക്കുന്നവർ ആയാലും അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനും ആത്മാവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള നടപടികൾഅത് ഏതു ഭാഗത്ത്‌ നിന്ന് ഉണ്ടായാലും  ദൌര്ഭാഗ്യകരമാണ്  , അപലപനീയമാണ്. പ്രസിഡന്റ്‌ , പ്രധാനമന്ത്രി തുടങ്ങി ഇങ്ങു താഴെ തട്ടിൽ ഉള്ള ജനപ്രതിനിധികൾക്ക് പോലും പുസ്തകം എഴുതാം, പരസ്സ്യങ്ങളിലും സിനിമകളിലും അഭിനയിക്കാം അതെ അവസ്സരത്തിൽ സര്ക്കാര് ജീവനക്കാരുടെ അതമാവിഷ്കാര സ്വാതന്ത്ര്യം വിലങ്ങു  വൈക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്.. കലാഹൃദയരായ സർക്കാർ ജീവനക്കാര്ക്കു അവരുടെ ആത്മാവിഷ്കാര സ്വാതന്ത്ര്യം നിലനിര്താൻ അകമഴിഞ്ഞ പിന്തുണയുമായി എത്തിയ സഖാവ് വി എസ് നു അഭിവാദ്യങ്ങൾ ഒപ്പം ഹൃദയം നിറഞ്ഞ  നന്ദിയും........

2015, നവംബർ 19, വ്യാഴാഴ്‌ച

ചുംബന സമരത്തിന്‌ കാലം നൽകിയ തിരുത്ത്‌......

നമ്മുടെ നാടിൻറെ സംസ്കാരത്തെയും മൂല്യങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് വലിയ കോലാഹലങ്ങളോടെ നടത്തിയ ചുംബന സമരം എന്ന ആഭാസ പ്രകടനത്തിന് കാലം തന്നെ അനിവാര്യമായ  തിരുത്ത്‌ നല്കിയിരിക്കുന്നു . തീര്ച്ചയായും ചുംബന സമരത്തെ അതിന്റെ തുടക്കം   മുതൽ തന്നെ എതിര്ത്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.  നമ്മൾ ബഹുമാനിക്കുന്ന പല വ്യക്തിത്വങ്ങളും ദീർഘവീക്ഷണം ഇല്ലാതെ അന്ന് ചുംബന സമരത്തെ അനുകൂലിക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നിയിരുന്നു. കാലം തന്നെ അവര്ക്ക് മറുപടി നല്കും എന്ന് വിശ്വസ്സിക്ക്കയും  ചെയ്തു. കാലത്തിനു നന്ദി..  നിങ്ങളെ പോലെ തന്നെ ഉറച്ച രാഷ്ട്രീയ ബോധം ഉള്ളവര തന്നെയാണ് ചുംബന സമരത്തെ എതിര്ത്ത ഞങ്ങളും . അതുപോലെ സദാചാര പോലീസിനു എതിരെ സമരം ചെയ്യുന്നവരുമാണ് ഞങ്ങൾ. പക്ഷെ അതിനു പരസ്യമായി കെട്ടിപ്പിടിച്ചും ചുംബിച്ചും തന്നെ സമരം ചെയ്യണമെന്നു ഞങ്ങള്ക്ക് തോന്നിയിട്ടില്ല അന്നും ഇന്നും. അക്ഷരങ്ങളിലൂടെയും സഭ്യമായ മറ്റു സമര മര്ഗ്ഗങ്ങളിലൂടെയും അന്നും ഇന്നും ഞങ്ങൾ പോരാടുന്നു, ഇനിയും തുടരുകയും ചെയ്യും. സത്യം പറഞ്ഞാൽ ദീർഘ വീക്ഷണം ഇല്ലാതെ ചുംബന സമരത്തെ അന്ധമായി അനുകൂലിച്ച പല ബഹുമാനിത വ്യക്തിത്വങ്ങളും പെട്ട് പോവുക ആയിരുന്നു. പിന്നീട് ജാള്യം മറയ്ക്കാനായി തൊടുന്യായങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അത് മനസ്സിലാക്കുവാൻ കഴിയും . എന്നാൽ ഇപ്പോൾ ചുംബനസമരതിനു നേതൃത്വം നൽകിയവർ പോലിസ് പിടിയിൽ ആകുമ്പോഴും ചാനെലുകളിൽ വന്നിരുന്നു ന്യായീകരണങ്ങൾ പറയുന്നതു കേൾക്കുമ്പോൾ സഹതാപമാണ് തോന്നുന്നത് .  ആശയത്തെയാണ് പിന്തുണച്ചത്‌ എന്നതാണ് ഇപ്പോഴത്തെ ന്യായവാദം . കേട്ടപ്പോൾ ചിരിയാണ് വന്നത്, കാരണം സദാചാര പോലിസിനെ എതിര്ക്കാൻ ലോകത്ത് ആകെയുള്ള സമര ആശയം പരസ്യമായി കെട്ടിപ്പിടിക്കലും ചുംബിക്കലും മാത്രമായി കരുതാൻ മാത്രം ബുദ്ധി ശൂന്യർ ആണോ ഇവർ എന്ന് തോന്നിപ്പോയി. നമ്മൾ എല്ലാം മനുഷ്യര് ആണ് . പിശക് പറ്റുക സ്വാഭാവികം . അത് മനസ്സിലായാൽ അത് അന്ഗീകരിക്കുക എന്നതാണ് മഹത്വമുള്ള കാര്യം അല്ലാതെ ന്യായ വാദങ്ങൾ പറഞ്ഞു കൊണ്ട് അതിൽ തന്നെ കടിച്ചു തൂങ്ങുക അല്ല . തീര്ച്ചയായും ഇപ്പോൾ നിങ്ങൾ പറയുന്ന തൊടു ന്യായങ്ങൾ പറയുന്നത് കേട്ട് തോന്നുന്ന സഹതാപം  കൂടുതൽ ന്യായീകരണങ്ങൾ നിരത്തി പുച്ഛം ആക്കി മാറ്റരുതേ എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. കാരണം നിങ്ങളെയൊക്കെ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നവരാണ് ഞങ്ങൾ........

2015, നവംബർ 18, ബുധനാഴ്‌ച

സദാചാരത്തിന്റെ കാണാപ്പുറങ്ങൾ ........


 തുടക്കം മുതൽ ചുംബന സമരം പോലുള്ള പ്രതിഷേധ സമരങ്ങളെ ശക്തമായി എതിര്ത്ത ഒരു വ്യക്തിയാണ് ഞാൻ. ഞാൻ അന്ന് പങ്കു വച്ചിരുന്ന  ആശങ്കകൾ ഇന്ന് സത്യമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.2014 ഒക്ടോബർ 28 നു സ്നേഹഗീതം എന്നാ എന്റെ ബ്ലോഗിൽ ചുംബന സമരത്തിന്‌ എതിരെ ഞാൻ എഴുതിയ സദാചാരത്തിന്റെ കാണാപ്പുറങ്ങൾ എന്നാ പോസ്റ്റ്‌ ഇപ്പോഴത്തെ  പ്രസക്തമായ സാഹചര്യത്തിൽ   ഒരിക്കൽ കൂടി.......

സദാചാര സംരക്ഷണവും , പ്രതിക്ഷേധങ്ങളും ഒക്കെ ചേർന്ന് വളരെ കലുഷിതമായ ഒരു ചുറ്റുപാടിൽ കൂടിയാണ് നാം കടന്നു പോകുന്നത്. സദാചാര സംരക്ഷണത്തിന്റെ പേരിൽ കാട്ടി കൂട്ടുന്നതിനെക്കാളും അപഹാസ്സ്യമാണ് അതിനെതിരെയുള്ള പ്രേതിക്ഷേധങ്ങളിൽ കാണുന്നത്. പരസ്യമായി ചുംബിച്ചാലോ, കെട്ടിപ്പിടിച്ചാലോ അവകാശങ്ങൾ സംരക്ഷിച്ചു കിട്ടും എന്ന് കരുതുന്നത് എത്ര ലജ്ജാകരമാണ്. ദീപാവലിക്ക് ഇറങ്ങിയ കത്തി എന്നാ ചിത്രത്തിൽ വിജയ്‌ ചോദിക്കുന്ന ചോദ്യം ഉണ്ട് " യാതൊരു ഉളുപ്പും ഇല്ലാതെ   സ്ട്രാബെറി കോണ്ടം പരസ്സ്യ്പ്പെടുതുകയും  വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സമകാലിക ഇന്ത്യൻ കച്ചവട വ്യവസ്ഥ, എന്നാൽ അതെ ഇന്ത്യയിലെ എത്ര കുട്ടികൾ ആ പഴം രുചിച്ചു നോക്കിയിട്ടുണ്ട് " എന്ന് . എത്ര പ്രസക്തമായ ചോദ്യമാണ് അത്. ഇന്ന് സമൂഹം നേരിടുന്ന എത്രയോ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട് . എന്നാൽ അതൊന്നുമല്ല പരസ്യമായി ചുംബിക്കുവാനും, കെട്ടിപിടിക്കുവാനും ഉള്ള അവകാശം സ്ഥാപിചെടുക്കൽ ആണ് എല്ലാത്തിനും ഉപരിയായി ഉള്ള പ്രധാന പ്രശ്നം എന്ന് ഒരു യുവ സമൂഹം ചിന്തിക്കുന്നത് എത്ര പരിഹസ്സ്യ്മാണ്. ഇവിടെ ഓരോ നിമിഷവും എത്ര മാത്രം പീഡനങ്ങൾ നടക്കുന്നു, ഒരു നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനു വേണ്ടി ചെയ്യാവുന്ന എത്രയോ കാര്യങ്ങൾ ഇവിടെ ഉണ്ട്. എന്നാൽ അതൊന്നും കാണാതെ ഉപരിപ്ലവമായ ചുംബിക്കലും കെട്ടിപിടുതവുമായി മുന്നോട്ടു പോകുന്നത് ആപത്കരമാണ്. ഇനിയിപ്പോൾ പരസ്യ ചുംബനത്തിനു ആഖ്യാനം ചെയ്യുന്നവർ അതിനായി വീട്ടില് നിന്ന് ഇറങ്ങുമ്പോൾ സ്വന്തം കൂടപിറപ്പിനോടോ, സഹോദരിയോടോ നാളെ നീയും വന്നു പരസ്യമായി പൊതു നിരത്തിൽ ചുംബിക്കണം എന്ന് ഉപദേശിക്കുമോ. സ്വന്തം കൂട പിറപ്പോ, സഹോദരിയോ പൊതു ഇടങ്ങളിൽ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നത് കാണുമ്പോൾ നിര്വ്വികരനായി നില്ക്കാൻ മാത്രം ശീതരക്ത വാഹികളാണോ ഇന്നത്തെ പുത്തൻ തലമുറ. ഇത്തരം പ്രവണതകൾക്ക് എതിരെ ഇനിയും ശബ്ദം ഉയരാത്തത്തിൽ  അത്ഭുതം തോന്നുന്നു. ഇവിടെ ഓരോ വിഷയങ്ങല്ക്കും ശബ്ദം ഉയര്ത്താൻ ഓരോ ബിംബങ്ങളെ പ്രതിഷ്ട്ടിച്ചിട്ടുണ്ട്, സ്ത്രീ പീഡനം ആയാൽ ഇന്നയാൾ , പരിശ്ഥിതി ആയാൽ ഇന്നയാൾ , സദാചാരം ആയാൽ മറ്റൊരാൾ , സോഷ്യൽ മീഡിയ ആയാൽ ഇനി വേറെ ഒരാൾ ..... എന്നാൽ ഈ ബിംബങ്ങൾ ഒന്നും ഇതുവരെയും  പ്രതികരിച്ചു കണ്ടില്ല. എന്തും രാഷ്ട്രീയ കണ്ണോടെ കാണുന്ന ഇക്കാലത്ത് അത്തരം പ്രതികരണങ്ങൾക്ക് കാത്തു നിന്നിട്ട് കാര്യമില്ല. ചില കാര്യങ്ങളിൽ നിലവിളിക്കും മറ്റു ചില കാര്യങ്ങളിൽ നിസ്സന്ഗത പാലിക്കും .
അവനവന്റെ സ്വകാര്യതയും വ്യക്തി സ്വാതന്ത്ര്യത്തെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുക തന്നെ വേണം എന്നാൽ അവ സ്ഥാപിച്ചു കിട്ടുന്നതിനായി അത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നിടത്താണ് പ്രശനം..........
വാൽകഷ്ണം -  എത്ര ന്യൂ ജെനരേശൻ എന്ന് പറഞ്ഞാലും തന്നെ കെട്ടാൻ വരുന്ന പുരുഷനോട് താൻ പരസ്യമായി ചുംബിക്കാറുണ്ട് എന്നും, മദ്യപിക്കാറുണ്ട് എന്നും വിവാഹ പൂര്വ്വ ബന്ധത്തിൽ എര്പ്പെട്ടിട്ടുണ്ട് എന്നും തുറന്നു പറയാൻ ധൈര്യമുള്ള എത്ര പെണ്‍കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട് , ഒരു പക്ഷെ ഒരു പെണ്‍കുട്ടി അങ്ങനെ തുറന്നു പറഞ്ഞാൽ പൂർണ്ണ മനസ്സോടെ അവളെ സ്വീകരിക്കാൻ തയ്യാറുള്ള എത്ര പുരുഷന്മാർ ഈ ന്യൂ ജെനെരെഷനിൽ ഉണ്ട്......... ഇനി അതുമല്ലെങ്കിൽ സ്വന്തം മകനെയോ മകളെയോ പരസ്യ ചുംബനത്തിനു ആശീർവാദവും കൊടുത്തു വിടാൻ തയ്യാറുള്ള എത്ര മാതാപിതാക്കൾ നമ്മുടെ ഇടയിൽ ഉണ്ട്....... ചിന്തിക്കുക........

2015, നവംബർ 17, ചൊവ്വാഴ്ച

ജയൻ- അന്നും ഇന്നും എന്നും ........

നവംബര്‍ 16 പിന്നിടുന്പോള്‍ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയന്‍ നമ്മളില്‍ നിന്ന് അകന്നിട്ട് 35വര്‍ഷം പിന്നിടുന്നു.

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.
ജയന്‍റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, രാഘവന്‍, സുകുമാരന്‍, സുധീര്‍, വിന്‍സന്‍റ്, രവികുമാര്‍, മധു, മോഹന്‍, കമലഹാസന്‍ തുടങ്ങി നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയനിലെ വില്ലന്മാര്‍ പലപ്പോഴും പ്രക്ഷേകരുടെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയ ശൈലി കൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുമായിരുന്നു.
വില്ലനായും ഉപനായകനായും നായകനായും തിളങ്ങിയ ജയന്‍ വേഷം എത്ര ചെറുതായാല്‍ പോലും അതിന് തന്‍റേതായ ഒരു മിഴിവ് നല്‍കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു.
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസില്‍മാന്‍ എന്ന് പറഞ്ഞുകൊണ്ട് നിര്‍ത്താവുന്ന നടനായിരുന്നു ജയന്‍.
പോസ്റ്റുമാനെ കാണ്‍മാനില്ല എന്ന ചിത്രമാണ് ജയന്‍റെ ആദ്യ ചിത്രം. എന്നാല്‍ ജയന്‍ എന്ന പേര് സ്വീകരിച്ച് അഭിനയിച്ചത് 1974ല്‍ പുറത്തിറങ്ങിയ ജേസിയുടെ ശാപമോക്ഷമാണ്. 70കളുടെ മധ്യത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി ആദ്യമായി നായകവേഷമിട്ടത് പുതിയ വെളിച്ചത്തിലായിരുന്നു. ആദ്യ വടക്കന്‍പാട്ട് സിനിമ കണ്ണപ്പനുണ്ണിയായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ തച്ചോളി അന്പുവാണ് ആദ്യ ഡബിള്‍ റോള്‍ ചിത്രം. മൊത്തം നാല് ഡബിള്‍ റോള്‍ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പ്രശസ്ത നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങളിലും അഭിനയിച്ചു. പ്രേംനസീറിനൊപ്പമായിരുന്നു ജയന്‍ കൂടുതലും അഭിനയിച്ചത്. സീമയ്ക്കൊപ്പം പത്ത് ചിത്രങ്ങളില്‍ നായകനായി.
ശാരദ, ഷീല, ജയഭാരതി, ശ്രീവിദ്യ, വിധുബാല, ഭവാനി, സറീന വഹാബ്, നന്ദിതാ ബോസ്, വടിവുകരശി (തമിഴ്നടി), ശോഭന, ജയമാലിനി, ശുഭ തുടങ്ങിയ പ്രമുഖ നടിമാര്‍ക്കൊപ്പം അഭിനയിച്ചു.
1978ല്‍ ജയന്‍റെ 30 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. 1980ല്‍ ഇറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടി പണം തൂത്തുവാരിയ ചിത്രമായിരുന്നു. 125 ദിവസമാണ് ഈ ചിത്രം തിയേറ്ററുകളില്‍ ഓടിയത്. പൂട്ടാത്ത പൂട്ടുകള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സഞ്ചാരി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. ആറ് വര്‍ഷം കൊണ്ട് 116 സിനിമകളിലാണ് അഭിനയിച്ചത്. 
ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്‍റെ കടന്നുവരവോടുകൂടിയായിരുന്നു. ജയന്‍റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെ പോലും തിരുത്തിയെഴുതുകയായിരുന്നു. അഭിനയത്തോടൊപ്പം ശരീരത്തിന്‍റെ കരുത്തും വഴക്കവും കൂടിച്ചേര്‍ന്ന് ജയന്‍ അവതരിപ്പിച്ച പുതിയ സന്പ്രദായം ആവേശപൂര്‍വ്വം കാണികള്‍ നെഞ്ചിലേറ്റി. ജയന്‍റെ ശബ്ദവും ഗാംഭീര്യമുള്ളതായിരുന്നു. ജയന്‍റെ അഭിനയത്തിന് ആ ശബ്ദം തീക്ഷ്ണത നല്‍കി. 
കേവലം പത്തെഴുപത് മാസമേ ജയന് അഭിനയിക്കാന്‍ കഴിഞ്ഞുള്ളൂ. ചുരുങ്ങിയ ഈ കാലംകൊണ്ട് തന്നെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ഹീറോയും സൂപ്പര്‍സ്റ്റാറുമായി. ജയന്‍റെ ആരാധകര്‍ ശബ്ദവും വേഷവും അനുകരിക്കുന്നത് പതിവായിരുന്നു. 
കാസര്‍കോട്ടെ മിലന്‍ തിയേറ്ററിലാണ് ജയന്‍റെ കൂടുതല്‍ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയിരുന്നത്. അക്കാലത്ത് ജയന്‍റെ ചിത്രങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്പ് തന്നെ പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തിയിരുന്നു. സ്ത്രീകളും വൃദ്ധരും കുട്ടികളും ഒരുപോലെ സ്നേഹിച്ച അപൂര്‍വ്വം നടന്മാരിലൊരാളാണ് ജയന്‍.
34വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാള സിനിമക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ജയന്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നു. അത്രമാത്രം കരുത്തനായിരുന്നു ഈ നടന്‍. 
സിനിമക്കുവേണ്ടി ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചുവെന്നതും വേദനയുണ്ടാക്കുന്ന കാര്യമാണ്. അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നോ അവതരിപ്പിക്കേണ്ടിയിരുന്നത്? സിനിമയിലും ജീവിതത്തിലും ഒരിക്കല്‍പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്‍റേതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍. മലയാളം കണ്ട ഏറ്റവും കരുത്തനായ നടന്‍ തന്നെയായിരുന്നു. 
അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.
1980 നവംബര്‍ 16ന് 42-ാം വയസ്സില്‍ മദ്രാസ് ഷോളവാരത്തുവെച്ച് പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തില്‍ അതിസാഹസിക രംഗമായ ഹെലികോപ്റ്ററില്‍ തൂങ്ങി ബാലന്‍ കെ. നായരെ വലിച്ച് താഴെയിടുന്ന രംഗത്തില്‍ അഭിനയിക്കുന്പോള്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് തീപിടിച്ചായിരുന്നു ജയന്‍റെ മരണം. 
സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച ഈ നടന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത് സാഹിസിക രംഗങ്ങളോടുള്ള അടങ്ങാത്ത ആവേശം മൂലമായിരുന്നു.
ചിത്രത്തിന്‍റെ പേരുപോലെ തന്നെ മലയാള സിനിമയില്‍ ജയന്‍റെ മരണം കോളിളക്കമുണ്ടാക്കി.
അതിസാഹസികനായ നടന്‍ നമ്മെ വിട്ട് കടന്നുപോയിട്ടും ഇന്നും പകരംവെക്കാനില്ലാത്ത നടനാണ് ജയന്‍.

2015, നവംബർ 16, തിങ്കളാഴ്‌ച

പുല്ലുമേടിന്റെ ഓര്‍മ്മയില്‍ ................

വീണ്ടും ഒരു മണ്ഡലകാലം കൂടി ആഗതമായി . കുളിര്‍ മഞ്ഞു പെയ്യുന്ന വൃശ്ചിക പുലരിയില്‍ ശരണ മന്ത്ര ധ്വനികള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. വ്രതാനുഷ്ട്ടനങ്ങളിലൂടെ ആത്മ ശുധീകരണത്തിന്റെ പവിത്രമായ നാളുകള്‍ക്കു ശുഭാരംഭം . ഓരോ മണ്ടലകാലവും മുന്‍ വര്‍ഷങ്ങളിലെതിനേക്കാള്‍ തിരക്ക് വര്‍ധിക്കുകയാണ് പതിവ്. അതിനു ഇത്തവണയും മുടക്കം വരുന്നില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മണ്ഡല കാലം അനിയന്ത്രിതമായ ഭക്ത ജന പ്രവാഹം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. കഴിഞ്ഞ മണ്ഡലകാലം പുല്ലുമേട്ടില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. പലപ്പോഴും ദുരന്തങ്ങള്‍ അപ്രതീക്ഷിതവും, നിയന്ത്രണാതീതവും ആയിട്ടാവും പ്രത്യക്ഷപ്പെടുക. പക്ഷെ ഓരോ ദുരന്തവും ഓരോ പാഠങ്ങള്‍ ആണ്. സമാനമായ സാഹചര്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ഉണ്ട്. ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞു പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഓരോ മണ്ഡല കാലത്തും അതാതു കാലങ്ങളിലെ സര്‍ക്കാരുകള്‍ ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നു. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയില്ല, ഓരോ ഭക്തജനങ്ങളും , സമീപ പ്രദേശ വാസികളും , കച്ചവടം ചെയ്യുന്നവരും, വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും ഉള്‍പ്പെടെ എല്ലാവര്ക്കും ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്വം ഉണ്ട്. ചെറിയ ഒരു ശ്രദ്ധ കുറവില്‍ നിന്നാണ് പുല്ലുമെദു ദുരന്തം ഉണ്ടായതു. അത് കൊണ്ട് തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വ്യക്തിപരമായി ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്. കാത്തിരിപ്പിന്റെ നാളുകള്‍ കഴിയുകയായി ,ശരണ മന്ത്ര ധ്വനികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുകയായി, ആത്മ ശുധീകരണത്തിന്റെ ഈ നാളുകളില്‍ എല്ലാ പ്രാര്‍ത്ഥനകളും..................

2015, നവംബർ 10, ചൊവ്വാഴ്ച

അനാര്‍ക്കലി....


ശന്തനു. ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ്‌ രംഗത്ത്‌ ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ്‌. സക്കറിയ.കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ്‌. ഇവര്‍ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുമ്പ്‌ നേവിയിലെ ഉദ്യോഗസ്‌ഥരായിരുന്നു.
അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ്‌ അനാര്‍ക്കലി.
പ്രശസ്‌ത തിരക്കഥാകൃത്ത്‌ സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന 'അനാര്‍ക്കലി'യില്‍ ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു.
ഹിന്ദി നടന്‍ കബീര്‍ ബേദി, സുരേഷ്‌ കൃഷ്‌ണ, മേജര്‍ രവി, രഞ്‌ജി പണിക്കര്‍, മധുപാല്‍, ജയരാജ്‌ വാര്യര്‍, അരുണ്‍ ചെമ്പില്‍ അശോകന്‍, മിയ, സംസ്‌കൃതി ഷേണായി തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
മാജിക്‌ മൂണിന്റെ ബാനറില്‍ ഓര്‍ഡിനറിക്കു ശേഷം രാജീവ്‌നായര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്‌ വാസുദേവ്‌ നിര്‍മ്മിക്കുന്നു.
സംവിധായകന്‍ സച്ചിതന്നെയാണ്‌ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്‌. റഫീഖ്‌ അഹമ്മദ്‌, രാജീവ്‌ നായര്‍ എന്നിവരുടെ വരികള്‍ക്ക്‌ വിദ്യാസാഗര്‍ സംഗീതം പകരുന്നു. അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ്‌ മുണ്ടാഷര്‍ 'അനാര്‍ക്കലി'യില്‍ ഒരു ഹിന്ദി ഗാനം ആലപിച്ചിട്ടുണ്ട്‌.
ശന്തനുവായി പൃഥ്വിരാജും സക്കറിയയായി ബിജുമേനോനും വേഷമിടുന്ന ഈ ചിത്രത്തില്‍ നാദിറാ ഇമാമായി പ്രിയാല്‍ ഗോര്‍ പ്രത്യക്ഷപ്പെടുന്നു.
72-ലെ ദ്വീപ്‌ എന്ന ചിത്രത്തിനു ശേഷം ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന സിനിമയാണ്‌ 'അനാര്‍ക്കലി.' ലക്ഷദ്വീപിന്റെ ജീവിത-സംസ്‌കാരം ഭാഷാ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണയം, ഹ്യൂമര്‍, സാഹസികത എന്നിവയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്‌. ബോളിവുഡിലെ ഗണേഷ്‌ മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ്‌ ലോക്കല്‍ സൗണ്ട്‌ കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്‌. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ്‌ അഭിനയിക്കുകയും ചെയ്തിരിക്കുന്നു.
പ്ര?ഡക്‌്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്‌, എക്‌സിക്യുട്ടീവ്‌ പ്ര?ഡ്യൂസര്‍, റോഷന്‍ ചിറ്റൂര്‍, കല- അജയന്‍ മങ്ങാട്‌, മേക്കപ്പ്‌- റോഷന്‍, വസ്‌ത്രാലങ്കാരം- സുനില്‍ ജോര്‍ജ്‌, സ്‌റ്റില്‍സ്‌- ഹാസിഫ്‌ ഹക്കിം, എഡിറ്റര്‍- രഞ്‌ജന്‍ എബ്രാഹം, അസോസിയേറ്റ്‌ ഡയറക്‌ടര്‍- വാവ.

2015, നവംബർ 2, തിങ്കളാഴ്‌ച

തുലാമഴ..................

രാവിന്‍റെ ഏതോ യാമങ്ങളില്‍ നിദ്രയുടെ തീരങ്ങള്‍ തേടുമ്പോള്‍ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ പതിഞ്ഞ താളം എന്റെ ബോധമണ്ടലത്തില്‍ പൈയ്തിറങ്ങാന്‍ തുടങ്ങി. ഒരു തുള്ളിക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക്‌ പടര്‍ന്നു കയറി. പാതി തുറന്ന ജനലഴികളില്‍ കൂടി മഴയുടെ സൌന്ദര്യം നോക്കി നില്‍ക്കെ ഓര്‍മ്മകളും കടലാഴം തേടുകയായിരുന്നു. ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴ യാത്ര തുടങ്ങി. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. മുന്നോട്ടു പോകും തോറും പ്രണയത്തിന്റെ പാദസരങ്ങളുടെ കിലുക്കം വ്യക്തമായി കേള്‍ക്കുന്നു. മുല്ലപ്പൂഗന്ധം നിറഞ്ഞ പ്രണയത്തിന്റെ വഴികളില്‍ മഴ നനഞു നടക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നില്ല. എന്നും ഈ തുലമാഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം . ആഗ്രഹങ്ങളെ മഴചാറ്റില്‍ ഒറ്റക്കാക്കി പ്രണയം തുലമാഴപോലെ രണ്ടു കൈവഴികളിലായി ഒഴുകി അകന്നപ്പോള്‍ തുലാ മഴയോട് ആദ്യമായി ദേഷ്യം തോന്നി. പ്രരാബ്ദങ്ങള്‍ക്ക് മുന്‍പില്‍ എന്റെ പ്രണയത്തെ ഞാന്‍ അടിയറ വച്ചതാണോ അതോ പ്രണയം എന്നില്‍ നിന്ന് ഓടി ഒളിക്കുകയായിരുന്നോ ?. നഷ്ട്ട പ്രണയങ്ങളുടെ തോരാകണ്ണ് നീരുമായി തുലാമഴ അവസ്സനമില്ലാത്ത പൈയ്തു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ഒപ്പം എന്റെ യാത്രയും, പൊള്ളുന്ന യാദര്ത്യങ്ങളിലേക്ക് , ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, പ്രണയവുമായി ചേര്‍ത്ത് കല്പനികതയില്‍ മുഴുകുമ്പോള്‍ ഒരു ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്നജീവിതങ്ങളുടെ , ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന യാദര്ത്യങ്ങള്‍ക്ക് മുന്‍പില്‍ , അവരുടെ പൊള്ളുന്ന ചിന്തകള്‍ക്ക് മുന്‍പില്‍ എന്റെ കാല്‍പനിക പ്രണയത്തിന്റെ സ്ഥാനം എത്രയോ നിസ്സാരം........

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

നമ്മുടെ സ്വന്തം മൊയ്തീൻ ....

മൊയ്തീനില്ലാത്ത ലോകത്ത് ജീവിക്കാനില്ലെന്നു തീര്പ്പാക്കി കാഞ്ചന മാല ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടത് കേട്ട് ഞങ്ങൾ അമ്പരന്നു. അവസാനമായി അവൻ കുടിച്ച ഇരുവഞ്ഞിപുഴയിലെ വെള്ളം കുടിക്കണമെന്നു പറഞ്ഞു അലമുറയിട്ട അവർ ആ വെള്ളം കുടിച്ചു ആശ്വസ്സിച്ചത് കേട്ട് ഞങ്ങൾ അതിശയിച്ചു. മൂന്നാം ദിവസ്സം പൊന്തിയിട്ടും താൻ നേരിൽ കണ്ടിട്ടില്ലാത്ത മയ്യത്തിന്റെ ഒരു കണ്ണ് മീൻ തിന്നു പോയിരുന്നു എന്ന് അറിഞ്ഞ അവർ  മീൻ കൂട്ടാതായി എന്ന് കേട്ട് ഞങ്ങൾ വ്യസ്സനിച്ചു.
ധീരന്മാര്ക്ക് മാത്രം സാധ്യമായ കർമ്മങ്ങളിലൂടെ സമൂഹത്തിനു മാതൃകയകുന്നവർക്കുള്ള പരമവീരചക്രം അർപ്പിച്ചു രാഷ്ട്രം ആ വീര സ്മരണയെ ആദരിച്ചു.....
എം എൻ കാരശ്ശേരി- മാതൃഭൂമി വാരന്ത്യപതിപ്പ് 

തെറ്റും ശരിയും ......

സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരില് നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ എല്ലാം ചര്ച്ച ചെയ്യുന്നത് കണ്ടു. തീര്ച്ചയായും ഇത്തരം പരാമർശങ്ങൾ വളരെ ദൌർഭാഗ്യകരമാണ്. വ്യക്തിപരമായി എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നിരിക്കിലും അത് ഒരു വലിയ വിഭാഗത്തെ  വേദനിപ്പിക്കുന്ന  വിധത്തിൽ ആകാൻ പാടില്ല. വാക്കും പ്രവർത്തിയും  പലപ്പോഴും പിശക് പറ്റുന്നതകാറുണ്ട്. പക്ഷെ അത്തരം വീഴ്ചകൾ വന്നാൽ അത് തിരുത്തുക തന്നെയാണ് അഭികാമ്യം, നേതൃത്വം തെറ്റിനെ തെറ്റ്അല്ലെങ്കിൽ ശരിയെ ശരി  എന്ന് പറയുന്നത് വരെ അഭിപ്രയം പറയാൻ കാത്തിരിക്കുന്ന ഇന്നത്തെ യുവത്വത്തെ സഹതാപത്തോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. തെറ്റാണെങ്കിൽ അതിനു മറ്റാരുടെയും അഭിപ്രായം കാത്തു നില്ക്കാതെ തെറ്റ് എന്ന് വിളിച്ചു പറയാനുള്ള ആര്ജ്ജവം നമ്മുടെ യുവതയ്ക്ക് ഉണ്ടാകുന്ന കാലത്ത് മാത്രമേ പ്രതീക്ഷക്കു വകയുള്ളൂ. രാഷ്ട്രീയവും വ്യക്തിതാല്പര്യ്ങ്ങളും മാത്രം നോക്കി പൊതു അഭിപ്രായം പറയുന്ന സാമൂഹിക പശ്ചാത്തലം ജീർണ്ണതയുടെ മുഖം തന്നെയാണ് വെളിവാക്കുന്നത്.......

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

മൊയ്തീൻ ഇല്ലാതെ നമുക്കെന്തു ആഘോഷം .......

ജാതിയുടെയും മതത്തിന്റെയും പേരിൽ അസഹിഷ്ണുത പടരുന്ന വർത്തമാന കാലഘട്ടത്തിൽ പ്രണയം എന്നതിന് അപ്പുറം സാമൂഹിക പ്രതിബദ്ധതയോടെ തിരിച്ചറിയപ്പെടെണ്ടുന്ന നന്മ നിറഞ്ഞ ഒട്ടേറെ ഘടകങ്ങൾ എന്ന് നിന്റെ  മൊയ്തീനിൽ ഉണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിനു മാതൃക ആക്കാൻ കഴിയുന്ന നന്മയുടെ കാഴ്ച്ചയിൽ നിന്ന് അകന്നു പോയ ഐ എഫ് എഫ് കെ ജൂറിയുടെ നടപടി ദൌർഭാഗ്യകരമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐ എഫ് എഫ് കെ യ്ക്ക് എന്റെ പിന്തുണയോ സാന്നിധ്യമോ ഉണ്ടാകില്ല.......

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വിശപ്പ്‌.....

നീ എന്തെങ്കിലും കഴിച്ചോ? എന്ന അവന്റെ സ്നേഹാർദ്രമായ ചോദ്യം കേൾക്കുമ്പോൾ തന്നെ വിശപ്പിന്റെ ആധിക്യം കെട്ടടങ്ങുമായിരുന്നു. എന്നാലിപ്പോൾ നീ എന്തെങ്കിലും കഴിച്ചോ? എന്നതിന് പകരം നീ എന്ത് കഴിച്ചു? എന്ന്  സംശയ ദൃഷ്ട്ടിയോടെ  അവൻ ചോദിക്കുമ്പോൾ വിശപ്പിനൊപ്പം ഭയവും കൂട്ട് ചേരുന്നു........

മഴനീർ ......

മഴനീർത്തുള്ളി കായലിൽ വീണാൽ അതിനു വ്യക്തിത്വം നഷ്ട്ടമാവും, മറിച്ചു താമരയിതളിൽ വീണാൽ മുത്ത്‌ പോലെ തിളങ്ങും. രണ്ടും നീർത്തുള്ളി തന്നെ പക്ഷെ അത് എവിടെ, ആരോടൊപ്പം എന്നതാണ് അതിന്റെ അഴകും വ്യക്തിത്വവും നിശ്ചയിക്കുന്നത്..........

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

മൊയ്തീൻ നൽകുന്ന തിരിച്ചറിവ് !!!!!

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ അഭൂതപൂർവ്വമായ വിജയം മലയാള സിനിമ ലോകത്തിനു ഒന്നടങ്കം നൽകുന്ന ആഹ്ലാദവും പ്രതീക്ഷയും വളരെ വലുതാണ്‌. അതിനു കാരണം ഉണ്ട്. പഴയ തലമുറ, പുതിയ തലമുറ  അതിനു രണ്ടിനും ഇടക്കുള്ള മറ്റൊരു തലമുറ എന്നിങ്ങനെ ആസ്വാദനത്തിന്റെ പരിധി തന്നെ വേർതിരിക്കുന്ന വർത്തമാനകാല മലയാള സിനിമയിൽ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട പ്രേക്ഷകർ ഒരേ മനസ്സോടെ മൊയ്തീൻ എന്ന ചിത്രത്തെ സ്വീകരിച്ചു എന്നത് തന്നെയാണ് ഏറ്റവും പ്രസക്തമായ വസ്തുത. അതിൽ തന്നെ പുത്തൻ തലമുറ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.  മദ്യപാനം , തെറി പറയൽ, വിവാഹ പൂര്വ്വ ബന്ധങ്ങൾ എന്നിങ്ങനെയുള്ള ക്ലീഷേകളിൽ പുത്തൻ തലമുറയുടെ ആസ്വാദന നിലവാരത്തെ തളചിട്ടിരുന്നവര്ക്കുള്ള ഈ തലമുറയുടെ വ്യക്തവും ശക്തവുമായ മറുപടി കൂടിയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ വിജയം. ഏതു തലമുറകളിൽ പെട്ടവർ ആയിരുന്നാലും ആത്യന്തികമായി നന്മയിലും സ്നേഹത്തിലും തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. നന്മയിലും സ്നേഹത്തിലും അലിഞ്ഞു ചേരാൻ കൊതിക്കാത്ത ഒരു തലമുറയും ഇന്നുവരെ ഉണ്ടായിട്ടുമില്ല , ഇനിയൊട്ടു ഉണ്ടാവുകയുമില്ല. അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട സിനിമ പ്രവർത്തകർ ആസ്വാദനത്തിന്റെ പ്രതേക ചട്ടക്കൂടുകൾ തീർക്കുന്നതിനു പകരം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥയും പശ്ചാത്തലവും നൽകിയാൽ മലയാള സിനിമ കൂടുതൽ ഉയരങ്ങളിലേക്ക് എന്ന കാര്യത്തിൽ സംശയം വേണ്ട......  ഇത്തരത്തിൽ ആസ്വാദനത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ  എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......

നമ്മുടെ സ്വന്തം മൊയ്തീൻ.......


എന്ന് നിന്റെ മൊയ്തീൻ കണ്ടിട്ട് ദിവസ്സങ്ങൾ കഴിഞ്ഞിട്ടും ഒരു റിവ്യൂ എഴുതാൻ കഴിയുന്നില്ല. ഒട്ടേറെ തവണ ശ്രമിച്ചു. പക്ഷെ എന്ത് പറഞ്ഞാണ് , എങ്ങിനെ പറഞ്ഞാണ് വിശേഷിപ്പിക്കുക ! അറിയില്ല, വാക്കുകൾക്കും വരികൾക്കും അപ്പുറം അനുഭവം തന്നെയാണ് എന്ന് നിന്റെ മൊയ്തീൻ. കാലമേറെ കഴിഞ്ഞാലും ഉറഞ്ഞു പോയ ഒരു മഞ്ഞുതുള്ളി പോലെ എന്ന് നിന്റെ മൊയ്തീൻ ഉള്ളിന്റെ ഉള്ളിൽ ഒരു നോവ്‌ പാട്ടായി എന്നും ഉണ്ടാകും. നന്ദി ഒരുപാട് നന്ദി, ഇത്തരം ഒരു അനുഭവം പകര്ന്നു നല്കിയതിനു , ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ........

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സ്നേഹഗീതം@8....


സ്നേഹഗീതം എന്ന എന്റെ ബ്ലോഗ്‌ 8 വര്ഷത്തിലേക്ക്... എഴുത്തിന്റെ വഴികളിൽ എന്നും സ്നേഹമായ് , വാത്സല്യമായ്, പ്രോത്സാഹനമായ്‌ ഒപ്പമുള്ള  പ്രിയപ്പെട്ടവര്ക്ക് ഒരായിരം നന്ദി......

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

കണ്ണന്റെ അമ്മ .........

ആറ്റു നോറ്റുണ്ടായ ഉണ്ണിക്കു കണ്ണൻ എന്ന് പേരിട്ടു വിളിച്ചു. ഗുരുവായൂര് കണ്ണന്റെ മുന്നില് ചോറ് കൊടുത്തു, എഴുത്തിനിരുത്തി. കണ്ണന്റെ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും തുടങ്ങുന്നതിനു മുൻപ് ഗുരുവായൂര് കണ്ണന്റെ മുന്നില് എത്തണമെന്ന് അമ്മയുടെ ആഗ്രഹം , ഇഷ്ട്ടക്കേട്‌ ഉണ്ടെങ്കിലും പലപ്പോഴും അമ്മയുടെ നിരബന്ധതിനു മുൻപിൽ കണ്ണൻ വഴങ്ങി കൊടുക്കും. അവസാനം കണ്ണന്റെ വിവാഹവും ഗുരുവായൂര് കണ്ണന്റെ മുന്നി വച്ച് തന്നെ നടന്നു. കാലം കഴിഞ്ഞപ്പോൾ ആ പതിവ് മുടങ്ങി മകന്റെയും ഭാര്യയുടെയും ഇഷ്ട്ടങ്ങല്ക്ക് എതിര് നിന്നില്ല. പിന്നീട് പലപ്പോഴും ഗുരുവായൂര് കണ്ണന്റെ നടയിൽ പോകണം എന്ന് ആഗ്രഹിച്ചു എങ്കിലും കഴിഞ്ഞില്ല. പ്രായത്തിന്റെ അവശതകൾ തളര്തിയപ്പോൾ ആ ആഗ്രഹവും ഉപേക്ഷിച്ചു,. എന്നാൽ ഇന്ന് തന്റെ മകൻ ഇങ്ങോട്ട് ആവശ്യപ്പെട്ടിരിക്കുന്നു. അമ്മെ നമുക്ക് ഗുരുവായൂര് കണ്ണനെ കാണാൻ പോയാലോ ? പ്രായത്തിന്റെ അവശതകൾ തളര്തുമ്പോഴും അമ്മ സന്തോഷിച്ചു . ജീവിതത്തിൽ ആദ്യമായി തന്റെ മകൻ ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ഗുരുവയൂര്ക്ക് പോകണം എന്ന്. തന്റെ മകനോടൊപ്പം ഗുരുവായൂര് കണ്ണന്റെ മുന്നില് നിൽക്കുമ്പോൾ അമ്മയുടെ കണ്ണുകള നിറഞ്ഞൊഴുകി, വിരയര്ന്ന കൈകളാൽ കൈ കൂപ്പി പ്രര്തിച്ചു. തന്റെ മകനും കുടുംബത്തിനും സര്വ്വ ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന്.. മിഴികളടച്ചു നോന്തുരുകി പ്രര്തിച്ചു . എത്ര നേരം അങ്ങനെ നിന്ന് എന്നറിയില്ല. എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ താൻ ഒറ്റക്കാണ്. തന്റെ കണ്ണനെ കാണാൻ ഇല്ല . എല്ലായിടത്തും തന്റെ മകൻ കണ്ണനെ അന്വോഷിച്ചു തളര്ന്ന അമ്മ ഗുരുവായൂര് കണ്ന്നന്റെ മുന്നില് തളര്ന്നിരുന്നു...... ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു , തന്റെ മകന്റെ വരവും കാത്തു......

അമ്മ......

അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ

അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

മാ നിഷാദ ............

തീവ്രവാദമെ നിന്റെ ദുഷിച്ച മനസ്സിന്

സെപ്റ്റംബര്‍ പതിനൊന്നു എന്നോ
നവംബര്‍ ഇരുപത്തി ആറ് എന്നോ വ്യത്യാസ്സമില്ല
നിന്റെ കണ്ണില്‍ എല്ലാ ദിനവും ഒരുപോലെ തന്നെ
നാളെ പുതിയ ദിനങ്ങള്‍ മാസ്സങ്ങളുമായി
ചേര്ത്തു വൈക്കാന്‍ നീ ശ്രമിക്കും
എന്നാല്‍ ഞങ്ങള്‍ ഒറ്റ ക്കെട്ടായി
നിന്റെ നേര്‍ക്ക്‌ തിരിയുമ്പോള്‍
മുംബയിലെ, ഡല്‍ഹിയിലെ , ഹൈദരാബാദിലെ
നിഷ്കളങ്കരുടെ ആത്മാക്കള്‍
നിന്നെ തുറിച്ചു നോക്കുമ്പോള്‍
നീ ഓടി ഒളിക്കാന്‍ ശ്രമിച്ചാലും
നിന്റെ അന്ത്യം ഞങ്ങള്‍ വിധിക്കും
അപ്പോള്‍ നീ ഒരു സത്യം തിരിച്ചറിയും
നിനക്കു കൂട്ടിനായി  കലണ്ടറിലെ
അക്കങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് .....

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

നമുക്ക് ഇതെന്തു പറ്റി....... ?

ഏറെ വിഷമത്തോടെ എങ്കിലും നമ്മുടെ ചുറ്റുപാടുകളിൽ സംഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ കണ്ണ് തുറന്നു കാണുക തന്നെ വേണം. എന്ത് കൊണ്ടാണ് നാമെല്ലാം ഇത്രമേൽ സ്വാർത്ഥരായി മാറുന്നത്. സഹജീവികൾ എന്ന നിലയിൽ പോലും മറ്റുള്ളവര്ക്ക് പരിഗണനയോ ഒരിറ്റു സ്നേഹമോ നല്കാൻ പോലും കഴിയാത്ത വിധം നമ്മുടെ മനസ്സുകൾ ഇടുങ്ങിയതും മരവിച്ചതും ആയി മാറിയിരിക്കുന്നു. ഏറെ ഭയത്തോടെ മാത്രം ഭാവിയിലേക്ക് നോക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുന്നു. സാംസ്കാരികമായി മുന്നേറ്റം ഉണ്ടാകുന്നതിനു മുൻപ് നമ്മുടെ സമൂഹത്തിൽ നില നിന്നിരുന്ന ദുഷ് പ്രവണതകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ ഇന്ന് നമ്മുടെ സാമൂഹിക അവസ്ഥകൾ പരിണമിച്ചിരിക്കുന്നു. മതത്തിന്റെയും , ജാതിയുടെയും എന്തിനേറെ ഉപജാതികളെ ചൊല്ലി പോലും മുന്പെങ്ങും ഇല്ലാത്ത വിധത്തില സംഘർഷങ്ങൾ രൂപപ്പെടുന്നു. സ്നേഹത്തിനു , സഹിഷ്ണുതക്ക് , സഹവർത്തിത്തനത്തിന്, നന്മക്കു  എന്ത് ജാതി പേരിട്ടാണ് നമുക്ക് വിളിക്കാൻ കഴിയുക.  നിസ്സാര കാര്യങ്ങൾ പോലും മറ്റു അർത്ഥതലങ്ങൾ നല്കി അസഹിഷ്ണുത മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഒഴുക്കി വിടുന്നു. ഇനി മറ്റൊരു വിവേകാനന്ദന് ,യേശു ക്രിസ്തുവിനു,, ശ്രീ ബുദ്ധനു, നബിക്ക്,  ചട്ടമ്പി സ്വാമികൾക്ക് , ശ്രീനാരായണ ഗുരുവിനു നമ്മുടെ മണ്ണിൽ പിറവി എടുക്കുവാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. നമ്മുടെ സാംസ്കാരിക ജീർണ്ണത കളുടെ സമയത്തെല്ലാം ഏറെ പ്രതീക്ഷകൾ നല്കി ഇത്തരം വഴി കാട്ടലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ അത്തരം ഒരു പ്രതീക്ഷക്കു മങ്ങലേൽക്കുന്നു. സ്വതന്ത്രമായ ചിന്തകൾക്കും സ്നേഹത്തിലേക്കും സഹ വര്ത്തിതത്തിലേക്കും    നന്മയിലേക്കുള്ള വഴികാട്ടലുകൾക്കും അപ്പുറത്ത് പിറവി കൊള്ളുമ്പോൾ തന്നെ അസഹിഷ്ണുതയുടെയും വേറിട്ട അർഥം കൽപ്പിക്കലിന്റെയും ചുമരുകൾക്കുള്ളിൽ ഓരോ ജന്മവും തളക്കപ്പെടുകയാണ്. ഇത്തരം ഒരു സാഹചര്യത്തിന് ഞാനുൾപ്പെടെയുള്ള ഓരോരുത്തരും ഉത്തരവാദികളാണ്. മാറേണ്ടത് നമ്മൾ ഓരോരുത്തരുമാണ് , നമ്മുടെ മനസ്സുകളാണ് , നമ്മുടെ ചിന്തകളാണ്. നമ്മൾ ഓരോരുത്തരും നന്മയിലേക്കുള്ള, സ്നേഹത്തിലേക്കുള്ള , സഹിഷ്ണുതയിലേക്കുള്ള , സഹവര്തിതതിലെക്കുള്ള പാത പുതിയ തല മുറക്കായി തെളിച്ചു കൊടുക്കേണ്ടതുണ്ട്. ഇനി പിറവി കൊള്ളുന്ന തലമുറ എങ്കിലും തെളിഞ്ഞ ബുദ്ധിയോടെ നിർമ്മലമായ ചിന്തകളോടെ  അത്തരം പ്രകാശമാനമായ വഴികളിലൂടെ കാലിടറാതെ കൈകോർത്തു നടക്കട്ടെ . നമ്മുടെ സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ ചിന്താ ധാരകൾ   അവിടെ സൌരഭ്യം പടർത്തി പൂത്തുലയട്ടെ...  നമയുടെ,  സ്നേഹത്തിന്റെ , സഹവർതിതതിന്റെ, സഹിഷ്ണുതയുടെ  ശലഭങ്ങൾ , പൂത്തുംബികൾ അവിടമാകെ പറന്നുല്ലസ്സിക്കട്ടെ.......
പ്രാർത്ഥനയോടെ........

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

കഥയല്ലിത് അനുഭവം .........

എന്തെല്ലാം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച്‌ കൊണ്ടാണ് ഓരോ ദിവസ്സവും കടന്നു പോകുന്നത്. പതിവ് പോലെ ഓഫീസിൽ പോകുവാനായി ആണ് ഇന്ന് 04/09/2015 വെള്ളി  രാവിലെ  നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ എത്തിയത് . സാധാരണ ഇരിക്കാറുള്ള സ്റോണ്‍ ബഞ്ചിനു അരികിൽ എത്തി. ട്രെയിൻ വരുന്നത് വരെ ഒന്നുകിൽ മൊബൈലിൽ പാട്ട് കേൾക്കും അല്ലെങ്കിൽ സഹയാത്രികരുമായി വിശേഷങ്ങൾ പങ്കിടും. ഇരിക്കാനായി തുടങ്ങുമ്പോഴാണ് ബഞ്ചിനു കീഴിലായി ഒരു മൊബൈൽ ഫോണ്‍ കിടക്കുന്നത് കണ്ടത്. പെട്ടെന്ന് മൊബൈൽ ഫോണ്‍ കൈയിൽ എടുത്തു. ആയിരമോ , പതിനായിരമോ രൂപ വില വരും. പക്ഷെ വിപണി വിലയേക്കാൾ എത്രയോ മടങ്ങ്‌ മൂല്യം ആണ് നമ്മൾ ഉപയോഗിച്ച് തുടങ്ങുമ്പോൾ ഓരോ ഫോണിനും ഉണ്ടാകുന്നതു. എത്രയോ സൌഹൃദങ്ങൾ, ബന്ധങ്ങൾ , രഹസ്യങ്ങൾ ....... ഫോണ്‍ ന്ഷ്ട്ടമായ ആൾ വളരെ വിഷമിക്കുക ആകും. ഇനിയിപ്പോ എന്താ ചെയ്യുക ഞാൻ ആലോചിച്ചു. മൊബൈലിൽ ഓരോ കൊണ്ടക്ടുകൾ ആയി പരിശോധിച്ചു. ഒട്ടേറെ നമ്പരുകൾ സേവ് ചെയ്തിരിക്കുന്നു. പെട്ടെന്നാണ് അമ്മ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ ശ്രദ്ധയിൽ പെട്ടത് . പിന്നെ ഒന്നും ആലോചിച്ചില്ല ആ നമ്പരിലേക്ക് ഒരു കാൾ ചെയ്തു. പെട്ടെന്ന് അങ്ങേ തലക്കൽ നിന്ന് എന്ത് പറ്റി മോനെ എന്ന് ചോദിച്ചു. അപ്പോൾ എനിക്ക് മനസ്സിലായി. ഇത് ഫോണ്‍ ന്ഷ്ട്ടമായ ആളിന്റെ അമ്മ തന്നെ ആണ്. അമ്മെ ഞാൻ നെയ്യാറ്റിൻകര റെയിൽവേ സ്റെഷനിൽ നിന്നാണ് സംസാരിക്കുന്നതു, ഈ ഫോണ്‍ ഇപ്പോൾ എന്റെ കൈവശം ആണ് ഞാൻ പറഞ്ഞു. അത് കേട്ട് അമ്മ വിഷമത്തോടെ പറഞ്ഞു അവൻ രാവിലെ ജോലിക്ക് പോയതാണ് , ഇനി എന്ത് ചെയ്യും മോനെ. അപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ് അമ്മെ മകന്റെ പേരും നമ്പരും പറയു. വിവരം സ്റേഷൻ മാസ്റ്ററെ ധരിപ്പിക്കാം, ഫോണും എല്പ്പിചെക്കാം, മകൻ വരുമ്പോൾ വന്നു വാങ്ങാൻ പറഞ്ഞാൽ മതി. വളരെ ഉപകാരം മോനെ അവന്റെ പേര് സ്റ്റുവർട്ട് എന്നാണ്, നമ്പർ 8592989282. പെട്ടെന്ന് തന്നെ ആളിന്റെ പേരും നമ്പരും എഴുതി ഫോണുമായി സ്റേഷൻ മാസ്റെരുടെ അടുക്കലേക്കു നടന്നു . അപ്പോഴാണ് വളരെ അകലെ നിന്നും ഒരാള് വെപ്രാളത്തോടെ എന്തോ തിരഞ്ഞു കൊണ്ട് നടക്കുന്നത് കണ്ടത് . ആളെ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അയാളെ അരികിൽ വിളിച്ചു കാര്യം അന്വോഷിച്ചു. മൊബൈൽ കൈമോശം വന്ന കാര്യം അയാൾ പറഞ്ഞു.ഏതാണ്ട് ജോലി സ്ഥലത്ത് എത്തിയതാണ് മൊബൈൽ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ തിരഞ്ഞു വന്നതാണ്‌ .  അപ്പോൾ തന്നെ അയാളെ വിവരങ്ങൾ ധരിപ്പിച്ചു. മൊബൈൽ കിട്ടിയ കാര്യവും , അമ്മയെ വിളിച്ച കാര്യവും ഒക്കെ പറഞ്ഞു. അയാൾക്ക്‌ വലിയ സന്തോഷമായി. വലിയ ഉപകാരവും നന്ദിയും ഒക്കെ പറഞ്ഞു അയാൾ നടന്നകന്നു.......  നന്ദി വാക്കുകൾക്കു അപ്പുറത്ത് ഒട്ടേറെ സൌഹൃദങ്ങൾക്കും ബന്ദങ്ങൾക്കും ഇടയിലേക്ക് വീണ്ടും അയാൾ നടന്നു കയറുന്നത് നല്കിയ സംതൃപ്തി തന്നെയാണ് ഏറ്റവും വലുതായി അനുഭവപ്പെട്ടത്........

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഡബിള്‍ ബാരല്‍ - നിറയൊഴിക്കല്‍ ആഘോഷം, അസാധാരണ സിനിമ!


ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍ മലയാള സിനിമ കാലങ്ങളായി തുടര്‍ന്നുവരുന്ന ശീലങ്ങളെ ഉടച്ചുകളയുന്നവയാണ്. നായകനായാലും സിറ്റി ഓഫ് ഗോഡായാലും ആമേനായാലും. ഇപ്പോഴിതാ ഡബിള്‍ ബാരല്‍ വന്നിരിക്കുന്നു. അമരവും ചിന്താവിഷ്ടയായ ശ്യാമളയും അച്ചുവിന്‍റെ അമ്മയും നരസിംഹവുമൊക്കെ കണ്ടുശീലിച്ച മലയാളി അതേ കാഴ്ചപ്പാടോടെ ചെന്നിരുന്ന് കാണേണ്ട പടമല്ല ഇരട്ടക്കുഴല്‍.

പരിഹാസമാണ് ഈ സിനിമയുടെ മുഖമുദ്ര. മലയാളത്തിലെ ആദ്യത്തെ ഗ്യാംഗ്സ്റ്റര്‍ കോമഡി. ആമിര്‍ഖാന്‍ നിര്‍മ്മിച്ച ഡെല്‍‌ഹി ബെല്ലി കണ്ടപ്പോള്‍ തോന്നിയ രസത്തിന്‍റെ പത്തിരട്ടി ഡോസ് കൂട്ടിയ ഒരു സിനിമയാണ് ഡബിള്‍ ബാരല്‍. അപ്പോള്‍ ആ ഒരു തയ്യാറെടുപ്പോടെ ചിത്രം കാണാന്‍ പോയാല്‍ ആസ്വദിക്കാം. അല്ലെങ്കില്‍ ‘ഇതെന്ത് നടക്കുന്നു?’ എന്ന് ആശ്ചര്യപ്പെടാം.

സ്ക്രീനില്‍ ഇത്രയും നല്ല കോമിക് ആട്ടം മലയാള സിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സിനിമയായാലൊരു കഥവേണമെന്ന നമ്മുടെ ചലച്ചിത്രകാരന്‍‌മാരുടെ വാശിയെ ചെവിക്കുപിടിച്ച് പുറത്തേക്കെറിഞ്ഞിട്ടാണ് ലിജോ ഇരട്ടക്കുഴലുമായി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുന്നത്. കാതടച്ചും കണ്ണുപൊത്തിയും വേണമെങ്കില്‍ ഈ സിനിമയെ നിഷേധിക്കാം. എന്നാല്‍ ഓര്‍ക്കുക, പത്ത് വര്‍ഷത്തിന് ശേഷവും ഡബിള്‍ ബാരല്‍ ഇതേ പുതുമയോടെ നിലനില്‍ക്കും. ഭാവിയിലെ കഥപറച്ചില്‍, അല്ലെങ്കില്‍ ഭാവിയിലെ മലയാള സിനിമ എങ്ങനെയായിരിക്കുമെന്ന പ്രവചനാത്മകമായ നിരീക്ഷണമാണ് ലിജോ ഇവിടെ നടത്തുന്നത്.


ലൈലയെന്നും മജ്നുവെന്നും പേരുള്ള, ഒരുമിച്ചിരിക്കുമ്പോള്‍ അമൂല്യമായ, വേറിട്ടുനിന്നാല്‍ കാല്‍ക്കാശിന് ആര്‍ക്കും വേണ്ടാത്ത രത്നങ്ങളാണ് ഈ സിനിമയിലെ നായകനും നായികയുമെന്ന് വേണമെങ്കില്‍ പറയാം. ഈ രത്നങ്ങള്‍ക്കുവേണ്ടിയുള്ള പാച്ചിലും യുദ്ധവും നിറയൊഴിക്കലുകളുമാണ് ഡബിള്‍ ബാരല്‍. ഇത്തരമൊരു പ്രമേയത്തെ ഇതിനുമുമ്പ് മലയാളികള്‍ പരിചയിച്ചിട്ടില്ല. ചിലര്‍ വെടിവെപ്പാഘോഷത്തിന്‍റെ ഡിക്ഷ്ണറിയെന്ന് ഇതുവരെ വിശ്വസിച്ചിരുന്ന ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ എക്സ്റ്റെന്‍ഷനായി ഇരട്ടക്കുഴലിനെ വിലയിരുത്തുന്നുണ്ട്. എന്നാല്‍, അമല്‍ നീരദ് സൃഷ്ടിച്ച ആ പുകലോകം ഇരട്ടക്കുഴലെന്ന ആഴക്കടലിന്‍റെ മധ്യത്തില്‍ കാണുന്ന ഒരു ചെറുദ്വീപ് മാത്രമാണ്.

പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ചെമ്പന്‍, ഇഷ ഷെര്‍വാണി, ആസിഫ് അലി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തില്‍ നിറഞ്ഞാടുന്നത്. ഷൈന്‍ ചെയ്തത് പൃഥ്വിയും ഇന്ദ്രനും ചെമ്പനും തന്നെ. സംഗീതം പ്രശാന്ത് പിള്ളയുടേതാണ്. ആമേനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംഗീതാനുഭവമാണ് ഇരട്ടക്കുഴലിനായി പ്രശാന്ത് സൃഷ്ടിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍റെ ക്യാമറാചലനങ്ങള്‍ ഒരു ഗ്യാംഗ്സ്റ്റര്‍ കോമഡിയുടെ കൃത്യമാ‍യ മൂഡ് സൃഷ്ടിക്കുന്നു.

പ്രേക്ഷകരുടെ കണ്ണിനനുസരിച്ച് കാഴ്ച സൃഷ്ടിക്കുന്നവരല്ല, തന്‍റെ കാഴ്ചകളിലേക്ക് പ്രേക്ഷകരെ കൈപിടിച്ചാനയിക്കുന്നവരാണ് നല്ല സംവിധായകര്‍. കാലാതീതമായ സൃഷ്ടികള്‍ അവരിലൂടെയേ പുറം‌ലോകത്തെത്തൂ. പക്ഷേ 16 കോടിയുടെ ഈ ബ്രഹ്മാണ്ഡസിനിമയ്ക്ക് ഔട്ട് ഓഫ് ദി ബോക്സ് ആയ പ്രേക്ഷകരെയും നിര്‍മ്മിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ സാമ്പത്തിക വിജയം എന്ന കരയെത്താന്‍ കഴിയൂ.

റേറ്റിംഗ്: 4.5/5
കടപ്പാട് - വെബ്‌ ദുനിയ മലയാളം

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

തുമ്പപൂക്കള്‍ ചിരിക്കുന്നു .................

ഗൃഹാതുര സ്മരണകളുണര്‍ത്തി മറ്റൊരു പൊന്നോണം കൂടി വരവായി. സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, ഐശ്വര്യത്തിന്റെയും , സമ്പല്‍ സമൃദ്ധിയുടെയും സമത്വ സുന്ദരമായ ആ നല്ല നാളുകള്‍ ഒരിക്കല്‍ കൂടി വന്നെതുകയായി.
 തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, നിറഞ്ഞ ബാല്യത്തിന്റെ നാട്ടിടവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്ക് മാധുര്യം ഏറുന്നു. ഒഴുകിപ്പരക്കുന്ന ഓണനിലാവില്‍ മുറ്റത്തെ തൈമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള് , ചുറ്റുപാട് നിന്ന് പതിയെ ഉയര്‍ന്നു കേള്‍ക്കുന്ന പൂവിളികള്‍. ആഹ്ലാദത്തിന്റെ അലയൊലികള്‍, മറ്റുള്ളവരെക്കാളും ഭംഗിയായി പൂക്കളം ഒരുക്കുന്നതിന് വേണ്ടി പുലരും മുന്‍പേ നാട്ടിടവഴികളില്‍ കൂടിയുള്ള യാത്രകള്‍ , പില്‍ക്കൊടിതുംബുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞിന്‍ തുള്ളികള്‍.സൂര്യന്റെ തലോടല്‍ കാത്തു വിടരാന്‍ വെമ്പി നില്‍ക്കുന്ന പൂമൊട്ടുകള്‍, ഓണ സമ്മാനമായി കിട്ടിയ പുത്തന്‍ കുപ്പായങ്ങള്‍ , വിഭവ സമൃദ്ധമായ ഓണസദ്യ. എന്നിരുന്നാലും പുത്തന്‍ കുപ്പയങ്ങള്‍ക്കും, വിഭവ സമൃദ്ധമായ സദ്യക്കും വേണ്ടി ഓണം എത്തുന്നത്‌ കാത്തിരുന്ന നൊമ്പരപ്പെടുത്തുന്ന ബാല്യം മറുവശത്ത്. കൈയ്പ്പു  ഏറിയ ജീവിത യാത്രക്ക് ഇടയിലും ഓണത്തിന് മുടങ്ങാതെ സദ്യയും, പുത്തന്‍ കുപ്പയങ്ങളുമായി ഒരു കുറവും വരുത്താത്ത അമ്മയുടെ സ്നേഹ സാമീപ്യം. ഒരു പക്ഷെ  എത്ര ഓണക്കോടികള്‍ വാങ്ങി അമ്മക്ക് നല്‍കിയാലും അമ്മ പകര്‍ന്നു നല്‍കിയ സ്നേഹവല്സല്യങ്ങള്‍ക്ക് പകരമാകില്ല . വേദനയുടെ , കണ്ണീരിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ ഇഴകള്‍ കൊണ്ട് തുന്നിയ ആ കുപ്പയങ്ങള്‍ക്ക് പകരം നല്കാന്‍ എത്ര ജന്മങ്ങള്‍ എടുത്താല്‍ ആണ് കഴിയുക.ഇന്നിപ്പോൾ ആ സ്നേഹസാമീപ്യം ഇല്ലാതെ മറ്റൊരോണം കൂടി...

 തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴു , ഓണത്തിന്റെ ആഹ്ലാദ ആരവങ്ങള്‍ക്കു ഇടയില്‍ നാം മറന്നു പോകുന്ന , ആഹ്ലാദങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന സോദരങ്ങള്‍ക്ക് വേണ്ടി ഒരു പിടി ചോറ് ഇപ്പോഴും മാറ്റി വൈക്കാറുണ്ട്.
 ഓര്‍മ്മയുടെ ജാലകങ്ങള്‍ അടക്കുമ്പോള്‍ ഇന്നും ഓണത്തിന്റെ പ്രാധാന്യം കുറയുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണത്തിന്റെ ചിത്രങ്ങള്‍ക്കും മാറ്റം ഉണ്ടായതു സ്വാഭാവികം. എങ്കിലും ഓണം എന്നും മലയാളിയുടെ ഹൃദയ തുടിപ്പായി തന്നെ നില കൊള്ളുന്നു.
 തുമ്പയും, മുക്കുറ്റിയും കാക്കപ്പൂവും നിറഞ്ഞ നാട്ടിടവഴികള്‍ അന്യമാകുമ്പോഴും, ഊഞ്ഞാല് കെട്ടിയ തൈമാവുകൾ  അപൂര്‍വ്വ കാഴ്ച ആയി മാറുമ്പോഴും , സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, സമത്വത്തിന്റെയും സന്ദേശവുമായി ഓണം എത്തുമ്പോള്‍ ആഹ്ലാദ ആരവങ്ങളോടെ മലയാളി ഓണത്തെ വരവേല്‍ക്കുന്നു. സ്നേഹത്തിന്റെയും, നന്മയുടെയും ഉറവകള് ഒരിക്കലും നഷ്ട്ടമാവില്ല എന്നാ പ്രതീക്ഷ നല്‍കി കൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും, വയല്‍ വരമ്പുകളിലും, വേലി പടര്പ്പുകളിലും ,തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചിരി തൂകി നില്‍ക്കുന്നു, ഓണനിലാവു ഒഴുകി പരക്കുന്നു, ഓണത്തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു, പൂവിളികള്‍ ഉയരുന്നു....... എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015.......

അർഹാരയവർക്ക് പുരസ്‌കാരം നിഷേധിക്കപ്പെടുകയും അനർഹാരയവരുടെ കൈകളിൽ പുരസ്‌കാരം എത്തിക്കുകയും ചെയ്തു എന്നാ നിലയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ 2015 വിവാദം തുടരുമ്പോൾ സ്നേഹഗീതം ജനപക്ഷം ഫിലിം അവാര്ട്സ്  2015  പട്ടിക പുന പ്രസിദ്ധീകരിക്കുന്നു.2014 ഡിസംബർ 25 നാണ് സ്നേഹഗീതം ജനപക്ഷം ഈ പുരസ്കാര പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് 2014 ഇൽ പുറത്തിറങ്ങിയ ചിത്രങ്ങളെ മാത്രം വിലയിരുത്തി സ്നേഹഗീതം ജനപക്ഷം പ്രഖ്യാപിച്ച പുരസ്കാരങ്ങൾ അർഹാരയവർക്ക് തന്നെയാണ് എന്ന് ഇപ്പോഴത്തെ ചർച്ചകൾ സാക്ഷ്യപ്പെടുത്തുന്നു....... .വരും കാലങ്ങളിലും ഒരു പക്ഷവും ചേരാതെ അര്ഹതയുള്ളവരെ തന്നെ തിരെഞ്ഞെടുക്കും എന്നാ ഉറപ്പോടെ ........

സ്നേഹഗീതം - ജനപക്ഷം ഫിലിം അവാര്ട്സ് 2015

സ്നേഹഗീതം ജനപക്ഷം  ഫിലിം അവാര്‍ഡ്സ്  2015വളരെ വ്യക്തമായും കൂട്ടായ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ എത്തി ചേര്‍ന്ന നിഗമനങ്ങള്‍ ആണ്. പുരസ്കാരങ്ങള്‍ അത് എന്തിന്റെ പേരില്‍ ഉള്ളത് ആയാലും അര്‍ഹതപ്പെട്ട കൈകളില്‍  എത്തിച്ചേരണം എന്നതിന്റെ അടിസ്ഥാനത്തിന്‍ ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തില്‍  കേരളത്തിലും, ഇന്ത്യയിലും  മറ്റു വിദേശങ്ങളിലും ഉള്ള മലയാളി സമൂഹം നല്‍കിയ പിന്തുണയും നിര്‍ദേശങ്ങളും വളരെ വലുതാണ്‌. എല്ലാ നിര്ടെശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും ഒരായിരം നന്ദി.... അവാര്‍ഡിന്റെ പൂര്‍ണ്ണ പട്ടിക ചുവടെ ..........

മികച്ച സംവിധായകന്‍ - രഞ്ജിത് ( ഞാൻ )

മികച്ച ചിത്രം - ഹൗ ഓൾഡ്‌ ആർ യു

മികച്ച രണ്ടാമത്തെ ചിത്രം - മുന്നറിയിപ്പ്

സാമൂഹിക പ്രതിബദ്ധതയുള്ള  ചിത്രം - അപ്പോത്തിക്കിരി

ജനപ്രിയ ചിത്രം - സപ്തമശ്രീ തസ്കരഹ

മികച്ച നടന്‍ - മമ്മൂട്ടി ( മുന്നറിയിപ്പ് , വര്ഷം )

മികച്ച നടി - മഞ്ജു വാര്യർ ( ഹൗ ഓൾഡ്‌ ആർ യു )

പ്രത്യേക പരാമര്ശം - ജയസുര്യ ( അപ്പോത്തിക്കിരി , ഇയ്യോബിന്റെ പുസ്തകം )

                                         ദുൽഖർ സൽമാൻ ( ഞാൻ )

                                         ഭാമ ( ഒറ്റ മന്ദാരം )

ജനപ്രിയ താരം - നിവിൻ പോളി , നസ്രിയ

അഭിമാന താരം - പ്രിഥ്വിരാജ് ( ബഹു ഭാഷ പ്രകടനം  )

മികച്ച തിരക്കഥ - ബോബി സഞ്ജയ്‌ ( ഹൗ ഓൾഡ്‌ ആർ യു )

                                 രഞ്ജിത് ശങ്കർ ( വര്ഷം )

മികച്ച പുതുമുഖ സംവിധാനം - ശ്യാം ധർ (7th ഡേ )

മികച്ച സഹനടൻ - രണ്‍ജി പണിക്കർ ( ഞാൻ )

മികച്ച സഹനടി - സജിത മഠത്തിൽ ( ഞാൻ , ഒറ്റ മന്ദാരം )

മികച്ച ചായാഗ്രഹണം - അമൽ നീരദ് ( ഇയ്യോബിന്റെ പുസ്തകം )

മികച്ച എഡിറ്റിംഗ് - ജോണ്‍ കുട്ടി ( 7th ഡേ )

മികച്ച ഗായകൻ - ഹരിചരണ്‍ ( ബാംഗ്ലൂർ ദയ്സ് , ലണ്ടൻ ബ്രിഡ്ജ് )

മികച്ച ഗായിക - സുജാത ( ഒറ്റ മന്ദാരം )

മികച്ച ഗാനരചന - റഫീഖ് അഹമ്മദ് ( ഞാൻ , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച സംഗീതം  - ഗോപി സുന്ദർ ( 1983 , ബാംഗ്ലൂർ ദയ്സ് , ഹൗ ഓൾഡ്‌ ആർ യു )

മികച്ച ഗാനം - വിജനതയിൽ ( ഹൗ ഓൾഡ്‌ ആർ  യു

ജനപ്രിയ ഗാനം - തുടക്കം മാന്ഗല്യം ( ബംഗ്ലൂർദയ്സ് )

പുതുമുഖ താരങ്ങൾ - ഫര്ഹാൻ ഫാസിൽ ( ഞാൻ സ്റ്റീവ് ലോപ്പസ് )
                                         അഹാന കൃഷ്ണ ( ഞാൻ സ്റ്റീവ് ലോപ്പസ് )

മികച്ച ബാല താരം - പ്രജ്വൽ പ്രസാദ് ( വര്ഷം )

                                       അമൃത അനിൽ ( ഹൗ ഓൾഡ്‌ ആർ യു )

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

ക്ഷണ പത്രിക .......

നമസ്കാരം.......
എന്റെ വീടിന്റെ  ഗൃഹ പ്രവേശം  2015  ആഗസ്ത് 21 വെള്ളി ആഴ്ച ആണ്.....
ആനാവൂർ , മണവാരി ജങ്ങ്ഷനിൽ ആണ് വീട്.
റൂട്ട് - നെയ്യാറ്റിൻകര, പെരുങ്കടവിള,ആനാവൂർ മണവാരി ജങ്ങ്ഷൻ .
മലയിൻകീഴ്‌ വഴിയും പെരുങ്കടവിളയിൽ  എത്തിച്ചേരാം .
അവിടെ നിന്നും ഒന്നര കിലോ മീറ്റെർ ആണ് മണവാരി ....
പ്രിയ സാന്നിധ്യം ഉറപ്പായും ഉണ്ടാകണം ....
പ്രാർത്ഥനയോടെ......
പ്രിയ സുഹൃത്ത്‌
ജയരാജ്‌ മുരുക്കുംപുഴ
ഫോണ്‍ - 9349025945

2015, ജൂലൈ 31, വെള്ളിയാഴ്‌ച

അമ്മ......

കർക്കിടക മഴയുടെ നേർത്ത ചിലംബലുകൾ...... അമ്മയുടെ  സ്നേഹ സാമീപ്യം വിട്ടകന്നിട്ടു ഇന്ന് ആഗസ്റ്റ്‌ 1 ഒരു വർഷം തികയുന്നു. എഴുതാനായി തുടങ്ങുമ്പോൾ വല്ലാത്തൊരു ശൂന്യത പോലെ. എന്ത് എഴുതിയാൽ എങ്ങനെ  എഴുതിയാൽ എത്ര എഴുതിയാൽ ആണ് അമ്മയെ കുറിച്ച് പറയാൻ കഴിയുക.
അമ്മ… ഒരു സൌഭാഗ്യമാണ്… സ്നേഹമെന്ന പദത്തിന്റെ ലളിതമായ
അര്ത്ഥമാണ് അമ്മ… ഒന്നു കണ്ടില്ലെങ്കില് നൊന്പരമാകുന്ന, ഒന്നുവിളിച്ചില്ലെങ്കില് സങ്കടമാകുന്ന മഹാവിസ്മയമാണ് അമ്മ… ആ താലോടലില് ലോകത്തിന്റെ മുഴുവന് കുളിരുമുണ്ട്…
അമ്മ എന്ന കൊച്ചുവാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സഹനത്തിന്‍റെ ലോകം .അമ്മേ എന്ന് വിളിച്ചു കൊണ്ട് വീട്ടിലേക്കു കയറിച്ചെല്ലാൻ കഴിയുക എന്നത് ജീവിതത്തിലെ ഒരു മഹാ സൗഭാഗ്യമാണ്. അമ്മമാർ ജീവിച്ചിരിക്കുന്ന കൂട്ടുകാരെ കൊതിതീരുവോളം അമ്മയെ സ്നേഹിക്കാൻ  മറക്കല്ലേ....... പ്രാർത്ഥനയോടെ..........

2015, ജൂലൈ 26, ഞായറാഴ്‌ച

ബി സി സി ഐ ക്ക് ഒരു തുറന്ന കത്ത് ........


ക്രിക്കെട്ടിനെ ഒരു വികാരമായി കാണുന്ന ഇന്ത്യയെ പോലെ ഒരു രാജ്യത്തു ഹൃദയം കൊണ്ട് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ പ്രതിനിധിയായി എഴുതുന്നു. കഴിഞ്ഞ രണ്ടു വര്ഷമായി ക്രിക്കെട്ടിനെ സ്നേഹിക്കാൻ കഴിയാതെ , മനസ്സ് കൊണ്ട് അസ്സ്വദിക്കാൻ സാധിക്കാതെ ഏറെ വിഷമത്തിലായിരുന്നു എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികൾ. ഒരു മലയാളി എന്നാ നിലയിൽ അതിനു പ്രേതെകിച്ചു കാരണം ശ്രീശാന്തിന്റെ വിലക്ക് തന്നെ. ശ്രീശാന്തിനു വിലക്ക് കല്പ്പിച്ചതോടെ എന്നെപോലെ സാധാരണ ക്രിക്കെറ്റ് പ്രേമികളുടെ മനസ്സില് ക്രിക്കെറ്റ് എന്നാ കളിക്കും വിലക്ക് വീണിരുന്നു.  ശ്രീശാന്തിനു സ്വാഭാവിക നീതി ലഭിക്കുന്ന നിമിഷം വീണ്ടും ക്രിക്കെട്ടിനെ നെഞ്ചോട്‌ ചേര്ക്കണം എന്ന് ആഗ്രഹിച്ചിരുന്നു ,. ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു. ശ്രീശാന്ത് കുറ്റവിമുക്തനായി തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ ബി സി സി ഐ ഏര്പ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുന്നു. ശ്രീശാന്തിനെ പോലെ ആത്മസമർപ്പണം ചെയ്യുന്ന ഒരു കായികതാരത്തിന് ഈ വിലക്ക് തുടരുന്നത് അനീതിയാണ്. സ്വഭാവിക നീതി പൂര്ണ്ണം ആകണമെങ്കിൽ ശ്രീശാന്തിന്റെ വിലക്ക് മാറ്റപ്പെടണം. ശ്രീശാന്ത് തന്നെ പറഞ്ഞത് പോലെ നമുക്ക് ആരോടും പകയില്ല , നമ്മുടെ മുന്നില് ക്രിക്കെറ്റ് മാത്രമേ ഉള്ളു. എത്രയും വേഗം അതിലേക്കു മടങ്ങി എത്തണം. അതിനു ഈ വിലക്ക് മാറണം. നിരപരാധിയായ ഒരു കളിക്കാരാൻ വേണ്ടതിലേറെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനിയും അനീതി തുടരുവാൻ പാടില്ല. എത്രയും വേഗം ബി സി സി വിലക്ക് പിൻവലിക്കണം. നീതി അത് സമയത്ത് തന്നെ കിട്ടണം . തീര്ച്ചയായും ക്രിക്ക്കീട്ടിനെ വീണ്ടും സ്നേഹിച്ചു തുടങ്ങാൻ ശ്രീയുടെ വിലക്ക് പിൻവലിക്കുക തന്നെ വേണം. കേരള ക്രിക്കെറ്റ് അസ്സോസ്സിയെഷനും ശക്തമായ നടപടികൾ ഇതിനു വേണ്ടി കൈക്കൊള്ളും എന്നുതന്നെ കരുതാം. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ കായിക മന്ത്രി സര്ബാനന്ദ സോനവലും ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ നടത്തണം. കൂടാതെ പ്രതിപക്ഷത് നിന്ന്  ബഹുമാനപ്പെട്ട  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി , സീതാറാം യെച്ചുരി എന്നിവരും ഇക്കാര്യത്തിൽ നിലപാട് വ്യകതമാക്കണം. കൂടാതെ  സംസ്ഥന സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി  കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ , പ്രതിപക്ഷ നേതാവ് അച്യുതാന്ദൻ എന്നിവരുടെ ഇടപെടലുകളും വളരെയേറെ പ്രാധാന്യം അര്ഹിക്കുന്നു. ശ്രീശാന്തിനെ പോലെ ആത്മ സമര്പ്പണം ചെയ്യുന്ന ഒരു കായിക താരത്തിനു സ്വാഭാവിക നീതി അതിന്റെ പൂർണ്ണതയിൽ എത്താൻ ഇനിയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം ..... ചടുലമായ നീക്കങ്ങൾ മൂളിപ്പറക്കുന്ന പന്തുകൾ വീണ്ടും ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങാൻ നമ്മൾ ഒരുങ്ങി കഴിഞ്ഞു........  പ്രാർത്ഥനയോടെ.....

സ്നേഹപൂര്വ്വം ശ്രീശാന്തിന്........

ഒരു പാട് നീണ്ട  പ്രാർത്ഥനകൾക്കും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിനും ശേഷം മലയാളത്തിന്റെ ശ്രീ ക്രിക്കെട്ടിലേക്ക് മടങ്ങി വരുന്നു.ഏതൊരു മലയാളിക്കും സന്തോഷിക്കുവാനും അഭിമാനിക്കുവാനും ഉള്ള നിമിഷങ്ങൾ. തീര്ച്ചയായും ശ്രീയെ പോലെ നിശ്ചയദാര്ട്ട്യവും  ആത്മ സമർപ്പണവും കൈമുതലാക്കിയ ഒരു കായികതാരത്തിന്റെ വിജയം തന്നെയാണിത്. ഒരുപാട് കുറ്റപ്പെടുത്തലുകൾ, കല്ലെറിയലുകൾ... ഏതൊരു ഉറച്ച മനസ്സും തളര്ന്നു പോകുന്ന അവസ്ഥ എങ്കിലും ശ്രീയിലെ പോരാളി തളര്ന്നിരുന്നില്ല. എന്നും ശുഭ പ്രതീക്ഷകളുമായി പ്രാർത്ഥനയോടെ കാത്തിരുന്നു. അവസാനം സ്വാഭാവിക നീതിയുടെ കിരണങ്ങൾ എത്തുകയായി. കാർമേഘങ്ങള്ക്ക് എത്ര സമയം സൂര്യനെ മറയ്ക്കുവാൻ കഴിയും , എത്ര കാർ കൊണ്ട് മൂടിയാലും സൂര്യൻ ഉജ്ജ്വലമായി പ്രകാശിച്ചു കൊണ്ട് പുറത്തേക്കു വരും. തീര്ച്ചയായും ഇരുൾ മൂടിയ മേഘങ്ങൾ അകന്നു പോയി. ഇനി കൂടുതൽ ഉജ്ജ്വലമായി പ്രകാശി ക്കേണ്ടുന്ന നാളുകൾ. ശ്രീയെപോലെ ആത്മ സമര്പ്പണം ചെയുന്ന ഒരാൾക്ക്‌ ക്രിക്ക്ര്ട്ടിന്റെ ഉന്നതിയിൽ തിരിച്ചെത്താൻ അധിക സമയം വേണ്ടി വരില്ല എന്ന് ഉറപ്പു. മറ്റെല്ലാം മറക്കുക. ശ്രീ തന്നെ പറഞ്ഞത് പോലെ ആരോടും പകയില്ല , പരിഭവമില്ല. നമ്മുടെ മുന്നിൽ ക്രിക്കെറ്റ് മാത്രം . അതിനായി ആത്മസമർപ്പണം ചെയ്യുക. ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. വിലക്കുകൾ മാറി സ്വാഭാവിക നീതി പൂർണ്ണമായിഎത്തുന്ന നിമിഷം ഇനി വൈകില്ല. ഉറച്ച കാലടികളോടെ ദ്രിഡമാര്ന്ന മനസ്സോടെ     കളിക്കളത്തിലേക്ക് ഇറങ്ങുക. മൂളിപ്പറക്കുന്ന ആ പന്തുകൾ കണ്ടു സ്റെടിയങ്ങളിൽ ആരവം ഉയരുന്ന നിമിഷങ്ങൾ ഇതാ വീണ്ടും.......... പ്രാർത്ഥനയോടെ ......... 

2015, ജൂലൈ 14, ചൊവ്വാഴ്ച

ധോണി പുറത്തു പോകണം.........

മെയ്യപ്പനും ചെന്നൈ സൂപ്പർ കിങ്ങ്സിനും അർഹമായ ശിക്ഷ നല്കിയതിലൂടെ പരമോന്നത നീതി പീഠം കൂടുതൽ മഹത്വം അർജ്ജിച്ചിരിക്കുന്നു. തീര്ച്ചയായും മെയ്യപ്പനും ചെന്നയും  ഈ ശിക്ഷ അർഹിക്കുന്നതാണ്. ചെന്നെയുടെ ക്യപ്ടാൻ സ്ഥാനത് നില്ക്കുന്ന ധോണി ഇനിയെങ്കിലും ക്രിക്കെട്ടിൽ നിന്ന് പുറത്തു പോകണം. കാരണം മേയ്യപ്പനെ ന്യായീകരിച്ചാണ് ധോണി മൊഴി പോലും നല്കിയിരുന്നത്. എന്നാൽ അതെല്ലാം തെറ്റാണു എന്ന് തെളിഞ്ഞിരിക്കുന്നു. ധോണി, സാക്ഷി ധോണി , മെയ്യപ്പൻ, വിന്ദൂ ധാരാസിംഗ്  തുടങ്ങിയവര ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച അപമാനം അത്രമേൽ വലുതാണ്. നിരപരാധിയായ ശ്രീശാന്തിനു വിലക്ക് ഏർപ്പെടുത്തിയപ്പോൾ പോലും മെയ്യപ്പനും ചെന്നക്കും ക്ലീൻ ചിറ്റ് നല്കിയ ബി സി സി ഐ യുടെ വിശ്വാസ്യത ഈ വിധിയോടെ പൂർണ്ണമായും തകര്ന്നിരിക്കുന്നു.  തീര്ച്ചയായും നിരപരാധിയായ ശ്രീശാന്തിനു നീതി ലഭിക്കണം. ശ്രീശാന്തിനു ഇന്ത്യൻ ടീമിൽ ഇടം ലഭിക്കണം. അതോടൊപ്പം ധോണിയെ പോലെ ലോകം കണ്ട ഏറ്റവും അഴിമതിക്കാരനും  സ്വാര്തനുമായ ഒരു കളിക്കാരൻ ക്രിക്കെറ്റ് എന്നാ കളിക്ക് അപമാനമാണ്. ഇനിയും കടിച്ചു തൂങ്ങി നില്ക്കാതെ എത്രയും വേഗം ധോണി പുറത്തു പോകണം. ധോണി പുറത്തു പോവുകയും ശ്രീശാന്തിനു നീതി ലഭിക്കുകയും ചെയ്യുന്ന ദിവസം വീണ്ടും നമ്മൾ ക്രിക്കെട്ടിനെ സ്നേഹിച്ചു തുടങ്ങും ആ ദിനം എത്രയും വേഗം എത്തുമെന്ന് പ്രതീക്ഷിക്കാം ...... പ്രാർത്ഥനയോടെ.......

2015, ജൂലൈ 9, വ്യാഴാഴ്‌ച

ഒരു വീട് ഒരു നായ ........

ഇപ്പോൾ തെരുവ് നായ്ക്കളുടെ ശല്യവും അതിനെ എങ്ങനെ മറികടക്കാം എന്നുള്ളതും വലിയ ചർച്ച ആയ സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. തെരുവ് നായ ശല്യം രൂക്ഷമാണ്. അതിനെ കുറിച്ച് പലതവണ ഞാൻ തന്നെ ബ്ലോഗിലും ഫേസ് ബുക്കിലും എഴുതിയിട്ടുണ്ട്. തെരുവ് നായ ശല്യത്തെ കുറിച്ച് ആര്ക്കും അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷെ അവയെ കൊല്ലാൻ പാടില്ല എന്നാണ് ഒരു പക്ഷത്തിന്റെ വാദം , എന്നാൽ കൊന്നിട്ടായാലും വേണ്ടില്ല ശാശ്വത പരിഹാരം വേണമെന്ന് മറുപക്ഷം. ചർച്ച എങ്ങും എത്തുന്നതും ഇല്ല. ഈ സാഹചര്യത്തിൽ ഞാൻ ചില നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു. നമ്മുടെ നാട്ടിൽ പാമ്പുകളെയും മറ്റും ജീവനോടെ പിടിച്ചു കാട്ടിൽ കൊണ്ട് പോയി വിടാറുള്ളത്‌ പോലെ തെരുവ് നായ്ക്കളെ ജീവനോടെ പിടിച്ചു ഉൾ വനങ്ങളിൽ കൊണ്ട് വിട്ടു കൂടെ. ഇനി ഇപ്പൊ അവ തിരിച്ചു നാട്ടിൽ ഇറങ്ങും എന്നുണ്ടെങ്കിൽ വന്ധ്യംകരണം ചെയ്തു കാട്ടിൽ വിടണം അപ്പോൾ പിന്നെ അവ പെറ്റു പെരുകും എന്ന് പേടിക്കണ്ടല്ലോ.  അതുപോലെ തെരുവ് നായ്ക്കളെ വന്ധ്യം കരണം ചെയ്യുകയോ, കാട്ടിൽ വിടുകയോ ചെയ്താൽ വംശനാശം സംഭവിക്കും എന്നുണ്ടെങ്കിൽ ഒരു വീട് ഒരു നായ എന്നാ പേരിൽ ഒരു പദ്ധതി തുടങ്ങണം. ഗുണമേന്മയും രോഗപ്രതിരോധ ശേഷിയും ഉള്ള നായ്‌ ഇനങ്ങളെ ഓരോ വീട്ടിലേക്കും വിതരണം ചെയ്യുക. നായകളെ കൂടുതലായി വളർത്താൻ താല്പര്യമുള്ള മൃഗസ്നേഹികൾക്ക് ഒന്നിന് പകരം അഞ്ചോ പത്തോ നായ്ക്കളെ നല്കുകുക . ഇത്തരത്തിൽ ഒട്ടേറെ പ്രായോഗികമായ മാർഗ്ഗങ്ങൾ നമുക്ക് മുന്നില് ഉണ്ട്. ഇനിയിപ്പോ ഈ നിർദേശങ്ങൾ പോര എന്ന് തോന്നിയാൽ പൊതു ജനങ്ങളിൽ നിന്ന് അഭികാമ്യമായ മാര്ഗ്ഗ നിർദേശങ്ങൾ തേടുക . ഘോര ഘോരം ചർച്ച ചെയ്യുന്നവരെ കാളും പ്രായോഗിക മാർഗ്ഗങ്ങൾ അപ്പോൾ ഉദയം കൊള്ളാൻ സാധ്യത ഉണ്ട്........

2015, ജൂലൈ 8, ബുധനാഴ്‌ച

വര്‍ത്തമാനത്തിന്റെ ഭാവി ............

കാറ്റാടി മരക്കൊമ്പിലെ ബിഗ്‌ ഷൊപ്പെരില്‌

പിഞ്ചു ജീവന്റെ തുടിപ്പ്
അനാഥത്വത്തിന്റെ വിങ്ങല്‍
ഓടുന്ന ബസ്സില്‍ പൊലിയുന്ന മാനം
കാമന്ധതയുടെ  ചോരപ്പാടുകള്‍
എട്ടു ദിക്കും പൊട്ടും നിലവിളികള്‍
എവിടെയും പ്രാണന്‍റെ പിടച്ചില്‍
റെയില്‍ പാളത്തില്‍ സൌമ്യമാര്‍
ട്രൈയിനില്‍ നിന്ന് പുഴയില്‍ വീണ ഇന്ദുമാര്‌
എതിരിട്ടു നില്‍ക്കാനാവാതെ ആര്യമാര്‍

കണ്ണീരും ചോരയും ചാലുകള്‍ തീര്‍ക്കുമ്പോള്‍
ചെന്നായ കൂട്ടം പല്ലിളിക്കുന്നു
കൂട്ടിക്കൊടുക്കാന്‍ മത്സരിക്കുന്നതോ
അച്ഛന്‍ അമ്മ സോദര നും
ആയിരമല്ല, അഞ്ഞൂറല്ല മകള്‍ക്ക് മതിപ്പുവില
നൂറു മതിയെന്ന് പെറ്റ വയര്‍
കാമുകനും ചേര്‍ന്ന് പതിക്കായി
ചിത ഒരുക്കുന്ന  പതിവ്രതകൾ
മദ്യം , മയക്കുമരുന്ന് , പെണ്ണ്
കൊഴുക്കുന്ന വാണിഭങ്ങള്‍
ബിവരേജസ്സിലെ നീണ്ട ക്യൂ
ന്യൂ ജനറേഷന്‍ സിനിമയിലെ പച്ചത്തെറി
ബന്ധങ്ങള്‍ ബന്ധനങ്ങള്‍, മൂല്യതിലോ ച്യുതി മാത്രം
മനുഷ്യന്‍ മൃഗ തുല്യനാവുമ്പോള്‍
മനസ്സുകള്‍ മതിലുകള്‍ പണിയുമ്പോള്‍
നാം അറിയാതെ ചോദിച്ചു പോകും
എവിടെനിന്ന് എവിടെക്കീ യാത്ര.........

2015, ജൂലൈ 5, ഞായറാഴ്‌ച

ജനാധിപത്യം.........

ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരെഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ  ഇവിടെ ജനങ്ങൾ യജമാനമാർ തന്നെ ആണ്.  സാധാരണക്കാർ മുതൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്നവർ വരെ  ഈ ജനക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ  കൈകൾ ജനങ്ങൾക്ക്‌ നേരെ ഉയർന്നാൽ  അത്  ജനാധിപത്യത്തിനു അപമാനകരമാണ്....... 

ദ്രിശ്യ മാധ്യമ പ്രേമം......

പ്രേമം എന്നാ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമായി നിൽക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതുന്നത്‌. തീര്ച്ചയായും പ്രേമത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് ദുഖകരമാണ്. മലയാള സിനെമക്ക് വലിയ ഒരു ഉണര്വ്വ് സമ്മാനിക്കാൻ പ്രേമത്തിന്റെ വിജയം സഹായകരമായിരുന്നു. ആ അവസ്സരത്തിലാണ് ഇത്തരം നിര്ഭാഗ്യകരമായ സംഭവങ്ങൾ .ഇപ്പോൾ കുറച്ചു ദിവസ്സമായി ദ്രിശ്യ മാധ്യമങ്ങൾ പ്രൈം സ്ലോട്ടിൽ ചര്ച്ച ചെയ്യുന്നതു പ്രേമം വിഷയമാണ്‌. തീര്ച്ചയായും ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പക്ഷെ  ഈ ചർച്ചകൾ അല്പം കൂടി പോകുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അരുവിക്കര തിരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജന ശ്രദ്ധ ആകര്ഷിക്കാനുള്ള കച്ചവട തന്ത്രം മാത്രമായി പ്രേമം വിഷയം കൈകാര്യം ചെയ്യപ്പെടുന്നത് പോലെ തോന്നുന്നു. കാരണം പ്രേമത്തിന്റെ എന്നല്ല ഇതു ചിത്രത്തിന്റെ വ്യാജ കോപ്പികൾ ഇറങ്ങിയാലും അത് തടയപ്പെടണം. പക്ഷെ ഇവിടെ ചർച്ചകൾ വെറും ചർച്ചകൾ മാത്രമായി തുടരുന്നു. യാദര്ത പ്രതികളിലെക്കോ, വസ്തുതകളിലെക്കോ ഈ ചർച്ചകൾ എത്തുന്നില്ല. പ്രേമം  ഷെയർ ചെയ്തവരെ പിടിക്കാൻ നിൽക്കുന്ന സമയം അത് ഷെയർ ചെയ്യാൻ കാരണക്കാർ ആയവരെ ആണ് കണ്ടെത്തേണ്ടത്‌. ഞാൻ മൊബൈൽ ഉപയോഗിക്കുന്ന കാലം മുതൽ എന്റെ നമ്പർ 9349025945 ആണ് . ഈ നമ്പർ പരിശോധിച്ചാൽ അറിയാം ഇതിൽ പ്രേമം ഡൌണ്‍ ലോഡ് ചെയ്തിട്ടില്ല എന്ന്. അത് ലഭ്യമല്ലാത്തത് കൊണ്ടല്ല പക്ഷെ ഒരു ചിത്രത്തിന്റെ പിന്നിലുള്ള പ്രയത്നം അറിവുള്ളത് കൊണ്ടാണ്. പക്ഷെ എല്ലാവരും അങ്ങനെ ചിന്തിക്കുന്നവർ അല്ല .മാത്രമല്ല സൌകര്യത്തിനു കിട്ടുന്നത് കൊണ്ട് അവർ അത് ഉപയോഗപ്പെടുത്തുന്നു. അതിനു അവരെ കുറ്റം പറയാൻ കഴിയുമോ. അപ്പോൾ അതിന്റെ വേരുകളാണ് കണ്ടെത്തേണ്ടത്‌. പിന്നെ ഇതു ചിത്രം വിജയിക്കുന്നത് കണ്ടാലും , അതിനെ ചെറുക്കാൻ ചിലര് ഉണ്ടാകും .  പ്രേമത്തിന്റെ തുടക്ക സമയത്ത് അതായതു 05/06/2015 ഇൽ  പ്രേമത്തെ ഭയക്കുന്നതാര് ? എന്നാ പേരില് ഞാൻ എന്റെ ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  " സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പ്രേമം മാറുകയാണ്. തീര്ച്ചയായും പ്രേമത്തിന്റെ അണിയറ പരവര്തകർക്ക് അഭിമാനിക്കാം. എന്നാൽ കഴിഞ്ഞ ദിവസ്സങ്ങളിൽ ചിത്രത്തെ കുറിച്ച് ചില വിവാദങ്ങൾ കണ്ടപ്പോൾ വിഷമം തോന്നി. തീര്ച്ചയായും ഏതെങ്കിലും ചിത്രം വിജയം നേടുമ്പോൾ കഴമ്പില്ലാത്ത വിവാദങ്ങളുമായി ചിലര് എത്തുന്നത്‌ പതിവാണ്. അത്തരം വിവാദങ്ങൾക്ക് ഈ ചിത്രത്തിന്റെ വിജയത്തെ തടഞ്ഞു നിരത്താൻ കഴിയില്ല . കാരണം തിരുവനതപുരം ശ്രീ വിശാഖ് തെയെട്ടരിനു മുന്നില് കൂടി ദിവസ്സം രണ്ടു നേരം എങ്കിലും കടന്നു പോകുന്ന ആളാണ് ഞാൻ . ഓരോ ദിവസ്സവും അവിടെ കൂടിയിരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ പ്രേക്ഷക കൂട്ടം കാണുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട് . കാരണം മറ്റു ഭാഷ ചിത്രങ്ങളുടെ തള്ളിക്കയറ്റതിനിടയിലും , മറ്റു പരിമിതികൾക്ക്‌ ഇടയിലും മലയാള സിനിമയുടെ ഉണര്വ്വ് ആശ്വാസ്സകരവും പ്രതീക്ഷ പകരുന്നതുമാണ്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് പറയാനുള്ളത് കഴമ്പില്ലാത്ത വിവാദങ്ങളെ അവഗണിക്കുക , ഒപ്പം വിജതൈൽ മതിമറക്കാതെ കൂടുതൽ നല്ല ചിത്രങ്ങളുടെ ഭാഗമാവുക. പ്രേമം എന്നാ ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....... പ്രാർത്ഥനയോടെ...."      ഇതായിരുന്നു ആ പോസ്റ്റ്‌.  അത് ചിത്രത്തിലെ ആലുവ പുഴ എന്നാ ഗാനവുമായി ചില വിവാദങ്ങൾ കേട്ടപ്പോൾ എഴുതിയതാണ്.ഇന്നിപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ പന്തികേട്‌ തോന്നുന്നു. പിന്നെ നമ്മുടെ ദ്രിശ്യമാധ്യമങ്ങൾ ഒട്ടേറെ നല്ല കാര്യങ്ങൾ നമുക്ക് നല്കുന്നുണ്ട്. പക്ഷെ കുറച്ചു കൂടി ജാഗ്രത പാലിക്കണം. കാരണം പനി,  , മാലിന്യ പ്രശ്നം, തെരുവുനായ പ്രശനം എന്ന് വേണ്ട നമ്മൾ ചര്ച്ച ചെയ്യ്ന്നതും ചെയ്യപ്പെട്തതുമായ ഒട്ടേറെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ അവസ്ഥയിൽ അത്തരം കാര്യങ്ങൾ കൂടുതലായി ചര്ച്ച ചെയ്യാൻ ദ്രിശ്യമാധ്യമ സുഹൃത്തുക്കൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ......

2015, ജൂലൈ 1, ബുധനാഴ്‌ച

പ്രിയപ്പെട്ട മെസ്സിക്ക്......

ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബാൾ ഫൈനൽ മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു ഗോളിന് ജര്മ്മനിയോടു അർജെന്റീന പരാജയപ്പെട്ടപ്പോൾ ഞാൻ എഴുതിയ കുറിപ്പാണ് ചുവടെ. അന്ന് ഞാൻ എഴുതിയിരുന്നു,  മെസ്സിയെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനുമായി ലോകകപ്പ്‌ ചേർത്ത് വൈക്കേണ്ട നിയോഗം കാലത്തിനു ഉണ്ടായിരുന്നു, എന്നാൽ കാലത്തിനു തെറ്റ് പറ്റി, എങ്കിലും കാലത്തിന്റെ ചരിത്രപുസ്തകത്തിൽ ഇനിയും താളുകൾ ബാക്കിയുണ്ടെന്നും , കാലം പ്രായശ്ചിത്തം ചെയ്യുക തന്നെ ചെയ്യും എന്നും. അതെ തീര്ച്ചയായും ആ സമയം എത്തിയിരിക്കുന്നു. കോപ്പ ഫുട്ബാൾ കപ്പു മെസ്സിയുടെ കൈകളിൽ എത്തിച്ചു കൊണ്ട് കാലം പ്രായശ്ചിത്തം ചെയ്യാൻ ഒരുങ്ങുന്നു. കോപ്പ കപ്പു മെസ്സിയുടെ കൈകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ 2014 ജൂലൈ 13 നു സ്നേഹഗീതം എന്നാ ബ്ലോഗിൽ പ്രിയപ്പെട്ട മെസ്സിക്ക് ...... എന്ന തലക്കെട്ടിൽ ഞാൻ എഴുതിയ കുറിപ്പ് പ്രിയപ്പെട്ടവര്ക്കായി വീണ്ടും ......

പ്രിയപ്പെട്ട മെസ്സിക്ക്......

നന്ദി, ലോക കപ്പിന്റെ തുടക്കം മുതൽ ഒടുക്കം വരെ കളിയഴകിന്റെ കാണാ കാഴ്ചകൾ നല്കിയതിനു, പുനര് ജീവനത്തിന്റെ പ്രതീക്ഷകൾ പകര്ന്നു നല്കിയതിനു. ഇടവപ്പാതി മഴയുടെ നേർത്ത ചിലംമ്പലുകൾക്ക് അപ്പുറം പലപ്പോഴും ഏകനായി ആണ് നിന്റെ കളി സൌന്ദര്യം ആസ്വദിച്ചത്. പലപ്പോഴും നിന്റെ ചിരിയിൽ പങ്കു ചേർന്നും, നിന്റെ നിരാശയിൽ ഖിന്നനായും എന്നാൽ മറ്റു ചിലപ്പോൾ നിന്നോട് കലഹിച്ചും ലോകകപ്പിന്റെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ചു തന്നെ ഉണ്ടായിരുന്നു, പലപ്പോഴും സ്വകാര്യ ദുഃഖങ്ങൾ മറന്നു കൊണ്ടും , ദിനചര്യകൾ മാറ്റി മറിച്ചും.  നിന്റെ ടീം കളിച്ച ആദ്യ കളി മുതൽ ഓരോ കളിക്ക് മുന്പും കളി വിദഗ്ദന്മാർ വിലയിരുത്തും അന്നന്നതോടെ നിന്റെ ടീം ലോക കപ്പിനോട് വിട പറയും എന്ന് , എന്നാൽ എനിക്ക് നിന്നില പ്രതീക്ഷ ഉണ്ടായിരുന്നു, ആ പ്രതീക്ഷ 100 ശതമാനവും നീ കാത്തു. എല്ലാവരുടെയും പ്രവച്ചനങ്ങളെയും കാറ്റിൽ പരത്തി നീയും നിന്റെ ടീമും ലോകകപ്പിന്റെ തുടക്കം മുതൽ അവസാന മത്സരത്തിലെ വിസിൽ മുഴങ്ങുന്നത് വരെ കളിക്കളത്തിൽ നിറഞ്ഞു നിന്നു. തീര്ച്ചയായും ഈ ലോകകപ്പ്‌ നീ അര്ഹിച്ചിരുന്നു. ഒരു പക്ഷെ മറ്റാരുടെയും പിഴവിനെക്കളും കാലത്തിനു പറ്റിയ വലിയ പിഴവാണ് നിനക്ക് ലൊകകപ്പിൽ മുത്തമിടാൻ കഴിയാതെ പോയത്. കാരണം കാലത്തിനു അതിന്റെ ചരിത്ര പുസ്തകത്തിൽ നിന്നെ പോലെ പ്രതിഭാശാലിയായ ഒരു കളിക്കാരനെ ലോക കപ്പുമായി ചേർത്ത് വൈക്കേണ്ട നിയോഗം ഉണ്ടായിരുന്നു.കാരണം ഫുട്ബാളിന് വേണ്ടി ജീവിതം തന്നെ സമര്പ്പിച്ച നീ ഫുട്ബാളിന് ആവശ്യമായത് എല്ലാം തിരിച്ചു നല്കുകയും ചെയ്തു. ഓരോരുത്തരും നിന്റെ ടീമിനെ എഴുതി തള്ളുമ്പോൾ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ഒരിക്കലും മികച്ച പ്രകടനം നടത്താതെ ഒരു ടീമിനും ഇത്രയേറെ മുന്നേറാൻ കഴിയില്ല , പ്രതിഭയില്ലാത്ത ഒരു കളിക്കാരനും ഇത്രയേറെ ഉയരങ്ങളിൽ എത്താനുമാവില്ല. ആ പ്രതീക്ഷയും വിശ്വസ്സവും നീ കാത്തു.  നിന്റെ നിരാശ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ് എന്നറിയാം. ഏതൊരു തുടക്കതിനും ഒരു ഒടുക്കം ഉണ്ട് എന്നത് പോലെ , എല്ലാ ഒടുക്കങ്ങളും മറ്റൊരു തുടക്കതിനാണ് നാന്ദി കുറിക്കുന്നത്. ഇനിയും നിനക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടത് ഉണ്ട്. നഷ്ട്ടമായ അവസ്സരങ്ങളിലേക്ക് തിരിഞ്ഞു നോക്കി നിരാശനാകാതെ  മുന്നിലെ  പ്രതീക്ഷാ നിര്ഭരമായ വഴിത്താരയിലേക്ക് ധീരതയോടെ മുന്നോട്ടു പോകു,നിനക്ക് വേണ്ടി  കാലം അതിന്റെ ചരിത്ര പുസ്തകത്തിൽ ഇനിയും ഒട്ടേറെ താളുകൾ അവശേഷിപ്പിച്ചിട്ടുണ്ട്........ നിന്റെ ഇനിയുള്ള യാത്രകളിലും പ്രാർത്ഥനയുമായി ഒപ്പം ഞാൻ  ഉണ്ടാകും..........

2015, ജൂൺ 24, ബുധനാഴ്‌ച

ധോണി മാറണം.......

ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും സ്വാർത്ഥനുമായ കളിക്കാരനായ ധോണിയുടെ ഇന്ത്യൻ ടീമിൽ നിന്നുള്ള പടിയിറക്കത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ആണ് ഈ കുറിപ്പ് എഴുതുന്നത്‌. ഇപ്പോഴെന്നല്ല എത്രയോ മുൻപേ തന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തു പോകേണ്ട ആളാണ് ധോണി.എത്ര നേട്ടങ്ങൾ ടീമിന് വേണ്ടി നേടിയിട്ടുണ്ട് എങ്കിലും അതിനെല്ലാം മുകളിലാണ് ധോണി ഇന്ത്യൻ ക്രിക്കെട്ടിനു വരുത്തി വച്ച കളങ്കം . എന്നിട്ടും ടീമിൽ അള്ളിപ്പിടിച്ചു നില്ക്കാൻ കാണിക്കുന്ന മനോഭാവം പരിഹാസ്യം തന്നെയാണ്. ബംഗ്ലാദേശനു എതിരെ രണ്ടു കളികൾ തോറ്റപ്പോൾ ധോണി മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാൻ ഒരു മുഴം മുന്നേ എറിഞ്ഞു. താൻ കാരണമാണ് പരാജയപ്പെട്ടത് എങ്കിൽ മാറാം എന്ന്. അത് കേട്ട് ഗാംഗുലി , വെങ്ങ്സര്കര , ഗവാസ്കർ എന്നിവര് കണ്ണീര വാർത്തു, റൈനയും ജദേജയും ആശ്വിനും തകർന്ന് പോയി. കഷ്ട്ടം തന്നെ, വാതു വൈപിൽ കൂട്ട് കച്ചവടക്കാരായ റൈനയും ജടെജയും , ആശ്വിനും വെപ്രാളം കാണിക്കുന്നത് കണ്ടാൽ നമുക്ക് മനസ്സിലാകും . പക്ഷെ ഒന്നോ രണ്ടോ കളികൾ തോറ്റപ്പോൾ ക്യപ്ടാൻ സ്ഥാനവും ടീമിൽ നിന്നുള്ള സ്ഥാനവും ഒക്കെ നഷ്ട്ടമായ ഗാംഗുലിയും മറ്റുമൊക്കെ കണ്ണീര വാർക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. എന്തിനു മഹാ പ്രതിഭയായ സച്ചിന് പോലും പഴി കേള്ക്കേണ്ടി വന്നിട്ടില്ലേ , ക്യപ്ടാൻ സ്ഥാനം മാറേണ്ടി വന്നിട്ടില്ലേ . ഇവരെക്കളൊക്കെ എന്ത് യോഗ്യതയാണ് ധോനിക്ക് ഉള്ളത്. ഒരാളെ ആജീവനാന്തം ക്യപടനാക്കി വച്ചാൽ ചില കപ്പുകൾ ഒക്കെ കിട്ടിയെന്നു വരും . സാധാരണ ക്രിക്കെറ്റ് പ്രേമികളെ അതിൽ നിന്ന് അകറ്റിയ ഉത്തരവാദിത്വം ധോണിക്ക് തന്നയാണ് . അത് കൊണ്ട് തന്നെ ക്രിക്കെട്ടിന്റെ സമസ്ത മേഘലകളിൽ നിന്നും മാറി നിന്ന് കൊണ്ട് ഇന്ത്യൻ ക്രിക്കെട്ടിനു നഷ്ട്ടമായ നല്ല മുഖം വീണ്ടെടുക്കാൻ ധോണി രാജി വൈക്കകുക തന്നെ വേണം . ഇന്ത്യൻ ക്രിക്കെടിനുണ്ടായ തീരാ കളങ്കം അങ്ങനെ മാറട്ടെ........

2015, ജൂൺ 22, തിങ്കളാഴ്‌ച

തെക്കേക്കര മെസ്സി എന്ന അരവിന്ദന്‍ ......

2010 ലോക കപ്പു ഫുട് ബോൾ സമയത്ത് ബ്ലോഗിൽ ഞാൻ എഴുതിയ കഥയാണ് ഇത്.  ഇന്നിപ്പോൾ  കോപ്പ അമേരിക്ക ആവേശം നിറയുമ്പോൾ പ്രിയപ്പെട്ടവര്ക്കായി ഒരിക്കൽകൂടി ........

ലോകകപ്പ്‌ ഫുട്ബോള്‍ ഫൈനല്‍ പോരാട്ടം നടക്കുകയാണ്. തെക്കേക്കര ഗ്രാമം ഒന്നടങ്കം വലിയ സ്ക്രീനിനു മുന്നില്‍ നിന്ന് ആര്‍ത്തു വിളിക്കുകയാണ്‌. അര്‍ജന്റീനയുടെ , പ്രതേകിച്ചു മെസ്സിയുടെ ഓരോ മുന്നേറ്റങ്ങളിലും അവര്‍ ആഘോഷിക്കുകയാണ്. അവര്‍ക്ക് നടുവില്‍ വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് കളി ആസ്വദിക്കുകയാണ് അരവിന്ദ് . അരവിന്ദിനെ കുറിച്ച് പറയുമ്പോള്‍ തെക്കേക്കര ഗ്രാമത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് അരവിന്ദ് ആയിരുന്നു. ഫുട്ബോളിനെ അത്രമാത്രം സ്നേഹിച്ചിരുന്ന ഒരു ഗ്രാമത്തിനു അരവിന്ദില്‍ അത്രയേറെ പ്രതീക്ഷ ആയിരുന്നു.തെക്കേക്കര ഗ്രാമത്തില്‍ നിന്നും അരവിന്ദിനെ ആദ്യമായി കേരള ടീമിന്റെ പരിശീലന കാംപില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗ്രാമം ഒന്നടങ്കം ആഘോഷിച്ചു. മെസ്സിയുടെ ചലനങ്ങളെ അനുസ്മരിപ്പിക്കുന്നത് ആയിരുന്നു അരവിന്ദിന്റെ ഓരോ ചലനങ്ങളും. അത് കൊണ്ട് തന്നെ അരവിന്ദിനെ എല്ലാവരും തെക്കേക്കര മെസ്സി എന്നാണു വിളിച്ചിരുന്നത്‌,. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. സന്തോഷ്‌ ട്രോഫി ഫുട്ബാള്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് കുഴഞ്ഞു വീണ അരവിന്ദിന് ബോധം വന്നപ്പോഴേക്കും രണ്ടു കാലുകളുടെയും ചലന ശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നേരിയ പ്രതീക്ഷയ്ക്ക് പോലും സാധിച്ചില്ല . ഇനി ഒരിക്കലും അരവിന്ദിന് ഫുട്ബോള്‍ കളിയ്ക്കാന്‍ ആവില്ല എന്നാ തിരിച്ചറിവ് വേദനയോടെ ആ ഗ്രാമം ഉള്‍ക്കൊള്ളുക ആയിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷ നല്‍കി, കഴിവതും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനും അതില്‍ ആവേശം കൊള്ളാനും അരവിന്ദന് അവസ്സരം ഒരുക്കുക . ഒരു പക്ഷെ കളിയുടെ പിരി മുറുക്കത്തിനു    ഇടയില്‍ അത്ഭുതം നടന്നേക്കാം. ചെറിയ ഒരു ചലനം കാലുകള്‍ക്ക് കൈവന്നാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. അത് കൊണ്ട് തന്നെ ഈ ലോകകപ്പിലെ മത്സരങ്ങള്‍ തെക്കേക്കര ഗ്രാമം ഒന്നടങ്കം അരവിന്ദിനൊപ്പം ആഘോഷമാക്കുകയാണ്. തെക്കേക്കര ഗ്രാമം ആഗ്രഹിച്ചത്‌ പോലെ അര്‍ജന്റീന ഫൈനലില്‍ എത്തി. മെസ്സി  ആണെങ്കില  മിന്നുന്ന ഫോമിലും. ആദ്യപകുതിയില്‍ ഇരുപത്തി ഒന്നാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ്‌ ഗോളില്‍ കലാശിച്ചു. സ്റ്റെടിയം ഒന്നടങ്കം ഇളകി മറിഞ്ഞു, ഒപ്പം തെക്കേക്കര ഗ്രാമവും. അരവിന്ദ്  ആവേശത്തിന്റെ കൊടുമുടിയിലായി. പലപ്പോഴും ചാടി എണീറ്റ്‌ ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. കളി പുരോഗമിക്കുകയാണ് , മുപ്പത്തി അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനന്‍ ഗോള്‍ വല കടന്നു പന്ത് പഞ്ഞപ്പോള്‍ തെക്കേക്കര ഗ്രാമം നിശബ്ധമായി. ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമ നിലയില്‍. കളി വീണ്ടും തുടുങ്ങുകയായി , എത്ര ശ്രമിച്ചിട്ടും ഗോളുകള്‍ മാത്രം മാറിനിന്നു. മെസ്സിയുടെ ഉഗ്രന്‍ ഷോട്ടുകള്‍ , ഒന്നും വല ചലിപ്പിച്ചില്ല . മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. കളി തുങ്ങി എഴാം മിനിറ്റില്‍ മെസ്സി പന്തുമായി കുതിക്കുകയാണ്, മുന്നിലുള്ള കളിക്കാരെ എല്ലാം വെട്ടിച്ചു , ഗോള്‍ പോസ്റ്റിനു എട്ടു വാര അകലെ നിന്ന് ഉഗ്രന്‍ ഒരടി. മറഡോണയുടെ കുട്ടികള്‍ ചരിത്രം എഴുതി. മെസ്സിയുടെ ഗോള്ടെന്‍ ഗോളില്‍ അര്‍ജന്റീന കപ്പു നേടി. തെക്കേക്കര ഗ്രാമം പൂര പറമ്പായി. ആവേശം തിര തല്ലി . അരവിന്ദന്‍ അലറി വിളിച്ചു. ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ വീല്‍ ചെയറില്‍ നിന്ന് താഴേക്ക്‌ വീണു. ഒരു നിമിഷം എല്ലാവരും നിശബ്ദരായി. എല്ലാവരും ഓടി വന്നു അരവിധിനെ പിടിച്ചു , പെട്ടെന്ന് അരവിന്ദ്  അവരെ തള്ളി മാറ്റി, സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, ഇല്ല സാധിക്കുന്നില്ല , സര്‍വ്വ ശക്തിയുമെടുത്തു അലറി വിളിച്ചു കൊണ്ട് ഒരിക്കല്‍ കൂടി ശ്രമിച്ചു. എല്ലാവരും ഒരു നിമിഷം സ്ഥബ്തരായി. അരവിന്ദനെ കാലുകള്‍ ചെറുതായി ചലിക്കുന്നു. എല്ലാവര് ആര്‍ത്തു വിളിച്ചു. അരവിന്ദന്റെ കണ്ണുകള്‍ നിറഞ്ഞു ആ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു. മെസ്സിയും കൂട്ടരും കപ്പുമായി സ്ടയ്ടിയം വലം വയ്ക്കുമ്പോള്‍ തെക്കേക്കര ഗ്രാമം തെക്കേക്കര മെസ്സി എന്നാ അരവിന്ദന്റെ രണ്ടാം വരവ് ആഘോഷിക്കുകയായിരുന്നു..........

2015, ജൂൺ 17, ബുധനാഴ്‌ച

സഹിഷ്ണുതയുടെ വില .......


കോപ്പ അമേരിക്കയിൽ കൊളംബിയയോട് ബ്രസീൽ പരാജയപ്പെട്ടപ്പോൾ ബ്രസീൽ ആരാധകരായ കൂട്ടുകാര് എന്നെ വിളിച്ചു പറഞ്ഞു ഇന്നിപ്പോൾ ബ്രസീലിന്റെ തോൽവിയെ പരിഹസിച്ചു കൊണ്ട് ജയരാജിന്റെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു എന്ന്. സത്യം പറയട്ടെ ഞാൻ അര്ജെന്റിനയുടെയും മെസ്സിയുടെയും പക്ഷത് തന്നെയാണ്. അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം പറയട്ടെ നമ്മുടെ വിജയങ്ങൾ ആഘോഷിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട് പക്ഷെ മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആസ്വദിക്കുന്നതും ആഘോഷമാക്കുന്നതും വികലമായ മനസ്സുകളാണ്. ജയപരാജയങ്ങൾ ആപേക്ഷികമാണ് , അത് മാറിയും മറിഞ്ഞും വന്നു കൊണ്ടേയിരിക്കും. കായിക രംഗത്ത് എന്നല്ല സിനിമ, രാഷ്ട്രീയ എന്ന് വേണ്ട എല്ലാ രംഗങ്ങളിലും ഇത് പ്രസക്തവുമാണ്.അത്  കൊണ്ട് തന്നെ അവനവന്റെ വിജയങ്ങളിൽ നേട്ടങ്ങളിൽ സന്തോഷിക്കുമ്പോഴും മറ്റുള്ളവരുടെ പരാജയങ്ങളും വീഴ്ചകളും ആഘോഷമാക്കാതിരിക്കാൻ മനസ്സ് സജ്ജമാക്കേണ്ടതുണ്ട്. പിന്നെ നെയ്മരിനു പറ്റിയത് എന്തെന്ന് വച്ചാൽ , ആകെ ഞാൻ  കളി കണ്ടത് 10 മിനുറ്റൂ മാത്രമാണ് ആ സമയത്താണ് നെയ്മരുടെ ഉറച്ച ഒരു ഗോൾ നിര്ഭാഗ്യ വശാൽ ഗോളി തടഞ്ഞത് അതോടെ നെയ്മരുടെ മാനസ്സികാവസ്ഥ തന്നെ മാറി അതോടെ അടുത്ത കളിയിൽ നെയ്മാർ ഉണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചു . അത് സത്യമായി വരുകയും ചെയ്തു. ലോകം കണ്ട മഹാനായ കായിക താരം ജെസ്സീ ഓവന്സ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട് എതെന്സ് ഒളിമ്പിക്സിൽ തന്റെ ചാട്ടങ്ങൾ എല്ലാം പിഴച്ചപ്പോൾ സഹകളിക്കാരനായ ലസ് ലോങ്ങ്‌ തനിക്കു നല്കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച്.ഒരു കായിക താരത്തിന്റെ മനസ്സില് ഒരിക്കൽ പോലും ദേഷ്യം , കോപം ഉണ്ടാകാൻ പാടില്ല, അങ്ങനെ മനസ്സില് കോപത്തിന്റെ മുള പൊട്ടിയാൽ പിന്നെ തൊട്ടതെല്ലാം പിഴക്കും.  തന്റെ മനസ്സിലെ കോപം ഒഴിവാക്കി തുടർന്ന് മത്സരിച്ച ജെസ്സീ ഒവേന്സ് സ്വര്ണം സ്വന്തമാക്കുകയും ചെയ്തു എന്നത് ചരിത്രം. എന്ത് തന്നെ ആയാലും ബ്രസീലും നെയ്മരും കൂടുതൽ കരുത്തോടെ തിരിച്ചു വരുക തന്നെ ചെയ്യും..... പ്രാർത്ഥനയോടെ........

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...