2016, ജൂൺ 9, വ്യാഴാഴ്‌ച

മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം !!!!







മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. മഴയുടെ ആരംഭത്തോടെ ഒട്ടുമിക്ക രോഗങ്ങളും തലപൊക്കിത്തുടങ്ങി.. അന്തരീക്ഷ ഈർപ്പം മൂന്നു മടങ്ങായി വർധിക്കുമെന്നതിനാൽ മനുഷ്യന്റെ േരാഗപ്രതിരോധ േശഷി ഏറ്റവും കുറഞ്ഞ സമയമാണിത്.
വേനലിനെ അപേക്ഷിച്ച് മഴക്കാലത്ത് വൈറൽ , ബാക്ടീരിയൽ , ഫങ്ക്ഗൽ     രോഗങ്ങൾ  കൂടുതലാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോള്മ ഴക്കാല രോഗങ്ങള് കൂടിവരുന്നു. കാരണങ്ങള് ഇവയാണ്:
മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും
ശക്തമായ ചൂടുള്ള കാലാവസ്ഥയില്നിന്നും മഴയിലേക്കുള്ള മാറ്റം രോഗാണുക്കളെ ശക്തരാക്കുന്നു.
മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു.
പകര്ച്ചവ്യാധികള് വളരെ എളുപ്പം പകരുന്നു.

മഴക്കാല രോഗങ്ങളില് വളരെ സാധാരണയായി കാണുന്ന പകര്ച്ചവ്യാധികള്- എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ശ്വാസകോശ രോഗങ്ങള്*, ഉദരരോഗങ്ങള്, പൂപ്പല് തുടങ്ങിയ ത്വഗ് രോഗങ്ങള് ഇങ്ങനെ ഒരു വലിയനിരതന്നെയുണ്ട്.


തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
. ഭക്ഷണത്തിനു മുന്‍പ് സോപ്പ് ഉപയോഗിച്ചു കൈ കഴുകുക.
. ഭക്ഷണസാധനങ്ങള്‍ ചൂടോടുകൂടി കഴിക്കുക.
. ഈച്ചശല്യം തടയുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍നിന്നു പഴച്ചാറുകള്‍ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക
. എപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക.
. അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുണ്ട്. അല്‍പ്പം വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ ബ്ളീച്ചിങ് പൌഡര്‍ വിതറുകയാണ് ഉത്തമം.
. കിണറിനും വേണം ശ്രദ്ധ. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ക്ളോറിന്‍ ചേര്‍ക്കണം. ചുറ്റുമതില്‍ കെട്ടിയാല്‍ മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാം.
. കിണറ്റിന്‍കരയില്‍ അലക്കരുതെന്നും കുളിക്കരുതെന്നും മൃഗങ്ങളെ കുളിപ്പിക്കരുതെന്നും പറയേണ്ട കാര്യമില്ലല്ലോ.
. മലിനജലം ഒഴുക്കിവിടാന്‍ അഴുക്കുചാല്‍ ഉണ്ടാകണം. അവസാനം ഒരു കുഴിയും. കുഴിയില്‍ പൊട്ടിയ ഒാട്, ഇഷ്ടികക്കഷണങ്ങള്‍ എന്നിവ അടുക്കിയശേഷം മണല്‍ വിരിക്കുക. കൊതുകു പെരുകാതിരിക്കാന്‍ ഉത്തമമാര്‍ഗമാണിത്.
. അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികില്‍സിച്ചു ഗുരുതരമാക്കാതെ ഡോക്ടറെ സമീപിക്കണം. പനിയുടെ കാര്യത്തില്‍ ഇതു പ്രധാനമാണ്. സാധാരണ പനിയെന്നു പറഞ്ഞു തള്ളിക്കളയുന്നതു പിന്നീടു ദോഷമുണ്ടാക്കും.

ചര്‍മ സംരക്ഷണം
മുടി വരണ്ട് അറ്റം വിണ്ടു കീറുക, ചര്‍മം പരുക്കനാകുക, ചുണ്ടു പൊട്ടുക, കാല്‍പ്പാദങ്ങള്‍ വെടിച്ചു കീറുക...അങ്ങനെ പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. വളരെ ഡ്രൈ ആയ ചര്‍മമുള്ളവര്‍ പ്രത്യേകം ജാഗ്രത കാണിക്കണം. എണ്ണമയം കുറയുന്നതോടെ തൊലിപ്പുറത്തും ചുണ്ടിലും മറ്റും വിണ്ടുകീറല്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. സോപ്പിന്റെ ഉപയോഗം കുറയ്ക്കണം. പകരം ചെറുപയര്‍ പൊടിയോ കടലമാവോ ആവാം. എണ്ണമയം നിലനിര്‍ത്താന്‍ ക്രീമുകളോ പച്ചവെളിച്ചെണ്ണയോ ഉപയോഗിക്കാവുന്ന താണ്. കുളിച്ചു കഴിഞ്ഞാല്‍ മുടിയില്‍ ഈര്‍പ്പം ഉണ്ടാകരുത്. ഈര്‍പ്പം ഉണ്ടായാല്‍ താരന്റെ ആക്രമണ ത്തിനു വഴിതുറക്കും.

ചായയും കാപ്പിയും അധികമാവരുത്
വേനല്‍ക്കാലത്ത് ചായയും കാപ്പിയും മദ്യത്തിനു തുല്യമാണ് എന്നാണു വിലയിരുത്തല്‍. മഴക്കാലത്തും വ്യത്യസ്തമല്ല. രാവിലെയും വൈകിട്ടും ഒാരോ കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, അതിന്റെ അളവ് കൂടരുത് എന്നുമാത്രം. ദാഹം മാറ്റാനുള്ളതല്ല ഇവയെന്ന് ഒാര്‍മ വേണം.

സോക്സും ഷൂസും വില്ലനാകും
നനഞ്ഞ യൂണിഫോമും ഷൂസിനകത്തെ നനഞ്ഞുകുതിര്‍ന്ന സോക്സും വില്ലന്‍മാരാകും. മഴക്കാലത്ത് ഷൂ, സോക്സ് എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണു നല്ലത്. നനഞ്ഞ സോക്സ് ധരിച്ച് ഇരുന്നാല്‍ ഫംഗസ് ബാധ ഉണ്ടാകാം. മഴ നനഞ്ഞു വന്നുകഴിഞ്ഞാല്‍ കാല്‍ വൃത്തിയായി കഴുകിത്തുടച്ച് ഉണക്കണം. വിരലുകള്‍ക്കിട വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ലെതര്‍ നിര്‍മിത ചെരുപ്പുകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും എന്നതിനാല്‍ പ്ളാസ്റ്റിക് നിര്‍മിത അല്ലെങ്കില്‍ റബര്‍ നിര്‍മിത ചെരുപ്പുകളാണ് ഉത്തമം. അതുപോലെതന്നെ നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കില്‍ ഫംഗല്‍ ഇന്‍ഫക്ഷനും വൈറല്‍ ഇന്‍ഫക്ഷനും ഉണ്ടാകും. നനഞ്ഞ വസ്ത്രങ്ങള്‍ ഫാനിനു ചുവട്ടില്‍ ഇട്ട് ഉണക്കുന്ന ശീലമുണ്ട് ചിലര്‍ക്ക്. ആ മുറിയുടെ വാതിലുകളും ജനലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം


എലിപ്പനി

രോഗബാധയുള്ള എലിമൂത്രം ചതുപ്പിലോ, ചെളിയിലോ ഉണ്ടാകുകയും ഇത് നമ്മുടെ ത്വക്കിലെ ചെറിയ മുറിവുകള് വഴി രക്തത്തില് കലരുകയും ചെയ്താല്എലിപ്പനിക്ക് സാധ്യതയായി. ശക്തമായ പനിയും കണ്ണിലും ത്വക്കിലും ചെറിയ ചുവന്ന കുത്തുകളോട് കൂടിവരുന്ന പനിയും ക്രമേണ ആന്തരിക അവയവങ്ങളുടെ പ്രവര്*ത്തനത്തെ തകരാറിലാക്കുന്നു.

ഡെങ്കിപ്പനി

ഏഡിസ് കൊതുകുകള്പരത്തുന്ന ഈ അസുഖം കഴിഞ്ഞ പത്തുവര്*ഷമായി കേരളത്തില്* കൂടിവരികയാണ്. ശരീരവേദന, തലവേദനയോടു കൂടിയ പനി രക്തത്തിലെ പ്*ളേറ്റ് ലറ്റുകളുടെ അളവ് കുറയ്ക്കുന്നു. ഹോമിയോപ്പതിയില്* ഈ രോഗത്തിന് വളരെ ഫലപ്രദമായ മരുന്നുകളും പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

മലേറിയ
അനോഫിലസ് കൊതുകുകള് പരത്തുന്ന ഈ രോഗത്തിന് രണ്ട് ആഴ്ചവരെ നീണ്ടുനില്*ക്കുന്ന പനി കാണാറുണ്ട്. മലേറിയയ്ക്ക് പ്രതിരോധമരുന്നുകള്* അലോപ്പതിയിലും ഹോമിയോപ്പതിയിലും ലഭ്യമാണ്.

ടൈഫോയ്ഡ്

മലിനജലം വഴി പകരുന്ന രോഗമാണിത്. അലോപ്പതിയിലും ഹോമിയോപ്പതിയിലും പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമായ ഈ അസുഖത്തിന് ശരിയായ ചികിത്സ ചെയ്തില്ലെങ്കില് രോഗിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

മഞ്ഞപ്പിത്തം

മലിനജലം വഴിയും രോഗിയില്നിന്ന് നേരിട്ടും പകരുന്ന മഞ്ഞപ്പിത്തം മഴക്കാലത്ത് സാധാരണയാണ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് ഉണ്ടാക്കുന്ന ഈ രോഗത്തിന് ഹോമിയോപ്പതി, അലോപ്പതി, ആയുര്*വേദത്തില്ഫലപ്രദമായ മരുന്നുകള് ലഭ്യമാണ്. പനി, തലവേദന, സന്ധിവേദന, ഛര്*ദ്ദില് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്കാണുന്ന രോഗത്തിന് പൂര്*ണ വിശ്രമവും എളുപ്പം ദഹിക്കുന്ന ആഹാരവും ആവശ്യമാണ്.

കോളറ

മഴക്കാല രോഗങ്ങളില്പ്രധാനിയും വളരെവേഗം പകരുന്നതുമായ രോഗമാണിത്. ശക്തമായ വയറിളക്കവും ശരീരം വേദനയുമായി തുടങ്ങി. രണ്ടുദിവസം കൊണ്ട് രോഗി കിടപ്പാകുന്ന അവസ്ഥയിലെത്തുന്നു. ചികിത്സ ചെയ്തില്ലെങ്കില് മരണം വരെ സംഭവിക്കാം. ഒ. ആര്. എസ് ലായനി, കഞ്ഞിവെള്ളം തുടങ്ങി ശരീരത്തിന്റെ ജലാംശം നിലനിറുത്തുന്ന ചികിത്സാരീതിയിലാണ് പ്രധാനം.

ശ്വാസകോശ രോഗങ്ങൾ

മഴ  ക്കാലത്ത് ജലദോഷം വരാത്തവര് ചുരുക്കമാണ്.സൂക്ഷിച്ചില്ലെങ്കില് ഇത് സൈനസൈറ്റിസ്, ചെവിപഴുപ്പ്, ടോണ്സിലൈറ്റിസ്, ചുമ, കഫക്കെട്ട് ഇങ്ങനെ കടുത്തുവരാറുണ്ട്. രണ്ടുദിവസംകൊണ്ട് ജലദോഷപ്പനി കുറഞ്ഞില്ലെങ്കില്അടുത്തുള്ള അലോപ്പതി ഡോക്ടറെകണ്ട് ലഘു ആന്റി ബയോട്ടിക്കുകള് ഉപയോഗിക്കാം. ഹോമിയോപ്പതിയില് ശ്വാസകോശ രോഗങ്ങള്*ക്ക് 4 മണിക്കൂറില് തന്നെ ഫലം ലഭിക്കുന്ന മരുന്നുകള് ലഭ്യമാണ്. മഴക്കാലത്ത് ത്വക്ക് വരള്ച്ച, സന്ധിവേദനകള്, രക്തസമ്മര്*ദ്ദം കൂടുക, ഗ്യാസ് ട്രബിള് മറ്റ് ഉദര രോഗങ്ങള്* ഇവയെല്ലാം കണ്ടുവരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

സൗഹൃദം

 സൗഹൃദം സമ്പന്നമാകുന്നത് വലിയ കാര്യങ്ങളിലേയല്ല, ചെറിയ ചെറിയ പരിഗണനകളിലാണ്.... ♥️