2014, ജൂലൈ 23, ബുധനാഴ്‌ച

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിരണയിക്കണം.........

ഹൈ കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വര്ഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പുനര് നിര്നയിക്കണം..  ഇന്ത്യൻ സിനിമ തന്നെ അംഗീകരിച്ച  ചിത്രമായ പേരറിയാത്തവർ എന്നാ ചിത്രത്തിന് ഒരു പരാമര്ശം പോലും നല്കാതെ സംസ്ഥാന ജൂറി മലയാള സിനിമയെ അപമാനിച്ചിരുന്നു. ഇനി ഒരിക്കലും ദേശിയ തലത്തിൽ  മലയാള സിനിമയെ മികച്ച സിനിമയായി തിരെഞ്ഞെടുക്കരുത് എന്നും അതിനുള്ള അര്ഹത മലയാള സിനെമക്ക് ഇല്ല എന്നുമാണ് ഇതുവഴി സംസ്ഥാന ജൂറി ദേശിയ ജൂറിക്ക് നല്കിയ സന്ദേശം. അതുപോലെ മികച്ച നടനായി ദേശിയ തലത്തിൽ അംഗീകരിച്ച സുരാജ് വെഞ്ഞരമൂടിനെ ഹാസ്യ നടൻ എന്നാ ലേബലിൽ ഒതുക്കി. നടൻ , സ്വപാനം  എന്നെ ചിത്രങ്ങളില മികച്ച പ്രകടനം നടത്തിയ ജയറാമിനെ നാടകീയത കൂടി പോയി എന്നാ പേരില് അപമാനിച്ചു.നാടക സംബധമായ ചിത്രത്തിലും , സ്വപാനം  പോലെ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിലും ന്യൂ ജെനെരേശൻ നടനം ചെയ്യണമെന്നാണ് ജൂറി യുടെ അഭിപ്രായം കേട്ടാൽ തോന്നുക.മികച്ച നടനായി സുരജിനെയും ജയരമിനെയുമാണ് തിരെഞ്ഞെടുക്കെണ്ടിയിരുന്നത് . ഫഹദും ലാലും മികച്ച നടൻമാർ തന്നെ പക്ഷെ കഴിഞ്ഞ വര്ഷം പ്രക്സ്ടനതിന്റെ കാര്യത്തില ജയറാമും സുരാജും ഒരു പടി മുന്നില് തന്നെ ആയിരുന്നു. ജയരമിനും സുരാജിനും ആണ് അവാർഡ്‌ എന്ന് മാധ്യമങ്ങള പോലും റിപ്പോർട്ട്‌ ചെയ്തിരുന്നു എങ്കിലും അത് അട്ടിമരിക്കപ്പെടുകആയിരുന്നു.. കൂടാതെ മികച്ച ഗായകനുള്ള പുരസ്കാരത്തിന്റെ കാര്യത്തിലും ഏറെ വിവാദങ്ങളും സംശയങ്ങളും ഉണ്ടായി. ഇത്തരത്തിൽ ഏറെ സംശയകരവും അനാരോഗ്യകരവുമായ രീതിയിൽ നടന്ന അവാര്ട് നിര്ണ്ണയം പുന പരിശോധിക്കുക തന്നെ വേണം.....
വാൽ കഷ്ണം - കഴിഞ്ഞ വര്ഷത്തെ ദേശിയ ചലച്ചിത്ര അവാർഡുകളിൽ മികച്ച പരിസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌. എന്നാൽ സംസ്ഥാന ചലച്ചിത്ര അവ്ർഡിൽ പേരറിയാത്തവർ തഴയപ്പെട്ടു. എന്ത് കൊണ്ട് പേരറിയാത്തവർ തഴയപ്പെട്ടു എന്ന് മലയാളത്തിന്റെ പ്രിയ നടിയായ സംസ്ഥാന ജൂറി അംഗത്തോട് മാധ്യമ പ്രവർത്തകർ ചോദിച്ചു അപ്പോൾ കിട്ടിയ മറുപടി.....
മാധ്യമ പ്രവർത്തകർ - എന്ത് കൊണ്ട് പേരറിയാത്തവർ പരിഗണിക്കപ്പെട്ടില്ല ?
ജൂറി അംഗമായ പ്രിയ നടി-  അത് എന്ത് കൊണ്ടെന്നാൽ ദേശിയ തലത്തിൽ മികച്ച പരിതസ്ഥിതി ചിത്രമായാണ് പേരറിയാത്തവർ തിരെഞ്ഞെടുക്കപ്പെട്ടത്‌ , ഇവിടെ പരിതസ്ഥിതി ചിത്രം എന്നാ വിഭഗം ഇല്ല.........
 ശ്രദ്ധിക്കുക പരിസ്ഥിതി ചിത്രം എന്നതിന് താരം ഉപയോഗിച്ച വാക്ക് പരിതസ്ഥിതി എന്നാണ്, ഒന്നല്ല ഒരുപാട് തവണ.......
പരിസ്ഥിതിയും, പരിതസ്ഥിതിയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ജൂറിയുടെ നിലവാരം സംശയിച്ചാൽ കുറ്റം പറയാൻ ആവുമോ.....?

♥ഹൃദയതർപ്പണം♥

♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്,  എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...