മലയാളത്തിന്റെ മഹാ നടന്‍ ശ്രീ തിലകന്‍ വിട വാങ്ങിയിരിക്കുന്നു.
വിലക്കുകള്‍ ഇല്ലാത്ത പുതിയ ലോകത്തേക്ക് അദ്ദേഹം നടന്നു മറഞ്ഞു. മലയാള
സിനിമയ്ക്ക് തീരാ നഷ്ട്ടമാണ് അദേഹ ത്തിന്റെ മരണം മൂലം
ഉണ്ടായിരിക്കുന്നത്. കുറെ നാളുകളായി , മായാത്ത തിലക ക്കുറി , മറയാത്ത
അമ്പിളിക്കല എന്നാ പേരില്‍ ശ്രീ തിലകനെയും, ശ്രീ ജഗതി ശ്രീകുമാറിനേയും
കുറിച്ച് എഴുതണം എന്ന് കരുതിയിരുന്നു. മാറ്റെരും തയ്യാറാക്കിയിരുന്നു.
എന്നാല്‍ പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഇന്ന് ഉറപ്പായും
പോസ്റ്റ് ചെയ്യണം എന്ന് കരുതി എല്ലാ തയ്യാറുകളും ചെയ്തപ്പോള്‍ ശ്രീ
തിലകന്റെ മരണ വാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്. മലയാള സിനിമയുടെ മഹാ
നടന്മാര്‍ എന്നതിലുപരി, വേറിട്ട ശബ്ദത്തിന്റെ ഉടമകളും കൂടിയാണ് ശ്രീ
തിലകനും , ശ്രീ ജഗതിയും . നെറികേടുകള്‍ക്ക് എതിരെയും ദുഷ്
പ്രവണതകള്‍ക്ക് എതിരെയും മുഖം നോക്കാതെ ശബ്ദം ഉയര്‍ത്തിയ രണ്ടു
അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ ആയിരുന്നു, ശ്രീ തിലകനും, ശ്രീ ജഗതിയും,
അതില്‍ ശ്രീ തിലകന്റെ ശബ്ദം എന്നേക്കുമായി നിലച്ചിരിക്കുന്നു, പക്ഷെ
അദ്ദേഹം ചൂണ്ടിക്കാടിയ കാര്യങ്ങള്‍ എന്നും ഒരു ഓര്‍മ്മപ്പെടുത്തലായി
നമ്മുടെ മുന്നില്‍ ഉണ്ട്ടാവും. അദ്ദേഹം ജീവന്‍ നല്‍കിയ
കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളില്‍ എന്നും അദേഹം ജീവിക്കും.. ഒരാള്‍
മരണം അടയുമ്പോള്‍ ആ ചേതനയറ്റ ശരീരത്തില്‍ അര്‍പ്പിക്കുന്ന ഒരു പിടി
പൂകളെ കാളും, കണ്ണ് നീരിനെ ക്കാളും, ഭംഗി വാക്കുകളെ കാളും എത്രയോ
മഹത്തരം ആണ് ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്ക് നല്‍കുന്ന സ്നേഹവും,
പരിഗണനയും , അര്‍ഹാതക്കുള്ള അന്ഗീകാരവും എന്ന് തിരിച്ചറിയാന്‍ ശ്രീ
തിലകന്റെ മരണം ഒരു വിങ്ങലായി, ഓര്‍മ്മപ്പെടുത്തലായി എന്നും നമ്മുടെ
ഉള്ളില്‍ ഉണ്ട്ടാവും...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
♥ഹൃദയതർപ്പണം♥
♥ഹൃദയതർപ്പണം♥ ഒരേ സമയം തന്നെ കവിയും കഥാകാരനുമായിരിക്കുക എന്നത് സങ്കീർണ്ണമായ അവസ്ഥയാണ്, എന്നാൽ ഒരേ സമയം തന്നെ കവിയും കഥാകാരനും നോവലിസ്റ്...
-
ശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്താ അയാളും ഞാനും തമ്മില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രം ഇറങ്ങി ഒരാഴ്ച പിന്നിട്ടു എങ്കില...
-
ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച വിശദമായ പഠനത്തിനും, ചര്‍ച്ചകള്‍ക്കും സമയം ആയിരിക്കുന്നു. ഇന്ത്യയെപോലെ കാര്‍ഷിക മേഖല വികസ്സന...
-
കള്ള് ചെത്ത് വ്യവസായം നിരോധിക്കണം എന്നാ കോടതിയുടെ പരാമര്‍ശം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നു. തീര്‍ച്ചയായും കോടതിക്ക്...